Local News
ഓടിയ്ക്കാന്‍ ശ്രമിച്ചാല്‍ ആക്രമിയ്ക്കും ; ഭീതി വിതച്ച് ഒറ്റയാന്‍ കുട്ടിശങ്കരന്‍
(വീഡിയോ കാണാം)
കൊച്ചി ; ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം കോതമംഗലം കോട്ടപ്പടിയില്‍ വീണ്ടും ഒറ്റയാന്റെ വിളയാട്ടം.
ഇന്നലെ രാത്രി വാവേലിയിലാണ് നാട്ടുകാര്‍ കുട്ടിശങ്കരന്‍ എന്ന് പേരിട്ടിട്ടുള്ള ഒറ്റയാന്‍ പ്രത്യക്ഷപ്പെട്ടത്.രാത്രി 9 മണിയോടെയാണ് കുളങ്ങാട്ടുകുഴിയ്ക്ക് സമീപം കീരന്റെ പടിയില്‍ ആനയെ ആദ്യം കാണുന്നത്.
ഇലട്രിക് ഫെന്‍സിംഗിന്റെ കമ്പി വലിച്ചുകെട്ടിയിട്ടുള്ള തൂണ്‍ തകര്‍ക്കാന്‍ ശ്രമിയ്ക്കുന്നത്് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന്് ഫോറസറ്റ് വാച്ചര്‍ ജുവല്‍ ജൂഡിയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ ഓടിച്ചുവിടുന്നതിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഒച്ചപ്പാടുണ്ടാക്കിയും ലൈറ്റടിച്ചും ആനയെ ഓടിയ്ക്കുന്നതിനുള്ള ശ്രമം പുലര്‍ച്ചെ 2 മണിവരെ തുടര്‍ന്നെങ്കിലും ഫലം കണ്ടില്ല.ഓടിയ്ക്കുന്നതിനുള്ള നീക്കത്തില്‍ പ്രകോപിതനായ ആന ഇടയ്ക്ക് തങ്ങള്‍ക്കുനേരെ തിരിഞ്ഞെന്നും ചിഹ്നം വിളിച്ച് ഓടിയെത്തിയെന്നും ജൂവല്‍ ജൂഡി പറഞ്ഞു.
ഒടുവില്‍ ഗത്യന്തരമില്ലാതെ ഗുണ്ട് പൊട്ടിച്ചെങ്കിലും അല്‍പം ഉള്ളിലേയ്ക്ക്് മാറിയതല്ലാതെ ആന പ്രദേശം വിട്ടുപോയിട്ടില്ലന്നും ജുവല്‍ വ്യക്തമാക്കി.ഏതാനും അഴ്ചകള്‍ക്ക് മുമ്പാണ് ഈ ഭാഗത്ത് ഇലട്രിക് ഫെന്‍സിംഗിന്റെ തകരാര്‍ പരിശോധിയ്ക്കാനിറങ്ങിയ ജുവലിന്റെ സഹപ്രവര്‍ത്തകന്‍ വടക്കുംഭാഗം വാവേലി നെടുംകുടി വാവച്ചന് (സന്തോഷ് -43)് കുട്ടിശങ്കന്റെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.തുമ്പികൈക്കുള്ള അടിയും ചവിട്ടും ഏറ്റ വാവച്ചന്‍ ഇപ്പോഴും ചികത്സയിലാണ്.
രാത്രി 9.10 ഓടെ വാവച്ചനും സഹപ്രവര്‍ത്തകന്‍ സണ്ണിയും കൂടി ഭക്ഷണം കഴിയ്ക്കുന്നതിനായി കുളങ്ങാട്ടുകുഴി പള്ളിപ്പടിയില്‍ നിന്നും ബൈക്കില്‍ പോകവെ കീരന്റെ പടിയില്‍ പാതയോരത്തുള്ള ഇലട്രിക് ഫെന്‍സിംഗ് സംവിധാനത്തിന്റെ കമ്പി സ്ഥാനംതെറ്റി കിടക്കുന്നത് ശ്രദ്ധയില്‍പ്പെടുകയും ഇത് പരിഹരിയ്ക്കുന്നതിനായി ഇവിടെ ഇറങ്ങുകയുമായിരുന്നു.സന്തോഷാണ് ബൈക്ക് ഓടിച്ചിരുന്നത്.
ബൈക്ക് നിര്‍ത്തിയ ഉടന്‍ സണ്ണി തകരാര്‍ പരിശോധിയ്ക്കാന്‍ നീങ്ങി.വാവച്ചന്‍ ബൈക്കില്‍ നിന്നും ഇറങ്ങിയില്ല.ഈ സമയം ഇരുളില്‍ നിന്നും ആന ഓടിയെത്തി വാവച്ചനെ ആക്രമിയ്ക്കുകയായിരുന്നു.
തുമ്പിക്കൈയ്ക്ക് അടിച്ചപ്പോള്‍ തെറിച്ചുവീഴുകയും പിന്നാലെ തുടയില്‍ ആനയുടെ ആനയുടെ ചവിട്ടേല്‍ക്കുകയുമായിരുന്നു.തലനാരിഴയ്ക്കാണെന്നാണ് വാവച്ചന്റെ ജീവന്‍ രക്ഷപെട്ടത്.സന്തോഷിനെ ആന ആക്രമിയ്ക്കുന്നത് കണ്ട് സണ്ണി ഓടി രക്ഷപെടുകയായിരുന്നു.
ലക്ഷണങ്ങള്‍ പ്രകാരം നാട്ടില്‍ കുട്ടിശങ്കരന്‍ എന്ന പേരില്‍ അറിയിപ്പെടുന്ന ഒറ്റയാനാണ് വാവച്ചനെ ആക്രമിച്ചതെന്ന് ഏറെക്കുറെ നാട്ടുകാര്‍ക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. മാസങ്ങള്‍ക്ക്് മുമ്പ് വീടിന്റെ പോര്‍ച്ചില്‍ക്കിടന്ന കാര്‍ ഈ ആന തകര്‍ത്തിരുന്നു.
ഇലട്രിക് ഫെന്‍സിംഗ് സ്ഥാപിച്ചിട്ടുള്ള കാലുകള്‍ ചവിട്ടി മറിച്ചിട്ടശേഷം പുറത്തുചാടുന്നതില്‍ കുട്ടിശങ്കരന്‍ വിരുതനാണെന്നത് നാട്ടുകാര്‍ പൊതുവെ സമ്മതിയ്ക്കുന്ന കാര്യമാണ്.
ഈ മേഖലയില്‍ വന്യമൃഗങ്ങളുടെ കടന്നുകയറ്റം മൂലം നാട്ടുകാര്‍ അനുഭവിയ്ക്കുന്ന കഷ്ടപ്പാടുകള്‍ വിവരണാതീതമാണ്. കാടിറങ്ങിയെത്തുന്ന കാട്ടാനകൂട്ടത്തെ ഓടിയ്ക്കാന്‍ രാത്രി കാലങ്ങളില്‍ ഫോറസ്റ്റ് വാച്ചര്‍മാരും നാട്ടുകാരുമടങ്ങുന്ന സംഘം പാതകളില്‍ കാവലിനുണ്ട് എന്നുള്ള ധൈര്യത്തിലാണ് ഗ്രാമവാസികളില്‍ ഏറെപ്പേരും പ്രാണഭയം വിട്ട് ഉറങ്ങുന്നത്.
ഓടിച്ചുവിടാന്‍ ശ്രമിയ്ക്കുമ്പോള്‍ തിരിച്ച് ആക്രമിയ്ക്കാന്‍ ഒരുമ്പെട്ട ഒറ്റയാന്‍ കുട്ടിശങ്കരന്റെ മേഖലയിലെ സാന്നിദ്ധ്യം നാട്ടുകാര്‍ക്കിടയില്‍ പരക്കെ ഭീതി പരത്തിയിരിയ്ക്കുകയാണ്.തങ്ങളുടെ സുരക്ഷ കാര്യത്തില്‍ ബന്ധപ്പെട്ട അധികൃതരുടെ അടിയന്തിര ശ്രദ്ധ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Latest news
കോതമംഗലം എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി പി എ സോമൻ്റെ മാതാവ് കാർത്ത്യായനി നിര്യാതയായി
Local News
തൃക്കാരിയൂർ ശിവനാരായണൻ ചെരിഞ്ഞു
കോതമംഗലം ; ആന പ്രേമികൾക്ക് പ്രിയങ്കരനായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ഓർമ്മയായി. അമ്പത് വയസ്സായിരുന്നു പ്രായം.
തൃക്കാരിയൂർ കിഴക്കേമഠം സുദർശന കുമാറിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ് ചെരിഞ്ഞത്.
കഴിഞ്ഞ ഒന്നര വർഷക്കാലമായി പാദരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരം നടക്കും.
Latest news
പ്രണയപ്പക:വിഷ്ണുപ്രിയ വധക്കേസിൽ സുപ്രധാന വിധി വെള്ളിയാഴ്ച
കണ്ണൂർ: കേരള മനസാക്ഷിയെ പിടിച്ചുലച്ച വിഷ്ണുപ്രിയ വധക്കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി തലശ്ശേരി അഡീഷണൽ ജില്ലാ കോടതി. ജില്ലാ കോടതി ഒന്നാണ് കേസിലെ വിധി പറയൽ മറ്റൊരു ദിവസത്തേക്ക് മാറ്റിയത്.
പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയോട് പക തോന്നിയ പ്രതി ശ്യാംജിത്ത് വീട്ടിൽ കയറി വിഷ്ണുപ്രിയയെ കത്തി കൊണ്ട് അതിക്രൂരമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
2022 ഒക്ടോബർ 22ന് നടന്ന കൊലപതകത്തിൽ 2023 സെപ്റ്റംബർ 21നാണ് വിചാരണ തുടങ്ങിയത്. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി മുൻപകയായിരുന്നു വിചാരണ നടപടികൾ.
പ്രതിഭാഗം വാദം പൂർത്തിയാക്കിയ കേസിൽ 73 പേർ സാക്ഷികളായി. വിഷ്ണുപ്രിയയുടെ അടുത്ത ബന്ധുവിൻ്റെ മരണാനന്തര ചടങ്ങുകൾക്ക് പങ്കെടുത്ത് വീട്ടിൽ വസ്ത്രം മാറാൻ എത്തിയപ്പോഴായിരുന്നു കൊലപാതകം. ഏറെ നേരം പിന്നിട്ടിട്ടും മകൾ വരാത്തതിനെ തുടർന്ന് അമ്മ നടത്തിയ അനോഷണത്തിലാണ് വീടിനുള്ളിൽ അനകമാറ്റ നിലയിൽ വിഷ്ണുപ്രിയയെ കണ്ടെത്തുന്നത്.
അതികം വൈകാതെ മരണം സംഭവിച്ചു.
പിന്നാലെ ശ്യാംജിത്തിനെ പിടികൂടിയപ്പോൾ
“തനിക്ക് 25 വയസ്സ് മാത്രമാണ് പ്രായം , 14 വർഷത്തെ ശിക്ഷയെ പറ്റി ഗൂഗിളിൽ കണ്ടിട്ടുണ്ട്, 39 വയസ്സാകുമ്പോൾ ശിക്ഷ കഴിഞ്ഞിറങ്ങാം, ഒന്നും നഷ്ടപ്പെടാനില്ല’’ എന്നായിരുന്നു പ്രതികരണം.
Latest news
കള്ളക്കടൽ മുന്നറിയിപ്പിന് പിന്നാലെ കേരള തീരത്ത് ജാഗ്രത നിർദേശം
തിരുവനന്തപുരം: കേരള തീരത്ത് കള്ളക്കടൽ പ്രതിഫസത്തിന് സാധ്യത ചൂണ്ടിക്കാട്ടി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത കൂടുതലാണെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിക്കുന്നത്.
അതെ സമയം കള്ളക്കടൽ തെക്കൻ തമിഴ്നാട് തീരത്തും ഉച്ച തിരിഞ്ഞ് 2:30 മുതൽ രാത്രി 11:30 വരെ 1.0 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അതിൻ്റെ വേഗത സെക്കൻഡിൽ 15 സെൻ്റിമീറ്ററിനും 45 സെൻ്റിമീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ഉയർന്ന തിരമാല ഉണ്ടകനുള്ള സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് മൽസ്യ തൊഴിലാളികൾക്കും തീര ദേശത്തുള്ളവർക്കും ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം നൽകി. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള പ്രേദേശങ്ങളിൽ നിന്നും അപകട മേഖലകളിൽ നിന്നും അധികൃതരുടെ നിർദേശാനുസരണം ആവശ്യമെങ്കിൽ മാറി താമസിക്കണം.
കടൽ ശോഭം ശക്തമകനുള്ള സാധ്യതകൾ കണക്കിലെടുത്ത് ഉപയോഗിക്കുന്ന ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കെണ്ടതോടോപ്പം വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തേണ്ടതാണ്. കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാനാണ് ഇത്തരമൊരു നിർദേശം അധികൃതർ പുറപ്പെടുവിച്ചിട്ടുള്ളത്.
മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നഷ്ട്ടപെടാതിരിക്കാനുള്ള മുൻകരുതലുകൾ സ്വികരിക്കാൻ ശ്രമിക്കുക. കടൽ വെള്ളം ഉയരുന്ന സഹജര്യത്തിൽ സ്വാന്തം സുരക്ഷയോടോപ്പം ഒപ്പമുള്ളവരുടെ സുരക്ഷക്കും അതീവ പ്രാധാന്യം നൽകണം.
ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കുക. കടലിൽ ഇറങ്ങായിട്ടുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓർമിപ്പിക്കുന്നു.
പിന്നാലെ കൊടുംചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇടുക്കി, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പിന്റെ ഭാഗമായി യെൽലോ അലെർട് നല്കയിട്ടുണ്ട്.
അടുത്ത 5 ദിവസങ്ങളിൽ വടക്കൻ കേരളത്തിലെ കൂടുതൽ സ്ഥലങ്ങളിൽ ശക്തമായ രീതിയിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു . മധ്യ–തെക്കൻ കേരളത്തിലാണ് കുടുതലും ഒറ്റ പെട്ട മഴക്ക് സാധ്യത എന്നാണ് പ്രവജനം.
Latest news
സാറാമ്മ കൊലക്കേസ്; സിബിഐ അന്വേഷണം വേണമെന്ന് മക്കള്‍, മാതാവിനെ കൊന്നവര്‍ കാണമറയത്ത്,ജീവിതം ഭയപ്പാടില്‍ എന്നും വെളിപ്പെടുത്തല്‍
കോതമംഗലം; ചേലാട് കള്ളാട് ചെങ്ങമനാട്ട് ഏല്യാസിന്റെ ഭാര്യ സാറമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് മക്കള്‍.സംഭവം നടന്നിട്ട് ഒന്നരമാസത്തോളം എത്തുമ്പോഴാണ് മക്കളായ എല്‍ദോസ് ,സിജ എന്നിവര്‍ ഈ ആവശ്യവുമായി രംഗത്തെത്തിയിട്ടുള്ളത്.
വീട്ടില്‍ നിന്നും മുമ്പ് ഒരു തേങ്ങപോലും മോഷണം പോയിട്ടില്ല.മാതാവിനെ കൊലപ്പെടുത്തിയവര്‍ തങ്ങളുടെ ജീവനെടുക്കാനും മടിക്കില്ലന്നാണ് കരുതുന്നനത്. ഇതുമൂലം തങ്ങളും നാട്ടുകാരും വലിയ ഭയപ്പാടിലാണ് ഇപ്പോള്‍ കഴിയുന്നത്.ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് തങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. ഇരുവരും വ്യക്തമാക്കി.
മാര്‍ച്ച് 25-ന് പകല്‍ വീട്ടില്‍ തനിച്ചായിരുന്ന സാറാമ്മയെ ഡൈനിംഗ് ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.മകന്‍ എല്‍ദോസിനൊപ്പമാണ് സാറാമ്മ കഴിഞ്ഞിരുന്നത്.ഏല്‍ദോസും ഭാര്യയും വീട്ടില്‍ ഇല്ലാത്തപ്പോഴാണ് സാറാമ്മ അതിക്രൂരമായി കൊല്ലപ്പെട്ടത്.കഴുത്തിലെ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.
ജോലി കഴിഞ്ഞെത്തിയ എല്‍ദോസിന്റെ ഭാര്യയാണ് സാറാമ്മയെ രക്തത്തില്‍ കുളിച്ച് അനക്കമറ്റനിലയില്‍ ആദ്യം കാണുന്നത്. പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരും, ഡോഗ് സ്‌ക്വാഡും വിരലടയാണ വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല.
തുടര്‍ന്ന് ഡിവൈഎസ്പി മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷക സംഘം ഇതുവരെ തിരച്ചില്‍ നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ലന്നാണ് സൂചന.സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും ടവര്‍ ലൊക്കേഷന്‍ നേന്ദ്രീകരിച്ചും നിരവധി പേരെ ചോദ്യം ചെയ്തിരുന്നു.വിവിധ മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്തി അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് ഇതുസംബബന്ധിച്ച് കോതമംഗലം പോലീസിന്റെ പ്രതികരണം.
-
Latest news3 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news3 weeks ago
വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ
-
Local News3 weeks ago
കവിത വായ പൊത്തിപ്പിടിച്ചു, അലക്സ് കഴുത്തറുത്തു; അടിമാലിയിലെ ഫാത്തിമയുടെ ജീവനെടുത്തത് സ്വർണ്ണം കവരാനെന്ന് പ്രതികൾ
-
Latest news2 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
Latest news3 days ago
വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍
-
Latest news1 week ago
മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍
-
Latest news3 weeks ago
നദിയിൽ ബോട്ട് കീഴ്മേൽ മറിഞ്ഞ് അപകടം; 6 കുട്ടികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
-
Latest news4 weeks ago
ചെമ്മീൻ കറി വില്ലനായി: യുവതിക്ക് ദാരുണാന്ത്യം