Latest news
18.5 സെന്റ് സ്ഥലം വേണമെന്ന് ടി യു കുരുവിള,നടപടികൾ മരവിപ്പിച്ച് റന്യുവകുപ്പ്; 3 പതിറ്റാണ്ടിന് ശേഷം വാർത്തകളിൽ നിറഞ്ഞ് അടിമാലി പഞ്ചായത്തിന്റെ ഭൂമി വാങ്ങൽ
അടിമാലി;താൻ വിൽപ്പന നടത്തിയ സ്ഥലം പറഞ്ഞുറപ്പിച്ചതിനേക്കാൾ കൂടുൽ ഉണ്ടെന്നും മിച്ചം സ്ഥലം തിരികെ വേണമെന്നും മുൻ മന്ത്രി ടിയു കുരുവിള.ആവശ്യം ഉയരുന്നത് സ്ഥലം ആധാരം ചെയ്ത മൂന്നുദശാബ്ദത്തിലേറെ പിന്നിടുമ്പോൾ.തർക്കം പരിഹരിക്കാതെ രേഖകൾ നൽകാനാവില്ലന്ന് റവന്യുവകുപ്പ്.അടിമാലി പഞ്ചായത്ത് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്ന ഭൂമിയുടെ പോക്കുവരവ് അനിശ്ചിതത്വത്തിൽ.
1988-ൽ ബസ്സസ്റ്റാന്റ് നിർമ്മാണത്തിനായി അടിമാലി പഞ്ചായത്ത് തന്നിൽ നിന്നും വാങ്ങിയ സ്ഥലം നിശ്ചിത അളവിനെക്കാൾ കൂടുതൽ ഉണ്ടെന്നും അതിനാൽ കൂടുതലായി കണ്ടെത്തിയിട്ടുള്ള സ്ഥലം തനിക്ക് തിരികെ നൽകണമെന്നുമാണ് ടി യു കരുവുളയുടെ ആവശ്യം.
പ്രശനം കീറാമുട്ടിയായി അവശേഷിക്കുന്നതിനാൽ ഇത് പരിക്കാതെ തണ്ടപേര് മാറ്റി ,കരം സ്വീകരിയ്ക്കാനാവില്ലന്നാണ് റവന്യൂവകുപ്പിന്റെ നിലപാട്.ഇതുമൂലം സ്ഥലത്തിന്റെ ഉടമസ്ഥ അവകാശം സ്ഥിരീകരിയ്ക്കുന്നതിനുള്ള പ്രധാന നടപടിയായ പോക്കുവരവ് എന്ന് നടക്കുമെന്ന് സ്ഥിരീകരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
സ്ഥലം വാങ്ങി 34 വർഷത്തോളം എത്തുമ്പോഴും റവന്യു രേഖകൾ കൃത്യമാക്കാൻ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ആവശ്യമായ നീക്കം ഉണ്ടായില്ലന്നാണ്് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്.
1988-ൽ മന്നാംകണ്ടം പഞ്ചായത്ത് എന്നപേരിലാണ് ഇന്നത്തെ അടിമാലി പഞ്ചായത്ത് അറിയപ്പെട്ടിരുന്നത്.ബസ്സസ്റ്റാന്റ് നിർമ്മാണം ലക്ഷ്യമിട്ടാണ് അന്ന് ടിയു കുരുവിളയിൽ നിന്നും സ്ഥലം വാങ്ങിയതെന്നായിരുന്നു പ്രചാരണം.എന്നാൽ ഈ സ്ഥലം ബസ്്റ്റാന്റിനായി ഉപയോഗിച്ചില്ല.പിന്നീട് ഇവിടെ പഞ്ചായത്ത് ഓഫീസ് കെട്ടിട നിർമ്മാണത്തിനായി പ്രയോജനപ്പെടുത്തുകയായിരുന്നു.
തന്നോട് പഞ്ചായത്ത് വാങ്ങിയ സ്ഥലം പിന്നീട് അളന്ന് തിട്ടപ്പെടുത്തിയപ്പോൾ 18.5 സ്ഥലം അധികം ഉണ്ടെന്ന് സ്ഥിരീകരിച്ചെന്നും ഇത് വിട്ടുകിട്ടണമെന്നുമാണ് ടിയു കുരുവിളയുടെ ആവശ്യം.ഇത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് ടിയു കുരുവിള രേഖമൂലം നേരത്തെ അപേക്ഷ നൽകിയിട്ടുണ്ട്.
അടുത്തിടെ പഞ്ചായത്ത് ഭരിച്ചിരുന്ന എൽഡിഎഫ് ഭരണസമതിയെ അവിശ്വാസത്തിലൂടെ അട്ടിമറിച്ച് യൂഡിഎഫ് പഞ്ചായത്തിന്റെ ഭരണം കൈക്കലാക്കിയിരുന്നു.ഇതിന് പിന്നാലെ യൂഡിഎഫ് ഭരണനേതൃത്വം നടത്തിയ നീക്കമാണ് സ്ഥലത്തെ സംബന്ധിച്ച് നടന്നുവരുന്ന അവകാശതർക്കം പൊതുസമൂഹത്തിൽ ചാർച്ചയാവുന്നതിന് വഴിതെളിച്ചിട്ടുള്ളത്.
എൽഡിഎഫ് ഭരണസമതി പഞ്ചായത്തിന്റെ കൈവശത്തിലുള്ള സ്ഥലം ചട്ടവിരുദ്ധമായി ടിയു കുരുവിളക്ക് കൈമാറാൻ നീക്കം നടത്തിയെന്നായിരുന്നു യൂഡിഎഫ് ഭരണനേതൃത്വത്തിന്റെ പ്രധാന ആരോപണം.
എൽഡിഎഫ് ഭരണസമതി ടിയു കുരുവിളക്ക് അനുകൂലമായ നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നെന്നും ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നെന്നും ഇത് റദ്ദാക്കിയെന്നും വിശദമായ അന്വേഷണം നടത്തുമെന്നുമാണ് ഇപ്പോഴത്തെ ഭരണസമതിയുടെ നിലപാട്.ഇക്കാര്യം പഞ്ചായത്ത ഭരണസമതി കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറയിക്കുകയും ചെയ്തിരുന്നു.
ഔദ്യോഗിക അജണ്ടയിൽ ഉൾപ്പെടുത്താതെ കഴിഞ്ഞ മാർച്ച് 15 ന് നടന്ന പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാന പ്രകാരം അധികമായി പഞ്ചായത്തിന്റെ കൈവശം ഉണ്ടെന്ന് കുരുവിള അവകാശപ്പെട്ട ഭൂമി വിട്ടു കൊടുക്കാൻ സർക്കാരിന്റെ അനുവാദത്തിനുവേണ്ടി മുൻ ഭരണ സമിതി കത്ത് നൽകിയെന്നാണ് യൂഡിഎഫ് ഭരണ സമതിയുടെ വെളിപ്പെടുത്തൽ.
പഞ്ചായത്ത് ഭരണം കഴിഞ്ഞ മാസം തങ്ങൾ പിടിച്ചെടുത്ത ശേഷം രേഖകൾ പരിശോധിച്ചപ്പോഴാണ് പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുന്ന സ്ഥലത്തെ 18.5 സെന്റ് ടിയു കുരുവിളക്ക് നൽകാൻ മുൻ ഭരണസമിതി തീരുമാനം കൈക്കൊണ്ട് വിവരം അറിയുന്നതെന്നാണ് ഇപ്പോഴാത്തെ ഭരണ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്.
15-3-2022 കുടിയ കമ്മിറ്റിയിൽ ഇങ്ങിനെയെരു അജണ്ടയില്ലയിരുന്നുവെന്നും കമ്മിറ്റി തിരുമാനങ്ങൾ പലപ്പോഴും താമസിച്ചാണ് എഴുതി ചേർക്കുന്നതെന്നും ഇത് മുതലെടുത്ത് മുൻ ഭരണസമിതിയും സെക്രട്ടറി ചേർന്ന്് ഇതുസംബന്ധിച്ച തിരുമാനം എഴുതിചേർക്കുകയായിരുന്നെന്നുമാണ് യുഡിഎഫ് അംഗങ്ങളുടെ ആരോപണം.
സെന്റിന്് ലക്ഷങ്ങൾ വിലവരുന്ന സ്ഥലം ചട്ടപ്രകാരമുള്ള കമ്മറ്റി തുരുമാനം കുടാതെ വിട്ടുനൽകുന്നതിന് ന എടുത്തത് സാമ്പത്തീക ലാഭം മുന്നിൽക്കണ്ടാണെന്നും ഇക്കാര്യത്തിൽ സത്യവസ്ഥ കണ്ടെത്താൻ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സനിത സജീ,വൈസ് പ്രസിഡന്റ് കെ എസ് സയാദ്, ബാബു പി കുര്യക്കോസ് , ടി എസ സിദ്ദിഖ് മറ്റും ഭരണസമിതി അംഗങ്ങളും പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
പ്രശ്‌നത്തിൽ നിയമ നടപടികൾ നീളുമെന്നും വിഷയത്തിൽ സർക്കാർ നിലപാട് നിർണ്ണായകമാകുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്
Latest news
ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ പരീക്ഷണം ഇന്ന് മുതല്‍
തിരുവനന്തപുരം ; ഡ്രൈവിംഗ് ലൈസൻസ് പരീക്ഷാ പരിഷ്കരണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ പ്രതിഷേധത്തിനിടെയാണ് പരിഷ്കരണം നടപ്പാക്കുന്നത്.
പുതിയ ട്രാക്ക് ഒരുക്കിയിട്ടില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും ഇന്ന് മുതല്‍ ടെസ്റ്റ് നടത്തുക.റോഡ് ടെസ്റ്റിന് ശേഷമാകും ‘H’ ടെസ്റ്റ് നടത്തുക. പ്രതിദിനം 60 ലൈസൻസ് മാത്രമാകും ഇനി മുതല്‍ ഒരു കേന്ദ്രത്തില്‍ നിന്ന് ലഭിക്കുക. പുതുതായി 40 ടെസ്റ്റിനെത്തുന്ന 40 പേരും റീടെസ്റ്റ് നടത്തുന്ന 20 പേരുമാകും ഒരു ദിവസം ടെസ്റ്റില്‍ പങ്കെടുപ്പിക്കുക.
ടാർ അല്ലെങ്കില്‍ കോണ്‍ക്രീറ്റ് ചെയ്ത്, വരകളിലൂടെയാകും ടെസ്റ്റ് നടത്തുക. വശം ചരിഞ്ഞുള്ള പാർക്കിംഗ്, കയറ്റത്ത് നിർത്തി പിന്നോട്ട് പോകാതെ കൃത്യമായി മുമ്ബോട്ട് എടുക്കുന്ന വിധം എന്നിവ ഉറപ്പായും ചെയ്യേണ്ടതാണ്. എന്നാല്‍ ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കാൻ ഗതാഗത കമ്മീഷണറെ ചുമതലപ്പെടുത്തിലെങ്കിലും സർക്കുലർ ഇതുവരെ പുറത്തിറക്കിയിട്ടില്ല.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി ഗതാഗത വകുപ്പ് മുന്നോട്ട് പോകുമ്ബോഴും സമരം കടുപ്പിക്കുകയാണ് ട്രേഡ് യൂണിയനുകള്‍. ഇന്ന് മുതല്‍ സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് സംഘടനകളുടെ സംയുക്ത സമരവും ആരംഭിക്കും. ആർടി ഓഫീസിലെ സേവനങ്ങളോട് സഹകരിക്കില്ലെന്ന് സിഐടിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്കരിച്ചും ടെസ്റ്റ് ഗ്രൗണ്ട് നിശ്ചലമാക്കിയുമാകും സമരം.
Latest news
കോതമംഗലത്തുനിന്നും കാണാതായ എസ്‌ഐ ഷാജി പോൾ മൂന്നാറിൽ?തിരച്ചിൽ ശക്തമാക്കി പോലീസ്
കോതമംഗലം;ജോലിയ്ക്കായി വീട്ടിൽ നിന്നും പുറപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തുന്നതിനായി സഹപ്രവർത്തകരും ഉറ്റവരും അടുപ്പക്കാരും നടത്തിവരുന്ന അന്വേഷണം തുടരുന്നു.
കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പൈങ്ങോട്ടൂർ മാമുട്ടത്തിൽ ഷാജി പോളി(53)നെയാണ് കാണാതായിട്ടുള്ളത്.
ചൊവ്വാഴ്ച രാവിലെ ജോലിയ്ക്കായി വീട്ടിൽ നിന്നറങ്ങിയ ഇദ്ദേഹം സ്റ്റേഷനിൽ എത്തിയിരുന്നില്ല.വൈകിട്ടോടെ വീട്ടുകാരും സഹപ്രവർത്തകരും ചേർന്ന് ഇദ്ദേഹത്തെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിരുന്നു.
ഇന്നലെ ഉച്ചവരെ വിവരം ഒന്നും ലഭിച്ചില്ല.തുടർന്ന് വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോത്താനിക്കാട് പോലീസ് മിസിംഗ് കേസ് രജിസ്റ്റർ ചെയ്തു.
എസ്ഐക്ക് വീട്ടിൽ നിന്നും മാറി നിൽക്കേണ്ടതായി ഒരു പ്രശ്നവും ഇല്ലന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
ഇന്നലെ രാത്രി 8.15 ഓടെ ഷാജി പോൾ മൂന്നാറിൽ എത്തിയതായി പോലീസിന് സൂചന ലഭിച്ചു.കാണാതായത് മുതൽ സൈബർ സെല്ലുവഴി മൊബൈലൊക്കേഷൻ കണ്ടെത്താൻ പോലീസ് നീക്കം ആരംഭിച്ചിരുന്നു.
ഇടയ്ക്ക് മൊബൈൽ ഓൺ ചെയ്യുകയും പെട്ടെന്ന് ഓഫാക്കുകയും ചെയ്യുന്ന രീതിയാണ് ഷാജി പോൾ സ്വീകരിച്ചുവരുന്നത്.
തന്നെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഒരു പക്ഷെ പ്രയോജനം ചെയ്യില്ലന്നാണ്് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
പൈങ്ങോട്ടൂരിൽ നിന്നും കറുകടത്തെത്തി ,കോതമംഗല,നേര്യമംഗലം വഴിയായിരിക്കാം ഷാജി മുന്നാറിൽ എത്തിയതെന്നാണ് പ്രാഥമീക നിഗമനം.ഇവിടം കേന്ദ്രീകരിച്ച് പോലീസ് തിരച്ചിൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.
Latest news
കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ സംഭവം; മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാതെ പോലീസ്
തിരുവനന്തപുരം ; കെഎസ്‌ആർടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയർ ആര്യ രാജേന്ദ്രനെതിരെ ഡ്രൈവർ യദു നല്‍കിയ പരാതിയില്‍ കേസെടുക്കാതെ കന്റോണ്‍മെന്റ് പൊലീസ്. മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്‌ആർടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും പോലീസ് ഇതുവരെ കേസെടുക്കാൻ തയ്യാറായിട്ടില്ല.
മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവർ പരാതി നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവർ മോശമായി പെരുമാറിയതിനാലാണ് മേയർ ഇടപെട്ടതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, തന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനു ഹൈക്കോടതിയെ സമീപിക്കാനാണ് ഡ്രൈവർ യദുവിന്റെ നീക്കം.
മേയർക്കും എംഎല്‍എയ്ക്കും എതിരെ കേസെടുക്കാത്തതിന് എതിരെയും തനിക്കുണ്ടായ മാനനഷ്ടത്തിനും കേസ് ഫയല്‍ ചെയ്യാനൊരുങ്ങുകയാണ് യദു.യദുവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടേണ്ടെന്നും തല്‍ക്കാലത്തേക്ക് മാറ്റി നിർത്താനുമാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.പിരിച്ചുവിട്ടാല്‍ ജീവനക്കാർക്കിടയില്‍ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നനിഗമനത്തിലാണ് ഗതാഗത വകുപ്പ്.
Latest news
ജോലിസ്ഥലത്തേയ്ക്ക് പുറപ്പെട്ട എസ് ഐയെ കാണാനില്ല; പോത്താനിക്കാട് പോലീസ് കേസെടുത്തു,തിരച്ചില്‍ ഊര്‍ജ്ജിതം
കോതമംഗലം; ജോലിയ്ക്കായി വീട്ടില്‍ നിന്നും പുറപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല.
കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പൈങ്ങോട്ടൂര്‍ മാമുട്ടത്തില്‍ ഷാജി പോളി(53)നെയാണ് കാണാതായിട്ടുള്ളത്.
ഇന്നലെ രാവിലെ ജോലിയ്ക്കായി വീട്ടില്‍ നിന്നറങ്ങിയ ഇദ്ദേഹം സ്‌റ്റേഷനില്‍ എത്തിയിരുന്നില്ല.വൈകിട്ടോടെ വീട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഇദ്ദേഹത്തെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു.
ഇന്ന് ഉച്ചവരെ വിവരം ഒന്നും ലഭിച്ചില്ല.സംഭവത്തില്‍ പോത്താനിക്കാട് പോലീസ് മിസിംഗ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.എസ്‌ഐക്ക് വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടതായി ഒരു പ്രശ്നവും ഇല്ലന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
Latest news
രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറഞ്ഞു
ഡൽഹി ; രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തുടർച്ചയായ രണ്ടാം മാസവും എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ച് എണ്ണ വിപണന കമ്പിനികൾ.
ഡല്‍ഹി മുതല്‍ മുംബൈ വരെ സിലിണ്ടർ വിലയില്‍ 19-20 രൂപ വരെ കുറഞ്ഞു. അതേസമയം, ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിൻ്റെ വിലയില്‍ ഇത്തവണയും മാറ്റമില്ല.
പുതിയ സിലിണ്ടർ വിലകള്‍ ഐഒസിഎല്‍ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്. പുതുക്കിയ വില 2024 മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.
എണ്ണ വിപണന കമ്ബനിയായ ഇന്ത്യൻ ഓയിലിൻ്റെ വെബ്‌സൈറ്റ് അനുസരിച്ച്, മെയ് 1 മുതല്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിൻ്റെ വില 19 രൂപ കുറച്ചു. ഇപ്പോള്‍ 1764.50 രൂപയുണ്ടായിരുന്ന സിലിണ്ടർ 1745.50 രൂപയ്ക്ക് ലഭിക്കും.
അതുപോലെ, മുംബൈയില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിൻ്റെ വില 1717.50 രൂപയില്‍ നിന്ന് 1698.50 രൂപയായി കുറഞ്ഞു. ചെന്നൈയിലും ഈ സിലിണ്ടറിന് 19 രൂപ കുറഞ്ഞു, വില 1930 രൂപയില്‍ നിന്ന് 1911 രൂപയായി കുറഞ്ഞിട്ടുണ്ട്.
എന്നാല്‍ കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്ടറിന് ഒരു രൂപ കൂടി അതായത് 20 രൂപ കുറഞ്ഞു. ഇതുവരെ 1879 രൂപയ്ക്ക് വിറ്റിരുന്ന സിലിണ്ടറിന് 1859 രൂപയായി.
-
Latest news4 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news4 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news4 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news2 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized4 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news3 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്
-
Latest news4 weeks ago
അമ്മുമ്മയും കൊച്ചുമകളും മുങ്ങി മരിച്ചു: സംഭവം മുവാറ്റുപുഴ രണ്ടാർകരയിൽ , പെൺകുട്ടിയുടെ നില ഗുരുതരം
-
Local News4 weeks ago
ബാറ്ററി മോഷണം, പ്രതി പിടിയിൽ