M4 Malayalam
Connect with us

News

വാഗ്ദാനം ചെയ്തത് ത്രില്ലടിപ്പിക്കും യാത്ര,അനുഭവിച്ചത് നരകയാതന;അധ്യപികയുടെ പരാതിയിൽ 5 പേർ അറസ്റ്റിൽ

Published

on

മുവാറ്റുപുഴ;ഉല്ലാസ യാത്രയ്ക്ക് ബുക്കുചെയ്ത ബസ്സിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അനുഭവിക്കേണ്ടിവന്നത് നകയാതന.മുവാറ്റുപുഴ നിർമ്മല കോളേജിൽ നിന്ന് കൂർഗിലേക്ക് പുറപ്പെട്ട വിനോദ യാത്ര സംഘം ദുരിതപർവ്വം താണ്ടിയാണ് നാട്ടിൽ തിരിച്ചെത്തിയത്.സംഭവത്തിൽ ബസ് ജീവനക്കാർ അടക്കം 5 പേർ അറസ്റ്റിൽ.

നായരമ്പലം സ്വദേശിയായ നിധീഷ് ,സുൽത്താൻബത്തേരി സ്വദേശിയായ അനൂപ് ,കാലടി സ്വദേശികളായ റിജോ ,പ്രവിൺ അങ്കമാലി സ്വദേശിയായ ബേസിൽ എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.

വ്യാഴാഴ്ചയാണ് അങ്കമാലി ആസ്ഥാനമായുള്ള ഗ്രീൻ കേരള എന്ന ടൂർ കമ്പനി ഏർപ്പാട് ചെയ്ത ബസ്സിൽ 30 ആൺകുട്ടികളും 23 പെൺകുട്ടികളും 3 അധ്യാപകരും അടക്കമുള്ള സംഘം കൂർഗിലേക്ക് പുറപ്പെട്ടത്. വാഹനത്തിന്റെ ചുമതലക്കാരായി ഡ്രൈവർ ഉൾപ്പെടെ 5 പേരാണ് കയറിയത്. ഇവർ യാത്ര തുടങ്ങിയപ്പോൾ മുതൽ ക്യാബിനിൽ ഇരുന്ന് മദ്യപിക്കുകയും പുകവലിക്കുകയും വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറുകയും ചെയ്തതായി അധ്യാപിക പറയുന്നു.

ഭക്ഷണവും താമസവും അടക്കമുള്ള ടൂർ പാക്കേജാണ് ഗ്രീൻകേരളം വാഗ്ദാനം ചെയ്തിരുന്നത്.ഇതിനായി രണ്ടര ലക്ഷത്തോളം രൂപ നൽകുകയും ചെയ്തു.എന്നാൽ നേരാം വണ്ണം ഭക്ഷണം നൽകുകന്നതിനോ പ്രഥമീക കൃത്യങ്ങൾക്കുള്ള സൗകര്യം ഒരുക്കുന്നതിനോ പോലും ബസ്സ് ജിവനക്കാരുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടായില്ല എന്നാണ് അധ്യപകരും വിദ്യാർത്ഥികളും വെളിപ്പെടുത്തിയിട്ടുള്ളത്.

യാത്രയിൽ ലഭിച്ച പഴകിയ ഭക്ഷണം കഴിച്ചതിനെത്തുടർന്ന് 21 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയുണ്ടാവുകയും ഇവർ ശർദ്ദിച്ച് അവശരാകുകയും ചെയ്തിരുന്നു. വൃത്തിഹീനമായ ടോയിലറ്റിൽ പോകാൻ വിദ്യാർത്ഥിനികൾ വിസമ്മതിപ്പോൾ വിജനമായപ്രദേശത്ത് പാതവക്കിൽ വാഹനം നിറുത്തിത്തരാം,കാര്യം സാധിച്ചോളാനായിരുന്നു ബസ്സ് ജീവനക്കാരുടെ പ്രതികരണം.

സഹികെട്ടപ്പോൾ പ്രതികരിച്ച തങ്ങളെ ബസ്സ് ജീവനക്കാർ ആക്രമിക്കാൻ മുതിർന്നെന്നും ഈ ഘട്ടത്തിൽ കുഞ്ഞുങ്ങളെ ഒന്നും ചെയ്യരുതെന്ന് പറഞ്ഞ് അധ്യാപിക കൈകൂപ്പി അപേക്ഷിച്ചെന്നും തുടർന്നാണ്് ഇവർ അടങ്ങിയതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.ബസ്സിൽ നിന്നറങ്ങി പാതയോരത്ത് നിന്ന് ശർദ്ദിച്ച പെൺകുട്ടികളെ തിരികെ കയറ്റാതെ വാഹനം പോകുമെന്നും പറഞ്ഞ് ഭീഷിണിപ്പെടുത്തിയും കളിയാക്കിയുമൊക്കെ ബസ്സ് ജിവനക്കാർ ആനന്ദിച്ചെന്നും ഇത് അവശരായ വിദ്യാർത്ഥികളെ വല്ലാതെ വിഷമിപ്പിച്ചെന്നും അധ്യാപകർ വെളിപ്പെടുത്തി.

ഇതിനിടെ ബസ് മാഹിയിൽ എത്തുമ്പോൾ ഇറക്കി വിടുമെന്ന് ഭീഷണിപ്പെടുത്തി 18000 രൂപ ബസ്സ് ജീവനക്കാർ തങ്ങളിൽ നിന്നും വാങ്ങിയെന്നും യാത്രക്കാർ വ്യക്തമാക്കി.വീട്ടുകാരെ വിളിച്ച് തുക സംഘടിപ്പിച്ച് നൽകിയ ശേഷമാണ് ഇവരുടെ ഭാഗത്തുനിന്നും ഭീഷിണി ഒഴിവായതെന്നും യാത്രയ്ക്കിടെ പലവട്ടം ബസ് നിറുത്തിയിട്ട് ജീവനക്കാർ കിടന്നുറങ്ങുകയെന്നും ഇതുമൂലം കൊടുംചൂടിൽ വല്ലാതെ വിഷമിച്ചെന്നും വിദ്യാർത്ഥികൾ പറയുന്നു.

രാവിലെ 11 മണിക്ക് വാഹനം കോളേജിലെത്തുമെന്നായിരുന്നു രക്ഷകർത്താക്കളെ അറിയിച്ചിരുന്നത്.ഇതുപ്രകാരം ഇവർ കൃത്യസമയത്തുതന്നെ കോളേജിൽ എത്തുകയും ചെയ്തിരുന്നു.എന്നാൽ രാത്രി 9 മണിയോടെയാണ് ബസ് എത്തിയത്.രാത്രി ബസ് എത്തിയപ്പോൾ രക്ഷകർത്താക്കളും അധ്യാപകരും വിദ്യാർത്ഥികളും അടക്കം മുന്നൂറോളം പേർ തടിച്ചുകൂടിയിരുന്നു.

വിവരമറിഞ്ഞ് മുവാറ്റുപുഴ പോലീസ് ഉടൻ സ്ഥലത്തെത്തി. രാത്രി തന്നെ അധ്യാപികയുടെ പരാതിയിൽ ബസിൽ ഉണ്ടായിരുന്ന കോളേജ് യൂണിയൻ വൈസ് ചെയർപേഴ്‌സന്റെയും മറ്റൊരു വിദ്യാർത്ഥിയുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. ഇതിനിടെ ആരോ ബസിന് കല്ലെറിഞ്ഞതായി കാണിച്ച് ടൂർ ഓപ്പറേറ്ററുടെ പരാതിയും പോലീസിൽ എത്തിയിട്ടുണ്ട്.

 

1 / 1

Advertisement

Latest news

ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്

Published

on

By

ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 / 1

Continue Reading

Latest news

വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു

1 / 1

Continue Reading

Latest news

ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന് നടൻ ശ്രീനിവാസൻ

Published

on

By

തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന്
നടൻ ശ്രീനിവാസൻ. ആര് തന്നെ ജയിച്ചാലും രേഖപ്പെടുത്തുന്ന ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണെന്നും താരം അഭിപ്രായപ്പെട്ടു.

തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

1 / 1

Continue Reading

Latest news

കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ

Published

on

By

കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.

സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.

1 / 1

Continue Reading

Latest news

കൊടുംചൂടിൽ വലഞ്ഞ് യാത്രക്കാർ: അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ട്രെയിൻ പിടിച്ചിട്ടത് ഒരു മണിക്കൂറോളം, മുന്നറിയിപ്പ് നൽകിയില്ലെന്നും ആക്ഷേപം

Published

on

By

കോഴിക്കോട്: കൊടുംചൂടിൽ യാത്രക്കാരെ വലച്ച് റെയിൽവേ. പാതയിലെ അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ഏറനാട് എക്സ്പ്രസ് കോഴിക്കോട് പിടിച്ചിട്ടത് ഒരു മണിക്കൂറോളം.

ഉച്ചയ്ക്ക് 12:30ന് കോഴിക്കോട് എത്തുന്ന 16606 നമ്പർ തിരുവനന്തപുരം മാംഗളൂരു ഏറനാട് എക്സ്പ്രസ്സാണ് ഇന്നലെ വൈകി 12:53ന് കോഴിക്കോടെത്തി 1:57 ന് പുറപ്പെട്ടത്.

പതിവിലും ചൂട് കനക്കുന്ന ഈ അവസരത്തിലും അറ്റകുറ്റപ്പണി നിർത്തിവച്ച് ട്രെയിൻ പോകാൻ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും മഴയ്ക്ക് മുന്നേ തീർക്കേണ്ട പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത് എന്നായിരുന്നു റെയിൽവേയുടെ വിശദീകരണം.
ട്രെയിൻ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ മുന്നറിയിപ്പൊന്നും നൽകിയില്ലെന്നും യാത്രക്കാർ ആരോപിച്ചു.

1 / 1

Continue Reading

Trending

error: