Local News
സിഐറ്റിയു യൂണിയനിൽപ്പെട്ട മാനേജരെ തല്ലിച്ചതച്ച്, ചവിട്ടിക്കൂട്ടിയത് ഡിവൈഎഫ്‌ഐ പ്രവർത്തകർ; 2 പേർ അറസ്റ്റിൽ
മൂന്നാർ;സിഐറ്റിയു യൂണിയനിൽപ്പെട്ട ഹൈഡൽ ടൂറിസം മൂന്നാർ സർക്കിൾ മാനേജർ ജോയൽ തോമസിനെ തല്ലിച്ചതച്ച്,ചവിട്ടിക്കൂട്ടിയത് ഡിവൈഎഫ് പ്രവർത്തകർ.
ആക്രമികളിൽ രണ്ടുപേർ ഇന്നലെ സ്റ്റേഷനിൽ കീഴടങ്ങിയതോടെയാണ് വിവരം പുറത്തായത്.കീഴടങ്ങിയവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായിട്ടാണ് പോലീസ് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുള്ളത്.
പള്ളിവസൽ പവർഹൗസ് ഡിവിഷനിൽ താമസിച്ചുവരുന്ന ശ്രീകുമാർ,മൂന്നാർ മൂലക്കട സ്വദേശി തക്കുടു എന്നറിയപ്പെടുന്ന ഷാജിൻ എന്നിവർ സംഭവവുമായി ബന്ധപ്പെട്ട് സ്‌റ്റേഷനിൽ എത്തി കീഴടങ്ങിയതായിട്ടാണ് മൂന്നാർ പോലീസ് വ്യക്തമാക്കുന്നത്.പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി ഇവരെ വിട്ടയക്കുകയായിരുന്നെന്നാണ് സൂചന.
ഇവർ ഇരുവരും മേഖലയിലെ അറിയപ്പെടുന്ന ഡിവൈഎഫഐ പ്രവർത്തകരാണ്.പോലീസുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് കീഴടങ്ങലെന്നും സംഭവത്തിൽ പോലീസ് പ്രതികളോട് ഉദാരസമീപനം സ്വീകരിച്ചെന്നും ആരോപണം ശക്തമായിട്ടുണ്ട്.
തല്ലുകൊണ്ടതും തല്ലിയതും ഇടത് അനുകൂലികളായതിനാൽ നടപടികളിൽ പരാതി ഉയരാൻ സാഹചര്യമില്ലന്ന തിരിച്ചറിവിലാണ് പോലീസ് കടുത്ത നടപടിക്ക് മുതിരാതിരുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
സമാന അക്രമസംഭവങ്ങളിൽ വധശ്രമത്തിന് വരെ കേസെടുത്ത പോലീസ് ഇടപെടൽ നിരവധിയാണെന്നും രാഷ്ട്രീയ താൽപര്യത്തിന് വളംവച്ചുകൊടുക്കുന്ന തരത്തിലുള്ള ഈ കേസിലെ പോലീസ് നടപടി തെറ്റായ സന്ദേശം പ്രചരിക്കുന്നതിന് കാരണമാകുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
ആക്രമികൾ എത്തിയ ബുള്ളറ്റും സ്‌കൂട്ടറും സംഭവദിവസം തന്നെ പോലീസ് കസ്റ്റഡിയിൽ കസ്റ്റഡിയിൽ എടുത്തിരുന്നു.ഈ മാസം 24-ന് വൈകിട്ട് 5.25 ഓടെയാണ് സംഭവം.
ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ബസ് കയറുന്നതിനിടയിൽ ഒരാൾ തന്റെ തോളിൽ വന്ന് പിടിക്കുകയും പേര് ചോദിക്കുകയും പേര് പറഞ്ഞ ഉടൻ മുഖത്തും തലയിലും ശക്തമായി ഇടിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നുമാണ് സംഭവത്തെക്കുറിച്ച് ജോയൽ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുള്ളത്.
.അക്രമണത്തിൽ പരിക്കേറ്റ ജോയൽ തോമസ് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.അടുത്തിടെ പാർക്കിലെ ജീവനക്കാരുടെ സ്ഥലം മാറ്റത്തിനെതിരെ ഇടത് യൂണിൻ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Local News
കാമുകിയില്ലെന്ന് പറഞ്ഞ് കളിയാക്കി, പ്ലസ്സ് ടു വിദ്യാർത്ഥി സുഹൃത്തിനെ കുത്തികൊന്നു
വഡോദര ; കാമുകിയില്ലെന്ന് പറഞ്ഞ് കളിയാക്കിയ സുഹൃത്തിനെ 17കാരന്‍ കുത്തിക്കൊലപ്പെടുത്തി. ഏപ്രില്‍ 17ന് വഡോദര ദിവ്‌അലിപുര ഏരിയയിലാണ് സംഭവം. ദിശാന്ത് രാജ്‍പുത്(19) ആണ് കൊല്ലപ്പെട്ടത്.
കാമുകിയില്ലെന്ന രാജ്‍പുതിന്‍റെ അടിക്കടിയുള്ള പരിഹാസങ്ങളില്‍ 17കാരന്‍ അസ്വസ്ഥനായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു. രാജ്‍പുതിനോട് ദേഷ്യം തോന്നിയ ആണ്‍കുട്ടി മറ്റൊരു സുഹൃത്ത് രഞ്ജിത് മാലിയോടൊപ്പം ദീവാലിപുര ഗാർഡനിനടുത്ത് വച്ച് കാണാനായി രാജ്പുത്തിനെ വിളിച്ചു.
17കാരനും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് ദീവാലിപുരം കോടതി സമുച്ചയത്തിന് സമീപം രാജ്‍പുതിനെ കണ്ടുമുട്ടുകയും കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജ്‍പുത് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.
സ്ഥലത്തെത്തിയ പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ അറസ്റ്റ് ചെയ്തു. രണ്ടു പ്രതികളും പ്ലസ് ടു വിദ്യാര്‍ഥികളാണ്.
Local News
ലോകസഭാ തിരഞ്ഞെടുപ്പ് ; കണ്ണൂരിൽ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കണ്ണൂർ ; ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ നാളെ കണ്ണൂർ ജില്ലയില്‍ വൈകിട്ട് 6 മുതല്‍ ഏപ്രില്‍ 27 രാവിലെ ആറു മണിവരെ സി.ആര്‍.പി.സി.ആക്‌ട് പ്രകാരം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പൊതുജനങ്ങളുടെ ദൈനംദിന ജോലികള്‍ക്കോ വോട്ട്‌ചെയ്യാന്‍ പോകുന്നതിനോ നിയമം തടസ്സമാകില്ല. ക്രമസമാധാന പ്രശ്‌നം ഉയര്‍ത്താതെ വോട്ടിംഗ് സ്ഥലങ്ങളിലോ, സിനിമശാലകളിലും മറ്റും പോകുന്നതിന്, വീടുവീടാന്തരമുള്ള നിശബ്ദപ്രചാരണത്തിനും വിലക്കില്ല.നിയമപാലകര്‍, ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍, അവശ്യസര്‍വീസുകള്‍ എന്നിവയ്ക്കും നിയമം ബാധകമല്ല .
നിയമവിരുദ്ധമായ പൊതുമീറ്റിംഗുകള്‍, റാലികള്‍ തുടങ്ങിയവ, ജില്ലയിലെ അസംബ്ലി മണ്ഡലങ്ങളില്‍ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയകക്ഷി നേതാക്കള്‍-പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ തുടരുന്നത് , ഉച്ചഭാഷിണികളുടെ ഉപയോഗം, ഇലക്‌ട്രോണിക് മാധ്യമങ്ങളിലെ അഭിപ്രായ-പോള്‍ സര്‍വ്വേകള്‍, പോളിങ് സ്റ്റേഷനുകളുടെ ഉള്ളില്‍ സെല്ലുലാര്‍-കോര്‍ഡ്‌ലെസ്സ് ഫോണുകള്‍, വയര്‍ലെസ്സ് സെറ്റുകള്‍ എന്നിവയുടെ ഉപയോഗം, പ്രത്യേക അനുമതിയുള്ള പോളിങ് ഉദ്യോഗസ്ഥര്‍ ഒഴികെയുള്ളവര്‍ പോളിങ് സ്റ്റേഷന് 100 മീറ്റര്‍ ചുറ്റളവില്‍ കോര്‍ഡ്‌ലെസ്സ് ഫോണുകള്‍, വയര്‍ലെസ്സ് സെറ്റുകള്‍ ഉപയോഗിക്കുന്നത്, ഇലക്ഷന്‍ ദിവസം പോളിങ് സ്റ്റേഷന് 200 മീറ്റര്‍ ചുറ്റളവില്‍ തിരഞ്ഞെടുപ്പ് പ്രചാരണം, ബൂത്തുകള്‍ കെട്ടുന്നത്, ഒരേ പോളിങ് സ്റ്റേഷന്‍ പരിധിയില്‍ തന്നെ ഒന്നിലധികം ബൂത്തുകള്‍ ഉണ്ടെങ്കിലും സ്ഥാനാര്‍ത്ഥിയുടെ ഒന്നിലധികം ഇലക്ഷന്‍ ബൂത്ത് പോളിങ് സ്റ്റേഷന് 200 മീറ്റര്‍ ചുറ്റളവില്‍ സ്ഥാപിക്കുന്നത്, ജനപ്രാതിനിധ്യ നിയമപ്രകാരം ആയുധം കൈവശം സൂക്ഷിക്കാന്‍ അനുമതി ഉള്ളവര്‍ ഒഴികെ പോളിങ് സ്റ്റേഷനിലോ പരിസരത്തോ ആയുധം കൊണ്ട് പോകുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചു.
ഏതെങ്കിലും തരത്തില്‍ നിയമലംഘനം കണ്ടെത്തിയാല്‍ ഇന്ത്യന്‍ ശിക്ഷ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
Latest news
സംസ്ഥാനത്ത് തുടർച്ചയായി സ്വർണ്ണവില താഴുന്നു: പവന് കുറഞ്ഞത് 1,120 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണവില താഴുന്നു. ഇന്ന് ഗ്രാമിന് 140 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന് വില 6,615 രൂപയും ഒരു പവൻ സ്വർണത്തിന് വില 52,920 രൂപയുമായി.18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് ഇപ്പോൾ 130 രൂപ കുറഞ്ഞ് 5,535 രൂപയാണ്.
ഇറാൻ ഇസ്രായേൽ യുദ്ധ സാഹചര്യങ്ങളിൽ അയവ് വന്നതും ഓഹരി വിപണികളുടെ തിരിച്ചുവരവുമാണ് സ്വർണവില കുറയാൻ കാരണം. കഴിഞ്ഞ 2 ദിവസം മുമ്പ് 31.1 ഗ്രാം സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ 2,418 ഡോളർ നിലവാരത്തിൽ നിന്ന് കുറഞ്ഞ് 2,295 ഡോളിലേക്ക് താഴെ രേഖപെടുത്തിയിരുന്നു.
സംസ്ഥാനത്തെ വെള്ളി വിലയിലും ഇടിവുണ്ട്. 2 രൂപ ഇടിഞ്ഞ് ഗ്രാമിന് 87 രൂപയിലാണ് വെള്ളി വ്യാപാരം തുടരുന്നത്.
Latest news
ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ദുരൂഹസാഹചര്യത്തിൽ യുവതിയുടെ മൃതദ്ദേഹം കണ്ടെത്തി
ചെന്നൈ: സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യ ദുരൂഹസാഹചര്യത്തിൽ യുവതിയുടെ മൃതദ്ദേഹം കണ്ടെത്തി.
ഒന്നാംനിലയിലെ ഓഫീസർമാരുടെ വിശ്രമമുറിയിൽ ഇരുമ്പ് സ്റ്റാൻഡിൽ കഴുത്തിൽ ഷാളിട്ട് മുറുക്കിയ നിലയിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
സമീപത്തായി കറൻസി നോട്ടുകൾ ചിതറിക്കിടന്നിരുന്നു. 26 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.
Latest news
അജ്മീറിൽ പോലീസിന് നേരെ വെടിയുതിർത്ത ശേഷം രക്ഷപെടാൻ ശ്രമിച്ച ഉത്തരാഖണ്ഡ് സ്വദേശികൾ പിടിയിൽ
ആലുവ: മോഷണം നടത്തി അജ്മീറിലേക്ക് കടക്കുകയും അവിടെ വച്ച് പോലീസിനെ വെടിവച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത ഉത്തരാഖണ്ഡ് സ്വദേശികളായ സജാദ് , ഡാനിഷ് എന്നിവരെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
മോഷണം നടത്തിയ വീടുകൾ, താമസിച്ച സ്ഥലങ്ങൾ,മോഷണമുതലായ ബൈക്ക് ഉപേക്ഷിച്ച ഇടം തുടങ്ങിയ സ്ഥലങ്ങളിൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന യുടെ മേൽനോട്ടത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
മോഷണം നടത്തിയ രീതിയും, രക്ഷപ്പെട്ടതുമെല്ലാം പ്രതികൾ വിവരിച്ചു.ഉത്തരാഖണ്ഡിൽ സജാദ് ഓട്ടോറിക്ഷ ഓടിക്കുകയാണ്. ഡാനിഷ് കൂലിപ്പണിക്കാരനും 2018 ൽ വെള്ളപ്പൊക്ക സമയത്ത് ഡാനിഷ് കേരളത്തിൽ ജോലിയ്ക്ക് വന്നിട്ടുണ്ട്.
കേരളത്തിലെ വീടുകളിൽ ധാരാളം സ്വർണ്ണം സൂക്ഷിച്ചിട്ടുണ്ടെന്ന് തിരിച്ച് നാട്ടിലെത്തിയ ഡാനിഷ് സജാദിനെ ധരിപ്പിച്ചു. പിന്നീട് രണ്ട് പേരും കൂടി മോഷണം നടത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തു.
ഇരുപത്തിരണ്ടായിരം രൂപ മുടക്കി ബീഹാറിൽ നിന്ന് രണ്ട് തോക്ക് വാങ്ങി. ഫെബ്രുവരി 5ന് ഡൽഹിയിൽ നിന്ന് ആലുവയ്ക്ക് ട്രയിൻ കയറി. 8 ന് ആലുവയിലെത്തി ഒരു ലോഡ്ജിൽ മുറിയെടുത്തു. 9ന് പകൽ മുറയൊഴിഞ്ഞ് ആളില്ലാത്ത വീടുകൾ തപ്പിയിറങ്ങി.
പുറമെ നിന്ന് താഴിട്ട് പൂട്ടിയ വീടുകളായിരുന്നു ലക്ഷ്യം. ഇതിനിടയിൽ മുടിക്കലിലെ കളിസ്ഥലത്ത് നിന്ന് സംഘം ബൈക്കും മോഷ്ടിച്ചു. പിന്നീട് അതിലായി യാത്ര. രാത്രി കുട്ടമശേരിയിലെ വീട് ശ്രദ്ധയിൽപ്പെട്ടു. ചെറിയ കമ്പിയും സ്ക്രൂവും ഉപയോഗിച്ച് പൂട്ട് തുറന്ന് മോഷണം നടത്തി.
തുടർന്ന് മോഷ്ടിച്ച ബൈക്ക് ആലുവ കെ.എസ്.ആർ.ടി.സി. സ്റ്റാന്റ് പരിസരത്ത്ഉപേക്ഷിച്ചു. രാത്രി തന്നെ ആലുവയിലെ മറ്റൊരു ലോഡ്ജിൽ മുറിയെടുത്തു. പിറ്റേന്ന് പകലും രാത്രിയും കറങ്ങി നടന്ന് വീട് കണ്ടു വച്ച് രണ്ട് വീടുകളിൽ മോഷണം നടത്തി. അവിടെയും കമ്പിയും സ്ക്രൂവുമായിരുന്നു ആയുധം.
മോഷണത്തിന് ശേഷം ബസിൽ തൃശൂരെത്തി. അവിടെ നിന്നും മധ്യ പ്രദേശിലേക്ക് തീവണ്ടി കയറി. അവിടെയും മോഷണത്തിന് ശമിച്ചു. ശാസ്ത്രീയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ ആലുവയിലെ പ്രത്യേക അന്വേഷണ സംഘം പിന്നാലെ കുതിച്ചു.
മധ്യ പ്രദേശിലെത്തിയപ്പോൾ മോഷണ സംഘം രാജസ്ഥാനിലേക്ക് കടന്നിരുന്നു. പിന്നാലെ പോലീസ് സംഘവും. അജ്മീറിലെത്തിയ പ്രതികളെ രാത്രി അജ്മീർ പോലീസിന്റെ സഹായത്തോടെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികൾ വെടിയുതിർത്ത് രക്ഷപെടാൻ ശ്രമിച്ചു.
പിന്നീട് ജീവൻ പണയം വച്ച് സാഹസീകമായാണ് കീഴ്പ്പെടുത്തായത്. തുടർന്ന് കേസെടുത്ത് അജ്മീറിൽ റിമാന്റ് ചെയ്ത സംഘത്തെ കഴിഞ്ഞ ദിവസമാണ് ആലുവയിലെത്തിച്ചത്. കേരളമുൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ ഗുണ്ടാ ആക്ട് ഉൾപ്പടെ പത്തോളം കേസിലെ പ്രതിയാണ് ഡാനിഷ്.
ആലുവയിൽ മൂന്നും പെരുമ്പാവൂരിൽ ഒന്നും മോഷണമാണ് ഇവർ നടത്തിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ ഡിവൈഎസ്പി എ പ്രസാദ്, ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ്, സബ് ഇൻസ്പെക്ടർ എസ്.എസ് ശ്രീലാൽ, സീ പി.ഒ മാരായ എൻ.എ മുഹമ്മദ് അമീർ, കെ.എം മനോജ്, മാഹിൻ ഷാ അബൂബക്കർ , വി.എ അഫ്സൽ എന്നിവരാണ് തെളിവെടുപ്പിനുണ്ടായിരുന്നത്.
-
Latest news3 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news3 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news3 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news3 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news5 days ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news4 weeks ago
കോതമംഗലം ചേലാട് വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
-
Uncategorized3 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news3 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ