M4 Malayalam
Connect with us

Latest news

പോലീസും ജനക്കൂട്ടവുമായി ഏറ്റുമുട്ടൽ,ലാത്തി വീശൽ,കുപ്പികളും കസേരകളും കൊണ്ടുള്ള ഏറും; പുൽപ്പള്ളിയിലേത് സമാനതകൾ ഇല്ലാത്ത പ്രതിഷേധം

Published

on

പുൽപ്പള്ളി: കാട്ടാന ആക്രമണത്തിൽ പാക്കത്തിനടുത്ത് വെള്ളച്ചാൽ സ്വദേശി പോൾ എന്നറിയപ്പെടുന്ന പൗലോസ് കൊല്ലപ്പെട്ടതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ നേരിയ അയവ്.

രാവിലെ മുതൽ പുൽപ്പള്ളി കേന്ദ്രീകരിച്ച് വൻ സംഘർഷമാണ് അരങ്ങേറിയത്. പോലീസും നാട്ടുകാരും തമ്മിലുള്ള ഏറ്റുമുട്ടലും ലാത്തി വീശലും മറ്റും നടന്നിരുന്നു.അൽപ്പം മുമ്പ് പോളിന്റെ മൃതദ്ദേഹം ആമ്പുലൻസിൽ നിന്നും ഇറക്കി,പൊതുദർശനത്തിന് അവസരം ഒരുക്കിയതോടെയാണ് സംഘർഷത്തിന് അയവുണ്ടായിട്ടുള്ളത്.

അൽപ്പം മുമ്പുവരെ ജനക്കൂട്ടം പല സ്ഥലങ്ങളിൽ കേന്ദ്രീകരിച്ച് മുദ്യാവാക്യം വിളികളുമായി തുടരുകയായിരുന്നു.കളക്ടറോ ഡി.ഫ്.ഓ യോ അടക്കമുള്ള ആളുകൾ സ്ഥലത്ത് എത്തിയിട്ടില്ലന്നും ശ്വാശത പരിഹാരം വേണമെന്നുമായിരുന്നു ജനക്കൂട്ടത്തിന്റെ ആവശ്യം.

ഇതിനിടെ വീട്ടിലെത്തിച്ചിട്ടും പോളിന്റെ മൃതദ്ദേഹം ബന്ധുക്കൾ ആമ്പുലൻസിൽ നിന്നും പുറത്തിറക്കാൻ തയ്യാറായിരുന്നില്ല.സർക്കാരിന്റെ ഭാഗത്തുനിന്നും രേഖാമൂലം ഉറപ്പ് ലഭിയ്ക്കാതെ മൃതദ്ദേഹം ആമ്പുലൻസിൽ നിന്നും പുറത്തിറക്കില്ലന്നായിരുന്നു ബന്ധുക്കളുടെ നലിപാട്.

ആക്രമത്തിൽ പോലീസുകാർക്കും നാട്ടുകാർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന.എം.ൽ.എ ടി. സിദ്ദിഖിന്റെ വാഹനം തടഞ്ഞ സമരക്കാർ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ജനപ്രതിനിധികൾക്ക് നേരെ ആക്രമണം ഉണ്ടായ ഘട്ടത്തിലാണ് പോലീസ് ലാത്തിവീശിയത്.പരിക്കുകൾ ഏറ്റവർ ഉൾപ്പെടെയുള്ള ജനക്കൂട്ടം പിരിഞ്ഞുപോകാൻ തയാറാകാതെ വീണ്ടും സംഘടിയ്ക്കുകയും പോലീസിന് നേരെ ശക്തമായി പ്രതിഷേധിയ്ക്കുകയുമായിരുന്നു.ഇതോടെ വീണ്ടും കാര്യങ്ങൾ കൈവിട്ട സ്ഥിതിയായിരുന്നു.

ലാത്തികൊണ്ട് പേടിപ്പിക്കാൻ സാധിക്കില്ലെന്നും മരണം വരെ സമരം തുടരുമെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്.രാവിലെ 10 മണിക്കാണ് പോളിന്റെ മൃതദേഹമടങ്ങിയ ആംബുലൻസ് കോഴിക്കോട് മെഡിക്കൽ കോളേയ്ജ്ൽ നിന്നും പുറപ്പെട്ടത്.

പുൽപ്പള്ളിയിൽ എത്തിയപ്പോൾ ജനരോക്ഷം അണപ്പൊട്ടി.തുടർന്ന് മണിക്കൂറുകളോളം ആബുലൻസ് പ്രതിഷേധക്കാരുടെ വലയത്തിൽ ആയിരുന്നു എന്നുതന്നെ പറയാം.തുടർന്ന് പ്രതിഷേധക്കാരെ ഒരു വിധം ശാന്തരാക്കി പോളിന്റെ മൃതദ്ദേഹം പാക്കത്തെ വീട്ടിൽ എത്തിച്ചത്.

നടക്കുന്നത് ഗൂഢാലോചനയാണെന്നും ഗവൺമെന്റിന്റെ വീഴ്ചയാണെന്നും മുഖ്യമന്ത്രി സ്ഥലം സന്ദർശിക്കണമെന്നും പിന്നീട് മാധ്യമങ്ങളുമായി സംസാരിയ്ക്കവെ കോൺഗ്രസ് നേതാവ് ടി. സിദ്ധിക്ക് പ്രതികരിച്ചിരുന്നു.

സർവക്ഷി യോഗത്തിൽ 11 ലക്ഷം രൂപ അടിയന്തരമായി പോളിന്റെ കൂടുംബത്തിന് കൈമാറാൻ തീരുമാനമായെന്നും കൂടാതെ 40 ലക്ഷം രൂപ നൽകുന്നതിന് തത്വത്തിൽ ധാരണയായിട്ടുണ്ടെന്നും മറ്റുമുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

ഇത് സംബന്ധിച്ച വിവരങ്ങൾ അൽപ്പം മുമ്പ് ഉദ്യോഗസ്ഥ സംഘം കൊല്ലപ്പെട്ട പോളിന്റെ വീട്ടിലെത്തി ബന്ധുക്കളെയും പ്രതിഷേധക്കാരെയും ബോദ്ധ്യപ്പെടുത്തിയതോടെയാണ് പ്രതിഷേധത്തിന് നേരിയ ശമനമായത്.

തുടർന്ന് ബന്ധുക്കൾ മൃതദ്ദേഹം ആമ്പുലൻസിൽ നിന്ന് ഇറക്കി, പൊതുദർശനത്തിന് സൗകര്യം ഒരുക്കുകയായിരുന്നു.വീട്ടിൽ സംസ്‌കാരത്തിന് മുന്നോടിയായുള്ള പ്രാർത്ഥന ചടങ്ങുകൾ പുരോഗമിയ്ക്കുകയാണ്.അൽപ്പസമയത്തിനകം സംസ്‌കാരം നടക്കും.

1 / 1

Latest news

വേണാട് എക്സ്പ്രസ് പുതിയ സമയക്രമത്തിലേയ്ക്ക്: പുതുക്കിയ സമയങ്ങൾ പ്രകാരം മാത്രം സർവീസുകൾ

Published

on

By

തിരുവനതപുരം: മേയ് 1 മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്‌റ്റേഷൻ ഒഴിവാക്കി യാത്ര തുടരാൻ തീരുമാനം. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത്സ്റ്റേഷൻ ഒഴിവാക്കുമെന്നാണ് സൂചന.

റെയിൽവേ അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച് എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടാനാണ് സാധ്യത.

തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തിച്ചേരും.ഷൊർണൂരിലേക്കുള്ള പുതിയ സമയം

എറണാകുളം നോർത്ത്: 9.50 എഎം
ആലുവ: 10.15 എഎം
അങ്കമാലി: 10.28 എഎം
ചാലക്കുടി: 10.43 എ.എം
ഇരിങ്ങാലക്കുട: 10.53 എഎം
തൃശൂർ : 1 1.18 AM
വടക്കാഞ്ചേരി: 11.40 എഎം
ഷൊർണൂർ ജം.: 12.25 പിഎം

തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതിയ സമയക്രമം

എറണാകുളം നോർത്ത്: 05.15 പിഎം
തൃപ്പൂണിത്തുറ: 05.37 പിഎം
പിറവം റോഡ്: 05.57 പിഎം
ഏറ്റുമാനൂർ: 06.18 പിഎം
കോട്ടയം: 06.30 പിഎം
ചങ്ങാശ്ശേരി: O6.50 പിഎം
​തിരുവല്ല: 07.00 പിഎം
ചെങ്ങന്നൂർ: 07.11 പിഎം
ചെറിയനാട്: 07.19 പിഎം
മാവേലിക്കര: 07.28 പിഎം
കായംകുളം: 07.40 പിഎം
കരുനാഗപ്പള്ളി: 07.55 പിഎം
ശാസ്താംകോട്ട: 08.06 പിഎം
കൊല്ലം ജം: 08:27 പിഎം
മയ്യനാട്: 08.39 പിഎം
പരവൂർ: 08.44 പിഎം
വർക്കല ശിവഗിരി: 08.55 പിഎം
കടയ്ക്കാവൂർ: 09.06 പിഎം
ചിറയിൻകീഴ്: 09.11 പിഎം
തിരുവനന്തപുരം പേട്ട: 09.33 പിഎം
തിരുവനന്തപുരം സെൻട്രൽ: 10.00 പിഎം

1 / 1

Continue Reading

Latest news

വാഹനാപകടം: 3 ഇന്ത്യൻ സ്ത്രീകൾക്ക് ദാരുണാന്ത്യം

Published

on

By

ഡൽഹി:യുഎസിലെ സൗത്ത് കരോലിനയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. ഇന്ത്യൻ വംശജരായ ഗുജറാത്തിലെ ആനന്ദ് സ്വദേശികളായ രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനീഷബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.

സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രക്ഷപെട്ട ഒരാളെ പരിക്കുകളോടെ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.

1 / 1

Continue Reading

Latest news

എറ്റവും വലിയ ഡിജിറ്റൽ ക്യാമറയുമായി ശാശ്ത്രജ്ഞർ: ലക്ഷ്യം ആകാശത്തിലെ വിസ്മയ കാഴ്ചകൾ

Published

on

By

അമേരിക്ക: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ വികസിപ്പിച്ചെടുത്ത നേട്ടവുമായി വാഷിംഗ്‌ടൺ സർവകാല ശാലയിലെ ശാസ്ത്രജ്ഞന്മാർ.ലോ ലെഗസി സർവേ ഓഫ് സ്‌പേസ് ആൻഡ് ടൈം (എൽഎസ്എസ്ടി) എന്നാണ് ഈ വമ്പൻ ക്യാമറയുടെ പേര്.

3200 മെഗാപിക്‌സലുകളാണ് ക്യാമറയിൽ ഉൾപെടുത്തിയിരിക്കുന്നത്. ബഹിരാകാശ പ്രതിഭാസങ്ങൾ പകർത്താനുപയോഗിക്കുന്ന ക്യാമറ അതികം വൈകാതെ ചിലെയിൽ സ്ഥിതി ചെയ്യുന്ന വെറ.സി.റൂബിൻ നിരീകഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നാണ് കരുതുന്നത്.

ആകാശങ്ങളിൽ നടക്കുന്ന പ്രതിഭാസങ്ങൾ അപ്പാടെ ഇമ ചിമ്മാതെ പകർത്തുന്ന ക്യാമറയുടെ ചിത്രങ്ങൾ പ്രേദർശിപ്പിക്കാൻ 378 ഫോർകെ സ്‌ക്രീനുകൾ ആവശ്യമാണ്.

ഈ ക്യാമറയുടെ പൂർത്തീകരണവും ചിലെയിലെ നിരീക്ഷണ കേന്ദ്രങ്ങളിലെ പുതിയ കണ്ടെത്തലുകളും ആകാശ കാഴ്ചകളുടെ പുതിയ ഒരു ലോകം കാഴ്ചക്കാരന് സമ്മാനിക്കുമെന്നാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച വാഷിങ്ടൻ സർവകലാശാല പ്രഫസർ സെൽജിക്കോ ഇവേസികിന്റെയും പ്രതീക്ഷ

1 / 1

Continue Reading

Latest news

ചാലക്കുടയിൽ തീ പിടുത്തം: അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

Published

on

By

തൃശൂർ: ചാലക്കുടയിൽ ഹരിത കർമസേന ശേഖരിച്ച മാലിന്യ കുമ്പാരത്തിന് തീ പിടിച്ചു. ഉച്ചക്ക് ഒന്നരയോടുകൂടിയാണ് സംഭവം.

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവക്ക് തീ പിടിച്ചതുമൂലം പരിസരത്ത് വലിയ രീതിയിൽ തീ പടർന്നിട്ടുണ്ട്. സ്ഥലത്ത് തീ അണക്കുന്നതുമായി ബന്ധപെട്ട് അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തുടരുകയാണ്. എന്നാൽ തീ പടരാനുണ്ടായ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.

 

1 / 1

Continue Reading

Latest news

കൽത്തൂൺ ദേഹത്ത് വീണതിനെ തുടർന്ന് 14 വയസ്സുകാരന് ദാരുണാന്ത്യം

Published

on

By

കണ്ണൂർ: തലശേരി മാടപ്പീടികയിൽ കളിക്കുന്നതിനിടയിൽ കൽത്തൂൺ ദേഹത്ത് വീണതിനെ തുടർന്ന് 14 വയസ്സുകാരന് ദാരുണാന്ത്യം. പാറാൽ ആച്ചുകുളങ്ങര ചൈത്രത്തിൽ മഹേഷിന്റെയും സുനിലയുടെയും മകൻ കെ. പി. ശ്രീനികേത് ആണ് മരിച്ചത്.

അധ്യാപകരായ മാതാപിതാക്കൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയിരുന്നതിനാൽ കുട്ടി പറമ്പിൽ കളിയ്ക്കാൻ പോകുകയും ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്തേയ്ക്ക് വീഴുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1 / 1

Continue Reading

Trending

error: