Latest news
കര്‍ഷകര്‍ക്കും ക്രൈസ്തവര്‍ക്കും ജീവിക്കുവാന്‍ സാഹചര്യം ഒരുക്കണം ; മോണ്‍. പയസ് മലേക്കണ്ടത്തില്‍
കോതമംഗലം: കര്‍ഷകര്‍ക്കും ക്രൈസ്തവര്‍ക്കും കേരളത്തില്‍ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍.പയസ് മലേക്കണ്ടത്തില്‍ ആവശ്യപ്പെട്ടു.
കാര്‍ഷികവിളകള്‍ക്ക് ന്യായവില ഉറപ്പാക്കുക രൂക്ഷമായ വന്യമൃഗ ശല്യം തടയുക ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ.ബിജു പറയനിലം നയിക്കുന്ന അതിജീവന യാത്രയ്ക്ക് കോതമംഗലത്ത് ഒരുക്കിയ സ്വീകരണ സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗ ശല്യവും കാര്‍ഷിക വിളകളുടെ വിലയിടിവും അവഗണനയും മൂലം യാതനയനുഭവിക്കുന്ന കര്‍ഷകരെ രക്ഷിക്കുവാനും സഹായിക്കുവാനും ആരുമില്ലാത്ത സ്ഥിതിയാണ്.
സഹിഷ്ണുതയും സാഹോദര്യവും എന്നും പുലര്‍ത്തുകയും ഏവര്‍ക്കും നീതി ലഭ്യമാക്കുവാന്‍ പരിശ്രമിക്കുകയും ചെയ്തിട്ടുള്ള ക്രൈസ്തവ സമൂഹം പ്രതിസന്ധിയില്‍ ആയപ്പോള്‍ സഹായിക്കുവാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും ഇല്ല എന്നുള്ളത് ദുഃഖകരമാണ്.
ന്യായമായ അവകാശങ്ങള്‍ നല്‍കാനുള്ള മര്യാദ ബന്ധപ്പെട്ടവര്‍ പുലര്‍ത്തണം.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോതമംഗലം ചെറിയപള്ളിത്താഴത്ത് ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ രൂപത പ്രസിഡന്റ് ജോസ് പുതിയേടം അധ്യക്ഷത വഹിച്ചു.
അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഐക്യദാര്‍ഢ്യ സന്ദേശം നല്‍കി.ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍.ഫാ.തോമസ് ജെ പറയിടം പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍.ഫാ. തോമസ് ചെറുപറമ്പില്‍ രാജീവ് കൊച്ചുപറമ്പില്‍,കോതമംഗലം ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലില്‍ ഫാ. മാനുവല്‍ പിച്ചളക്കാട്ട്, ബെന്നി ആന്റണി,സണ്ണി കടൂത്താഴെ, തോമസ് പീടികയില്‍, രാജേഷ് ജോണ്‍, ഫാ. ജേക്കബ് തലാപ്പിള്ളി,ഫാ.എമ്മാനുവല്‍ കുന്നംകുളം,ഫാ. മാത്യു അത്തിക്കല്‍ ശ്രീമതി ടെസി ബിജു,ജോയ് പോള്‍ പീച്ചാട്ട്,അലോഷ്യസ് മാത്യു,ജോര്‍ജ് കുര്യാക്കോസ്,ജോജി സ്‌കറിയ,ജോണ്‍ മുണ്ടങ്കാവില്‍, ഷൈജു ഇഞ്ചകല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തോമസ് മലേക്കൂടി, ആന്റണി പാലക്കുഴി,ജിജി പുളിക്കല്‍,ഫാ. ജേക്കബ് വടക്കുമ്പാടം, വി യു ചാക്കോ ജോര്‍ജ് മങ്ങാട്ട്,ബിജു വെട്ടിക്കുഴ,പയസ് തെക്കേകുന്നേല്‍, പയസ് ഓലിയപ്പുറം,സീന സാജു മുണ്ടക്കല്‍, ജോണ്‍സന്‍ പീച്ചാട്ട്,മാജോ വേങ്ങൂരാന്‍,മോന്‍സി മങ്ങാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് അതിജീവന യാത്ര നടത്തുന്നത്.
ഇനി കർഷക ആത്മഹത്യ ഉണ്ടാവില്ലന്ന് ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണം – അഡ്വ.ബിജു പറയനിലം
കോതമംഗലം: കർഷക ആത്മഹത്യ ഇനി ഉണ്ടാകില്ലെന്നും വന്യമൃഗ ശല്യം മൂലം ആരും ഇനി കൊല്ലപ്പെടില്ലെന്നും നവകേരള സദസ്സിന്റെ സമാപനത്തിൽ പ്രഖ്യാപിക്കുവാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വക്കേറ്റ് പറയനിലം ആവശ്യപ്പെട്ടു.
കോതമംഗലത്ത് അതിജീവന യാത്രക്ക് നൽകിയ സ്വീകരണത്തിന് നന്ദി അറിയിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗങ്ങൾ കാടുവിട്ട് നാട്ടിൽ ഇറങ്ങിയാൽ അതിനെ കൈകാര്യം ചെയ്യാനുള്ള നിയമം പാസാക്കണമെന്നും നിയമപാലകരെ നിലയ്ക്കു നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ജനമനസ്സറിയാനാണ് നവകേരള സദസ്സ് എങ്കിൽ മുഖ്യമന്ത്രി ഇതിന് തയ്യാറാകണം. യാതന അനുഭവിക്കുന്ന കർഷക സമൂഹത്തോടൊപ്പം കത്തോലിക്ക കോൺഗ്രസ് എന്നും ഉണ്ടാകും.
വന്യമൃഗങ്ങൾ കാടുവിട്ട് നാട്ടിൽ ഇറങ്ങിയാൽ അതിനെ കൈകാര്യം ചെയ്യാനുള്ള നിയമം പാസാക്കണമെന്നും നിയമപാലകരെ നിലയ്ക്കു നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ട. അദ്ദേഹം കൂട്ടിച്ചേർത്തു.
Latest news
മഞ്ഞപ്പിത്തം പടരുന്നു ; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം ; മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. മലപ്പുറത്തും എറണാകുളത്തെ വേങ്ങൂരിലും പ്രത്യേക ശ്രദ്ധ നല്‍കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
എല്ലാ ജില്ലകളിലും കലക്ടർമാരോടും ഡി.എം.ഒമാരോടും കാര്യങ്ങള്‍ ഏകോപിപ്പിക്കാൻ മന്ത്രി വീണാ ജോർജ് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
മഞ്ഞപിത്തം കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കുന്നത് ഗൗരവമായിട്ടാണ് ആരോഗ്യ വകുപ്പ് കാണുന്നത്. ആരോഗ്യ വകുപ്പിൻ്റെ ബോധവത്കരണത്തിനൊപ്പം എല്ലാവരും സ്വയം പ്രതിരോധ പ്രവർത്തനം നടത്തണമെന്നും ആരോഗ്യ വകുപ്പ് അഭ്യർഥിക്കുന്നു. ശുദ്ധജലമാണ് കുടിക്കുന്നതെന്ന് ഉറപ്പു വരുത്തുക, കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കണം, ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടാല്‍ ഉടൻ ചികിത്സ തേടണം, തുടങ്ങിയ കാര്യങ്ങളും ആരോഗ്യ വകുപ്പ് ഓർമിപ്പിക്കുന്നു.
വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് കുടിവെള്ളത്തിൻ്റെ ഗുണമേന്മ ഉറപ്പ് വരുത്താനും ആരോഗ്യ വകുപ്പ് ആലോചിക്കുന്നു. മഞ്ഞപ്പിത്തം കൂടുതലായി വ്യാപിക്കുന്ന മലപ്പുറം, എറണാകുളം ജില്ലകളില്‍ ആരോഗ്യവകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ജില്ലാ കലക്ടർമാരോടും ഡിഎംഒമാരോടും സാഹചര്യം നിരീക്ഷിച്ച് മുൻകരുതല്‍ എടുക്കണമെന്നും ആരോഗ്യ മന്ത്രി നിർദേശിച്ചു.
മഴക്കാലം കൂടി അടുത്തതോടെ പകർച്ചവ്യാധികള്‍ തടയാനുള്ള ഊർജ്ജിത പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് ആരോഗ്യവകുപ്പ്. മഞ്ഞപ്പിത്തത്തിന് ഒപ്പം പനിയും മറ്റ് അനുബന്ധ അസുഖങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
Latest news
അമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ: മകൻ പോലീസ് കസ്റ്റഡിയിൽ, മർദ്ദിച്ചിരുന്നതായി നാട്ടുകാർ
തിരുവനന്തപുരം: കാട്ടാക്കട മാറനല്ലൂരിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ മകൻ പോലീസ് കസ്റ്റഡിയിൽ. മാറനല്ലൂർ കൂവളശ്ശേരി അപ്പു നിവാസിൽ ജയ (58) മരിച്ച സംഭവവുമായി ബന്ധപെട്ട് മകൻ അപ്പു എന്ന് വിളിക്കുന്ന ബിജുവിനെയാണ് (35 ) പോലീസ് കസ്റ്റഡിയിലെടുത്തത്.
സമീപവാസിയായ സ്ത്രീ വന്ന് നോക്കിയപ്പോഴാണ് ജയയെ ആനകമാറ്റ നിലയിൽ കട്ടലിൽ കണ്ടെത്തുന്നത്. ഈ സമയം ഇവരുടെ മകൻ ബിജു സമീപമുണ്ടായിരുന്നു.
തുടർന്ന് നാട്ടുകാർ വാർഡ് മെമ്പറെയും മാറനല്ലൂർ പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.മകൻ ഒരു മദ്യപാനിയായിരുന്നു എന്നാണ് പ്രേദേശവാസികൾ പറയുന്നത്.
അതിനാൽ മകൻ്റെ മർദ്ദനമേറ്റാണോ ജയാ മരിച്ചത് എന്ന സംശയത്തെ തുടർന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.
ഇയാൾ സ്ഥിരമായി മദ്യപിച്ച് വീട്ടൽ ബഹളമുണ്ടാക്കുകയും ജയയെ മർദ്ദിക്കാറുണ്ടെന്നുമാണ് നാട്ടുകാരിൽ ചിലർ തന്നെ പൊലീസിന് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ മാറാനല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചു. .
സ്ഥലത്ത് ഫോറൻസിക് വിദഗ്‌ധർ എത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം തൊട്ടടുത്തുള്ള മെഡിക്കൽ കൊളേജിലേക്ക് മാറ്റി. പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Latest news
അദ്ധ്യാപകരുടെ അശ്രദ്ധ: വിദ്യാർഥികൾ മുങ്ങി മരിച്ചു, പോലീസ് അന്വേഷണം ആരംഭിച്ചു
മലപ്പുറം: കരുളായി കരിമ്പുഴയിൽ സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിനിടെ രണ്ടു വിദ്യാർത്ഥിനികൾക്ക് ദാരുണന്ത്യം. സംഭവത്തിന് പിന്നാലെ അധ്യാപകർക്കെതിരെ പോലീസ് കേസെടുത്തു.
കഴിഞ്ഞ ഫെബ്രുവരി മാസം ഒമ്പതാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം. ആറാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ മുർഷിന, ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആയിഷ റുദ എന്നിവരാണ് അതിദാരുണമായ രീതിയിൽ മുങ്ങി മരിച്ചത്.
വിദ്യാർത്ഥിനികളുടെ മരണത്തിൽ ക്യാമ്പിൽ ഉണ്ടായിരുന്ന അധ്യാപകർക്കും ഉദ്യോഗസ്ഥനും വീഴ്ച സംഭവിച്ചു എന്ന് കണ്ടെത്തലിൻ്റെ പിന്നാലെയാണ് പോലീസ് കേസെടുത്തത്.
നിലവിൽ അധ്യാപകരെയും ബീറ്റ് ഫോറസ്റ്റ് ഓഫീസറെയും പ്രതികളാക്കിയാണ് 304 എ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. തിരൂർ കൽപ്പകഞ്ചേരി എം.എസ്.എം സ്കൂളിലെ വിദ്യാർത്ഥിനികളായിരുന്നു ഇവർ
Latest news
പ്ലാസ്റ്റിക് കൂമ്പാരത്തിൽ വൻ തീ പിടുത്തം: രൂക്ഷഗന്ധവും പുകയും, ഒഴിവായത് വൻദുരന്തമെന്ന് നാട്ടുകാർ
കോഴിക്കോട്: പൂവാട്ടുപറമ്പ് സ്വാകാര്യ പ്ലാസ്റ്റിക് സംസ്കരണകന്ദ്രത്തിൽ വൻ തീ പിടുത്തം.ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് പെരുവയിൽ പരിസരത്തെ സ്വകാര്യ സംസ്കരണകന്ദ്രത്തിൽ തീ പിടുത്തമുണ്ടായത്.
സംസ്കരണകന്ദ്രത്തിന്റെ 4 ഭാഗവും ഒരേ സമയം തീ പിടിക്കുകയായിരുന്നു എന്നാണ് സൂചന. ഈ സമയം ഉള്ളിലുണ്ടായിരുന്ന ജീവനക്കാർ ഇറങ്ങിയോടിയതിനാൽ ആളപായമുണ്ടായില്ല.
പിന്നാലെ വെള്ളിമാടികുന്നിൽ നിന്നുള്ള അഗ്നിശമനസേന സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം നടത്തിയെങ്കിലും കുടിക്കിടന്ന മാലിന്യങ്ങളിലേക്ക് വേഗത്തിൽ തീ പടർന്നത് ദൗത്യം കൂടുതൽ ദുഷ്കരമാക്കിയിരുന്നു. പ്ലാസ്റ്റിക് കത്തിയതിന്റെ രൂക്ഷഗന്ധവും പുകയും മൂലം പ്രദേശവാസികൾ ബുട്ടിമുട്ടി.
പിന്നാലെ സംസ്കരണകന്ദ്രത്തിന് ലൈസൻസില്ല എന്നും പെരുവയിൽ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
8 യൂണിറ്റുകൾ എത്തിയാണ് അഗ്നിബാധ നിയന്ത്രണ വിധെയമാക്കിയത്.
തീ പിടുത്തത്തിൽ സമീപമുള്ള മരങ്ങൾ കത്തി നശിച്ചു. എന്നാൽ അഗ്നിശമനസേനയുടെ ഇടപെടലിൽ വ്യാപാര സഥാപനങ്ങളിലേക്ക് തീ പടരാതിരുന്നത് ആശ്വാസകരമായ വാർത്തയായി.
Latest news
മുഷ്ടി ചുരുട്ടി ഇടിച്ചു,കഴുത്തില്‍ കേബിള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചു; ഭര്‍ത്താവിന്റെ വീട്ടില്‍ നേരിട്ടത് കൊടിയ പീഡനമെന്ന് വടക്കന്‍ പറവൂരിലെ നവവധു
കൊച്ചി; സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് രാഹുല്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയെന്നും എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിനിയായ യുവതി.
ഭര്‍ത്താവ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി രാഹുല്‍ മുഷ്ടി ചുരുട്ടി തന്റെ തലയ്ക്കിടിച്ചെന്നും ചുണ്ടുമലര്‍ത്തി നഖം അമര്‍ത്തിയെന്നും കഴുത്തില്‍ മൊബൈല്‍ ചാര്‍ജ്ജറിന്റെ കേബിള്‍ മുറുക്കിയെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍.
മര്‍ദ്ധനമേറ്റ് നിലത്ത് വീണപ്പോള്‍ ബെല്‍റ്റുകൊണ്ട് അടിച്ചെന്നും ഇടയ്ക്ക് ബോധം നനശിച്ചെന്നും കണ്ണുതുറക്കുമ്പോള്‍ താന്‍ ആശുപത്രിയില്‍ ആയിരുന്നെന്നും യുവതി പറയുന്നു.
യുവതി ദൃശ്യമാധ്യമത്തോട് വെളിപ്പെടുത്തിയ വിവരങ്ങള്‍ ഇങ്ങിനെ….
വീടിന്റെ മുകള്‍ നിലയിലെ ഏസി മുറിയില്‍ വച്ചാണ് മര്‍ദ്ദനമേറ്റത്.രാഹുല്‍ മര്‍ദ്ദിയ്ക്കുമ്പോള്‍ ‘അടിയ്ക്കരുതെ ,എന്നെ ഒന്നും ചെയ്യല്ലെ ‘ എന്നും പറഞ്ഞ് താന്‍ അലറിക്കരഞ്ഞിരുന്നു.ഇതിനിടയില്‍ ആരോ സ്‌റ്റെപ്പ് കയറി മുകളിലേയ്ക്ക് വരുന്ന ശബ്ദം കേട്ടതായി ഓര്‍ക്കുന്നു.
മര്‍ദ്ധനമേറ്റ വേദനകൊണ്ട് അലറിക്കരഞ്ഞപ്പോള്‍ ബഹളം വയ്ക്കരുതെന്നും ആരെങ്കിലും ഒക്കെ വരുമെന്നും മറ്റും പറയുന്നതും കേട്ടു.അടുത്ത മുറിയില്‍ രാഹുലിന്റെ സുഹൃത്ത് കിടന്നുറങ്ങുന്നുണ്ടായിരുന്നു.ഇയാള്‍ തന്റെ നിലവിളി കേള്‍ക്കാതിരിയ്ക്കാന്‍ വഴയില്ല.
പരിക്കുകള്‍ കുളിമുറിയില്‍ വീണതിനെത്തുടര്‍ന്ന് ഉണ്ടായതാണെന്ന് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് രാഹുല്‍ ഭീഷിണിപ്പെടുത്തിയിരുന്നു. അതിനാലാണ് പരിക്കിനെക്കുറിച്ച് വീട്ടുകാര്‍ ചോദിച്ചപ്പോള്‍ യഥാര്‍ത്ഥ വിവരം മറച്ചുവച്ചത്.
പോലീസില്‍ പരാതി നല്‍കിയപ്പോള്‍ ഒത്തുതീര്‍പ്പിനാണ് അവര്‍ ശ്രമിച്ചത്.രാഹുല്‍ ആദ്യം സ്‌റ്റേഷനില്‍ എത്തിയിരുന്നു.രാഹുല്‍ പോലീസുകാരുടെ തോളത്ത് കൈയ്യിട്ടുകൊണ്ട് നടക്കുന്നതും കണ്ടു.യുവതി വ്യക്തമാക്കി.
കഴിഞ്ഞ 5 നായിരുന്നു രാഹുലിന്റെയും വടക്കന്‍ പറവൂര്‍ സ്വദേശിനിയുടെയും വിവാഹം.പെണ്‍വീട്ടുകാര്‍ അടുക്കള കാണല്‍ ചടങ്ങിന്റെ ഭാഗമായി രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിക്ക് മര്‍ദ്ദനമേറ്റ വിവരം മനസിലാക്കുന്നത്.
സ്ത്രീധന പ്രശ്്നത്തിലാണ് രാഹുല്‍ മര്‍ദ്ദനം ആരംഭിച്ചതൈന്നും പിന്നില്‍ ഭര്‍ത്തൃവീട്ടുകാരുടെ ഇടപെടല്‍ ഉണ്ടാവുമെന്ന് സംശയിക്കുന്നതായും യുവതി പറയുുന്നു. സംഭവത്തില്‍ യുവതിയുടെ വീട്ടുകാര്‍ നിയമ നടപടിയുമായി രംഗത്തെത്തിയിട്ടുണ്ട്.
-
Latest news4 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Local News4 weeks ago
കവിത വായ പൊത്തിപ്പിടിച്ചു, അലക്സ് കഴുത്തറുത്തു; അടിമാലിയിലെ ഫാത്തിമയുടെ ജീവനെടുത്തത് സ്വർണ്ണം കവരാനെന്ന് പ്രതികൾ
-
Latest news1 week ago
വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍
-
Latest news2 weeks ago
മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍
-
Latest news3 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
Latest news4 days ago
പെറ്റമ്മയെ കൊന്നിട്ടും ജിജോയ്ക്ക് കുലുക്കമില്ല, ശാപവാക്കുകള്‍ കൊണ്ട് എതിരേറ്റ് നാട്ടുകാരും;കൗസല്യ കൊലക്കേസ് തെളിവെടുപ്പ് അവസാനഘട്ടത്തില്‍
-
Latest news2 weeks ago
ജോലിസ്ഥലത്തേയ്ക്ക് പുറപ്പെട്ട എസ് ഐയെ കാണാനില്ല; പോത്താനിക്കാട് പോലീസ് കേസെടുത്തു,തിരച്ചില്‍ ഊര്‍ജ്ജിതം
-
Latest news4 weeks ago
നദിയിൽ ബോട്ട് കീഴ്മേൽ മറിഞ്ഞ് അപകടം; 6 കുട്ടികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു