M4 Malayalam
Connect with us

News

വീട്ടമ്മയ്ക്ക് ദാരുണാന്ത്യം , ആത്മഹത്യശ്രമങ്ങള്‍ തുടര്‍ക്കഥ ; ചന്തു കോളനിയില്‍ സ്ഥിതി ഗുരുതരമെന്ന് അന്തേവാസികള്‍

Published

on

കോതമംഗലം; ചുരുങ്ങിയ കാലത്തിനുള്ളില്‍ നടന്നത് 7 ആത്മഹത്യശ്രമങ്ങള്‍.ഇന്നലെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മയ്ക്ക് ആശുപത്രിയില്‍ ദാരുണാന്ത്യം.അനധികൃത താമസക്കാരുടെയും ലഹരിമാഫിയയുടെയും അഴിഞ്ഞാട്ടവും തുടര്‍ക്കഥ.ഊരുകൂട്ടത്തിന്റെ പരാതിയ്ക്ക് അധികൃതര്‍ കല്‍പ്പിയ്ക്കുന്നത് പുല്ലുവില.

നേര്യമംഗലത്തെ പട്ടികവര്‍ഗ്ഗ സെറ്റില്‍മെന്റ് കോളനിയുടെ (ചന്തുകോളനി)നിലവിലെ അവസ്ഥയെക്കുറിച്ച് അന്തേവാസികളില്‍ ഒരാള്‍കൂടിയായ മലവര്‍ഗ്ഗ മഹാജന സംഘം ശാഖ സെക്രട്ടറി എ എന്‍ ബാബു നല്‍കുന്ന വിവരം ഇങ്ങിനെ.

ഇന്നലെ വൈകിട്ട് 5 മണിയോടെ കോളനിവാസി അറയ്ക്കപറമ്പില്‍ ഷാജിയുടെ ഭാര്യ നിഷ (45) ദേഹത്ത് മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു.ഈ സമയം ഷാജിയും ഇവിടെ ഉണ്ടായിരുന്നു.

രക്ഷയ്ക്കാനുള്ള ശ്രമത്തിനിടെ ഷാജിയുടെ ആദ്യ വിവാഹ ബന്ധത്തിലെ മകന്‍ രാജേഷിന്(25) ഗുരുതരമായി പരിക്കേറ്റിരുന്നു.ഇയാള്‍ കളശേരി മെഡിയ്ക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികത്സയിലാണ്.90 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.

നിലവിലെ സ്ഥിതികളുടെ പരിണിത ഫലമാണ് ഇന്നലെ നടന്ന ആത്മഹത്യശ്രമവും ഇതെത്തുടര്‍ന്നുണ്ടായ മരണവും ഇനിയെങ്കിസും അധികൃതര്‍ വേണ്ടവണ്ണം ഇടപെട്ടില്ലങ്കില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിയ്ക്കപ്പെട്ടേക്കാം.ബാബു പറഞ്ഞു.

കോളനിയില്‍ സ്വസ്ഥമായി താമസിയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.തനിയ്ക്കും കോളനിയില്‍ സ്ഥലം അനുവദിച്ച്് കിട്ടിയിട്ടുണ്ട്.ഭാര്യയെയും മക്കളെയും കൂട്ടി അവിടെ ചെന്ന് താമസിയ്ക്കാന്‍ ഭയമാണ്.

പുറമെ നിന്നുള്ളവര്‍ കോളനിയില്‍ താമസിയ്ക്കുകയും സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്.ലഹരി ഉപയോഗം ഓരോ ദിവസം ചെല്ലുന്തോറും വര്‍ദ്ധിച്ചുവരികയാണ്.ഇന്നലത്തെ ദാരുണ സംഭവത്തിന് പിന്നിലും ലഹരി ഉപയോഗം കാരണമായിട്ടുണ്ടെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.ബാബു കൂട്ടിച്ചേര്‍ത്തു.

2017 -ലാണ് നേര്യമംഗലത്ത് ജില്ലാകൃത്തോട്ടത്തിനോട് ചേര്‍ന്ന് 104 ആദിവാസി കുടുബങ്ങള്‍ക്ക് പട്ടയം അനുവദിച്ചത്.ഇപ്പോള്‍ 32 കുടുംബങ്ങള്‍ ഇവിടെ താമസിയ്ക്കുന്നുണ്ട്.പട്ടയം ലഭിച്ചിട്ടുള്ള ബാക്കിയുള്ളവര്‍ പലകാരണങ്ങളാല്‍ ഇവിടെ താമസിനെത്തിയിട്ടില്ല.

കോളനിയിലെ അനധികൃത താമലക്കാരെക്കുറിച്ചും കുടുംബങ്ങളില്‍ അടിക്കടി ഉണ്ടാവുന്ന കലങ്ങളെക്കുറിച്ചും ലഹരി ഉപയോഗത്തെക്കുറിച്ചുമെല്ലാം മാസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന ഊരുകൂട്ടം ചര്‍ച്ചചെയ്തിരുന്നു.

പട്ടിക വര്‍ഗ്ഗ വകുപ്പും പോലീസും എല്ലാം ഇടപെട്ട് കൗണ്‍സിലിംഗ് ലഭ്യമാണമെന്നും അനധികൃത താമസക്കാരെ അടിയന്തിരമായി ഒഴിപ്പിയ്ക്കണമെന്നും യോഗം ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ ചെറുവിരല്‍ അനക്കാന്‍ പോലും അധികൃതര്‍ തയ്യാറിയില്ല.

ഈ നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ട് നീങ്ങുന്നതെങ്കില്‍ സമീപഭാവിയില്‍ കോളനിയിലെ സമാധാന അന്തരീക്ഷം പാടെ തകര്‍ന്നേക്കാമെന്നും ഇത് ഇന്നലത്തേതിന് സമാനമോ അതിലപ്പുറമോ ഉള്ള ദുരന്തങ്ങള്‍ക്ക് കാരണമായേക്കാമെന്നുമാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്

 

Latest news

അതിഥി തൊഴിലാളിയെ തോക്ക് ചൂണ്ടി ഭീക്ഷണിപ്പെടുത്തി, ബന്ധിയാക്കി: യുവാവ് അറസറ്റിൽ

Published

on

By

കോഴിക്കോട്:താമരശ്ശേരി പിസി മുക്കിൽ അതിഥി തൊഴിലാളിയെ തോക്ക് ചൂണ്ടി ഭീക്ഷണിപ്പെടുത്തി, ബന്ധിയാക്കി. സംഭവത്തിൽ യുവാവ് അറസറ്റിൽ.

ബംഗാൾ സ്വദേശി നാജ്മി ആലമിനെയാണ് (19) നിലമ്പൂർ തണ്ടുപാറക്കൽ ബിനു തട്ടിക്കൊണ്ടു
പോയത്. വീട് വൃത്തിയാക്കാനാണെന്നാണ് കൂട്ടി ക്കൊണ്ടുപോകുന്നതെന്നാണ് ബിനു നാജ്മി ആലമിനോട് പറഞ്ഞിരുന്നത്.

പോലീസ് മോചിപ്പിച്ച ശേഷം നാജ്മി വെ
ളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങിനെ..

വീട് വൃത്തിയാക്കാൻ കൂടെ വരണമെന്ന് ബിനു ആവശ്യപ്പെട്ടു.പള്ളിപ്പുറത്തുള്ള വാടക ക്വാർട്ടേഴ്സിലേക്കാണ്പോയത്. അവിടെ വച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റുകയായിരുന്നു.

തുടർന്ന് താമരശ്ശേരി മുക്കം റോഡിലൂടെ ഒരു മണിക്കൂറോളം യാത്ര ചെയ്യ്തശേഷം ബൈക്ക് നിർത്തി നടന്ന് പോയി. പിന്നീട് കവറിൽ ഒരു കെട്ട് പണവുമായാണ് ബിനു തിരികെയെത്തിയത്. അവിടെ നിന്നും വീണ്ടും ഒരു മണിക്കൂർ യാത്ര ചെയ്തശേഷം തുക ഒരു യുവതിക്ക് കൈമാറി.

പിന്നീട് ബാറിലെത്തി മദ്യപിക്കുകയും രണ്ടു കുപ്പി മദ്യം വാങ്ങി വാടക ക്വാർട്ടേഴ്സിൽ ഉച്ചയ്ക്ക് 2:30ന് തിരികെ വരുകയുമായിരുന്നു. ബിനുവാണ് ബന്ദിയാക്കാൻ പോകുന്ന വിവരം സുഹൃത്തിനെ വിളിച്ചറിയിക്കാൻ ആവശ്യപ്പെട്ടത്.

പിന്നീട് കൈകൾ ബന്ധിച്ച് നിലത്തിട്ടു. ഇതിനിടെ തന്റെ കാൽ വിരൽ ഉപയോഗിച്ച് ഫോണിൽ ലൊക്കേഷൻ സുഹൃത്തിന് അയച്ചുകൊടുത്തു.സുഹൃത്തുക്കൾ പൊലീസിനെയും കൂട്ടി സ്ഥലത്തെത്തി രക്ഷപെ ടുത്തുകയായിരുന്നു. ഈ സമയത്തു തന്നെ ബിനുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

Continue Reading

Latest news

കേരള ജേർണലിസ്റ്റ് യൂണിയൻ  കോതമംഗലം മേഖലകമ്മിറ്റി സ്ഥാപകദിനാഘോഷം നടത്തി

Published

on

By

കോതമംഗലം: കേരള ജേർണലിസ്റ്റ് യൂണിയൻ  കോതമംഗലം മേഖല കമ്മിറ്റി 24-ാമത് സ്ഥാപകദിനാഘോഷം നടത്തി. കേരള ജേർണലിസ്റ്റ് യൂണിയൻ്റെ 24ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ദിനം,മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിക്കൽ,   മാധ്യമ സെമിനാർ എന്നിവ സംഘടിപ്പിച്ചു.

കോതമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ ദിനാഘോഷ പരിപാടികൾ കെ ജെ യു സംസ്ഥാന സെക്രട്ടറി ജോഷി അറക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ലെത്തീഫ് കുഞ്ചാട്ട് മുഖ്യ പ്രഭാഷണം നടത്തി.

മേഖലാ പ്രസിഡന്റ് പി.എ സോമൻ അധ്യക്ഷത വഹിച്ചു.മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എസ് സുഗുണനെ പൊന്നാട അണിയിച്ച് ആദരിച്ചു. മേഖലാ സെക്രട്ടറി ദീപു ശാന്താറാം, മേഖല കമ്മറ്റി അംഗം കെ.എം മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു

Continue Reading

Latest news

മൂവാറ്റുപുഴ നിരപ്പിൽ വയോധികയെ കഴുത്തറുത്ത് കൊന്നു ; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

Published

on

By

മൂവാറ്റുപുഴ ; കഴുത്തറുത്ത്
കൊലപ്പെടുത്തിയ നിലയിൽ വയോധികയുടെ മൃതദ്ദേഹം കണ്ടെത്തി. ഭർത്താവ് പോലീസ് കസ്റ്റഡിയിൽ .
മൂവാറ്റുപുഴ നിരപ്പ്  കുളങ്ങാട്ടുപാറ കത്രിക്കുട്ടി (കുഞ്ഞിപെണ്ണ് 85 ) യാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ജോസഫിനെ (പാപ്പൂഞ്ഞ് – 88) മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു.വെള്ളിയാഴ്ച രാത്രി 11 .30 ഓടെയാണ് സംഭവം
കിടപ്പ് രോഗിയായിരുന്ന കുഞ്ഞിപെണ്ണ്
ഭർത്താവിൻ്റെ സംരക്ഷണയിൽ ആയിരുന്നു.അഞ്ച് മക്കൾ ഉണ്ട്.
Continue Reading

Local News

എൽ-എഫിൽ നവീകരിച്ച ആക്സിഡൻറ് ആൻഡ് എമർജൻസി വിഭാഗം

Published

on

By

അങ്കമാലി ;  അടിയന്തിര ചികിത്സ ആവശ്യമായ രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഉണ്ടായ ഗണ്യമായ വർധന പരിഗണിച്ച് ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ രോഗവും, രോഗാവസ്ഥയുടെയും ഗൗരവം അനുസരിച്ച് ഒരേ സ്ഥലത്ത് തന്നെ പ്രത്യേക പരിചരണം നൽകാവുന്ന നൂതന സംവിധാനങ്ങൾ സജ്ജീകരിച്ച് നവീകരിച്ച എമർജൻസി വിഭാഗം – (ആക്സിഡന്റ് ആൻഡ് എമർജൻസി ഡിപ്പാർട്മെൻറ്) സെൻറ് അൽഫോൻസാ ബ്ലോക്കിന്റെ താഴത്തെ നിലയിലേക്ക് മാറ്റി.

ഇതോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ഡയറക്ടർ ഫാ.തോമസ് വൈക്കത്തുപറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.വർഗീസ് പാലാട്ടി, ഫാ.റോക്കി കൊല്ലംകുടി,ഫാ.പോൾസൺ പെരേപ്പാടൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.സ്റ്റിജി ജോസഫ് , നഴ്സിംഗ് ഓഫീസർ സിസ്റ്റർ പൂജിത, മെഡിക്കൽ ഓഫീസർമാരായ ഡോ.ജോൺ നോബിൾ തോമസ് , ഡോ.എൽസി, ഡോ.പി.ജെ.തോമസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജോഷി തോമസ്, സിസ്റ്റർ അൽഫോൻസാ എന്നിവർ സംബന്ധിച്ചു.

ആഗോള നിലവാരത്തിലുള്ള ട്രൈയേജ് സംവിധാനം അനുസരിച്ച് കൃത്യമായ രോഗിയെ, കൃത്യമായ രോഗത്തിന്, കൃത്യമായ ചികിത്സക്ക്, കൃത്യമായ സമയത്ത്, കൃത്യമായ സ്ഥലത്ത് എത്തിക്കാനുള്ള കൂടുതൽ സൗകര്യങ്ങൾ ഒരുക്കികൊണ്ടാണ് നവീകരിച്ച എമർജൻസി വിഭാഗം പ്രവർത്തിക്കുകയെന്ന് ആശുപത്രി ഡയറക്ടർ ഫാ.തോമസ് വൈക്കത്തുപറമ്പിൽ അറിയിച്ചു.

വിഷം ഉള്ളിൽ ചെല്ലുന്ന അവസ്ഥ, പകർച്ചവ്യാധികൾ എന്നിവ മുതൽ, പാമ്പുകടി, കണ്ണിനേൽക്കുന്ന പരിക്കുകൾ, ഹൃദയ-ശ്വാസകോശ രോഗങ്ങൾ, കുട്ടികൾക്കുണ്ടാകുന്ന രോഗങ്ങൾ എന്നിവ ചികിൽസിക്കാൻ പ്രത്യേകം സജ്ജീകരണങ്ങളോട് കൂടിയ മുറികളും, മൈനർ ഓപ്പറേഷൻ തിയറ്ററും, എക്സ് റേ, ഇ.സി.ജി, പ്ലാസ്റ്ററിങ് മുറികൾ, പ്രത്യേക ഫാർമസി, കൗൺസിലിങ് റൂം, എന്നിവയ്ക്കുപുറമെ 30 രോഗീ സൗഹൃദ കിടക്കകൾ ആഗോളനിലവാരത്തിൽ ഇവിടെ ഒരുക്കിയിട്ടുണ്ട്.

Continue Reading

Latest news

അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ

Published

on

By

പാലക്കാട്: കൂട്ടുപാതയിൽ വിരമിച്ച അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ.മഞ്ഞപ്പളം ആശാരി തറയിൽ സ്വേദേശിനി ശ്രീ ദേവിയാണ് മരിച്ചത്. മൃദദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇൻക്യുസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ

Continue Reading

Trending

error: