M4 Malayalam
Connect with us

Latest news

വാളകത്ത് അഥിതി തൊഴിലാളി മർദ്ദനമേറ്റ് മരണപ്പെട്ട സംഭവം; നടന്നത് ആൾക്കൂട്ട വിചാരണ,പിന്നിൽ രാഷ്ട്രീയ കക്ഷി നേതാക്കളെന്നും സംശയം

Published

on

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ:വാളകത്ത് അവശനിലയിൽ കണ്ടെത്തി ,പോലീസ് ആശുപത്രിയിൽ എത്തിച്ച അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസ് മരണപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊർജ്ജിതം.യുവാവിനെ അവശനിലയിൽ കണ്ടെത്തിയ പ്രദേശത്തെത്തി പോലീസ് സംഘം തെളിവെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി നേതാക്കൾ അടക്കം ഏതാനും പേരെ മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.മർദ്ധനത്തെത്തുടർന്നുള്ള പരിക്കുകൾ മൂലമാണ് അശോക് ദാസ് മരണപ്പെട്ടതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന.

വാളകത്ത് ഹോട്ടൽ തൊഴിലാളിയായിരുന്നു മരണപ്പെട്ട അശോക ദാസ്.

പിമ്പാമ്പുറം ഇങ്ങിനെ…

സംഭവ ദിവസം വൈകിട്ട് ഹോട്ടലിൽ ഒപ്പം ജോലി ചെയ്തിരുന്ന പെൺകുട്ടിയെ കാണാൻ ആശോക ദാസ് എത്തിയിരുന്നു.ഈ സമയം വീട്ടിൽ പെൺസുഹൃത്തും ഒപ്പം താമസിച്ചിരുന്ന നിയമ വിദ്യാർത്ഥിനിയും മാത്രം.ഇവിടെ വച്ച് മദ്യപിച്ചു.താമസിയാതെ തിരിച്ചുപോയി.കുറച്ചുകഴിഞ്ഞപ്പോൾ വീണ്ടും തിരിച്ചെത്തി.അപ്പോൾ വീട്ടിലുണ്ടായിരുന്നത് നിയമ വിദ്യാർത്ഥിനി മാത്രം.ഇവരുമായി ഒന്നും രണ്ടും പറഞ്ഞ് തർക്കം,പിന്നാലെ ജനൽചില്ല് അടിച്ച് തകർത്തപ്പോൾ കൈയ്ക്ക് മുറിവേറ്റു.

ഇതുകണ്ട് ഭയന്ന നിയമ വിദ്യാർത്ഥിനി കുളിമുറിയിൽ കയറി കതകടച്ചു.തുടർന്ന് ഹോട്ടൽ ജീവനക്കാരിയെ ഇവർ മൊബൈലിൽ വിളിച്ചുവരുത്തി.പിന്നെ ഇരുവരും തമ്മിൽ വാക്കേറ്റവും. താൻ തെറ്റൊന്നും ചെയ്തിട്ടില്ലന്ന് ആശോക ദാസ് ആണയിട്ടെങ്കിലും പെൺസുഹൃത്ത് അംഗീകരിച്ചില്ല,ഇതിൽ കലിപൂണ്ട് ,രാത്രിയിൽ ഇയാൾ വീട്ടിൽ നിന്നിറങ്ങി.ഈ സമയം കൈയ്യിൽ നിന്നും രക്തം ഒഴുകിയിരുന്നു,

ഇതാണ്,ആശോക് ദാസ് ആൾക്കൂട്ടത്തിന് മുന്നിൽപ്പെടുന്നതിന് മുമ്പുള്ള സംഭവ പരമ്പരകളുടെ ഏകദേശ രൂപം എന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളത്.

പെൺസുഹൃത്തിന്റെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കൈയ്യിൽ മുറിവ് ,പോലീസ് കണ്ടെത്തിയത് കെട്ടിയിട്ട നിലയിൽ

പെൺസുഹൃത്തിന്റെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കൈയ്യിൽ മുറിവ് ഉണ്ടായിരുന്നെങ്കിലും യാതൊരുഅവശതകളും അശോക് ദാാസിന് ഉണ്ടായിരുന്നില്ലന്നാണ് സൂചന.

പിന്നീട് ഇയാൾ ആക്രമണത്തിന് ഇരയായത് ഏത് സാഹചര്യത്തിലാണെന്നും ഇതിന് പിന്നിൽ ആരുടെയൊക്കെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും കണ്ടെത്തുന്നതിനായിട്ടാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുള്ളത്.

കെട്ടിയിട്ട നിലയിലാണ് വ്യാഴാഴ്ച രാത്രി 9.30 തോടെ അശോക് ദാസിനെ മൂവാറ്റുപുഴ പോലീസ് കണ്ടെത്തുന്നത്.കൈയ്യിൽ നിന്നും രക്തം ഒഴുകിയിരുന്നു.ഈ സമയം ഇയാൾ അവശനായിരുന്നു എന്നാണ് സൂചന.ഉടൻ പോലീസ് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും താമസിയാതെ മരണപ്പെട്ടു.

വീടുകൾക്ക് സമീപം കൈയിൽ ചോരയൊലിപ്പിച്ച നിലയിൽ കണ്ട ഇയാളോട് കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെ ഓടിപ്പോവുകയായിരുന്നെന്ന് നാട്ടുകാരും അയൽ വീടുകളിലുള്ളവരും വെളിപ്പെടുത്തിയിട്ടുള്ളത്.

 

1 / 1

Latest news

16 കാരിയെ പീഡിപ്പിച്ച എസ്.ഐക്ക് 6 വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും, തിരുവനതപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്

Published

on

By

തിരുവനതപുരം: 16 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഉദ്യോഗസ്ഥന് 6 വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും . തിരുവനതപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡിലെ സബ് ഇൻസ്‌പെക്ടർ സജിത്ത് കുമാറിനെയാണ് 16 കാരിയുടെ കുടുബത്തിന്റെ പരാതിയിൽ ശിക്ഷിച്ചത്.

1 / 1

Continue Reading

Latest news

സത്യസന്ധതയ്ക്ക്‌ പത്തരമാറ്റ് പൊൻതിളക്കം: കളഞ്ഞു കിട്ടിയ വള പ്രലോഭനങ്ങൾക്ക് വഴിപ്പെടാതെ വിദ്യാർത്ഥികൾ ഉടമക്ക് തിരികെ നൽകി

Published

on

By

കൊച്ചി: വിദ്യാർത്ഥികളുടെ സത്യസന്ധതയ്ക്ക്‌ പത്തരമാറ്റ് പൊൻതിളക്കം. പ്രലോഭനങ്ങൾക്ക് വശംവദരാകാതെ കളഞ്ഞ് കിട്ടിയ രണ്ട് പവൻ സ്വർണ്ണം പോലീസിലേൽപ്പിച്ച് വിദ്യാർത്ഥികളായ റാഷിദും ഹാഷിമും മാതൃകയായി.

അത്താണി സിഗ്നൽ ജംഗ്ഷന് സമീപത്ത് നിന്നുമാണ് പാനായിക്കുളം സ്വദേശികളായ റാഷിദിനും, ഹാഷിമിനും രണ്ട് പവൻ്റെ ഒരു വളകിട്ടിയത്. അവർ അത് ഉടനെ ചെങ്ങമനാ‌ട്‌ പോലീസിൽ ഏൽപ്പിച്ചു.

പോലീസ് നടത്തിയ അന്വേഷണത്തിൽ ചെങ്ങമനാട് സ്വദേശിനി ബേബിയുടേതാണ് വളെയെന്ന് മനസിലായി. അത്താണിയിലുണ്ടായ വാഹനാപകടത്തിൽ ബേബിയുടെ കയ്യിൽ നിന്നും ഊരിപ്പോയതാണ്. പോലീസിൻ്റെ സാന്നിധ്യത്തിൽ ആഭരണം കൈമാറി.

ഏറ്റു വാങ്ങുമ്പോൾ ബേബിയുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. വിദ്യാർത്ഥികൾക്കും പോലീസിനും നന്ദി പറഞ്ഞു. ഇൻസ്പെക്ടർ ആർ.കുമാർ, എസ്.ഐ സന്തോഷ് കുമാർ, എ.എസ്.ഐമാരായ ഷാനവാസ്, ഷാജൻ, ദീപ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

1 / 1

Continue Reading

Latest news

മലേഷ്യ കോഴിക്കോട് സർവീസ്: ബുക്കിങ്ങിന് തുടക്കമായി

Published

on

By

കോഴിക്കോട്: മലേഷ്യയിൽ നിന്നും കോഴിക്കോട്ടേക്ക് നേരിട്ട് വിമാന സർവീസുകൾ ആരംഭിച്ചതായി എയർ ഏഷ്യ.ഓഗസ്റ്റ് ഒന്നിന് സർവീസ് ആരംഭിക്കുബോൾ ചൊവ്വ, വ്യാഴം, ശെനി ദിവസങ്ങളിൽ കോഴിക്കോട്ടേക്കും ബുദ്ധൻ,വെള്ളി, നായർ ദിവസങ്ങളിൽ ക്വാലലംപുരിലേക്കും 3 സർവീസുകളാണ് ആരംഭിച്ചിരിക്കുന്നത്.

ആദ്യ സർവീസിൽ ക്വാലലംപുരേക്ക് പറക്കാൻ 20 ശതമാനം ഓഫറോടെ 5,500 രൂപയും, തിരികെയുള്ള ടിക്കറ്റിന് 5,900 രൂപയുമാണ് എയർ ഇന്ത്യ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ക്വാലലംപുരിൽ നിന്നും രാത്രി 9.55ന് പുറപ്പെടുന്ന വിമാനം രാത്രി 11.25നാണ് കോഴിക്കോടെത്തുക. പുലർച്ചെ 12.10ന് കോഴിക്കോട് നിന്നും പുറപ്പെട്ട് രാവിലെ 7ന് ക്വാലലംപുരിലെത്തിച്ചേരും .

നിലവിലെ യാത്രക്കാരുടെ ആവശ്യനുസരണം ക്വാലലംപുരിൽ നിന്നും കൊച്ചിയിലേക്ക് ദിവസേന രണ്ടും തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ മൂന്നും സർവീസുകളാണ് എയർ ഏഷ്യ തീരുമാനിച്ചിരിക്കുന്നത്. മലബാറിൽ നിന്നും കോഴിക്കോട്ടേയ്ക്ക് വരുന്ന പ്രവാസികളടക്കമുള്ളവർക്ക് ഇത് വലിയ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ.

1 / 1

Continue Reading

Latest news

മുളകുപൊടിയെറിഞ്ഞു: പിന്നാലെ കുത്തിവീഴ്ത്തി , കാപ്പ ചുമത്താൻ ശ്രമിച്ച പ്രതി മരിച്ചു

Published

on

By

മലപ്പുറം: പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിൽ നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ദീനാണ് മരിച്ചത്.

ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും കാപ്പ ചുമത്താൻ നടപടികൾ സ്വികരിച്ച് വരുകയായിരുനെന്നും പോലീസ് അറിയിച്ചു.ലഹരിയിലായിരുന്ന ഇയാൾ സമീപമുണ്ടായിരുന്ന പ്രേദേശവാസിയെ മുളകുപൊടിയറിഞ്ഞ ശേഷം കുത്തി വീഴ്ത്തുകയായിരുന്നു.

ഈ സമയം ഓടിക്കൂടിയ നാട്ടുകാരെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. ഇത് നേരിയ സംഘർഷത്തിനും വഴി തെളിച്ചു.ഇതിനിടയിൽ നിസാമുദ്ദിന് പരിക്കേറ്റിരുന്നു.പരുക്കേറ്റ ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രേവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

1 / 1

Continue Reading

Latest news

അമ്മയുടെയും മകളുടെയും മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി

Published

on

By

കണ്ണൂർ: അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ.സുവിഷത്തിൽ സുനന്ദ വി.ഷേണായി(78), മകൾ ദീപ വി.ഷേണായി(44) എന്നിവരാണ് കൊറ്റാളിക്കാവ് പോസ്റ്റ് ഓഫിസിന് സമീപമുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.

പോലീസ് സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കിയതിന് പിന്നാലെ ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

സുനന്ദയുടെ മൃതദേഹം ഡൈനിങ്ങ് ഹാളിന് സമീപവും ദീപയുടേത് അടുക്കളയിലുമാണ് കണ്ടെത്തിയത്. മരിച്ചവർ മംഗലാപുരം സ്വേദേശികളാണെന്നും പത്ത് വർഷമായി ഇവിടെയായിരുന്നു താമാസമെന്നുമാണ് പരിസരവാസികൾ പറയുന്നത്.

ദീപ അവിവാഹിതയാണ്.പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്.മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടിയ്ക്കൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക്  മാറ്റി.

 

1 / 1

Continue Reading

Trending

error: