Connect with us

Latest news

ബ്രഹ്‌മപുരം തീ പിടുത്തം; വിഷപ്പുക വ്യാപിയ്ക്കുന്നു, താമസക്കാർ വീടിനുള്ളിൽ തന്നെ കഴിയാൻ ശ്രമിയ്ക്കണമെന്ന് കളക്ടർ

Published

on

കൊച്ചി; ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീ അണയ്ക്കാനുള്ള ശ്രമം ഊർജിതമാക്കുമെന്ന് എറണാകുളം കളക്ടർ ഡോ. രേണുരാജ്.

തീ അണയ്ക്കാൻ അഗ്‌നിരക്ഷാസേനതന്നെ ശ്രമം തുടരും. നിലവിൽ 20 യൂണിറ്റുകൾ തീകെടുത്താൻ പരിശ്രമിയ്ക്കുന്നുണ്ട്.കൂടുതൽ യൂണിറ്റുകളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും.

ഇക്കാര്യത്തിൽ ഹെലികോപ്റ്റർ വേണ്ടെത്ര ഫലപ്രധമാവുന്നില്ലന്നാണ് വിദഗ്ധ സംഘത്തിന്റെ വിലയിരുത്തൽ. ശക്തിയേറിയ മോട്ടറുകൾ എത്തിച്ച് സമീപത്തെ പുഴയിൽനിന്ന് വെള്ളം പമ്പ് ചെയ്ത് തീ നിയന്ത്രണ വിധേയമാക്കുന്നതിനും ശ്രമം ആരംഭിച്ചിട്ടുണ്ട്.

ബ്രഹ്‌മപുരത്തും സമീപത്തും ഉള്ളവർ ഇന്ന് വീടുകളിൽ തന്നെ കഴിയുന്നതാണ് ഉത്തമം.മേഖലയിൽ പ്രവർത്തിയ്ക്കുന്ന സ്ഥാപനങ്ങൾ തുറക്കുന്നത് ഒഴിവാക്കണം.ബ്രഹ്‌മപുരത്ത് കൂടുതൽ ഓക്‌സിജൻ കിയോസ്‌കുകൾ സജ്ജമാക്കുമെന്നതിനും നീക്കം നടത്തുന്നുണ്ട്.കളക്ടർ വിശദമാക്കി.

വ്യാഴാഴ്ച വൈകിട്ട് 4 -നാലിനാണ് കുന്നുകൂടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചത്. പടർന്നു പിടിച്ച തീ 70 ഏക്കറോളം ഭാഗത്തു വ്യാപിച്ചു. തീനാളങ്ങളുടെ ശക്തി കുറഞ്ഞെങ്കിലും പുക വമിക്കുന്നതുതുടരുകയാണ്.

ഏരൂർ, ഇൻഫോപാർക്ക്, രാജഗിരി, മാപ്രാണം, ചിറ്റേത്തുകര, വൈറ്റില, കടവന്ത്ര തുടങ്ങിയ പ്രദേശങ്ങളിൽ പുക ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.പരിസരവാസികൾക്ക് ശ്വാസതടസ്സം ഉൾപ്പെടെയുള്ള ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാവുന്നതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.

ഉന്നത തല യോഗം ചേർന്നു

ബ്രഹ്‌മപുരത്ത് മാലിന്യത്തിന് തീപിടിച്ചുണ്ടായ പ്രശ്‌നത്തിൽ സംസ്ഥാന സർക്കാരിലെയും മറ്റു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഏജൻസികളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിയുടെ അധ്യക്ഷതയിൽ ചേർന്നു.

തീ അണയ്ക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളും മാർഗങ്ങളും ചർച്ച ചെയ്തു. തീയണയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.

പുകയുയർത്തുന്ന പ്രശ്‌നങ്ങൾ കാരണം ജനങ്ങൾ ഞായറാഴ്ച പരമാവധി വീടിനുള്ളിൽതന്നെ തുടരണമെന്ന് നിർദേശിച്ചു.

ശ്വാസതടസ്സം ഉൾപ്പെടെയുള്ള ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നതിന് എല്ലാ ആശുപത്രികളും തയാറാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഭാവിയിൽ തീപിടിത്തം തടയുന്നതിന് നിരീക്ഷണം ശക്തമാക്കാനും വേഗത്തിൽ പ്രതികരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

 

 

Latest news

തലവേദന മൂലം കണ്ണടച്ചിരുന്ന യുവതിക്ക് നേരെ ലൈംഗീക അതിക്രമം,വിഷമം നേരിട്ട യുവതിക്ക് കണ്ടക്ടറുടെ ഇടപെടൽ തുണയായി;ചെറുകര സ്വദേശി അറസ്റ്റിൽ

Published

on

By

തൊടുപുഴ;തലവേദനമൂലം കണ്ണടച്ചിരുന്നപ്പോൾ കൈക്രീയ.സഹികെട്ട് മറ്റൊരുസീറ്റിലേയ്ക്ക് മാറിയിട്ടും ഞരമ്പൻ വിട്ടില്ല.പിന്നാലെ കൂടി ഉപദ്രവം.സഹികെട്ടപ്പോൾ സങ്കടം പങ്കിട്ട് യുവതി.ഒടുവിൽ കണ്ടക്ടറുടെയും യാത്രക്കാരുടെയും ഇടപെടൽ.ശല്യക്കാരനായ യുവാവ് അഴിയ്ക്കുള്ളിൽ.

കഴിഞ്ഞ ദിവസം എറണാകുളം-തൊടുപുഴ കെഎസ്ആർടിസി ബസിലാണ് യുവതിക്ക് നേരെ യാത്രക്കാരൻ ലൈംഗികാതിക്രമം നടത്തിയത്.സഹികെട്ട് യുവതി കരഞ്ഞ് ബഹളം വച്ചപ്പോൾ ബസിലെ കണ്ടക്ടറും യാത്രക്കാരും പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു.

മലപ്പുറം ചെറുകര സ്വദേശി ചെനപറമ്പിൽ മുസാമി(36)ലിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.തൊടുപുഴ കോലാനി സ്വദേശിയും കൊച്ചി ഇൻഫോപാർക്കിലെ ജീവനക്കാരിയുമായ 24 കാരിയാണ് യുവാവിന്റെ ലൈംഗീത അതിക്രമത്തിന് ഇരയായത്.

കരിങ്ങാച്ചിറയിൽ നിന്നാണ് യുവതി തൊടുപുഴയിലേയ്ക്കുള്ള ബസിൽകയറുന്നത്.മൂവാറ്റുപുഴയിൽ ബസ് എത്തിയപ്പോൾ പരാതിക്കാരിയുടെ അടുത്തിരുന്ന യുവതി മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നു.

ഉടൻതന്നെ യുവാവ് പരാതിക്കാരിയുടെ അടുത്ത് വന്നിരുന്നു.തലവേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ടായിരുന്ന യുവതി ഈ സമയം ഉറക്കത്തിലായിരുന്നു. ഈ സാഹചര്യം മുതലാക്കി പ്രതി ലൈംഗീകാതിക്രമം നടത്തുകയായിരുന്നു.

ഞെട്ടി എഴുന്നേറ്റ യുവതി സീറ്റിൽ ഒതുങ്ങി ഇരുന്നപ്പോൾ വീണ്ടും അതിക്രമം നടത്തി. ഉടൻതന്നെ യുവതി എഴുന്നേറ്റ് മറ്റൊരു സീറ്റിൽ മാറി ഇരുന്നു.

യുവതി ഇരിക്കുന്നതിന് പിന്നിലായുള്ള സീറ്റിൽ ചെന്നിരുന്ന് ഇയാൾ വീണ്ടും അതിക്രമം നടത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ ചോദ്യം ചെയ്തതോടെ ഇയാൾ തർക്കത്തിൽ ഏർപ്പെടുകയും വണ്ടിയിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു.

ഉടൻതന്നെ യാത്രക്കാർ ഇയാളെ തടഞ്ഞുവെക്കുകയും തൊടുപുഴ പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് ിയാളെ അറസ്റ്റ് ചെയ്തു.

 

Continue Reading

Latest news

സിസേറിയനിൽ പെൺകുഞ്ഞിന് ജന്മം നൽകി,7 മണിക്കൂറിന് ശേഷം രക്തസ്രാവം തുടങ്ങി,ചികത്സ ഫലിച്ചില്ല;അടിമാലി സ്വദേശിനിക്ക് ദാരുണാന്ത്യം

Published

on

By

അടിമാലി ; സീസേറിയനെതുർന്നുള്ള രക്തസ്രാവം അവസാനിപ്പിയ്ക്കുന്നതിനുള്ള ചികത്സ ഫലിച്ചില്ല.വിദഗ്ധ ചികത്സ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിനിടെ യുവതി മരിച്ചു.

കഴിഞ്ഞപ്പോൾ അസ്വഭാവികമായി ഒന്നും ഉണ്ടായിരുന്നില്ല.ഗർഭപാത്രം ചുരുങ്ങു8 മണിക്കൂർ പിന്നിട്ടപ്പോൾ രക്തസ്രാവം തുടങ്ങി.നെത്തുടർന്നുള്ള രക്തസ്രാവം മൂലം യുവതി മരിച്ചു.

അടിമാലി ഇഞ്ചപ്പിള്ളിൽ എബിവറുഗീസിന്റെ ഭാര്യ ജിഷ (33)യാണ് മരണപ്പെട്ടത്.ഇന്നലെ രാവിലെ 10.30 തോടെ അടിമാലി താലൂക്ക് ആശുപത്രയിൽ ജിഷയെ സിസേറിയന് വിധേയയാക്കിയിരുന്നു.

വൈകിട്ട് 6.30 തോടടുത്താണ് രക്തസ്രാവം തുടങ്ങിയത്.ഗൈനക്കോളജിസ്റ്റ് മാരായ സത്യബാബു,അനശ്വര എന്നിവർ അടങ്ങിയ മെഡിയ്ക്കൽ സംഘം മരുന്നുകൾ നൽകി ഇത് നിയന്ത്രിയ്ക്കുന്നതിന് നടത്തിയ ശ്രമം വിഫലമാവുകയായിരുന്നു.

തുടർന്ന് വിദഗ്ധ ചിക്തസയ്ക്കായി ജിഷയെ ബന്ധുക്കൾ ആലുവ രാജഗിരി ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിന് തീരുമാനിയ്ക്കുകയുമായിരുന്നു.

ഐസിയു ആമ്പുലൻസിൽ അടിമാലിയിൽ നിന്നും രാജഗിരിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ കോതമംഗലത്തെത്തിയപ്പോൾ ജിഷയുടെ ആരോഗ്യനില പെട്ടെന്ന് വഴളായി.ആമ്പുലൻസിൽ ഉണ്ടായിരുന്ന ഡോക്ടർമാർ നിർദ്ദേശിച്ചതനുസരിച്ച് ഉടൻ ഇവിടുത്തെ എംബിഎംഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അനക്കമറ്റ അവസ്ഥയിലാണ് ജിഷയെ ഈ ആശുപത്രിയിൽ എത്തിച്ചത്.പരിശോധനയിൽ മരണം സ്ഥിരീകരിച്ചു.ഹൃദയസ്തംഭനം ആയിരിക്കാം മരണത്തിന് കാരണമായതെന്നാണ് മെഡിയ്ക്കൽ സംഘത്തിന്റെ പ്രാഥമീക നിഗമനം.പരാതിയില്ലാത്തതിനാൽ ആശുപത്രി അധികൃതർ മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

രാവിലെ സിസേറിയനിൽ ജിഷ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നെന്നും ഈ സമയം അസ്വഭാവികമായി ഒന്നും കണ്ടില്ലന്നും വൈകുന്നേരം രക്തസ്രാവം ഉണ്ടെന്ന് ബോദ്ധ്യപ്പെട്ടപ്പോൾ ലഭ്യമായ മാർഗ്ഗങ്ങളിലുള്ള ചികത്സ ലഭ്യമാക്കിയെന്നും ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള വീഴ്ചയും സംഭവിച്ചിട്ടില്ലന്നും അടിമാലി താലൂക്ക് ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ.സത്യബാബു വ്യക്തമാക്കി.

 

Continue Reading

Latest news

ജ്യൂസ് നൽകാമെന്നും പറഞ്ഞ് വിളിച്ചുവരുത്തി 9 വയസുകാരിക്ക് നേരെ ലൈംഗീക അതിക്രമം;52 കാരനായ ബന്ധു അറസ്റ്റിൽ

Published

on

By

തൊടുപുഴ;ജ്യൂസ് നൽകമെന്നും പറഞ്ഞ് വീടിന്റെ അടുക്കളയിലേയ്ക്ക് വിളിച്ച് വരുത്തിയ ശേഷം 9 വയസുകാരിയ്ക്കുനേരെ ലൈംഗീക അതിക്രം. ബന്ധു അറസ്റ്റിൽ.

ഒളമറ്റത്ത് കഴിഞ്ഞദിവസാമണ് സംഭവം.ആദ്യകുർബാന ചടങ്ങിൽ പങ്കെടുക്കാൻ മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി.

സംഭവത്തിൽ മൂവാറ്റുപുഴ ആയവന കാലാമ്പൂർ സിദ്ധൻപടി ഭാഗത്ത് കണ്ണങ്കരയിൽ സജി കെ ജോണിനെ(52)നെ തൊടുപുഴ പോലീസ് അറസ്റ്റുചെയ്തു.വീലുള്ളവരെല്ലാം പുറത്ത് ബന്ധുക്കൾക്കൊപ്പം ആയിരുന്നതിനാൽ അടുക്കള ഭാഗത്ത് ആരും ഇല്ലായിരുന്നു.ഇത് മനസിലാക്കി സജി പെൺകുട്ടിയിലെ ഇവിടേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു.

എസ്‌ഐ അജയകുമാർ, സ്‌ക്വാഡിലെ എസ്‌ഐ ഷംസുദീൻ, എഎസ്‌ഐ ഉണ്ണികൃഷ്ണൻ, സിപിഒദ് ഹരീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാൾ മുൻപും ചെറിയപ്രായത്തിലുള്ള പെൺകുട്ടികൾക്കു നേരെ ലൈംഗിക അതിക്രമം നടത്തിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഇയാളെ നാട്ടുകാർ നന്നായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

പന്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ജ്യൂസ് നൽകാൻ വിളിച്ചുവരുത്തിയ ശേഷം പെൺകുട്ടിയെ അടുക്കളയിൽ എത്തിച്ച് ലൈംഗീക അതിക്രമം നടത്തുകയായിരുന്നു.

 

Continue Reading

Latest news

കൈക്കൂലിക്കാർ ജാഗ്രതൈ.. എഴുന്നൂറിലധികം സർക്കാർ ഉദ്യോഗസ്ഥർ വിജിലൻസ് നിരീക്ഷണത്തിൽ, എസ്ഒഎസ് പട്ടികയിൽ പെട്ടാൽ നടപടി ഉറപ്പെന്നും സൂചന

Published

on

By

തിരുവനന്തപുരം;വിജിലൻസ് നിരീക്ഷണത്തിൽ എഴുന്നൂറിലധികം സർക്കാർ ഉദ്യോഗസ്ഥർ.

റവന്യു, തദ്ദേശം, മോട്ടർ വാഹന വകുപ്പ്, റജിസ്‌ട്രേഷൻ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയാണ് കൈക്കൂലി സംബന്ധിച്ച പരാതികളിൽ വിജിലൻസ് നിരീക്ഷിച്ചുവരുന്നത്.

ഇവരുടെ സാമ്പത്തിക ചുറ്റുപാട്, നാട്ടിലെയും ഓഫിസിലെയും പ്രവർത്തനങ്ങൾ, സൗഹൃദങ്ങൾ എന്നിവ വിജിലൻസ് പരിശോധിക്കും.പ്രാഥമിക പരിശോധനയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ സംശയമുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തി തുടരന്വേഷണം നടത്തും.ഇത്തരത്തിൽ സംശമുള്ളവരെ സസ്‌പെക്റ്റഡ് ഓഫിസേഴ്‌സ് ഷീറ്റ് (എസ്ഒഎസ്) എന്ന പട്ടികയിൽ ഉൾപ്പെടുത്തുകയും ശക്തമായ നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്യും.

പട്ടികയിലുള്ളവരെക്കുറിച്ച് പുതുതായി കിട്ടുന്ന വിവരങ്ങൾ നിശ്ചിത ഇടവേളകളിൽ റേഞ്ച് എസ്പിമാർ വിജിലൻസ് ആസ്ഥാനത്തേക്ക് കൈമാറും.ശക്തമായ തെളിവുകൾ ലഭിച്ചാൽ നടപടികളിലേയ്ക്ക് കടക്കും.

കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാവും പട്ടിക തയാറാക്കുക.വ്യക്തിവിരോധത്തിൽ തെറ്റായ പരാതികൾ ലഭിയ്ക്കാനിടയുണ്ടെന്നുള്ള സാഹചര്യം മുൻനിർത്തി,ശരിയാവിവരങ്ങൾ കണ്ടെത്തിയാവും പട്ടിക തയ്യാറാക്കു

പട്ടികയിൽ ആളുകളുടെ വിവരങ്ങൾ തെറ്റായി ചേർക്കാതിരിക്കാൻ മാസങ്ങളോളം രഹസ്യനിരീക്ഷണം നടത്തും.ഇതിന് മാസങ്ങൾ തന്നെ വേണ്ടിവരും.

ഈ വർഷം ഇതുവരെ 23 ട്രാപ്പ് കേസുകളിലായി 26 സർക്കാർ ഉദ്യോസ്ഥരെ വിജിലൻസ് അറസ്റ്റു ചെയ്തതിട്ടുണ്ട്. റവന്യുവകുപ്പിൽ 8 ട്രാപ്പ് കേസുകളിലായി 9 പേരെ അറസ്റ്റ് ചെയ്തു.

ആരോഗ്യം-4, തദ്ദേശം-6, പൊലീസ്-2, വനം-1, കൃഷി-2, റജിസ്‌ട്രേഷൻ-1, പട്ടികജാതി വകുപ്പ്-1 എന്നിങ്ങനെയാണ് മറ്റുവകുപ്പുകളിൽ നിന്നും അറസ്റ്റുചെയ്തിട്ടുള്ളവരുടെ എണ്ണം. കഴിഞ്ഞവർഷം 47 കേസുകളിലായി 55 പേരെ അറസ്റ്റു ചെയ്തു. 2021-ൽ 30 കേസുകളിലായി 36 പേരെ അറസ്റ്റു ചെയ്തു.2018ന് ശേഷം കൂടുതൽ അറസ്റ്റ് നടന്നത് റവന്യുവകുപ്പിലാണ്.

 

Continue Reading

Latest news

16 കാരിയെ എത്തിച്ചത് വനത്തിനുള്ളിലെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിൽ, ഇടയ്ക്ക് ലൈംഗീക അതിക്രവും; കരിമണ്ണൂരിൽ 19 കാരൻ അറസ്റ്റിൽ

Published

on

By

തൊടുപുഴ; 16 കാരിയ്‌ക്കൊപ്പം രാത്രി കഴിച്ചുകൂട്ടിയത് വനത്തിനുള്ളിലെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിൽ.ഇടയ്ക്ക് ലൈംഗീക അതിക്രവും.കരിമണ്ണൂരിൽ 19 കാരൻ അറസ്റ്റിൽ.

തൊമ്മൻകുത്ത് പുത്തൻപുരയ്ക്കൽ യദുകൃഷ്ണ(19)യെയാണ് സംഭവവുമായി ബന്ധപ്പെട്ട് കരിമണ്ണൂർ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.ബന്ധുക്കൾ അന്വേഷിയ്ക്കുന്നുണ്ടെന്ന് മനസ്സിലാക്കി,പെൺകുട്ടിയെ വനംവകുപ്പ് ഓഫീസിന് സമീപം എത്തിച്ചശേഷം യദുകൃഷ്ണ സ്ഥലം വിടുകയായിരുന്നെന്നാണ് സൂചന.

മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് വ്യക്തമായിട്ടുണ്ട്.തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പെൺകുട്ടിയെകാണാതായത്.തുടർവീട്ടുകാർ കരിമണ്ണൂർ പോലീസിൽ വിവരം അറിയിച്ചു.

തുടർന്ന് പോലീസും ബന്ധുക്കളും നാട്ടുകാരും ചേർന്ന് വ്യാപകമായി നടത്തിയെങ്കിലും കണ്ടെത്താനായില്ല.യദുകൃഷ്ണയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നെന്നാണ് സൂചന.

ഒറ്റ നോട്ടത്തിൽ പകൽ പോലും ഭീതി ഉളവാക്കുന്ന തരത്തിൽ സ്ഥിതിചെയ്തിരുന്ന വനത്തിനുള്ളിലെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടടത്തിലാണ് യദുകൃഷ്ണയും പെൺകുട്ടിയും രാത്രി കഴിച്ചുകൂട്ടിയതെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

തൊമ്മൻകുത്തിലെത്തി ദോശ വാങ്ങി പെൺകുട്ടിയും താനും കഴിച്ചെന്നും ആഹാരംവാങ്ങാൻ രണ്ടുതവണ പെൺകുട്ടിയെ കെട്ടടത്തിൽ ഇരുത്തി താൻ തൊമ്മൻകുത്തിൽ എത്തിയതായും യദുപോലീസിൽ സമ്മതിച്ചു.

യുവാവ് പെൺകുട്ടിയെയും കൂട്ടി വനാന്തർഭഗത്തെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിൽ എത്തിയത് ആസൂത്രിത നീക്കമായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമീക നിഗനമം.സംഭവത്തിൽ ഊർജ്ജിത അന്വേഷണം നടന്നുവരുന്നതായി പോലീസ് അറയിച്ചു.

 

Continue Reading

Trending

error: