News
ആനക്കൂട്ടം കോതമംഗലത്തേയ്ക്ക് ; ഭയാശങ്കള്‍ വ്യാപകം
(പുന്നേക്കാട് -തട്ടേക്കാട് പാതയില്‍ കാറിനടുത്തേയ്ക്ക് ആനയും കുഞ്ഞുങ്ങളും , ഭയന്ന് നിലവിളിച്ച് കുട്ടികള്‍ -വീഡിയോ കാണാം)
കൊച്ചി ; കാട്ടാനകളുടെ കടന്നുകയറ്റം കോതമംഗലം നഗര അതിര്‍ത്തിയോട് അടുക്കുന്നു.ഭയാശങ്കള്‍ വ്യാപകം.പിണ്ടിമന പഞ്ചാത്തിലെ മുത്തംകുഴി,കോട്ടപ്പടി പഞ്ചായത്തിലെ ഉപ്പുകണ്ടം, കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് തുടങ്ങി നഗര അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന നിരവധി പ്രദേശങ്ങള്‍ കാട്ടാനക്കൂട്ടത്തിന്റെ വിഹാര കേന്ദ്രമായി മാറിക്കഴിഞ്ഞു.
നിലവില്‍ നഗരപരിധയ്ക്ക് 5 കിലോമീറ്റര്‍ അകലെ വരെ ആനകൂട്ടം എത്തുന്നുണ്ട്.ഈ സ്ഥിതി തുടര്‍ന്നാണ് സമീപ ഭാവിയില്‍ നഗരസഭ പരിധിയില്‍പ്പെടുന്ന പ്രദേശങ്ങളിലേയ്ക്കും ആനകൂട്ടം എത്തുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുന്നേക്കാട് ജനവാസ മേഖലയ്ക്ക് സമീപത്ത് തേക്ക് പ്ലാന്റേഷനില്‍ ആനക്കൂട്ടം എത്തുന്നുണ്ട്്.ഏതാനും മാസത്തെ ഇടവേളയ്ക്ക് ശേഷം എത്തിയിരിയ്ക്കുന്ന ആനക്കൂട്ടത്തില്‍ രണ്ട് കുഞ്ഞുങ്ങളുമുണ്ട്. ആനക്കൂട്ടത്തിന്റെ കടന്നുകയറ്റം പുന്നേക്കാട്- തട്ടേക്കാട് പാത വഴിയുള്ള യാത്രയ്ക്കും ഭീഷിണിയായിരുയ്ക്കുകയാണ്.
കഴിഞ്ഞ ദിവസം ആനകള്‍ റോഡ് കുറുകെ കടക്കുന്നതിനുവേണ്ടി എസ് വളവ് ഭാഗത്ത് ഇരുഭഗത്തും വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടി വന്നു.ഇപ്പോള്‍ പുന്നേക്കാടിന് സമീപം ചേലമല ഭാഗത്താണ് ഈ അനകൂട്ടം തമ്പടിച്ചിരിയ്ക്കുകയാണെന്നാണ് വനംവകുപ്പ് ജീവനക്കാരുടെ കണ്ടെത്തല്‍.
മാസങ്ങള്‍ക്ക് മുമ്പ് പുന്നേക്കാട് തേക്ക് പ്ലാന്റേഷനില്‍ എത്തിയ ആനക്കൂട്ടത്തെ വനംവകുപ്പ് അധികൃതരും നാട്ടുകാരും ചേര്‍ന്ന് ഓടിച്ചുവിട്ടിരുന്നു.ഇതിന് ശേഷം കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് ഇവിടേയ്ക്ക് ആനക്കൂട്ടം എത്തിത്തുടങ്ങിയത്.തുണ്ടം റെയിഞ്ചില്‍ നിന്നും കുട്ടംമ്പുഴ റെയിഞ്ചില്‍ നിന്നും പെരിയാര്‍ നീന്തിക്കടന്ന് ആനക്കൂട്ടം തേക്കപ്ലാന്റേഷനിലേയ്ക്ക് എത്തുന്നുണ്ടെന്നാണ് വനംവകുപ്പ് അധികൃതരുടെ വിലയിരുത്തല്‍.
കോട്ടപ്പടി കോട്ടപ്പാറ വനമേഖലയില്‍ നിന്നെത്തുന്ന ആനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിയ്ക്കുന്നുണ്ട്.കഴിഞ്ഞ ദിവസം കുളങ്ങാട്ടുകുഴിയ്ക്ക് സമീപത്തുവച്ച് ഫോറസ്റ്റ് വാച്ചര്‍മാര്‍ക്കുനേരെ ആനയുടെ ആക്രണമണം ഉണ്ടായി.ഇലട്രിക് ഫെന്‍സിംഗിന്റെ തകരാര്‍ പരിശോധിയ്ക്കാനിറങ്ങിയ വടക്കുംഭാഗം വാവേലി നെടുംകുടി വാവച്ച(43)നാണ്(സന്തോഷ് )പരിക്കേറ്റത്.
രാത്രി 9.30 തോടടുത്ത് കോതമംഗലം കോട്ടപ്പടി കുളങ്ങാട്ടുകുഴിയ്ക്ക് സമീപത്തുവച്ചാണ് ആന വാവച്ചനെ ആക്രമിച്ചത്.തുമ്പികൈക്കുള്ള അടിയും ചവിട്ടും ഏറ്റിരുന്നു.ആലുവ രാജഗിരിയില്‍ അടയന്തിര ശസ്ത്രക്രീയക്ക് വിധേയനാക്കിയ വാവച്ചന്‍ സുഖം പ്രാപിച്ച് വരുന്നതെയുള്ളു.ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ സണ്ണി ഓടിമാറിയതിനാണ് ജീവന്‍ രക്ഷപെട്ടത്.
വാവച്ചനും സണ്ണിയും കൂടി ഭക്ഷണം കഴിയ്ക്കുന്നതിനായിട്ടാണ് കുളങ്ങാട്ടുകുഴി പള്ളിപ്പടിയില്‍ നിന്നും ബൈക്കില്‍ പുറപ്പെട്ടത്.വാവച്ചനാണ് െൈബെക്ക് ഓടിച്ചിരുന്നത്.ഇവിടെ നിന്നും അല്‍പം മാറിക്കഴിഞ്ഞപ്പോള്‍ പാതയോരത്ത് സ്ഥാപിച്ചിരുന്ന ഇലട്രിക് ഫെന്‍സിംഗ് സംവിധാനത്തിന്റെ കമ്പിക്ക് സ്ഥാനചലമുണ്ടായതായി ശ്രദ്ധയില്‍പ്പെട്ടു.
തുടര്‍ന്ന് ഇത് പരിശോധിച്ചിട്ട് പോകാമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു.ബൈക്ക് നിര്‍ത്തിയ ഉടന്‍ സണ്ണി തകരാര്‍ പരിശോധിയ്ക്കാന്‍ നീങ്ങി.വാവച്ചന്‍ ബൈക്കില്‍ നിന്നും ഇറങ്ങിയില്ല.ഈ സമയത്താണ് ഇരുളില്‍ നിന്നും ആന ഓടിയെത്തി ആന വാവച്ചനെ ആക്രമിയ്ക്കുന്നത്.
തുമ്പിക്കൈയ്ക്ക് അടിച്ചപ്പോള്‍ തെറിച്ചുവീണ വാവച്ചന്റെ കാലില്‍ ആനയുടെ ചവിട്ടും ഏറ്റിട്ടുണ്ട്.ജീവന്‍ രക്ഷപെട്ടത് തലനാരിഴയ്ക്കാണെന്നാണ് വാവച്ചന്‍ അടുപ്പക്കാരുമായി പങ്കിട്ട വിവരം.
നാട്ടില്‍ കുട്ടിശങ്കരന്‍ എന്ന പേരില്‍ അറിയിപ്പെടുന്ന ഒറ്റയാനാണ് വാവച്ചനെ ആക്രമിച്ചതെന്നാണ് സംശയിക്കുന്നത്.
മുമ്പ് വീടിന്റെ പോര്‍ച്ചില്‍ക്കിടന്ന കാര്‍ ഈ ആന തകര്‍ത്തിരുന്നു.ഇലട്രിക് ഫെന്‍സിംഗ് സ്ഥാപിച്ചിട്ടുള്ള കാലുകള്‍ ചവിട്ടി മറിച്ചിട്ടശേഷം പുറത്തുചാടുന്നതില്‍ കുട്ടിശങ്കരന്‍ വിരുതനാണെന്നാണ് പ്രദേശവാസികളില്‍ നിന്നും ലഭിയ്ക്കുന്ന വിവരം.
കഴിഞ്ഞ ദിവസം ഫോറസ്റ്റ് വാച്ചര്‍ക്കുനേരെ ഉണ്ടായ ആനയുടെ ആക്രമണം മേഖലയിലാകെ ഭീതി പരത്തിയിരിയ്ക്കുകയാണ്.വന്യമൃഗ ശല്യത്തില്‍ നിന്നും രക്ഷിയ്ക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.
കാടിറങ്ങിയെത്തുന്ന കാട്ടാനകൂട്ടത്തെ ഓടിയ്ക്കാന്‍ രാത്രി കാലങ്ങളില്‍ ഫോറസ്റ്റ് വാച്ചര്‍മാരും നാട്ടുകാരുമടങ്ങുന്ന സംഘം പാതകളില്‍ കാവലുണ്ട്.
വന്യമൃഗ ശല്യത്തില്‍ നിന്നും സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കിയില്ലങ്കില്‍ ഇന്നലെ രാത്രിയില്‍ വാവച്ചന് നേരിടേണ്ടിവന്നതുപോലുള്ള ദുരനുഭവം ആവര്‍ത്തിച്ചേക്കാമെന്നും ഒരു പക്ഷേ ഒരു ദുരന്തം തന്നെ സംഭവിച്ചേക്കാമെന്നുമാണ് ഇക്കാര്യത്തില്‍ നാട്ടുകാരുടെ പ്രതികരണം.
Latest news
ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്
ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.
പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Latest news
വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ
മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു
Latest news
ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന് നടൻ ശ്രീനിവാസൻ
തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന്
നടൻ ശ്രീനിവാസൻ. ആര് തന്നെ ജയിച്ചാലും രേഖപ്പെടുത്തുന്ന ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണെന്നും താരം അഭിപ്രായപ്പെട്ടു.
തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Latest news
കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ
കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.
സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.
അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.
Latest news
കൊടുംചൂടിൽ വലഞ്ഞ് യാത്രക്കാർ: അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ട്രെയിൻ പിടിച്ചിട്ടത് ഒരു മണിക്കൂറോളം, മുന്നറിയിപ്പ് നൽകിയില്ലെന്നും ആക്ഷേപം
കോഴിക്കോട്: കൊടുംചൂടിൽ യാത്രക്കാരെ വലച്ച് റെയിൽവേ. പാതയിലെ അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ഏറനാട് എക്സ്പ്രസ് കോഴിക്കോട് പിടിച്ചിട്ടത് ഒരു മണിക്കൂറോളം.
ഉച്ചയ്ക്ക് 12:30ന് കോഴിക്കോട് എത്തുന്ന 16606 നമ്പർ തിരുവനന്തപുരം മാംഗളൂരു ഏറനാട് എക്സ്പ്രസ്സാണ് ഇന്നലെ വൈകി 12:53ന് കോഴിക്കോടെത്തി 1:57 ന് പുറപ്പെട്ടത്.
പതിവിലും ചൂട് കനക്കുന്ന ഈ അവസരത്തിലും അറ്റകുറ്റപ്പണി നിർത്തിവച്ച് ട്രെയിൻ പോകാൻ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും മഴയ്ക്ക് മുന്നേ തീർക്കേണ്ട പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത് എന്നായിരുന്നു റെയിൽവേയുടെ വിശദീകരണം.
ട്രെയിൻ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ മുന്നറിയിപ്പൊന്നും നൽകിയില്ലെന്നും യാത്രക്കാർ ആരോപിച്ചു.
-
Latest news4 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news3 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news3 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news3 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news1 week ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized3 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news4 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ
-
Latest news4 weeks ago
കള്ളാട് കൊലപാതകം; തെളിവുകളുടെ അഭാവം വെല്ലുവിളി, പ്രതിയെക്കുറിച്ച് സൂചനയില്ല, അന്വേഷണം ഊർജിതമെന്നും പോലീസ്