Latest news
8 ലക്ഷത്തിന് മുകളിൽ വടക കുടിശിഖ;വൈദ്യുതവകുപ്പിന് വക്കീൽ നോട്ടീസ് അയച്ചെന്നും നിയമനടപടികൾ തുടരുമെന്നും ദമ്പതികൾ
കോതമംഗലം; 4 വർഷം മുമ്പ് മുറി ഒഴിഞ്ഞുനൽകണമെന്ന് ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല.വാടകകുടിശിഖ ഇനത്തിൽ നൽകാനുള്ളത് 8 ലക്ഷത്തിന് മുകളിൽ. വൈദ്യുത വകുപ്പിനെതിരെ നിയമനടകളുമായി കെട്ടിട ഉടമ.
നെല്ലിക്കുഴിയിൽ കെ എസ് ഇ ബി സെക്ഷൻ ഓഫീസ് പ്രവർത്തിച്ചുവരുന്ന കെട്ടിടത്തിന്റെ ഉടമ തണ്ടിയേക്കൽ സിദ്ധിഖിന്റെ ഭാര്യ സലീക്കത്ത് ആണ് വാടക കുടിശിഖ ലഭിയ്ക്കാത്തതിനെത്തുടർന്ന് വൈദ്യുത വകുപ്പിനെതിരെ നിയമനടപടികളുമായി രംഗത്തിറങ്ങിയിട്ടുള്ളത്.
വൈദ്യുത വകുപ്പ് സെക്രട്ടറി, ചെയർമാൻ പെരുമ്പാവൂർ എക്‌സിക്യൂട്ടീവ് എഞ്ചിനിയർ,നെല്ലിക്കുഴി സെക്ഷൻ എ ഇ എന്നിവർക്ക് ഈ വിഷയത്തിൽ ഇവർ വക്കീൽ നോട്ടീസ് അയച്ചു.അനുകൂല നടപടികളുണ്ടായിൽ കേസുമായി മുന്നോട്ട് പോകുമെന്നാണ് സലീക്കത്തും ഭർത്താവ് സിദ്ധിഖും വ്യക്തമാക്കിയിട്ടുള്ളത്.
2019 ഒക്ടോബർ മുതൽ തങ്ങൾക്ക് വാടക ലഭിയ്ക്കുന്നില്ലന്നും അറിയിപ്പ് നൽകിയിട്ടും കെട്ടിടം വിട്ടുനൽകാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാവുന്നില്ലന്നും ഈ സാഹചര്യത്തിലാണ് നിയമനടപടിയിലേയ്ക്ക് കടന്നതെന്നുമാണ് ദമ്പതികളുടെ വിശദീകരണം.
ഏകദേശം 7 വർഷം മുമ്പ് നെല്ലിക്കുഴി പഞ്ചായത്താണ് സെക്ഷൻ ഓഫീസ് പ്രവർത്തനത്തിനായി മുറി വാടകയ്‌ക്കെടുത്തിരുന്നത്.17000 രൂപ മാസ വാടകയും വർഷം 5 ശതമാനം വർദ്ധനയും നിശ്ചയിച്ചുള്ള കരാർപ്രകാരമാണ് മുറി വിട്ടുനൽകിയിരുന്നത്.
മൂന്നുവർഷമായിരുന്നു കരാർ കാലാവധി.ഇതുപ്രകാരം 2019 ഒക്ടാബർ വരെ പഞ്ചായത്ത് വാടക നൽകിയിരുന്നു.മേലിൽ വാടക നൽകില്ലന്നും പഞ്ചായത്ത് ഓഫീസിൽ നിന്നും അറിയപ്പും ലഭിച്ചിരുന്നു.ഇതെത്തുടർന്ന് കെഎസ്ഇബി പെരുമ്പാവൂർ എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ നേരിൽക്കണ്ട് വിവരങ്ങൾ ധരിപ്പിയ്ക്കുകയും കെട്ടിടം ഒഴിഞ്ഞ് നൽകണമെന്ന് ആവശ്യപ്പെടുകകയും ചെയ്തു.
കത്ത് നൽകി 4 വർഷത്തോളം എത്തിയിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഇതുവരെ അനുകൂല പ്രതികരണം ലഭിച്ചിട്ടില്ല.നിലവിലെ കണക്കുകൾ പ്രകാരം 8 ലക്ഷത്തിലേറെ രൂപ ലഭിക്കാനുണ്ട്.ഇനിയും ഇത്തത്തിൽ മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.അതിനാലാണ് നിയമ നടപടി സ്വീകരിയ്ക്കാൻ തീരുമാനിച്ചത്.സിദ്ധിഖ് വിശദമാക്കി.
സംസ്ഥാനത്തെ പ്രധാന ഫർണ്ണീച്ചർ വിൽപ്പന കേന്ദ്രങ്ങളിലൊന്നാണ് നെല്ലിക്കുഴി.നിരവധി പ്ലൈവുഡ് കമ്പനികളും ഫർണ്ണിച്ചർ നിർമ്മാണ യൂണിറ്റുകളും വിൽപ്പനശാലകളും ഇവിടെ പ്രവർത്തിച്ചുവരുന്നു.
2015 -ലാണ് ഇവിടെ കെഎസ്ഇബി സെക്ഷൻ ഓഫീസ് അനുവദിച്ചത്.സെക്ഷൻ ഓഫീസ് നെല്ലിക്കുഴിയിൽ ആരംഭിച്ചത് വ്യവസായ യൂണിറ്റുകൾക്കും, ഗാർഹിക ഉപഭോക്താക്കൾക്കും വലിയ അനുഗ്രഹമായിരിന്നു.
വൈദ്യൂതവകുപ്പിന്റെ ഭാഗത്തുനിന്നും അനുകൂല നീക്കമുണ്ടായില്ലങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുന്നതിനാണ് കെട്ടിട ഉടമയുടെ തീരുമാനം.ഇത് സെക്ഷൻ ഓഫീസിന്റെ പ്രവർത്തനം നിലയ്ക്കുന്നതിന് കാരണമാവുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
കെഎസ്ഇബിക്ക് മേഖലയിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിയ്ക്കുന്ന സെക്ഷൻ ഓഫീസ് ആണ് ഇതെന്നും പിഴയായി പിരിക്കുന്ന തുകയുടെ ഒരംശം മാത്രം വിനയോഗിച്ചാൽ മുടക്കം കൂടാതെ വാടക നൽകാൻ കഴിയുമെന്നും ബന്ധപ്പെട്ട അധികൃതർ മനസ്സുവച്ചാൽ കോടതിയിൽ എത്താതെ തന്നെ ഈ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്നുമാണ് മേഖലയിലെ ഉപഭോക്താക്കിൽ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.
പഞ്ചായത്ത് വാടക നൽകി,സെക്ഷൻ ഓഫീസ് പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സാഹചര്യം സൃഷ്ടിയ്ക്കണെമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.എന്നാൽ ഇക്കാര്യത്തിൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും അനുകൂല നീക്കം ഉണ്ടാവാനിടയില്ലന്നാണ് സൂചന.
കടുത്ത അനാസ്ഥയാണ് പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഈ വിഷയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളതെന്നും പഞ്ചായത്ത് മുൻകൈ എടുത്ത് സ്ഥാപിച്ച സെക്ഷൻ ഓഫീസ് പഞ്ചായത്തിന്റെ ഭാഗത്തുനിന്നുള്ള നിസ്സഹകരണം മൂലം നെല്ലിക്കുഴിക്ക് നഷ്ടാമാവുന്ന സാഹചര്യമാണ് നിലവിള്ളതെന്നും യൂഡ്എഫ് പ്രാദേശിക നേതൃത്വം ആരോപിച്ചു.
ഇതിനെതിരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ കോൺഗ്രസ് മണ്ഡലം കമ്മറ്റി തീരുമാനിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിൽ അറിയിച്ചു.
Latest news
എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ
തിരുവനന്തപുരം ; 2023-24 അക്കാദമിക വർഷത്തെ എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം. നാളെ മൂന്ന് മണിയോടെയായിരിക്കും പ്രഖ്യപിക്കും. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപനം നടത്തുക.
കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പാണ് ഫലപ്രഖ്യാപനം. ഫലം നോക്കാൻ താഴെ തന്നിരിക്കുന്നു സൈറ്റുകളിൽ പരിശോധിക്കാം
www.prd.kerala.gov.in
www.result.kerala.gov.in
www.examresults.kerala.gov.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in
https://pareekshabhavan.kerala.gov.in
Latest news
ആംബുലൻസും കാറുമായി കൂട്ടിയിടിച്ചു: 3 മരണം
കാസർകോട്: മഞ്ചേശ്വരത്ത് തുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. അച്ഛനും 2 മക്കളും മരിച്ചു. കാറിൽ സഞ്ചരിച്ച തൃശ്ശൂർ ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ ശിവകുമാർ (54) ശരത് (23) സൗരവ് (15) എന്നിവരാണ് മരിച്ചത്.
ബാംഗ്ലൂരിൽ നിന്ന് ആശുപത്രിയിൽ നിന്ന് രോഗിയുമായി വന്ന ആംബുലൻസ് കൊല്ലൂർ മൂകാംബിക ക്ഷേത്രം ദർശിച്ച് മടങ്ങി വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
നാട്ടുകാരും യാത്രക്കാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.
2 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രി മധ്യേയുമാണ് മരണപ്പെട്ടത്.ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി ഉഷ, ഭർത്താവ് ശിവദാസ്, ഡ്രൈവർ എന്നിവർക്കും പരിക്കുണ്ട്. ഇവരെ മാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആംബുലൻസ് എതിർ ദിശയിൽ വന്നതാണ് അപകടകാരണം എന്നാണ് പ്രദേശവാസികൾ പറയുന്നത്.
Latest news
നായ കുറുകെ ചാടി: നിയന്ത്രണം തെറ്റിയ സ്കൂട്ടർ മറിഞ്ഞ് ഒരു മരണം
പത്തനംതിട്ട: അടൂരിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ സ്കൂട്ടർ മറിഞ്ഞ് യാത്രികന് ദാരുണാന്ത്യം. മണ്ണടി സന്തോഷ് ഭവനിൽ സജേഷാണ് (33) മരിച്ചത്.
മണ്ണടി മൃഗാശുപത്രിക്ക് സമീപമായിരുന്നു അപകടം.ഓടിക്കൂടിയ പ്രദേശവാസികൾ സജേഷിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കൊട്ടാരക്കരയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.
Latest news
കോഴിഫാമിൽ തീ പിടുത്തം: 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു, ഒന്നര ലക്ഷം രൂപയുടെ നഷ്ടം
പാലക്കാട്: മണ്ണാർക്കാട് കോഴിഫാമിൽ ഉണ്ടായ തീ പിടുത്തത്തിൽ ഒന്നര ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായതായി കണക്കുകൾ. 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു. അരിയൂർ ഫൈസൽ എന്ന വ്യക്തി നടത്തിയിരുന്ന സ്വകാര്യ കോഴിഫാമിലാണ് ഇന്നലെ രാത്രി 10:30ന് അഗ്നിബാധ ഉണ്ടായത്.
പഴക്കം ചെന്ന ഷോർട്ട് സർക്യൂട്ട് ആണ് തീ പിടുത്തതിനുള്ള പ്രാഥമിക കാരണം എന്നാണ് അഗ്നിശമന സേനയുടെ നിഗമനം. തീ പടർന്നപ്പോൾ കൂര മെയ്യാൻ ഉപയോഗിച്ച തെങ്ങിന്റെയും കൗങ്ങിന്റെയും പട്ടകളിലേയ്ക്കും തീ പടർന്നത് അപകടത്തിന്റെ വ്യപതി കൂട്ടി.
രാത്രി സമയമായതിനാൽ തൊഴിലാളികൾ കോഴികുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകി മടങ്ങയിരുന്നു. പരിസര വാസികളാണ് വിവരം അഗ്നിശമന സേനയെ അറിയിച്ചത്.
ഒന്നരമണിക്കൂർ പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിതെയമാക്കിയത്
Latest news
സംസ്ഥാനത്ത് പുതിയ ആശങ്ക ; രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫീവര്‍ ബാധ
കോഴിക്കോട് ; കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈല്‍ ഫീവർ സ്ഥിരീകരിച്ചു.രോഗബാധയുള്ള നാലു പേർ കോഴിക്കോട് ജില്ലക്കാരാണ്.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കോഴിക്കോട് ജില്ലക്കാരന്‍റെ നില ഗുരുതരമാണ്.
രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസർച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയില്‍ (വി.ആർ.ഡി.എല്‍) പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന് സ്ഥിരീകരിച്ചത്.
തുടർന്ന് സ്രവങ്ങള്‍ പുനെ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാല്‍ തളർച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.മസ്തിഷ്കജ്വരത്തിന്റെയും ലക്ഷണങ്ങളും ഇതിന് സമാനമാണ്.
അതിനാല്‍ രോഗബാധയുണ്ടായ ചിലർക്ക് മസ്തിഷ്കജ്വരത്തിന്‍റെ ചികിത്സയാണ് ആദ്യം നല്‍കിയതെന്നാണ് വിവരം. വി.ആർ.ഡി.എല്‍ ലാബിലെ പരിശോധനയിലെ സ്ഥിരീകരണത്തിനു ശേഷമാണ് തുടർനടപടികളുണ്ടായത്.ക്യൂലക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്കു രോഗം പകരില്ല.
രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്ബോഴാണ് രോഗ വ്യാപനം ഉണ്ടാവുക.പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം കൂടുതല്‍ അപകടകരമാവും.
-
Latest news3 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news4 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്
-
Latest news3 weeks ago
വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ
-
Local News3 weeks ago
കവിത വായ പൊത്തിപ്പിടിച്ചു, അലക്സ് കഴുത്തറുത്തു; അടിമാലിയിലെ ഫാത്തിമയുടെ ജീവനെടുത്തത് സ്വർണ്ണം കവരാനെന്ന് പ്രതികൾ
-
Latest news2 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
Latest news2 days ago
വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍
-
Latest news3 weeks ago
നദിയിൽ ബോട്ട് കീഴ്മേൽ മറിഞ്ഞ് അപകടം; 6 കുട്ടികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
-
Latest news1 week ago
മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍