M4 Malayalam
Connect with us

Latest news

വിഷം കഴിച്ച മകനെ രക്ഷിയ്ക്കണമെന്ന് ആവശ്യം,പോലീസിന്റെ അതിവേഗ ഇടപെടൽ ഫലം കണ്ടു, 22 കാരന് ജീവൻ തിരച്ചുകിട്ടി, സന്തോഷം പങ്കിട്ട് കുടുംബം

Published

on

അടിമാലി;വിഷം കഴിച്ച് മലമുകളിൽ അവശനിലയിൽ കിടന്നിരുന്നു യുവാവിനെ കണ്ടെത്തി,ദുർഘട പാതയിലൂടെ ചുമന്ന് ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ചു.അടിമാലി പോലീസിന് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്.

ആയിരം ഏക്കർ സ്വദേശീയായ 22 കരാന്റെ ജീവനാണ് പോലീസിന്റെ സമയോജിത ഇടപെടൽ മൂലം രക്ഷപെട്ടത്.അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രഥമീക ചികത്സ ലഭ്യമാക്കിയ ശേഷം വിദഗ്ധ ചികത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രയിലേയ്ക്ക്് മാറ്റിയ യുവാവ് അപകടനില തരണം ചെയ്തതായിട്ടാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.

ശനിയാഴ്ച വൈകിട്ട് 6 മണിയോടെ ആയിരം ഏക്കർ സ്വദേശിയും മകനും അടിമാലി പോലീസ് സ്‌റ്റേഷനിൽ എത്തി സഹായം തേടുകയായിരുന്നു.മൂത്തമകൻ 4 മണിയോടെ ബൈക്കുമായി വീട്ടിൽ നിന്നിറങ്ങിയെന്നും ആറുമണിയോടടുത്ത് മൊബൈലിൽ വിളിച്ചപ്പോൾ വിഷം കഴിച്ചിട്ടുണ്ടെന്ന് അറിയിച്ചെന്നും എവിടെയാണ് ചോദിച്ചിട്ട് പ്രതികരിച്ചില്ലന്നും പിതാവ് വെളിപ്പെടുത്തുകയായിരുന്നു.

അന്വേഷണം എവിടെ തുടങ്ങണമെന്ന് എത്തുംപിടിയുമില്ലാതിരുന്ന സമയത്താണ് 6 മണിയോടുത്ത് യുവാവ് സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച് വീഡിയോ പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

നാടിനോടുള്ള തന്റെ ഇഷ്ടം തുറന്നുപറയുന്ന വീഡിയോയിരുന്നു അത്.ലോകത്ത് മറ്റെവിടെക്കാളും തനിക്ക് സന്തോഷം നൽകുന്നത് സ്വന്തം നാടാണെന്നും അതുകൊണ്ടാണ് പ്രൊഫൈലുകളിൽ നാടിന്റെ പേരുകൂടി ഉൾപ്പെടുത്തിയിട്ടുള്ളതെന്നും മറ്റും യുവാവ് വിഷമത്തോടെ വിഡിയോയിൽ പറയുന്നുണ്ട്.

വീഡിയോ സൂക്ഷമമായി പരിശോധിച്ചപ്പോൾ നന്നായി കാറ്റുള്ള പ്രദേശത്തുനിന്നാണ് ചിത്രീകരിച്ചിട്ടുള്ളതെന്ന് വ്യക്തമായി.തുടർന്ന് ഒരുനിമഷം പോലും പഴാക്കാതെ ലക്ഷമി എസ്‌റ്റേറ്റിലെ മലമുകളിലേയ്ക്ക് പോലീസ് വാഹനം പുറപ്പെട്ടു.

സ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ യുവാവിനെ കണ്ടെത്താനായില്ല.ഇതോടെ ദൗത്യസംഘം അൽപ്പം നിരാശയിലായി.കൂമ്പൻപാറയ്ക്കടുത്തുള്ള പെട്ടിമുടി വ്യൂപോയിന്റും സമാന സാഹചര്യമുള്ള പ്രദേശമാണെന്ന വിലയിരുത്തലിൽ,തിരച്ചിൽ അവിടേയ്ക്കും വ്യാപിപ്പിക്കാൻ പോലീസ് സംഘം തീരുമാനിച്ചു.

വാഹനം എത്തുന്ന സ്ഥലത്തുനിന്നും ഒന്നര കിലോമീറ്ററീലേറെ ദുർഘടപാത താണ്ടി വേണം മലമുകളിൽ എത്താൻ എന്നതായിരുന്നു ഇവിടെ പോലീസ് സംഘത്തെ കാത്തിരുന്ന പ്രധാന വെല്ലുവിളി.

സഹായത്തിനായി യുവാവിന്റെ അയൽവാസികളിൽ ചിലരും പോലീസിനൊപ്പം എത്തിയിരുന്നു.ഇതിനടയിൽ യുവാവിന്റെ സഹോദരനും സുഹൃത്തും ബൈക്കിൽ ചുറ്റിക്കറങ്ങി മറ്റൊരുവഴിക്കും അന്വേഷണം നടത്തുന്നുണ്ടായിരുന്നു.

വ്യൂപോയിന്റിന് താഴെ വാഹനം എത്തിയപ്പോൾ തന്നെ പാതയോരത്ത് ഒരു ബൈക്ക് ഇരിക്കുന്നതായി പോലീസ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.ഇതോടെ യുവാവ് മലമുകളിൽ ഉണ്ടാവാമെന്ന് പോലീസ് സംഘം ഏറെക്കുറെ ഉറപ്പിച്ചു.പിന്നാലെ ഓടിയും നടന്നുമൊക്കെ പരമാവധി വേഗത്തിൽ പോലീസ് സംഘവും കൂടെയുണ്ടായിരുന്നവരും മലയുടെ മുകളിലെത്തി.

മലമുകളിൽ നടത്തിയ തിരച്ചിലിൽ അവശനിലയിൽ യുവാവിനെ കണ്ടെത്തി.തുടർന്ന് പോലീസുകാരും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് ചുമന്ന് ,ഏറെ ക്ലേശപ്പെട്ട് വാഹനം കിടക്കുന്ന പ്രദേശത്ത് എത്തിയ്ക്കുകയും രാത്രി 9.30 തിനോടടുത്ത് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിയ്ക്കുകയുമായിരുന്നു.

വ്യത്യസ്തവും ആകർഷകവുമായ കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുള്ള യുവാവ് ഇതിനകം നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു.ഇതുവഴി പോലീസുകാരിൽ ചിലർക്കും യുവാവിനെ മുൻപരിചയം ഉണ്ടായിരുന്നു.

തമിഴ്‌നാട്ടിലെ ജോലിസ്ഥലത്ത് വച്ച് സ്ഥലവാസികളായ ചിലർ നിരന്തം ഭീഷിണിപ്പെടുത്തിയിരുന്നെന്നും ഇതെത്തുടർന്നുള്ള മാനസീക പീഡനം താങ്ങനാവാതെയാണ് യുവാവ് വിഷം കഴിച്ചതെന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

സി ഐ ക്ലീറ്റസ് കെ ജോസ്, എസ് ഐ മാരായ ജൂഡി റ്റി പി ,എസ് സി പി ഒ അജിത്,സിപിഒ ദീപു എന്നിവർ രക്ഷാദൗത്യത്തിന് നേതൃത്വം നൽകി.

 

1 / 1

Latest news

ഇടുക്കി മാമലക്കണ്ടത്ത് വോട്ടിംഗ് മുടങ്ങി

Published

on

By

കോതമംഗലം,: ഇടുക്കി മാമലക്കണ്ടത്ത് വോട്ടിംഗ് മുടങ്ങി.

എസ് എം എൽ പി സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ള 41-ാം നമ്പർ ബൂത്തിലെ വോട്ടിംഗ് രാവിലെ 8 മണിക്ക് ശേഷവും ആരംഭിച്ചിട്ടില്ല.
വോട്ടിംഗ് യന്ത്രം തകരാറിൽ ആയതാണ് വോട്ടിംഗ് മുടങ്ങാൻ കാരണം. വേറെ വോട്ടിംഗ് യന്ത്രം സ്ഥലത്തെത്തിച്ചിട്ടുണ്ട്. താമസിയാതെ പോളിംഗ് ആരംഭിയ്ക്കു
മെന്നാണ് സൂചന.
1 / 1

Continue Reading

Latest news

ലോക്സഭ തിരഞ്ഞെടുപ്പ് ; വിധിയെഴുത്തിന് തുടക്കമായി, എവിടെയും വോട്ടർമാരുടെ നീണ്ടനിര

Published

on

By

തിരുവനന്തപുരം ; ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഇലക്ടറല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ സജ്ജീകരണങ്ങള്‍ രാവിലെ 7 മണിയോടെ പൂര്‍ത്തിയാക്കിയിരുന്നു.

ജില്ലകളിലെ മുഴുവന്‍ പോളിംഗ് സ്‌റ്റേഷനിലും വെബ്കാസ്റ്റിംഗ് സജ്ജീകരിച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി മെഡിക്കല്‍ കിറ്റുകള്‍ നല്‍കിയിട്ടുണ്ട്.ഇതോടൊപ്പം പ്രാദേശികമായ ആരോഗ്യ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യും.

പോളിംഗ് കേന്ദ്രങ്ങളില്‍ ചൂട് പ്രതിരോധിക്കാന്‍ പന്തലുകള്‍ കെട്ടും. രണ്ടിടങ്ങളില്‍ വോട്ടുകള്‍ ഉള്ളവരുടെ  കൃത്യമായ കണക്കെടുത്ത് വിവരങ്ങള്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഒരാള്‍ക്ക് ഒരിടത്ത് മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂ എന്നും അധികൃതർ വ്യക്തമാക്കി.

1 / 1

Continue Reading

Latest news

തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം:ദുരനുഭവം വിവരിച്ച് വിദേശി ദമ്പതികൾ

Published

on

By

തൃശൂർ: യുഎസിൽ നിന്നെത്തിയ വ്ലോഗര്‍ ദമ്പതിമാർക്ക് നേരെ തൃശ്ശൂർ പൂരത്തിനിടെ ലൈംഗിക അതിക്രമം നടത്തിയതായി ആരോപണം.

ലോകമാകെ യാത്ര വിവരണം ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന മക്കൻസി, കിനൻ എന്നിവർക്കാണ് ദുരനുഭവം ഉണ്ടായത്.

സംഭവത്തിന് പിന്നാലെ യുഎസ‍ുകാരികാരിയായ മക്കൻസിയും ബ്രിട്ടിഷുകാരനായ കിനിനും വീഡിയോ ദൃശ്യങ്ങൾ സഹിതം നേരിട്ട ദുരവസ്ഥ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചു.

പൂരനഗരിയിൽ കണ്ടുമുട്ടിയ ഒരാളോട് വിശേഷങ്ങൾ ചോദിച്ചറിയുമ്പോഴാണ് മക്കൻസിയെ അയാൾ ബലമായി ചുംബിക്കാൻ ശ്രമിച്ചത്. മക്കൻസി എതിർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

മക്കസി കുതറി മാറിയപ്പോൾ കിനാനും തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുന്നുണ്ട്. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ തന്റെ ജനനേന്ദ്രിയത്തിൽ സ്പർശിച്ചതായാണ് കീനൻ പറയുന്നത്.
ദൃശ്യങ്ങൾ പുറത്ത് വന്നെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
.

1 / 1

Continue Reading

Latest news

പണിയെടുക്കാൻ വാണിജ്യ റോബോട്ടുകൾ: വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ, ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല

Published

on

By

കൊച്ചി:മനുഷ്യനെപ്പോലെ സൂക്ഷ്മമായി പെരുമാറുന്ന റോബട്ടിനെ (ഹ്യൂമനോയ്ഡ് റോബട്ട്) അടുത്ത വർഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിൽ വിൽപനയ്ക്കെത്തിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക്.

ഇത്തരം റോബട്ടുകളെ വിപണയിൽ അവതരിപ്പിച്ച് വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നാണ് ടെസ്ല പ്രതിക്ഷിക്കുന്നത്.പുതിയ റോബോട്ടുകളെ പരീക്ഷണാടിസ്ഥാനത്തിൽ വിവിധ കമ്പനികൾ വികസിപ്പിച്ചുകൊണ്ടിരിക്കേയാണ് ടെസ്‌ലയുടെ പ്രഖ്യാപനം പുറത്തുവന്നിട്ടുള്ളത്.

ഫാക്ടറികളിലെ ജോലിക്ക് ഉപയോഗിക്കാവുന്ന യന്ത്രത്തിന് ഒപ്റ്റിമസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ വർഷം പരീക്ഷണ പ്രവർത്തനം തുടങ്ങുമെന്നും മസ്ക് നിക്ഷേപക യോഗത്തിൽ പറഞ്ഞു.

ഇതിനിടയിൽ ജപ്പാനിൽ ഹോണ്ട, ഹ്യുണ്ടായ് തുടങ്ങി കമ്പനികളും ഹ്യൂമനോയ്ഡുകളെ വികസിപ്പിക്കുന്നുണ്ടെന്നുമുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

1 / 1

Continue Reading

Latest news

ഉള്ള്യേരിയിൽ “ബോംബ്” പരിഭ്രാന്തി പരത്തി

Published

on

By

കോഴിക്കോട്: ഉള്ള്യേരിയിൽ ബോംബ് കണ്ടെത്തിയെന്ന് വ്യാജ വാർത്ത. നാളുകളായി പ്രവർത്തിക്കുന്ന ഹോട്ടലിന് സമീപത്തായി ബോംബ് കണ്ടെത്തിയെന്നാണ് വാർത്ത പരന്നത്. തെങ്ങുകയറ്റ തൊഴിലാളിയാണ് ഉപേക്ഷിച്ച നിലയിൽ ബോബെന്ന് സംശയിക്കുന്ന തരത്തിലുള്ള ടിന്നുകൾ കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ പൊലീസ് എത്തി പരിശോധന നടത്തിയശേഷം പയ്യോളി ബോംബ് സ്ക്വാഡിനെയും ബാലുശ്ശേരി ഡോഗ് സ്ക്വാഡിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവർ സ്ഥലത്തെത്തി കണ്ടെടുത്ത ടിന്നുകൾ സ്ക്വാഡ് എക്സ്പ്ലോസീവ് റിങ്ങിലേക്കിറക്കി പരിശോധന നടത്തിയതിലൂടെയാണ് ഇത് ബോംബല്ലെന്നും ഉപേക്ഷിച്ച പ്രോട്ടീൻ പൗഡറുകളുടെ ടിന്നാണെന്നും സ്ഥിരീകരിച്ചത്.

1 / 1

Continue Reading

Trending

error: