News
വധശ്രമം,വീഡിയോ കോളിൽ അശ്ലീലം,മർദ്ദനം; ആത്മഹത്യ മുനമ്പിലെന്ന് യുവതികൾ

അടിമാലി ; ഭരണകക്ഷി നേതാവിന്റെ ഉപദ്രവം മൂലം ജീവിയ്ക്കാൻ നിവൃത്തിയില്ലന്നും പോലീസിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഒത്താശയോടെയാണ് തങ്ങൾക്കെതിരെയുള്ള ഇയാളുടെ നീക്കമെന്നും ജീവന് ഭീഷിണിയുണ്ടെന്നും വ്യക്തമാക്കി വീട്ടമ്മമാർ മാധ്യമങ്ങൾക്ക് മുന്നിൽ.
മറയൂർ ബാബുനഗർ സ്വദേശിയായ ലൈല,പെരിയവയൽ സ്വദേശി പുഷ്പലത എന്നിവരാണ് ഭരണകക്ഷി പ്രാദേശിക നേതാവ് ശക്തിവേലിന്റെ മാനസീക- ശാരീരിക പീഡനങ്ങൾക്കെതിരെ രംഗത്തെത്തിയിരിയ്ക്കുന്നത്.
മാസങ്ങളായി ഇയാൾ പലതരത്തിലുള്ള ശല്യം തുടരുകയാണെന്നും പിടിച്ചുനിൽക്കാനാവാതെ വിഷം കഴിച്ച പുഷ്പലത തലനാരിഴയ്ക്കാണ് രക്ഷപെട്ടതെന്നും താനും ആത്മഹത്യ മുമ്പിലാണെന്നും ലൈല അടിമാലിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
ലൈല മാധ്യമങ്ങളോട് വെളിപ്പെടുത്തിയ വിവരങ്ങളുടെ പൂർണ്ണരൂപം ചുവടെ ..കോതമംഗലം
നെല്ലിക്കുഴി സ്വദേശിനിയായ താൻ രോഗിയും രണ്ടുമക്കളുടെ മാതാവുമാണ്.ഭർത്താവുമായി വേർപിരിഞ്ഞ് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.പല സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.കൊറോണക്കാലത്ത് ഉണ്ടായിരുന്ന ജോലി നഷ്ടമായി.
ഈ അവസരത്തിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കായി സമീപവാസി കൂടിയായ ശക്തിവേൽ തുറന്നിരുന്ന സ്ഥാപനത്തിൽ ജോലികിട്ടി.രണ്ടാഴ്ചകാലത്തോളം ഇവിടെ ജോലി ചെയ്തു.ഇയാളുടെ രീതികളുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയാത്തതിനാൽ ജോലി വേണ്ടെന്നു വച്ചു.
2020 ഒക്ടോബർ 12 -ന് രാത്രി വീട്ടിൽ എത്തിയ ശക്തിവേൽ ഒരു ഇടപാട് തീർക്കാനാനുണ്ടെന്നും കയ്യിലുള്ള പണം നൽകണമെന്നും ആവശ്യപ്പെട്ടു.പണം ഇല്ലങ്കിൽ സ്വർണ്ണം നൽകിയാൽ മതിയെന്നുമായിരുന്നു ഇയാളുടെ നിലപാട്.
പകരം വീടുവയ്ക്കാൻ സ്ഥലം നൽകാമെന്നായിരുന്നു വാഗ്ദാനം.സ്വന്തമായി വീട് നിർമ്മിയ്ക്കണമെന്ന് താൽപര്യമുണ്ടെന്ന് നേരത്തെ ഇയാളോട് പറയുകയും ചെയ്തിരുന്നു.മൂത്തമകനുമായി ആലോചിച്ചപ്പോൾ സ്ഥലം കിട്ടിയാൽ ലോണെടുത്തെങ്കിലും വീട് വയ്ക്കാമല്ലോ എന്നായിരുന്നു അവന്റെ മറുപിടി.ഇത് ശരിയാണെന്ന് എനിയ്്ക്കും തോന്നി.
ഇതെത്തുടർന്ന് സ്വന്തമായി വീടുണ്ടാക്കാൻ ലക്ഷ്യമിട്ട് സ്വരുക്കൂട്ടിയിരുന്ന,ആകെയുണ്ടായിരുന്ന 175000 രൂപയും 7 പവന്റെ ആഭരണങ്ങളും അയാൾക്ക് നൽകി.മാസങ്ങൾ കഴിഞ്ഞിട്ടും സ്ഥലം നൽകിയില്ല.
സ്ഥലം നൽകില്ലന്ന് ബോദ്ധ്യമായപ്പോൾ പണം തിരികെ ആവശ്യപ്പെട്ടു.പിന്നീടാണ് ഇയാളുടെ തനിനിറം ശരിക്കും ബോദ്ധ്യമായത്.മാസങ്ങൾക്ക് മുമ്പ് ഉടുമൽപേട്ടയിലെത്തിയാൽ പണം തിരികെ നൽകാമെന്ന് പറഞ്ഞു.
ഇതുവിശ്വസിച്ച് താനും മകനും അടുത്തറിയാവുന്ന ആളും ചേർന്ന് ഇവിടെ എത്തി.ഇവിടെ വച്ച് ഇയാൾ പണം നൽകിയില്ലന്നുമാത്രമല്ല,പണം തിരികെ ചോദിച്ചതിന്റെ പേരിൽ പൊതിരെ തല്ലുകയും അസഭ്യം പറയുകയും ചെയ്തു.ഇനി പണം ചോദിച്ചുവന്നാൽ കൊല്ലുമെന്നും ഇയാൾ ഭീഷിണിപ്പെടുത്തി.
വിവരം പാർട്ടി ജില്ലാ നേതൃത്വത്തെയും അറിയിച്ചു.എന്നിട്ടും പ്രയോജനം ഉണ്ടായില്ല.വ്യക്തിപരമായി മോശം പരാമർശം നടത്തുകയും ആരോടുപരാതിപ്പെട്ടാലും പണം കിട്ടാൻ പോകുന്നില്ലന്നും പറഞ്ഞ് പലവട്ടം ഇയാൾ വെല്ലുവിളിച്ചു.പണവും സ്വർണ്ണവും തിരിച്ചുകിട്ടാൻ ഒടുവിൽ പോലീസ് സഹായവും തേടി.
എന്നാൽ ഇവിടെയും നിരാശയായിരുന്നു ഫലം.ഇയാൾ രാഷ്ട്രീയ സ്വാധീനം പ്രയോജനപ്പെടുത്തി പോലീസ് നടപടികൾ മരവിപ്പിയ്ക്കുകയായിരുന്നെന്നാണ് മനസ്സിലാവുന്നത്.തുടർന്ന് കോടതിയെ സമീപിച്ചു.കോടതി നിർദ്ദേശ പ്രകാരം കേസ് എടുത്ത്,മൊഴിയെടുത്തെങ്കിലും ഇതുവരെയും നീതി ലഭിച്ചിട്ടില്ല.
രാത്രിയിൽ വീഡിയോ കോളിലെത്തി രഹസ്യഭാഗം കാണിച്ച് ,അശ്ലീലം പറയുകയും നിരവധി അശ്ലീല വീഡിയോകൾ അയക്കുകയും ചെയ്തിട്ടുണ്ട്.ഇതുമൂലം മകന്റെ ഓൺലൈൻ ക്ലാസ്സിനുപോലും മൊബൈൽ നൽകാൻ കഴിയാതെ വിഷമിച്ചിട്ടുണ്ട്്.ഇപ്പോൾ വധഭീഷിണിയും നിലനിൽക്കുന്നു.
ആരും സുരക്ഷ നൽകാനില്ലന്ന് ബോദ്ധ്യമുള്ളതിനാൽ ശക്തിവേൽ തന്നെ കൊല്ലാൻ പോലും മടിയ്ക്കില്ല.എന്തെങ്കിലും സംഭവിയ്ക്കുന്നതിന് മുമ്പ് വിവരം പൊതുസമൂഹത്തെ അറിയിക്കണമെന്നുതോന്നിയത് കൊണ്ടാണ് മാധ്യമങ്ങളെ കാണാൻ തയ്യാറായത്.ലൈല വ്യക്തമാക്കി.
ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീട് നിർമ്മിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ചാണ്് തന്റെ പക്കൽ നിന്നും ഒരു ലക്ഷം രൂപയോളം ശക്തിവേൽ തട്ടിയെടുത്തതെന്നാണ് പുഷ്പലത വെളിപ്പെടുത്തുന്നത്.
തറയിടുന്നതിനായി പലരിൽ നിന്നായി കടംവാങ്ങി സൂക്ഷിച്ചിരുന്നതും വീട് പണിയ്ക്കായി അനുവദിച്ചിരുന്ന ആദ്യഗഡു ലോൺതുകയും ഉൾപ്പെടെ 90000 രൂപയാണ് ഇയാൾക്ക് നൽകിയത്.പറഞ്ഞസമയത്ത് വീട് പണി നടന്നില്ല.
ഇതെത്തുടർന്ന് പണം തിരികെ ചോദിച്ചു.ഇതോടെ പലവഴിയ്ക്ക് ഉപദ്രവം തുടങ്ങി. ഇത് സഹിക്കാൻ കഴിയാതെയാണ് താൻ വിഷം കഴിച്ചത്.വീട്ടുകാർ തക്കസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാലാണ് ജീവൻ തിരിച്ചുകിട്ടിയത്.പുഷ്പലത വ്യക്തമാക്കി.
Latest news
പൂട്ടിയ ബഡ്സ്കൂൾ തുറന്ന് പ്രവർത്തനം ആരംഭിക്കണം; സിപിഎം പഞ്ചാത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

കോതമംഗലം;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം പോത്താനിക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്സ് സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ബഹുജനങ്ങളും ചേർന്ന് പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
പ്രവർത്തനം നിറുത്തിയ പഞ്ചായത്തിലെ ബഡ്സ് സ്കൂൾ തുറന്ന് പ്രവർത്തിക്കുക.പഞ്ചായത്തിന്റെ അനാസ്ഥ കൊണ്ട് ഭിന്നശേഷിക്കാർക്ക് നഷ്ടപ്പെടുന്ന സ്കോളർഷിപ്പ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുക.ഭരണ പരാജയവും, അഴിമതിയും കടുകാര്യസ്ഥതയും,അലങ്കാരമാക്കിയ ഭരണസമിതി രാജി വയ്ക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
പാർട്ടി ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം കെ പി ജയിംസ് അദ്ധ്യക്ഷനായി, ലോക്കൽ സെക്രട്ടറി ഏ കെ സിജു , ഏരിയ കമ്മിറ്റി അംഗം പി എം ശശികുമാർ , കെ റ്റി അബ്രാഹം, എൽദോസ് പുത്തൻപുരയിൽ, എൽദോസ് മുകളേൽ തുടങ്ങിയവർ സംസാരിച്ചു.
ഓഗസ്റ്റ് ഇരുപതാം തീയതിക്കകം ഒരു സർവ്വകക്ഷി യോഗം വിളിച്ച് സ്കൂളിന്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നും കുട്ടികൾക്ക് സ്കോളർഷിപ്പ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും പഞ്ചായത്ത് സെക്രട്ടി ഉറപ്പു നൽകിയതായി പാർട്ടി നേതാക്കൾ അറയിച്ചു.
Latest news
സിഗരറ്റ് വലിക്കരുത്..ഇത് വലിക്കാം..കുഴപ്പമില്ല; വീഡിയോകളിലുടെ കഞ്ചാവ് ഉപയോഗം പ്രോത്സാഹിപ്പിച്ച മട്ടാഞ്ചേരി മാർട്ടിൻ റിമാന്റിൽ

കൊച്ചി;മട്ടാഞ്ചേരി മാർട്ടിൻ എന്നറിയപ്പെടുന്ന ഫോർട്ടുകൊച്ചി ബീച്ച് റോഡ് പുത്തൻ പുരയ്ക്കൽ ഫ്രാൺസീസ് നിവിൻ അഗസ്റ്റിൻ (34) റിമാന്റിൽ.
കഞ്ചാവ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകൾ ഇയാൾ സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചിരുന്നു.സ്ഥരിം കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്ന് ഇയാൾ തന്നെ വീഡിയോകൾ വഴി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതെത്തുടർന്നാണ് ഇയാൾ കഞ്ചാവ് കൈവശം സൂക്ഷിക്കുണ്ടെന്ന് വിലയിരുത്തി എക്സൈസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത്.മട്ടാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി ശ്രീരാജിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ വി എസ് പ്രദീപും സംഘവും വീട്ടിൽ നിന്നുമാണ് മാർട്ടിനെ കസ്റ്റഡിയിൽ എടുത്തത്.
വീട്ടിൽ വ്യാപകമായി പരിശോധന നടത്തിയെങ്കിലും കഞ്ചാവിന്റെ തരിപോലും ഉദ്യോഗസ്ഥ സംഘത്തിന് ലഭിച്ചില്ല.തുടർന്ന് നടത്തിയ ദേഹപരിശോധനയിലാണ് അടിവസ്ത്രത്തിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
നിസ്സാര അളവിലുള്ള കഞ്ചാവാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തിരുന്നത്.വേണമെങ്കിൽ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന് സ്റ്റേഷൻ ജാമ്യത്തിൽ മാർട്ടിനെ വിട്ടയക്കാവുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത് എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
ഇയാൾ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള വീഡിയോകൾ പ്രചരിപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തിരുന്നു.പ്ലസ്ടു വിദ്യർത്ഥിനിയോട് പുകയടിക്കുന്നതുമായി ബന്ധപ്പെട്ട് ഇയാൾ നടത്തിയ ലൈവ് ചാറ്റ് വൈറലായിരുന്നു.
ഇതെത്തുടർന്നാണ് കേസ് എടുത്ത് മാർട്ടിനെ കോടതിയിൽ ഹാജരാക്കാൻ അധികൃതർ തീരുമാനിച്ചത്.ഇന്നലെ മട്ടാഞ്ചേരി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.റിമാന്റ് ചെയ്യപ്പെട്ട മാർട്ടിനെ മട്ടാഞ്ചേരി സബ്ബ് ജയിലേക്കാണ് മാറ്റിയിട്ടുള്ളത്.
Latest news
കുണ്ടളയിൽ നീരൊഴുക്കും മണ്ണൊലിപ്പും തുടരുന്നു; കൂടുതൽ കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി

മൂന്നാർ;കുണ്ടളയിൽ ഉരുൾപൊട്ടൽ മേഖലയിൽ നീരൊഴുക്കും മണ്ണൊലിപ്പും തുടരുന്നു.രണ്ട് ഉരുൾപൊട്ടൽ ഉണ്ടായ ചെണ്ടുവര എസ്റ്റേറ്റിന്റെ പൂതുക്കടി ഡിവിഷനിലെ മലമുകളിൽ നിന്നാണ് വെള്ളം ഒഴുക്ക് കൂടിയതായിട്ടാണ് പരിസരവാസികളുടെ വിലയിരുത്തൽ.മുകളിൽ നിന്നും മണ്ണും കല്ലും താഴേയ്ക്ക് പതിക്കുന്നുമുണ്ട്.ഇത് മൂലം സമീപ പ്രദേശത്തുനിന്നും കൂടുതൽ താമസക്കാർ ദുരിതാശ്വസ ക്യാമ്പുകളിലേക്ക് മാറി.
ഉരുൾപൊട്ടലിൽ രണ്ട് രണ്ട് വീടുകളും രണ്ട് ചായക്കടകളും പാതയോരത്തുണ്ടായിയുന്ന ഗണപതി ക്ഷേത്രവും മണ്ണിനടിയിൽ ആയിരുന്നു.കഴിഞ്ഞ ദിവസം തന്നെ ഇവിടെ നിന്നും ബന്ധപ്പെട്ട അധികൃതർ ആളുകളെ മാറ്റിപ്പാർച്ചിരുന്നത് തുണയായി.പുലർച്ചെ 4 മണിക്കും രാവിലെ 7 മണിക്കുമാണ് വെള്ളപ്പാച്ചിൽ ഉണ്ടായത്.ദുരന്തസ്ഥലത്തുനിന്നും തൊഴിലാളികളെ മാറ്റിപാർപ്പിച്ചിരുന്ന ക്യാമ്പ് ഓഫീസിലേക്ക് പോകുന്ന വഴിയിൽ മണ്ണിടിഞ്ഞ് വീണത് ദുരിതമായി.റോഡിലൂടെ യാത്ര തടസ്സപ്പെട്ടതോടെ ക്യാമ്പിലേക്ക് ഭക്ഷണമടക്കമുള്ള അത്യാവശ്യവസ്തുകൾ എത്തിക്കുന്നത് ശ്രമകരമായ ദൗത്യമായി മാറി.വീണ്ടും മണ്ണിച്ചിൽ ഉണ്ടായേക്കാമെന്ന ഭീതിയിൽ നിരവധി തൊഴിലാളികൾ താമസ സ്ഥലത്തുനിന്നും വീട്ടുപകരണങ്ങളും അത്യാവശ്യസാധനങ്ങളും എടുത്ത് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി.
കൂറ്റൻ പാറകളും ചെളിയും വന്നടിഞ്ഞ് മൂന്നാർ-വട്ടവട റോഡ് വഴിയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു.ഇത് പുനസ്ഥാപിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുകയാണ്
അപകട സാധ്യത മുന്നിൽ കണ്ട് കുണ്ടളയിലേക്ക് പോകുന്ന വഴിയിലുള്ള എക്കോ പോയിന്റിൽ വാഹനങ്ങൾ പോലീസ് തടഞ്ഞു. അപകട മേഖല സന്ദർശിക്കുവാൻ എത്തിയവരെയാണ് പോലീസ് തടഞ്ഞത്.
അഡ്വ. എ.രാജാ എം.എൽ.എ യുടെ നേതൃത്വത്തിൽ ദുതാശ്വസപ്രവർത്തനങ്ങൾ വിലയിരുത്തി വരുന്നു.ഇന്നോ നാളെയോ റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.ഡീൻ കുര്യാക്കോസ് എം.പി സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
-
News6 months ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News5 months ago
അടിമാലി കൊരങ്ങാട്ടിയില് ഗൃഹനാഥനെ വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി
-
News5 months ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില് നാടന് തോക്കുമായി 8 പേര് പിടിയില്
-
Latest news2 months ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
Latest news2 months ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
News9 months ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
News9 months ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
Film News10 months ago
തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ