M4 Malayalam
Connect with us

News

പ്രാര്‍ത്ഥനകള്‍ സഫലം ; രണ്ടരവയസുകാരി ജീവിതത്തിലേക്ക് പിച്ചവച്ചു തുങ്ങി , ദൈവാനുഗ്രഹമെന്ന് പിതാവും

Published

on

കൊച്ചി ;കോലഞ്ചേരി മെഡിയ്ക്കല്‍ കോളേജില്‍ നിന്നും പുറത്തുവരുന്നത് ശുഭ വാര്‍ത്ത. അനക്കം പോലുമില്ലാതെ ഗുരുതരാവസ്ഥയില്‍ ഇവിടെ പ്രവേശിപ്പിച്ചിരുന്ന രണ്ടര വയസുകാരി ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുന്നതായിട്ടാണ് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിയ്ക്കല്‍ ബുള്ളറ്റനില്‍ നിന്നും വ്യക്തമാവുന്നത്.

കൈയ്യില്‍ രണ്ട് ഒടിച്ചിലും തലയ്ക്ക് പിന്നില്‍ മാരകമായ ക്ഷതവും പുറത്ത് പൊള്ളലേറ്റ വൃണവും ദോഹമാകെ മുറിവുകളുമായി കഴിഞ്ഞ മാസം 20 -നാണ് കുഞ്ഞിനെ മാതാവും മുത്തശിയും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്.

ഒറ്റ നോട്ടത്തില്‍ തന്നെ കുഞ്ഞ് ക്രൂരമായ ആക്രമണത്തിന് ഇരയായി എന്ന് ആര്‍ക്കും വ്യക്തമാവുന്ന തരത്തിലായിരുന്നു പരിക്കുകള്‍.കുട്ടി സാധാരണയില്‍ നിന്നും ഊര്‍ജ്ജസ്വലയായിരുന്നെന്നും പരിക്കുകള്‍ കളിച്ചപ്പോള്‍ വീണതിനെത്തുടര്‍ന്ന് ഉണ്ടായതാണെന്നുമായിരുന്നു മാതാവിന്റെ വാദം.

48 മണിക്കൂര്‍ കഴിയാതെ കുഞ്ഞിന്റെ ആരോഗ്യനിലയെക്കുറിച്ച് ഒന്നും പറയാനാവില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ ആദ്യം അറിയിച്ചിരുന്നത്.പിന്നീട് വീണ്ടുമൊരു 48 മണിക്കൂര്‍ കൂടി കടന്നുപോയപ്പോഴാണ് കുഞ്ഞ് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുന്നതിന് സാധ്യതയുണ്ടെന്നുള്ള സൂചനകള്‍ മെഡിയ്ക്കല്‍ സംഘത്തിന്റെ ഭാഗത്തുനിന്നും പുറത്തുവന്നത്.

കുഞ്ഞിന്റെ ഗുരുതരാവസ്ഥ അറിഞ്ഞ് സംഭവത്തില്‍ പോലീസ് ഇടെപടലും ഉണ്ടായി.ആശുപത്രിയില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ മാതാവ് പോലീസിനോടും ആവര്‍ത്തിച്ചു.കുഞ്ഞിന്റെ മാതാവിന്റെ സഹോദരിയ്‌ക്കൊപ്പം താമസിച്ചിരുന്ന ആന്റിണി കുട്ടിയെ ഉപദ്രവിച്ചിരിക്കാം എന്ന സംശയമാണ് പിന്നീട് ഉയര്‍ന്നുവന്നത്.

കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ആന്റണി മുങ്ങിയത് സംശയം വര്‍ദ്ധിപ്പിച്ചു.പോലീസ് അന്വഷണം നടത്തിവരവെ താന്‍ പോലീസിനെ പേടിച്ച് മാറിനില്‍ക്കുകയാണെന്ന വ്യക്തമാക്കി ആന്റണി ദ്യശ്യമാധ്യമത്തിന് അഭിമുഖം നല്‍കുകയും ചെയ്തിരുന്നു.

ദിവസങ്ങള്‍ക്കുള്ളില്‍ പോലീസ് ആന്റണിയെ ബംഗ്ലൂരുവില്‍ നിന്നും പൊക്കി.ചോദ്യം ചെയ്യലില്‍ കുട്ടിയുടെ മാതാവ് പറഞ്ഞത് തന്നെ ആന്റണിയും ആവര്‍ത്തിച്ചു.കാര്യങ്ങള്‍ ഇവര്‍ പറയുംപോലെ അല്ലന്ന് തെളിയ്ക്കുന്നതിനുള്ള വിവരവങ്ങളൊന്നും പോലീസിന് കണ്ടെത്താനുമായില്ല.

ഇതോടെ കുഞ്ഞിന്റെ പരിക്കുകള്‍ എങ്ങിനെ ഉണ്ടായി എന്നുള്ള കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരകുകയാണ്.ഈ സാഹചര്യത്തിലാണ് കുഞ്ഞ് കണ്ണുതുറന്നെന്നും ചിരിച്ചെന്നും സംസാരിച്ചെന്നും മറ്റുമുള്ള വിവരങ്ങള്‍ മെഡിയ്ക്കല്‍ ബുള്ളറ്റിനുകളിലൂടെ ആശുപത്രി അധികൃതര്‍ പുറത്തുവിടുന്നത്.

കഴിഞ്ഞ ദിവസം കുട്ടിയുടെ പിതാവിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണവും വെളിപ്പെടുത്തലുമെല്ലാം മെഡിക്കല്‍ ബുള്ളറ്റിനുകളില്‍ പറഞ്ഞിട്ടുള്ള വിവരങ്ങള്‍ ശരിവയ്ക്കുന്നു.

തീവ്രപരിചരണ വിഭാഗത്തില്‍ക്കഴിയുന്ന മകളെ എന്നും കാണാറുണ്ടെന്നും കഴിഞ്ഞ ദിവസം കളിപ്പിച്ചിരിയ്ക്കുമ്പോള്‍ ഉമ്മ..ഉമ്മ.. എന്ന് മകള്‍ തന്നെ നോക്കി പറഞ്ഞെന്നും ചിരിച്ചെന്നുമായിരുന്നുമായിരുന്നു പിതാവിന്റെ വെളിപ്പെടുത്തല്‍.

മകള്‍ കൈയ്യും കാലുമൊക്കെ ചലിപ്പിച്ചുതുടങ്ങിയെന്നും എഴുന്നേല്‍ക്കാന്‍ ശ്രമിയ്ക്കുന്നുണ്ടെന്നുമുള്ള വിവരങ്ങളും പിന്നാലെ പിതാവ് മാധ്യമങ്ങളുമായി പങ്കിട്ടിരുന്നു.

കുട്ടിയുടെ സംസാര ശേഷി വീണ്ടുകിട്ടുന്ന കാര്യം സംശയമാണെന്നായിരുന്നു മെഡിക്കല്‍
സംഘത്തിന്റെ നിലപാട്.ഇക്കാര്യം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയെയും ഇവര്‍ അറിയിച്ചിരുന്നു.കമ്മറ്റി അധ്യക്ഷ മാധ്യമങ്ങളോട് ഈ വിവരം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.ഈ വിവരം അറിഞ്ഞ് താന്‍ വല്ലാതെ സങ്കടപ്പെട്ടിരുന്നു.

വിഷമം താങ്ങാനാവാതെ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചുവെന്നും അവള്‍ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിവരുമെന്ന് തന്നെയാണ് വിശ്വസിയ്ക്കുന്നതെന്നും പിതാവ് പറഞ്ഞു.

ആദ്യം കാണുമ്പോള്‍ മുകള്‍ഭാഗത്ത് മുന്‍നിരയിലെ പല്ലുകള്‍ ചിലത് അടന്നുപോയിത് ശ്രദ്ധയില്‍പ്പെട്ടിരുന്നു.കവിളില്‍ ചെവിയുടെ ഭാഗത്ത് നിലച്ച പാടുകളും ഉണ്ടായിരുന്നു.കൈകളിലും കാലിലുമെല്ലാം പരിക്കുകളും കാണപ്പെട്ടു.

പരിക്കുകളെല്ലാം ഇപ്പോള്‍ ഏറെക്കുറെ ഭേതമായിട്ടുണ്ട്.ഇടത്തെ കൈയ്ക്ക് ഓപ്പറേഷന്‍ നടത്തി കമ്പി ഇട്ടിരിയ്ക്കുകയാണ്.കണ്ണുതുറന്നത് മുതല്‍ മകളുടെ ശബ്ദം കേള്‍ക്കാനും പഴയപോലെ കളിച്ചുനടക്കുന്നത് കാണാനും വലിയ ആഗ്രഹമായിരുന്നു.

ഇപ്പോള്‍ മകള്‍ പഴയ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുമെന്ന കാര്യത്തില്‍ പൂര്‍ണ്ണവിശ്വാസം ഉണ്ട്. ഇക്കാര്യത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് ആശാവഹമായ പ്രതികരണമാണ്.പിതാവ് കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ മകളുടെ ചികത്സാര്‍ത്ഥം മെഡിയ്ക്കല്‍ കോളേജിന് സമീപം മുറിയെടുത്ത് താമസിയ്ക്കുകയാണ്.രാലിലെയും വൈകിട്ടും നിശ്ചിത സമയത്തേയ്ക്ക് തീവ്രപരിചരണ വിഭാഗത്തില്‍ എത്തി കൂട്ടിയെ കാണുന്നതിന് ആശുപത്രി അധികൃതര്‍ അവസരമൊരുക്കുന്നുണ്ട്.

കുട്ടിയുടെ സംരക്ഷണം ചെല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ഏറ്റെടുത്തിരുന്നു.ഇപ്പോള്‍ കമ്മറ്റിയുടെ അനുമതിയോടെ കുട്ടിയുടെ ചികത്സ തിരുവനന്തപുരത്ത് എസ്എറ്റി മെഡിക്കല്‍ കേളേജിലേയ്ക്ക് മാറ്റുന്നതിന് പിതാവ് ശ്രമം ആരംഭിച്ചിട്ടുണ്ട്.ഇത് സംബന്ധിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് അപേക്ഷ നല്‍കുകയും ചെയ്തിട്ടുണ്ട്.

 

1 / 1

Latest news

വിവിപാറ്റ് മെഷീനുകളുടെ കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് സുപ്രീം കോടതി : ഉദ്യോഗസ്ഥരോട് ഉടൻ ഹാജരാകാൻ നിർദ്ദേശം

Published

on

By

ന്യൂഡൽഹി: വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഹാജരാകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി സുപ്രീംകോടതി.

മൈക്രോ കൺട്രോളർ കൺട്രോളിങ് യൂണിറ്റിലാണോ വിവി പാറ്റിലാണോ ഉള്ളത്, മൈക്രോ കൺട്രോളർ ഒറ്റത്തവണയാണോ പ്രോഗ്രാം ചെയിതിരിക്കുന്നത്. ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റുകൾ എത്ര,

വോട്ടിങ് മെഷീൻ സീൽ ചെയ്ത് സൂക്ഷിക്കുമ്പോൾ കൺട്രോൾ യൂണിറ്റും വിവി പാറ്റും സീൽ ചെയ്യുന്നുണ്ടോ, ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വിവരങ്ങൾ 45 ദിവസത്തിൽ കൂടുതൽ സൂക്ഷിക്കേണ്ടതുണ്ടോ, തുടങ്ങിയ വിഷയങ്ങളിലാണ് കോടതി ഉദ്യോഗസ്ഥരോട് വ്യക്തത ആവശ്യപ്പട്ടിട്ടുള്ളത്.

അതേസമയം, ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ സോഴ്സ് കോഡ് പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സോഴ്സ് കോഡ് പരസ്യപ്പെടുത്തിയാൽ അത് ദുരുപയോഗം ചെയ്യാനുള്ള സത്യതകൾ കൂടുതലാണെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

എന്നാൽ മുഴുവൻ വിവിപാറ്റുകളും എണ്ണുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയെ അറിയിച്ചത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ ഒരു കൃത്രിമവും കാണിക്കാൻ സാധിക്കില്ലെന്നും കമ്മിഷൻ കോടതിയെ അറിയിച്ചു.

നിലവിൽ ഓരോ അസംബ്ലി മണ്ഡലങ്ങളിലെയും 5 ബൂത്തുകളിൽ നിന്നുള്ള വിവിപാറ്റുകളാണ് എണ്ണാൻ തീരുമാനിച്ചിരിക്കുന്നത്.

1 / 1

Continue Reading

Latest news

വടകരയിൽ സ്ഥാനാർത്ഥികൾ തമ്മിൽ നിയമപോരാട്ടം:വക്കീൽ നോട്ടിസ് അയച്ച് ഷാഫിയും ശൈലജയും

Published

on

By

വടകര: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിക്കുന്ന സാഹചര്യത്തിലും വടകര മണ്ഡലത്തിലെ സ്ഥാനാർഥികളുടെ പരസ്യയുദ്ധം തുടരുന്നു.തനിക്കെതിരെ ഉന്നയിച്ച വ്യാജ ആരോപണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ കെ.കെ.ശൈലജയ്ക്ക് വക്കീൽ നോട്ടിസ് അയച്ചിരുന്നു.

പിന്നാലെ നവമാധ്യമങ്ങളിൽ വ്യാജപ്രചാരണവും അധിക്ഷേപങ്ങളും നടത്തിയെന്ന് ആരോപണമുന്നയിച്ച് ഷാഫി പറമ്പിലിനെതിരെ ശൈലജയും വക്കീൽ നോട്ടിസ് അയച്ചു.

അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കെ.കെ.ശൈലജ എന്നിവർ നടത്തിയ വ്യാജപ്രചാരണവും ഗൂഢാലോചനയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ ഡിജിപിക്ക് പരാതി നൽകിട്ടുണ്ട്.

അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോയും വ്യാജ പോസ്റ്ററുകളും നിർമിച്ചതായി പത്രസമ്മേളനത്തിലാണ് ശൈലജ വെളിപ്പെടുത്തിയത്. എതിർസ്ഥാനാർഥിക്കെതിരെ തെറ്റായ ആരോപണങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചത് വഴി ശൈലജ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് നടത്തിയതെന്നും ഷാഫിയുടെ പരാതിയിൽ പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന് വ്യാജപരാതി നൽകിയെന്നാരോപിച്ച് ശൈലജയ്ക്കെതിരെ ഷാഫിയുടെ ചീഫ് ഏജന്റ് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാറും പരാതി നൽകിയിട്ടുണ്ട്.

 

 

 

1 / 1

Continue Reading

Latest news

ഇന്റർവ്യൂ കാർഡ് സമയത്തിന് നൽകുന്നതിൽ പോസ്റ്റോഫീസിന് വീഴ്ച്ച: ഭിക്ഷയാചിച്ച് സമരവുമായി യുവാവ്

Published

on

By

കട്ടപ്പന: ‍ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറുന്നതിൽ പോസ്റ്റ് ഓഫിസിന്റെ ഗുരുതര വീഴ്ച ആരോപിച്ച് സർക്കാർ ജോലി നഷ്ടമായ യുവാവ് പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ച് സമരം നടത്തി.

കാഴ്ച വെല്ലുവിളി നേരിടുന്ന, കട്ടപ്പന വെള്ളയാംകുടി വട്ടക്കാട്ട് ലിന്റോ തോമസ് (30)ആണ് വെള്ളയാംകുടി പോസ്റ്റ് ഓഫിസ് പടിക്കൽ സമരം നടത്തിയത്.

സർക്കാർ സ്‌കൂളിലെ അനധ്യാപക തസ്തികയിലേക്കുള്ള നിയമനത്തിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നുമാണ് ലിന്റോയ്ക്ക് ഇന്റർവ്യൂ കാർഡ് തപാലിൽ അയച്ചത്. മാർച്ച് 18ന് കത്ത് പോസ്റ്റ് ഓഫിസിൽ എത്തി.

എന്നാൽ 23ന് ആയിരുന്ന ഇന്റർവ്യൂ കാർഡ് 10 ദിവസത്തിന് ശേഷം 28നാണ് തനിക്ക് ലഭിച്ച്ത് എന്നാണ് ലിന്റോയുടെ പരാതി. ഈ സമയം മറ്റൊരാൾക്ക് സ്‌കൂളിൽ നിയമനവും ലഭിച്ചു.

മുഖ്യമന്ത്രി, കലക്ടർ, തപാൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം പരാതി നൽകിയിട്ടും നടപടി ഉണ്ടാകാതെ വന്ന സാഹചര്യത്തിലാണ് ലിന്റോ സമരത്തിനിറങ്ങിയത്. നിയമനടപടിയുമായി മുന്നോട്ടുപോകാൻ അഭിഭാഷകന്റെ സഹായം ലഭ്യമാക്കാം എന്ന് പൊലീസ് ഉറപ്പുനല്കിയതോടെ ഇയാൾ സമരം അവസാനിപ്പിച്ചു.

 

1 / 1

Continue Reading

Latest news

ലോകസഭ തിരഞ്ഞെടുപ്പ് ; കേരളത്തിൽ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക്

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുന്നു. പരസ്യപ്രചാരണത്തിനുള്ള സമയം ഇന്ന് വൈകീട്ട് ആറുമണി വരെ. വൈകീട്ട് നടക്കുന്ന കൊട്ടിക്കലാശം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും.

കൊട്ടിക്കലാശത്തിന് ശേഷം വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ്. ഈ സമയം നിയമവിരുദ്ധമായി കൂട്ടംചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ അറിയിച്ചു. വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നല്‍കല്‍, മദ്യവിതരണം എന്നിവ കണ്ടെത്തിയാല്‍ നടപടി ഉണ്ടാകും.

വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെയുള്ള 48 മണിക്കൂർ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിതരണത്തിനും വില്‍പ്പനയ്ക്കും നിരോധനമുണ്ട്. എല്ലാവാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. പുറത്തുനിന്നുള്ള പാർട്ടി പ്രവർത്തകർ മണ്ഡലത്തില്‍ തുടരാൻ അനുവദിക്കില്ല. ലൈസൻസുള്ള ആയുധങ്ങള്‍ കൊണ്ടുനടക്കുന്നതിനുള്ള നിരോധനം ഫലം പ്രഖ്യാപിക്കുന്നതുവരെ തുടരും.

വെള്ളിയാഴ്ച ജനവിധി രേഖപ്പെടുത്താനായി കേരളം പോളിംഗ് ബൂത്തിലേക്കെത്തും. വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ്. കേരളത്തിലെ 20 മണ്ഡലങ്ങളിലും ഒറ്റഘട്ടമായി വെള്ളിയാഴ്ച സമ്മതിദാനം രേഖപ്പെടുത്തും. കേരളത്തിനൊപ്പം 13 സംസ്ഥാനങ്ങളില്‍ നിന്നായി 88 മണ്ഡലങ്ങളാണ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പോളിങ് ബൂത്തിലെത്തുന്നത്.

കര്‍ണാടകയിലെ 14, രാജസ്ഥാനിലെ 13 മണ്ഡലങ്ങളിലും വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. കലാപബാധിത മേഖലയായ ഔട്ടര്‍ മണിപ്പുരിലെ ശേഷിക്കുന്ന ബൂത്തുകള്‍, യുപി, മഹാരാഷ്ട്ര, അസം, ബിഹാര്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തൃപുര, ബംഗാള്‍, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളും വെള്ളിയാഴ്ച വിധിയെഴുതും.

1 / 1

Continue Reading

Latest news

സംസ്ഥാനത്ത് തുടർച്ചയായി സ്വർണ്ണവില താഴുന്നു: പവന് കുറഞ്ഞത് 1,120 രൂപ

Published

on

By

കൊച്ചി: സംസ്ഥാനത്ത് സ്വർണവില താഴുന്നു. ഇന്ന് ഗ്രാമിന് 140 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന് വില 6,615 രൂപയും ഒരു പവൻ സ്വർണത്തിന് വില 52,920 രൂപയുമായി.18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് ഇപ്പോൾ 130 രൂപ കുറഞ്ഞ് 5,535 രൂപയാണ്.

ഇറാൻ ഇസ്രായേൽ യുദ്ധ സാഹചര്യങ്ങളിൽ അയവ് വന്നതും ഓഹരി വിപണികളുടെ തിരിച്ചുവരവുമാണ് സ്വർണവില കുറയാൻ കാരണം. കഴിഞ്ഞ 2 ദിവസം മുമ്പ് 31.1 ഗ്രാം സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ 2,418 ഡോളർ നിലവാരത്തിൽ നിന്ന് കുറഞ്ഞ് 2,295 ഡോളിലേക്ക് താഴെ രേഖപെടുത്തിയിരുന്നു.

സംസ്ഥാനത്തെ വെള്ളി വിലയിലും ഇടിവുണ്ട്. 2 രൂപ ഇടിഞ്ഞ് ഗ്രാമിന് 87 രൂപയിലാണ് വെള്ളി വ്യാപാരം തുടരുന്നത്.

1 / 1

Continue Reading

Trending

error: