Latest news
നീലേശ്വരം ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്ത അൻപതോളം പേർക്ക് ഭക്ഷ്യവിഷബാധ
കാസർകോട് ; നീലേശ്വരം പാലായിലെ തറവാട്ടില്‍ ഉത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തില്‍ ഭക്ഷ്യവിഷബാധ.
അന്നദാനത്തില്‍ പങ്കെടുത്ത അമ്പതോളം പേരെ അവശനിലയിൽ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ചികിത്സ തേടിയത്.
ഛര്‍ദി, തലകറക്കം, ക്ഷീണം വയറിളക്കം, തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. ആരുടേയും നില ഗുരുതരമല്ല.
Latest news
കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കിയ നിലയില്‍ പോക്‌സോ കേസ് അതിജീവിതയുടെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സംശയം
ഇരട്ടയാര്‍;കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കിയ നിലയില്‍ പോക്‌സോ കേസ് അതിജീവിതയുടെ മൃതദേഹം കണ്ടെത്തി.
ഇടുക്കി ഇരട്ടയാറിലാണ് സംഭവം.കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
ഇന്ന് രാവിലെ 11 മണിയോടെയാണ് പതിനേഴുകാരിയായ അതിജീവിതയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ അമ്മയാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് കട്ടപ്പന പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അനന്തര നടപടികള്‍ സ്വീകരിച്ചു.
രണ്ടു വര്‍ഷം മുന്‍പാണ് ഈ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. ഇതുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ അന്വേഷണം നടന്നുവരികയാണ്.
ഇതിനിടെയാണ് അതിജീവിതയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Latest news
വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യം: തയ്യാറാകാതെ പോലീസ്, മുഖ്യമന്ത്രിക്ക് പരാതിയുമായി നവവധുവിന്റെ കുടുംബം
കൊച്ചി: കോഴിക്കോട് പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവത്തിൽ ഭർത്താവ് രാഹുൽ പി.ഗോപാലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുബം. വധശ്രമത്തിനുള്ള സാധ്യതകൾ നിലനിന്നിട്ടും മർദ്ദനത്തിന് മാത്രമാണ് കേസെടുത്തത് എന്നാണ് കുടുബത്തിന്റെയും ബന്ധുക്കളുടെയും ആരോപണം .
ഗാർഹിക പീഡന നിയമങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പോലീസ് കേസെടുക്കാൻ തയ്യാറായതെന്നും, മകളെ കൊലപ്പെടുത്താൻ ശ്രമിച്ച രാഹുലിനെ രക്ഷപെടുത്താൻ മാത്രമാണ് പോലീസ് ശ്രമിക്കുന്നത് എന്നും പെൺകുട്ടിയുടെ പിതാവ് ആരോപിക്കുന്നു.
ഈ മാസം 5നായിരുന്നു എറണാകുളം നോർത്ത് പറവൂർ സ്വദേശിയായ യുവതിയുമായി പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് സ്നേഹതീരത്തിൽ രാഹുലിന്റെ വിവാഹം. 12ന് ‘അടുക്കള കാണൽ’ ചടങ്ങിനെത്തിയ കുടുംബാംഗങ്ങളോട് യുവതി മർദനമേറ്റ കാര്യം വെളിപ്പെടുത്തുകയായിരുന്നു.
“കുളിമുറിയിൽ വീണു” എന്നാണ് ആദ്യം യുവതി പറഞ്ഞനിരുന്നത്. പിന്നീട് കുടുംബക്കാർ സംശയം പ്രകടിപ്പിച്ചതോടെയാണ് മർദ്ദനമേറ്റ കാര്യം വെളിപ്പെടുത്താൻ തയാറായത്. പിന്നാലെ യുവതിയുടെ ശരീരത്തിലെ പാടുകൾ കാണിച്ച് കുടുബം പന്തിരക്കാവ് പോലീസിൽ പരാതി നൽകി.
യുവതിയുടെ നെറ്റിയിലും തലയിലും ഭർത്താവ് രാഹുൽ മുഷ്ടി ചുരുട്ടി ഇടിച്ചതായും മൊബൈൽ ചാർജറിന്റെ വയർ കഴുത്തിൽ ചുറ്റി വലിച്ചതായും കുടുബം നൽകിയ പരാതിയിൽ പറയുന്നു. സ്ത്രീധനം കുറഞ്ഞ് പോയതിന്റെ പേരിൽ ഭർത്താവിന്റെ കുടുംബത്തിലുള്ളവർ സ്ഥിരം യുവതിയോട് പരതികൾ പറഞ്ഞിരുന്നതായും പിതാവ് ആരോപിച്ചു.
അതേസമയം ഭർത്താവായിരുന്ന രാഹുലിനെ അറസ്റ്റ് ചെയ്യണമെന്നും വധശ്രമത്തിന് കേസെടുക്കണമെന്നും രാഹുൽ വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നും കുടുംബം ആശങ്ക പ്രകടിപ്പിച്ചു.
Latest news
തൃശൂരില്‍ ‘ആവേശം’ മോഡല്‍ പാര്‍ട്ടി നടത്തി ഗുണ്ടാത്തലവൻ
തൃശ്ശൂർ ; ആവേശം സിനിമയുടെ റീലുമായി തൃശ്ശൂരില്‍ പാർട്ടി നടത്തി കൊലക്കേസ് പ്രതി. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഇത്തരത്തിലൊരു റീല്‍ പുറത്തിറക്കിയത്. ഇരട്ടക്കൊലക്കേസില്‍ ജയില്‍ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപ് ആണ് പാര്‍ട്ടി നടത്തി അതിന്‍റെ റീല്‍ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. പാടത്ത് പാര്‍ട്ടി നടത്തിയതിൻ്റെ ദൃശ്യങ്ങള്‍ കോർത്തിണക്കിയാണ് റീല്‍ ഒരുക്കിയത്.
അനുപിൻ്റെ സുഹൃത്തുക്കളും പരിചയക്കാരും പാർട്ടിയില്‍ പങ്കെടുത്തിരുന്നു. അറുപതിലേറെ പേർ പാടത്ത് തമ്ബടിച്ചതറിഞ്ഞ് പൊലീസ് വന്നതും ദൃശ്യങ്ങളില്‍ കാണാം. ആവേശം സിനിമയിലെ ഫഹദ് ഫാസില്‍ കഥാപാത്രം രംഗൻ പറയുന്ന ‘എട മോനേ’ ഡയലോഗിട്ടാണ് റീല്‍ പുറത്തിറക്കിയിരിക്കുന്നത്.
ഈ പാർട്ടിയില്‍ പങ്കെടുത്തിരിക്കുന്ന പല ആളുകളും കൊലക്കേസ് പ്രതികളും ഗുണ്ടകളുമാണ്. ഇത്രയും ആളുകള്‍ കൂടിയതറിഞ്ഞ് പൊലീസും ഇവിടെ എത്തിയിരുന്നു. എന്നാല്‍ തന്റെ അച്ഛന്റെ മരണം നടന്നിരുന്നു. ആ സമയത്ത് ആർക്കും ഭക്ഷണം നല്‍കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് അവർക്ക് ഭക്ഷണം നല്‍കുകയാണ് ചെയ്തത് എന്നാണ് അനൂപ് പൊലീസിന് നല്‍കിയ വിശദീകരണം. ഇക്കാര്യങ്ങള്‍ സ്പെഷല്‍ ബ്രാഞ്ച് റിപ്പോർട്ടായി സമർപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
Latest news
ഹയർസെക്കൻഡറി പരീക്ഷയില്‍ കോപ്പിയടി നടന്നായി റിപ്പോർട്ട് ; 112 വിദ്യാര്‍ഥികളുടെ ഫലം റദ്ദാക്കി
തിരുവനന്തപുരം ; സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷയില്‍ കോപ്പിയടി നടന്നതായി പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കണ്ടെത്തല്‍. ക്രമക്കേട് നടത്തിയ 112 വിദ്യാർഥികളുടെ പരീക്ഷാഫലം റദ്ദാക്കി.
വിദ്യാർഥികള്‍ക്കായി നടത്തിയ ഹിയറിങ്ങിനു ശേഷമാണ് നടപടി. മാപ്പപേക്ഷ പരിഗണിച്ച് ഇവർക്ക് സേ പരീക്ഷ എഴുതാൻ അനുമതി നല്‍കി. പരീക്ഷാ മുറിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും നടപടി നേരിടേണ്ടി വരും.
സംസ്ഥാനത്താകെ നടത്തിയ കോപ്പിയടി പരിശോധനയുടെ വിവരങ്ങളാണ് സർക്കാർ പുറത്തുവിട്ടത്. പരീക്ഷകള്‍ നിയന്ത്രിക്കാനായി എല്ലാ സ്കൂളുകളിലും എക്സ്റ്റേണല്‍ സ്ക്വാഡിനെ നിയോഗിക്കാറുണ്ട്. സ്ക്വാഡുകള്‍ നടത്തിയ പരിശോധനയിലാണ് 112 വിദ്യാർഥികളെ പിടികൂടിയത്. ഇവരെ തിരുവനന്തപുരത്തെ ഹയർസെക്കൻഡറി ഡറക്ടറേറ്റിലേക്ക് നേരിട്ടു വിളിച്ചുവരുത്തിയാണ് ഹിയറിങ് നടത്തിയത്. വിദ്യാർഥികളുടെ പ്രായവും ഭാവിയും കണക്കിലെടുത്താണ് വീണ്ടും അവസരം നല്‍കാൻ തീരുമാനമായത്.
മാപ്പപേക്ഷ പരിഗണിച്ച്, അടുത്ത മാസം നടക്കുന്ന സേ പരീക്ഷയില്‍ വിദ്യാർഥികള്‍ക്ക് ഹാജരാവാം. ബന്ധപ്പെട്ട സ്കൂള്‍ പ്രിൻസിപ്പല്‍മാർ ഇതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാൻ നേതൃത്വം നല്‍ണമെന്നും വകുപ്പ് നിർദേശിച്ചു. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർക്ക് നേരെ അച്ചടക്ക നടപടി സ്വീകരിച്ചേക്കും. അതേസമയം ജില്ലാ തലത്തില്‍ നടത്തേണ്ട ഹിയറിങ് തിരുവനന്തപുരത്ത് നടത്തിയതില്‍ പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.
Latest news
റിവ്യൂ ബോംബിങ് ; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി നിര്‍മാതാവ് സിയാദ് കോക്കര്‍
കൊച്ചി ; സിനിമ റിവ്യൂ ബോംബിങ്ങിനെതിരെ പരാതിയുമായി നിര്‍മാതാവ് സിയാദ് കോക്കര്‍. യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ റിവ്യൂവിനെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്.മാരിവില്ലിന്‍ ഗോപുരങ്ങള്‍’ എന്ന സിനിമയുടെ റിവ്യൂവിനെതിരെയാണ് പരാതി. ഈ സിനിമയുടെ നിര്‍മാതാവാണ് സിയാദ് കോക്കര്‍. അതേസമയം പരാതിയില്‍ പറയുന്ന സിനിമയുടെ റിവ്യൂ അശ്വന്ത് യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്.
റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ പരാതി നില്‍ക്കവെയാണ് സിയാദ് കോക്കര്‍ രംഗത്തെത്തുന്നത്. റിവ്യൂ ബോംബിങ് സിനിമകളെ തകര്‍ക്കുന്നുവെന്ന് ആരോപിച്ച് ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ സിനിമയുടെ സംവിധായകന്‍ മുബീന്‍ റഊഫ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് കോടതിയുടെ പരിഗണനയിലാണ്. സിനിമ റിലീസ് ചെയ്ത ശേഷം രണ്ട് ദിവസത്തേക്ക് റിവ്യൂ നല്‍കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു.
അരുണ്‍ ബോസ് സംവിധാനം ചെയ്ത് ഇന്ദ്രജിത്ത്, വിന്‍സി അലോഷ്യസ്, സര്‍ജാനോ ഖാലിദ്, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍. മെയ് 10ന് റിലീസിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
-
Latest news4 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news4 weeks ago
വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ
-
Local News4 weeks ago
കവിത വായ പൊത്തിപ്പിടിച്ചു, അലക്സ് കഴുത്തറുത്തു; അടിമാലിയിലെ ഫാത്തിമയുടെ ജീവനെടുത്തത് സ്വർണ്ണം കവരാനെന്ന് പ്രതികൾ
-
Latest news1 week ago
വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍
-
Latest news2 weeks ago
മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍
-
Latest news3 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
Latest news3 days ago
പെറ്റമ്മയെ കൊന്നിട്ടും ജിജോയ്ക്ക് കുലുക്കമില്ല, ശാപവാക്കുകള്‍ കൊണ്ട് എതിരേറ്റ് നാട്ടുകാരും;കൗസല്യ കൊലക്കേസ് തെളിവെടുപ്പ് അവസാനഘട്ടത്തില്‍
-
Latest news2 weeks ago
ജോലിസ്ഥലത്തേയ്ക്ക് പുറപ്പെട്ട എസ് ഐയെ കാണാനില്ല; പോത്താനിക്കാട് പോലീസ് കേസെടുത്തു,തിരച്ചില്‍ ഊര്‍ജ്ജിതം