M4 Malayalam
Connect with us

Latest news

ചേട്ടൻ പോയെ..എന്നും പറഞ്ഞ് കരച്ചിൽ, ചോദ്യം ചെയ്യലിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം; സഹോദരനും സുഹൃത്തും അറസ്റ്റിൽ

Published

on

തൃശൂർ;ചേട്ടൻ പോയി.. ഉണര്‍ത്തേണ്ട
..ജ്യേഷ്ഠന്റെ മരണത്തിൽ അനുശോചനം അറയിക്കാനെത്തിയവരോടെല്ലാം ഇതായിരുന്നു സോഹദരൻ ഷെറിൻ കണ്ണുനീരോടെ പറഞ്ഞിരുന്നത്.

എന്താണ് സംഭവിച്ചതെന്ന് ചോദിച്ചവരോടെല്ലാം ബൈക്കിന് പിന്നിൽ നിന്നും തെറിച്ചുവീണെന്നും തുടർന്ന് മരണപ്പെട്ടെന്നുമായിരുന്നു ഷെറിന്റെയും അടുത്തുണ്ടായിരുന്ന സുഹൃത്ത് അരുണിന്റെയും പ്രതികരണം.

ഈ സമയം ഷെറിനൊപ്പം അടുത്ത സുഹൃത്ത് അരുണും ഉണ്ടായിരുന്നു.സംസ്‌കാരച്ചടങ്ങുകൾ പൂർത്തിയായ ഉടൻ പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയിൽ എടുത്തപ്പോഴാണ് അടുത്ത ബന്ധുക്കൾ പോലും ഇവർ ഇതുവരെ നടത്തിയിരുന്നത് അഭിയമാണെന്നും ഷെറിന്റെ ആക്രമണത്തിലാണ് ഷൈൻ കൊല്ലപ്പെട്ടതെന്നുമുള്ള വിവരം അറിയുന്നത്.

വിശദമായ ചോദ്യം ചെയ്യലിൽ ഷെറിൻ പോലീസിനുമുമ്പാകെ എല്ലാം ഏറ്റുപറയുകയായിരുന്നു.താൻ പിന്നിൽ നിന്നും ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചപ്പോഴാണ് ജേ്ഠൻ മരണപ്പെട്ടതെന്നും പോലീസ് കേസിൽ നിന്നും രക്ഷപെടുന്നതിനാണ് ബൈക്കിൽ നിന്ന് വീണ് മരണപ്പെട്ടതാണെന്ന് പ്രചരിപ്പിച്ചതന്നുമായിരുന്നു ഷെറിന്റെ വെളിപ്പെടുത്തൽ.

അരിമ്പൂർ നാലാംകല്ല് കുന്നത്തുംകര ഷാജിയുടെ മകൻ ഷൈൻ (29)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അനുജൻ ഷെറിൻ (27), സുഹൃത്ത് നാലാംകല്ല് പരക്കാട് ചെട്ടിക്കാട്ടിൽ അരുൺ (25) എന്നിവരെയാണ് എസ്എച്ച്ഒ ടി.പി. ഫർഷാദും സംഘവും പിടികൂടിയത്.

ബൈക്കിൽ നിന്നു വീണാൽ സംഭവിക്കുന്ന മുറിവല്ല ഷൈനിന്റെ തലയിൽ കണ്ടതെന്നും ശക്തിയായി അടിയേറ്റുണ്ടായ മുറിവാണെന്നും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയതാണ് ഷെറിനും കൂട്ടുകാരനും കുടുങ്ങാൻ കാരണം.

പോലീസ് അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ ഇങ്ങിനെ..

ഷൈൻ തിരുച്ചിറപ്പള്ളിയിൽ പെയിന്റിങ് ജോലി ചെയ്തുവരികയായിരുന്നു.സഹോദരൻ ഷെറിൻ കുന്നത്തങ്ങാടിയിൽ ഓട്ടോറിക്ഷാ ഡ്രൈവറാണ്.

അനുജന്റെ കയ്യിൽ നിന്നും ഷൈൻ പലപ്പോഴായി പണം കടംവാങ്ങിയിരുന്നു.എന്നാൽ ഇത് കൃത്യമായി തിരികെ നൽകിയിരുന്നില്ല.ഇതിന്റെ പേരിൽ ഇവർക്കിടയിൽ തർക്കങ്ങളും പതിവായിരുന്നു.

തിരുച്ചിറപ്പള്ളിയിൽ നിന്നു ചൊവ്വാഴ്ച രാത്രി 11.45ന് ആണ് ഷൈൻ തൃശൂരിലെത്തിയത്.വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ബൈക്കുമായി എത്താൻ ഷെറിനെ ഫോണിൽ വിളിച്ച് ഷൈൻ ആവശ്യപ്പെട്ടു.

മദ്യപിച്ചിരുന്നതിനാൽ ഷെറിൻ ബൈക്ക് ഓടിക്കാനായി അയൽവാസി അരുണിനെയും കൂട്ടി.ബാറിൽ മദ്യപിച്ച ശേഷമാണ് ഷൈൻ ഇവർക്കൊപ്പം ബൈക്കിൽ വീട്ടിലേക്ക് പുറപ്പെട്ടത്.

ചേറ്റുപുഴ – അരണാട്ടുകര റോഡിലെത്തിയപ്പോൾ പെട്രോൾ തീർന്ന് ബൈക്ക് നിന്നു.ഇതിന്റെ പേരിൽ തർക്കമായി.പെട്രോൾ നിറയ്ക്കാൻ ഷൈനിനോട് ഷെറിൻ പണം ആവശ്യപ്പെട്ടു.പണം നൽകാൻ കഴിയില്ലന്നായിരുന്നു ഷൈന്റെ നിലപാട്.

എന്നാൽ പലപ്പോഴായി തന്നോട് വാങ്ങിയ പണം മുഴുവൻ തിരിച്ചുനൽകാൻ ഷെറിൻ ആവശ്യപ്പെട്ടു.തർക്കം മൂത്തപ്പോൾ ഷൈൻ മുന്നോട്ടുനടന്നു.പിന്നിലൂടെ ഓടിയെത്തിയ ഷെറിൻ സഹോദരനെ ഹെൽമറ്റു കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു.

മരിച്ചു എന്നു മനസ്സിലാക്കിയപ്പോൾ ഷെറിൻ ഭയന്നു. ഹെൽമറ്റ് പൊന്തക്കാട്ടിലേക്കെറിഞ്ഞ ശേഷം ആംബുലൻസ് വിളിച്ച് ഷൈനിനെ ആശുപത്രിയിലെത്തിച്ചു. ബൈക്കിൽ നിന്ന് തെറിച്ച് പിന്നിലേക്ക് വീണെന്നാണ് ആശുപത്രിയിൽ പറഞ്ഞത്.

എന്നാൽ, ക്ഷതം പരിശോധിച്ച ഫൊറൻസിക് സർജൻ ഡോ. വിമൽ വിജയ് നൽകിയ സൂചനയാണ് കൊലപാതകം തെളിയിച്ചത്.എസ്‌ഐ വിജയൻ, സീനിയർ സിപിഒ ഹരിഹരൻ, സിപിഒ ബിയോ തുടങ്ങിയവരും അന്വേഷണ സംഘത്തിലുൾപ്പെട്ടു. തെളിവെടുപ്പിനു ശേഷം പ്രതികളെ റിമാൻഡ് ചെയ്തു.

 

Latest news

“കമ്പ്യൂട്ടേഷനൽ സംവിധാനങ്ങളിലെ നൂതന പ്രവണതകൾ” ;അന്തർദേശീയ സമ്മേളനം നാളെ എം എ എഞ്ചിനിയറിംങ് കോളേജിൽ ആരംഭിയ്ക്കും

Published

on

By

 

കോതമംഗലം;”കമ്പ്യൂട്ടേഷനൽ സംവിധാനങ്ങളിലെ നൂതന പ്രവണതകൾ” എന്ന വിഷയത്തിൽ സംഘടിപ്പിച്ചിട്ടുള്ള അന്തർദേശീയ സമ്മേളനം നാളെ കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനിയറിംങ് കോളേജിൽ ആരംഭിയ്ക്കും.

സാങ്കേതിക വിദ്യാഭ്യാസരംഗത്ത് 63 വർഷത്തെ പാരമ്പര്യമുള്ള കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിംഗും ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയേഴ്‌സ് (ഐ.ഇ.ഇ.ഇ.) കേരള ഘടകവും സംയുക്തമായിട്ടാണ്  “റയിസ് 2024” എന്ന് പേരിട്ടിട്ടുള്ള അന്തർദ്ദേശീയ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയേഴ്‌സ് കേരള ഘടകം നടത്തുന്ന ആറാമത് സമ്മേളനം ആദ്യമായാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വച്ച് നടത്തപ്പെടുന്നത്. കമ്പ്യൂട്ടേഷണൽ സംവിധാനങ്ങളിലെ ബൗദ്ധീകമായ മുന്നേറ്റങ്ങളും മാനവിക സമൂഹവും എന്ന മുഖ്യ പ്രമേയം അടിസ്ഥാനമാക്കിയാണ് സമ്മേളനം നടക്കുക.

സമ്മേളനത്തിൽ ലോകത്തിലെ വിവിധ വിദ്യാഭ്യാസ ഗവേഷണ വ്യാവസായിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞന്മാരിൽ നിന്നും ലഭിച്ച 450 ഓളം പ്രബന്ധങ്ങൾ സൂക്ഷ്മ പരിശോധന നടത്തി,അവയിൽ നിന്നും തെരഞ്ഞെടുത്ത ഉന്നത നിലവാരം പുലർത്തുന്ന 120 പ്രബന്ധങ്ങൾ ആണ് അവതരിപ്പിക്കുന്നത്.

അനുബന്ധ മേഖലകളിലെ പ്രമുഖരായ ഡോ. ശ്രീറാം ക്രിസ് വാസുദേവൻ (ഇൻറൽ ഇന്ത്യ), ഡോ. സി. എസ് ശങ്കർ റാം (ഐ.ഐ.ടി മദ്രാസ്) , ഡോ. ജിംസൺ മാത്യു (ഐ.ഐ.ടി പാട്‌ന) , ഡോ. ജോബിൻ ഫ്രാൻസിസ് (ഐ.ഐ.ടി. പാലക്കാട്), ഡോ. ജയകുമാർ എം (ഐ.എസ്.ആർ.ഒ)., ശ്രീ എബി കെ കുര്യാക്കോസ് (ആമസോൺ വെബ് സർവീസ്), സെൻറർ ഫോർ ഡെവലപ്‌മെൻറ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (സിഡാക്) ലെ ഗവേഷകർ എന്നിവർ പ്രധാന പ്രമേയങ്ങൾ അവതരിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

മാർ അത്തനെഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ: വിന്നി വർഗീസ്, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ: ബോസ് മാത്യു ജോസ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം പ്രൊഫസ്സർ ഡോ: സിദ്ധാർത്ഥ് ഷെല്ലി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയർസ് കേരള ഘടകം ചെയർമാൻ പ്രൊ. മുഹമ്മദ് കാസിം എസ്. എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് അന്തർദേശീയ സമ്മേളനത്തിനായി നടത്തിയിരിക്കുന്നത്.

സമ്മേളനം നാളെ രാവിലെ 9 മണിക്ക് എൻ. പി. ഒ. എൽ ഡയറക്ടർ ഡോ. കെ അജിത് കുമാർ ഉൽഘാടനം ചെയ്യും. മാർ അത്തനെഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ: വിന്നി വർഗീസ്, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ: ബോസ് മാത്യു ജോസ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം പ്രൊഫസ്സർ ഡോ: സിദ്ധാർത്ഥ് ഷെല്ലി, ഐ. ഇ. ഇ. ഇ. യെ പ്രതിനിധീകരിച്ച് ചെയർമാൻ പ്രൊ. മുഹമ്മദ് കാസിം, വൈസ് ചെയർമാൻ, ഡോ. ബിജുന കുഞ്ഞ്, സെക്രട്ടറി ഡോ. കെ. ബിജു എന്നിവർ പങ്കെടുക്കും.

ഉൽഘാടനത്തെ തുടർന്ന് എൻ.പി.ഒ.എൽ ഡയറക്ടർ ഡോ. കെ അജിത് കുമാർ ‘സങ്കീർണ്ണ പ്രതിരോധ സംവിധാനങ്ങളിൽ വിവരവിനിമയ സാങ്കേതികത യുടെ ഉപയോഗം’ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും.

പ്രിൻസിപ്പൽ ഡോ : ബോസ് മാത്യു ജോസ്, ജനറൽ ചെയർ ഡോ: സിദ്ധാർത്ഥ് ഷെല്ലി , ടെക്‌നിക്കൽ പ്രോഗ്രാം ചെയർ ഡോ: സിജ ഗോപിനാഥൻ, പബ്ലിക്കേഷൻ ചെയർ ഡോ: റീനു ജോർജ്, ഐ. ഇ. ഇ. ഇ. സ്റ്റുഡൻസ് ചാപ്റ്റർ കൗൺസിലർ പ്രൊ: നീമ എസ്, മീഡിയ കോർഡിനേറ്റർ പ്രൊ: ബൈബിൻ പോൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.സമ്മേളനം 18-ന് സമാപിയ്ക്കും.

 

Continue Reading

Latest news

ലഹരി മാഫിയ സംഘത്തിൻ്റെ വിളയാട്ടം ; പാസ്റ്റർക്ക് വെട്ടേറ്റു,വീടിന് നേരെയും ആക്രമണം

Published

on

By

തിരുവനന്തപുരം: വെള്ളറ കണ്ണനൂരിൽ ഭീകരാന്തരീക്ഷം വിതച്ച് മൂന്നു പേർ അടങ്ങുന്ന ലഹരി സംഘം. അമ്പൂരി സ്വദേശിയായ പാസ്റ്റർ അരുണിനെ വെട്ടിപ്പരിക്കേൽപ്പിച്ചു.

കൂടാതെ കൺസ്യൂമർഫെഡ് ജീവനക്കാരിയെയും ഭർത്താവിനെയും രാത്രി നടുറോഡിൽ മർദ്ദിച്ചു. പണം അപഹരിച്ച ശേഷം സമീപം ഉണ്ടായിരുന്ന വീടിൻറെ ജനറൽ ചില്ലുകൾ അടിച്ചു തകർക്കുകയും, വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങൾക്ക് കേടുപാടുകൾ സൃഷ്ടിക്കുകയും ചെയ്തു.

ബഹളം കേട്ട് വീട്ടിൽ നിന്നും പുറത്തുവന്ന വീട്ടുടമയും ഗുണ്ടാ സംഘത്തിൻറെ ഭീഷണിക്ക് ഇരയായി. “കേറി പോടാ” എന്ന് പറഞ്ഞ് അസഭ്യം പറയുകയും വഴങ്ങാത്തതിനെ തുടർന്ന് കത്തിയെടുക്കുകയും ചെയ്തതായി ഇയാളുടെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.നാട്ടുകാർ വിവരമറിയിച്ചെങ്കിലും
പോലീസ് സ്ഥലത്തെത്തിയത് വൈകിയാണെന്ന് ചിലർ ആരോപിച്ചു.

ഓടിരക്ഷപ്പെടാൻ ശ്രമിച്ച ആക്രമകളിൽ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

Continue Reading

Latest news

പങ്കാളിയെ ലൈംഗിക തൊഴിലിന് നിർബന്ധിച്ച് പീഡിപ്പിച്ച് പൂജാരി: കേസെടുത്ത് പോലീസ്

Published

on

By

ചെന്നൈ: പങ്കാളിയെ ലൈംഗിക തൊഴിലിന് നിര്‍ബന്ധിക്കുകയും വഴങ്ങാതെ വന്നപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ ക്ഷേത്ര പൂജാരിക്കെതിരെ പോലീസ് കേസെടുത്തു.

ലൈംഗിക അതിക്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ചെന്നൈ പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പാരീസ് കോര്‍ണറിലെ ക്ഷേത്രത്തില്‍ പൂജാരിയായ കാര്‍ത്തിക്ക് മുനി സ്വാമിക്കെതിരെയാണ് സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ജോലിക്കാരിയായ യുവതിയുടെ പരാതി.എന്‍ജിനീയറിങ് ബിരുദധാരിയാണ് പരാതിക്കാരി.

ഒരിക്കല്‍ മദ്യപിച്ച് എത്തിയ പൂജാരി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായും വിവാഹ വാഗ്ദാനം നല്‍കിയതായും യുവതി പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് ഇരുവരും ഒരുമിച്ച് താമസം ആരംഭിച്ചതായും, ഇതിനിടെ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിച്ചെന്നും യുവതി പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

പിന്നീട് ലൈംഗിക തൊഴിലായാവാന്‍ ആവശ്യപ്പെട്ടെന്നും വഴങ്ങാതെ വന്നതോടെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നുമാണ് യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

Continue Reading

Latest news

രാഹുല്‍ ഒന്നിലധികം വിവാഹം കഴിച്ചു;നവവധുവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം വഴിത്തിരിവില്‍

Published

on

By

കോഴിക്കോട്: എറണാകുളം വടക്കൻ പറവൂർ സ്വദേശിനിയായ നവവധുവിന് മർദനമേറ്റ സംഭവത്തിൽ പന്തീരാംങ്കാവ് പോലീസ് നടത്തി വരുന്ന അന്വേഷണം പുതിയ വഴിത്തിരിവിൽ.

വരൻ രാഹുൽ പി.ഗോപാലിന് വേറെയും വിവാഹ ബന്ധങ്ങൾ ഉണ്ടായിരുന്നതായാണ് പോലീസ് കണ്ടെത്തൽ.

ഈ ബന്ധം വേർപെടുത്താതെയാണ് പറവൂർ സ്വദേശിനിയായ യുവതിയെ ഇയാൾ വിവാഹം കഴിച്ചത് എന്നാണ് പോലീസ് പറയുന്നത്.രാഹുൽ കോട്ടയം പൂഞ്ഞാറിൽ ഒരു യുവതിയുമായി രജിസ്റ്റർ വിവാഹം നടത്തിയിരുന്നതായിട്ടാണ് പന്തീരാങ്കാവ് പൊലീസ് അന്വേഷണത്തിൽ വ്്യക്തമായിട്ടുള്ളത്.

എന്നാൽ ആദ്യ വിവാഹത്തിലെ പൂഞ്ഞാർ സ്വദേശിനിയായ യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും ഇതുമായി ബന്ധപെട്ട് അന്വേഷണം മുന്നോട്ടു പോവുകയാണെന്നും പൊലീസ് അറിയിച്ചു.

ഈ 2 വിവാഹങ്ങൾ കൂടാതെ രാഹുൽ വേറെയും വിവാഹം കഴിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇതിനെ ചുറ്റിപ്പറ്റിയും ഇപ്പോൾ അന്വേഷണം തുടരുകയാണ്.

നിലവിൽ വധശ്രമത്തിനും സ്ത്രീധന പീഡനത്തിനുമുള്ള വകുപ്പുകളുമാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. ഫറോക്ക് ഡിവിഷൻ അസി.കമ്മിഷണർ സജു കെ.ഏബ്രഹാമിന്റെ നിർദ്ദേശത്തിലാണ് കേസെടുത്തിട്ടുള്ളത്.

 

Continue Reading

Latest news

അഞ്ച് ദിവസത്തേക്ക് മഴ തുടരും ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

By

തിരുവനന്തപുരം ; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും അധികൃതർ മുന്നോട്ടുവയ്ക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, എന്നീ എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇതുവരെ മുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

മഴയുടെ പശ്ചാത്തലത്തില്‍ മേയ് 15ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളില്‍ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചത്. മേയ് 16ന് പത്തനംതിട്ട എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മേയ് 17ന് തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

Trending

error: