Connect with us

Latest news

തട്ടിയിട്ടു,പിന്നെ തുടയിലും മുതുകത്തും ചവിട്ടി,തല തകർത്തു,നെഞ്ചിലും ചവിട്ടി; കേരളഫാമിൽ ആന പാപ്പാനെ കൊന്നത് ഇങ്ങിനെ

Published

on

പ്രകാശ് ചന്ദ്രശേഖർ
അടിമാലി ; ആന സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റ് മരിച്ച സഭവത്തിൽ പുറത്തുവന്ന സിസി ടിവി ക്യാമറ ദൃശ്യങ്ങൾ കഠിനഹൃദയരെപ്പോലും ഭീതിപ്പെടുന്നതെന്ന് കാഴ്ചക്കാർ .
കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയോരത്ത് മൂന്നാറിന് സമീപം സ്ഥിതി ചെയ്യുന്ന കേരള ഫാം ആന സവാരി കേന്ദ്രത്തിൽ ഇന്നലെ വൈകിട്ട് 6.45 ഓടെയാണ് സംഭവം.കേന്ദ്രത്തിലെ  ലക്ഷമിയുടെ രണ്ടാം പാപ്പാൻ കാസർഗോഡ് നീലേശ്വരം സ്വദേശി ബാലകൃഷ്ണണൻ (62) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

വടിയുമായി തൊട്ടടുത്തുനിന്ന് നിർദ്ദേശങ്ങൾ നൽകുന്നതിനിടെ ആന ബാലകൃഷ്ണനെ തട്ടി നിലത്തിടുകയായിരുന്നു.

നിലത്തുവീണ ബാലകൃഷ്ണന്റെ തുടഭാഗത്താണ് ആന ആദ്യം ചവിട്ടിയത്.കൊടും വേദനയിൽ അലറിക്കരഞ്ഞ ബാലകൃഷന്റെ ഇടുപ്പിലും തലയിലും വീണ്ടും ചവിട്ടി.

തുമ്പികൈ കഴുത്തിൽ ചുറ്റിപ്പിടിച്ച ശേഷമാണ് തലയിൽ ചവിട്ടുന്നത്.അനക്കമറ്റ ബാലകൃഷ്ണനെ മലർത്തിയിട്ട് നെഞ്ച് തകർക്കുന്നതും പിന്നീട് ശരീരം തുമ്പികൈയ്യിൽ എടുത്ത് നിലത്തെറിയുന്നതും ദൃശ്യത്തിൽകാണാം.

ഇതുകണ്ട് പാപ്പാൻമാരിൽ ഓരാൾ ഓടി എത്തി,നിർദ്ദേശങ്ങൾ നൽകിയപ്പോഴാണ് ആന ബലകൃഷ്ണന്റെ ശരീരം ഉപേക്ഷിച്ച് ,അൽപ്പം അകലേയ്ക്ക് മാറി നിൽക്കാൻ തയ്യാറായത്.

ആനപ്പുറത്ത് സന്ദർശകർക്ക് കയറാൻ പാകാത്തിൽ ആനയെ മാറ്റി നിർത്തുന്നതിനാണ് കൊല്ലപ്പെട്ട പാപ്പാൻ ശ്രമിച്ചതെന്നും ഇതിനിടെയാണ് കലികയറി ആന ഇയാളെ ആക്രമിച്ചതെന്നുമാണ് പുറത്തുവന്നിട്ടുള്ള ദൃശ്യത്തിൽ നിന്നും വ്യക്തമാവുന്നത്.

വീഡിയോയുടെ ആദ്യ ഭാഗത്ത് ,ആനപ്പുറത്ത് ആളുകൾ കയറാൻ ശ്രമിയ്ക്കുന്നത് കാണാം.ആന ബാലകൃഷ്ണനെ ആക്രമിയ്ക്കുമ്പോൾ ഇവർ ഭയവിഹ്വലരായി ഓടി മാറുന്നതും വീഡിയോയിൽ വ്യക്തമാണ്.

കേരള ഫാമിൽ ആന സവാരിയ്ക്ക് സാമാന്യം തിരക്കുണ്ടായിരുന്നു എന്നാണ് ലഭ്യമായ വിവരം.ലക്ഷമിയെക്കൂടാതെ മറ്റൊരു പിടിയാനയെയും ഇവിടെ സവാരിയ്ക്കായി ഉപയോഗിയ്്ക്കുന്നുണ്ട്.

കരുതിക്കൂട്ടിയാണ് ആന ബാലകൃഷ്ണനെ ചവിട്ടിമെതിച്ച് കൊന്നതെന്നാണ്  ദൃശ്യം കണ്ട ഒട്ടുമിക്കവരുടെയും വിലയിരുത്തൽ.

ഒരു മിനിട്ടിൽ താഴെയുള്ള സമയം കൊണ്ട് മുൻകാലുകൾ മാറി മാറി ശരീര ഭാഗങ്ങളിൽ അമർത്തിയാണ് ലക്ഷമി ബാലകൃഷ്ണന്റെ മരണം ഉറപ്പിച്ചത്.

ആന ഇത്തരത്തിൽ ആളെക്കൊല്ലുന്ന ദൃശ്യം പുറത്തുവരുന്നത് ഇത് ആദ്യാമായിട്ടാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

മൃതദ്ദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.ഇന്ന് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദ്ദേഹം പോസ്റ്റുമോർട്ടം ചെയ്ത് ബന്ധുക്കൾക്ക് കൈമാറും.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

ബുഷി അണക്കെട്ട് ദുരന്തം: മരണം നാലായി, തിരച്ചിൽ തുടരുന്നു

Published

on

By

മുംബൈ: മഹാരാഷ്ട്രയിലെ ലോണോവാലയിൽ ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനിടെ ഉണ്ടായ അപകടം. ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം.

ഷാഹിസ്ത ലിയാഖത്ത് അൻസാരി (36), ആമീന ആദിൽ അൻസാരി (13), ഉമേര ആദിൽ അൻസാരി (8), മരിയ അകിൽ അൻസാരി (9) എന്നിവരാണ് മരിച്ചത്.

ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായ നാലുവയസ്സുക്കാരൻ അദ്‌നാൻ സബഹത് അൻസാരിക്ക് വേണ്ടിയുള്ള തിരച്ചിൽ നാവികസേനയുടെ മുങ്ങൽ വിതക്തരുടെ നേതൃത്തത്തിൽ തുടരുകയാണ്. അവതിയാഘോഷിക്കാനാണ് പത്തങ്ക കുടുംബം മുംബൈയിൽനിന്നും 80 കിലോമീറ്റർ അകലെയുള്ള ഹിൽ സ്റ്റേഷനിൽ എത്തിയത്. മേഖലയിൽ പുലർച്ചെ മുതൽ മഴ പെയ്തിരുന്നു.

വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനിടെ തടയണ നിറഞ്ഞ് കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ പെട്ടാണ് ഉറ്റവർക്ക് ജീവൻ നഷ്ടമായത്.അപകടത്തിന് പിന്നാലെ പുറത്തുവരുന്ന ദൃശ്യങ്ങളിൽ നിസഹായരായ കുടുംബം വെള്ളച്ചാട്ടത്തിന് നടുവിലുള്ള ഒരു പാറയിൽ നിലയുറപ്പിക്കുന്നതും പരസ്പരം മുറുകെ പിടിക്കുന്നതും കരയിലേക്ക് കയറാൻ ശ്രമിക്കുന്നതുമെല്ലാം വ്യക്തമാണ്. സഹായത്തിനായി ഇവർ നിലവിളിച്ചെങ്കിലും കുത്തിയൊലിച്ചെത്തിയ വെള്ളത്തിന്റെ ശക്തി ഇവരെ കിഴ്പെടുത്തുകയായിരുന്നു.

10 പേരാണ് ഇന്നലെ ഉച്ചയോടെ ഉണ്ടായ വെള്ളച്ചാട്ടത്തിൽ അപകടത്തിൽ പെട്ടത്. ഇതിൽ 5 പേരെ രക്ഷപെടുത്തി.

പൂനെയിലെ ഹദാപ്‌സർ പ്രദേശത്തെ സയ്യിദ് നഗർ നിവാസികളായ ഒരേ കുടുംബത്തിലെ 16,17 പേർ പിക്‌നിക്കിനായി ലോണാവാലയിലെത്തിയതായി പോലീസ് പറഞ്ഞു. സ്വകാര്യ ബസ് വാടകക്കെടുത്താണ് കുടുംബം വെള്ളച്ചാട്ടത്തിൻ്റെ തീരത്തെത്തിയത്.

സുരക്ഷയുടെ ഭാഗമായി മുന്നറിയിപ്പുകൾ നൽകാറുണ്ടെങ്കിലും ആരും മുഖവിലക്കെടുക്കാറില്ലെന്നും പോലീസുകാർ വ്യക്തമാക്കി. വനം വകുപ്പിന്റെയും റെയിൽവേയുടെയും ഉടമസ്ഥതതയിലുള്ള പ്രേദേശത്ത് യാതൊരു സുരക്ഷയും ഇല്ലാതെയാണ് സഞ്ചാരികളെ പ്രേവേശിപ്പിക്കുന്നത് എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

നെല്ലിക്കുഴിയിൽ മാലിന്യകൂമ്പാരം ,അധികൃതർ അവഗണിയ്ക്കുന്നെന്ന് ആക്ഷേപം;ഉടൻ നടപടിയെന്ന് പഞ്ചായത്ത് പ്രസിഡന്റ്

Published

on

By

കോതമംഗലം :നെല്ലിക്കുഴി പഞ്ചായത്തിലെ ക്ലീൻ നെല്ലിക്കുഴി പദ്ധതി അമ്പെ പരാജയമെന്ന് ആരോപ
ണം.പകർച്ചവ്യാധികൾ വ്യാപകമായിട്ടും മാലിന്യം നീക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും നീക്കം ഉണ്ടായിട്ടില്ല എന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് പലയിടത്തും കുമിഞ്ഞ് കൂടി കിടക്കുന്നത.് ചിത്രങ്ങളും വീഡിയോകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.

ആലുവ – മൂന്നാർ റോഡിന് സമീപം ഇരുമലപ്പടി പടിഞ്ഞാറേക്കവലയിലും മാലിന്യകൂമ്പാരം രൂപപ്പെട്ടിട്ടുണ്ട്.

ക്ലീൻ നെല്ലിക്കുഴി പദ്ധതിയുടെ ബോർഡുകൾക്കുകീഴെയും മാലിന്യം കുന്നുകൂടികിടക്കുന്നുണ്ട്. നെല്ലിക്കുഴി 314 റോഡിന് സമീപമുള്ള ബോർഡിന് താഴെയാണ് മാലിന്യം കാണപ്പെട്ടത്.

നെല്ലിക്കുഴിയിൽ മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്ന് പിടിക്കുമ്പോഴാണ് പൊതുസ്ഥലങ്ങൾ ഇത്തരത്തിൽ മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രമായി മാറിയിട്ടുള്ളതെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

ക്ലീൻ നെല്ലിക്കുഴി പദ്ധതിയുടെ പേരിൽ ലക്ഷങ്ങൾ ചിലവഴിച്ച് നെയിം ബോർഡുകൾ സ്ഥാപിച്ചതല്ലാതെ യാതൊരുഇടപെടലും പഞ്ചായത്ത് അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്നുള്ള അരോപണവും ശക്തമാണ്.

കഴിഞ്ഞ രണ്ട് വർഷം മുൻപ്
ആശുപത്രിയിൽ നിന്നുള്ളത് ഉൾപ്പെടെ ലോഡ് കണക്കിന് മാലിന്യം സ്വകാര്യ വ്യക്തിയുടെ പാറമടയിൽ കണ്ടെത്തിയിട്ട് നാളിതുവരെ ആയിട്ടും അത് നീക്കം ചെയ്യാനോ സംസ്‌കരിക്കാനോ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല

ഈ മാലിന്യം നിക്ഷേപം നടത്തിയ വാർഡിലും പരിസര വാർഡുകളിലുമാണ് ഏറ്റവും അധികം മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് എന്നാണ് നാട്ടുകാർ പങ്കുവയ്ക്കുന്ന വിവരം. 13-ാം വാർഡിൽ ഒരാൾ മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടിരുന്നു.

സ്ഥിതി ഇത്രകമണ്ട് ഗുരുതരമായിട്ടും പഞ്ചായത്ത് അധികാരികളുടെ ഭാഗത്തുനിന്നോ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നോ ഇക്കാര്യത്തിൽ ഇനിയും യാതൊരുനടപടിയും ഉണ്ടായിട്ടില്ല എന്നതാണ് ഏറെ ഖേദകരം.

പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം ഇങ്ങിനെ

രണ്ടിടത്ത് മാലിന്യം നിക്ഷേപിച്ചതായി അറിവ് ലഭിച്ചിട്ടുണ്ട്. വാർഡ് മെമ്പറോട് ഇത് നീക്കം ചെയ്യാൻ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇനിയും ഈ മാലിന്യം നീക്കം ചെയ്തിട്ടില്ലന്നാണ് മനസിലാക്കുന്നത്.ഈ സാഹചര്യത്തില്‍ നാളെത്തന്നെ ഇത് നീക്കം ചെയ്യും. മാലിന്യം നിക്ഷേപിച്ചവരില്‍ നിന്നും പിഴ ഈടാക്കുന്നതിനും നടപടി സ്വീകരിയ്ക്കും. പഞ്ചായത്ത് പ്രസിഡന്റ് പിഎം മജീദ് വിശദമാക്കി.

 

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്; ഫസ്റ്റ്‌ലുക്ക് അപ്‌ഡേഡേറ്റുമായി അണിയറ പ്രവർത്തകർ

Published

on

By

ഏബിള്‍ സി അലക്‌സ്

കൊച്ചി ;മോഹന്‍ലാലിന്റെ അണ്ടര്‍റേറ്റഡ് ക്ലാസിക് റൊമാന്‍സ് ഹൊറര്‍ ചിത്രമായ ‘ദേവദൂതന്‍’ ഗംഭീരമായി വീണ്ടും റിലീസിന് തയ്യാറെടുക്കുന്നു.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് അപ്‌ഡേറ്റ് പുറത്തിറക്കിയിരിക്കുകയാണ്. ഇത് ആരാധകരുടെയും സിനിമാപ്രേമികളുടെയും ഇടയില്‍ ആവേശം ഉണര്‍ത്തുകയാണ്.

സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുകയാണ് ഇപ്പോള്‍. അതൊരു പുതിയ സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യും എന്നാണ് സംവിധായകന്‍ സിബി മലയില്‍ പറയുന്നത്.

റി മാസ്റ്റേര്‍ഡ്‌റി എഡിറ്റഡ് പതിപ്പാകും തിയറ്ററുകളില്‍ ഉടന്‍ എത്തുക. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്.

ഹൊററും മിസ്റ്ററിയും പ്രണയവും സം?ഗീതവുമെല്ലാം ഇഴചേര്‍ത്ത ത്രില്ലറായിരുന്നു ദേവദൂതന്‍. സംഗീതസംവിധായകനും ഗായകനുമായ വിശാല്‍ കൃഷ്ണമൂര്‍ത്തിയായി മോഹന്‍ലാലും,
വിശാല്‍ തന്റെ പ്രാരംഭ പോരാട്ടങ്ങളെക്കുറിച്ചും പാട്ടുകള്‍ രചിക്കാന്‍ അവനെ പ്രേരിപ്പിക്കുന്ന ഒരു അജ്ഞാത ആത്മാവിനെക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ.

കൗതുകമുണര്‍ത്തുന്ന പ്ലോട്ടും മോഹന്‍ലാലിന്റെ ശ്രദ്ധേയമായ പ്രകടനവും, വിദ്യാസാഗര്‍ എന്ന മാന്ത്രിക സംഗീതജ്ഞന്റെ മാസ്മരിക സംഗീതവും ചിത്രം വീണ്ടും കാണാന്‍ പ്രേക്ഷകര്‍ക്കിടയില്‍ ആക്കം കൂട്ടുന്നു.ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം, മികച്ച സംഗീത സംവിധാനം എന്നിവ ഉള്‍പ്പടെ മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ആണ് ഈ ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്.

കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സന്തോഷ് .സി. തുണ്ടില്‍ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റര്‍ എല്‍.ഭൂമിനാഥന്‍ ആണ്. കൈതപ്രത്തിന്റെ വരികള്‍ക്ക് വിദ്യാസാഗറാണ് സംഗീതം. കെ. ജെ. യേശുദാസ്, ജയചന്ദ്രന്‍, എം. ജി. ശ്രീകുമാര്‍, കെ. എസ്. ചിത്ര, സുജാത, എസ്. ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എം. രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാര്‍, കലാസംവിധാനം: മുത്തുരാജ്, ഗിരീഷ്‌മേനോന്‍, കോസ്റ്റ്യൂംസ്: എ.സതീശന്‍ എസ്.ബി., മുരളി, മേക്കപ്പ്: സി.വി. സുദേവന്‍, സലീം, കൊറിയോഗ്രാഫി: കുമാര്‍ ശാന്തി, സഹസംവിധാനം: ജോയ് .കെ. മാത്യു, തോമസ് .കെ. സെബാസ്റ്റ്യന്‍, ഗിരീഷ് .കെ. മാരാര്‍, അറ്റ്‌മോസ് മിക്‌സ്: ഹരിനാരായണന്‍, ഡോള്‍ബി അറ്റ്‌മോസ് മിക്‌സ് സ്റ്റുഡിയോ: സപ്താ റെക്കോര്‍ഡ്‌സ്, വി എഫ് എക്‌സ്: മാഗസിന്‍ മീഡിയ, കളറിസ്റ്റ്: സെല്‍വിന്‍ വര്‍ഗീസ്, 4k റീ മാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, ഡിസ്ട്രിബ്യൂഷന്‍: കോക്കേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സ്, ടൈറ്റില്‍സ് :
ഷാന്‍ ആഷിഫ് (ഹൈ സ്റ്റുഡിയോസ്), മാര്‍ക്കറ്റിംഗ്: ഹൈപ്പ്, പി.ആര്‍.ഒ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: എം.കെ. മോഹനന്‍ (മോമി), പബ്ലിസിറ്റി ഡിസൈന്‍സ്: മാജിക് മോമെന്റ്‌സ് , റീഗെയ്ല്‍, ലൈനോജ് റെഡ്ഡിസൈന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

4 വര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് ഇന്ന് തുടക്കം

Published

on

By

തിരുവനന്തപുരം ;  സംസ്ഥാനത്തെ സർവകലാശാലകളിലെ നാല് വർഷ ബിരുദ കോഴ്സുകള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം വനിതാ കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി ആർ ബിന്ദു അധ്യക്ഷത വഹിച്ചു. ഇനി മുതല്‍ ഒന്നുകില്‍ സാധാരണ പോലെ മൂന്നാം വർഷം കോഴ്സ് അവസാനിപ്പിച്ച്‌ ബിരുദം നേടാം.

അല്ലെങ്കില്‍ നാലാം വർഷവും കോഴ്സ് തുടർന്ന് ഓണേഴ്സ് ബിരുദം നേടാം. ഗവേഷണത്തിന് താത്പര്യമുള്ളവർക്ക്, ഓണേഴ്സ് വിത്ത് റിസേർച്ച്‌ ബിരുദധാരികളാകാം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് മാറ്റം. ഇഷ്ടമുള്ള വിഷയങ്ങളുടെ കോമ്പിനേഷൻ തെരഞ്ഞെടുത്ത് സ്വയം കോഴ്സ് രൂപകല്പന ചെയ്യാനാകുന്ന തരത്തിലാണ് കരിക്കുലം.

ഒരു വിഷയത്തിലും ആഴത്തിലുള്ള അക്കാദമികപഠനം സാധ്യമാവില്ലെന്ന കടുത്ത ആശങ്ക വിദ്യാഭ്യാസ വിധക്തർ ഉന്നയിക്കുന്നുണ്ട്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലെന്നും വിമർശനമുണ്ട്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഇടുക്കിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 9 വയസ്സുകാരി മരിച്ചു

Published

on

By

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 9 വയസ്സുകാരി മരിച്ചു. അടിമാലി പൊളിഞ്ഞപാലം പള്ളിപ്പറമ്പിൽ സോജന്റെ മകൾ ജോവാനയാണ് മരിച്ചത്.

രാത്രി ഭക്ഷണം കഴിക്കവേ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കുട്ടിയെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പുലർച്ചെ മൂന്നോടെയായിരുന്നു മരണം.ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയതാകാം മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

കൂമ്പൻപാറ ഫാത്തിമാ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂ‌ൾ നാലാം ക്ലാസ് വിദ്യാർഥിനിയാണ് ജോവാന.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: