M4 Malayalam
Connect with us

Local News

മിനി ഊട്ടിയിൽ ബൈക്ക് അപകടം; പത്താം ക്ലാസ് വിദ്യാർഥിക്ക് ​ദാരുണാന്ത്യം

Published

on

മലപ്പുറം: കൊണ്ടോട്ടി അരിമ്പ്ര മിനി ഊട്ടിയിൽ സ്കൂൾ ബസ്സിനു പിറകിൽ ബൈക്കിടിച്ചു ഗുരുതര പരുക്കേറ്റ പത്താം ക്ലാസ് വിദ്യാർഥി മരിച്ചു.

വേങ്ങര കിളിനക്കോട് വില്ലൻ വീട്ടിൽ സിനാൻ (16) ആണു മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കിളിനക്കോട് സ്വദേശി കെ.ടി.സനീജ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മരിച്ച സിനാൻ ചേറൂർ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. ബുധനാഴ്ച വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം.

Latest news

ബസ് കയറി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Published

on

By

കണ്ണൂർ:ചെറുപുഴയിൽ മലയോരപാതയിൽ മഞ്ഞക്കാട് ഭാഗത്ത് ഉണ്ടായ വാഹനാപകടത്തിൽ അജ്ഞാതൻ മരിച്ചു.
മഞ്ഞക്കാട് ഭാഗത്ത് നിന്നും ചെറുപുഴയിലേക്ക് വരുബോഴായിരുന്നു അപകടം.

ഇരുചക്രവാഹനത്തിൽ സമീപത്തെ വീട്ടിൽ നിന്നും കയറി വന്ന കാർ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നും ആൾ റോഡിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന ബസ് കയറി തൽക്ഷണം മരണം സംഭവിച്ചു.

ആളെ തിരിച്ചറിയാൻ സാധിച്ചട്ടില്ല. കാസർകോട് നാട്ടക്കല്ല് സ്വദേശിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Continue Reading

Local News

ലഹരിക്കെതിരെ നൂറ് ഗോൾ ചലഞ്ച് നടത്തി

Published

on

By

കോതമംഗലം:കവളങ്ങാട് പല്ലാരിമംഗലം ദേശീയ വായനശാലയും അടിവാട് ഹീറോ യങ്സ് ക്ലബും സംയുക്തമായി ലഹരിക്കെതിരെ നൂറ് ഗോൾ ചലഞ്ച് നടത്തി. അടിവാട് മാലിക് ദീനാർ ഗ്രൗണ്ടിൽ നടന്ന പരിപാടി ഗോൾ അടിച്ച് പോത്താനിക്കാട് പൊലീസ് സ്റ്റേഷൻ പി.ആർ.ഒ, കെ.കെ ബിജു ഉദ്ഘാടനം ചെയ്തു.

ദേശീയ വായനശാല പ്രസിഡന്റ് കെ എ യൂസുഫ് അധ്യക്ഷനായി. ചടങ്ങിൽ ഹീറോ യങ്സ് ക്ലബ് പ്രസിഡന്റ് ഹക്കീം മുഹമ്മദ്, സെക്രട്ടറി മുഹമ്മദ് മൻസൂർ, ട്രഷറർ റമീസ് ബഷീർ, ദേശീയ വായനശാല സെക്രട്ടറി എം എം ബഷീർ, എഎസ്ഐ വി സി സജി, റിനു കുര്യൻ എന്നിവർ സംസാരിച്ചു.

Continue Reading

Latest news

തെരുവുനായ ആക്രമണം:വിദ്യാർത്ഥി ഉൾപ്പടെ 5 പേർക്ക് കടിയേറ്റു

Published

on

By

കോഴിക്കോട്: പേരാബ്രയിൽ വിദ്യാർത്ഥി ഉൾപ്പടെ 5 പേർക്ക് നേരെ തെരുവുനായയുടെ ആക്രമണം.

പേരാബ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിൻ്റെ സമീപത്തും വച്ചായിരുന്നു നയാ നാട്ടുകാർക്ക് നേരെ പാഞ്ഞടുത്തത്. ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ബാക്കിയുള്ളവർ പേരാമ്പ്രയിലെ താലൂക്ക് ആശുപത്രയിലും ചികിത്സ തേടി.

കാലിനാണ് എല്ലാവർക്കും കടിയേറ്റത്. നായയെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്

Continue Reading

Local News

വന്യമൃഗശല്യം രൂക്ഷം ; കുടിയേറ്റ മേഖലയിൽ കർഷകരുടെ കുടിയിറക്കം

Published

on

By

മുക്കം ; ജില്ലയുടെ കിഴക്കൻ മലയോര മേഖലയില്‍ കാട്ടുമൃഗങ്ങളോടും പ്രകൃതിയോടും കാലാവസ്ഥയോടുമെല്ലാം പടവെട്ടി ജീവിതം കരുപ്പിടിപ്പിക്കാനായി വർഷങ്ങള്‍ക്കുമുൻപ് കുടിയേറിപ്പാർത്തവർക്ക് പറയാനുള്ളത് ദുരിതകഥ മാത്രം.വന്യമൃഗശല്യവും കാർഷിക മേഖലയുടെ തകർച്ചയുംമൂലം അടുത്തിടെ മലയോരമേഖലയില്‍നിന്ന് കുടിയിറങ്ങിയത് നൂറുകണക്കിന് കുടുംബങ്ങളാണ്.

1940കളിലാണ് കിഴക്കൻ മലയോര മേഖലയിലേക്ക് കുടിയേറ്റമാരംഭിച്ചത്. കോട്ടയം ജില്ലക്കാരാണ് ഒട്ടുമിക്ക കർഷകരും. ഇവർക്ക് പറയാനുള്ളത് കണ്ണീരിന്റെ കഥകള്‍ മാത്രം.

ആദ്യകാലത്ത് വന്യമൃഗങ്ങളോടും മണ്ണിനോടും പടവെട്ടി കുടിയേറ്റ ജനത മണ്ണില്‍ പൊന്നുവിളയിച്ചപ്പോള്‍ ഇപ്പോള്‍ ഇതേ വന്യമൃഗങ്ങള്‍മൂലം ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണിവർ. ഇതോടെ വന്യമൃഗങ്ങളില്‍നിന്ന് രക്ഷതേടി കുടിയിറങ്ങുന്ന സങ്കടകരമായ കാഴ്ചയാണിന്ന്.

തിരുവമ്ബാടി, കൂടരഞ്ഞി, കോടഞ്ചേരി, ഊർങ്ങാട്ടിരി, കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിതി രൂക്ഷമാണ്. തിരുവമ്ബാടി ഗ്രാമപഞ്ചായത്തിലെ മേലേ മുത്തപ്പന്‍പുഴ, മറിപ്പുഴ, തേന്‍പാറ എന്നിവിടങ്ങളില്‍നിന്ന് വീടുവിട്ടിറങ്ങിയ കര്‍ഷക കുടുംബങ്ങള്‍ വന്യമൃഗശല്യമില്ലാത്ത താഴ്വാരങ്ങളിലാണ് സുരക്ഷിത ഇടംതേടുന്നത്.

പല കുടുംബങ്ങളും വാടകവീടുകളിലാണ്. 60ല്‍പരം വീടുകളായിരുന്നു കുണ്ടന്‍തോടിലുണ്ടായിരുന്നത്. ഇതില്‍ മിക്കവയിലും ഇപ്പോള്‍ മനുഷ്യവാസമില്ല. മേലേ മറിപ്പുഴയില്‍ 15ഓളം വീടുകളും ഒഴിഞ്ഞുകിടക്കുകയാണ്.

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ പൂവാറംതോട്, കൂമ്ബാറ, കക്കാടംപൊയില്‍, അകമ്ബുഴ എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. അകമ്ബുഴ, കക്കാടംപൊയില്‍ മേഖലയില്‍ മാത്രം നൂറോളം കുടുംബങ്ങള്‍ വീടുവിട്ടിറങ്ങിയതായാണ് കണക്ക്.

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കത്തും പരിസരപ്രദേശങ്ങളിലും കാട്ടാന ഉള്‍പ്പെടെയുള്ളവയുടെ ശല്യം അതിരൂക്ഷമാണ്. ഊർങ്ങാട്ടിരി പഞ്ചായത്തില്‍ അടുത്തിടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്.

പുലി, കാട്ടാന, മലാന്‍, മാന്‍, പന്നി, കുരങ്ങ് എന്നിവയുടെ ശല്യമാണ് കുടിയിറക്കത്തിന് കാരണം. വന്യമൃഗശല്യം ജീവനും സ്വത്തിനും ഭീഷണിയായതോടെ വീടുവിട്ടിറങ്ങുകയല്ലാതെ മാര്‍ഗമില്ലെന്ന് ഇവര്‍ പറയുന്നു.

വനംവകുപ്പിന്റെ വേലികളെല്ലാം തകര്‍ത്താണ് വന്യജീവികളുടെ വിഹാരം. കൊക്കോ, ജാതി, കുരുമുളക് എന്നിവ സമൃദ്ധമായി വളരുന്ന മേഖലയാണിത്. കൃഷിയെമാത്രം ആശ്രയിച്ച്‌ ഉപജീവനം നടത്തുന്നവരായതിനാല്‍ പൂര്‍ണമായും ഇവിടെനിന്ന് പറിച്ചുനടാനാകാത്ത അവസ്ഥയാണ്.

 

Continue Reading

Latest news

താപനില താഴുന്നു: 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Published

on

By

തിരുവനന്തപുരം: ജില്ലകളിൽ ഉയർന്ന താപനില കുറയുന്ന സാഹചര്യത്തിൽ 5 ജില്ലകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട,ഇടുക്കി,എറണാകുളം,പാലക്കാട്,വയനാട് ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട്.

ഈ ജില്ലകളിൽ ബുധനാഴ്ച വരെ മഴ തുടരും.15ാം തിയതി വരെയാണ് അലർട്ട് നൽകിയിരിക്കുന്നത്. കൂടാതെ ഇന്ന് ഒരു ജില്ലകളിലും താപനില ഉയരാനുള്ള സഹജര്യമില്ലെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞു.

എങ്കിലും സംസ്ഥാനത്തെ എറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയിരിക്കുന്നത് കൊല്ലത്താണ്. 36.5 ഡിഗ്രി സെൽസ്യസ്. സമാനമായ രീതിയിൽ ചൂട് അനുഭവപ്പെട്ട മറ്റൊരു ജില്ലയായ പാലക്കാട് 33.7 ലേക്ക് താപനില ചുരുങ്ങി.

വരും ദിവസങ്ങളിലും മഴക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Continue Reading

Trending

error: