M4 Malayalam
Connect with us

Latest news

“നിങ്ങൾഎടുക്കെന്ന്” എംഎൽഎ, എടുത്തിരിയ്ക്കും എന്ന് ഡിവൈഎസ്പിയും, വെല്ലുവിളി കോതമംഗലം കോടതി മുറ്റത്ത്; അന്തംവിട്ട് കാഴ്ചക്കാരും

Published

on

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം;നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദ്ദേഹവുമായി നഗരത്തിൽ യൂഡിഎഫ് നടത്തിയ പ്രതിഷേധത്തെത്തുടർന്ന് പോലീസ് ചാർജ്ജ് ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് ഇന്നലെ കോതമംഗലം കോടതി പരിസരത്ത് നടന്നത് അസാധാര സംഭവങ്ങൾ.

ഈ കേസിൽ പ്രതികളായ മാത്യു കുഴൽനാടൻ എം എൽ എയെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും തിങ്കളാഴ്ച രാത്രി വൈകി കോതമംഗലം പോലീസ് ബലപ്രയോഗിച്ച് അറസ്റ്റുചെയ്തിരുന്നു.

ചൊവ്വാഴ്ച പുലർച്ചയോടെ പോലീസ് ഇരുവരെയും കോടതി മുമ്പാകെ ഹാജരാക്കി. അരമണിക്കുറോളം നീണ്ട നടപടികൾക്കൊടുവിൽ കോടതി ഇരുവർക്കും താൽക്കാലിക ജാമ്യം അനുവദിച്ചു.ഇന്നലെ രാവിലെ കോടതിയിൽ ഹാജരാകാനും നിർദ്ദേശിച്ചിരുന്നു.

ഇതുപ്രകാരം ഇരുവരും രാവിലെ കോടതിയിൽ ഹാജരായി.ഈ സമയം കോടതി പരിസരത്തേയ്ക്ക് പലഭാഗങ്ങളിൽ നിന്നായി പോലീസ് എത്തിയിരുന്നു.

കേസിൽ വിശദമായ വാദം നടക്കുകയും കോടതി ഉപാധികളോടെ ഇരുവർക്കും ജാമ്യം അനുവദിയ്ക്കുകയും ചെയ്തു.ഈ സമയം കോടതി പരസരത്ത് പോലീസ് വിന്യാസം ശക്തമായി.ഈ സമയം പാർട്ടി പ്രവർത്തകരും കൂട്ടംകൂട്ടമായി കോടതിയിലേയ്ക്ക് എത്തിയിരുന്നു.

കോടതി പരിസരത്ത് പ്രതിയെ “റാഞ്ചാൻ”പോലീസ് നീക്കം

12 മണിയോടെ ജാമ്യം ലഭിച്ച വിവരം അറിയിക്കാൻ മാത്യു കുഴൽനാടൻ എംഎൽഎയും മുഹമ്മദ് ഷിയാസും മാധ്യമങ്ങളെ കാണാനായി എത്തി.

ഇതിന് ശേഷം തിരച്ച് കോടതിയിലേയ്ക്കാൻ പോകവെ മുഹമ്മദ് ഷിയാസിനെ പിടുകുടാൻ പോലീസ് നടത്തിയ നീക്കം അൽപ്പനേരം അഭിഭാഷകരും പോലീസും തമ്മിലുള്ള സംഘർഷത്തിനും വഴിയൊരുക്കി.

കോടതി ജാമ്യം നൽകിയ പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ പറ്റില്ലന്നുള്ള കർശന നിലപാടിലായിരുന്നു അഭിഭാഷകർ.പോലീസ് ബലം പ്രയോഗിച്ച് കീഴടക്കാൻ ശ്രമിച്ചതോടെ അഭിഭാഷകരും പാർട്ടിപ്രവർത്തകരും ചേർന്ന് മുഹമ്മദ് ഷിയാസിനെയും എം എൽ എയും ഉന്തിത്തള്ളി കോടതി മുറ്റത്തെത്തിച്ചു.

ഇവിടടെയും പോലീസ് പിന്നാലെ എത്തി.ഈ സമയം വലയം ചെയ്തിരുന്ന പാർട്ടി പ്രവർത്തകരോട് ദൂരേയ്ക്ക് മാറാൻ മാത്യു കുഴൽനാടൻ നിർദ്ദേശിച്ചു.പിന്നീട് മുഹമ്മദ് ഷിയാസിനെ വിളിച്ചുവരുത്തി ഒപ്പം നിർത്തി,പോലീസിനോട് നിങ്ങൾ എടുക്ക് എന്ന് ആക്രോശിച്ച് മുന്നോട്ടുവന്നു.

എടുക്കും ,എടുത്തിരിയ്ക്കും .സാർ പറയുമ്പോൾ എടുക്കേണ്ട കാര്യമില്ലല്ലോ, എടുത്തിരിയ്ക്കും എന്നും മറ്റും ഈ സമയം പോലീസംഘത്തിലെ ഡിവൈഎസ്പി പ്രതികരിച്ചു.

തുടർന്ന് അഭിഭാഷകർ ഇരുവരെയും കോടതി മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഇതോടെയാണ് രംഗം ശാന്തമായത്.പൊതുമുതൽ നിശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള കേസിലാണ് മുഹമ്മദ് ഷിയാസിന് കോടതി ഉപാധികളോടെ ആദ്യം ജാമ്യം അനുവദിച്ചത്.

പിന്നീട് മുഹമ്മദ് ഷിയാസിനെതിരെയുള്ള മറ്റ് കേസുകൾ കൂടി പോലീസ് കോടതിയിൽ എത്തിച്ചു.ഈ സമയം കോടതി പരിസരത്ത് വീണ്ടും പോലീസ് വിന്യാസം വർദ്ധിപ്പിച്ചിരുന്നു.

കോടതി കെട്ടിടത്തിന്റെ ഇടനാഴികളിലും കോടതി മുറിക്ക് ചുറ്റും പോലീസ് നിരന്നു.മുറ്റത്ത് പോലീസുകാരെ മുട്ടാതെ നടക്കാൻ കഴിയില്ലന്ന അവസ്ഥയും സംജാതമായി.

ആകാംക്ഷയുടെ മുൾമുനയിൽ മണിക്കൂറികൾ

ഇതോടെ കോടതി മുറിക്ക് പുറത്തിറങ്ങിയാൽ മുഹമ്മദ് ഷിയാസിനെ പോലീസ് പിടികൂടുമെന്നുള്ള അഭ്യൂഹങ്ങളും പ്രചരിച്ചു.ഇതോടെ പാർട്ടി പ്രവർത്തകരും ജാഗരൂകരായി.

കേസിൽ രാത്രിയിലും കോടതി വാദം കേട്ടു.ഇടയ്ക്ക് കോടതി പോലീസിനോട് റിപ്പോർട്ടും ആവശ്യപ്പെട്ടിരുന്നു.രാത്രി എട്ടുമണിയോടടുത്ത് കോടതിയിൽ എത്തിയ അവസാനത്തെ കേസിലും മുഹമ്മദ് ഷിയാസിന് ജാമ്യം ലഭിച്ചു.

പിന്നാലെ കുഴൽനാടനും ഷിയാസും മാധ്യമങ്ങളെ കണ്ട് ,രാവിലെ മുതൽ നടന്ന നിയമപോരാട്ടത്തെക്കുറിച്ചും ഇടയ്ക്കുണ്ടായ പോലീസ് ഇടപെടലുകളെക്കുറിച്ചും വിശദമാക്കി.കേസുകൾ കെട്ടിച്ചമച്ചതാണെന്നും കോടതികളിൽ വിശ്വമുണ്ടെന്നും നിയമപരമായി നേരിടുമെന്നും എംഎൽഎ പറഞ്ഞു.

എംഎൽഎയും സംഘവും കോടതി പരിസരത്തുനിന്നും പിരഞ്ഞതിന് ശേഷമാണ് പോലീസ് ഇവിടെ നിന്നും പിൻവാങ്ങിയത്.ഈ കേസുകളിൽ പോലീസ് അമിത താൽപര്യവും തിടുക്കവും പ്രകടമാക്കിയെന്നും ഇത് ഷിയാസിനെ എങ്ങിനെ എങ്കിലും ജയിലിലാക്കുക എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനായിരുന്നെന്നും മറ്റുമുള്ള വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.

വീഡിയോ കാണാം.ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യണെ..

 

Latest news

കോതമംഗലം എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി പി എ സോമൻ്റെ മാതാവ് കാർത്ത്യായനി നിര്യാതയായി

Published

on

By

കോതമംഗലം: പിണ്ടിമന പയ്യന വീട്ടിൽ പരേതനായ അച്ചുതൻ്റെ ഭാര്യ കാർത്യായനി(91) നിര്യാതയായി.
സംസ്കാരം 11 – ന്  ഉച്ചയ്ക്ക് 12 ന് . പരേതനായ പി.എ. ഗോപി, പി.എ.ഷാജി, പി.എ. സോമൻ, (കോതമംഗലം എസ്എൻഡി പി യൂണിയൻ സെക്രട്ടറി) പി.എ രാജൻ. മരുമക്കൾ ശാന്ത, സിന്ദു , സിനു സ്മിത
Continue Reading

Latest news

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

Published

on

By

മുംബൈ ; പ്രശസ്ത സംവിധായകനും ഛായഗ്രാഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു. യോദ്ധ അടക്കം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം. പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായഗ്രാഹകനുമായ ശിവന്‍റെ മകനായി 1959 ലാണ് സംഗീത് ശിവന്‍ ജനിച്ചത്.

എംജി കോളേജ്, മാർ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കിയ ശേഷം പിതാവിനൊപ്പം ഡോക്യുമെന്‍ററികളിലും മറ്റും ഭാഗമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവന്നത്. 1990 ല്‍ ഇറങ്ങിയ വ്യൂഹം എന്ന ചിത്രമായിരുന്നു സംഗീത് ശിവന്‍റെ ആദ്യ സംവിധാന സംരംഭം. രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പൊലീസ് ക്രൈം സ്റ്റോറിയായിരുന്നു ഇത്. വ്യത്യസ്തമായ മേയ്ക്കിംഗിലും കഥപറച്ചിലിനാലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് മോഹൻ ലാലിനെ നായകനാക്കി യോദ്ധ. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായി ഇന്നും കരുതപ്പെടുന്ന ചിത്രമാണ് യോദ്ധ. പിന്നീട് ഡാഡി, ഗാന്ധർവ്വം, നിർണ്ണയം തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവൻ മലയാളത്തില്‍ ഒരുക്കിയത്. ഇഡിയറ്റ്സ് എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്തു.

സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രത്തിലൂടെയാണ് സംഗീത് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ബോളിവുഡില്‍ എട്ടോളം ചിത്രങ്ങള്‍ സംഗീത് ശിവന്‍ ഒരുക്കിയിട്ടുണ്ട്. യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. ഭാര്യ – ജയശ്രീ മക്കള്‍ – സജന, ശന്താനു.

Continue Reading

Latest news

എസ് എസ് എൽ സി പരീക്ഷാഫലം പ്രഖ്യാപിച്ചു ; കഴിഞ്ഞ വർഷത്തേക്കാൾ 0.01 വിജയശതമാനം കുറവ്

Published

on

By

തിരുവനന്തപുരം ; ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.69 ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ 0.01 ശതമാനത്തിന്റെകുറവാണുള്ളത്. 2970 സെന്ററുകളിലായി 4,27,153 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതിയത്.

71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. എപ്ലസ് കൂടുതല്‍ നേടിയ വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയിലാണ് 4,25, 563 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടി. വിജയ ശതമാനം ഏറ്റവും കുറഞ്ഞത് തിരുവനന്തപുരത്താണ്. കൂടുതല്‍ കോട്ടയത്ത്(99.92). പാലാ വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും ജയിച്ചു. 892 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നൂറ് ശതമാനമാണ് വിജയം.

പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. പരീക്ഷയില്‍ വിജയിച്ച എല്ലാവരെയും മന്ത്രി അനുമോദിച്ചു. നാലുമണി മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടിപറഞ്ഞു. ടിഎച്ച്‌എസ്‌എല്‍സി പരീക്ഷയില്‍ 2944 പേര്‍ പരീക്ഷ എഴുതിയതില്‍ 2938 പേര്‍ വിജയിച്ചു. 99.8 ആണ് വിജയശതമാനം. 534 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

പരീക്ഷാ ഫലം പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്ബര്‍ മാത്രം നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിനനുസരിച്ച്‌ ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ PRD Live ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

എസ്‌എസ്‌എല്‍സി / ഹയർ സെക്കൻഡറി/ വിഎച്ച്‌എസ്.ഇ ഫലങ്ങളറിയാൻ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ‘സഫലം 2024′ എന്ന മൊബൈല്‍ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കി.

എസ്‌എസ്‌എല്‍സിയുടെ വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോർട്ടുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈല്‍ ആപ്പിലും’റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2024’ എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.

Continue Reading

Latest news

പ്രണയപ്പക:വിഷ്ണുപ്രിയ വധക്കേസിൽ സുപ്രധാന വിധി വെള്ളിയാഴ്ച

Published

on

By

കണ്ണൂർ: കേരള മനസാക്ഷിയെ പിടിച്ചുലച്ച വിഷ്ണുപ്രിയ വധക്കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി തലശ്ശേരി അഡീഷണൽ ജില്ലാ കോടതി. ജില്ലാ കോടതി ഒന്നാണ് കേസിലെ വിധി പറയൽ മറ്റൊരു ദിവസത്തേക്ക് മാറ്റിയത്.

പ്രണയാഭ്യ‍ർഥന നിരസിച്ചതിന് പെൺകുട്ടിയോട് പക തോന്നിയ പ്രതി ശ്യാംജിത്ത് വീട്ടിൽ കയറി വിഷ്ണുപ്രിയയെ കത്തി കൊണ്ട് അതിക്രൂരമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

2022 ഒക്ടോബർ 22ന് നടന്ന കൊലപതകത്തിൽ 2023 സെപ്റ്റംബർ 21നാണ് വിചാരണ തുടങ്ങിയത്. തലശ്ശേരി അ‍ഡീഷണൽ ജില്ലാ കോടതി മുൻപകയായിരുന്നു വിചാരണ നടപടികൾ.

പ്രതിഭാഗം വാദം പൂർത്തിയാക്കിയ കേസിൽ 73 പേർ സാക്ഷികളായി. വിഷ്ണുപ്രിയയുടെ അടുത്ത ബന്ധുവിൻ്റെ മരണാനന്തര ചടങ്ങുകൾക്ക് പങ്കെടുത്ത് വീട്ടിൽ വസ്ത്രം മാറാൻ എത്തിയപ്പോഴായിരുന്നു കൊലപാതകം. ഏറെ നേരം പിന്നിട്ടിട്ടും മകൾ വരാത്തതിനെ തുടർന്ന് അമ്മ നടത്തിയ അനോഷണത്തിലാണ് വീടിനുള്ളിൽ അനകമാറ്റ നിലയിൽ വിഷ്ണുപ്രിയയെ കണ്ടെത്തുന്നത്.

അതികം വൈകാതെ മരണം സംഭവിച്ചു.

പിന്നാലെ ശ്യാംജിത്തിനെ പിടികൂടിയപ്പോൾ
“തനിക്ക് 25 വയസ്സ് മാത്രമാണ് പ്രായം , 14 വർഷത്തെ ശിക്ഷയെ പറ്റി ഗൂഗിളിൽ കണ്ടിട്ടുണ്ട്, 39 വയസ്സാകുമ്പോൾ ശിക്ഷ കഴിഞ്ഞിറങ്ങാം, ഒന്നും നഷ്ടപ്പെടാനില്ല’’ എന്നായിരുന്നു പ്രതികരണം.

Continue Reading

Latest news

പത്താം ക്ലാസ് പരീക്ഷാഫലം അറിയാൻ ഇനി നിമിഷങ്ങൾ മാത്രം

Published

on

By

തിരുവനന്തപുരം ; കേരള എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് പുറത്ത് വരും. മുൻവർഷങ്ങളെക്കാള്‍ നേരത്തേയാണ് ഇത്തവണ ഫലപ്രഖ്യാപനം.

ഫലം പരിശോധിക്കാം ഈ വെബ്സൈറ്റുകളിൽ: https://pareekshabhavan.kerala.gov.in,

www.prd.kerala.gov.in,

https://sslcexam.kerala.gov.in,

www.results.kite.kerala.gov.in,

1. ഫലം അറിയാൻ ആദ്യം നിങ്ങള്‍ മുകളില്‍ നല്‍കിയിരിക്കുന്നതിലെ ഏതെങ്കിലും സൈറ്റില്‍ കയറുക. ഇതില്‍ ആദ്യത്തെ സൈറ്റുകളില്‍ കയറാതെ താഴോട്ടുള്ള മറ്റേതെങ്കിലും സൈറ്റില്‍ കയറുക. കാരണം ആദ്യത്തെ ലിങ്കുകളില്‍ കൂടുതല്‍ പേർ കയറാനുള്ള സാധ്യത കൂടുതലാണ്.

2. അടുത്തതായി നിങ്ങള്‍ ചെയ്യേണ്ടത് എസ്‌എസ്‌എല്‍സി അഡ്മിറ്റ് കാർഡിലുള്ള നിങ്ങളുടെ റോള്‍ നമ്ബർ രേഖപ്പെടുത്തുക ഒപ്പം ജനനത്തീയതിയും.

3. ഇത് രണ്ടും രേഖപ്പെടുത്തിയ ശേഷം submit ചെയ്യുക. ശേഷം നിങ്ങളുടെ ഫലം അറിയാൻ കഴിയും.

ഇത് കൂടാതെ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യം ഫലം നോക്കുന്നതിന് മുൻപ് സേർച്ച്‌ എഞ്ചിന് ആപ്ലിക്കേഷന്റെ അതായത് ക്രോം, മൊസ്സില്ല ഫയർ ഫോഴ്സ്, ഓപേറ മിനി, സഫാരി, മൈക്രോ സോഫ്റ്റ് എഡ്ജ് എന്നീവയുടെ ക്യാഷെ ക്ലിയർ ചെയ്യുന്നത് വളരെ നന്നായിരിക്കും. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഫലം വേഗത്തില്‍ അറിയാൻ കഴിയും.

Continue Reading

Trending

error: