M4 Malayalam
Connect with us

News

വധശ്രമം,വീഡിയോ കോളിൽ അശ്ലീലം,മർദ്ദനം; ആത്മഹത്യ മുനമ്പിലെന്ന് യുവതികൾ

Published

on

അടിമാലി ; ഭരണകക്ഷി നേതാവിന്റെ ഉപദ്രവം മൂലം ജീവിയ്ക്കാൻ നിവൃത്തിയില്ലന്നും പോലീസിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഒത്താശയോടെയാണ് തങ്ങൾക്കെതിരെയുള്ള ഇയാളുടെ നീക്കമെന്നും ജീവന് ഭീഷിണിയുണ്ടെന്നും വ്യക്തമാക്കി വീട്ടമ്മമാർ മാധ്യമങ്ങൾക്ക് മുന്നിൽ.

മറയൂർ ബാബുനഗർ സ്വദേശിയായ ലൈല,പെരിയവയൽ സ്വദേശി പുഷ്പലത എന്നിവരാണ് ഭരണകക്ഷി പ്രാദേശിക നേതാവ് ശക്തിവേലിന്റെ മാനസീക- ശാരീരിക പീഡനങ്ങൾക്കെതിരെ രംഗത്തെത്തിയിരിയ്ക്കുന്നത്.

മാസങ്ങളായി ഇയാൾ പലതരത്തിലുള്ള ശല്യം തുടരുകയാണെന്നും പിടിച്ചുനിൽക്കാനാവാതെ വിഷം കഴിച്ച പുഷ്പലത തലനാരിഴയ്ക്കാണ് രക്ഷപെട്ടതെന്നും താനും ആത്മഹത്യ മുമ്പിലാണെന്നും ലൈല അടിമാലിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
ലൈല മാധ്യമങ്ങളോട് വെളിപ്പെടുത്തിയ വിവരങ്ങളുടെ പൂർണ്ണരൂപം ചുവടെ ..കോതമംഗലം

നെല്ലിക്കുഴി സ്വദേശിനിയായ താൻ രോഗിയും രണ്ടുമക്കളുടെ മാതാവുമാണ്.ഭർത്താവുമായി വേർപിരിഞ്ഞ് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.പല സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.കൊറോണക്കാലത്ത് ഉണ്ടായിരുന്ന ജോലി നഷ്ടമായി.

ഈ അവസരത്തിൽ റിയൽ എസ്‌റ്റേറ്റ് ഇടപാടുകൾക്കായി സമീപവാസി കൂടിയായ ശക്തിവേൽ തുറന്നിരുന്ന സ്ഥാപനത്തിൽ ജോലികിട്ടി.രണ്ടാഴ്ചകാലത്തോളം ഇവിടെ ജോലി ചെയ്തു.ഇയാളുടെ രീതികളുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയാത്തതിനാൽ ജോലി വേണ്ടെന്നു വച്ചു.

2020 ഒക്ടോബർ 12 -ന് രാത്രി വീട്ടിൽ എത്തിയ ശക്തിവേൽ ഒരു ഇടപാട് തീർക്കാനാനുണ്ടെന്നും കയ്യിലുള്ള പണം നൽകണമെന്നും ആവശ്യപ്പെട്ടു.പണം ഇല്ലങ്കിൽ സ്വർണ്ണം നൽകിയാൽ മതിയെന്നുമായിരുന്നു ഇയാളുടെ നിലപാട്.

പകരം വീടുവയ്ക്കാൻ സ്ഥലം നൽകാമെന്നായിരുന്നു വാഗ്ദാനം.സ്വന്തമായി വീട് നിർമ്മിയ്ക്കണമെന്ന് താൽപര്യമുണ്ടെന്ന് നേരത്തെ ഇയാളോട് പറയുകയും ചെയ്തിരുന്നു.മൂത്തമകനുമായി ആലോചിച്ചപ്പോൾ സ്ഥലം കിട്ടിയാൽ ലോണെടുത്തെങ്കിലും വീട് വയ്ക്കാമല്ലോ എന്നായിരുന്നു അവന്റെ മറുപിടി.ഇത് ശരിയാണെന്ന് എനിയ്്ക്കും തോന്നി.

ഇതെത്തുടർന്ന് സ്വന്തമായി വീടുണ്ടാക്കാൻ ലക്ഷ്യമിട്ട് സ്വരുക്കൂട്ടിയിരുന്ന,ആകെയുണ്ടായിരുന്ന 175000 രൂപയും 7 പവന്റെ ആഭരണങ്ങളും അയാൾക്ക് നൽകി.മാസങ്ങൾ കഴിഞ്ഞിട്ടും സ്ഥലം നൽകിയില്ല.

സ്ഥലം നൽകില്ലന്ന് ബോദ്ധ്യമായപ്പോൾ പണം തിരികെ ആവശ്യപ്പെട്ടു.പിന്നീടാണ് ഇയാളുടെ തനിനിറം ശരിക്കും ബോദ്ധ്യമായത്.മാസങ്ങൾക്ക് മുമ്പ് ഉടുമൽപേട്ടയിലെത്തിയാൽ പണം തിരികെ നൽകാമെന്ന് പറഞ്ഞു.

ഇതുവിശ്വസിച്ച് താനും മകനും അടുത്തറിയാവുന്ന ആളും ചേർന്ന് ഇവിടെ എത്തി.ഇവിടെ വച്ച് ഇയാൾ പണം നൽകിയില്ലന്നുമാത്രമല്ല,പണം തിരികെ ചോദിച്ചതിന്റെ പേരിൽ പൊതിരെ തല്ലുകയും അസഭ്യം പറയുകയും ചെയ്തു.ഇനി പണം ചോദിച്ചുവന്നാൽ കൊല്ലുമെന്നും ഇയാൾ ഭീഷിണിപ്പെടുത്തി.

വിവരം പാർട്ടി ജില്ലാ നേതൃത്വത്തെയും അറിയിച്ചു.എന്നിട്ടും പ്രയോജനം ഉണ്ടായില്ല.വ്യക്തിപരമായി മോശം പരാമർശം നടത്തുകയും ആരോടുപരാതിപ്പെട്ടാലും പണം കിട്ടാൻ പോകുന്നില്ലന്നും പറഞ്ഞ് പലവട്ടം ഇയാൾ വെല്ലുവിളിച്ചു.പണവും സ്വർണ്ണവും തിരിച്ചുകിട്ടാൻ ഒടുവിൽ പോലീസ് സഹായവും തേടി.

എന്നാൽ ഇവിടെയും നിരാശയായിരുന്നു ഫലം.ഇയാൾ രാഷ്ട്രീയ സ്വാധീനം പ്രയോജനപ്പെടുത്തി പോലീസ് നടപടികൾ മരവിപ്പിയ്ക്കുകയായിരുന്നെന്നാണ് മനസ്സിലാവുന്നത്.തുടർന്ന് കോടതിയെ സമീപിച്ചു.കോടതി നിർദ്ദേശ പ്രകാരം കേസ് എടുത്ത്,മൊഴിയെടുത്തെങ്കിലും ഇതുവരെയും നീതി ലഭിച്ചിട്ടില്ല.

രാത്രിയിൽ വീഡിയോ കോളിലെത്തി രഹസ്യഭാഗം കാണിച്ച് ,അശ്ലീലം പറയുകയും നിരവധി അശ്ലീല വീഡിയോകൾ അയക്കുകയും ചെയ്തിട്ടുണ്ട്.ഇതുമൂലം മകന്റെ ഓൺലൈൻ ക്ലാസ്സിനുപോലും മൊബൈൽ നൽകാൻ കഴിയാതെ വിഷമിച്ചിട്ടുണ്ട്്.ഇപ്പോൾ വധഭീഷിണിയും നിലനിൽക്കുന്നു.

ആരും സുരക്ഷ നൽകാനില്ലന്ന് ബോദ്ധ്യമുള്ളതിനാൽ ശക്തിവേൽ തന്നെ കൊല്ലാൻ പോലും മടിയ്ക്കില്ല.എന്തെങ്കിലും സംഭവിയ്ക്കുന്നതിന് മുമ്പ് വിവരം പൊതുസമൂഹത്തെ അറിയിക്കണമെന്നുതോന്നിയത് കൊണ്ടാണ് മാധ്യമങ്ങളെ കാണാൻ തയ്യാറായത്.ലൈല വ്യക്തമാക്കി.

ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീട് നിർമ്മിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ചാണ്് തന്റെ പക്കൽ നിന്നും ഒരു ലക്ഷം രൂപയോളം ശക്തിവേൽ തട്ടിയെടുത്തതെന്നാണ് പുഷ്പലത വെളിപ്പെടുത്തുന്നത്.

തറയിടുന്നതിനായി പലരിൽ നിന്നായി കടംവാങ്ങി സൂക്ഷിച്ചിരുന്നതും വീട് പണിയ്ക്കായി അനുവദിച്ചിരുന്ന ആദ്യഗഡു ലോൺതുകയും ഉൾപ്പെടെ 90000 രൂപയാണ് ഇയാൾക്ക് നൽകിയത്.പറഞ്ഞസമയത്ത് വീട് പണി നടന്നില്ല.

ഇതെത്തുടർന്ന് പണം തിരികെ ചോദിച്ചു.ഇതോടെ പലവഴിയ്ക്ക് ഉപദ്രവം തുടങ്ങി. ഇത് സഹിക്കാൻ കഴിയാതെയാണ് താൻ വിഷം കഴിച്ചത്.വീട്ടുകാർ തക്കസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാലാണ് ജീവൻ തിരിച്ചുകിട്ടിയത്.പുഷ്പലത വ്യക്തമാക്കി.

 

Latest news

വേനൽ കടുത്തു;റെയിൽവെയുടെ കുടിവെള്ള വിതരണവും പ്രതിസന്ധിയിൽ

Published

on

By

തിരുവനതപുരം: വേനൽ കടുത്തതോടെ കുടിവെള്ള പ്രതിസന്ധയിൽ നട്ടം തിരിഞ്ഞിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. മിക്ക ഇടങ്ങളിലും പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാത്ത സാഹചര്യത്തിൽ വന്ദേ ഭാരതിൽ യാത്രക്കാർക്ക് നൽകിയിരുന്ന ഒരു ലിറ്റർ കുപ്പിവെള്ളം ഇനി ഉണ്ടാകില്ല.

പകരം അര ലിറ്റർ കുപ്പിയിൽ വെള്ളം നൽകിയാൽ മതിയെന്നാണ് ജീവനക്കാരുടെ തീരുമാനം. ജലം പാഴാക്കുന്നതിന്റെ അളവ് കുറക്കുക എന്നതാണ് പ്രധാന ഉദ്ദേശമെങ്കിലും കൂടുതൽ യാത്രക്കാരും അധിക ദൂരം യാത്ര ചെയ്യാത്തതും ഇത്തരമൊരു തീരുമാനമെടുക്കാൻ ഇന്ത്യൻ റെയിൽവേയെ പ്രേരിപ്പിച്ചു.

എങ്കിലും കൂടുതൽ ജലം ആവശ്യമായി വന്നാൽ വീണ്ടും 500 മില്ലി ലിറ്ററിന്റെ കുപ്പിവെള്ളം യാത്രക്കാർക്ക് സ്വാജന്യമായി നൽകും. കുടിവെള്ളം അനാവശ്യമായി പാഴാക്കുന്നത് താടയാനാണ് ഇത്തരത്തിലൊരു നടപടി സ്വാകരിക്കുന്നത് എന്ന് ഉത്തര റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ദീപക് കുമാർ വ്യക്തമാക്കി.

ശതാബ്ദി ട്രെയിനുകളിലും വെള്ളം പാഴാക്കുന്നത് തടയുന്നതിന്റെ ഭാഗമായി യാത്രക്ക് 500 മില്ലി ലിറ്റർ ബോട്ടിലിന്റെ വെള്ളമാണ് ലഭിക്കുക. കൂടാതെ ജലസംരക്ഷണത്തിന്റെ ഭാഗമായി സെൻട്രൽ റെയിൽവേ കോച്ചുകളും പ്ലാറ്റ്ഫോമുകളും വൃത്തിയാക്കുന്നതിന് 32 റീസൈക്ലിങ് പ്ലാന്റുകളിലൂടെ ദിവസേന ഏകദേശം ഒരു കോടി ലിറ്റർ വെള്ളമാണ് റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്നത്.

Continue Reading

Latest news

കോതമംഗലത്തുനിന്നും കാണാതായ എസ്‌ഐ ഷാജി പോൾ മൂന്നാറിൽ?തിരച്ചിൽ ശക്തമാക്കി പോലീസ്

Published

on

By

കോതമംഗലം;ജോലിയ്ക്കായി വീട്ടിൽ നിന്നും പുറപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തുന്നതിനായി സഹപ്രവർത്തകരും ഉറ്റവരും അടുപ്പക്കാരും നടത്തിവരുന്ന അന്വേഷണം തുടരുന്നു.

കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പൈങ്ങോട്ടൂർ മാമുട്ടത്തിൽ ഷാജി പോളി(53)നെയാണ് കാണാതായിട്ടുള്ളത്.

ചൊവ്വാഴ്ച രാവിലെ ജോലിയ്ക്കായി വീട്ടിൽ നിന്നറങ്ങിയ ഇദ്ദേഹം സ്റ്റേഷനിൽ എത്തിയിരുന്നില്ല.വൈകിട്ടോടെ വീട്ടുകാരും സഹപ്രവർത്തകരും ചേർന്ന് ഇദ്ദേഹത്തെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിരുന്നു.

ഇന്നലെ ഉച്ചവരെ വിവരം ഒന്നും ലഭിച്ചില്ല.തുടർന്ന് വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോത്താനിക്കാട് പോലീസ് മിസിംഗ് കേസ് രജിസ്റ്റർ ചെയ്തു.

എസ്ഐക്ക് വീട്ടിൽ നിന്നും മാറി നിൽക്കേണ്ടതായി ഒരു പ്രശ്നവും ഇല്ലന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

ഇന്നലെ രാത്രി 8.15 ഓടെ ഷാജി പോൾ മൂന്നാറിൽ എത്തിയതായി പോലീസിന് സൂചന ലഭിച്ചു.കാണാതായത് മുതൽ സൈബർ സെല്ലുവഴി മൊബൈലൊക്കേഷൻ കണ്ടെത്താൻ പോലീസ് നീക്കം ആരംഭിച്ചിരുന്നു.

ഇടയ്ക്ക് മൊബൈൽ ഓൺ ചെയ്യുകയും പെട്ടെന്ന് ഓഫാക്കുകയും ചെയ്യുന്ന രീതിയാണ് ഷാജി പോൾ സ്വീകരിച്ചുവരുന്നത്.

തന്നെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഒരു പക്ഷെ പ്രയോജനം ചെയ്യില്ലന്നാണ്് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

പൈങ്ങോട്ടൂരിൽ നിന്നും കറുകടത്തെത്തി ,കോതമംഗല,നേര്യമംഗലം വഴിയായിരിക്കാം ഷാജി മുന്നാറിൽ എത്തിയതെന്നാണ് പ്രാഥമീക നിഗമനം.ഇവിടം കേന്ദ്രീകരിച്ച് പോലീസ് തിരച്ചിൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.

 

 

Continue Reading

Latest news

ജോലിസ്ഥലത്തേയ്ക്ക് പുറപ്പെട്ട എസ് ഐയെ കാണാനില്ല; പോത്താനിക്കാട് പോലീസ് കേസെടുത്തു,തിരച്ചില്‍ ഊര്‍ജ്ജിതം

Published

on

By

കോതമംഗലം; ജോലിയ്ക്കായി വീട്ടില്‍ നിന്നും പുറപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല.

കോതമംഗലം സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ പൈങ്ങോട്ടൂര്‍ മാമുട്ടത്തില്‍ ഷാജി പോളി(53)നെയാണ് കാണാതായിട്ടുള്ളത്.

ഇന്നലെ രാവിലെ ജോലിയ്ക്കായി വീട്ടില്‍ നിന്നറങ്ങിയ ഇദ്ദേഹം സ്‌റ്റേഷനില്‍ എത്തിയിരുന്നില്ല.വൈകിട്ടോടെ വീട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഇദ്ദേഹത്തെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു.

ഇന്ന് ഉച്ചവരെ വിവരം ഒന്നും ലഭിച്ചില്ല.സംഭവത്തില്‍ പോത്താനിക്കാട് പോലീസ് മിസിംഗ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.എസ്‌ഐക്ക് വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടതായി ഒരു പ്രശ്‌നവും ഇല്ലന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.

 

Continue Reading

Latest news

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറഞ്ഞു

Published

on

By

ഡൽഹി ; രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തുടർച്ചയായ രണ്ടാം മാസവും എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ച്‌ എണ്ണ വിപണന കമ്പിനികൾ.

ഡല്‍ഹി മുതല്‍ മുംബൈ വരെ സിലിണ്ടർ വിലയില്‍ 19-20 രൂപ വരെ കുറഞ്ഞു. അതേസമയം, ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിൻ്റെ വിലയില്‍ ഇത്തവണയും മാറ്റമില്ല.

പുതിയ സിലിണ്ടർ വിലകള്‍ ഐഒസിഎല്‍ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്. പുതുക്കിയ വില 2024 മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.

എണ്ണ വിപണന കമ്ബനിയായ ഇന്ത്യൻ ഓയിലിൻ്റെ വെബ്‌സൈറ്റ് അനുസരിച്ച്‌, മെയ് 1 മുതല്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിൻ്റെ വില 19 രൂപ കുറച്ചു. ഇപ്പോള്‍ 1764.50 രൂപയുണ്ടായിരുന്ന സിലിണ്ടർ 1745.50 രൂപയ്ക്ക് ലഭിക്കും.

അതുപോലെ, മുംബൈയില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിൻ്റെ വില 1717.50 രൂപയില്‍ നിന്ന് 1698.50 രൂപയായി കുറഞ്ഞു. ചെന്നൈയിലും ഈ സിലിണ്ടറിന് 19 രൂപ കുറഞ്ഞു, വില 1930 രൂപയില്‍ നിന്ന് 1911 രൂപയായി കുറഞ്ഞിട്ടുണ്ട്.

എന്നാല്‍ കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്ടറിന് ഒരു രൂപ കൂടി അതായത് 20 രൂപ കുറഞ്ഞു. ഇതുവരെ 1879 രൂപയ്ക്ക് വിറ്റിരുന്ന സിലിണ്ടറിന് 1859 രൂപയായി.

Continue Reading

Latest news

ചിലവ് ചുരുക്കിയുള്ള വിവാഹത്തിന് സിവില്‍ സര്‍വ്വീസ് രംഗത്തുനിന്നും ഇടപെടല്‍; മാതൃകയായി ശ്രീധന്യ സുരേഷ്

Published

on

By

തിരുവനന്തപുരം;ചിലവ് ചുരുക്കിയുള്ള വിവാഹത്തിന് സിവില്‍ സര്‍വ്വീസ് രംഗത്തു നിന്നും ഇടപെടല്‍;മാതൃകയായി ശ്രീധന്യ സുരേഷ്

രജിസ്‌ട്രേഷന്‍ ഐജി ശ്രീധന്യ സുരേഷ് ആണ് ഐഎഎസ് കാര്‍ക്കിടയില്‍ നിന്നും ചിലവുചുരുക്കിവിവാഹം നടത്തി ,പൊതുസമൂഹത്തിന് മാതൃകയായി മാറിയിരിക്കുന്നത്.

ശ്രീധന്യയുടെ തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലായിരുന്നു വിവാഹ ചടങ്ങുകള്‍ ഒരുക്കിയത്.ഹൈക്കോടതി അസിസ്റ്റന്റായ വരന്‍ ഗായക് ആര്‍.ചന്ദ് ആയിരുന്നു വരന്‍.

ശ്രീധന്യയുടെ മാതാപിതാക്കളായ വയനാട് പൊഴുതന അമ്പലക്കൊല്ല് വീട്ടില്‍ കെ.കെ.സുരേഷും കെ.സി.കമലയും ഗായകിന്റെ മാതാപിതാക്കളായ ഓച്ചിറ വലിയമഠത്തില്‍ ഗാനം വീട്ടില്‍ കെ.രാമചന്ദ്രനും ടി.രാധാമണിയും ഉള്‍പ്പെടെ വളരെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് വിവാഹം ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചത്.

ജില്ലാ റജിസ്ട്രാര്‍ ജനറല്‍ പി.പി.നൈനാന്‍ വിവാഹ കര്‍മ്മം നിര്‍വഹിച്ചു.വധുവരന്മാര്‍ക്ക് ആശംസകള്‍ നേരാന്‍ റജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എത്തിയിരുന്നു.

Continue Reading

Trending

error: