News
പ്രാര്‍ത്ഥനകള്‍ സഫലം ; രണ്ടരവയസുകാരി ജീവിതത്തിലേക്ക് പിച്ചവച്ചു തുങ്ങി , ദൈവാനുഗ്രഹമെന്ന് പിതാവും

കൊച്ചി ;കോലഞ്ചേരി മെഡിയ്ക്കല്‍ കോളേജില്‍ നിന്നും പുറത്തുവരുന്നത് ശുഭ വാര്‍ത്ത. അനക്കം പോലുമില്ലാതെ ഗുരുതരാവസ്ഥയില്‍ ഇവിടെ പ്രവേശിപ്പിച്ചിരുന്ന രണ്ടര വയസുകാരി ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുന്നതായിട്ടാണ് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിയ്ക്കല്‍ ബുള്ളറ്റനില്‍ നിന്നും വ്യക്തമാവുന്നത്.
കൈയ്യില്‍ രണ്ട് ഒടിച്ചിലും തലയ്ക്ക് പിന്നില്‍ മാരകമായ ക്ഷതവും പുറത്ത് പൊള്ളലേറ്റ വൃണവും ദോഹമാകെ മുറിവുകളുമായി കഴിഞ്ഞ മാസം 20 -നാണ് കുഞ്ഞിനെ മാതാവും മുത്തശിയും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്.
ഒറ്റ നോട്ടത്തില്‍ തന്നെ കുഞ്ഞ് ക്രൂരമായ ആക്രമണത്തിന് ഇരയായി എന്ന് ആര്‍ക്കും വ്യക്തമാവുന്ന തരത്തിലായിരുന്നു പരിക്കുകള്‍.കുട്ടി സാധാരണയില്‍ നിന്നും ഊര്ജ്ജസ്വലയായിരുന്നെന്നും പരിക്കുകള്‍ കളിച്ചപ്പോള്‍ വീണതിനെത്തുടര്‍ന്ന് ഉണ്ടായതാണെന്നുമായിരുന്നു മാതാവിന്റെ വാദം.
48 മണിക്കൂര്‍ കഴിയാതെ കുഞ്ഞിന്റെ ആരോഗ്യനിലയെക്കുറിച്ച് ഒന്നും പറയാനാവില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ ആദ്യം അറിയിച്ചിരുന്നത്.പിന്നീട് വീണ്ടുമൊരു 48 മണിക്കൂര്‍ കൂടി കടന്നുപോയപ്പോഴാണ് കുഞ്ഞ് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുന്നതിന് സാധ്യതയുണ്ടെന്നുള്ള സൂചനകള്‍ മെഡിയ്ക്കല്‍ സംഘത്തിന്റെ ഭാഗത്തുനിന്നും പുറത്തുവന്നത്.
കുഞ്ഞിന്റെ ഗുരുതരാവസ്ഥ അറിഞ്ഞ് സംഭവത്തില്‍ പോലീസ് ഇടെപടലും ഉണ്ടായി.ആശുപത്രിയില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ മാതാവ് പോലീസിനോടും ആവര്‍ത്തിച്ചു.കുഞ്ഞിന്റെ മാതാവിന്റെ സഹോദരിയ്ക്കൊപ്പം താമസിച്ചിരുന്ന ആന്റിണി കുട്ടിയെ ഉപദ്രവിച്ചിരിക്കാം എന്ന സംശയമാണ് പിന്നീട് ഉയര്‍ന്നുവന്നത്.
കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ആന്റണി മുങ്ങിയത് സംശയം വര്‍ദ്ധിപ്പിച്ചു.പോലീസ് അന്വഷണം നടത്തിവരവെ താന്‍ പോലീസിനെ പേടിച്ച് മാറിനില്‍ക്കുകയാണെന്ന വ്യക്തമാക്കി ആന്റണി ദ്യശ്യമാധ്യമത്തിന് അഭിമുഖം നല്‍കുകയും ചെയ്തിരുന്നു.
ദിവസങ്ങള്‍ക്കുള്ളില്‍ പോലീസ് ആന്റണിയെ ബംഗ്ലൂരുവില്‍ നിന്നും പൊക്കി.ചോദ്യം ചെയ്യലില്‍ കുട്ടിയുടെ മാതാവ് പറഞ്ഞത് തന്നെ ആന്റണിയും ആവര്‍ത്തിച്ചു.കാര്യങ്ങള്‍ ഇവര്‍ പറയുംപോലെ അല്ലന്ന് തെളിയ്ക്കുന്നതിനുള്ള വിവരവങ്ങളൊന്നും പോലീസിന് കണ്ടെത്താനുമായില്ല.
ഇതോടെ കുഞ്ഞിന്റെ പരിക്കുകള്‍ എങ്ങിനെ ഉണ്ടായി എന്നുള്ള കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരകുകയാണ്.ഈ സാഹചര്യത്തിലാണ് കുഞ്ഞ് കണ്ണുതുറന്നെന്നും ചിരിച്ചെന്നും സംസാരിച്ചെന്നും മറ്റുമുള്ള വിവരങ്ങള്‍ മെഡിയ്ക്കല്‍ ബുള്ളറ്റിനുകളിലൂടെ ആശുപത്രി അധികൃതര്‍ പുറത്തുവിടുന്നത്.
കഴിഞ്ഞ ദിവസം കുട്ടിയുടെ പിതാവിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണവും വെളിപ്പെടുത്തലുമെല്ലാം മെഡിക്കല്‍ ബുള്ളറ്റിനുകളില്‍ പറഞ്ഞിട്ടുള്ള വിവരങ്ങള്‍ ശരിവയ്ക്കുന്നു.
തീവ്രപരിചരണ വിഭാഗത്തില്ക്കഴിയുന്ന മകളെ എന്നും കാണാറുണ്ടെന്നും കഴിഞ്ഞ ദിവസം കളിപ്പിച്ചിരിയ്ക്കുമ്പോള് ഉമ്മ..ഉമ്മ.. എന്ന് മകള്‍ തന്നെ നോക്കി പറഞ്ഞെന്നും ചിരിച്ചെന്നുമായിരുന്നുമായിരുന്നു പിതാവിന്റെ വെളിപ്പെടുത്തല്‍.
മകള്‍ കൈയ്യും കാലുമൊക്കെ ചലിപ്പിച്ചുതുടങ്ങിയെന്നും എഴുന്നേല്ക്കാന് ശ്രമിയ്ക്കുന്നുണ്ടെന്നുമുള്ള വിവരങ്ങളും പിന്നാലെ പിതാവ് മാധ്യമങ്ങളുമായി പങ്കിട്ടിരുന്നു.
കുട്ടിയുടെ സംസാര ശേഷി വീണ്ടുകിട്ടുന്ന കാര്യം സംശയമാണെന്നായിരുന്നു മെഡിക്കല്‍
സംഘത്തിന്റെ നിലപാട്.ഇക്കാര്യം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയെയും ഇവര്‍ അറിയിച്ചിരുന്നു.കമ്മറ്റി അധ്യക്ഷ മാധ്യമങ്ങളോട് ഈ വിവരം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.ഈ വിവരം അറിഞ്ഞ് താന്‍ വല്ലാതെ സങ്കടപ്പെട്ടിരുന്നു.
വിഷമം താങ്ങാനാവാതെ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചുവെന്നും അവള് സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിവരുമെന്ന് തന്നെയാണ് വിശ്വസിയ്ക്കുന്നതെന്നും പിതാവ് പറഞ്ഞു.
ആദ്യം കാണുമ്പോള്‍ മുകള്‍ഭാഗത്ത് മുന്‍നിരയിലെ പല്ലുകള്‍ ചിലത് അടന്നുപോയിത് ശ്രദ്ധയില്‍പ്പെട്ടിരുന്നു.കവിളില്‍ ചെവിയുടെ ഭാഗത്ത് നിലച്ച പാടുകളും ഉണ്ടായിരുന്നു.കൈകളിലും കാലിലുമെല്ലാം പരിക്കുകളും കാണപ്പെട്ടു.
പരിക്കുകളെല്ലാം ഇപ്പോള്‍ ഏറെക്കുറെ ഭേതമായിട്ടുണ്ട്.ഇടത്തെ കൈയ്ക്ക് ഓപ്പറേഷന് നടത്തി കമ്പി ഇട്ടിരിയ്ക്കുകയാണ്.കണ്ണുതുറന്നത് മുതല്‍ മകളുടെ ശബ്ദം കേള്‍ക്കാനും പഴയപോലെ കളിച്ചുനടക്കുന്നത് കാണാനും വലിയ ആഗ്രഹമായിരുന്നു.
ഇപ്പോള്‍ മകള്‍ പഴയ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുമെന്ന കാര്യത്തില്‍ പൂര്‍ണ്ണവിശ്വാസം ഉണ്ട്. ഇക്കാര്യത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് ആശാവഹമായ പ്രതികരണമാണ്.പിതാവ് കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ മകളുടെ ചികത്സാര്‍ത്ഥം മെഡിയ്ക്കല്‍ കോളേജിന് സമീപം മുറിയെടുത്ത് താമസിയ്ക്കുകയാണ്.രാലിലെയും വൈകിട്ടും നിശ്ചിത സമയത്തേയ്ക്ക് തീവ്രപരിചരണ വിഭാഗത്തില്‍ എത്തി കൂട്ടിയെ കാണുന്നതിന് ആശുപത്രി അധികൃതര്‍ അവസരമൊരുക്കുന്നുണ്ട്.
കുട്ടിയുടെ സംരക്ഷണം ചെല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ഏറ്റെടുത്തിരുന്നു.ഇപ്പോള്‍ കമ്മറ്റിയുടെ അനുമതിയോടെ കുട്ടിയുടെ ചികത്സ തിരുവനന്തപുരത്ത് എസ്എറ്റി മെഡിക്കല്‍ കേളേജിലേയ്ക്ക് മാറ്റുന്നതിന് പിതാവ് ശ്രമം ആരംഭിച്ചിട്ടുണ്ട്.ഇത് സംബന്ധിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് അപേക്ഷ നല്‍കുകയും ചെയ്തിട്ടുണ്ട്.
Latest news
വൈദ്യൂത നിരക്ക് വർദ്ധന പ്രാബല്യത്തിൽ; പെട്ടിക്കടകൾ , ബങ്കുകൾ , തട്ടുകടകൾ തുടങ്ങിയവയ്ക്ക് കൂടുതൽ ആനൂകൂല്യം

തിരുവനന്തപുരം;സംസ്ഥാനത്തെ വൈദ്യൂതി നിരക്ക് വർദ്ധനപ്രാബല്യത്തിൽ. 6.6% വർധന വരുത്തിയിട്ടുള്ള 2022-23 വർഷത്തെ വൈദ്യുതി നിരക്കുകൾക്ക് റഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകി.
നിരക്കുവർധനയിലൂടെ കെഎസ്ഇബിക്ക് 1000 കോടിയോളം രൂപയുടെ വരുമാനം ലഭിക്കും.
പ്രതിമാസം 50 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കു വർധനയില്ല. 25 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. പ്രതിമാസം 150 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പരമാവധി വർധനവ് 25 പൈസ. 88 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും.
അനാഥാലയങ്ങൾ, അങ്കണവാടികൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവയെ നിരക്കു വർധനയിൽനിന്ന് ഒഴിവാക്കി. എൻഡോസൾഫാൻ ബാധിതർക്കുള്ള സൗജന്യ നിരക്ക് നിലനിർത്തി. കാർഷിക ഉപഭോക്താക്കൾക്ക് എനർജി ചാർജ് വർധിപ്പിച്ചില്ല. 4.76 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. കാർഷിക ഉപഭോക്താക്കളുടെ ഫിക്സഡ് ചാർജ് 5രൂപ കൂട്ടി.
ചെറിയ പെട്ടിക്കടകൾ, ബങ്കുകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗങ്ങൾക്കുള്ള കുറഞ്ഞ നിരക്കിന്റെ താരിഫ് ആനുകൂല്യം 1000 വാൾട്ടിൽനിന്ന് 2000 വാൾട്ടായി വർധിപ്പിച്ചിട്ടുണ്ട്.
Latest news
ശുചിമുറിയിലും വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗീക അതിക്രമം;യുവാവ് അറസ്റ്റിൽ

കൊച്ചി;ശുചിമുറയിൽക്കയറി ഒളിച്ചിരുന്ന് വിദ്യാർത്ഥികൾക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.പള്ളുരുത്തി എംഎൽഎ റോഡിൽ മംഗലത്ത് ഗഫൂർ(35) ആണ് അറസ്റ്റിലായത്.
ചെങ്ങമനാട് കഴിഞ്ഞ 20-നാണ് സംഭവം.ആരും കാണാതെ കുട്ടികൾ ഉപയോഗിക്കുന്ന ശുചിമുറിയിൽ കയറി ഒളിച്ചിരുന്നാണ് ഇയാൾ കുട്ടികളെ ഉപദ്രവിച്ചത്.
കുട്ടികൾ ബഹളം വച്ചതോടെ ബൈക്കിൽ കയറി രക്ഷപ്പെട്ട ഇയാൾ മുങ്ങി നടക്കുകയായിരുന്നു.സ്കൂൾ അധികൃതരുടെ പരാതിയിൽ ചെങ്ങമനാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
പള്ളുരുത്തിയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. എഴുവയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ അരൂർ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്.
ചെങ്ങമനാട് എസ്എച്ച്ഒ എസ്.എം.പ്രദീപ് കുമാർ, എസ്ഐമാരായ പി.ജെ.കുര്യാക്കോസ്, എസ്.ഷെഫിൻ, വി.എൽ.ആനന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
Latest news
ഓട്ടോ തട്ടി ,തെന്നിമാറി ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം ;ദശീയപാത 1830-ൽ മുണ്ടക്കയത്തിന് സമീപം വാഹനാപകടം.ബസ്സിനടയിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ദാദാരുണാന്ത്യം.
പെരുവന്താനം ചുഴുപ്പ് ഇരവുകൂന്നേൽ ആക്സൺ (24) ആണ് മരിച്ചത്. മരുതുംമൂടിനും മെഡിക്കൽ ട്രസ്റ്റ് കവലയ്ക്കും ഇടയിലാണ് അപകടം.
ഓട്ടോ മറ്റൊരുവാഹനത്തെ മറികടക്കുമ്പോൾ ബൈക്കിൽ തട്ടുകയും തെന്നി മാറി ബസിനടിയിൽപ്പെടുകയുമായിരുന്നു. ആക്സണിന്റെ മൃതദേഹം മുണ്ടക്കയം ഈസ്റ്റിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോലീസ് മേൽ നടപടി സ്വീകരിച്ചുവരുന്നു.
-
News5 months ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News4 months ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
News7 months ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
Latest news3 weeks ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
News3 months ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
News7 months ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
Latest news5 days ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
Film News8 months ago
തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ