M4 Malayalam
Connect with us

Latest news

അടിമാലി ചീറ്റിംങ് കേസ്;എല്ലാത്തിനും പിന്നിൽ “മലാക്ക” ; സിനിമ നടന്മാരും ഉന്നത ഉദ്യോഗസ്ഥരും പങ്കാളികൾ

Published

on

ഇടുക്കി:അടിമാലിയിലെ ചീറ്റിംഗ് കേസിൽ പിടിയിലായത് പരൽ മീനുകൾ മാത്രമെന്നും വമ്പൻ സ്രാവുകൾ വലയ്ക്ക് പുറത്തെന്നും സൂചന.

തട്ടിപ്പിന്റെ സൂത്രധാരനും പ്രധാന സഹായികളും തൃശൂർ സ്വദേശികളെന്നും ഇവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും അന്വേഷിക്കുന്നതിനോ കണ്ടെത്തുന്നതിനോ പോലീസിന് തയ്യാറാവുന്നില്ലന്ന എന്നുമാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
.
തങ്ങളെ അറസ്റ്റുചെയ്ത വിവരം മാത്രം മാധ്യമങ്ങൾക്ക് നൽകി, യഥാർത്ഥത്തിൽ പണം തട്ടിയ വിരുതന്മാരെ പോലീസ് മറച്ചുപിടിച്ച് സംരക്ഷിയ്ക്കുകയായിരുന്നെന്നാണ് കേസിൽ അറിസ്റ്റിലായി, കോടതിയിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയ പ്രതികളുടെ പ്രധാന ആരോപണം.

ഉന്നത ബന്ധങ്ങളുള്ള തൃശൂർ സ്വദേശി രൂപീകരിച്ച കമ്പനിയ്ക്കുവേണ്ടിയാണ് തങ്ങൾ പ്രവർത്തിച്ചതെന്നും തട്ടിപ്പ് മനസ്സിലായപ്പോൾ അയാളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ച് മാസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നെന്നും ഈ പരാതിയിൽ ഇതുവരെ കാര്യമായ നടപടി ഉണ്ടായിട്ടില്ലന്നും ഇവർ പറയുന്നു.

ഒരു കമ്പനി രൂപീകരിച്ച് ,അതുവഴി പരമാവധി തുക സമാഹരിച്ച ശേഷം ഈ കമ്പനി നിർത്താലാക്കുകയും മറ്റൊരു കമ്പനി രൂപികരിച്ച് വീണ്ടും പുതിയ ഇരകളെ തേടുന്നതുമാണ് ഈ തട്ടിപ്പുകാരന്റെ രീതിയെന്നും ഇവർ വ്യക്തമാക്കി.

അടിമാലി കേസിൽ അറസ്റ്റിലായവർ അടക്കം 40-ളം നിക്ഷേപകർ ഒപ്പിട്ടാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും 5 മാസങ്ങൾക്ക് മുമ്പ് പരാതി നൽകിയിരുന്നത്. മലാക്ക സ്വദേശിയായ പ്രധാന തട്ടിപ്പുകാരനെയും പള്ളിയിൽ കപ്യാരാണെന്ന് പരിചയപ്പെടുത്തി ഇടപാടുകാരെ സമീപിച്ചിരുന്ന ഇയാളുടെ സാഹയിയെയും കുറിച്ചുള്ള മുഴുവൻ വിവരങ്ങളും തങ്ങൾ പരാതിയിൽ ഉൾക്കൊള്ളിച്ചിരുന്നെന്നും അറസ്റ്റിലായവർ പറയുന്നു.

ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരിൽ ചിലരുമായും നല്ല അടുപ്പം പുലർത്തുന്ന ഈ തട്ടിപ്പുകാരൻ ഇപ്പോൾ മറ്റൊരു കമ്പിന് രൂപീകരിച്ച് തമിഴ്‌നാട്ടിൽ വേരുറപ്പിച്ചുകഴിഞ്ഞതായിട്ടാണ് വഞ്ചിതരായ നിക്ഷേപകരിൽ ചിലർ പറയുന്നത്.
കപ്യാരുടെ ഇടപെടലിലാണ് ഹൈറേഞ്ച് മേഖലയിൽ നിന്നുള്ളവരിൽ ഏറെയും കമ്പിനിയിൽ നിക്ഷേപമിറക്കിയത് എന്നാണ് സൂചന.വാട്‌സാപ്പ് ഗ്രൂപ്പുവഴി ഓഫറുകളും സമ്മാനങ്ങളും പ്രഖ്യപിച്ച് തട്ടിപ്പുകാരൻ തങ്ങളിൽ നിന്നും പരമാവധി തൂക കൈക്കലാക്കി എന്നാണ് നിക്ഷേപകരുടെ വെളിപ്പെടുത്തൽ.

വരും ദിവസങ്ങളിൽ നിക്ഷേപകരിൽ ഒരു വിഭാഗം കോടതി വഴി നിയമനടപടികളിലേയ്ക്ക് നീങ്ങാൻ തയ്യാറെടുക്കുകയാണ്.1500 കോടിയിൽപ്പരം രൂപ ഇയാൾ തട്ടിപ്പ് വഴി സമാഹരിച്ചിട്ടുണ്ടെന്നാണ് നിക്ഷേപകരുടെ പൊതുവെയുള്ള വിലയിരുത്തൽ.

അടിമാലി പൊളിഞ്ഞപാലം പുറപ്പാറയിൽ സരിത എൽദോസ് (29), കോട്ടയം, കാണക്കാരി പട്ടിത്താനം ചെരുവിൽ ശ്യാമളകുമാരി പുഷ്‌കരൻ (സുജ – 55), മകൻ വിമൽ പുഷ്‌കരൻ (29) ,സാഹോദരൻ ജയകുമാർ (42) എന്നിവരെയാണ് അടിമാലി പോലീസ് പണം നഷ്ടപ്പെട്ടവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റുചെയ്തത്.ഇതിൽ സരിത എൽദോസിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് എടുത്തിട്ടുള്ളത്.

20 ലക്ഷത്തിന്റെ തട്ടിപ്പ് കേസാണ് ഇവരുടെ പേരിൽ ചാർജ്ജ് ചെയ്തിരുന്നത്.ദേവികുളം കോടതിയിൽ ഹാജരാക്കിയ അന്നുതന്നെ പോലീസ് 4 പേർക്കും ജാമ്യം അനുവദിച്ചിരുന്നു.ഇവരിൽ സുജയും സരിതയും ജയകുമാറും കമ്പനിയിലെ നിക്ഷേപകരുമാണ്.

കമ്പനിയുടെ പ്രതിനിധികളെ നേരിൽക്കണ്ട് ,വിവരങ്ങൾ മനസ്സിലാക്കിയാണ് തങ്ങൾ പരിചയപ്പെടുത്തിയവർ പണം നിക്ഷേപിച്ചതെന്നും ഇക്കാര്യത്തിൽ തങ്ങൾ ആരെയും വഞ്ചിച്ചിട്ടില്ലന്നും ഇപ്പോഴത്തെ കേസിന്റെ പിന്നിൽ ഗൂഡലക്ഷ്യങ്ങളുണ്ടെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും സരിതയും സുജയും ജയകുമാറും പറയുന്നു.

 

1 / 1

Advertisement

Latest news

ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്

Published

on

By

ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 / 1

Continue Reading

Latest news

വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു

1 / 1

Continue Reading

Latest news

ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന് നടൻ ശ്രീനിവാസൻ

Published

on

By

തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന്
നടൻ ശ്രീനിവാസൻ. ആര് തന്നെ ജയിച്ചാലും രേഖപ്പെടുത്തുന്ന ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണെന്നും താരം അഭിപ്രായപ്പെട്ടു.

തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

1 / 1

Continue Reading

Latest news

കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ

Published

on

By

കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.

സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.

1 / 1

Continue Reading

Latest news

കൊടുംചൂടിൽ വലഞ്ഞ് യാത്രക്കാർ: അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ട്രെയിൻ പിടിച്ചിട്ടത് ഒരു മണിക്കൂറോളം, മുന്നറിയിപ്പ് നൽകിയില്ലെന്നും ആക്ഷേപം

Published

on

By

കോഴിക്കോട്: കൊടുംചൂടിൽ യാത്രക്കാരെ വലച്ച് റെയിൽവേ. പാതയിലെ അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ഏറനാട് എക്സ്പ്രസ് കോഴിക്കോട് പിടിച്ചിട്ടത് ഒരു മണിക്കൂറോളം.

ഉച്ചയ്ക്ക് 12:30ന് കോഴിക്കോട് എത്തുന്ന 16606 നമ്പർ തിരുവനന്തപുരം മാംഗളൂരു ഏറനാട് എക്സ്പ്രസ്സാണ് ഇന്നലെ വൈകി 12:53ന് കോഴിക്കോടെത്തി 1:57 ന് പുറപ്പെട്ടത്.

പതിവിലും ചൂട് കനക്കുന്ന ഈ അവസരത്തിലും അറ്റകുറ്റപ്പണി നിർത്തിവച്ച് ട്രെയിൻ പോകാൻ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും മഴയ്ക്ക് മുന്നേ തീർക്കേണ്ട പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത് എന്നായിരുന്നു റെയിൽവേയുടെ വിശദീകരണം.
ട്രെയിൻ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ മുന്നറിയിപ്പൊന്നും നൽകിയില്ലെന്നും യാത്രക്കാർ ആരോപിച്ചു.

1 / 1

Continue Reading

Trending

error: