Connect with us

News

തട്ടേക്കാട് പക്ഷിസങ്കേതം ; സന്ദര്‍ശകപ്രവാഹം വര്‍ദ്ധിച്ചു,ബോട്ടിംഗ് ആരംഭിയ്ക്കാനും നീക്കം

Published

on

കൊച്ചി;ലോകപ്രശസ്തമായ തട്ടേക്കാട് പക്ഷിസങ്കേതത്തിൽ സന്ദർശകരുടെ തിരക്ക് വർദ്ധിയ്ക്കുന്നു.

അവധിദിവസങ്ങളിൽ പക്ഷിസങ്കേതത്തിൽ സാമാന്യം ഭേതപ്പെട്ട തിരക്കാണ് അനുഭവപ്പെടുന്നത്.കുട്ടികളടക്കം കുടുംബം ഒന്നടങ്കമാണ് പക്ഷിസങ്കേതത്തിലെ കാഴ്ചകൾ കണ്ടാസ്വദിയ്ക്കാൻ എത്തുന്നത്.

കേവിഡ് കാലത്തിന് ശേഷം പക്ഷിസങ്കേതം വീണ്ടും ചലനാത്മകമാവുന്നതിന്റെ ലക്ഷണങ്ങാണ് ഇപ്പോൾ പ്രകടമാവുന്നത്.ഇവവിടേയ്‌ക്കെത്തുന്ന ദേശടാന പക്ഷികളുടെ എണ്ണത്തിലെ വർദ്ധനയും ശുഭസൂചനയാണ് നൽകുന്നത്.

പക്ഷി നിരീക്ഷണവും ഗവേഷണവും ലക്ഷ്യമിട്ട് എത്തുന്നവർക്ക് കാടിനുള്ളിൽ തങ്ങി പക്ഷികളെ നിരീക്ഷിയ്ക്കുന്നതിനായി ട്രീ ഹൗസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പ്രവർത്തന സജ്ജമായിിട്ടുണ്ടെന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി എ ഷാജി അറിയിച്ചു.

വിനോദ സഞ്ചാരികൾക്ക് കാടിന്റെ മനോഹാരിതയും പെരിയാർ തീരങ്ങളുടെ വശ്യതയും ആവോളം ആസ്വദിച്ച് മടങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഷട്ടർ താഴ്ത്തുന്നതോടെ പെരിയാറിൽ ബോട്ടിംഗ് സാധ്യമാവും.വന്യമൃഗങ്ങളെ അടുത്തുകാണുന്നതിന് ബോട്ട് യാത്ര സഹായകമാവും.അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശാടന പക്ഷികൾ എത്തിയിട്ടുണ്ടെന്നും ഇതൊടൊപ്പം സന്ദർശകരുടെ തിരക്ക് വർദ്ധിച്ചിച്ചുവരുന്നുണ്ടെന്നും നിലവിലെ സ്ഥിതിഗതികൾ പക്ഷിസങ്കേതത്തിൽ വീണ്ടും ഒരു സുവർണ്ണകാലം ആരംഭിച്ചു എന്നതിന്റെ സൂചനയാണ നൽകുന്നതെന്നും ഇവിടുത്തെ ആദ്യകാല പക്ഷിനിരീക്ഷകരിൽ ഒരാളും തട്ടേക്കാട് സ്വദേശിയുമായ ശിവദാസ് പറഞ്ഞു.

200 -ളം ഇനം ശലഭങ്ങൾ ഇവിടുത്ത ശലഭപാർക്കിലുണ്ടെന്നും ഇവയുടെ സംരക്ഷണത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ശലഭപാർക്ക് പരിപാലന ചുമതല വഹിയ്ക്കുന്ന കുഞ്ഞാപ്പു പറഞ്ഞു.ശലഭങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ പാർക്കിൽ ബട്ടർഫ്‌ലൈ മ്യൂസിയവും പ്രവർത്തിയിയ്ക്കുന്നുണ്ട്.

പാർക്കിലെ ചെടികളിൽ ഒട്ടുമിക്കതും പൂവിട്ട നിലയിലാണ്.ചുറ്റും വിവിധ വർണ്ണങ്ങളിലുള്ള ശലഭങ്ങളും.കുട്ടികൾ അടക്കമുള്ള സന്ദർശകർക്ക് ഇവിടുത്തെ കാഴ്ച ഒരു നവ്യാനുഭൂതി പകരുമെന്ന കാര്യത്തിൽ തർക്കമില്ല.

322 ഇനം പക്ഷകളെയാണ് ഇതുവരെ ഇവിടെ തിരിച്ചറിഞ്ഞിട്ടുള്ളത്.ഇതിൽ 160 ഇനം ദേശാടകരാണ് ദേശാടകരാണ്.ഇതിൽ തന്നെ അന്താരാഷ്ട്രദേശടനം നടത്തുന്നത് 50 ശതമാനം മാത്രമാണ്.പെരിയാറിന്റെ തീരത്തെ 2500-ൽപ്പരം ചതുരശ്ര കിലോമീറ്റർ വനപ്രദേശം ഉൾപ്പെടുന്നതാണ് തട്ടേക്കാട് പക്ഷി സങ്കേതം.

ലോകപ്രശസ്ത പക്ഷി ശാസ്ത്രജ്ഞൻ ഡോ.സലീം അലിയാണ് തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ ശിൽപി. 4 പതിറ്റാണ്ടോളം നീളുന്ന ചരിത്രത്തിൽ പക്ഷിശാസ്ത്ര ശാഖയ്ക്ക് മുതൽക്കൂട്ടാവുന്ന നേട്ടങ്ങളും ഈ പക്ഷിസങ്കേതം സമ്മാനിച്ചിട്ടുണ്ട്.

 

 

Latest news

നഗരം പ്രാര്‍ത്ഥന നിറിവില്‍, കോതമംഗലം കന്നി 20 പെരുന്നാള്‍ നാളെ കൊടിയേറും; എക്‌സിബിഷ്ന്‍ ഉല്‍ഘാടനം വൈകിട്ട് 5,30 ന്

Published

on

By

കോതമംഗലം; മാര്‍ തോമ ചേറിയപള്ളിയലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് നാളെ കൊടിയേറും.വൈകിട്ട് 5 മണിക്ക് വികാരി ഫാ. ജോസ് പരത്തുവയലില്‍ കൊടി ഉയര്‍ത്തും.ചടങ്ങുകള്‍ക്ക് ട്രസ്റ്റിമാരായ സിഐ ബേബി , ബിനോയ് മണ്ണംഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കും.

പള്ളിയില്‍ കബര്‍ അടങ്ങിയിട്ടുള്ള പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണ പുതുക്കലാണ് കന്നി 20 പെരുന്നാള്‍ ആഘോഷം.ഇത്തവണ 338-ാമത് ഓര്‍മ്മപ്പെരുന്നാളാണ് ആഘോഷിയ്ക്കുന്നത്.

ബാവ അല്‍ഭുതം പ്രവര്‍ത്തിച്ച കോഴിപ്പിള്ളി ചക്കാലക്കുടി ചാപ്പലില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി പ്രദക്ഷിണം ചെറിയ പള്ളിയില്‍ എത്തും.പ്രദക്ഷിണത്തില്‍ നാനാജാതി മതസ്ഥര്‍ പങ്കാളികളാവും.പ്രദക്ഷിണം പള്ളിയില്‍ പ്രവേശിച്ച ശേഷം കബറിങ്കല്‍ പ്രാര്‍ത്ഥന ആരംഭിയ്ക്കും.തുടര്‍ന്ന്് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടി ഉയര്‍ത്തും.ചടങ്ങ് വീക്ഷിയ്ക്കാന്‍ നാടിന്റെ നാനാഭാഗത്തുനിന്നായി പള്ളിയിലേയ്ക്ക് വിശ്വാസികള്‍ ഒഴുകിയെത്തും.

നാളെ മുതല്‍ ഒക്ടോബര്‍ 5 വരെ കോതമംഗലവും പരിസര പ്രദേശങ്ങളും സര്‍ക്കാര്‍ ഫെസ്റ്റിവല്‍ ഏരിയയായി പ്രകിയഭിച്ചിട്ടുണ്ട്.

പെരുന്നാള്‍ ഫെസ്റ്റിവല്‍ എക്‌സിബിഷന്‍ നാളെ ആരംഭിയ്ക്കും

കോതമംഗലം ചെറിയപള്ളി പെരുന്നാളിനോടനുബന്ധിച്ച് ഈ വര്‍ഷം മുതല്‍ ഫെസ്റ്റിവല്‍ എക്‌സിബിഷന്‍ നടക്കും.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളുടെ സ്ഥാപനങ്ങളും എക്‌സിബിഷനില്‍ പങ്കെടുക്കും.പ്രവേശനം സൗജന്യം ആണ്.

പളളി വക സെന്റ് തോമസ് വലിയ ഓഡിറ്റോറിയത്തിലാണ് എക്‌സിബിഷന്‍ ഒഒരുക്കിയിട്ടുള്ളത്.പെരുന്നാള്‍ കൊടിയേറ്റ് കഴിഞ്ഞ്,5.30 തോടെ ഉല്‍ഘാടന ചടങ്ങുകള്‍ നടക്കും.വികാരി ഫാ. ജോസ് പരത്തുവയലില്‍ , ട്രസ്റ്റിമാരായ സി ഐ ബേബി,ബിനോയ് മണ്ണംഞ്ചേരി എന്നിവര്‍ക്ക് പുറമെ വൈദീക ശ്രേഷ്ഠരും എംപിമാരും എംഎല്‍എമാരും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും യുവജന സംഘടന പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും

English Description: Kothamangalam Mar Thoma Cheripalli’s Kanni 20th festival will be flagged off tomorrow.

 

Continue Reading

Film News

ആര്‍ഡിഎക്‌സ് ഇന്നുമുതല്‍ നെറ്റഫ്‌ലക്‌സിലും കാണാം; ഒടിടിയിലും തരംഗമാവുമെന്ന് സൂചന;ശുഭ പ്രതീക്ഷയുടെ നിറവില്‍ അണിയറ പ്രവര്‍ത്തകര്‍

Published

on

By

കൊച്ചി;യുവ താരങ്ങളെ അണിനിരത്തി സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റര്‍സ് നിര്‍മ്മിച്ച ആര്‍ ഡി എക്‌സ് ഇന്നു മുതല്‍ ഒ ടി ടി യിലും.

കൊച്ചി പശ്ചാത്തലമാക്കി നിര്‍മ്മിച്ച ഓണം റിലീസ് ചിത്രം തീയറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. നവാഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്.

ഷൈന്‍ നിഗം ,നീരജ് മാധവ് ,ആന്റണി വര്‍ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടിട്ടുള്ളത്. നൂറുകോടിക്കടുത്ത് ചിത്രം ഇതുവരെ കളക്ട് ചെയ്തിട്ടുണ്ട്.

നെറ്റഫ്‌ലക്‌സിലൂടെയാണ് ഒ ടി ടി യില്‍ എത്തിയിട്ടുള്ളത.് ഒടിടി റിലീസിലൂടെ ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

 

 

Continue Reading

Latest news

പഞ്ചായത്ത് അംഗത്തെ അസഭ്യം വിളിച്ചു,പരാതി നല്‍കിയിട്ടും നെല്ലിക്കുഴി പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ നടപടിയില്ല; യൂഡിഎഫ് പ്രതിഷേധം ശക്തം

Published

on

By

കോതമംഗലം;പഞ്ചായത്ത് അംഗത്തെ അസഭ്യം വിളിച്ച നെല്ലിക്കുഴി പഞ്ചായത്ത് സെക്രട്ടറിയ്ക്ക് എതിരെ നടപടി സ്വീകരിയ്ക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ യൂഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നു.

സെക്രട്ടറിയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യൂഡിഎഫ് മെമ്പര്‍മാര്‍ കുത്തിയിരുപ്പ് സമരം ആരംഭിച്ചിരുന്നു.

യൂഡിഎഫ് പാര്‍ലമെന്ററി ലീഡര്‍ എം വി റെജി, മെമ്പര്‍മാരായ നാസര്‍ വട്ടേക്കാടന്‍, വൃന്ദ മനോജ്, ഷഹന ഷെരീഫ് എന്നിവര്‍ കഴിഞ്ഞ 3 ദിവസമായി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന കുത്തിയിപ്പ് സമരത്തില്‍ പങ്കാളികളായിരുന്നു.

ഇനിയും നടപടി സ്വീകരിയ്ക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായില്ലങ്കില്‍ പ്രതിഷേധ പരിപടികള്‍ ശക്തമാക്കുന്നതിന് യൂഡിഎഫ് നേതൃത്വം കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചതായിട്ടാണ് സൂചന.

കഴിഞ്ഞ ബുധനാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവം.വീടിന് സമീപം അപകട ഭീഷിണി ഉയര്‍ത്തി നിന്നിരുന്ന മരം വെട്ടിമാറ്റാന്‍ അപേക്ഷ നല്‍കിയിട്ടും നടപടി സ്വീകരിയ്ക്കാത്തത് ചോദ്യം ചെയ്തപ്പോള്‍ സെക്രട്ടറി രോക്ഷകൂലനായി യൂഡിഎഫ് മെമ്പര്‍ എം.വി റെജിയെയും ഒപ്പമുണ്ടായിരുന്ന മെമ്പര്‍മാരെയും അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തതായിട്ടാണ് പരാതി ഉയര്‍ന്നിട്ടുള്ളത്.

സെക്രട്ടറി രോക്ഷകൂലനായ അസഭ്യം വിളിക്കുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.തുടര്‍ന്ന് യുഡിഎഫ് മെമ്പര്‍മാര്‍ പരാതി നല്‍കിയിട്ടും സെക്രട്ടറി ഒരു നിയമ നടപടിയും മേലധികാരികള്‍ സ്വീകരിച്ചിട്ടില്ലന്നും ഇത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നുമാണ് യൂഡിഎഫ് നേതാക്കളുടെ ആരോപണം.

ഇംഗ്ലീഷ് വിവരണം-പഞ്ചായത്ത് അംഗത്തെ അസഭ്യം വിളിച്ച നെല്ലിക്കുഴി പഞ്ചായത്ത് സെക്രട്ടറിയ്ക്ക് എതിരെ നടപടി സ്വീകരിയ്ക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ യൂഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നു.

 

 

Continue Reading

Latest news

സ്‌കൂട്ടര്‍ മിനി ബാര്‍,കറങ്ങി നടന്ന് മദ്യവില്‍പ്പനയും; കോതമംഗലം പുതുപ്പാടി സ്വദേശി അറസ്റ്റില്‍

Published

on

By

കോതമംഗലം;സ്‌കൂട്ടറില്‍ കറങ്ങി നടന്ന് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം വില്‍പ്പന്ന നടത്തിയിരുന്ന പുതുപ്പാടി സ്വദേശി അറസ്റ്റില്‍.

കോതമംഗലം പുതുപ്പാടി ചിറപ്പടി ഇളം മനയില്‍ വീട്ടില്‍ എല്‍ദോസാണ് അറസ്റ്റിലായത്.4.5ലിറ്റര്‍ മദ്യവും ഇത് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും 700 രൂപയും ഇയാളില്‍ നിന്നും എക്‌സൈസ് സംഘം പിടിച്ചെടുത്തു.

കോതമംഗലം അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.കെ രെജു നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.

പ്രിവന്റിവ് ഓഫീസര്‍ എന്‍ ശ്രീകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിനോദ് കെ.കെ, നവാസ് സി.എം, ബിജു ഐസക്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ അനുമോള്‍ ദിവാകരന്‍ എന്നിവരും തിരച്ചിലില്‍ പങ്കാളിയായിരുന്നു.

 

 

Continue Reading

Latest news

കോതമംഗലം ഏഴാന്തറ കാവിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിച്ച കേസില്‍ പ്രതി അറസ്റ്റില്‍

Published

on

By

കോതമംഗലം;ഏഴാന്തറ കാവിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിച്ച കേസില്‍ പ്രതി അറസ്റ്റില്‍.

ഓടക്കാലി പുതുപ്പിലേടം അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.21 ന് രാത്രിയാണ് ഇയാള്‍ ഏഴാന്തറക്കാവിലെ ഭണ്ഡാരം കുത്തി തുറന്ന് പണം എടുത്തത്.

അരവിന്ദ് നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. ഇന്‍സ്‌പെക്ടര്‍ പി.ടി ബി ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കി മൂവാറ്റുപുഴ സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.
English Description – The accused was arrested in the case of breaking open the vault and stealing money in Ezhantharakav, Kothamangalam.

Continue Reading

Trending

error: