M4 Malayalam
Connect with us

Latest news

ആനച്ചാൽ ആമക്കണ്ടത്തെ ആരുംകൊല;പ്രതിക്ക് വധ ശിക്ഷ ലഭിയ്ക്കാൻ വഴിയൊരുക്കിയത് ഇരയായ 14 കാരിയുടെ മൊഴി

Published

on

അടിമാലി;”മൂത്തുമ്മയെ ചുറ്റകയ്ക്ക് തലയ്ക്കടിച്ചുവീഴ്ത്തി,പേടിയും സങ്കടവും കാരണം സ്തംഭച്ചുപോയി.മൂത്തുമ്മ തറയില്‍ വീണു.ശരീരം നിശ്ചലമാവുന്നതുവരെ അയാള്‍ നോക്കി നിന്നു.പിന്നെ പിടിച്ചുവലിച്ച് സമീപത്തെ എന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോയി,രക്തത്തില്‍കുളിച്ചുകിടക്കുന്ന സഹോദരനെയും ഉമ്മയെയും കാണിച്ചു.അലറിക്കരഞ്ഞപ്പോള്‍ വലിച്ചിഴച്ച് വീടിനടുത്തെ ഷെഡ്ഡിലേയ്ക്ക് കൊണ്ടുപോയി.പിന്നെ തടഞ്ഞുവച്ച് അതിക്രൂരമായി ഉപദ്രവിച്ചു”

ഉറ്റവര്‍ക്കും തനിയ്ക്കും നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് 14 കാരി വെള്ളത്തൂവല്‍ പോലീസിന് മുമ്പാകെ നടത്തിയ വെളിപ്പെടുത്തലിന്റെ ഏകദേശ രൂപം ഇങ്ങിനെ.2021 ഒക്ടോബര്‍ 3-ന് പുലര്‍ച്ചെയായിരുന്നു ആക്രമണം.പെണ്‍കുട്ടിയുടെ മൊഴിപ്രകാരം പോലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ ഇന്നലെ ഇടുക്കി അതിവേഗ കോടതി പ്രതിക്ക് വധ ശിക്ഷ വിധിച്ചിരുന്നു.

പെണ്‍കുട്ടിയുടെ ഉമ്മയുടെ സഹോഹരിയ്‌ക്കൊപ്പം താമസിച്ചിരുന്ന വണ്ടിപ്പെരിയാര്‍ മ്ലാമല സ്വദേശിയാണ് കേസിലെ പ്രതി.കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഇയാള്‍ക ചുറ്റിക കൊണ്ട് പെണ്‍കുട്ടിയുടെ ഉമ്മയെയും സഹോദരനെയും മൂത്തുമ്മയെയും അടിച്ചുവീഴ്ത്തുകയായിരുന്നു.6 വയസുകാരനായ സഹോദരന്‍ തല തകര്‍ന്ന് മരണപ്പെട്ടിരുന്നു.ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗീക അതിക്രമത്തിന് ഇരയായതായി പോലീസ് സ്ഥിരീകരിച്ചിരുന്നു.

ഇതെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പുകൂടി ഉള്‍പ്പെടുത്തിയാണ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.പോലീസ് വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ പെണ്‍കുട്ടി ഏറെ ഭീതിയോടെയാണ് പ്രതികരിച്ചത്.രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഉറ്റവരെ നേരില്‍ കണ്ടതിന്റെ ഞെട്ടലും തനിയ്ക്കുനേരെ ഉണ്ടായ ഉപദ്രവത്തെത്തുടര്‍ന്നുള്ള അസ്വസ്തകളും കൊല്ലുമെന്ന ഭീതിയില്‍ രാത്രി ഒളിവില്‍ കഴിയേണ്ടി വന്നതിന്റെ ആകുലതകളുമാണ് ഇതിന് കാരണമെന്ന് പോലീസിന് വ്യക്തമായി.

തുടര്‍ന്ന് ആവശ്യമായ കൗണ്‍സിംഗ് നല്‍കിയതടെയാണ് പെണ്‍കുട്ടി ഏറെക്കുറെ സാധാരണ നിലയിലേയ്ക്ക് എത്തിയത്.പെണ്‍കുട്ടിയില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് കേസില്‍ നിര്‍ണ്ണായകമായത്.പരിക്കേറ്റ ഉറ്റവര്‍ ഏറെ നാളത്തേ ചികത്സയ്ക്ക് ശേഷമാണ് അപകട നില തരണം ചെയ്തത്.

തന്നെയും പങ്കാളിയെയും അകറ്റിയത് പെണ്‍കുട്ടിയുടെ ഉമ്മയും മൂത്തുമ്മയും ആണെന്നുള്ള സംശയത്തെത്തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന്് പ്രതി പോലീസില്‍ സമ്മതിച്ചിരുന്നു.

ആനച്ചാല്‍ ആമക്കണ്ടത്തെ നടുക്കിയ സംഭവത്തിലെ പ്രതിക്ക് വധശിക്ഷ ലഭിച്ചത് വെള്ളത്തൂവല്‍ പൊലീസിന് അഭിമാനിയ്ക്കാവുന്ന നേട്ടമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

പുലര്‍ച്ചെ നടന്ന അരുംകൊലയില്‍ പ്രതിയെ അന്ന് രാത്രിയില്‍ വെള്ളത്തൂവല്‍ മുതുവാംകുടിയില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഇടുക്കി ജില്ലാ പൊലീസ് മേധാവിയായിരുന്ന കറുപ്പസാമിയുടെയും ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെയും മേല്‍നോട്ടത്തില്‍ വെള്ളത്തൂവല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍.കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ സജി എന്‍ പോള്‍, സന്തോഷ്, എഎസ്‌ഐമാരായ സിബി,ജോളി എന്നിവര്‍ ചേര്‍ന്നായിരുന്നു കേസ് അന്വേഷിച്ചത്.

കോടതിയില്‍ 73 സാക്ഷികളെ വിസ്തരിച്ചു. 93 രേഖകളും 59 തൊണ്ടിസാധനങ്ങളും ഹാജരാക്കി. വധശിക്ഷയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അറിയിച്ചു.

വണ്ടിപ്പെരിയാര്‍ മ്ലാമലയില്‍ ഭാര്യയും മക്കളും ഉണ്ടായിരുന്ന പ്രതി 4 വര്‍ഷം മുന്‍പാണ് ഇവരെ ഉപേക്ഷിച്ച് മേസ്തിരിപ്പണിക്കായി ആമക്കണ്ടത്ത് എത്തിയത്. തുടര്‍ന്നാണ് ആമക്കണ്ടത്തെ യുവതിയെ ഭാര്യയാക്കിയത്. ഈ യുവതിയുടെ സഹോദരിയെ ആക്രമിക്കുകയും മകനെ കൊലപ്പെടുത്തുകയും മകളെ പീഡിപ്പിക്കുകയും ചെയ്ത കേസിലാണ് ശിക്ഷ.

കൊലപാതകത്തിന് ഒരു മാസം മുന്‍പ് പ്രതിയും ഭാര്യയുമായി വഴക്കുണ്ടായി.തുടര്‍ന്ന് ഇയാള്‍ അമ്പഴച്ചാലില്‍ വാടകവീട്ടിലേക്ക് താമസം മാറി. ഈ വാടകവീട്ടില്‍ നിന്ന് 2021 ഒക്ടോബര്‍ രണ്ടിന് സന്ധ്യയ്ക്ക് ഓട്ടോറിക്ഷ വിളിച്ചാണ് ഇയാള്‍ ആനച്ചാലില്‍ എത്തിയത്.

മഴയുള്ളതിനാല്‍ കടയില്‍നിന്ന് കുട വാങ്ങി. രാത്രിയോടെ നടന്ന് ആമക്കണ്ടത്ത് മുന്‍പ് ഭാര്യയോടൊപ്പം താമസിച്ചിരുന്ന വീട്ടിലെത്തി.അവിടെ ആരും താമസമുണ്ടായിരുന്നില്ല.തുടര്‍ന്നു പുലര്‍ച്ചെ, ഭാര്യയുടെ സഹോദരിയും മക്കളും താമസിക്കുന്ന വീട്ടിലെത്തി കൊലപാതകം നടത്തിയെന്നാണ് കേസ്.

വിഷം കൊണ്ട് അട്ടകളെ തുരത്തിയെന്ന് പ്രതി,ആത്മഹത്യചെയ്യാന്‍ കഴിഞ്ഞില്ലന്നും പരിതേവനം

ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുപറഞ്ഞാല്‍ ആത്മഹത്യചെയ്യുമെന്ന് പറഞ്ഞ് പ്രതി, പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിടിരുന്നു.വിഷക്കുപ്പി പെണ്‍കുട്ടിയെ കാണിയ്ക്കുകയും ചെയ്തിരുന്നു.ഈ വിവരം പുറത്തുവന്നതോടെ പ്രതി ആത്മഹത്യ ചെയ്തിട്ടുണ്ടാവുമെന്ന് പൊലീസ് സംശയിച്ചിരുന്നു.

വിഷം കൊണ്ട് അട്ടകളെ തുരത്തിയെന്ന് പ്രതി,ആത്മഹത്യചെയ്യാന്‍ കഴിഞ്ഞില്ലന്നും പരിതേവനം

രക്ഷപ്പെടുന്നതിനുള്ള പ്രതിയുടെ അടവായിരുന്നുവെന്നു പിന്നീട് ബോധ്യപ്പെട്ടു.പിടിയിലായപ്പോള്‍ ഇതെക്കുറിച്ച് പോലീസ് ചോദിച്ചപ്പോള്‍ കാലില്‍ കടിച്ച അട്ടകളെ കൊല്ലാന്‍ വിഷം ഉപയോഗിച്ചതിനാല്‍ തീര്‍ന്നുപോയെന്നായിരുന്നു പ്രതിയുടെ പ്രതികരണം.

ആക്രമണത്തിന് പ്രതി ശേഷം യൂക്കാലി പ്ലാന്റേഷനിലൂടെ നടന്ന്, ധരിച്ചിരുന്ന വസ്ത്രം ചെങ്കുളം അണക്കെട്ടില്‍ക്കളഞ്ഞു.തുടര്‍ന്ന് കുളിച്ച് കയ്യില്‍ കരുതിയിരുന്ന വസ്ത്രം ധരിച്ചാണ് ഇവിടെ നിന്നും സ്ഥലം വിട്ടത്.ചെങ്കുളം ഡാമില്‍ക്കളഞ്ഞ മുണ്ടും ഷര്‍ട്ടും സ്‌കൂബ ടീം മുങ്ങിയെടുത്തു. ഈ വസ്ത്രത്തിലെ ചോരക്കറ കണ്ടെത്തിയത് കേസില്‍ നിര്‍ണായക തെളിവായി.

(കേസില്‍ പോക്‌സോ വകുപ്പ് കൂടി ചേര്‍ത്തിട്ടുള്ളതിനാല്‍ വാര്‍ത്തിയില്‍ പ്രതിയുടെ അടക്കം പേരും വിലാസവും ചിത്രവും നല്‍കുന്നത് നിയമ വിരുദ്ധമായതിനാല്‍ ഒഴിവാക്കിയിട്ടുണ്ട്.)

 

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

ഏഴ് വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു: സ്കൂളിന് തീയിട്ട് നാട്ടുകാർ

Published

on

By

പാട്‌ന: ബീഹാറിലെ ദിഘ സ്‌കൂളിൽ ഓടയിൽ ഏഴ് വയസ്സുകാരന്റെ മൃതദ്ദേഹം കണ്ടെത്തി.ടൈനി ടോട്ട് അക്കാദമി സ്‌കൂളിലെ ആയിഷ് കുമാർ ആണ് മരണപ്പെട്ടത്.

ട്യൂഷന് പോയ കുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഇതിന് പിന്നാലെ വീട്ടുകാർ നടത്തിയ തിരച്ചിലാണ് പുലർച്ചെ മൂന്നുമണിയോടെ സ്‌കൂളിലെ ഓടയിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

തൊട്ട് പിന്നാലെ രോക്ഷാരായ നാട്ടുകാർ സ്‌കൂൾ അടിച്ച് തകർക്കുകയും തീവയ്ക്കുകയുമായിരുന്നു.സ്‌കൂളിലെ ക്ലാസ്സ് കഴിയുമ്പോൾ കുട്ടി അവിടെത്തന്നെ ട്യൂഷന് പോകാറുണ്ടെന്നാണ് പിതാവ് ശൈലേന്ദ്ര റായ് പറയുന്നത്.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഗാർഹിക പീഡനം:രാഹുൽ വിദേശത്ത്, നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായി പെൺകുട്ടി

Published

on

By

കോഴിക്കോട്: പന്തീരാങ്കാവിൽ നടന്ന ഗാർഹിക പീഡനക്കേസിലെ പ്രതിയായ രാഹുൽ പി.ഗോപാൽ രാജ്യം വിട്ടതായി സൂചന. രാഹുൽ ബാംഗ്ലൂർ വഴി സിംഗപ്പൂരിൽ നിന്ന് ജർമ്മനിയിൽ കടന്നതായാണ് പോലീസിൻറെ നിഗമനം.

രാഹുലിനെ വിദേശത്ത് എത്തിക്കാൻ സഹായിച്ച സുഹൃത്ത് രാജേഷിനെ പോലീസ് പിടികൂടി. കൂടാതെ രാഹുലിനെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി ഇന്റർപോളിന്റെ സഹായം തേടാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

ഇതിനായി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കും.
സംഭവത്തിന് പിന്നാലെ രാഹുലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള നടപടികളും പൂർത്തിയായി.

വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടരുകയാണ്.വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും പിന്നാലെ ഛർദിച്ചതായും പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വീട്ടിൽ രാഹുലിന്റെ സുഹൃത്തും അമ്മ ഉഷ കുമാരിയും ഒപ്പം മദ്യപിക്കാനുണ്ടായിരുന്നു എന്നാണ് പെൺകുട്ടി മൊഴിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

പെൺകുട്ടിയുടെ മൊഴി പ്രകാരം രാഹുലിന്റെ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും സാധ്യതയുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി .

പെൺകുട്ടിയുടെ അച്ഛൻറെ പരാതി പ്രകാരം കഴിഞ്ഞദിവസം പോലീസ് ചോദ്യം ചെയ്യാൻ രാഹുലിന്റെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു.നിലവിൽ ഫാറോക്ക് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർക്കാണ്അന്വേഷണ ചുമതല.

രാഹുലിന്റെ ജർമ്മനിയിലെ ജോലി സംബന്ധിച്ചുള്ള കാര്യങ്ങളിലും ദുരൂഹത തുടരുന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി വിദേശ ഏജൻസികളുടെ സഹായം തേടാനും പോലീസ് ശ്രമിക്കുന്നുണ്ട്.വിവാഹശേഷം ജർമ്മനിയിലേക്ക് കൊണ്ടുപോകുമെന്ന് രാഹുൽ പറഞ്ഞതും കളവാണെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിൻ്റെ ആരോപണം.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

Published

on

By

ന്യൂഡൽഹി ; ഇന്നലെ രാവിലെയോടെയാണ് ഭാരതത്തിന്റെ ഇതിഹാസ ഫുട്‌ബോളര്‍ സുനില്‍ ഛേത്രി വിരമിക്കുന്ന കാര്യം എക്‌സിലൂടെ ലോകത്തെ അറിയിച്ചത്. മിനിറ്റുകള്‍ക്കകം വിവരം ലോകവ്യാപകമായി. പിന്നാലെ ഭാരതത്തിലെ പല കായിക താരങ്ങളും ഇത് ഏറ്റെടുത്തു.

മുന്‍ ഭാരത ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി അഭിമാനം എന്നാണ് എക്‌സില്‍ കുറിച്ചത്.ഭാരതത്തിന്റെ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര കുറിച്ചതിങ്ങനെ- താങ്കളൊരു പ്രചോദനമാണ്, കൂടാതെ ഭാരത കായിക രംഗത്ത് നിങ്ങള്‍ ഉണ്ടാക്കിയ പ്രതിഫലനം ഒരുകാലത്തും മായ്ച്ചുകളയാനാവാത്തതാണ്.

ഇത്തരത്തിലൊന്ന് എന്നെങ്കിലും കാണേണ്ടിവരണമെന്ന് ആഗ്രഹിച്ചിരുന്നില്ല, പക്ഷെ എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നുവെന്ന് ഞാനറിയുന്നു, ആറിന് രാജ്യമൊന്നാകെ നിങ്ങളുടെ അന്താരാഷ്‌ട്ര കരിയറിനെ ആഘോഷിക്കും എന്ന് ഭാരത ഫുട്‌ബോള്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് കുറിച്ചു. ആശംസാ കുറിപ്പിട്ടുകൊണ്ടാണ് ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു വരവേറ്റത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ട്രെയ്നിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തു ; ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു

Published

on

By

ബാംഗ്ലൂർ ; ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു. ട്രെയിനിലുണ്ടായിരുന്ന കോച്ച്‌ അറ്റന്‍ഡന്റാണ് കൊല്ലപ്പെട്ടത്. മുംബൈ-ബംഗളൂരു ചാലൂക്യ എക്‌സ്പ്രസിലാണ് ദാരുണമായ സംഭവമുണ്ടായത്. ടിടിഇ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

സംഭവസ്ഥലത്തു വച്ചുതന്നെ കോച്ച്‌ അറ്റന്‍ഡന്റ് മരിച്ചു. ടിടിഇയ്ക്കും രണ്ട് യാത്രക്കാര്‍ക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. അക്രമണത്തിനു ശേഷം ഖാനപുര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഇയാള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. അക്രമിയെ തിരിച്ചറിയാനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

കര്‍ണാടക ബെല്‍ഗവിയിലെ ലോന്‍ഡ സ്‌റ്റേഷന് സമീപത്തുവച്ച്‌ ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. ടിടിഇ ടിക്കറ്റ് ചോദിച്ചതോടെ യാത്രക്കാരന്‍ അക്രമാസക്തനായി. ടിടിഇയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച കോച്ച്‌ അറ്റന്‍ഡന്റിനെ കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് ബെലഗവി പൊലീസ് കമ്മീഷണര്‍ പറയുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

വ്യാപാര സ്ഥാപനത്തിന് മുകളിൽ മരം വീണ് അപകടം: അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

Published

on

By

പാലക്കാട്: മലമ്പുഴ ഡാമിന് കവാടത്തിന് കുറുകെ മരം കടപുഴകി സമീപത്തെ കടയുടെ മുകളിൽ പതിച്ച് അപകടം. ആളുകൾ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായെന്ന് നാട്ടുകാർ.

അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ച് നീക്കിയാണ് പ്രദേശം വീണ്ടും പഴയപടിയാക്കിയത്.

ഇതുപോലെ ഭീഷണി ഉയർത്തുന്ന നിരവധി മരങ്ങൾ സമീപത്തുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. സ്കൂൾ തുറക്കുന്ന അവസ്ഥ മുന്നിൽകണ്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യം ഉന്നയിച്ചു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: