M4 Malayalam
Connect with us

Local News

സി പി എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ; പോലീസ് ലാത്തി വീശി

Published

on

( വീഡിയോ കാണാം )

മൂവാറ്റുപുഴ; നഗരത്തില്‍ സി പി എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.പോലീസ് ലാത്തി വീശി.

കൊടിമരം തകര്‍ത്തതില്‍ പ്രതിഷേധിച്ച് മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകട നത്തോട് അനുബന്ധിച്ചാണ് സംഘര്‍ഷം ഉടലെടുത്തത്.

കോണ്‍ഗ്രസ് പ്രകടനം നഗരമധ്യത്തിലൂടെ കടന്നുപോകവെ സി പി എം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി എത്തുകയായിരുന്നു.

തുടര്‍ന്ന് കോണ്‍ഗ്രസ്-സി പി എം പ്രവര്‍ത്തകര്‍ പല ഭാഗത്തായി തമ്പടിച്ച് പരസ്പരം പോര്‍വിളിയും ഉന്തും തള്ളും മറ്റുമുണ്ടായി.

ഇരു വിഭാഗത്തെയും പിരിച്ചുവിടാന്‍ പോലീസ് പലവട്ടം ലാത്തി വീശി.കല്ലേറില്‍ പുത്തന്‍കുരിശ് ഡി വൈ എസ് പി , മാത്യു കുഴല്‍നാടന്‍ എം എല്‍ എ തുടങ്ങിയവര്‍ക്കും ഇരു പാര്‍ട്ടികളിലെ പ്രവര്‍ത്തകരില്‍ ചിലര്‍ക്കും പരിക്കേറ്റതായിട്ടാണ് അറിയുന്നത്.

ഇടുക്കി എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജ് രാജേന്ദ്രന്‍ കുത്തേറ്റ് മരിച്ചതിനെത്തുടര്‍ന്ന് നഗരത്തില്‍ എല്‍ ഡി എഫ് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ പ്രകടനത്തിനത്തില്‍ പങ്കെടുത്തവര്‍ തങ്ങളുടെ കൊടിമരം നശിപ്പിച്ചെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കായിട്ടുള്ളത്

 

1 / 1

Advertisement

Local News

ലോകസഭാ തിരഞ്ഞെടുപ്പ് ; കണ്ണൂരിൽ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Published

on

By

കണ്ണൂർ ; ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ നാളെ കണ്ണൂർ ജില്ലയില്‍ വൈകിട്ട് 6 മുതല്‍ ഏപ്രില്‍ 27 രാവിലെ ആറു മണിവരെ സി.ആര്‍.പി.സി.ആക്‌ട് പ്രകാരം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പൊതുജനങ്ങളുടെ ദൈനംദിന ജോലികള്‍ക്കോ വോട്ട്‌ചെയ്യാന്‍ പോകുന്നതിനോ നിയമം തടസ്സമാകില്ല. ക്രമസമാധാന പ്രശ്‌നം ഉയര്‍ത്താതെ വോട്ടിംഗ് സ്ഥലങ്ങളിലോ, സിനിമശാലകളിലും മറ്റും പോകുന്നതിന്, വീടുവീടാന്തരമുള്ള നിശബ്ദപ്രചാരണത്തിനും വിലക്കില്ല.നിയമപാലകര്‍, ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍, അവശ്യസര്‍വീസുകള്‍ എന്നിവയ്ക്കും നിയമം ബാധകമല്ല .

നിയമവിരുദ്ധമായ പൊതുമീറ്റിംഗുകള്‍, റാലികള്‍ തുടങ്ങിയവ, ജില്ലയിലെ അസംബ്ലി മണ്ഡലങ്ങളില്‍ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയകക്ഷി നേതാക്കള്‍-പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ തുടരുന്നത് , ഉച്ചഭാഷിണികളുടെ ഉപയോഗം, ഇലക്‌ട്രോണിക് മാധ്യമങ്ങളിലെ അഭിപ്രായ-പോള്‍ സര്‍വ്വേകള്‍, പോളിങ് സ്റ്റേഷനുകളുടെ ഉള്ളില്‍ സെല്ലുലാര്‍-കോര്‍ഡ്‌ലെസ്സ് ഫോണുകള്‍, വയര്‍ലെസ്സ് സെറ്റുകള്‍ എന്നിവയുടെ ഉപയോഗം, പ്രത്യേക അനുമതിയുള്ള പോളിങ് ഉദ്യോഗസ്ഥര്‍ ഒഴികെയുള്ളവര്‍ പോളിങ് സ്റ്റേഷന് 100 മീറ്റര്‍ ചുറ്റളവില്‍ കോര്‍ഡ്‌ലെസ്സ് ഫോണുകള്‍, വയര്‍ലെസ്സ് സെറ്റുകള്‍ ഉപയോഗിക്കുന്നത്, ഇലക്ഷന്‍ ദിവസം പോളിങ് സ്റ്റേഷന് 200 മീറ്റര്‍ ചുറ്റളവില്‍ തിരഞ്ഞെടുപ്പ് പ്രചാരണം, ബൂത്തുകള്‍ കെട്ടുന്നത്, ഒരേ പോളിങ് സ്റ്റേഷന്‍ പരിധിയില്‍ തന്നെ ഒന്നിലധികം ബൂത്തുകള്‍ ഉണ്ടെങ്കിലും സ്ഥാനാര്‍ത്ഥിയുടെ ഒന്നിലധികം ഇലക്ഷന്‍ ബൂത്ത് പോളിങ് സ്റ്റേഷന് 200 മീറ്റര്‍ ചുറ്റളവില്‍ സ്ഥാപിക്കുന്നത്, ജനപ്രാതിനിധ്യ നിയമപ്രകാരം ആയുധം കൈവശം സൂക്ഷിക്കാന്‍ അനുമതി ഉള്ളവര്‍ ഒഴികെ പോളിങ് സ്റ്റേഷനിലോ പരിസരത്തോ ആയുധം കൊണ്ട് പോകുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചു.

ഏതെങ്കിലും തരത്തില്‍ നിയമലംഘനം കണ്ടെത്തിയാല്‍ ഇന്ത്യന്‍ ശിക്ഷ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

1 / 1

Continue Reading

Latest news

സംസ്ഥാനത്ത് തുടർച്ചയായി സ്വർണ്ണവില താഴുന്നു: പവന് കുറഞ്ഞത് 1,120 രൂപ

Published

on

By

കൊച്ചി: സംസ്ഥാനത്ത് സ്വർണവില താഴുന്നു. ഇന്ന് ഗ്രാമിന് 140 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന് വില 6,615 രൂപയും ഒരു പവൻ സ്വർണത്തിന് വില 52,920 രൂപയുമായി.18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് ഇപ്പോൾ 130 രൂപ കുറഞ്ഞ് 5,535 രൂപയാണ്.

ഇറാൻ ഇസ്രായേൽ യുദ്ധ സാഹചര്യങ്ങളിൽ അയവ് വന്നതും ഓഹരി വിപണികളുടെ തിരിച്ചുവരവുമാണ് സ്വർണവില കുറയാൻ കാരണം. കഴിഞ്ഞ 2 ദിവസം മുമ്പ് 31.1 ഗ്രാം സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ 2,418 ഡോളർ നിലവാരത്തിൽ നിന്ന് കുറഞ്ഞ് 2,295 ഡോളിലേക്ക് താഴെ രേഖപെടുത്തിയിരുന്നു.

സംസ്ഥാനത്തെ വെള്ളി വിലയിലും ഇടിവുണ്ട്. 2 രൂപ ഇടിഞ്ഞ് ഗ്രാമിന് 87 രൂപയിലാണ് വെള്ളി വ്യാപാരം തുടരുന്നത്.

1 / 1

Continue Reading

Latest news

ബാഗിനുള്ളിൽ അനകോണ്ട പാമ്പുകളെ കടത്താൻ ശ്രമം: യാത്രക്കാരൻ ബംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

Published

on

By

ബംഗളൂരു: അനാക്കോണ്ട പാമ്പുകളെ കടത്താൻ ശ്രമിച്ചയാൾ ബംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി.

ബാങ്കോക്കിൽ നിന്നുമാണ് ഇയാൾ പാമ്പിനെ കൊണ്ടുവന്നത് എന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

പരിശോധനയ്ക്കിടയിൽ ഇയാളുടെ ബാഗിൽ നിന്നും 10 ആനക്കോണ്ടകളെ കസ്റ്റംസിന് ലഭിച്ചു. കസ്റ്റംസ് ആക്ട് 1962 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നാണ് സചൂന. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയുമായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

1 / 1

Continue Reading

Latest news

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ദുരൂഹസാഹചര്യത്തിൽ യുവതിയുടെ മൃതദ്ദേഹം കണ്ടെത്തി

Published

on

By

ചെന്നൈ: സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യ ദുരൂഹസാഹചര്യത്തിൽ യുവതിയുടെ മൃതദ്ദേഹം കണ്ടെത്തി.

ഒന്നാംനിലയിലെ ഓഫീസർമാരുടെ വിശ്രമമുറിയിൽ ഇരുമ്പ് സ്റ്റാൻഡിൽ കഴുത്തിൽ ഷാളിട്ട് മുറുക്കിയ നിലയിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സമീപത്തായി കറൻസി നോട്ടുകൾ ചിതറിക്കിടന്നിരുന്നു. 26 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

1 / 1

Continue Reading

Latest news

അജ്മീറിൽ പോലീസിന് നേരെ വെടിയുതിർത്ത ശേഷം രക്ഷപെടാൻ ശ്രമിച്ച ഉത്തരാഖണ്ഡ് സ്വദേശികൾ പിടിയിൽ

Published

on

By

ആലുവ: മോഷണം നടത്തി അജ്മീറിലേക്ക് കടക്കുകയും അവിടെ വച്ച് പോലീസിനെ വെടിവച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത ഉത്തരാഖണ്ഡ് സ്വദേശികളായ സജാദ് , ഡാനിഷ് എന്നിവരെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

മോഷണം നടത്തിയ വീടുകൾ, താമസിച്ച സ്ഥലങ്ങൾ,മോഷണമുതലായ ബൈക്ക് ഉപേക്ഷിച്ച ഇടം തുടങ്ങിയ സ്ഥലങ്ങളിൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന യുടെ മേൽനോട്ടത്തിലാണ് തെളിവെടുപ്പ് നടത്തിയത്.

മോഷണം നടത്തിയ രീതിയും, രക്ഷപ്പെട്ടതുമെല്ലാം പ്രതികൾ വിവരിച്ചു.ഉത്തരാഖണ്ഡിൽ സജാദ് ഓട്ടോറിക്ഷ ഓടിക്കുകയാണ്. ഡാനിഷ് കൂലിപ്പണിക്കാരനും 2018 ൽ വെള്ളപ്പൊക്ക സമയത്ത് ഡാനിഷ് കേരളത്തിൽ ജോലിയ്ക്ക് വന്നിട്ടുണ്ട്.

കേരളത്തിലെ വീടുകളിൽ ധാരാളം സ്വർണ്ണം സൂക്ഷിച്ചിട്ടുണ്ടെന്ന് തിരിച്ച് നാട്ടിലെത്തിയ ഡാനിഷ് സജാദിനെ ധരിപ്പിച്ചു. പിന്നീട് രണ്ട് പേരും കൂടി മോഷണം നടത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തു.

ഇരുപത്തിരണ്ടായിരം രൂപ മുടക്കി ബീഹാറിൽ നിന്ന് രണ്ട് തോക്ക് വാങ്ങി. ഫെബ്രുവരി 5ന് ഡൽഹിയിൽ നിന്ന് ആലുവയ്ക്ക് ട്രയിൻ കയറി. 8 ന് ആലുവയിലെത്തി ഒരു ലോഡ്ജിൽ മുറിയെടുത്തു. 9ന് പകൽ മുറയൊഴിഞ്ഞ് ആളില്ലാത്ത വീടുകൾ തപ്പിയിറങ്ങി.

പുറമെ നിന്ന് താഴിട്ട് പൂട്ടിയ വീടുകളായിരുന്നു ലക്ഷ്യം. ഇതിനിടയിൽ മുടിക്കലിലെ കളിസ്ഥലത്ത് നിന്ന് സംഘം ബൈക്കും മോഷ്ടിച്ചു. പിന്നീട് അതിലായി യാത്ര. രാത്രി കുട്ടമശേരിയിലെ വീട് ശ്രദ്ധയിൽപ്പെട്ടു. ചെറിയ കമ്പിയും സ്ക്രൂവും ഉപയോഗിച്ച് പൂട്ട് തുറന്ന് മോഷണം നടത്തി.

തുടർന്ന് മോഷ്ടിച്ച ബൈക്ക് ആലുവ കെ.എസ്.ആർ.ടി.സി. സ്റ്റാന്റ് പരിസരത്ത്ഉപേക്ഷിച്ചു. രാത്രി തന്നെ ആലുവയിലെ മറ്റൊരു ലോഡ്ജിൽ മുറിയെടുത്തു. പിറ്റേന്ന് പകലും രാത്രിയും കറങ്ങി നടന്ന് വീട് കണ്ടു വച്ച് രണ്ട് വീടുകളിൽ മോഷണം നടത്തി. അവിടെയും കമ്പിയും സ്ക്രൂവുമായിരുന്നു ആയുധം.

മോഷണത്തിന് ശേഷം ബസിൽ തൃശൂരെത്തി. അവിടെ നിന്നും മധ്യ പ്രദേശിലേക്ക് തീവണ്ടി കയറി. അവിടെയും മോഷണത്തിന് ശമിച്ചു. ശാസ്ത്രീയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ ആലുവയിലെ പ്രത്യേക അന്വേഷണ സംഘം പിന്നാലെ കുതിച്ചു.

മധ്യ പ്രദേശിലെത്തിയപ്പോൾ മോഷണ സംഘം രാജസ്ഥാനിലേക്ക് കടന്നിരുന്നു. പിന്നാലെ പോലീസ് സംഘവും. അജ്മീറിലെത്തിയ പ്രതികളെ രാത്രി അജ്മീർ പോലീസിന്റെ സഹായത്തോടെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികൾ വെടിയുതിർത്ത് രക്ഷപെടാൻ ശ്രമിച്ചു.

പിന്നീട് ജീവൻ പണയം വച്ച് സാഹസീകമായാണ് കീഴ്പ്പെടുത്തായത്. തുടർന്ന് കേസെടുത്ത് അജ്മീറിൽ റിമാന്റ് ചെയ്ത സംഘത്തെ കഴിഞ്ഞ ദിവസമാണ് ആലുവയിലെത്തിച്ചത്. കേരളമുൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ ഗുണ്ടാ ആക്ട് ഉൾപ്പടെ പത്തോളം കേസിലെ പ്രതിയാണ് ഡാനിഷ്.

ആലുവയിൽ മൂന്നും പെരുമ്പാവൂരിൽ ഒന്നും മോഷണമാണ് ഇവർ നടത്തിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ ഡിവൈഎസ്പി എ പ്രസാദ്, ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ്, സബ് ഇൻസ്പെക്ടർ എസ്.എസ് ശ്രീലാൽ, സീ പി.ഒ മാരായ എൻ.എ മുഹമ്മദ് അമീർ, കെ.എം മനോജ്, മാഹിൻ ഷാ അബൂബക്കർ , വി.എ അഫ്സൽ എന്നിവരാണ് തെളിവെടുപ്പിനുണ്ടായിരുന്നത്.

1 / 1

Continue Reading

Trending

error: