M4 Malayalam
Connect with us

News

ഒരുക്കിയത് ജനകീയ ഉല്‍ഘാടനം, പങ്കെടുത്തത് വന്‍ ജനക്കൂട്ടം; “സിയ” പ്രവര്‍ത്തനം ആരംഭിച്ചു

Published

on

കോതമംഗലം;എട്ട് പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കെ പി ചാക്കോ ജ്വലറിയുടെ കോതമംഗലത്തെ രണ്ടാമത്തെ ഷോറും “സിയ” പ്രവര്‍ത്തനം ആരംഭിച്ചു.

കോതമംഗലം സെന്റ് ജോര്‍ജ്ജ് സ്‌കൂളിന് സമീപം കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയോരത്താണ് സിയ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.ജനകീയ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആയക്കാട് മൂലത്ത് രവീന്ദ്രന്‍ നായര്‍ സിയ ഉല്‍ഘാടനം ചെയ്തു.

രാവിലെ 10.30 തോടെ ജ്വലറിയ്ക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ആന്റണി ജോണ്‍ എം എല്‍ എ മുന്‍സില്‍പ്പല്‍ ചെയര്‍മാന്‍ കെ കെ ടോമി,കൗണ്‍സിലര്‍മാര്‍,വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍,പൗരപ്രമുഖര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെുപ്പ്.

ഉല്‍ഘാടകനായി തിരഞ്ഞെടുത്തതിന് പിന്നാലെ രവീന്ദ്രന്‍ നായരെ കെ പി ചാക്കോ ജ്വലറി ഉടമ രാജു ജേക്കബ് പൂമാലയിട്ട് സ്വീകരിച്ചു.ഉല്‍ഘാടകന് പ്രഖ്യാപിച്ചിരുന്ന 5 പവന്‍ സ്വര്‍ണ്ണം തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കി ആന്റിണി ജോണ്‍ എം എല്‍ എ രവീന്ദ്രന്‍ നായര്‍ക്ക് കൈമാറി.

പിന്നാലെ പന്തലില്‍ നിന്നും റോഡിന് ഇപ്പുറമുള്ള ജ്വലറിയിലേയ്ക്ക് ഉല്‍ഘാടകനെ സ്വീകരിച്ച് ആനയിച്ചു.തുടര്‍ന്ന് നാട മുറിച്ച് രവീന്ദ്രന്‍ നായര്‍ ജ്വലറി ഉല്‍ഘാടനം ചെയ്തു.

ഇതിനുശേഷം ജ്വലറിക്കുള്ളില്‍ വിശിഷ്ടാഥിതികള്‍ അടക്കമുള്ളവര്‍ ഭദ്രദീപം തെളിയിച്ചു.പിന്നാലെ ആദ്യവില്‍പ്പനയും നടന്നു.സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പുറമെ ഏറ്റവും പുതിയ ഡിസൈനുകളില്‍ തയ്യാറാക്കിയിട്ടുള്ള വജ്ജ്രാഭരണങ്ങളും വെള്ളി ആഭരണങ്ങളും ഇവിടെ നിന്നും ലഭിയ്ക്കും.

ഉല്‍ഘാടന ചടങ്ങിലും നറുക്കെടുപ്പിലും പങ്കെടുക്കാന്‍ നാടിന്റെ നാനാഭാഗത്തുനിന്നായി വന്‍ജനക്കൂട്ടവും എത്തിയിരുന്നു.

 

 

 

Latest news

ബസ് കയറി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Published

on

By

കണ്ണൂർ:ചെറുപുഴയിൽ മലയോരപാതയിൽ മഞ്ഞക്കാട് ഭാഗത്ത് ഉണ്ടായ വാഹനാപകടത്തിൽ അജ്ഞാതൻ മരിച്ചു.
മഞ്ഞക്കാട് ഭാഗത്ത് നിന്നും ചെറുപുഴയിലേക്ക് വരുബോഴായിരുന്നു അപകടം.

ഇരുചക്രവാഹനത്തിൽ സമീപത്തെ വീട്ടിൽ നിന്നും കയറി വന്ന കാർ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നും ആൾ റോഡിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന ബസ് കയറി തൽക്ഷണം മരണം സംഭവിച്ചു.

ആളെ തിരിച്ചറിയാൻ സാധിച്ചട്ടില്ല. കാസർകോട് നാട്ടക്കല്ല് സ്വദേശിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Continue Reading

Local News

ലഹരിക്കെതിരെ നൂറ് ഗോൾ ചലഞ്ച് നടത്തി

Published

on

By

കോതമംഗലം:കവളങ്ങാട് പല്ലാരിമംഗലം ദേശീയ വായനശാലയും അടിവാട് ഹീറോ യങ്സ് ക്ലബും സംയുക്തമായി ലഹരിക്കെതിരെ നൂറ് ഗോൾ ചലഞ്ച് നടത്തി. അടിവാട് മാലിക് ദീനാർ ഗ്രൗണ്ടിൽ നടന്ന പരിപാടി ഗോൾ അടിച്ച് പോത്താനിക്കാട് പൊലീസ് സ്റ്റേഷൻ പി.ആർ.ഒ, കെ.കെ ബിജു ഉദ്ഘാടനം ചെയ്തു.

ദേശീയ വായനശാല പ്രസിഡന്റ് കെ എ യൂസുഫ് അധ്യക്ഷനായി. ചടങ്ങിൽ ഹീറോ യങ്സ് ക്ലബ് പ്രസിഡന്റ് ഹക്കീം മുഹമ്മദ്, സെക്രട്ടറി മുഹമ്മദ് മൻസൂർ, ട്രഷറർ റമീസ് ബഷീർ, ദേശീയ വായനശാല സെക്രട്ടറി എം എം ബഷീർ, എഎസ്ഐ വി സി സജി, റിനു കുര്യൻ എന്നിവർ സംസാരിച്ചു.

Continue Reading

Latest news

തെരുവുനായ ആക്രമണം:വിദ്യാർത്ഥി ഉൾപ്പടെ 5 പേർക്ക് കടിയേറ്റു

Published

on

By

കോഴിക്കോട്: പേരാബ്രയിൽ വിദ്യാർത്ഥി ഉൾപ്പടെ 5 പേർക്ക് നേരെ തെരുവുനായയുടെ ആക്രമണം.

പേരാബ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിൻ്റെ സമീപത്തും വച്ചായിരുന്നു നയാ നാട്ടുകാർക്ക് നേരെ പാഞ്ഞടുത്തത്. ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ബാക്കിയുള്ളവർ പേരാമ്പ്രയിലെ താലൂക്ക് ആശുപത്രയിലും ചികിത്സ തേടി.

കാലിനാണ് എല്ലാവർക്കും കടിയേറ്റത്. നായയെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്

Continue Reading

Latest news

താപനില താഴുന്നു: 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Published

on

By

തിരുവനന്തപുരം: ജില്ലകളിൽ ഉയർന്ന താപനില കുറയുന്ന സാഹചര്യത്തിൽ 5 ജില്ലകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട,ഇടുക്കി,എറണാകുളം,പാലക്കാട്,വയനാട് ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട്.

ഈ ജില്ലകളിൽ ബുധനാഴ്ച വരെ മഴ തുടരും.15ാം തിയതി വരെയാണ് അലർട്ട് നൽകിയിരിക്കുന്നത്. കൂടാതെ ഇന്ന് ഒരു ജില്ലകളിലും താപനില ഉയരാനുള്ള സഹജര്യമില്ലെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞു.

എങ്കിലും സംസ്ഥാനത്തെ എറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയിരിക്കുന്നത് കൊല്ലത്താണ്. 36.5 ഡിഗ്രി സെൽസ്യസ്. സമാനമായ രീതിയിൽ ചൂട് അനുഭവപ്പെട്ട മറ്റൊരു ജില്ലയായ പാലക്കാട് 33.7 ലേക്ക് താപനില ചുരുങ്ങി.

വരും ദിവസങ്ങളിലും മഴക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Continue Reading

Latest news

കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ അപകടം: അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

Published

on

By

മലപ്പുറം: പെരിന്തൽമണ്ണ തേക്കിൻ കാട് അപകടത്തിൽ പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു. കിണറ്റിലെ പാറ പൊട്ടിക്കുന്ന സ്‌ഫോടക വസ്ത്തുവിന് തിരി കൊളുത്തിയതിന് പിന്നാലെയാണ് അപകടം.

തമിഴ് നാട് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. സ്ഫോടക വസ്തുവിന് തീ കൊളുത്തി തിരികെ കയറുമുൻപ് പൊട്ടിത്തെറിക്കുകയായിരുന്നു.

പിന്നാലെ ഗുരുതര പരിക്കുകളോടെ കിണറ്റിലേക്ക് തന്നെ വീണ രാജേന്ദ്രനെ ട്രോമാകെയർ പ്രവർത്തകരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പുക മുടിയതിനാൽ ഉള്ളിലെക്ക് ഇറങ്ങാൻ സാധിച്ചില്ല.

ശേഷം അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിലാണ് രാജേന്ദ്രനെ പുറത്തെടുത്തത്. ഉടനെ അടിയന്തര ചികിത്സയ്ക്കായി തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് തന്നെ രാജേന്ദ്രൻ മരിക്കുകയായിരുന്നു.

Continue Reading

Trending

error: