Local News
അന്താരാഷ്ട്ര തലത്തിലേക്ക് താരങ്ങൾ ; മാർ ബേസിൽ ഫുട്‌ബോൾ അക്കാദമിക്ക് തുടക്കമായി
കോതമംഗലം;മാർബേസിൽ ഫുട്‌ബോൾ അക്കാദമിക്ക് തുടക്കമായി.ഹൈറേഞ്ചിന്റെ കവാടമെന്നറിയപ്പെടുന്ന കോതമംഗലത്തിന്റെ കായിക ചരിത്രത്തിൽ അക്കാദമി തിലകക്കുറിയായി മാറുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.നാടിന്റെ ഫുട്‌ബോൾ പ്രതാപത്തെ കരുതലോടെ വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്ന് അക്കാദമി ഭാരവാഹികൾ അറിയിച്ചു.
അഞ്ചാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 80 -ൽപരം കുട്ടികൾക്കാണ്് പരിശീലനം നൽകിവരുന്നത്.ആവശ്യമുള്ളവർക്ക് താമസ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.പെൺകുട്ടികളുടെ ടീം പ്രധാന ആകർഷണമാണ്.
പന്തു തട്ടാൻ പ്രായമാകുമ്പോൾ തന്നെ ശാസ്ത്രീയ പരിശീലനം ലഭിച്ചാൽ അന്താരാഷ്ട്ര തലത്തിലേക്ക് ഫുട്‌ബോൾ താരങ്ങളെ വളർത്തിയെടുക്കാമെന്ന ചിന്തയാണ് അക്കാദമിയുടെ ഉദയത്തിനു കാരണമെന്ന് നടത്തിപ്പുകാർ പറയുന്നു. മികച്ച കളിയും വ്യക്തിപരമായ അച്ചടക്കവും സ്വഭാവശുദ്ധിയും സമർപ്പണവും കുട്ടികളിൽ വളർത്തിയെടുത്ത് കളിയുടെ ഉയരങ്ങൾ കീഴടക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് അക്കദമിയുടെ മുഖ്യ ലക്ഷ്യമെന്നും ഇവർ വ്യക്തമാക്കുന്നു.
ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ പ്രൊഫഷണൽ ഫുട്ബോൾ കോച്ച് ലൈസൻസ് നേടിയ മുൻ സ്റ്റേറ്റ് കോച്ച് ബിനു വി സ്‌കറിയ ആണ് മുഖ്യ പരിശീലകൻ.കോതമംഗലം എം എൽ എ ആന്റണി ജോൺ ഉദ്ഘാടനം നിർവഹിച്ചു.
ദ്രോണാചാര്യ അവാർഡ് ജേതാവായ അത്ലറ്റിക് കോച്ച് റ്റിപി ഔസേപ്പ് , മുൻ ഇന്ത്യൻ ഫുട്‌ബോൾ താരമായ പി ആർ ഹർഷൻ,സന്തോഷ് ട്രോഫി ക്യാപ്റ്റനും കോച്ചുമായ എം എം ജേക്കബ്ബ്,ദേശീയ കായിക അദ്ധ്യാപക അവാർഡ് ജേതാവായ രാജു പോൾ,സ്‌കൂളിലെ മുൻ കായിക അദ്ധ്യാപകരായ എം സി സ്‌കറിയ,പി റ്റി അമ്മിണി,ജിമ്മി ജോസഫ്,സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളും സന്തോഷ് ട്രോഫി താരങ്ങളുമായ ഷെറിൻ സാം ,അരുൺ കെ ജെ , എൽദോസ് ജോർജ് എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
മാർത്തോമൻ ചെറിയപള്ളി വികാരി റവ.ഫാദർ ജോസ് പരത്തുവയലിൽ അനുഗ്രഹപ്രഭാഷണവും താരങ്ങൾക്കുള്ള ജഴ്‌സി വിതരണവും നടത്തി.സ്‌കൂൾ മാനേജർ ജോർജ് കൂർപ്പിള്ളി അധ്യക്ഷനായി.മാർത്തോമൻ ചെറിയപള്ളി ട്രസ്റ്റി ബിനോയ് മണ്ണഞ്ചേരി, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
പി എ എം ബഷീർ , കോതമംഗലം മുൻസിപ്പാലിറ്റി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് കെ എം,വാർഡ് കൗൺസിലറും പൂർവ്വ വിദ്യാർത്ഥിയുമായ റിൻസ് റോയ് മാർത്തോമൻ ചെറിയപള്ളി ട്രസ്റ്റി ബിനോയ് മണ്ണഞ്ചേരി മുൻ പ്രിൻസിപ്പാൾ പി പി എൽസി , പി ടി എ പ്രസിഡന്റ് പി കെ സോമൻ , പ്രിൻസിപ്പാൾ എൽദോസ് കെ വർഗീസ് , ഹെഡ്മിസ്ട്രസ് ഷൈബി കെ എബ്രഹാം എന്നിവർ സംസാരിച്ചു.
സ്‌കൂളിലെ എല്ലാവിധ കായിക പ്രവർത്തനങ്ങളുടെ നടപ്പാക്കലും ഏകോപനവുമായി കായിക അദ്ധ്യാപികയായ ഷിബി മാത്യുവും നേതൃനിരയിലുണ്ട്്.
Local News
വീണ്ടും വരുന്നു ബാഹുബലി ; പ്രഖ്യാപനവുമായി രാജമൗലി
ഹൈദരാബാദ് ; പ്രഭാസിന്റെ ബാഹുബലി സീരീസ് അവസാനിച്ചെങ്കിലും ഒരിക്കല്‍ കൂടി ബാഹുബലി സിനിമ വന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. രണ്ടു ഭാഗങ്ങള്‍ക്കുശേഷം വീണ്ടും ബാഹുബലി എത്തുകയാണ്. സിനിമ പ്രേമികള്‍ കാത്തിരുന്ന വമ്ബന്‍ പ്രഖ്യാപനവുമായി സംവിധായകന്‍ എസ് എസ് രാജമൗലി എത്തിയിരിക്കുന്നു.
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മണ്ഡ സംവിധായകനാണ് എസ്‌എസ് രാജമൗലി. ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ഇന്ത്യന്‍ സിനിമയുടെ യശസ്സ് വാനോളം ഉയര്‍ത്തിക്കാട്ടിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം ഒരു പ്രത്യേക ഫാന്‍ ബേസുണ്ട്.
തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിന്റെ ബാഹുബലിക്കും ബാഹുബലി 2 നും ലക്ഷക്കണക്കിന് ആരാധകരാണ് ഇപ്പോഴുമുള്ളത്. ഈ വേളയില്‍ ബാഹുബലി ഒരിക്കല്‍ കൂടി തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. ആരാധകര്‍ക്കായി വമ്ബന്‍ പ്രഖ്യാപനമാണ് സംവിധായകന്‍ എസ് എസ് രാജമൗലി നടത്തിയിരിക്കുന്നത് .
ബാഹുബലി ദ ക്രൗണ്‍ ഓഫ് ബ്ലഡ് എന്ന അനിമേറ്റഡ് സീരിസുമായാണ് എസ്‌എസ് രാജമൗലി എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട വീഡിയോയും അദ്ദേഹം പങ്ക് വച്ചു.
പശ്ചാത്തലത്തില്‍ ബാഹുബലി എന്ന പേര് മുഴങ്ങി കേള്‍ക്കുന്നതാണ് വീഡിയോ. ‘മഹിഷ്മതിയിലെ ആളുകള്‍ അവന്റെ നാമം ഉച്ഛരിമ്ബോള്‍, പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവന്‍ തിരിച്ചുവരുന്നത് തടയാന്‍ കഴിയില്ല. ബാഹുബലിയുടെ ‘ ട്രെയിലര്‍: ക്രൗണ്‍ ഓഫ് ബ്ലഡ്, ആനിമേറ്റഡ് പരമ്ബര ഉടന്‍ വരുന്നു! ‘ എന്നാണ് രാജമൗലിയുടെ കുറിപ്പ്.
Latest news
ജോലിസ്ഥലത്തേയ്ക്ക് പുറപ്പെട്ട എസ് ഐയെ കാണാനില്ല; പോത്താനിക്കാട് പോലീസ് കേസെടുത്തു,തിരച്ചില്‍ ഊര്‍ജ്ജിതം
കോതമംഗലം; ജോലിയ്ക്കായി വീട്ടില്‍ നിന്നും പുറപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല.
കോതമംഗലം സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ പൈങ്ങോട്ടൂര്‍ മാമുട്ടത്തില്‍ ഷാജി പോളി(53)നെയാണ് കാണാതായിട്ടുള്ളത്.
ഇന്നലെ രാവിലെ ജോലിയ്ക്കായി വീട്ടില്‍ നിന്നറങ്ങിയ ഇദ്ദേഹം സ്‌റ്റേഷനില്‍ എത്തിയിരുന്നില്ല.വൈകിട്ടോടെ വീട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഇദ്ദേഹത്തെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു.
ഇന്ന് ഉച്ചവരെ വിവരം ഒന്നും ലഭിച്ചില്ല.സംഭവത്തില്‍ പോത്താനിക്കാട് പോലീസ് മിസിംഗ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.എസ്‌ഐക്ക് വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടതായി ഒരു പ്രശ്‌നവും ഇല്ലന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
Latest news
രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറഞ്ഞു
ഡൽഹി ; രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തുടർച്ചയായ രണ്ടാം മാസവും എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ച് എണ്ണ വിപണന കമ്പിനികൾ.
ഡല്‍ഹി മുതല്‍ മുംബൈ വരെ സിലിണ്ടർ വിലയില്‍ 19-20 രൂപ വരെ കുറഞ്ഞു. അതേസമയം, ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിൻ്റെ വിലയില്‍ ഇത്തവണയും മാറ്റമില്ല.
പുതിയ സിലിണ്ടർ വിലകള്‍ ഐഒസിഎല്‍ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്. പുതുക്കിയ വില 2024 മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.
എണ്ണ വിപണന കമ്ബനിയായ ഇന്ത്യൻ ഓയിലിൻ്റെ വെബ്‌സൈറ്റ് അനുസരിച്ച്, മെയ് 1 മുതല്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിൻ്റെ വില 19 രൂപ കുറച്ചു. ഇപ്പോള്‍ 1764.50 രൂപയുണ്ടായിരുന്ന സിലിണ്ടർ 1745.50 രൂപയ്ക്ക് ലഭിക്കും.
അതുപോലെ, മുംബൈയില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിൻ്റെ വില 1717.50 രൂപയില്‍ നിന്ന് 1698.50 രൂപയായി കുറഞ്ഞു. ചെന്നൈയിലും ഈ സിലിണ്ടറിന് 19 രൂപ കുറഞ്ഞു, വില 1930 രൂപയില്‍ നിന്ന് 1911 രൂപയായി കുറഞ്ഞിട്ടുണ്ട്.
എന്നാല്‍ കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്ടറിന് ഒരു രൂപ കൂടി അതായത് 20 രൂപ കുറഞ്ഞു. ഇതുവരെ 1879 രൂപയ്ക്ക് വിറ്റിരുന്ന സിലിണ്ടറിന് 1859 രൂപയായി.
Local News
കൊടും ചൂടിൽ പാലക്കാട് ജില്ല ; വീടിനുള്ളിൽ കിടന്നുറങ്ങിയിരുന്ന വയോധികന് പൊള്ളലേറ്റു
പാലക്കാട് ; വേനലിലെ ഉഷ്ണതരംഗത്തിന്‍റെ കാഠിന്യത്തില്‍ പാലക്കാട് ഉച്ചസമയത്ത് വീടിനകത്ത് കിടന്നുറുങ്ങിയ വീട്ടുടമയ്ക്ക് പൊള്ളലേറ്റു. പാലക്കാട് ചാലിശേരി കുന്നത്തേരി കടവരാത്ത് ക്യാപ്റ്റൻ സുബ്രമണ്യന് (86) പൊള്ളലേറ്റത്.
കഴിഞ്ഞ ദിവസം ഉച്ചഭക്ഷണശേഷം വീടിനകത്തെ മുറിയില്‍ കിടന്നുറങ്ങി എഴുന്നേറ്റപ്പോഴാണ് കയ്യില്‍ നീറ്റല്‍ അനുഭവപ്പെട്ടത്. വീടിന് ചുറ്റും നിരവധി മരങ്ങള്‍ ഉള്ളതിനാല്‍ ജനലുകള്‍ തുറന്നിട്ടാണ് കിടന്നുറങ്ങാറുള്ളത്.
കഴിഞ്ഞ 34 വർഷമായി ഉച്ചക്ക് കിടക്കുന്നതും പതിവാണ്. വേദനയെതുടര്‍ന്നുള്ള പരിശോധനയിലാണ് വലതു കൈയില്‍ പൊള്ളിയ പാട് കണ്ടത്.
Latest news
ചിലവ് ചുരുക്കിയുള്ള വിവാഹത്തിന് സിവില്‍ സര്‍വ്വീസ് രംഗത്തുനിന്നും ഇടപെടല്‍; മാതൃകയായി ശ്രീധന്യ സുരേഷ്
തിരുവനന്തപുരം;ചിലവ് ചുരുക്കിയുള്ള വിവാഹത്തിന് സിവില്‍ സര്‍വ്വീസ് രംഗത്തു നിന്നും ഇടപെടല്‍;മാതൃകയായി ശ്രീധന്യ സുരേഷ്
രജിസ്‌ട്രേഷന്‍ ഐജി ശ്രീധന്യ സുരേഷ് ആണ് ഐഎഎസ് കാര്‍ക്കിടയില്‍ നിന്നും ചിലവുചുരുക്കിവിവാഹം നടത്തി ,പൊതുസമൂഹത്തിന് മാതൃകയായി മാറിയിരിക്കുന്നത്.
ശ്രീധന്യയുടെ തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലായിരുന്നു വിവാഹ ചടങ്ങുകള്‍ ഒരുക്കിയത്.ഹൈക്കോടതി അസിസ്റ്റന്റായ വരന്‍ ഗായക് ആര്‍.ചന്ദ് ആയിരുന്നു വരന്‍.
ശ്രീധന്യയുടെ മാതാപിതാക്കളായ വയനാട് പൊഴുതന അമ്പലക്കൊല്ല് വീട്ടില്‍ കെ.കെ.സുരേഷും കെ.സി.കമലയും ഗായകിന്റെ മാതാപിതാക്കളായ ഓച്ചിറ വലിയമഠത്തില്‍ ഗാനം വീട്ടില്‍ കെ.രാമചന്ദ്രനും ടി.രാധാമണിയും ഉള്‍പ്പെടെ വളരെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് വിവാഹം ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചത്.
ജില്ലാ റജിസ്ട്രാര്‍ ജനറല്‍ പി.പി.നൈനാന്‍ വിവാഹ കര്‍മ്മം നിര്‍വഹിച്ചു.വധുവരന്മാര്‍ക്ക് ആശംസകള്‍ നേരാന്‍ റജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എത്തിയിരുന്നു.
-
Latest news4 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news4 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news4 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news2 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized4 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news3 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്
-
Latest news4 weeks ago
അമ്മുമ്മയും കൊച്ചുമകളും മുങ്ങി മരിച്ചു: സംഭവം മുവാറ്റുപുഴ രണ്ടാർകരയിൽ , പെൺകുട്ടിയുടെ നില ഗുരുതരം
-
Local News4 weeks ago
ബാറ്ററി മോഷണം, പ്രതി പിടിയിൽ