Connect with us

Uncategorized

ഓൺലൈൻ ടാക്സിയുടെ മറവിൽ മയക്ക് മരുന്ന് വിൽപ്പന, കൊച്ചിയിലെ മയക്ക് മരുന്ന് സംഘത്തിലെ പ്രധാനികളായ തീപ്പൊരിയും ശിങ്കിടികളും പിടിയിൽ

Published

on

ഇടപ്പള്ളി : ഓൺലൈൻ ടാക്സി ഓടുന്നു എന്ന വ്യാജേന രാസലഹരി വിൽപ്പന നടത്തി വന്ന സംഘത്തിലെ മൂന്ന് പേർ എക്സൈസിൻ്റെ പിടിയിൽ. കൊച്ചി, കണ്ണമാലി സ്വദേശി, ഇലഞ്ഞിക്കൽ വീട്ടിൽ ആൽഡ്രിൻ ജോസഫ് (32) മട്ടാഞ്ചേരി പറവാനമുക്ക് ദേശത്ത്, ജൻമ പറമ്പിൽ വീട്ടിൽ, സാബു ജെ. ആർ (40) മട്ടാഞ്ചേരി, കപ്പലണ്ടി മുക്ക് ചക്കമാടം ദേശത്ത്, പപ്പങ്ങപ്പറമ്പിൽ വീട്ടിൽ, പി.എൻ. നാസിഫ് (29) എന്നിവരെയാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്, എക്സൈസ് ഇൻ്റലിജൻസ്, എണാകുളം ടൗൺ നോർത്ത് എക്സൈസ് സർക്കിൾ എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.

ഇവരുടെ പക്കൽ നിന്ന് 12 ഗ്രാം എംഡിഎംഎ , 15 ഗാം കഞ്ചാവ് എന്നിവ എക്സൈസ് സംഘം പിടിച്ചടുത്തു. ഇവർ മയക്ക് മരുന്ന് ഇടപാടിന് ഉപയോഗിച്ച കാർ, മൂന്ന് സ്മാർട്ട് ഫോണുകൾ എന്നിവയും കസ്റ്റഡിയിൽ എടുത്തു. അതൃന്തം വിനാശകാരിയായ യെല്ലോ മെത്ത് വിഭാഗത്തിൽപ്പെട്ട രാസലഹരിയാണ് പിടിച്ചെടുത്തത്. ഇത്തരത്തിൽപ്പെട്ട മയക്ക് മരുന്ന് 10 ഗ്രാം കൈവശം വയ്ക്കുന്നത് 20 വർഷത്തെ കഠിനതടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന അതീവ ഗൗരവകരമായ കൃത്യമാണ്.

രണ്ട് മാസം മുൻപ് ഓൺലൈൻ ടാക്സിയുടെ മറവിൽ രാസലഹരി വിൽപ്പന നടത്തുന്ന രണ്ട് പേരെ കൊച്ചി എളമക്കര ഭാഗത്ത് നിന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് ടീം മയക്കു മരുന്നുമായി പിടി കൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കൊച്ചി കേന്ദ്രമാക്കി വ്യത്യസ്തമായ ടാക്സി കാറുകളിൽ കറങ്ങി നടന്ന് മയക്ക് മരുന്ന് വിൽപ്പന നടത്തുന്ന ആൽഡ്രിനെ കുറിച്ച് വിവരം ലഭിക്കുന്നത്.

എന്നാൽ ഇയാൾ ഉപഭോക്താക്കൾക്കിടയിൽ അറിയപ്പെട്ടിരുന്നത് “തീപ്പൊരി ” എന്നാണ്. അന്ന് തീപ്പൊരി എന്ന ഒരു കോഡ് നൈയിം മാത്രമേ എക്സൈസ് സംഘത്തിന് ലഭിരുന്നുള്ളൂ. ഇയാളുടെ യഥാർത്ഥ പേരോ മറ്റ് വിവരങ്ങളോ ലഭ്യമായിരുന്നില്ല. വ്യത്യസ്ത ഫോൺ നമ്പറുകൾളും വെവ്വേറേ ടാക്സി വാഹനങ്ങളും ഉപയോഗിക്കുന്നതിനാൽ തീപ്പൊരിയെയും സംഘത്തിനെയും പിടികൂടുക എന്നത് ഏറെ ദുഷ്കരമായിരുന്നു.

തുടർന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറിൻ്റെ മേൽനോട്ടത്തിൽ തീപ്പൊരിയുടെയും സംഘത്തിൻ്റെയും എന്ന് കരുതിയിരുന്ന ഒട്ടേറെ ഫോൺ നമ്പറുകൾ, ഫോൺ കോൾ വിവരങ്ങൾ, എന്നിവ സൂഷ്മമായി പരിശോധന നടത്തുകയും, ഒട്ടേറേ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ഇവർ സഞ്ചരിച്ചിരുന്ന ടാക്സി കാർ രാത്രി 9.30 മണിയോട് കൂടി ഇടപ്പള്ളി ഭാഗത്ത് വച്ച് കണ്ടെത്തിയിരുന്നു. ഇടപ്പള്ളി നിഗ്നലിന് പടിഞ്ഞാറ് വശത്ത് വച്ച് ഇവരുടെ വാഹനം എക്സൈസ് സംഘം തടഞ്ഞു. എക്സൈസ് സാന്നിധ്യം തിരിച്ചറിഞ്ഞ ഇവർ കാർ അതിവേഗം വെട്ടിച്ച് കടന്ന് കളയാൻ ശ്രമിച്ചെങ്കിലും വാഹനം ട്രാഫിക് ബ്ലോക്കിൽ അകപ്പെടുകയായിരുന്നു. തുടർന്ന് മൂവരേയും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.

ഒരു ഗ്രാം മയക്ക് മരുന്ന് അടങ്ങിയ പന്ത്രണ്ടോളം സിപ് ലോക്ക് കവറുകൾ ഇവരുടെ പക്കൽ നിന്നും കാറിൽ നിന്നുമായി കണ്ടെടുത്തു. കാറിൽ കഞ്ചാവും സൂക്ഷിച്ചിരുന്നു. പരിശോധനകളിൽ നിന്ന് രക്ഷപ്പെടുന്നതിന് ടാക്സി വാഹനത്തിൽ യാത്രക്കാരെയും കൊണ്ട് പോകുകയാണ് എന്ന പ്രതീതി ഉണ്ടാക്കി അതി വിദഗ്ധമായാണ് മൂവർ സംഘം സഞ്ചരിച്ചിരുന്നത്. ആവശ്യക്കാരുടെ പക്കൽ നിന്ന് ഓൺലൈൻ ആയി പണം വാങ്ങിയ ശേഷം അവശ്യക്കാർ നിൽക്കുന്ന സ്ഥലത്തേക്ക് സിഗററ്റ് കവറിൽ ആക്കിയ മയക്ക് മരുന്ന് വളരെ പെട്ടെന്ന് എറിഞ്ഞു കൊടുത്ത് ശരവേഗത്തിൽ കടന്ന് പോകുകയാണ് തീപ്പൊരിയും സംഘവും ചെയ്തിരുന്നത്.

ഇവരുടെ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചും, മയക്ക് മരുന്നിൻ്റെ ഉറവിടം സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തുമെന്നും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ അറിയിച്ചു. എറണാകുളം സർക്കിൾ ഇൻസ്പെക്ടർ എം.എസ്. ജനീഷ്, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ എൻ.ഡി. ടോമി, ഇൻ്റലിജൻസ് പ്രിവൻ്റീവ് ഓഫീസർ എൻ.ജി അജിത്ത് കുമാർ, എറണാകുളം സർക്കിലെ അസ്സി. എക്സൈസ് ഇൻസ്പെക്ടർ എം.കെ. ഷാജി, പ്രിവൻ്റീവ് ഓഫീസർ വിബിൻ ബാബു, സിവിൽ എക്സൈസ് ഓഫീസർ അജിത്ത് ബി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻ്റ് ചെയ്തു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

മിശ്രവിവാഹം നടത്തികൊടുത്തതിനെ ചൊല്ലി സി പി എം ജില്ല കമ്മിറ്റി ഓഫീസ് തല്ലിതകർത്തു

Published

on

By

തിരുനെല്‍വേലി ; മിശ്രവിവാഹത്തിന് നേതൃത്വം നല്‍കിയെന്നാരോപിച്ച്‌ തിരുനെല്‍വേലിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് തല്ലിത്തകർത്ത് പ്രബല ജാതിക്കാർ.തിരുനെല്‍വേലി സ്വദേശികളായ യുവാവിന്റെയും യുവതിയുടെയും വിവാഹം ഇന്നലെ ഓഫിസില്‍ വച്ച്‌ നടത്തിയിരുന്നു. ഇതില്‍ പ്രകോപിതരായ പെണ്‍വീട്ടുകാരാണ് ഓഫിസ് അടിച്ചു തകർത്തത്.

ദളിത്‌ യുവാവുമായി പ്രബലജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുടെയും വിവാഹമാണ് പാർട്ടി ഇടപെട്ട് നടത്തിയത്.  ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്. മുപ്പതോളം പേർ അടങ്ങുന്ന സംഘം ഓഫീസിലേക്ക് അതിക്രമിച്ച്‌ കയറി പാർട്ടിപ്രവത്തകരെ ആക്രമിക്കുകയും ഓഫീസ് തല്ലി തകർക്കുകയുമായിരുന്നു.

സ്ത്രീകളടക്കമുള്ള സംഘമാണ് സിപിഎം ഓഫീസിലെത്തി അക്രമം അഴിച്ച്‌ വിട്ടതെന്ന് സിപിഎം പ്രതികരിച്ചു. ഓഫിസിന്‍റെ ചില്ലുകളും ഫർണിച്ചറുകളുമെല്ലാം നശിപ്പിച്ചു. പാർട്ടി ഓഫിസിലുണ്ടായിരുന്ന പ്രവർത്തകരെയും ആക്രമിച്ചു. സംഭവത്തില്‍ കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ തിരുനെല്‍വേലി പൊലീസ് കേസെടുത്തിട്ടുണ്ട്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

കുവൈത്ത് തീപിടുത്തം:നടുക്കം മാറാതെ ദൃക്സാക്ഷികൾ

Published

on

By

കുവൈത്ത് സിറ്റി: തോഴിലാളികൾ തീ പിടുത്തത്തിൽ മരിച്ച സംഭവത്തിൽ നെട്ടൽ വിട്ടുമാറിയിട്ടില്ലെന്ന് ദ്യക്സാക്ഷികൾ.

അപകടത്തെക്കുറിച്ച് കുവൈത്ത് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പ്രവാസിയായ മുഹമ്മദിൻറെ പ്രതികരണം.

 

” തീ വളരെ ഗുരുതരമായി മാറിയിരുന്നു. ആളുകൾ നിലവിളിച്ചു കോണ്ട് പരക്കം പായുന്നതാണ് കാണാൻ സാധിച്ചത്. പുലർച്ചെ 4 മണിയോടെ അഗ്നിബാധ വർദ്ധിച്ചു.തീപിടിത്തമുണ്ടായ ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങളെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടങ്ങിയിരുന്നു. കെട്ടിടം മുഴുവൻ കറുത്ത പുകയിൽ മുടിയിരിക്കുന്ന അവസ്ഥയിലായിരുന്നു. എല്ലാവരും ഉറങ്ങുന്ന സമയമായിരുന്നതിനാൽ ആർക്കും സ്വയം രക്ഷിക്കാൻ പോലും അവസരം ലഭിച്ചില്ല. കെട്ടിടത്തിൽ താമസിക്കുന്ന ജീവനക്കാർ സഹായത്തിനായി കരഞ്ഞ് വിളിച്ചു. ദൈവാനുഗ്രഹത്താൽ ഞങ്ങൾക്ക് മൂന്ന് പേരെ വിജയകരമായി രക്ഷിക്കാൻ സാധിച്ചു.” കണ്ട് നിന്നവർക്ക് ഭയനകമായ കാഴ്ചയായിരുന്നെന്നും സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്ന പ്രവാസി മുഹമ്മദ് പ്രാദേശിക വാർത്താ ചാനലായ കുവൈറ്റ് ടൈംസിനോട് വ്യക്തമാക്കി. ചിലർ തങ്ങളുടെ ജീവൻ രക്ഷിക്കാൻ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടിയതായും അദ്ദേഹം പറഞ്ഞു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

നെല്ലിക്കുഴിയിൽ കലുങ്ക് അപകടാവസ്ഥയിൽ; സുരക്ഷ ഭീഷിണി അധികൃതർ അവഗണിക്കുന്നെന്നും നാട്ടുകാർ

Published

on

By

കോതമംഗലം; നെല്ലിക്കുഴി ഇരുമലപ്പടി – പുതുപ്പാടി റോഡിൽ കലുങ്ക് അപകടാവസ്ഥയിൽ.

ഇരുമലപ്പടിയിൽ നിന്നും പുതുപ്പാടിയിലേക്ക് പോകുന്ന പൊതുമരാമത്ത് വകുപ്പ് റോഡിൽ ഇരുമലപ്പടി കാളമാർക്കറ്റ് സ്ഥിതി ചെയ്തിരുന്ന ഭാഗത്തുള്ള വർഷങ്ങൾ പഴക്കമുള്ള കലുങ്കാണ് അപകടാവസ്ഥയിൽ ആയിട്ടുള്ളത്.

കലുങ്ക് സുരക്ഷ ഭീഷിണിയിലായിട്ട് വർഷങ്ങളായി. കോടികൾ ചിലവഴിച്ച് റോഡ് നവീകരിച്ചെങ്കിലും കലുങ്ക് പഴയ സ്ഥിതിയിൽ തുടരുകയാണെന്നും ഇത് അപകടം ക്ഷണിച്ചുവരുത്താൻ കാരണമായേക്കാമെന്നുമാണ് നാട്ടുകാരുടെ വിലയിരുത്തൽ.

കലുങ്ക് അപകടസ്ഥതിയിലാണെന്നുള്ള വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചെങ്കിലും നടപടികൾ ഉണ്ടായില്ലന്നും നാട്ടുകാർ ആരോപിച്ചു.

ദിവസവും വലിയ ടോറസ് ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിൽ ഇത്രയും വലിയ സുരക്ഷഭീഷിണി ഉണ്ടായിട്ടും അധികാരികൾ കണ്ട ഭാവം നടിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം.

കലുങ്കിന്റെ കരിങ്കൽകെട്ടും കോൺഗ്രീറ്റും തകർന്ന് റോഡിന്റെ ടാറിംഗ് ഭാഗം താഴ്ന്ന് വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്.ഇവിടെ പലപ്പോഴും ടൂവീലർ ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.

അപകടാവസ്ഥയിലുള്ള കലുങ്ക് ഉടൻ പുനർനിർമ്മിച്ച് യാത്ര സുഗമമാക്കാൻ ഇടപ്പെടണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് യൂത്ത് കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് അജീബ് ഇരമല്ലൂർ പറഞ്ഞു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

നിരന്തര കുറ്റവാളികളെ കാപ്പ ചുമത്തി നാട് കടത്തി

Published

on

By

കൊച്ചി: നിരന്തര കുറ്റവാളികളെ കാപ്പ ചുമത്തി നാട് കടത്തി. ചെങ്ങമനാട് കുന്നുകര അയിരൂർ തെറ്റമ്മേൽ വീട്ടിൽ ജിഷ്ണു ( മഹേഷ് 29)വിനേയും അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി വീട്ടിൽ ടോണി ഉറുമീസ് (35)നെയുമാണ് കാപ്പ ചുമത്തി നാട് കടത്തിയത്.

ജനുവരിയിൽ ചെങ്ങമനാട് പോലീസ് രജിസ്റ്റർ ചെയ്ത കൊലപാതകക്കേസിൽ ജിഷ്ണു പ്രതിയാണെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ ചെങ്ങമനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ അടിപിടി, അന്യായമായി സംഘം ചേരൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ജിഷ്ണു.

കൊരട്ടി, അങ്കമാലി, എളമക്കര, മാള പോലീസ് സ്റ്റേഷൻ പരിധികളിലെ കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, കൂട്ടായ്മ കവർച്ച, വിശ്വാസ വഞ്ചന തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ടോണി.കൊരട്ടി പോലീസ് രജിസ്റ്റർ ചെയ്ത വഞ്ചന കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് കാപ്പ ചുമത്താൻ ഉത്തരവിട്ടത്. ജിഷ്ണുവിന് 6 മാസത്തേക്കും ടോണിക്ക് ഒരുവർഷത്തേക്കുമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

കുവൈത്ത് ദുരന്തം: മരിച്ചത് 49 ഇന്ത്യക്കാർ, 24 പേർ മലയാളികൾ

Published

on

By

കുവൈത്ത് സിറ്റി: ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി.12 പേർ ഗുരുതരാവസ്ഥയിൽ. 17 പേരെ തിരിച്ചറിഞ്ഞു.

അപകടത്തിൽ മരിച്ചവരിൽ കൂടുതൽ മലയാളികൾ ഉള്ളതായാണ് നോർക്ക നൽകുന്ന വിവരം.മരിച്ചവരിൽ കൂടുതൽ ആളുകളും പത്തനംത്തിട്ട സ്വാദേശികളാണ്.

ഇവരുടെ മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ സംഘടനകളുടെയും ഇന്ത്യൻ എംബസിയുടെയും നേതൃത്തത്തിൽ തുടരുകയാണ്.മലയാളി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എൻ ബി ടി സി നിർമ്മാണക്കമ്പനിയുടെ തൊഴിലാളി ക്യാമ്പിലായിരുന്നു കുവൈത്തിന്റെ സമീപകാല ചരിത്രത്തിലെ എറ്റവും വലിയ നാടിനെ നടുക്കിയ ദുരന്തം.

തീ പൊള്ളലേറ്റു മരിച്ചവരിലും കൂടുതൽ ആളുകൾ മരിച്ചത് പുക ശ്വസിച്ച്. പ്രാണൻ രക്ഷാർത്ഥം താഴേക്ക് ചാടിയ ആളുകളിലും നിരവധി പേർക്ക് ജീവൻ നഷ്ടമായി.

പുലർച്ചെ 4:28ന് അപായസന്ദേശം ലഭിച്ചെന്നും 5 മിനിറ്റിനുള്ളിൽ കുതിച്ചെത്തി രക്ഷാപ്രവർത്തനം ആരഭിച്ചെന്നും കുവൈത്ത് ഫയർ ആൻഡ് റെസ്ക്യൂ ടീം അറിയിച്ചു. 10 മിനിറ്റിനുള്ളിൽ തീ അണച്ചു.

എന്നിട്ടും 45 പേരെ ജീവൻ നഷ്ട്ടമായ നിലയിലാണ് കണ്ടെത്തിയത്. തിരിച്ചറിഞ്ഞവരിൽ ഒരുപാടുപേർ മലയാളികളാണ്.

അതേസമയം മരിച്ചവരിൽ 40 പേരോളം ഇന്ത്യക്കാരാണെന്നാണ് വിദേശകാര്യ മന്ദ്രാലയം വ്യക്തമാക്കുന്നത്. മൃതദേഹങ്ങൾ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനകൾ തുടരുകയാണ്. അപകടകാരണം കണ്ടെത്താൻ സാധിച്ചട്ടില്ല.

അടുക്കളയിൽ നിന്നുമാണ് അഗ്നിബാധയുണ്ടായത് എന്നാണ് പ്രഥമിക നിഗമനം.അപകടകാരണം കണ്ടെത്താൻ വിവിധ തലങ്ങളിൽ അന്വേഷണം ആരംഭിച്ചതായി ഭരണകൂടം അറിയിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: