Latest news
പോത്തൻ അഭിലാഷ് അഴിയ്ക്കുള്ളിൽ ;അകത്തായത് സ്ത്രീകളെ ആക്രമിച്ച്,ആനന്ദം കണ്ടിരുന്ന നരാധമൻ
ഇടുക്കി:സ്ത്രീകളെ വെട്ടി പരിക്കേൽപ്പിക്കുന്നതും മാനഭംഗപ്പെടുത്താൻ ശ്രമിയ്ക്കുന്നതും പോത്തൻ അഭിലാഷ് അഴിയ്ക്കുള്ളിൽ.നെടുവീർപ്പിട്ട് നാട്ടുകാർ.
കട്ടപ്പന വില്ലേജിൽ അമ്പല കവല കാവുംപടി ഭാഗത്ത് മഞ്ഞാങ്കൽ അഭിലാഷിനെയാണ് (പോത്തൻ അഭിലാഷ് ) കഴിഞ്ഞ ദിവസം കാപ്പനിയമപ്രകാരം ജയിലിൽ അടച്ചത്.
ബലാത്സംഗം, മോഷണം, കൊലപാതകം, കൊലപാതകശ്രമം, വെട്ടി പരിക്കേൽപ്പിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ അഭിലാഷിനെ കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ് മോന്റെ നേതൃത്വത്തിൽ ഉള്ള സംഘം സാഹസികമായിട്ടാണ് പിടികൂടിയത്.
ഇടുക്കി ശാന്തൻപാറ കെ ആർ വിജയ എസ്റ്റേറ്റിൽ ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണയിൽ കഴിഞ്ഞുവരവെയാണ് പൊലീസ് സംഘം അഭിലാഷിനെ കസ്റ്റഡിയിലെടുക്കുന്നത്.
പിടികൂടിയത് ഓടിരക്ഷപെടാനുള്ള ശ്രമത്തിനിടെ
ഏലക്കാടുകൾക്കിടയിലൂടെ ഓടി രക്ഷപെടുന്നതിന് ശ്രമിച്ച ഇയാളെ പൊലീസ് സംഘം പിൻതുടർന്ന്, കീഴ്‌പ്പെടുത്തുകയായിരുന്നു.അടുത്തകാലത്ത് ഇയാൾ നാട്ടുകാരുടെ പേടി സ്വപ്നമായി മാറിയിരുന്നു. അഭിലാഷ് ജാമ്യത്തിലിറങ്ങുന്ന സമയങ്ങളിലെല്ലാം ഏതുനിമിഷവും തങ്ങൾ ആക്രമിക്കപ്പെട്ടേക്കാമെന്ന ഭീതിയിലാണ് നാട്ടുകാരിൽ ഒരു വിഭാഗം കഴിഞ്ഞിരുന്നത്.
ഇയാൾ പ്രതിയായിട്ടുള്ള കേസിൽ സാക്ഷി പറയുവാൻ പോലും ആരും തയ്യാറായിരുന്നില്ല.സാക്ഷി പറയുന്നവരെ ജാമ്യം കിട്ടി, ജയിലിൽ നിന്നും ഇറങ്ങിയ ശേഷം ആക്രമിക്കുന്നതായിരുന്നു അഭിലാഷിന്റെ രീതി.ഇതാണ് സാക്ഷിപറയാവൻ ആരും എത്താതിരുന്നതിന് പ്രധാന കാരണം.
ഇയാളുടെ ആക്രമണ ഭീതിമൂലം നാട്ടുരകരിൽ ചിലർ ഉള്ളതെല്ലാം ഉപേക്ഷിച്ച് നാടുവിട്ടിരുന്നു. പിടികൂടാൻ ശ്രമിക്കുമ്പോൾ പൊലീസിന് നേരെ കത്തി വീശി രക്ഷപ്പെടുകയാണ് അഭിലാഷിന്റെ രീതി.
നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഇയാൾ പ്രതിയായിട്ടുള്ള എല്ലാ കേസുകളുടെയും ജാമ്യം റദ്ദാക്കാക്കുന്നതിനുള്ള നടപടികൾക്ക് പോലീസ് തുടക്കമിട്ടിട്ടുംണ്ട്.
കൂട്ടുകാരന്റെ മാതാവിനെ കെട്ടിയിട്ട് പീഡിപ്പിച്ചു
വളരെ ചെറുപ്പം മുതലെ നിസ്സാര കാരണങ്ങളുടെ പേരിൽ നിരവധി പേരെ അഭിലാഷ് ആക്രമിച്ചിട്ടുണ്ട്.ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റതിനെത്തുടർന്ന് ഇന്നും ശാരീരിക വൈഷ്യമ്യങ്ങൾ അനുഭവിയ്ക്കുന്നവർ നിരവധിയാണ്്.
2009 ൽ കൂട്ടുകാരന്റെ മാതാവിനെ കൂട്ടുകാരന്റെ സഹായത്തോടെ കെട്ടിയിട്ട് അതിക്രൂരമായി ബലാൽസംഗം ചെയ്തത്ിരുന്നു.ഇതിന് ശേഷം നിരവധി സ്ത്രീകളെയും അയൽവാസികളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.സ്ത്രീകളെ ദേഹോപദ്രവം ഏൽപ്പിക്കുന്നത് ഇയാളുടെ ഇഷ്ടവിനോദമായിരുന്നെന്നാണ് കേസ് രേഖകളിലെ സൂചന.
ഈ കൊടുംക്രൂരന്റെ മാനഭംഗ ശ്രമത്തിൽ നിന്നും നിരവധി സ്ത്രീകൾ അത്ഭുതകരമായി രക്ഷപെട്ടതായുള്ള വിവരവും പൊലീസിന് ലഭിച്ചിരുന്നു. ഇത്തരത്തിലുള്ള അഭിലാഷിന്റെ ക്രൂരത നാണക്കേട് ഓർത്ത് പലുരം പുറത്തുപറഞ്ഞിട്ടില്ലന്നാണ് പൊലീസിന്റെ നിഗമനം.
ഭാര്യ പിതാവിനെ വെട്ടി കൊലപ്പെടുത്തി
2013-ൽ ഭാര്യാ പിതാവിനെ യാതൊരു പ്രകോപനവും കൂടാതെ വള്ളക്കടവിൽ ഉള്ള വീട്ടിലെത്തി വെട്ടി കൊലപ്പെടുത്തിയ സംഭവം പരക്കെ ഞെട്ടൽ സൃഷ്ടിച്ചിരുന്നു.2018 ൽ മാതാവിന്റെ അനുജത്തിയെയും അവരുടെ മകളെയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
ഇതെ വർഷം കാപ്പ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ച ഇയാൾ അയൽവാസിയും, താൻവിഷം കഴിച്ചു മരണാസന്നനായി കിടന്ന സമയത്ത് ആശുപത്രിയിൽ എത്തിച്ച്, ജീവൻ രക്ഷപ്പെടുത്തുകയും ചെയ്ത ഓട്ടോറിക്ഷ ഡ്രൈവർ ഷാജിയെ വെട്ടിക്കൊല്ലാനും ശ്രമിച്ചിരുന്നു.2019 ക്രിസ്മസ് ദിനത്തിലായിരുന്നു നാടിനെ ഞെട്ടിച്ച ആക്രമണം അരങ്ങേറിയത്.
മരണത്തിൽ നിന്നും രക്ഷിച്ച ഓട്ടോ ഡ്രൈവറും ഇര
വെട്ടേറ്റ് ഒരുവശം തളർന്ന ഷാജി ഇപ്പോൾ ഒരു വശം തളർന്ന്, കിടപ്പുരോഗിയായി മാറി. ഈ കേസിൽ ഒരു വർഷത്തോളം ഒളിവിൽ ആയിരുന്ന അഭിലാഷിനെ തമിഴ്നാട്ടിലെ പ്രമുഖ തീർത്ഥാടന കേദ്രമായ പഴനിയിൽ നിന്നും ഒരു വർഷത്തിനുശേഷമാണ് പൊലീസ് പിടികൂടിയത്.
ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ അഭിലാഷ് തന്റെ സഹോദരിയെ വീട്ടിൽ കയറി ആക്രമിച്ചു പരിക്കേൽപ്പിച്ചു. എന്നിട്ടും പക തീരാത്തതിനാൽ സഹോദരിയുടെ 17 വയസ്സുള്ള മകനെ കൊല്ലണമെന്നുള്ള ഉദ്ദേശത്തോടുകൂടി വീട്ടിൽ അതിക്രമിച്ചു കയറി പരിക്കേൽപ്പിച്ചു.ഈ സംഭവത്തിന് ശേഷം ഒളിവിൽക്കഴിയവെയാണ് ഇപ്പോൾ ഇയാൾ പൊലീസ് പിടിയിലായിട്ടുള്ളത്.
Latest news
ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ പരീക്ഷണം ഇന്ന് മുതല്‍
തിരുവനന്തപുരം ; ഡ്രൈവിംഗ് ലൈസൻസ് പരീക്ഷാ പരിഷ്കരണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ പ്രതിഷേധത്തിനിടെയാണ് പരിഷ്കരണം നടപ്പാക്കുന്നത്.
പുതിയ ട്രാക്ക് ഒരുക്കിയിട്ടില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും ഇന്ന് മുതല്‍ ടെസ്റ്റ് നടത്തുക.റോഡ് ടെസ്റ്റിന് ശേഷമാകും ‘H’ ടെസ്റ്റ് നടത്തുക. പ്രതിദിനം 60 ലൈസൻസ് മാത്രമാകും ഇനി മുതല്‍ ഒരു കേന്ദ്രത്തില്‍ നിന്ന് ലഭിക്കുക. പുതുതായി 40 ടെസ്റ്റിനെത്തുന്ന 40 പേരും റീടെസ്റ്റ് നടത്തുന്ന 20 പേരുമാകും ഒരു ദിവസം ടെസ്റ്റില്‍ പങ്കെടുപ്പിക്കുക.
ടാർ അല്ലെങ്കില്‍ കോണ്‍ക്രീറ്റ് ചെയ്ത്, വരകളിലൂടെയാകും ടെസ്റ്റ് നടത്തുക. വശം ചരിഞ്ഞുള്ള പാർക്കിംഗ്, കയറ്റത്ത് നിർത്തി പിന്നോട്ട് പോകാതെ കൃത്യമായി മുമ്ബോട്ട് എടുക്കുന്ന വിധം എന്നിവ ഉറപ്പായും ചെയ്യേണ്ടതാണ്. എന്നാല്‍ ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കാൻ ഗതാഗത കമ്മീഷണറെ ചുമതലപ്പെടുത്തിലെങ്കിലും സർക്കുലർ ഇതുവരെ പുറത്തിറക്കിയിട്ടില്ല.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി ഗതാഗത വകുപ്പ് മുന്നോട്ട് പോകുമ്ബോഴും സമരം കടുപ്പിക്കുകയാണ് ട്രേഡ് യൂണിയനുകള്‍. ഇന്ന് മുതല്‍ സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് സംഘടനകളുടെ സംയുക്ത സമരവും ആരംഭിക്കും. ആർടി ഓഫീസിലെ സേവനങ്ങളോട് സഹകരിക്കില്ലെന്ന് സിഐടിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്കരിച്ചും ടെസ്റ്റ് ഗ്രൗണ്ട് നിശ്ചലമാക്കിയുമാകും സമരം.
Latest news
കോതമംഗലത്തുനിന്നും കാണാതായ എസ്‌ഐ ഷാജി പോൾ മൂന്നാറിൽ?തിരച്ചിൽ ശക്തമാക്കി പോലീസ്
കോതമംഗലം;ജോലിയ്ക്കായി വീട്ടിൽ നിന്നും പുറപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തുന്നതിനായി സഹപ്രവർത്തകരും ഉറ്റവരും അടുപ്പക്കാരും നടത്തിവരുന്ന അന്വേഷണം തുടരുന്നു.
കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പൈങ്ങോട്ടൂർ മാമുട്ടത്തിൽ ഷാജി പോളി(53)നെയാണ് കാണാതായിട്ടുള്ളത്.
ചൊവ്വാഴ്ച രാവിലെ ജോലിയ്ക്കായി വീട്ടിൽ നിന്നറങ്ങിയ ഇദ്ദേഹം സ്റ്റേഷനിൽ എത്തിയിരുന്നില്ല.വൈകിട്ടോടെ വീട്ടുകാരും സഹപ്രവർത്തകരും ചേർന്ന് ഇദ്ദേഹത്തെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിരുന്നു.
ഇന്നലെ ഉച്ചവരെ വിവരം ഒന്നും ലഭിച്ചില്ല.തുടർന്ന് വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോത്താനിക്കാട് പോലീസ് മിസിംഗ് കേസ് രജിസ്റ്റർ ചെയ്തു.
എസ്ഐക്ക് വീട്ടിൽ നിന്നും മാറി നിൽക്കേണ്ടതായി ഒരു പ്രശ്നവും ഇല്ലന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
ഇന്നലെ രാത്രി 8.15 ഓടെ ഷാജി പോൾ മൂന്നാറിൽ എത്തിയതായി പോലീസിന് സൂചന ലഭിച്ചു.കാണാതായത് മുതൽ സൈബർ സെല്ലുവഴി മൊബൈലൊക്കേഷൻ കണ്ടെത്താൻ പോലീസ് നീക്കം ആരംഭിച്ചിരുന്നു.
ഇടയ്ക്ക് മൊബൈൽ ഓൺ ചെയ്യുകയും പെട്ടെന്ന് ഓഫാക്കുകയും ചെയ്യുന്ന രീതിയാണ് ഷാജി പോൾ സ്വീകരിച്ചുവരുന്നത്.
തന്നെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഒരു പക്ഷെ പ്രയോജനം ചെയ്യില്ലന്നാണ്് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
പൈങ്ങോട്ടൂരിൽ നിന്നും കറുകടത്തെത്തി ,കോതമംഗല,നേര്യമംഗലം വഴിയായിരിക്കാം ഷാജി മുന്നാറിൽ എത്തിയതെന്നാണ് പ്രാഥമീക നിഗമനം.ഇവിടം കേന്ദ്രീകരിച്ച് പോലീസ് തിരച്ചിൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.
Latest news
കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ സംഭവം; മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാതെ പോലീസ്
തിരുവനന്തപുരം ; കെഎസ്‌ആർടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയർ ആര്യ രാജേന്ദ്രനെതിരെ ഡ്രൈവർ യദു നല്‍കിയ പരാതിയില്‍ കേസെടുക്കാതെ കന്റോണ്‍മെന്റ് പൊലീസ്. മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്‌ആർടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും പോലീസ് ഇതുവരെ കേസെടുക്കാൻ തയ്യാറായിട്ടില്ല.
മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവർ പരാതി നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവർ മോശമായി പെരുമാറിയതിനാലാണ് മേയർ ഇടപെട്ടതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, തന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനു ഹൈക്കോടതിയെ സമീപിക്കാനാണ് ഡ്രൈവർ യദുവിന്റെ നീക്കം.
മേയർക്കും എംഎല്‍എയ്ക്കും എതിരെ കേസെടുക്കാത്തതിന് എതിരെയും തനിക്കുണ്ടായ മാനനഷ്ടത്തിനും കേസ് ഫയല്‍ ചെയ്യാനൊരുങ്ങുകയാണ് യദു.യദുവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടേണ്ടെന്നും തല്‍ക്കാലത്തേക്ക് മാറ്റി നിർത്താനുമാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.പിരിച്ചുവിട്ടാല്‍ ജീവനക്കാർക്കിടയില്‍ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നനിഗമനത്തിലാണ് ഗതാഗത വകുപ്പ്.
Latest news
ജോലിസ്ഥലത്തേയ്ക്ക് പുറപ്പെട്ട എസ് ഐയെ കാണാനില്ല; പോത്താനിക്കാട് പോലീസ് കേസെടുത്തു,തിരച്ചില്‍ ഊര്‍ജ്ജിതം
കോതമംഗലം; ജോലിയ്ക്കായി വീട്ടില്‍ നിന്നും പുറപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല.
കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പൈങ്ങോട്ടൂര്‍ മാമുട്ടത്തില്‍ ഷാജി പോളി(53)നെയാണ് കാണാതായിട്ടുള്ളത്.
ഇന്നലെ രാവിലെ ജോലിയ്ക്കായി വീട്ടില്‍ നിന്നറങ്ങിയ ഇദ്ദേഹം സ്‌റ്റേഷനില്‍ എത്തിയിരുന്നില്ല.വൈകിട്ടോടെ വീട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഇദ്ദേഹത്തെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു.
ഇന്ന് ഉച്ചവരെ വിവരം ഒന്നും ലഭിച്ചില്ല.സംഭവത്തില്‍ പോത്താനിക്കാട് പോലീസ് മിസിംഗ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.എസ്‌ഐക്ക് വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടതായി ഒരു പ്രശ്നവും ഇല്ലന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
Latest news
രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറഞ്ഞു
ഡൽഹി ; രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തുടർച്ചയായ രണ്ടാം മാസവും എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ച് എണ്ണ വിപണന കമ്പിനികൾ.
ഡല്‍ഹി മുതല്‍ മുംബൈ വരെ സിലിണ്ടർ വിലയില്‍ 19-20 രൂപ വരെ കുറഞ്ഞു. അതേസമയം, ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിൻ്റെ വിലയില്‍ ഇത്തവണയും മാറ്റമില്ല.
പുതിയ സിലിണ്ടർ വിലകള്‍ ഐഒസിഎല്‍ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്. പുതുക്കിയ വില 2024 മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.
എണ്ണ വിപണന കമ്ബനിയായ ഇന്ത്യൻ ഓയിലിൻ്റെ വെബ്‌സൈറ്റ് അനുസരിച്ച്, മെയ് 1 മുതല്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിൻ്റെ വില 19 രൂപ കുറച്ചു. ഇപ്പോള്‍ 1764.50 രൂപയുണ്ടായിരുന്ന സിലിണ്ടർ 1745.50 രൂപയ്ക്ക് ലഭിക്കും.
അതുപോലെ, മുംബൈയില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിൻ്റെ വില 1717.50 രൂപയില്‍ നിന്ന് 1698.50 രൂപയായി കുറഞ്ഞു. ചെന്നൈയിലും ഈ സിലിണ്ടറിന് 19 രൂപ കുറഞ്ഞു, വില 1930 രൂപയില്‍ നിന്ന് 1911 രൂപയായി കുറഞ്ഞിട്ടുണ്ട്.
എന്നാല്‍ കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്ടറിന് ഒരു രൂപ കൂടി അതായത് 20 രൂപ കുറഞ്ഞു. ഇതുവരെ 1879 രൂപയ്ക്ക് വിറ്റിരുന്ന സിലിണ്ടറിന് 1859 രൂപയായി.
-
Latest news4 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news4 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news4 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news2 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized4 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news3 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്
-
Latest news4 weeks ago
അമ്മുമ്മയും കൊച്ചുമകളും മുങ്ങി മരിച്ചു: സംഭവം മുവാറ്റുപുഴ രണ്ടാർകരയിൽ , പെൺകുട്ടിയുടെ നില ഗുരുതരം
-
Local News4 weeks ago
ബാറ്ററി മോഷണം, പ്രതി പിടിയിൽ