Local News
നേര്യമംഗലത്ത് ദ്രുതകര്‍മസേന പ്രവര്‍ത്തനം ആരംഭിച്ചു
കോതമംഗലം : മൂന്നാര്‍ വനം ഡിവിഷന്‍ – നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചിന് കീഴില്‍ ദ്രുതകര്‍മസേന(ആര്‍ ആര്‍ ടി)പ്രവര്‍ത്തനമാരംഭിച്ചു.
ആന്റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷന് കീഴില്‍ നിലവില്‍ ഒരു ആര്‍ ആര്‍ ടി മാത്രമാണ് ഉണ്ടായിരുന്നത്.നേര്യമംഗലത്ത് വന്യമൃഗശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് നേര്യമംഗലം റെയിഞ്ചിന് മാത്രമായി ദ്രുതകര്‍മസേനയെ (ആര്‍ ആര്‍ ടി)അനുവദിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ കെ ദാനി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിംസിയ ബിജു,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി എം കണ്ണന്‍,മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രാജു കെ ഫ്രാന്‍സിസ് ഐ എഫ് എസ്,കോതമംഗലം ഫ്‌ലയിങ്ങ് സ്‌ക്വാഡ് ഡി എഫ് ഓ സാജു വര്‍ഗീസ്,പഞ്ചായത്ത് മെമ്പര്‍മാരായ ഹരീഷ് രാജന്‍,സന്ധ്യാ ജയ്‌സണ്‍ എന്നിവര്‍ സംസാരിച്ചു.
നേര്യമംഗലം റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ വി രതീഷ് സ്വാഗതവും നഗരംപാറ ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ ജി ജി സന്തോഷ് നന്ദിയും
പറഞ്ഞു.
Latest news
യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; പിന്നിൽ സാമ്പത്തിക തർക്കം എന്ന് സൂചന, തിരച്ചിൽ ഊർജിതമാക്കി പോലീസ്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തി അജ്ഞാത സംഘം.
കാറിൽ എത്തിയ അഞ്ചംഗ സംഘമാണ് ഊരൂട്ടുകാല, ഖാദി ബോര്‍ഡ് ഓഫീസിന് സമീപം ചരല്‍കല്ലുവിളവീട്ടില്‍ ഷണ്‍മുഖന്‍ ആശാരിയുടെയും രാജലക്ഷ്മിയുടെയും മകന്‍ ആദിത്യന്‍ (23) നെ വെട്ടിപ്പരിക്കൽപ്പിച്ചത്.
കൊടങ്ങാവിള കവലയ്ക്ക് സമീപം ബുധനാഴ്ച രാത്രി 8 മണിക്കായിരുന്നു സംഭവം.അമരവിളയിലെ ഒരു സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ആദിത്യന്‍.
പണമിടപാട് കാര്യങ്ങൾ പറഞ്ഞുതീർക്കാം എന്ന വ്യാജേന യുവാവിനെ ബൈക്കിൽ വിളിച്ചു വരുത്തുകയും ആദിത്യനുമായി വാക്ക് തർക്കവും ഒന്നും തള്ളും ഉണ്ടായതിനെത്തുടർന്ന് യുവാക്കൾ ചേർന്ന് ആക്രമിക്കുകയുമായിരുന്നു, എന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.
വെട്ടേറ്റത്തിന് പിന്നാലെ ആദിത്യൻ റോഡിൽ വീഴുകയും നാട്ടുകാർ ഓടി കൂടിയതിനെ തുടർന്ന് ആക്രമിസംഘം കാർ ഉപേക്ഷിച്ച് കടന്ന് കളയുകയുമായിരുന്നു. ആക്രമണത്തിനിടയിൽ കാറിന്റെ ചില്ല് തകർന്നിട്ടുണ്ട്.
പ്രതികൾക്കായി പോലീസ് തിരക്കിൽ ഊർജിതമാക്കി.ആദ്യത്തിന്റെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Local News
വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവതി മരിച്ചു
നിലമ്പൂർ ; വയനാട്-മലപ്പുറം അതിര്‍ത്തിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവതി കൊല്ലപ്പെട്ടു.
പരപ്പന്‍ പാറയില്‍ വനത്തിലുണ്ടായ കാട്ടാന ആക്രമണത്തില്‍ പരപ്പന്‍പാറ കാട്ടുനായ്ക കോളനിയിലെ മിനി ആണു മരിച്ചത്.കാട്ടില്‍ തേനെടുക്കാന്‍ പോയ ഇവരെ ആന ആക്രമിക്കുകയായിരുന്നു.
ഭര്‍ത്താവ് സുരേഷിനു ഗുരുതര പരിക്കേറ്റു.ഇടുക്കിയില്‍ രണ്ടിടത്ത് കാട്ടാനയാക്രമണമുണ്ടായി.
ആര്‍ ആര്‍ ടി സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. ഇടുക്കി ചിന്നക്കനാലിലും കാട്ടാന ആക്രമണമുണ്ടായി. സിങ്കുകണ്ടം സെന്റ് തോമസ് പള്ളിയുടെ സംരക്ഷണവേലി ആന തകര്‍ത്തു.ഏലം കൃഷിയും നശിപ്പിച്ചു.
ദേവികുളം എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനില്‍ വീണ്ടും പടയപ്പ ഇറങ്ങി.
പുലര്‍ച്ചയോടെയാണ് ആന കൃഷിത്തോട്ടത്തില്‍ എത്തിയത്. ജനവാസ മേഖലയില്‍ തുടരുന്ന ആന കൃഷികള്‍ നശിപ്പിച്ചു.
Latest news
ബൊട്ടാണിക്കൽ ഗാർഡന്റെ പ്രവർത്തനം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ; നടപടി വേണമെന്ന ആവശ്യം ശക്തം
ഉണ്ണികൃഷ്ണൻ വാസുദേവൻ
മൂന്നാർ: ഡി.റ്റി.പി.സി യുടെ ഗവൺമെന്റ് ബൊട്ടാണിക്കൽ ഗാർഡൻ പ്രവർത്തനാനുമതി കരസ്ഥമാക്കിയതിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.
“വലിയ വിനോദസഞ്ചാര പ്രാധാന്യമുള്ള മൂന്നാറിൽ ബോട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കാൻ ദിവസവും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്.
പ്രകൃതിദുരന്തത്തിൽ തകർന്ന മൂന്നാർ ഗവൺമെന്റ് ആർട്സ് കോളേജിന്റെ കെട്ടിട അവശിഷ്ടങ്ങൾ വന്ന് പതിച്ച ഗാർഡന് എങ്ങനെയാണ് ഇത്തരത്തിലുള്ള പ്രവർത്തനാ അനുമതി ലഭിച്ചത് എന്നതിൽ സമഗ്ര അന്വേഷണം നടത്തണം.
നിരവധി വിനോദസഞ്ചാരികളെത്തുന്ന വലിയ വരുമാനമുണ്ടായിട്ടും ബൊട്ടാണിക്കൽ ഗാർഡനിൽ വിനോദസഞ്ചാരികളുടെ ജീവനും സുരക്ഷക്കും യാതൊരു വിലയും കൽപിക്കാത്ത നടത്തിപ്പുകാരുടെ താളത്തിന് ഒത്ത് കുടപിടിക്കുന്ന സമീപനമാണ് ദുരന്തനിവാരണസമിതിക്കും പോലീസ്, പഞ്ചായത്ത്, റവന്യൂ അധികാരികളടക്കമുള്ളവർ സ്വീകരിക്കുന്നത്.
ഭരണപ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ഇതിനെതിരെ പ്രതികരിക്കാത്തത് ജനങ്ങളോട് യാതൊരു പ്രതിബദ്ധയും തങ്ങൾക്കില്ല എന്നതിന്റെ തെളിവാണ്.
മൂന്നാറിൽ ഏതൊരു നിർമ്മാണപ്രവർത്തനങ്ങൾക്കും റവന്യൂ എൻ.ഒ.സി നിർബന്ധമാണെന്നിരിക്കേ ഈ ഗാർഡനിലെ ചെറുതും വലുതും താത്കാലികവുമായ നിർമ്മാണപ്രവൃത്തികൾക്ക് എൻ.ഒ.സി കരസ്ഥമാക്കിയിട്ടുണ്ടോ എന്ന് സംശയം ബലപ്പെടുത്തുന്ന സമീപനമാണ് ഡി.റ്റി.പി.സി സെക്രട്ടറിയുമായി ടെലിഫോണിൽ വിവരങ്ങൾ ആരാഞ്ഞപ്പോൾ ലഭിച്ചത്.
മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളുടെ പണം മാത്രം പ്രതീക്ഷിച്ച് യാതൊരു സുരക്ഷാസംവിധാനങ്ങളും ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ആര് നടപടിയെടുക്കും എന്ന ചോദ്യമാണ് ഇപ്പോൾ അവശേഷിക്കുന്നത്”.തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരൻ ഉന്നയിക്കുന്നത്.
Latest news
കള്ളാട് കൊലപാതകം; തെളിവുകളുടെ അഭാവം വെല്ലുവിളി, പ്രതിയെക്കുറിച്ച് സൂചനയില്ല, അന്വേഷണം ഊർജിതമെന്നും പോലീസ്
കോതമംഗലം ; ചേലാട് കളളാട് വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ കണ്ടെത്തുന്നതിനുള്ള പോലീസ് നീക്കം പ്രതിസന്ധിയിൽ.
തെളിവുകളുടെ അഭാവമാണ് പ്രധാനമായും പോലീസ് അന്വേഷണം വഴിമുട്ടാൻ കാരണമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
കള്ളാട് ചെങ്ങമനാട്ട് എല്യാസിൻ്റെ ഭാര്യ സാറാമ്മ (72) യാണ് കൊല്ലപ്പെട്ടത്. ഈ മാസം 25-ന് പകൽ ഒന്നരക്കും മൂന്നിനുമിടയിലാണ് അരും കൊല നടന്നതെന്നാണ് ലഭ്യമായ വിവരം.
തലയ്ക്ക് അടിയേറ്റതിനെത്തുടർന്നുള്ള മരണമെന്നാണ് ‘ആദ്യം പുറത്തുവന്ന വിവരം , സംഭവ ദിവസം രാത്രിയിൽ പോലിസ് നടത്തിയ വിശദമായ പരിശോധനയിൽ കഴുത്തിൽ12 സെൻ്റീമീറ്റർ നീളത്തിൽ, ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിരുന്നു.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി നടത്തിയ പരിശോധകൾക്കു ശേഷമാണ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്. പോലീസ് നായ കൊല നടന്ന വീട്ടിൽ നിന്നും മണം പിടിച്ച്, സമീപത്തെ കീരംപാറ കവല വരെ ഓടി,തിരിച്ചു പോവുകയായിരുന്നു..
സാറാമ്മ ധരിച്ചിരുന്ന 6 പവൻ വരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്, സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സമീപവാസിയായ ടാപ്പിംഗ് തൊഴിലാളിയെ പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തിട്ടുള്ളതായും അറിയുന്നു.
മരുമകൾ വീട്ടിലെത്തിയപ്പോഴാണ് സാറാമ്മയെ അനക്കമറ്റ നിലയിൽ വീട്ടിലെ ഡൈനിംഗ് ടേബിളിന് സമീപം കണ്ടെത്തിയത്. മുറിയിൽ മഞ്ഞപ്പൊടി വിതറിയിരുന്നു..
ആഭരണത്തിനായിട്ടായിരിക്കാം കൊല നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലന്നും അന്വേഷണം പുരോഗമിക്കുകയാ ണെന്നും പോലീസ് അറിയിച്ചു.
Latest news
എ.ടി.എമ്മിൽനിറയ്ക്കാൻ കൊണ്ടുവന്ന പണം കവർന്നു; നഷ്ടം 50 ലക്ഷം രൂപയ്ക്ക് മുകളിൽ, സുരക്ഷ വീഴ്ച എന്നും സംശയം
കാസർകോട്: ഉപ്പളയിൽ പട്ടപ്പകൽ വാഹനത്തിൻറെ ചില്ല് തകർത്ത് മോഷണം. 50 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.
ഉച്ചതിരിഞ്ഞ് 2:30 ഓടെയാണ് സംഭവം.വാഹനത്തിൻ്റെ ഡ്രൈവറും ബന്ധപ്പെട്ട ഉദ്യോഗസ്ഥനും പണം നിറയ്ക്കാനായി എ.ടി.എമ്മിൽ പോയി തിരിച്ചുവരുമ്പോഴാണ് മോഷണം നടന്ന വിവരം മനസ്സിലാകുന്നത്.
വാഹനത്തിന്റെ ചില്ല് തകർന്ന നിലയിലായിരുന്നു.അതേസമയം സുരക്ഷ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ പണം കൈകാര്യം ചെയ്തതും വാഹനത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡോറിനോട് ചേർന്ന് ഗ്രില്ലിന്റെ സംരക്ഷണമോ സുരക്ഷ ഉദ്യോഗസ്ഥരോ ഉണ്ടായിരുന്നില്ല എന്നതും മോഷണത്തിന് സഹായകരകമായി എന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഒരാൾ ബാഗുമായി ഓടിമറയുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
കാസർകോട് പോലീസ് സംഘത്തിന്റെ മേൽനോട്ടത്തിൽ കർണാടക അതിർത്തിവരെയുള്ള ഭാഗങ്ങൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധന നടന്ന് വരുകയാണ്.കൃത്യമായ ആസൂത്രണത്തോടെ നടത്തിയ മോഷണം ആണോ എന്നാണ് പോലീസിന്റെ സംശയം.
-
Latest news3 days ago
കോതമംഗലം ചേലാട് വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
-
Latest news1 week ago
നേര്യമംഗലം “നിലാംബരിയിൽ” കത്തി വീശലും ആക്രമണവും ; ഓരാൾക്ക് കുത്തേറ്റു
-
Latest news3 weeks ago
നേര്യമംഗലത്ത് വയോധികയെ കാട്ടാന ചവിട്ടികൊന്നു
-
Latest news2 weeks ago
അനുവിന്റെ മരണം,പ്രതി പിടിയിൽ,15 വർഷത്തിന് ശേഷവും നിനിയുടെ മരണത്തിന് പിന്നിൽ ചുരുളഴിയാത്ത ദരൂഹത;അന്വേഷണം സിബിഐക്ക് വിടണമെന്നും ആവശ്യം
-
Latest news3 weeks ago
കാണാതായ കുട്ടികൾ ഉൾവനത്തിൽ മരിച്ച നിലയിൽ; രക്ഷാദൗത്യം വൈകിയതിൽ പരക്കെ രോക്ഷം
-
Latest news1 week ago
ഗർഭിണിയായ 19 കാരി തൂങ്ങിമരിച്ച നിലയിൽ
-
Latest news2 weeks ago
സഭ വിവാഹം മുടക്കിയെന്ന് സംശയം,ബൈക്കിൽ ചുറ്റിക്കറങ്ങി, കുരിശുപള്ളികൾ തകർത്തു;യുവാവ് പിടിയിൽ
-
Latest news2 weeks ago
മ്ലാവ് കുറുകെ ചാടി വീണ്ടും അപകടം; സ്കൂട്ടർ നിയന്ത്രണം തെറ്റി മറിഞ്ഞു, കെഎസ്ആർടിസി കണ്ടക്ടർക്ക് ഗുരുതര പരിക്ക്