Latest news
മയക്കുമരുന്ന് സിഗരറ്റ് പായ്ക്കറ്റിൽ ഒളിപ്പിക്കും, പിന്നെ കാറിൽ എത്തി, ഇടപാടുകാരുടെ മുന്നിലേയ്ക്ക് എറഞ്ഞിട്ട ശേഷം മടക്കം; കൊച്ചിയിൽ 2 പേർ പിടിയിൽ
കൊച്ചി/എളമക്കര: എറണാകുളം ടൗൺ ഭാഗങ്ങളിൽ കാറിൽ കറങ്ങി നടന്ന് രാസലഹരി വിൽപ്പന നടത്തി വന്നിരുന്ന സംഘത്തിലെ രണ്ട് പേർ എക്‌സൈസ് പിടിയിൽ.
കൊല്ലം മൺറോത്തുരുത്ത് പട്ടംതുരുത്ത് സ്വദേശി (ഇപ്പോൾ എളമക്കര പാറയിൽ റോഡിൽ താമസം) സുകേഷിനി വിലാസം വീട്ടിൽ അമിൽ ചന്ദ്രൻ( 28) കലൂർ എളമക്കര, പുല്യാട്ട് പറമ്പിൽ വീട്ടിൽ അഭിജിത്ത് (30)എന്നിവരാണ് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് (സീസ്) ടീം, എക്‌സൈസ് ഇന്റലിജൻസ്, എറണാകുളം സ്‌പെഷ്യൽ സ്‌ക്വാഡ് പാർട്ടി എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.
ഇവരുടെ പക്കൽ നിന്ന് അത്യന്തം വിനാശകാരിയായ ക്രിസ്റ്റൽ രൂപത്തിലുള്ള 7 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ച കാർ, രണ്ട് മൊബൈൽ ഫോൺ, മയക്ക് മരുന്ന് തൂക്കി നോക്കുന്നതിന് ഉപയോഗിച്ച നാനോ വേയിംഗ് മെഷീൻ എന്നിവയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും. മയക്കുമരുന്ന് വിൽപ്പന തുടങ്ങിയിട്ട് നാളുകൾ ഏറെ ആയെങ്കിലും ഇവർ ഒരുമിച്ച് പിടിയിലാകുന്നത് ഇത് ആദ്യമായാണ്.
ഇത്തരത്തിലുള്ള മയക്ക് മരുന്ന് അരഗ്രാം കൈവശം വയ്ക്കുന്നത് 10 വർഷത്തെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
എറണാകുളം ടൗൺ കേന്ദ്രീകരിച്ച് കാറിൽ എത്തി യുവതി-യുവാക്കൾക്കും മറ്റും മയക്ക് മരുന്ന് വിൽപ്പന നടത്തിവരുന്ന സംഘത്തെക്കുറിച്ചുള്ള വിവരം സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് (സീസ്) ടീമിന് ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ അമിൽ ചന്ദ്രൻ എന്നയാളുടെ മേൽ നോട്ടത്തിൽ ഓൺലൈൻ ടാക്‌സിയായി ആറോളം കാറുകൾ എറണാകുളം ടൗണിൽ ഓടുന്നുണ്ട് എന്ന് എക്‌സൈസ് സംഘം കണ്ടെത്തിയിരുന്നു.
ഇതേ കുറിച്ചുള്ള വിശദമായ അന്വേഷണത്തിൽ അമിലും, അഭിജിത്തും സ്ഥിരമായി എറണാകുളം ടൗണിൽ കറങ്ങി നടക്കുന്ന കാർ തിരിച്ചറിഞ്ഞ എക്‌സൈസ് സംഘം, ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ച് വരുകയായിരുന്നു.
കാറിൽ കറങ്ങി നടന്ന് ആവശ്യക്കാർക്ക് മയക്കുമരുന്ന് സിഗരറ്റ് പാക്കറ്റിലാക്കിയ ശേഷം കാറിൽ ഇരുന്ന് തന്നെ എറിഞ്ഞ് കൈമാറുന്നതായിരുന്നു ഇവരുടെ രീതി എന്ന് എക്‌സൈസ് സംഘം മനസ്സിലാക്കിയിരുന്നു.
തുടർന്ന് ഇവരുടെ വാഹനത്തെ രഹസ്യമായി പിൻതുടർന്ന എക്‌സൈസ് സംഘം ഏളമക്കര പുന്നയ്ക്കൽ ജംഗ്ഷന് സമീപത്തുള്ള അനശ്വര – സൗപർണ്ണിക അപ്പാർട്ട്‌മെന്റിന് മുൻവശം ഇടപാടുകാരെ കാത്ത് നിൽക്കുകയായിരുന്ന ഇവരുടെ കാർ വളയുയായിരുന്നു.
ഇതിനിടെ അഭിജിത്ത് എന്നയാൾ കാറിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഗ്രാമിന് 3000 രൂപ മുതൽ ഡിമാന്റ് അനുസരിച്ച് 7000 രൂപ വരെയുള്ള നിരക്കിലാണ് വിൽപ്പനയെന്ന് ഇവർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
ഇവർ ഗോവയിൽ നിന്നും വൻ തോതിൽ മയക്കുമരുന്ന് കൊച്ചിയിൽ എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് എന്നും ഇവരുടെ സംഘത്തിൽപ്പെട്ട ആളുകളെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണെന്നും കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിലും ഉണ്ടാകുമെന്നും സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവൻ അസി. കമ്മീഷണർ ടി. അനികുമാർ അറിയിച്ചു.
എറണാകുളം സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ.പി. പ്രമോദ്, സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർ എൻ.ഡി ടോമി, ഐബി പ്രിവന്റീവ് ഓഫീസർ എൻ.ജി.അജിത്ത്കുമാർ, എറണാകുളം സ്‌ക്വാഡ് അസ്സി.എക്‌സൈസ് ഇൻസ്‌പെക്ടർ എം.ടി.ഹാരിസ്, പ്രിവന്റീവ് ഓഫീസർ സി.പി.ജിനേഷ് കുമാർ, വനിത സിഇഒ എം മേഘ, കെ.എ. ബദർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കി ,റിമാന്റ് ചെയ്തു.
Latest news
വിഷ്ണുപ്രിയയുടെ കൊലപാതകം,പ്രതി കുറ്റക്കാരൻ; ശിക്ഷാവിധി തിങ്കളാഴ്ച
കണ്ണൂർ: പാനൂരിനടുത്ത് വള്ള്യായിൽ പ്രണയത്തിൽ നിന്നും പിന്മാറിയ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം പ്രതി കുറ്റക്കാരനാണെന്ന് കോടതി.
കുത്തുപറമ്പിനടുത്ത് മാനന്തേരി താഴെകളത്തിൽ വീട്ടിൽ എം. ശ്യാംജിത്തി(28) നെയാണ് തലശ്ശേരി ജില്ലാ സെക്ഷൻ കോടതി കുറ്റക്കാരനാണെന്ന് വിധിച്ചത്.ശ്യാമിന്റെ പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗംവാദിച്ചപ്പോൾ വധശിക്ഷ നൽകണമെന്നായിരുന്നു വാദിഭാഗത്തിന്റെ ആവശ്യം.
പരമാവധി ശിക്ഷ നൽകിയില്ലെങ്കിൽ സമൂഹത്തിൽ അത് തെറ്റായ ഒരു സന്ദേശം നൽകുമെന്നും വാദിഭാഗം കൂട്ടിച്ചേർത്തു. കേസിൽ49 സാക്ഷികളാണ് ഉണ്ടായിരുന്നത്.
പിന്നാലെ വിഷ്ണു പ്രിയ പകർത്തിയ വീഡിയോ ദൃശ്യങ്ങളും പ്രധാന തെളിവായി. കൂടാതെ കൂത്തുപറമ്പിൽ നിന്നും പ്രതി വാങ്ങിയ കൈ ഉറകളും കത്തിയും വാദിഭാഗം തെളിവായി കോടതിയിൽ സമർപ്പിച്ചു.
“കുറ്റക്കാരനല്ല,” നിരപരാതിയാണെന്നാണ് ശ്യാം ജിത്ത് കോടതിയിൽ പറഞ്ഞത്. ഇയാളുടെ ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും.
പ്രണയത്തിൽനിന്ന് പിൻവാങ്ങിയതിന്റെ വൈരാഗ്യത്തിൽ പാനൂരിനടുത്ത് വള്ള്യായി കണ്ടോത്തുംചാൽ നടമ്മലിൽ വിഷ്ണുപ്രിയ(23)നെ ഒക്‌ടോബർ 22, 2022ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കൊലപ്പെടുത്തിയത്.
അഞ്ചാം പാതിരയിലെ കൊലപാതകിയുടെ വേഷത്തിൽ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി കൂട്ടുകാരനോട് വീഡിയോ കോളിൽ സംസാരിക്കവേ പെൺകുട്ടിയെ ചുറ്റിക കൊണ്ട് അടിച്ച് വീഴ്ത്തുകയും ബോധം നഷ്ട്ടപെട്ട പെൺകുട്ടിയുടെ കഴുത്തറത്തും കൈഞരമ്പുകൾ മുറിച്ചും കൊലപ്പെടുത്തുകയായിരുന്നു.
29 മുറിവുകളിൽ പത്തോളം മുറിവുകളാണ് മരണശേഷവും പെൺകുട്ടിയുടെ ശെരീരത്തിൽ പ്രതിയേൽപ്പിച്ചത്. കൊലപാതക ശേഷം ഓടി രക്ഷപെട്ട ശ്യാം ജിത്തിനെ മണിക്കൂറുകൾക്കുള്ളിൽ മാനന്തേരിയിലെ വീടിന്റെ പരിസരത്ത് നിന്നും ഫോൺ ലൊക്കേഷൻ മനസ്സിലാക്കി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം വിഷ്ണുപ്രിയയും ശ്യാംജിത്തും പ്രണയത്തിലായിരുന്നെന്നും, കൊലപാതകം നടക്കുന്നതിന് 2 മാസം മുൻപാണ് ഇവർ തെറ്റിപ്പിരിഞ്ഞതെന്നും, ഇതാണ് ശ്യാമിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്നുമാണ് പോലീസിന്റെ കണ്ടെത്തൽ.
ഖത്തറിൽ ജോലിചെയ്യുന്ന വിനോദിന്റെയും ബിന്ദുവിന്റെയും മകളായ വിഷ്ണുപ്രിയ പാനൂർ ന്യൂക്ലിയസ് ക്ലിനിക്കിൽ ഫാർമസിസ്റ്റായിരുന്നു.വിഷ്ണുപ്രിയയുടെ അച്ഛമ്മ മരിച്ചതിനാൽ 6 ദിവസമായി ജോലിക്ക് പോയിരുന്നില്ല.ഇത് മനസ്സായിലാക്കിയ ശ്യാംജിത്ത് ബന്ധുക്കൾ മരണവീട്ടിൽ പോയ സമയംവരെ കാത്തിരുന്നാണ് കൃത്യം നടത്തിയത്.
സഹോദരങ്ങൾ: വിപിന, വിസ്മയ, അരുൺ
Latest news
കല്യാണം മുടങ്ങി: പ്രകോപിതനായ വരൻ 16 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി
കർണാടക: മടിച്ചേരിയിൽ വിവാഹം നിരസിച്ച പതിനാറുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി പ്രതിശ്രുത വരൻ.ബാലാവകാശ കമ്മീഷൻ വിവാഹം തടഞ്ഞാതിന് പിന്നാലെയാണ് ദാരുണമായ സംഭവം.
കൊലപാതകത്തിന് കാരണക്കാരനായ പ്രകാശൻ(30 ) എന്ന ആളെ പോലീസ് അറസ്റ്റ് ചെയ്യ്തു. മടിച്ചേരിയിലെ സുർളാബീ ഗ്രാമത്തിലെ സുബ്രമണി മാതാകി ദമ്പതികളുടെ മകളായ മീനായാണ് അതിക്രൂരമായ രീതിയിൽ കൊല്ലപ്പെട്ടത്.
പെൺകുട്ടിയുടെ വിവാഹം കുടുബക്കാർ നേരത്തെ ഉറപ്പിച്ചിരുന്നു. എന്നാൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ ബാലാവകാശ കമ്മിഷൻ ചടങ്ങുകൾ തടയുകയായിരുന്നു.
ശൈശവ വിവാഹമാണെന്ന് പറഞ്ഞ് നടപടിയെടുക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കമ്മിഷന്റെ നടപടി. ഇതിന് പിന്നാലെ കുടുബങ്ങൾ വിവാഹത്തിൽ നിന്നും പിന്മാറി.
ഇന്നലെ രാത്രിയോടെയാണ് പ്രകാശൻ പെൺകുട്ടിയുടെ വീട്ടിലയത്തിയത്. മാതാപിതാക്കളുടെ മുൻപിൽ വച്ച് പെൺകുട്ടിയെ വിളിച്ചിറക്കി കൊണ്ടുപോകുകയും മുറ്റത്തിട്ട് കഴുത്തറുക്കുകയുമായിരുന്നു. പെൺകുട്ടി തൽക്ഷണം മരിച്ചു.
പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു മരണപ്പെട്ട മീന. റിസൾട്ട് വന്നതിന്റെ സന്തോഷത്തിലിരിക്കുബോഴാണ് പെൺകുട്ടിയെ അതി ദാരുണമായ രീതിയിൽ കൊലപ്പെടുത്തിയത്.
Latest news
പോലീസ് വാഹനം തടഞ്ഞ് പ്രതിയെ മോചിപ്പിച്ചു: കണ്ടാൽ അറിയാവുന്ന 100 പേർക്കെതിരെ കേസ്
കോഴിക്കോട്: പന്തിരങ്കാവ് കുളക്കരയിൽ പോലീസിനെ തടഞ്ഞ് പ്രതിയെ രക്ഷപെടാൻ അനുവദിച്ച സംഭവം.കണ്ടാൽ അറിയാവുന്ന 100 പേർക്കെതിരെ പോലീസ് കേസെടുത്തു. ഇവരെ ഉടൻ പിടികൂടുമെന്നാണ് പോലീസ് നൽകുന്ന സൂചന.
ഇന്നലെ രാത്രിയാണ് പോലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്. പലരും പ്രേദേശത്തെ വലിയ ഗുണ്ടകളാണെന്നും അധികം വൈകാതെ പിടിയിലാകുമെന്നാണ് പ്രതീക്ഷ എന്നും പന്തിരങ്കാവ് പോലീസ് വ്യക്തമാക്കി.
എറണാകുളം ഞാറാക്കൽ സ്റ്റേഷനിൽ നിന്നും മഫ്ത്തിയിലെത്തിയ പോലിസുകാർ പന്തിരാങ്കാവിൽ നിന്നും ഒരു പ്രതിയെ പിടികൂടിയിരുന്നു. വാഹനത്തിനുള്ളിൽ ഇയാൾ ബഹളം വച്ചതിന് പിന്നാലെ നാട്ടുകാർ ഇടപെടുകയും ഇയാളെ മോചിപ്പിക്കുകയും ചെയ്യ്തു. “പോലീസ് ആണെങ്കിൽ തെളിവ് എവിടെ” എന്ന് ചോദിച്ചായിരുന്നു ഇവർ വാഹനം തടഞ്ഞത്.
ഈ ബഹളത്തിനിടയിൽ പ്രതി ഓടി രക്ഷപെടുകയായിരുന്നു. പിന്നാലെ നാട്ടുകാർ തടഞ്ഞ് വച്ച പോലീസുക്കാരെ പന്തിരങ്കാവ് പോലീസ് എത്തിയാണ് മോചിപ്പിച്ചത്. സംഭവത്തിന് പിന്നാലെ പ്രതിയെ രക്ഷപെടാൻ വഴിയൊരുക്കിയതിനും പോലീസ്ക്കാരുടെ ജോലി തടസ്സപെടുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. രക്ഷപെട്ടയാൾക്കായി തിരച്ചിൽ തുടരുകയാണ്.
Latest news
പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും ; എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിസന്ധിക്ക് പരിഹാരം
ഡൽഹി ; എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും മാനേജ്മെന്റും തമ്മില്‍ ദില്ലി ലേബർ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച വിജയം.പിരിച്ചുവിട്ടവരെ തിരികെ എടുക്കണമെന്ന ആവശ്യം യൂണിയൻ ചർച്ചയില്‍ ഉന്നയിച്ചു. ഈ ആവശ്യം അടക്കം അംഗീകരിച്ചാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയിലേക്ക് ഇരു പക്ഷവും തമ്മില്‍ എത്തിയത്.
എയർ ഇന്ത്യ എക്സ് പ്രസിന്റെ എച്ച് ആർ മേധാവിയാണ് കമ്ബനിയെ പ്രതിനിധികരിച്ച് ചർച്ചയില്‍ പങ്കെടുത്തത്. ദില്ലി ദ്വാരകയിലെ ലേബർ ഓഫീസില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങിയ ചർച്ചയില്‍ വൈകിട്ടോടെയാണ് തീരുമാനം. സമരത്തിനു ശേഷം പിരിച്ചു വിട്ട 30 ജീവനക്കാരെ തിരികെ എടുക്കണമെന്ന ആവശ്യം ശക്തമാക്കി സമരത്തിന് നേതൃത്വം നല്‍കുന്ന യൂണിയൻ ചര്‍ച്ചയില്‍ നിലപാടെടുത്തു.
സിഇഒ യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ അതൃപ്തി യൂണിയൻ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയനിലുള്ള 300 ജീവനക്കാരാണ് കൂട്ടമായി മെഡിക്കല്‍ അവധിയെടുത്ത്. ഇത് ആസൂത്രിതമാണെന്ന് ബോധ്യമായെന്നാണ് കമ്ബനി അയച്ച പിരിച്ചുവിടല്‍ നോട്ടീസില്‍ പറഞ്ഞിരുന്നു. സമരത്തെ തുടർന്ന് 85 വിമാനങ്ങളാണ് റദ്ദാക്കിയത്.
പ്രതിസന്ധി കുറക്കുന്നതിന്‍റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ റൂട്ടില്‍ 20 എയർ ഇന്ത്യ വിമാനങ്ങള്‍ സർവീസ് നടത്തുമെന്നും കമ്ബനി ഇന്ന് അറിയിച്ചിരുന്നു. വിമാനക്കമ്ബനിയിലെ പ്രതിസന്ധി വ്യാപക പ്രതിഷേധത്തിന് വഴിവെച്ചതോടെയാണ് സർക്കാർ ഇടപെട്ടത്.
Latest news
ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവര്‍ സ്വന്തം വാഹനവുമായി എത്തണം ; മന്ത്രി ഗണേഷ് കുമാര്‍
തിരുവനന്തപുരം ; പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി മുന്നോട്ടുപോകാൻ സംസ്ഥാന മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം. ഇന്ന് മുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം വാഹനവുമായി എത്തണമെന്നാണ് നിർദ്ദേശം.
കെ.എസ്.ആർ.ടി.സിയുടെ സ്ഥലങ്ങള്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കാനും തീരുമാനമായി. പ്രതിഷേധം ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പൊലീസ് സംരക്ഷണം ഉറപ്പാക്കാനും ആർ.ടി.ഒമാർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. മോട്ടോർ വാഹനവകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് തീരുമാനം.
പരിഷ്കരിച്ച സർക്കുലർ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് മാത്രം ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥർക്ക് സർക്കാർ തലത്തില്‍ നിന്ന് നല്‍കിയിരിക്കുന്ന നിർദ്ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയ്യാറാകുന്നത് വരെ എച്ച് ട്രാക്കില്‍ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കണമെന്നുമാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.
ഡ്രൈവിംഗ് ടെസ്റ്റ് കുറ്റമറ്റ നിലയില്‍ നടത്തുന്നതിനായാണ് സർക്കാർ പരിഷ്‌കാരം നടപ്പാക്കുന്നതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. അത് തടസപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണം. ഹൈക്കോടതി ഉത്തരവിനെ മാനിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.
-
Latest news3 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news4 weeks ago
വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ
-
Local News4 weeks ago
കവിത വായ പൊത്തിപ്പിടിച്ചു, അലക്സ് കഴുത്തറുത്തു; അടിമാലിയിലെ ഫാത്തിമയുടെ ജീവനെടുത്തത് സ്വർണ്ണം കവരാനെന്ന് പ്രതികൾ
-
Latest news5 days ago
വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍
-
Latest news3 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
Latest news2 weeks ago
മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍
-
Latest news3 weeks ago
നദിയിൽ ബോട്ട് കീഴ്മേൽ മറിഞ്ഞ് അപകടം; 6 കുട്ടികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
-
Latest news1 week ago
ജോലിസ്ഥലത്തേയ്ക്ക് പുറപ്പെട്ട എസ് ഐയെ കാണാനില്ല; പോത്താനിക്കാട് പോലീസ് കേസെടുത്തു,തിരച്ചില്‍ ഊര്‍ജ്ജിതം