M4 Malayalam
Connect with us

Latest news

പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചെന്ന് സമരക്കാർ,താൻ അറിഞ്ഞിട്ടില്ലന്ന് കെഎച്ച്ടിസി ഡയറക്ടർ; മൂന്നാറിലെ സിഐടിയു സമരത്തെചൊല്ലി വാദപ്രതിവാദം ശക്തം

Published

on

മൂന്നാർ;കേരള ഹൈഡൽ ടൂറിസം മൂന്നാർ സർക്യൂട്ടിന്റെ കീഴിലുള്ള പാർക്കിൽ സിഐടിയു ഇന്നലെ രാവിലെ ആരംഭിച്ച അനിശ്ചിതകാല സമരം മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ചു.സ്ഥലം മാറ്റിയവരെ തിരിച്ചടുക്കാതെ സമരം അവസാനിപ്പിക്കില്ല എന്നാണ് നേതൃത്വം പ്രഖ്യാപിച്ചിരുന്നത്.

ആവശ്യങ്ങൾ ഈ മാസം 20 നുള്ളിൽ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് ഹൈഡൽ ടൂറിസം ഡയറക്ടർ ഉറപ്പു നൽകിയതിതായിട്ടാണ് സിഐടിയു പ്രാദേശിക നേതാവ് കെ.കെ വിജയൻ ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചത്.എന്നാൽ സമരക്കാരുമായി താൻ ചർച്ചനടത്തിയിട്ടില്ലന്നും ഒരു ഉറപ്പും നൽകിയിട്ടില്ലന്നുമാണ് ഹൈഡൽ ടൂറിസം ഡയറക്ടർ നരേന്ദ്രനാഥ വെല്ലൂരിയുടെ നിലപാട്.

ഇതോടെ സമരം വെറും പ്രഹസനം മാത്രമായിരുന്നെന്നും തൊഴിലാളികളെ വഞ്ചിച്ചെന്നും ആരോപിച്ച് കോൺഗ്രസ് അനുകൂല യൂണിയൻ നേതൃത്വം സംഭവം ചർച്ചയാക്കിയിരിക്കുകയാണ്.

സമരത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് ടൂറിസം ഡയറക്ടർ പങ്കുവയ്ക്കുന്ന വിവരങ്ങൾ ചുവടെ

ഹൈഡൽ ടൂറിസം ജീവനക്കാരായ 53 പേരെ സ്ഥലം മാറ്റിയിരുന്നു.ഇതിൽ വയനാട് നിന്നും മൂന്നാറിലേക്ക് 10 പേർക്ക് സ്ഥലം മാറ്റം നൽകിയിരുന്നു.മൂന്നാറിൽ നിന്നും 10 പേരെ വയനാടിനും മാറ്റിയിരുന്നു.ഇത് സ്വാഭാവിക നടപടി മാത്രമാണ്.

അന്വേഷണത്തിൽ ക്രമേക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വയനാട് കേന്ദ്രത്തിൽ നിന്നും ഒരു ജീവനക്കാരനെ പുറത്താക്കാനും മറ്റുള്ളവരെ സ്ഥലം മാറ്റാനും വിജിലൻസ് ശുപാർശ ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും അധികം ജീവനക്കാരെ ഒറ്റയടിക്ക് സ്ഥലം മാറ്റം നൽകേണ്ടിവന്നത്.കൂടുതൽപേരെ ഉൾക്കൊള്ളാൻ സാധിക്കുന്നത് മൂന്നാർ ആണെന്ന് വ്യക്തമായതിനാലാണ് 10 പേരെ അവിടേയ്ക്ക് മാറ്റിയത്.

സ്ഥലം മാറ്റപ്പെട്ടവർക്ക് ആക്ഷേപം ബോധിപ്പിക്കാൻ 7 ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു.29 പേർ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.ഇവർ ഉന്നയിച്ച ആക്ഷേപങ്ങളുടെ നിജസ്ഥിതി പഠിക്കാൻ കൂടുതൽ സമയം ആവശ്യമാണ്.അതുകൊണ്ട് ഇതുവരെ തീരുമാനം എടുത്തിട്ടില്ല.സിഐടിയു യൂണിയൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം പ്രഖ്യാപിക്കുന്നതായി കാണിച്ച് നോട്ടീസ് നൽകിയിരുന്നു.

യൂണിയന്റെ ആരോപണം വാസ്തവിരുദ്ധമാണെന്നും ഇത് തെളിയിക്കുന്ന രേഖകൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഈ മാസം 16-ന് ഒരു മണിക്ക് മുമ്പായി തിരുവനന്തപുരം റീജിയണൽ മാനേജർക്ക് നൽകേണ്ടതാണെന്നും അറയിച്ചിരുന്നു.

ആക്ഷേപങ്ങൾ സംംബന്ധിച്ച് ഈ മാസം 20-ന് ചർച്ച നടത്താമെന്ന് നേരത്തെ ധാരണയായിരുന്നു.എന്നാൽ 20-ാം തീയതി വരെ സ്ഥലം മാറ്റം സംബന്ധിച്ച തീരുമാനം മരവിപ്പിക്കണമെന്നായിരുന്നു യൂണിയന്റെ ആവശ്യം.

ഇത് അംഗികരിക്കാൻ കഴിയില്ലന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.ഇന്നലെ രാവിലെ സമരം ആരംഭിച്ചെന്നും ഉച്ചകഴിഞ്ഞ് അവസാനിപ്പിച്ചെന്നും അറിഞ്ഞു.സമരം അവസാനിപ്പിക്കാൻ ആരുമായും ചർച്ച നടത്തിയിട്ടില്ല.ഒരു ഉറപ്പും നൽകിയിട്ടില്ല.ഈ ആവശ്യവുമായി ആരും തന്നെ സന്ദർശിച്ചിട്ടും ഇല്ല.ഡയറക്ടർ വിശദമാക്കി.

ഇപ്പോഴത്തെ ഹൈഡൽ ടൂറിസം ഡയറക്ടർ നരേന്ദ്രനാഥ വെല്ലൂരി ചുമതലയേറ്റതുമുതൽ കുത്തഴിഞ്ഞുകിടന്ന ഹൈഡൽ ടൂറിസം സെന്ററുകളിലെ പ്രശ്‌നങ്ങളിൽ ഇടപെടുകയും ആവശ്യമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുകയും ചെയ്തിരുന്നു.

ഇത് ഇടത് യൂണിയൻ നേതൃത്തെ ചൊടിപ്പിച്ചിട്ടുണ്ടെന്നും ഇന്നലത്തെ സമരത്തിന് കാരണം ഇതുതന്നെ ആയിരിക്കാമെന്നുമാണ് കോൺഗ്രസ് അനുകൂല യൂണിയൻ നേതാക്കളുടെ ആരോപണം.

മൂന്നാറിലെ പ്രധാന ആകർഷക കേന്ദ്രങ്ങളിലൊന്നാണ് ഹൈഡൽ പാർക്ക്.ഇവിടെ എത്തുന്ന വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും പാർക്ക് സന്ദർശിക്കാതെ മടങ്ങാറില്ല.പഴയ മൂന്നാർ ഹൈഡൽ പാർക്ക് അടക്കമുള്ള ഹൈഡൽ ടൂറിസം സെന്ററുകളെ സമ്പൂർണ്ണമായി സ്തംഭിപ്പിച്ചും കോൺഗ്രസ് അനുകൂല സംഘടനകളിലെ ജീവനക്കാരെയടക്കം ജോലിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാതെയുമായിരുന്നു ഇന്നലെ രാവിലെ സമരം ആരംഭിച്ചത്.

ഹൈഡൽ ടൂറിസത്തിൽ മതിയായ യോഗ്യതയില്ലാത്തവരും അച്ചടക്ക നടപടി നേരിട്ട് ജോലിയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ഭരപക്ഷ യൂണിയനിലെ പ്രാദേശിക നേതാവ് അടക്കമുള്ളവർ ജോലിചെയ്യുന്നതായും വലിയ തോതിലുളള അഴിമതി നടക്കുന്നതായും കാണിച്ച് നിരവധി പരാതികൾ ഹൈഡൽ ടൂറിസം ഡയറക്ടർക്കും കെഎസ് ഇബി വിജിലൻസ് വിഭാഗത്തിനും നേരത്തെ ലഭിച്ചിരുന്നു.ഇതേ തുടർന്നുള്ള അന്വേഷണം ഇനിയും പൂർത്തിയായിട്ടില്ല.

വയനാട്ടിൽ മൂന്നാറിലേയ്ക്ക് സ്ഥലം മാറ്റം കിട്ടിയവർ ഏത് സമയവും ജോലിയിൽ പ്രവേശിക്കാൻ തയ്യാറാണ് എന്ന ഡയറക്ടറെ അറയിച്ചിട്ടുണ്ട്.എന്നാൽ മൂന്നാറിൽ നിന്നും വയനാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചവർ ഇനിയും ജോലിയിൽ പ്രവേശിക്കാൻ സന്നദ്ധത അറയിച്ചിട്ടില്ലന്നാണ് ഡയറക്ടറുടെ ഭാഗത്തുനിന്നുള്ള വിശദീകരണം.

സംഭവം ഇടത് -വലത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചൂടേറിയ ചർച്ചയായി മാറിക്കഴിഞ്ഞു.കീറാമുട്ടിയായി മാറിയ ഈ വിഷയത്തിൽ വൈദ്യുതവകുപ്പ് മന്ത്രിയുൾപ്പെടെയുള്ള ഉന്നതരുടെ ഇടപെടലിന് സാധ്യതയുണ്ടെന്നാണ് സൂചന.

 

 

Latest news

മുരളി മന്ദിരത്തിൽ തനിക്കും മുരളിയേട്ടനും അവകാശം ഉണ്ടെന്ന് പത്മജ

Published

on

By

തൃശൂർ ;  കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. തന്നെ ഉപദ്രവിച്ചത് പ്രതാപനും വിൻസെന്റും തന്നെയാണെന്ന് പത്മജ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു  പത്മജയുടെ പ്രതികരണം.

തൃശ്ശൂരിലെ കോൺഗ്രസുകാരിൽ ചിലരുടെ സ്വഭാവം മുമ്പ് തന്നെ പറഞ്ഞിട്ടുള്ളതാണ്. അത് അവിടെ എത്തുമ്പോൾ മുരളിയേട്ടന് മനസ്സിലാകുമെന്നും പറഞ്ഞിരുന്നു.

പ്രതാപനും വിൻസെന്റും പിന്നെ അവരുടെ ഒരു കോക്കസും. വേറെ ആര് വന്നാലും അവർ സമ്മതിക്കില്ല, ശ്വാസം മുട്ടിച്ചു കളയുമെന്നും പത്മജ പറഞ്ഞു.

ജോസ് വെള്ളൂർ തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും സഹികെട്ടാണ് കോൺഗ്രസ്‌ വിട്ടതെന്നും  പത്മജ. മുരളി മന്ദിരത്തിൽ തനിക്കും മുരളിയേട്ടനും അവകാശം ഉണ്ട്. ശരിക്ക് പറഞ്ഞാൽ അച്ഛൻ എനിക്കെന്ന് പറഞ്ഞ വീടാണത്. അവിടെ എന്നെ കാണാൻ ആര് വരണം എന്നു ഞാനല്ലേ പറയേണ്ടത്.

ഞാൻ മുരളിയേട്ടനെ ബ്ലോക്ക് ചെയ്തിട്ടില്ല, ആരെയും ബ്ലോക്ക് ചെയ്തിട്ടില്ല.എന്നെ ഏട്ടൻ വിളിച്ചിട്ടില്ല. ബിജെപിയിലേക്ക് പോകുന്ന കാര്യം മുമ്പേ പറഞ്ഞില്ല എന്നത് സത്യമാണ്. ഏട്ടൻ ഡിഐസി പോയതും എൻസിപിയിൽ പോയതും ഒന്നും തന്നോട് ചർച്ച ചെയ്തല്ലല്ലോയെന്നും  അവർ പറഞ്ഞു.

കഴിഞ്ഞ ദിവസം ഫേസ്ബുക്കിലും പത്മജ വിമർശനമുന്നയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്ന തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ മുരളീധരന്‍റെ വിമർശനത്തിന് പിന്നാലെയാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ പത്മജ രംഗത്തെത്തിയത്.

തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾ കൂടെ നടന്ന് ചതിക്കുന്നവരാണെന്നാണ് പത്മജ ഫേസ്ബുക്കിൽ കുറിച്ചത്. ടിഎൻ പ്രതാപൻ, എംപി വിൻസന്‍റ് എന്നിവരുടെ പേര് പറഞ്ഞാണ് വിമർശനം.

Continue Reading

Latest news

സംസ്ഥാനത്ത് രൂക്ഷമായ കടലാക്രമണം ; ശക്തമായ തിരമാല റോഡിലേക്ക് കയറി

Published

on

By

തിരുവനന്തപുരം ; കള്ളക്കടല്‍ പ്രതിഭാസത്തെതുടര്‍ന്ന് തിരുവനന്തപുരത്ത് കടലാക്രമണം. ശക്തമായ തിരമാല റോഡിലേക്ക് കയറി.തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപമാണ് രൂക്ഷമായ കടലാക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. കടലാക്രമണത്തെതുടര്‍ന്ന് മൂന്ന് വീടുകളിലുള്ളവരെ ഒഴിപ്പിച്ചു.

ബന്ധുവീടുകളിലേക്കാണ് ഇവരെ മാറ്റിയത്. അതേസമയം, കള്ളക്കടല്‍ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട് തുടരുകയാണ്.കള്ളക്കടല്‍ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) നേരത്തെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് മുന്നറിയിപ്പ് ഇന്നലെ പിന്‍വലിച്ചിരുന്നെങ്കിലും ജാഗ്രതാ നിര്‍ദേശം തുടരുന്നുണ്ട്.

റെഡ് അലര്‍ട്ടിന് പകരം ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പും പുറത്തിറക്കിയിരുന്നു. കള്ളക്കടല്‍ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതി ജാഗ്രത തുടരണമെന്നുമാണ് നിര്‍ദേശം. ഇന്നലെ രാത്രി എട്ട് മണിയോടെ കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മുന്നറിയിപ്പിനിടെയാണ് അഞ്ചു തെങ്ങില്‍ കടലാക്രമണം ഉണ്ടായത്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും മത്സ്യബന്ധനത്തിന് പോകുന്നവരും ജാഗ്രത പാലിക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും തീരത്ത് കിടന്ന് ഉറങ്ങരുതെന്നുമുള്ള മുന്നറിയിപ്പ് തുടരും. മത്സ്യബന്ധന യാനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Continue Reading

Latest news

കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ സംഭവം ; മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ കേസ്

Published

on

By

തിരുവനന്തപുരം ; കെ എസ്‌ ആര്‍ ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും എംഎല്‍എ സച്ചിന്‍ദേവിനുമെതിരെ കേസെടുത്ത് പോലീസ്.മേയർക്കും എം.എല്‍.എയ്ക്കുമെതിരേ കേസ് എടുക്കാൻ തിരുവനന്തപുരം വഞ്ചിയൂർ സി.ജെ.എം. കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കേസെടുത്തത്.

ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ ഹർജിയിലാണ് കോടതി ഇടപെടല്‍. നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍, പൊതുജനശല്യം, അന്യായമായ തസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേർത്ത് കേസെടുക്കാനായിരുന്നു കോടതി നിർദേശിച്ചത്.

ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് അഞ്ചുപേർക്കെതിരേയും ചുമത്തിയിരിക്കുന്നത്.ഏപ്രില്‍ 27-നാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും എം.എല്‍.എയുമായ സച്ചിൻദേവ് എന്നിവരും കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർ യദുവുമായി തർക്കമുണ്ടാകുന്നത്.

തൊട്ടടുത്തദിവസം യദു ഇരുവർക്കുമെതിരേ പരാതിയുമായി കന്റോണ്‍മെന്റ് സ്റ്റേഷനിലും സിറ്റി പോലീസ് കമ്മിഷണറെയും കണ്ടിരുന്നു. എന്നാല്‍ യദുവിന്റെ പരാതി സ്വീകരിച്ചിരുന്നില്ല. തുടർന്ന് ശനിയാഴ്ച രാവിലെ യദു വഞ്ചിയൂർ കോടതിയില്‍ പരാതി നല്‍കിയിരുന്നു.

Continue Reading

Latest news

നീറ്റ് പരീക്ഷ ഇന്ന് ; രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത് 23.81 ലക്ഷം പേര്‍

Published

on

By

ഡൽഹി ; മെഡിക്കല്‍, അനുബന്ധ ബിരുദ കോഴ്സ് പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റ് കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) ഇന്ന് നടക്കും.ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് 5.20 വരെയാണ് പരീക്ഷ. രാജ്യത്തിനകത്തും പുറത്തുമായി 23.81 ലക്ഷം പേരാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്.

10.18 ലക്ഷം ആണ്‍കുട്ടികളും 13.63 ലക്ഷം പെണ്‍കുട്ടികളും 24 ട്രാന്‍സ്ജെന്‍‍ഡര്‍ പരീക്ഷ എഴുതുന്നുണ്ട്. കേരളത്തില്‍ 1.44 ലക്ഷം പേരാണ് ഇത്തവണ അപേക്ഷിച്ചത്.പരീക്ഷാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡില്‍ നിര്‍ദേശിച്ച സമയത്തു തന്നെ പരീക്ഷ കേന്ദ്രത്തിലെത്തണം. ഒന്നരയ്ക്ക് പരീക്ഷ കേന്ദ്രങ്ങളുടെ ഗേറ്റ് അടക്കും. പിന്നീട് വരുന്നവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. കര്‍ശനമായ പരിശോധനയോടെയാണ് പരീക്ഷ നടത്തിപ്പ്. ആഭരണങ്ങള്‍, ഷൂസ്, ഉയരമുള്ള ചെരിപ്പ് തുടങ്ങിയവ ധരിക്കാന്‍ പാടില്ല.

മതപരമായതും ആചാരപരമായ വസ്ത്രം ധരിക്കുന്നവരും പരിശോധനകള്‍ക്കായി നേരത്തെ എത്താനും നിര്‍ദേശമുണ്ട്.സുതാര്യമാ വെള്ളക്കുപ്പി മാത്രമേ പരീക്ഷ ഹാളില്‍ അനുവദിക്കു. എഴുതാനുള്ള പേന പരീക്ഷ കേന്ദ്രത്തില്‍ നിന്നും നല്‍കും. എഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള സിസിടിവി നിരീക്ഷണവും പരീക്ഷയ്ക്ക് ഏര്‍പ്പെടുത്തുന്നുണ്ട്.

Continue Reading

Latest news

ശബരിമലയിൽ മണ്ഡല-മകരവിളക്ക് കാലത്ത് ബുക്കിങ് ഓൺലൈൻ വഴി മാത്രം

Published

on

By

തിരുവനന്തപുരം: അടുത്ത മണ്ഡല- മകരവിളക്ക് കാലത്ത് സ്പോട് ബുക്കിങ് ഉണ്ടാവില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. ഓൺലൈൻ ബുക്കിങ് മാത്രം അനുവദിച്ചാൽ മതിയെന്നാണ് തീരുമാനം. പ്രതിദിനം ബുക്കിങ് 80000 ത്തിൽ നിർത്താനാണ് തീരുമാനം.

തിരക്ക് നിയന്ത്രിക്കാൻ ആണ് തീരുമാനം. ശബരിമലയിൽ കഴിഞ്ഞ തവണയുണ്ടായ തിരക്ക് നിയന്ത്രിക്കാൻ കഴിയാതിരുന്നതിൽ സർക്കാർ സംവിധാനങ്ങൾ ഏറെ പഴികേട്ട സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ അടക്കം യോഗത്തിലാണ് തീരുമാനം.

സ്പോട് ബുക്കിങ് വഴിയെത്തുന്ന ഭക്തരുടെ എണ്ണം കൃത്യമായി കണക്കാക്കാൻ കഴിയാത്തതും ഇതിലൂടെ തിരക്ക് കൂടുന്നതും പലപ്പോഴും ദർശന സമയം നീട്ടണമെന്ന ആവശ്യത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് സമയങ്ങളിൽ ഓൺലൈൻ ബുക്കിങിന് ഇളവ് വരുത്തണോയെന്ന കാര്യത്തിൽ തീരുമാനം പിന്നീട് മാത്രമേ ഉണ്ടാകൂ.

 

Continue Reading

Trending

error: