M4 Malayalam
Connect with us

News

മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നാക്രമണം അവസാനിപ്പിയ്ക്കണം ; ജോഷി അറയ്ക്കല്‍

Published

on

കോതമംഗലം : മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നാക്രമണം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി ജോഷി അറയ്ക്കല്‍ ആവശ്യപ്പെട്ടു.

വ്യക്തമായ കാരണം പറയാതെ മീഡിയ വണ്‍ ടി വി ചാനലിന്റെ സംപ്രേഷണം തടഞ്ഞത് പ്രതിഷേധര്‍ഹമാണ് . സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേരള ജേര്‍ണലിസ്റ്റ് യുണിയന്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.ജോഷി അറയ്ക്കല്‍ വ്യക്തമാക്കി.

Latest news

വാഹനാപകടം:കാർ യാത്രക്കാരായ 5 പേർക്ക് ദാരുണാന്ത്യം

Published

on

By

കണ്ണൂർ: കണ്ണപുരം പുന്നച്ചേരിയിൽ നിയന്ത്രണം തെറ്റിയ കാർ ഗ്യാസ് ലോറിയിൽ ഇടിച്ച് കയറി അപകടം. അപകടത്തിൽ ഒരു കുടുബത്തിലെ 4 പേരും ഡ്രൈവറും മരിച്ചു.പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം.

4 പേർ സംഭവസ്ഥലത്തും പരുക്കേറ്റ 9 വയസ്സുകാരൻ പരിയാരം മെഡിക്കൽ കോളേജിലുമാണ് മരിച്ചത്.

കാസർകോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കൃഷ്ണൻ (65) അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9) വാഹനമോടിച്ച കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (59) എന്നിവരാണ് മരിച്ചത്.

കണ്ണൂർ ഭാഗത്ത് നിന്നും പയ്യന്നൂർ ഭാഗത്തേക്ക് പോകുബോഴായിരുന്നു അപകടം. കാറിന് പിന്നിലായി സഞ്ചരിച്ച ലോറിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ കാർ എതിർ ദിശയിൽ വന്ന ഗ്യാസ് സിലിണ്ടറുമായി കുട്ടിയിടിക്കുകയായിരുന്നു എന്നാണ് നിഗമനം. അപകടത്തിൽ കാർ പൂർണമായും തകർന്ന നിലയിലായിരുന്നു.

അപകടം കണ്ട് ഓടിക്കൂടിയ പ്രേദേശവാസികളാണ് രക്ഷ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. തുടർന്ന് കണ്ണപുരം പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. കാർ വെട്ടിപൊളിച്ച ശേഷമാണ് എല്ലാവരെയും പുറത്തെടുക്കാൻ സാധിച്ചത്. അപകടത്തിനിടയാക്കിയതായി സംശയിക്കുന്ന 2 ലോറി ഡ്രൈവർമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോർ വാഹന വകുപ്പും സ്ഥലത്തെത്തി. മകൻ സൗരവിനെ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനത്തിൽ സിഎയ്ക്ക് ചേർത്ത് വരുബോഴായിരുന്നു അപകടം.

Continue Reading

Latest news

കാർ പരസ്യബോർഡിൽ ഇടിച്ച്, മറിഞ്ഞു: ഒരു മരണം, 3 പേർക്ക് പരുക്ക്

Published

on

By

പാലക്കാട്: കണ്ണൂർ ദേശിയ പാതയിലെ പരസ്യബോർഡിൽ കാർ ഇടിച്ച് മറിഞ്ഞതിനെ തുടർന്ന് ഒരു മരണം. പൊള്ളാച്ചി കൊടൈക്കനാൽ പല്ലങ്കി സ്വദേശി തങ്കമുത്തു (55) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച 3 പേരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.

മകളെ നെടുമ്പാശ്ശേരി എയർപോർട്ടിൽ വിട്ട് തിരികെവരുബോഴാണ് അപകടമുണ്ടായത്. തങ്കമുത്തുവിന്റെ മകനും ഭാര്യയും ബന്ധുവുമാണ് പരുക്ക് പറ്റിയവർ. ചികിത്സയിൽ തുടരുന്ന ഇവരുടെ ആരോഗ്യനില ഗുരുതരമല്ല.

Continue Reading

Latest news

അയ്യപ്പന്‍മുടിയില്‍ പ്രകൃതി സന്ദര്‍ശകര്‍ക്കായി കാത്തുവച്ചിട്ടുള്ളത് കാഴ്ചകളുടെ പൂരം

Published

on

By

കോതമംഗലം;മലമുകളിലെത്തുമ്പോള്‍ ലഭിക്കുക ഭൂമിയുടെ നെറുകയിലെത്തിയ അനുഭൂതി.സദാസമയലും ഇളംകാറ്റ്.ചുറ്റും മനംമയക്കും ഹരിതഭംഗി.തൊട്ടുമുന്നില്‍ എന്നപോലെ സൂര്യാസ്തമയവും കാണാം.അയ്യപ്പന്‍മുടിയില്‍ പ്രകൃതി സന്ദര്‍ശകര്‍ക്കായി കാത്തുവച്ചിട്ടുള്ളത് കാഴ്ചകളുടെ പൂരം.

കോതമംഗലം നഗരസഭയിലെ ആറാംവാര്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശമാണ് ആയ്യപ്പന്‍മുടി.സാധാരക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാതെ ഇവിടുത്തെ പാറക്കൂട്ടത്തിന്റെ നെറുകയിലെത്താം.ഏതാണ്ട് ആയിരം ഏക്കറിലേറെ സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന ഈ പാറക്കൂട്ടം ഇന്ന് വിനോദസഞ്ചാരികളുടെ ശ്രദ്ധാകേന്ദമായി മാറിക്കഴിഞ്ഞു.

മലമുകളില്‍ നിന്നുള്ള കാഴ്ചകള്‍ ഏറെ ഹൃദ്യമാണ്.വിദൂരതയില്‍ വ്യാപിച്ചുകിടക്കുന്ന പച്ചപുതച്ച താഴ്‌വാരങ്ങളും മലനിരകളുമാണ് മുഖ്യ ആകര്‍ഷക ഘടകം.നട്ടുച്ചവെയിലിലും ഇവിടെ ഇളംകാറ്റ് വീശുന്നുണ്ട്.മലമുകളിലെ സായാഹ്ന കാഴ്ചകള്‍ എത്ര കണ്ടാലും മതിവരില്ല എന്നാണ് സന്ദര്‍ശകരില്‍ ഏറെപ്പേരുടെയും വിലയിരുത്തല്‍.

മലമുകളില്‍ അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്.മാസത്തില്‍ ഒരിയ്ക്കല്‍ മാത്രമാണ് ഈ ക്ഷേത്രത്തില്‍ പൂജ കര്‍മ്മങ്ങള്‍ നടക്കുക.ക്ഷേത്ര പരിസരത്ത്,പാറപ്പുറത്ത് നീരുറവയും കാണാം.കൊടും വേനലിലും ഈ ഉറവ വറ്റില്ലന്നാണ് സമീപവാസികള്‍ പങ്കിട്ട വിവരം.അത്യുഷ്ണം ഉള്ള ഈ സമയത്തും ഇവിടെ വെള്ളമുണ്ട്.

വേട്ടയ്ക്കിടെ അയ്യപ്പസ്വാമി ഈ മലമുകളില്‍ വിശ്രമിച്ചു എന്നതാണ് പ്രദേശത്തെച്ചുറ്റിപറ്റി ഏറെ പചാരത്തിലുള്ള ഐതീഹ്യം.ഇവിടെ മുനിയറകള്‍ ഉണ്ടെന്നുള്ള പഴമക്കാരുടെ വെളിപ്പെടുത്തലുകള്‍ കണക്കിലെടുത്ത് നിരവധി ചരിത്ര അന്വേഷകരും ഇവിടേയ്ക്ക് എത്തുന്നുണ്ട്.

ടൂറിസം രംഗത്ത് വന്‍ വികസന സാധ്യതകള്‍ ഇവിടെയുണ്ടെന്നും ഇത് സാധ്യാമായാല്‍ സര്‍ക്കാരിന് മുതല്‍ക്കൂട്ടാവുമെന്നുമാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

അയ്യപ്പന്‍മുടിയിലേയ്ക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിയ്ക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ തലത്തില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്നും മറ്റുമുള്ള മാധ്യവാര്‍ത്തകള്‍ പലവട്ടം പുറത്തുവന്നെങ്കിലും ഇതുവരെ ഒന്നും നടപ്പിലായിട്ടില്ല.

കോതമംഗലം -തട്ടേക്കാട് പാതയില്‍ ഇലവുംപറമ്പില്‍ എത്തി ,നാടുകാണിയ്ക്കുപോകുന്ന വഴിയില്‍ രണ്ടര കിലോമീറ്ററോളം സഞ്ചരിച്ചാല്‍ അയ്യപ്പന്‍ മുടയിലെത്താം.

 

Continue Reading

Latest news

16 കാരിയെ പീഡിപ്പിച്ച എസ്.ഐക്ക് 6 വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും, തിരുവനതപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്

Published

on

By

തിരുവനതപുരം: 16 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഉദ്യോഗസ്ഥന് 6 വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും . തിരുവനതപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡിലെ സബ് ഇൻസ്‌പെക്ടർ സജിത്ത് കുമാറിനെയാണ് 16 കാരിയുടെ കുടുബത്തിന്റെ പരാതിയിൽ ശിക്ഷിച്ചത്.

Continue Reading

Latest news

സത്യസന്ധതയ്ക്ക്‌ പത്തരമാറ്റ് പൊൻതിളക്കം: കളഞ്ഞു കിട്ടിയ വള പ്രലോഭനങ്ങൾക്ക് വഴിപ്പെടാതെ വിദ്യാർത്ഥികൾ ഉടമക്ക് തിരികെ നൽകി

Published

on

By

കൊച്ചി: വിദ്യാർത്ഥികളുടെ സത്യസന്ധതയ്ക്ക്‌ പത്തരമാറ്റ് പൊൻതിളക്കം. പ്രലോഭനങ്ങൾക്ക് വശംവദരാകാതെ കളഞ്ഞ് കിട്ടിയ രണ്ട് പവൻ സ്വർണ്ണം പോലീസിലേൽപ്പിച്ച് വിദ്യാർത്ഥികളായ റാഷിദും ഹാഷിമും മാതൃകയായി.

അത്താണി സിഗ്നൽ ജംഗ്ഷന് സമീപത്ത് നിന്നുമാണ് പാനായിക്കുളം സ്വദേശികളായ റാഷിദിനും, ഹാഷിമിനും രണ്ട് പവൻ്റെ ഒരു വളകിട്ടിയത്. അവർ അത് ഉടനെ ചെങ്ങമനാ‌ട്‌ പോലീസിൽ ഏൽപ്പിച്ചു.

പോലീസ് നടത്തിയ അന്വേഷണത്തിൽ ചെങ്ങമനാട് സ്വദേശിനി ബേബിയുടേതാണ് വളെയെന്ന് മനസിലായി. അത്താണിയിലുണ്ടായ വാഹനാപകടത്തിൽ ബേബിയുടെ കയ്യിൽ നിന്നും ഊരിപ്പോയതാണ്. പോലീസിൻ്റെ സാന്നിധ്യത്തിൽ ആഭരണം കൈമാറി.

ഏറ്റു വാങ്ങുമ്പോൾ ബേബിയുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. വിദ്യാർത്ഥികൾക്കും പോലീസിനും നന്ദി പറഞ്ഞു. ഇൻസ്പെക്ടർ ആർ.കുമാർ, എസ്.ഐ സന്തോഷ് കുമാർ, എ.എസ്.ഐമാരായ ഷാനവാസ്, ഷാജൻ, ദീപ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Continue Reading

Trending

error: