M4 Malayalam
Connect with us

Latest news

അനുവിന്റെ മരണം,പ്രതി പിടിയിൽ,15 വർഷത്തിന് ശേഷവും നിനിയുടെ മരണത്തിന് പിന്നിൽ ചുരുളഴിയാത്ത ദരൂഹത;അന്വേഷണം സിബിഐക്ക് വിടണമെന്നും ആവശ്യം

Published

on

കോതമംഗലം:കോഴിക്കോട് പേരാമ്പ്ര വാളൂരിലെ കുറുക്കുടി മീത്തൽ അനു(26)വിന്റെ മരണത്തിന് പിന്നിലെ ദൂരൂഹതയുടെ ചുരുൾ നിവർന്നു.അരും കൊലയെന്നും പ്രതി പിടിയെന്നും വാർത്തകൾ.

ഒന്നര പതിറ്റാണ്ട് മുമ്പുള്ള കോതമംഗലം ചെറുവട്ടൂരിലെ അംഗൻവാടി അധ്യാപികയുടെ മരണവും ചർച്ചകളിൽ.ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ ഇപ്പോഴും അവശേഷിയ്ക്കുന്നത് ചുരുൾ നിവരാത്ത ദുരൂഹതകൾ മാത്രമെന്നും നിഗമനം.

ഏതാനും ദിവസം മുമ്പാണ് കോഴിക്കോട് പേരാമ്പ്ര വാളൂരിലെ കുറുക്കുടി മീത്തൽ അനു(26)വിന്റെ മൃതദ്ദേഹം വീടിന് സമീപത്തെ മുട്ടറ്റം വെള്ളമുള്ള തോട്ടിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

അനുവിനെ ക്രൂരമായ കൊലപ്പെടുത്തിയതാണെന്നും പ്രതി പിടിയിലായെന്നും മറ്റും മുള്ള വാർത്തൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് കോതമംഗലം ചെറുവട്ടൂരിലെ അംഗൻവാടി അധ്യാപിക നിനിയുടെ മരണം വീണ്ടും ചൂടേറിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുള്ളത്.

2009 മാർച്ച് 11-ന് വൈകുന്നേരം വീടിന് സമീപത്ത് തോട്ടുവക്കിലെ മാളത്തിൽ തിരുകിക്കയറ്റിയ നിലയിലാണ് നിനിയുടെ മൃതദ്ദേഹം കാണപ്പെട്ടത്.

ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് നിനി കൊല്ലപ്പെടുകയായിരുന്നുവെന്ന് വ്യക്തമായത്.കോതമംഗലം പോലീസ് ചാർജ് ചെയ്ത കേസിൽ നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിയ്ക്കുകയാണ്.

നാട്ടുകാർ രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കുറ്റവാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭ പരിപാടികൾ നടന്നിരുന്നു. ഇതെ തുടർന്നാണ് ഗവൺമെന്റ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.

നിനിയുടെ കൊലപാതകം സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.വി.സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു ആദ്യഘട്ട അന്വേഷണം. 150-ലേറെ പേരെ ചോദ്യംചെയ്യുകയും അയൽവാസിയായ ഒരാളെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കുകയും ചെയ്തിരുന്നു.
പിന്നീട് ഡി.വൈ.എസ്.പി ബിജോ അലക്സാണ്ടറുടെ നേതൃത്വത്തിൽ നടന്ന രണ്ടാം ഘട്ട അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല.

രാവിലെ പ്രഭാതഭക്ഷണം തയ്യാറാക്കി വച്ചതിനുശേഷം വീടിനടുത്തുള്ള തോട്ടിൽ കുളിക്കാനായി പോയ നിനിയുടെ മൃതദ്ദേഹം തോട്ടുവക്കിലെ പൊത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വൈകിട്ട് ബിജുവും അമ്മയും ജോലി കഴിഞ്ഞ് എത്തിയപ്പോൾ നിനിയെ വീട്ടിൽ കാണാതിരുന്നതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കുളിക്കടവിൽ നിന്ന് കഷ്ടി 10 മീറ്ററോളം മാറിയാണ് മൃതദേഹം കണ്ടെത്തിയത്.

നിനിയുടെ മരണം കൊലപാതകമാണന്ന് അന്നതന്നെ അന്വേഷണഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടിരുന്നു എന്നാണ് പുറത്തുവന്നിട്ടുള്ള സൂചനകൾ.

ഇതിന്റെ പശ്ചാതലത്തിൽ കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.അന്വേഷണം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടുവാൻ അന്വേഷണസംഘത്തിന് സധിക്കാത്തതിന്റെ പേരിൽ തുടരന്വേഷണം ഗവൺമെന്റ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

കേസ് അന്വേഷണത്തിന്റെ ആരംഭഘട്ടത്തിൽ നിനിയുടെ ഭർത്ത്യവീട്ടുകാരെ കേന്ദ്രീകരിച്ച് അന്വേഷണഷണം ശക്തമാവുകയും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും മറ്റും പ്രചരണവും ശക്തമായിരുന്നു.

നിനിയുടെ മരണത്തിന് ശേഷം പ്രതിയെ രക്ഷപ്പെടുത്തുന്ന രീതിയിൽ ചില രാഷ്ട്രീയ ഇടപ്പെടലുകൾ ഉണ്ടായെന്ന ആരോപണം ഇപ്പോഴും ശക്തമാണ്.പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിൽ നിരവധി വീഴ്ചകൾ ഉണ്ടായെന്നുംഇതിനാലാണ് പ്രതിയെ കണ്ടെത്താൻ കഴിയാത്തതെന്നുമുള്ള വിലയിരുത്തലുകളും നിലനിൽക്കുന്നു.

നിനി മരണപ്പെട്ട ശേഷം ഭർത്താവിനെക്കുറിച്ചും ഇയാളുടെ ചില സൂഹൃത്തുക്കളെക്കുറിച്ചും വീട്ടുകാർ ചില ആരോപണങ്ങൾ അന്വേഷണസംഘത്തിന്റെ മുന്നിൽ ഉന്നയിച്ചിരുന്നു .

മരണപ്പെടുന്നതിന് തലേ ദിവസമാണ് ഭർത്താവ് ബിജു നിനിയെ സ്വന്തം വീട്ടിൽ നിന്നും തന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്.സുഹൃത്ത് ബിജുവിന് അശ്ലീല ദൃശ്യങ്ങൾ ഉൾപ്പെടുന്ന സീഡീകൾ നൽകിയിരുന്നതായും ഇത് താൻ ചോദ്യം ചെയ്തിരുന്നതായും നിനി അമ്മയോട് വെളിപ്പെടുത്തിയിരുന്നു.

ഇതൊന്നും അന്വേഷണ ഉദ്യോഗസ്ഥർ വേണ്ടത്ര ഗൗരവമായി എടുത്തില്ലെന്നാണ് നിനിയുടെ അമ്മ വത്സയും പിതാവ് കുഞ്ഞൻപിള്ളയും
അന്വേഷണത്തിന്റെ ആരംഭഘട്ടത്തിൽ തന്ന വ്യക്തമാക്കിയിരുന്നു.

പട്ടാപകൽ കുളിക്കടവിൽ വച്ച് ഒരു സ്ത്രീ കൊല്ലപ്പെട്ടിട്ട് 15 വർഷം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകതെ അന്വേഷണ സംഘം ഇരുട്ടിൽ തപ്പുന്നത് നാട്ടുകാർക്കിടയിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

മുട്ടിനു താഴെ വെള്ളമുള്ള തോട്ടിൽ നിനി മുങ്ങി മരിക്കാൻ സാധ്യത വളരെ ക്കുറവാണ്.പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വെള്ളം അകത്തുചെന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു.

മുങ്ങി മരിക്കാൻ വേണ്ടത്ര വെള്ളമില്ലെങ്കിലും മുക്കികൊന്നിരിക്കാനുള്ള സാദ്ധ്യത പോലീസ് തള്ളിക്കളയുന്നില്ല. പെരുമ്പാവൂർ അല്ലപ്ര ഇടപ്പാട്ട് കുടുംബാംഗമായ നിനിയുടെ വിവാഹം കഴിഞ്ഞിട്ട് നാലുവർഷം പിന്നിരുന്നെങ്കിലും കുട്ടികളുണ്ടായിരുന്നില്ല.

ക്രൈംബ്രാഞ്ച് അന്വോഷണത്തിൽ പുരോഗതിയില്ലാത്തതിനാൽ കേസ് സി.ബി.ഐ.ക്ക് കൈമാറണമെന്നാണ് ഇപ്പോൾ പരക്കെ ഉയരുന്ന ആവശ്യം.

1 / 1

Advertisement

Latest news

ചെന്നൈയില്‍ കണ്ടെത്തിയത് മലയാളി നഴ്‌സിന്റെ മൃതദ്ദേഹം; മരണപ്പെട്ടത് പാലക്കാട് സ്വദേശിനി രശ്മി, തൂങ്ങിമരിച്ചതെന്ന് പ്രാഥമീക നിഗമനം

Published

on

By

ചെന്നൈ: സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയത് മലയാളി നേഴ്‌സിന്റെ മൃതദ്ദേഹമെന്ന് സ്ഥിരീകരിച്ചു.പാലക്കാട് സ്വദേശിനിയും കോയമ്പത്തൂരില്‍ സ്ഥിരതാമസക്കാരിയുമായ രശ്മിയാണ് മരണപ്പെട്ടത്.കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സ് ആയിരുന്നു.

സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം പ്രവേശനമുള്ള മുറിയിലെ ഇരുമ്പ് കട്ടിലിന്റെ കൈപ്പിടിയില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.മൃതദേഹത്തിന് ചുറ്റും പണം വിതറിയിട്ടുണ്ടായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി.മൃതദേഹത്തിന് ചുറ്റും പണം വിതറിയിട്ടുണ്ടായിരുന്നു.കഴിഞ്ഞ മാസമാണ് രശ്മിയുടെ മാതാവ് മരണപ്പെട്ടത്.അടുത്ത നാളുകളില്‍ രശ്മി കടുത്ത വിഷാദത്തില്‍ അകപ്പെട്ടു എന്നാണ് അടുത്തബന്ധുക്കളില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുള്ള വിവരം.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ രശ്മി സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ എത്തുകയും പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടക്കുകയും ചെയ്തുവെന്നാണ് പോലീസ് വിശദീകരണം.

 

1 / 1

Continue Reading

Latest news

മുന്‍ സുഹൃത്തുമായി വാക്കേറ്റവും കയ്യാങ്കളിയും,കാറിന്റെ ചില്ലുപൊട്ടി, കൂട്ടുകാരുമായി എത്തി നൈറ്റ് കഫേ തകര്‍ത്തു;യുവതി അടക്കം 4 പേര്‍ പിടിയില്‍

Published

on

By

കൊച്ചി;നൈറ്റ് കഫേ അടിച്ചു തകര്‍ക്കുകയും ഉടമകളെയും ജീവനക്കാരെയും ആക്രമിച്ച് പരിക്കേല്‍പ്പിയ്ക്കുകയും ചെയ്ത സംഭവത്തില്‍ യുവതി അടക്കം 4 പേര്‍ അറസ്റ്റില്‍.

കൊച്ചി പനമ്പിള്ളിനഗര്‍ ഷോപ്പിങ് കോംപ്ലക്‌സിലെ സാപിയന്‍സ് കഫറ്റീരിയാണ് അടിച്ചുതകര്‍ത്തത്.

കോട്ടയം ചങ്ങനാശേരി സ്വദേശിനി ലീന (26), ഇടുക്കി കട്ടപ്പന മേപ്പാറ ഏഴാച്ചേരില്‍ ജെനിറ്റ് (23), വയനാട് കല്‍പറ്റ മുണ്ടേരി പറമ്പില്‍ ഹൗസില്‍ മുഹമ്മദ് സിനാന്‍ (22), കോട്ടയം ചങ്ങനാശേരി നാലുകോടി ഇടശ്ശേരി ഹൗസില്‍ ആദര്‍ശ് ദേവസ്യ (22) എന്നിവരാണെയാണ് സംഭവവുമായി ബന്ധപ്പെട്ട് സൗത്ത് പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.

സംഭവത്തില്‍ കണ്ടാലറിയാവുന്ന 4 പേര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കഫറ്റീരിയയില്‍ ഭക്ഷണം കഴിക്കാനെത്തിയ ലീനയും മുന്‍സുഹൃത്തും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയുമുണ്ടായിരുന്നു.

മദ്യലഹരിയിലായിരുന്ന ലീനയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘര്‍ഷത്തിലാണ് കലാശിച്ചത്.ഇതിനിടയില്‍ ഇവര്‍ എത്തിയ കാറിന്റെ ചില്ല് തകര്‍പ്പെടുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ലീന പനമ്പിള്ളിനഗറില്‍ത്തന്നെ ഉണ്ടായിരുന്ന യുവാക്കളെയും കൂട്ടിയെത്തി രാത്രി പത്തേകാലോടെ അക്രമം അഴിച്ചുവിടുകയായിരുന്നു.

ബേസ് ബോള്‍ ബാറ്റ്, ഇരുമ്പുവടി എന്നിവ ഉപയോഗിച്ചുള്ള അടിയേറ്റു കടയുടമ ഫോര്‍ട്ട്‌കൊച്ചി സ്വദേശി അമന്‍ അഷ്‌കറിനും പാര്‍ട്ണര്‍ക്കും സുഹൃത്തിനും രണ്ടു ജീവനക്കാര്‍ക്കും പരുക്കേറ്റു.
കടയിലെ സാധനസാമഗ്രികളും തല്ലിത്തകര്‍ത്തു.

സ്ഥലത്തെത്തിയ സൗത്ത് പൊലീസ് ലീന ഉള്‍പ്പെടെ 4 പേരെ പിടികൂടി.എന്നാല്‍, മറ്റുള്ളവര്‍ കടന്നുകളഞ്ഞു.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

1 / 1

Continue Reading

Latest news

നിശ്ചിത സമയം കഴിഞ്ഞും ക്യൂവില്‍ 150-ലേറെപ്പേര്‍; കോതമംഗലം നെല്ലിക്കുഴിയില്‍ വോട്ടെടുപ്പ് അവസാനിച്ചത് രാത്രി 9-ന്

Published

on

By

കോതമംഗലം; ഇടുക്കി പാര്‍ളിമെന്റ് മണ്ഡലത്തിലെ കോതമംഗലം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നെല്ലിക്കുഴി പഞ്ചായത്ത് ഹൈസ്‌കൂളില്‍ സജ്ജീകരിച്ചിരുന്ന 102-ാം നമ്പര്‍ ബൂത്തില്‍ രാത്രിയിലും വോട്ടെടുപ്പ് .

നിശ്ചിത സമയം കഴിഞ്ഞ് ഏകദേശം മൂന്നുമണിക്കോളം ഇവിടെ വോട്ടെടുപ്പ് നടന്നു.നടപടികള്‍ അവസാനിപ്പിക്കുമ്പോള്‍ രാത്രി 9 മണിയോടടുത്തിരുന്നെന്നാണ് അറിയുന്നത്.

ഈ ബൂത്തില്‍ 1400-ല്‍പ്പരം വോട്ടര്‍മാരുണ്ട്്.വോട്ടെടുപ്പ് സമയം അവസാനിയ്ക്കുന്ന 6 മണിയോടടുത്തപ്പോള്‍ ഏകദേശം 934 വോട്ടുകള്‍ മാത്രമാണ് പോള്‍ ചെയ്തിരുന്നത് എന്നാണ് സൂചന.

അറ് മണിക്ക് ശേഷംഏകദേശം 150-ലേറെ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി ക്യൂനില്‍ക്കുന്നുണ്ടായിരുന്നു.പോളിംഗ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് ടോക്കണ്‍ നല്‍കി,വോട്ട് ചെയ്യാന്‍ അവസരമൊരുക്കുകയായിരുന്നു.

മറ്റുബൂത്തുകളെ അപേക്ഷിച്ച് ഈ ബൂത്തില്‍ വോട്ടെടുപ്പ് മന്ദഗതിയില്‍ ആയിരുന്നെന്നാണ് ഇക്കാര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ചിലരുടെ പ്രതികരണം.

 

1 / 1

Continue Reading

Latest news

ഐ എസ് എൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച്‌ പരിശീലകസ്ഥാനമൊഴിഞ്ഞു ; നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ് അംഗങ്ങൾ

Published

on

By

കൊച്ചി ; ഐ.എസ്.എലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച്‌ സ്ഥാനമൊഴിഞ്ഞു. ക്ലബും വുകോമനോവിച്ചും തമ്മില്‍ പരസ്പരധാരണയോടെ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. വുകോമനോവിച്ച്‌ നല്‍കിയ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ്, അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകളുമറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ക്ലബ് ഇക്കാര്യം പങ്കുവെച്ചത്.ഐ.എസ്.എല്‍. സീസണില്‍ സെമി കാണാതെ ബ്ലാസ്റ്റേഴ്സ് പുറത്തായതിനു പിന്നാലെയാണ് സ്ഥാനമൊഴിയല്‍. 2021-ലാണ് സെർബിയയുടെ മുൻ താരമായ വുകോമനോവിച്ച്‌ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഇവാന്റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനങ്ങള്‍ നടത്തി.

മൂന്നുവർഷം തുടർച്ചയായി ഐ.എസ്.എല്‍. പ്ലേ ഓഫിലെത്താൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു. ഇവാൻ സ്ഥാനമേറ്റെടുത്ത ആദ്യ വർഷം റണ്ണേഴ്സ് അപ്പാവുകയും ചെയ്തു.

ഇവാന്റെ വരവോടെ, പോയിന്റുകളുടെ കണക്കിലും ഗോള്‍ സ്കോറുകളുടെ കണക്കിലും ബ്ലാസ്റ്റേഴ്സ് ബഹുദൂരം മുന്നേറി. 2022-ലാണ് ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്.

1 / 1

Continue Reading

Latest news

ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്

Published

on

By

ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 / 1

Continue Reading

Trending

error: