Connect with us

Latest news

ആശ്വാസത്തിന്റെ നിറവിൽ തോട്ടം മേഖല,ലക്ഷ്യം കണ്ടത് കൃത്യമായ ആസൂത്രണം; മൂന്നാറിനെ വിറപ്പിച്ച കടുവയുടെ മോചനത്തെക്കുറിച്ച് ചർച്ചകളും സജീവം

Published

on

മൂന്നാർ:നെയമക്കാട്എസ്റ്റേറ്റിൽ കന്നുകാലികളെ കൂട്ടത്തോടെ കൊന്നൊടുക്കിയ കടുവ കെണിയിൽ കുടുങ്ങയതിൽ ആശ്വാസമെന്ന് തോട്ടം തൊഴിലാളികളും നാട്ടുകാരും.

ഇന്നലെ രാതി 8.30 തോടെ എസ്‌റ്റേറ്റിൽ പശുക്കളെ കൊന്നൊടുക്കിയ തൊഴുത്തിന് സമീപം വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്.

11 വയസോളം തോന്നിക്കുന്ന ആൺകടുവയാണ് പിടിയിലായിട്ടുള്ളതെന്നും പ്രത്യക്ഷത്തിൽ ആരോഗ്യവാനാണെന്നും ഡിഎഫ്ഒ രാജു കെ ഫ്രാൺസീസ് അറയിച്ചു.കടുവ പിടിയിലായതോടെ തോട്ടം മേഖലയിൽ നിലനിന്നിരുന്ന ഭീതിയ്ക്ക് ഒരു പരിധിവരെ അറുതിയായി.ഇനിയും മേഖലയിൽ കടുവയുണ്ടെന്നും ഇവയെ പിടികൂടുന്നതിന് നടപടി വേണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.

തുടർച്ചയായ ദിവസസങ്ങളിൽ കടുവ എസ്റ്റേറ്റിലെ കാലിതൊഴുത്തുകളിൽ എത്തി കന്നുകാലികളെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു.10 പശുക്കളെയും രണ്ട് കിടാരികളെയും കടുവ കടിച്ചു കൊന്നിരുന്നു.മൂന്നെണ്ണം പരിക്കേറ്റ് ചികത്സയിലാണ്.

കടുവ ഇറങ്ങിയതറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥ സംഘം പ്രദേശത്ത് വ്യാപകമായി തിരച്ചിൽ നടത്തുകയും കടുവയുടെ ആക്രമണം ഉണ്ടായ തൊഴിത്തിന് സമീപത്തും മറ്റുമായി കൂടുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.

ഡിഎഫ്ഒ രാജു കെ ഫ്രാൺസീസ് ,ഫോറസ്റ്റ് റെയിഞ്ചോഫീസർമാരായ ആരുൺ മാഹാരാജ, രതീഷ് കെവി ,സജീവ് എന്നിവരുടെ നേതത്വത്തിൽ 100-ലേറെ വരുന്ന ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ മൂന്നുദിവസമായി നെയമക്കാട് എസ്‌റ്റേറ്റിൽ തമ്പടിച്ച്,നടപ്പിലാക്കിയ കർമ്മപദ്ധതിയാണ് ഇന്നലെ ലക്ഷ്യം കണ്ടത്.

നെയമക്കാട് ഈസ്റ്റ് ഡിവിഷനിലെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കളെയും ഒരു കിടാരിയെയുമാണ് ആദ്യ ദിവസം കടുവ കടിച്ചു കൊന്നത്. പിറ്റേന്ന് കടുവ ഈ തൊഴുത്തിൽ നിന്നും 50 മീറ്ററോളം അകലെ മറ്റൊരുതൊഴുത്തിൽ വളർത്തിയിരുന്ന പശുക്കളെയും കിടാരിയെയും കൊന്നൊടുക്കുകയായിരുന്നു.

എസ്റ്റേറ്റ് തൊഴിലാളികളായായ മാരിയപ്പൻ ,പളനിച്ചാമി വേൽമുരുകൻ ,അന്തോണി എന്നിവർ വളർത്തിവന്നിരുന്ന കന്നുകാലികളാണ് ആക്രമണത്തിൽ ചത്തിട്ടുള്ളത്. കടിച്ച് കൊന്ന് രക്തം കുടിച്ച ശേഷം ജഡങ്ങൾ ഉപേക്ഷിച്ച പോയ കടുവ വീണ്ടും എത്താൻ സാധ്യതയുണ്ടെന്ന് വനംവകുപ്പ ഉദ്യോഗസ്ഥർ കണക്കുകൂടിയിരുന്നു.ഇതുപ്രകാരമാണ് കടുവയെ കുടുക്കാൻ ഉദ്യോഗസ്ഥ സംഘം കർമ്മപദ്ധതി ആവിഷ്‌കരിച്ചത്.

സംഭവം പുത്തുവന്നതിന് പിന്നാലെ മേഖലയിൽ തോട്ടംതൊഴിലാളികൾ സംഘടിച്ച് ഇരവികുളം നാഷണൽ പാർക്കിന്റെ ഭാഗമായ രാജമലയിലേ വനംവകുപ്പ് ഓഫീസിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

ദേവികുളം സബ്ബ് കളക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചർച്ച നടത്തുകയും നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ സന്നദ്ധരായത്.

നഷ്ടപരിഹാരത്തുകയുടെ ചെക്ക് തൊട്ടടുത്ത ദിവസം തന്നെ വനംവകുപ്പ് തൊഴിലാളി കുടുംബങ്ങൾക്ക് കൈമാറുകയും ചെയ്തിരുന്നു.

 

 

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

പാരീസ് ഒളിംപിക്സ് ; 10 മീറ്റർ പിസ്റ്റൽ ഫൈനലിൽ ഇടപിടിച്ച് ഇന്ത്യൻ വനിത

Published

on

By

പാരീസ് ; പാരീസ് ഒളിംപിക്സിലെ ഷൂട്ടിംഗ് റേഞ്ചില്‍ തുടക്കത്തിലെ നിരാശക്ക് ശേഷം ഇന്ത്യക്ക് സന്തോഷവാര്‍ത്ത. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുെ മെഡല്‍ പ്രതീക്ഷയായ മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടി. നാളെ ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3.30നാണ് മെഡല്‍ പോരാട്ടം.

യോഗ്യതാ റൗണ്ടില്‍ 580 പോയന്‍റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ മനു ഭാക്കറുടെ മുന്നേറ്റം. യോഗ്യതാ റൗണ്ടില്‍ ആകെ തൊടുത്ത 60 ഷോട്ടുകളില്‍ 27 എണ്ണവും ലക്ഷ്യത്തിന് അടുത്തെത്തിക്കാന്‍ മനുവിനായി.

ഒളിംപിക്സ് 10മീറ്റർ പിസ്റ്റൾ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും മനു ഭാക്കര്‍ സ്വന്തമാക്കി. അതേസമയം, മനുവിനൊപ്പം മത്സരിച്ച ഇന്ത്യയുടെ മറ്റൊരു താരം റിഥം സങ്‌വാന് ഫൈനല്‍ യോഗ്യത നേടാനായില്ല. 15-ാം സ്ഥാനത്താണ് റിഥം ഫിനിഷ് ചെയ്തത്.

നേരത്തെ ആദ്യ ദിനം പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ സരബ്ജോത് സിങും അര്‍ജുന്‍ സിങ് ചീമയും ഫൈനലിലെത്താതെ പുറത്തായിത് ഇന്ത്യക്ക് നിരാശയായിരുന്നു.

ഫൈനലിനുള്ള യോഗ്യതാ റൗണ്ടില്‍ ഒരു പോയന്‍റ് വ്യത്യാസത്തില്‍ സരബ്ജോത് ഒമ്പതാം സ്ഥാനത്ത് ആയപ്പോള്‍ അര്‍ജുന്‍ സിങ് പതിനെട്ടാമതാതാണ് ഫിനിഷ് ചെയ്തത്. മത്സരിച്ച 33 താരങ്ങളില്‍ എട്ട് പേരാണ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

നദിയുടെ ആഴങ്ങളിൽ പല ഘട്ടമായി പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താൻ സാധിച്ചില്ല

Published

on

By

ഷിരൂർ ; കർണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായി കോഴിക്കോട് സ്വദേശി അർജുനായുള്ള ഇന്നത്തെ തെരച്ചില്‍ തെരച്ചില്‍ നിർത്തി. ഏറ്റവും സാധ്യത ഉണ്ടായിരുന്ന നാലാം പോയിന്റിലെ തെരച്ചിലിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇവിടെ മത്സ്യത്തൊഴിലാളിയായ ഈശ്വർ മല്‍പെ നദിയുടെ ആഴത്തില്‍ മുങ്ങി പരിശോധിച്ചെന്ന് കളക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു.

പക്ഷേ ചെളിയും പാറയും മാത്രമാണ് കണ്ടത്. മറ്റ് പോയിന്റ്റുകളില്‍ പരിശോധന തുടരുമെന്നും ദൗത്യ സംഘം അറിയിച്ചു. അർജുന് വേണ്ടിയുള്ള തെരച്ചിലിന്‍റെ പന്ത്രണ്ടാം ദിവസമായ ഇന്ന് ഏറ്റവും നിർണായകവും അപകടകരവുമായ ഘട്ടത്തിലൂടെയാണ് കടന്ന് പോയത്. കുന്ദാപുരയില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരായ മത്സ്യത്തൊഴിലാളി സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ തെരച്ചില്‍.

ഉ‍ഡുപ്പി അക്വാമാൻ എന്നറിയപ്പെടുന്ന ഈശ്വർ മല്‍പെ നാവിക സേനയുടെ സഹായത്തോടെ നിരവധി തവണ പുഴയില്‍ മുങ്ങിയെങ്കിലും ട്രക്ക് കണ്ടെത്താനായില്ല. ഒരു തവണ ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടി ഒഴുക്കില്‍പ്പെട്ട ഈശ്വർ മല്‍പെയെ നാവികസേനാണ് രക്ഷപ്പെടുത്തിയത്. ബോട്ടുകളിലും പുഴയുടെ നടുക്ക് രൂപപ്പെട്ട മണ്‍കൂനയിലുമായാണ് ദൗത്യ സംഘവും മത്സ്യത്തൊഴിലാളികളും ഇപ്പോഴുള്ളത്. കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ ഷിരൂരിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

യുവാവിനെ കാറിൽ കൈയ്യും കഴുത്തും ബന്ധിച്ച് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമച്ച സംഭവം: ദുരൂഹത അകറ്റുന്നതിനുള്ള പോലീസ് നീക്കം ഊർജ്ജിതം

Published

on

By

അടിമാലി: യുവാവിനെ കാറിൽ കൈയ്യും കഴുത്തും ബന്ധിച്ച് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമച്ച സംഭവത്തിന് പിന്നിലെ ദുരൂഹത അകറ്റുന്നതിനുള്ള പോലീസ് നീക്കം ഊർജ്ജിതം.

പരിക്കേറ്റ കുഞ്ചിത്തണ്ണി ഉപ്പാർ മേപുതുശേരി വീട്ടിൽ സുമേഷ് സോമൻ(38) അടിമാലി താലൂക്ക് ആശുപത്രിയിൽ ചികത്സയിൽ ആയിരുന്നു.വിദഗ്ധ ചികത്സയ്ക്കായി സുമേഷിനെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനായി അടുപ്പക്കാർ നീക്കം ആരംഭിച്ചതായും അറിയുന്നു,

ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് വരും വഴി വ്യാഴാഴ്ച രാത്രി കല്ലാറുകൂട്ടിക്കും പനംകൂട്ടിയ്ക്കും ഇടയിൽ അടിമാലിയിൽ നിന്നും 10 കിലോമീറ്ററോളം അകലെ വിജനമായ സ്ഥലത്തുവച്ചാണ് സുമേഷിന് നേരെ ആക്രമണമുണ്ടായത്.

അഞ്ചംഗ സംഘം കാർ തടഞ്ഞുനിർത്തിയഷേഷം കൈകൾ സ്റ്റിയറിംഗിനോടും കഴുത്ത് ഹെഡ് റെസ്റ്റിനോടും ചേർത്ത് ബന്ധിച്ചെന്നും കൈയ്യിലും കഴുത്തിലും മുറിവേൽപ്പിച്ചെന്നും മെെൈാബെൽ തട്ടിയെടുത്തെന്നുമാണ് സുമേഷിന്റെ വെളിപ്പെടുത്തൽ.

ഇന്നലെ പുലർച്ചെ ഇതുവഴിയെത്തിയ വാഹനത്തിലെ ഡ്രൈവറാണ് കാറിൽ ബന്ധിക്കപ്പെട്ട നിലയിൽ സുമേഷിനെ കണ്ടെത്തിയത്.ഇയാൾ അടിമാലി പോലീസിൽ വിവരം അറയിച്ചു.

തുടർന്ന് പോലീസ് സ്ഥലത്തെത്തി സുമേഷിനെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.ഡ്രൈവർ ആയി ജോലി നോക്കിവരുന്ന സുമേഷ് വിവാഹമോചിതനാണ്.

ഇൻഫോ പാർക്കിലെ ജീവനക്കാരിയും നാട്ടുകാരിയുമായ യുവതിയും സുമേഷും തമ്മിൽ ഏതാനും വർഷങ്ങളായി അടുപ്പത്തിലായിരുന്നു.മൂന്നുവർഷം ഇവർ ഒന്നിച്ച് താമസിച്ചു.

പിന്നീട് മാനസീകമായി ഇവർ അകന്നു.ഇതോടെ ഒരുമിച്ചുള്ള താമസവും മതിയാക്കി.

പിന്നാലെ സുമേഷ് സാമൂഹിക മാധ്യമം വഴി അപമാനിച്ചു എന്നുകാണിച്ച് യുവതി ഇൻഫോപാർക്ക് പോലീസിൽ പരാതി നൽകി.ഈ പരാതിയിൽ വിവരങ്ങൾ ആരായാൻ സുമേഷിനോട് സ്‌റ്റേഷനിൽ ഹാജരാവാൻ പോലീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് സുമേഷിന് പരിക്കേറ്റിട്ടുള്ളത്.ഒപ്പം താമസിച്ചിരുന്ന യുവതി നൽകിയ കൊട്ടേഷൻ ഏറ്റെടുത്ത സംഘമാണ് തന്നെ ആക്രമിച്ചത് എന്ന് സംശയിക്കുന്നതായി സുമേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

സംഭവത്തിൽ എല്ലാവശങ്ങളും പോലീസ് പരിശോധിയ്ക്കുന്നുണ്ടെന്നും ഈ ഘട്ടത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലന്നും അന്വേഷണ ഉദ്യോഗസ്ഥനായ കഞ്ഞിക്കുഴി സി ഐ സാം ജോസ് പറഞ്ഞു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

സ്റ്റഡി ഇൻ കേരള പദ്ധതിക്ക് സർക്കാര്‍ അംഗീകാരം

Published

on

By

തിരുവനന്തപുരം ; വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടയാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍. സ്റ്റഡി ഇൻ കേരള പദ്ധതിക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമ൪പ്പിച്ച പദ്ധതി നി൪ദേശം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

കേരളത്തിലെ വിദ്യാ൪ത്ഥികളെ ഇവിടെ തന്നെ പിടിച്ചുനിര്‍ത്തുക, പുറമെ നിന്നുള്ള വിദ്യാ൪ത്ഥികളെ ആക൪ഷിക്കുക, വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുക, ഡിമാന്‍റുള്ള കോഴ്സുകള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കുക, ഹ്രസ്വകാല കോഴ്സുകള്‍ കൂടുതല്‍ വ്യാപിപ്പിക്കുക, മൂന്നാം ലോക രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാൻ പ്രത്യേക പദ്ധതി തുടങ്ങിയ വിവിധ കാര്യങ്ങളായിരിക്കും സ്റ്റഡി ഇനി കേരളയിലൂടെ നടപ്പാക്കുക.

കേരളത്തില്‍ നിന്ന് ഓരോ വര്‍ഷവും ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പഠനത്തിനായി പോകുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുന്നത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ വിശദമായ വാര്‍ത്താപരമ്പര നല്‍കിയിരുന്നു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

പാരീസ് ഒളിമ്ബിക്സ് മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യൻ പതാകയേന്തി പി.വി. സിന്ധു

Published

on

By

പാരിസ് ; പാരീസില്‍ ഒളിമ്ബിക്സ് 2024 ന് വർണാഭമായ തുടക്കം. ഒരു മിനിറ്റിലധികം നീണ്ടുനിന്ന ആമുഖ വീഡിയോ പ്രദർശനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. ആമുഖ വീഡിയോയ്ക്ക് ശേഷം ഓരോ രാജ്യങ്ങളുടെയും താരങ്ങളുമായി മാർച്ച്‌ പാസ്റ്റ് ആരംഭിച്ചു. ഗ്രീസ് താരങ്ങളുടെ വരവോടെയാണ് മാർച്ച്‌ പാസ്റ്റിന് തുടക്കമിട്ടത്.

പിന്നാലെ ദക്ഷിണാഫ്രിക്ക, അങ്കോള, അർജന്‍റീന, ബഹ്റൈൻ എന്നീ രാജ്യങ്ങളുടെ താരങ്ങളും എത്തി. ഹോണ്ടുറാസിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളെയും വഹിച്ച്‌ കൊണ്ടുള്ള ബോട്ട് സെയ്ന്‍ നദിയിലൂടെ കടന്നുപോയി.  പി.വി. സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്‍ച്ച്‌ പാസ്റ്റില്‍ പതാകയേന്തിയത്. 12 വിഭാഗങ്ങളില്‍ നിന്നായി 78 പേരാണ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്.

ഐഫല്‍ ടവറിനു മുന്നില്‍ സെൻ നദിക്കരയിലുള്ള ട്രൊക്കാദിറോ ഗാർഡനില്‍ മാർച്ച്‌ പാസ്റ്റ് അവസാനിക്കും. തുടർന്ന് ഒളിന്പിക് ദീപം തെളിക്കും. ആകെ 117 താരങ്ങളാണ് ഇന്ത്യയ്ക്കായി ഒളിന്പിക്സില്‍ പങ്കെടുക്കുന്നത്. ഇന്നത്തെ മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തില്ല.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: