M4 Malayalam
Connect with us

Latest news

ഏപ്രിൽ 8ന് സമ്പൂർണ്ണ സൂര്യഗ്രഹണം ; എന്നാൽ ഇന്ത്യയിൽ കാണാൻ സാധിക്കുമോ,? വിശതീകരണവുമായി വിദഗ്ധർ

Published

on

ന്യൂഡൽഹി: വളരെ അപൂർവമായ ഒരു പ്രതിഭാസത്തിനായിരിക്കും ഇന്ത്യ ഏപ്രിൽ 8ന് സാക്ഷ്യം വഹിക്കുക. പക്ഷെ നിർഭാഗ്യവച്ചാൽ ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾക്ക് ഇത് കാണാൻ സാധിക്കില്ല എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

അമേരിക്ക, മെക്‌സിക്കോ, കാനഡ തുടങ്ങിയ വടക്കനമേരിക്കൻ രാജ്യങ്ങളിൽ സമ്പൂർണ സൂര്യഗ്രഹണം ദർശിക്കാൻ സാധിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതും പൂർണമായും സത്യമാകില്ല എന്നാണ് വിലയിരുത്തൽ.

അമേരിക്കയിൽ ടെക്‌സസ് മുതൽ മെയ്ൻ വരെയുള്ള സംസ്ഥാനങ്ങളിൽ പൂർണ സൂര്യഗ്രഹണം തന്നെയായിരിക്കും കാണാനാവുക. അമേരിക്കയിലെ മറ്റിടങ്ങൾ, ചില കരീബിയൻ രാജ്യങ്ങൾ, കൊളംബിയ, വെനസ്വേല, സ്‌പെയിൻ, ബ്രിട്ടൻ, പോർച്ചുഗൽ, ഐസ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഭാഗിക സൂര്യഗ്രഹണമാണ് കാണാനാവുക.

അതെസമയം സമ്പുർണ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് യു.എസ് സർക്കാർ പ്രത്യേക മുന്നറിയിപ്പുകളാണ് നൽകിയിരിക്കുന്നത്. വളർത്ത് മൃഗങ്ങളുടെ ഉടമകൾ പ്രത്യേകം ശ്രദ്ദിക്കണമെന്ന് മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു.

2024ലെ സമ്പൂർണ്ണ സൂര്യഗ്രഹണം യു.എസിൽ ഏപ്രിൽ 8നാണ് നടക്കുക. മെയ്ൻ മുതൽ ടെക്സാസ് വരെ ദൃശ്യമാകുന്ന സൂര്യഗ്രഹണം ആയിരിക്കും എന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.

സമ്പൂർണ്ണ സൂര്യഗ്രഹത്തിൻ്റെ സമയത്തും അതിന് മൻപും വളർത്ത് മൃഗങ്ങൾ വിചിത്രമായ പെരുമാറ്റം കാണിച്ചേക്കാം എന്നാണ് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നത്.

ഇടിമിന്നൽ കാണുമ്പോഴും പടക്കത്തിന്റെയോ ഇടിവെട്ടിന്റെയോ ശബ്ദങ്ങൾ കേൾക്കുബോഴും ഉണ്ടാകുന്ന രീതിയിൽ വളർത്ത് മൃഗങ്ങളിൽ ഉത്കണ്ഠയുടെയും ആശങ്കയുടെയും ലക്ഷണങ്ങൾ ഉണ്ടായക്കാമെന്ന് മുന്നറിയിപ്പുകൾ സൂചിപ്പിക്കുന്നു.

മുന്നറിയിപ്പുകൾ കൃതയമായി പാലിച്ച് വളർത്ത്മൃഗങ്ങളുടെ ഉടമകൾ സമ്പൂർണ്ണ സൂര്യഗ്രഹണ സമയത്ത് മൃഗങ്ങളെ വീടുകൾക്കുള്ളിൽ സൂക്ഷിക്കണമെന്ന് നിർദ്ദേശമുണ്ട്. ഈ സമയത്ത് മൃഗങ്ങൾ സാധാരണമായ രീതിയിൽ നഖങ്ങൾ നീട്ടാനോ ഒച്ചയുണ്ടാക്കാനോ കൂടുകൾക്കുള്ളിൽ ഓടി നടക്കാനോ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ അറിയിക്കുന്നു.

എന്നാൽ മാറ്റ് ചിലപ്പോൾ ചില മൃഗങ്ങൾ പതിവിന് വിപരീതമായി വളരെ നിശബ്ദമായിരിക്കാനും സാധ്യതയുണ്ട് എന്നും സുചിപ്പിക്കുന്നു. ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉടമകൾ പരമാവധി മൃഗങ്ങളെ കരുതലോടെ ശ്രദ്ധിക്കണമെന്നാണ് യുഎസ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

സൂര്യഗ്രഹണം ഇന്ത്യയിൽ എങ്ങനെ കാണാൻ സാധിക്കും?

 

ഏപ്രിൽ 8 ന് ഇന്ത്യൻ സമയം രാത്രി 9:13 മുതൽ ഏപ്രിൽ 9 വെളുപ്പിന് 2:22 വരെയാണ് വിവിധ ഇടങ്ങളിൽ ഗ്രഹണം കാണാനാവുക. ഈ പ്രതിഭാസത്തെക്കുറിച്ചുളള അവബോധം വളർത്തുന്നതിന്റെ മുന്നോടിയായി നാസ വിപുലമായ പല മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്.

അതിലൊന്നാണ് തത്സമയ സംപ്രേഷണം. 3 മണിക്കൂർ നേരത്തേക്ക് നിരവധി വടക്കനമേരിക്കൻ പ്രദേശങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ നാസ തത്സമയം സംപ്രേക്ഷണം ചെയ്യും.

സ്‌പേസ് സ്റ്റേഷനിലിരുന്ന് വീക്ഷിക്കുന്നവരുടെ അനുഭവങ്ങളും വിതക്തരുടെ കാഴ്ചപ്പാടുകളും , സൂര്യഗ്രഹണത്തിന്റെ കാഴ്ചയുമെല്ലാം ഉൾപ്പെടുത്തിയുള്ള പ്രക്ഷേപണം ശാസ്ത്രപ്രേമികൾക്ക് ആസ്വാദകരമായിരിക്കുമെന്നാണ് നാസയുടെ വിലയിരുത്തൽ.

ഏപ്രിൽ 8ന് രാത്രി 10:30 മുതൽ ഏപ്രിൽ 9ന് വെളുപ്പിന് 1:30 വരെയായിരിക്കും നാസയുടെ സംപ്രേഷണപരിപാടികൾ.ഗ്രഹണ സമയത്ത് കമന്ററി ആവശ്യമില്ലാത്തവർക്കായി ടെലസ്‌കോപ്പിൽ നിന്ന് നേരിട്ടുള്ള ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യും.

ഇത് നാസ ടെലിവിഷന്റെ മീഡിയ ചാനലിലും യൂട്യൂബിലും ലഭ്യമായിരിക്കും. ഡാളസ്, നയാഗ്ര ഫോൾസ്, മെക്‌സിക്കോ തുടങ്ങിയ ഇടങ്ങളിൽ നിന്നായിരിക്കും ദൃശ്യങ്ങൾ ലയഭ്യമാക്കുക. നാസാ പ്ലസ്, നാസാ ടിവി, നാസ വെബ്‌സൈറ്റ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റുഫോമുകളിലും ഇത് കാണാൻ സാധിക്കും.

കൂടാതെ, രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സഞ്ചാരികളുമൊത്തുള്ള സംഭാഷണങ്ങൾ, ഗ്രഹണവുമായി ബന്ധപ്പെട്ട് നാസ നടത്തുന്ന പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങൾ എല്ലാം ഈസമയം പ്രക്ഷേപണം ചെയ്യാനും ആലോചിക്കുന്നുണ്ട്.

അമേരിക്കയിൽ പലയിടങ്ങളിലും ഗ്രഹണം ഒന്നിച്ചിരുന്ന് വീക്ഷിക്കാനുള്ള ക്ഷണങ്ങളും ആളുകൾക്ക് ലഭിച്ചു. സമ്പൂർണ ഗ്രഹണം വീക്ഷിക്കാവുന്ന പ്രദേശത്ത് നാസയുടെ ഒരു സെന്റർ മാത്രമാണ് നിലവിലുള്ളത് “ഒഹായോയിലെ ഗ്ലെൻ റീസേർച്ച് സെന്റർ”. അവിടെ നിന്നും തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.

ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്ന് പോകുന്ന സമയത്താണ് സമ്പൂർണ സൂര്യഗ്രഹണം ഉണ്ടാകുന്നത്.  ഗ്രഹണം ദൃശ്യമാകുന്ന സ്ഥലങ്ങളിൽ സൂര്യൻ പൂർണമായി മറയുകയും ഈ സമയങ്ങളിൽ പുലരുമ്പോഴും ഇരുളുമ്പോഴും ആകാശം മാറ്റമില്ലാതെ കാണപ്പെടുകയുംചെയ്യും.

ആകാശം മേഘാവൃതമല്ലെങ്കിൽ സൂര്യന്റെ പുറംപാളിയായ കൊറോണ (പുറമെയുള്ള മണ്ഡലം) വീക്ഷിക്കാൻ സാധിക്കും.പൂർണ ഗ്രഹണം നീണ്ട് നിൽക്കുക 4 മിനിറ്റും 27 സെക്കൻഡും മാത്രമായിരിക്കും.

വിദേശികളടക്കം ഗ്രഹണം വീക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഇത്തരം സന്ദർഭങ്ങളിൽ എടുക്കേണ്ട മുൻകരുതലുകൾ അറിഞ്ഞുവെക്കണ്ടത് അത്യാവിശ്യമാണ്. സാധാരണ കൂളിങ് ഗ്ലാസുകൾ വച്ച് ഗ്രഹണം കാണാൻ ശ്രമിക്കരുത്.

സുരക്ഷിതമല്ലാത്ത ലെൻസുകൾ ഉപയോഗിച്ച് ഗ്രഹണം വീക്ഷിച്ചാൽ കാഴ്ചയ്ക്ക് സാരമായ തകരാർ സംഭവിക്കാൻ സത്യതയുള്ളതിനാൽ ഈ സന്ദർഭത്തിനായി സേഫ് സോളാർ ഫിൽറ്ററുകൾ ഉപയോഗിക്കാം.

വ്യാജമായ സോളാർ വ്യൂവറുകളും ലഭ്യമായതിനാൽ സേഫ് സോളാർ വ്യൂവിങ് ഗ്ലാസ് ആണ് ഉപയോഗിക്കുന്നതെങ്കിൽ ഇത് ഐഎസ്ഒ 12312-2 രാജ്യാന്തര ഗുണനിലവാരം ഉള്ളതായിരിക്കണം.

ഈ വട്ടം കഴിഞ്ഞ 2 പതിറ്റാണ്ടിനിടയിൽ കണ്ടതിലും വ്യക്തതയോടെ ഗ്രഹണം വീക്ഷിക്കാൻ സാധിക്കുമെന്നാണ് എല്ലാവരുടെയും അനുമാനം.ഇത്തരം സംഭവങ്ങൾ പ്രപഞ്ചത്തെ പറ്റി കൂടുതൽ പഠിക്കാനുള്ള സദ്യതകൾക്ക് തുടക്കമിടുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ പ്രതീക്ഷ.

 

 

 

 

 

 

1 / 1

Latest news

അയ്യപ്പന്‍മുടിയില്‍ പ്രകൃതി സന്ദര്‍ശകര്‍ക്കായി കാത്തുവച്ചിട്ടുള്ളത് കാഴ്ചകളുടെ പൂരം

Published

on

By

കോതമംഗലം;മലമുകളിലെത്തുമ്പോള്‍ ലഭിക്കുക ഭൂമിയുടെ നെറുകയിലെത്തിയ അനുഭൂതി.സദാസമയലും ഇളംകാറ്റ്.ചുറ്റും മനംമയക്കും ഹരിതഭംഗി.തൊട്ടുമുന്നില്‍ എന്നപോലെ സൂര്യാസ്തമയവും കാണാം.അയ്യപ്പന്‍മുടിയില്‍ പ്രകൃതി സന്ദര്‍ശകര്‍ക്കായി കാത്തുവച്ചിട്ടുള്ളത് കാഴ്ചകളുടെ പൂരം.

കോതമംഗലം നഗരസഭയിലെ ആറാംവാര്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശമാണ് ആയ്യപ്പന്‍മുടി.സാധാരക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാതെ ഇവിടുത്തെ പാറക്കൂട്ടത്തിന്റെ നെറുകയിലെത്താം.ഏതാണ്ട് ആയിരം ഏക്കറിലേറെ സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന ഈ പാറക്കൂട്ടം ഇന്ന് വിനോദസഞ്ചാരികളുടെ ശ്രദ്ധാകേന്ദമായി മാറിക്കഴിഞ്ഞു.

മലമുകളില്‍ നിന്നുള്ള കാഴ്ചകള്‍ ഏറെ ഹൃദ്യമാണ്.വിദൂരതയില്‍ വ്യാപിച്ചുകിടക്കുന്ന പച്ചപുതച്ച താഴ്‌വാരങ്ങളും മലനിരകളുമാണ് മുഖ്യ ആകര്‍ഷക ഘടകം.നട്ടുച്ചവെയിലിലും ഇവിടെ ഇളംകാറ്റ് വീശുന്നുണ്ട്.മലമുകളിലെ സായാഹ്ന കാഴ്ചകള്‍ എത്ര കണ്ടാലും മതിവരില്ല എന്നാണ് സന്ദര്‍ശകരില്‍ ഏറെപ്പേരുടെയും വിലയിരുത്തല്‍.

മലമുകളില്‍ അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്.മാസത്തില്‍ ഒരിയ്ക്കല്‍ മാത്രമാണ് ഈ ക്ഷേത്രത്തില്‍ പൂജ കര്‍മ്മങ്ങള്‍ നടക്കുക.ക്ഷേത്ര പരിസരത്ത്,പാറപ്പുറത്ത് നീരുറവയും കാണാം.കൊടും വേനലിലും ഈ ഉറവ വറ്റില്ലന്നാണ് സമീപവാസികള്‍ പങ്കിട്ട വിവരം.അത്യുഷ്ണം ഉള്ള ഈ സമയത്തും ഇവിടെ വെള്ളമുണ്ട്.

വേട്ടയ്ക്കിടെ അയ്യപ്പസ്വാമി ഈ മലമുകളില്‍ വിശ്രമിച്ചു എന്നതാണ് പ്രദേശത്തെച്ചുറ്റിപറ്റി ഏറെ പചാരത്തിലുള്ള ഐതീഹ്യം.ഇവിടെ മുനിയറകള്‍ ഉണ്ടെന്നുള്ള പഴമക്കാരുടെ വെളിപ്പെടുത്തലുകള്‍ കണക്കിലെടുത്ത് നിരവധി ചരിത്ര അന്വേഷകരും ഇവിടേയ്ക്ക് എത്തുന്നുണ്ട്.

ടൂറിസം രംഗത്ത് വന്‍ വികസന സാധ്യതകള്‍ ഇവിടെയുണ്ടെന്നും ഇത് സാധ്യാമായാല്‍ സര്‍ക്കാരിന് മുതല്‍ക്കൂട്ടാവുമെന്നുമാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

അയ്യപ്പന്‍മുടിയിലേയ്ക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിയ്ക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ തലത്തില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്നും മറ്റുമുള്ള മാധ്യവാര്‍ത്തകള്‍ പലവട്ടം പുറത്തുവന്നെങ്കിലും ഇതുവരെ ഒന്നും നടപ്പിലായിട്ടില്ല.

കോതമംഗലം -തട്ടേക്കാട് പാതയില്‍ ഇലവുംപറമ്പില്‍ എത്തി ,നാടുകാണിയ്ക്കുപോകുന്ന വഴിയില്‍ രണ്ടര കിലോമീറ്ററോളം സഞ്ചരിച്ചാല്‍ അയ്യപ്പന്‍ മുടയിലെത്താം.

 

1 / 1

Continue Reading

Latest news

16 കാരിയെ പീഡിപ്പിച്ച എസ്.ഐക്ക് 6 വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും, തിരുവനതപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്

Published

on

By

തിരുവനതപുരം: 16 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഉദ്യോഗസ്ഥന് 6 വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും . തിരുവനതപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡിലെ സബ് ഇൻസ്‌പെക്ടർ സജിത്ത് കുമാറിനെയാണ് 16 കാരിയുടെ കുടുബത്തിന്റെ പരാതിയിൽ ശിക്ഷിച്ചത്.

1 / 1

Continue Reading

Latest news

സത്യസന്ധതയ്ക്ക്‌ പത്തരമാറ്റ് പൊൻതിളക്കം: കളഞ്ഞു കിട്ടിയ വള പ്രലോഭനങ്ങൾക്ക് വഴിപ്പെടാതെ വിദ്യാർത്ഥികൾ ഉടമക്ക് തിരികെ നൽകി

Published

on

By

കൊച്ചി: വിദ്യാർത്ഥികളുടെ സത്യസന്ധതയ്ക്ക്‌ പത്തരമാറ്റ് പൊൻതിളക്കം. പ്രലോഭനങ്ങൾക്ക് വശംവദരാകാതെ കളഞ്ഞ് കിട്ടിയ രണ്ട് പവൻ സ്വർണ്ണം പോലീസിലേൽപ്പിച്ച് വിദ്യാർത്ഥികളായ റാഷിദും ഹാഷിമും മാതൃകയായി.

അത്താണി സിഗ്നൽ ജംഗ്ഷന് സമീപത്ത് നിന്നുമാണ് പാനായിക്കുളം സ്വദേശികളായ റാഷിദിനും, ഹാഷിമിനും രണ്ട് പവൻ്റെ ഒരു വളകിട്ടിയത്. അവർ അത് ഉടനെ ചെങ്ങമനാ‌ട്‌ പോലീസിൽ ഏൽപ്പിച്ചു.

പോലീസ് നടത്തിയ അന്വേഷണത്തിൽ ചെങ്ങമനാട് സ്വദേശിനി ബേബിയുടേതാണ് വളെയെന്ന് മനസിലായി. അത്താണിയിലുണ്ടായ വാഹനാപകടത്തിൽ ബേബിയുടെ കയ്യിൽ നിന്നും ഊരിപ്പോയതാണ്. പോലീസിൻ്റെ സാന്നിധ്യത്തിൽ ആഭരണം കൈമാറി.

ഏറ്റു വാങ്ങുമ്പോൾ ബേബിയുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. വിദ്യാർത്ഥികൾക്കും പോലീസിനും നന്ദി പറഞ്ഞു. ഇൻസ്പെക്ടർ ആർ.കുമാർ, എസ്.ഐ സന്തോഷ് കുമാർ, എ.എസ്.ഐമാരായ ഷാനവാസ്, ഷാജൻ, ദീപ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

1 / 1

Continue Reading

Latest news

മലേഷ്യ കോഴിക്കോട് സർവീസ്: ബുക്കിങ്ങിന് തുടക്കമായി

Published

on

By

കോഴിക്കോട്: മലേഷ്യയിൽ നിന്നും കോഴിക്കോട്ടേക്ക് നേരിട്ട് വിമാന സർവീസുകൾ ആരംഭിച്ചതായി എയർ ഏഷ്യ.ഓഗസ്റ്റ് ഒന്നിന് സർവീസ് ആരംഭിക്കുബോൾ ചൊവ്വ, വ്യാഴം, ശെനി ദിവസങ്ങളിൽ കോഴിക്കോട്ടേക്കും ബുദ്ധൻ,വെള്ളി, നായർ ദിവസങ്ങളിൽ ക്വാലലംപുരിലേക്കും 3 സർവീസുകളാണ് ആരംഭിച്ചിരിക്കുന്നത്.

ആദ്യ സർവീസിൽ ക്വാലലംപുരേക്ക് പറക്കാൻ 20 ശതമാനം ഓഫറോടെ 5,500 രൂപയും, തിരികെയുള്ള ടിക്കറ്റിന് 5,900 രൂപയുമാണ് എയർ ഇന്ത്യ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ക്വാലലംപുരിൽ നിന്നും രാത്രി 9.55ന് പുറപ്പെടുന്ന വിമാനം രാത്രി 11.25നാണ് കോഴിക്കോടെത്തുക. പുലർച്ചെ 12.10ന് കോഴിക്കോട് നിന്നും പുറപ്പെട്ട് രാവിലെ 7ന് ക്വാലലംപുരിലെത്തിച്ചേരും .

നിലവിലെ യാത്രക്കാരുടെ ആവശ്യനുസരണം ക്വാലലംപുരിൽ നിന്നും കൊച്ചിയിലേക്ക് ദിവസേന രണ്ടും തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ മൂന്നും സർവീസുകളാണ് എയർ ഏഷ്യ തീരുമാനിച്ചിരിക്കുന്നത്. മലബാറിൽ നിന്നും കോഴിക്കോട്ടേയ്ക്ക് വരുന്ന പ്രവാസികളടക്കമുള്ളവർക്ക് ഇത് വലിയ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ.

1 / 1

Continue Reading

Latest news

മുളകുപൊടിയെറിഞ്ഞു: പിന്നാലെ കുത്തിവീഴ്ത്തി , കാപ്പ ചുമത്താൻ ശ്രമിച്ച പ്രതി മരിച്ചു

Published

on

By

മലപ്പുറം: പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിൽ നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ദീനാണ് മരിച്ചത്.

ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും കാപ്പ ചുമത്താൻ നടപടികൾ സ്വികരിച്ച് വരുകയായിരുനെന്നും പോലീസ് അറിയിച്ചു.ലഹരിയിലായിരുന്ന ഇയാൾ സമീപമുണ്ടായിരുന്ന പ്രേദേശവാസിയെ മുളകുപൊടിയറിഞ്ഞ ശേഷം കുത്തി വീഴ്ത്തുകയായിരുന്നു.

ഈ സമയം ഓടിക്കൂടിയ നാട്ടുകാരെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. ഇത് നേരിയ സംഘർഷത്തിനും വഴി തെളിച്ചു.ഇതിനിടയിൽ നിസാമുദ്ദിന് പരിക്കേറ്റിരുന്നു.പരുക്കേറ്റ ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രേവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

1 / 1

Continue Reading

Trending

error: