Connect with us

Latest news

നെല്ലിമറ്റംകാരന്‍ ചാക്കോച്ചൻ ചേട്ടന്‍ സൂപ്പറാ..87 ന്റെ നിറവിലും ഉഷാര്‍,പാതയോരം പൂന്തോട്ടമാക്കി, നാടിന്റെ അഭിമാനമെന്ന് അടുപ്പക്കാര്‍

Published

on

കോതമംഗലം;പരിസര മലിനീകരണം തടയാന്‍ വേറിട്ട വഴിയില്‍ മുന്നേറ്റം.നെല്ലിമറ്റംകാരന്‍ ചാക്കോച്ചന്‍ ചേട്ടന്റെ നീക്കം ശ്രദ്ധേയമായി.

നെല്ലിമറ്റം -വാളാച്ചിറ റോഡില്‍ കുറുങ്കുളം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം മുതല്‍ പാതയുടെ ഇരുവശത്തും നോക്കെത്താദുരത്തോളം അടുത്തകാലത്ത് പലവര്‍ണ്ണങ്ങളിലുള്ള കോസ്മസ് ചെടികള്‍ വളര്‍ന്നുനില്‍ക്കുന്നത് ഇതുവഴിയുള്ള യാത്രക്കാരില്‍ കൗതുകമുണര്‍ത്തിയിരുന്നു.

വൈദ്യുതവകുപ്പിലെ റിട്ടേര്‍ഡ് ലൈമാന്‍ നെല്ലിമറ്റം കുറുംങ്കുളം തേക്കുംകാനം ചാക്കോയാണ് ചെടികള്‍ നട്ടുപിടിപ്പിച്ചതെന്ന് അടുപ്പക്കാര്‍ക്ക് അറിയാമെങ്കിലും നാട്ടുകാരില്‍ ഏറെ പേര്‍ക്കും ഇതുസംബന്ധിച്ച് ഇനിയും കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം.

ക്ഷേത്രത്തിന് സമീപത്തുനിന്നും വാളാച്ചിറ ഭാഗത്തേയ്ക്ക് ഏകദേശം 300 മീറ്ററോളം സഞ്ചരിച്ചാൽ ചാക്കോച്ചൻ ചേട്ടന്റെ വീട്ടിലെത്താം.

നെല്ലിമറ്റംകാരന്‍ ചാക്കോച്ചന്‍ ചേട്ടന്‍ എന്നാണ് സുഹൃത്ത് വലയത്തില്‍ ഇദ്ദേഹം അറിയപ്പെടുന്നത്.രാവിലെ ഉണര്‍ന്നുകഴിഞ്ഞാല്‍ പിന്നെ മണിക്കൂറുകളോളം ചെടികളുടെ പരിപാലനത്തിലാണ് ശ്രദ്ധ.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളുണ്ടെങ്കിലും ഇതൊന്നും ഇക്കാര്യത്തില്‍ ചാക്കോച്ചന്‍ ചേട്ടന്‍ വകവയ്ക്കാറില്ല.

പുല്ലുപിടിച്ചും പാഴ്‌വസ്തുക്കള്‍ നിറഞ്ഞും വീടിന്റെ പരിസരം വൃത്തിഹീനമായതോടെയാണ് പൂന്തോട്ടം ഒരുക്കാന്‍ പദ്ധതിയിട്ടത.്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്നത് കാണുമ്പോള്‍ മനസിന് വല്ലാത്ത ഉണര്‍വ്വും ഉന്മേഷവുമൊക്കെ തോന്നുന്നുണ്ട്.ഇത് ആരോഗ്യം അനുവദിയ്ക്കുന്ന കാലത്തോളം തുടരുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.ചാക്കോ വ്യക്തമാക്കി.

 

Latest news

കാല്‍മുട്ടുകൊണ്ട് തല തകര്‍ത്തു,വാരിയെല്ല് ഒടിഞ്ഞ നിലയിലും; കുട്ടിയുടെ മരണം ക്രൂരമായ ആക്രമണത്തിലെന്ന് പോലീസ്

Published

on

By

കൊച്ചി ;നെഞ്ചില്‍ മര്‍ദ്ദിച്ചു,പിന്നാലെ കാല്‍മുട്ടുകൊണ്ട് തല ഇടിച്ചുതകര്‍ത്തു.ജീവനുണ്ടോ എന്ന് ഉറപ്പിക്കാന്‍ ദേഹത്ത് കടിച്ച്  പരിക്കേല്‍പ്പിക്കലും .

കൊച്ചി കറുകപ്പള്ളിയിലെ ലോഡ്ജില്‍ ഒന്നരമാസം പ്രയാമായ കുട്ടിയുടെ മരണപ്പെട്ടത് അതിക്രൂരമായി ആക്രണത്തെത്തുടര്‍ന്നുണ്ടായ പരിക്കുകള്‍ മൂലമെന്ന് പോലീസ്.

സംഭവത്തില്‍ ആലപ്പുഴ എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടന്‍ (25), സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി വി.പി.ഷാനിഫ് (25) എന്നിവരെ ഇന്നലെ രാത്രിയ എളമക്കര പൊലീസ് അറസ്റ്റുചെയ്തു.

ഷാനിഫും അശ്വതിയും നാലു മാസമായി അടുപ്പത്തിലാണെന്നും കുഞ്ഞിനെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ കറുകപ്പള്ളിയിലെ ലോഡ്ജില്‍ മുറിയെടുത്തതെന്നും പൊലീസ് പറയുന്നു.

ഒരു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തുന്നതിനെക്കുറിച്ച് അശ്വതിക്ക് അറിവുണ്ടായിരുന്നതായും സംശയമുണ്ട്. സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നാണ് പ്രാഥമിക ചോദ്യംചെയ്യലില്‍ അശ്വതി പോലീസില്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഷാനിഫും അശ്വതിയും സമൂഹമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. ഒന്നിച്ചുതാമസിച്ചിരുന്ന ഇരുവരും നിയമപ്രകാരം വിവാഹിതരല്ല. താനുമായി പരിചയപ്പെടുമ്പോള്‍, മറ്റൊരു ബന്ധത്തില്‍ നിന്ന് അശ്വതി ഗര്‍ഭിണിയായിരുന്നുവെന്നാണ് ഷാനിഫ് പൊലീസിനോടു പറഞ്ഞത്.

കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് അബോധാവസ്ഥയിലുള്ള കുഞ്ഞുമായി ഇരുവരും എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയത്. കുഞ്ഞിന്റെ തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങിയെന്നും അനക്കമില്ലാതായതോടെ കൊണ്ടുവന്നതാണെന്നുമാണ് ഇരുവരും ആശുപത്രി ജീവനക്കാരെ അറിയിച്ചത്.

കുഞ്ഞിന്റെ ശരീരത്തിലെ പാടുകള്‍ കണ്ട് സംശയം തോന്നിയ ആശുപത്രിയിലെ ഡോക്ടര്‍ പോലീസില്‍ വിവരം അറയിക്കാന്‍ നിര്‍ദ്ദേശിയ്ക്കുകയായിരുന്നു.

ഇതിനകം ആശുപത്രിയില്‍ നിന്നു കടന്ന ഇരുവരെയും പൊലീസ് തന്ത്രപൂര്‍വം വിളിച്ചുവരുത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്.പാല്‍ കുടിച്ച ശേഷം കുഞ്ഞ് ഉറങ്ങിപ്പോയെന്നും ഉറക്കമുണര്‍ന്നപ്പോള്‍ കുഞ്ഞ് അനക്കമില്ലാതെ കിടക്കുകയായിരുന്നുവെന്നുമായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍.

തലയ്‌ക്കേറ്റ പരിക്കാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.കുഞ്ഞ് കയ്യില്‍ നിന്നു വീണതാണെന്നും ഷാനിഫ് ഇടയ്ക്ക് പറഞ്ഞിരുന്നു.

കാല്‍മുട്ടുകൊണ്ട് കുഞ്ഞിന്റെ തലയില്‍ ഇടിച്ചതിനെ തുടര്‍ന്ന് തലയോട്ടി പൊട്ടി. കുഞ്ഞ് മരിച്ചു എന്നുറപ്പുവരുത്താന്‍ വീണ്ടും ഉപദ്രവിച്ചു നോക്കുക വരെ ചെയ്തുവെന്നാണ് മൊഴി.

കുഞ്ഞിന്റെ വാരിയെല്ല് ഒടിഞ്ഞിട്ടുണ്ട്. മുന്‍പുണ്ടായ മര്‍ദനത്തിലാണിതെന്ന് കരുതുന്നു. സംഭവം നടന്നത് എളമക്കര സ്റ്റേഷന്‍ പരിധിയിലായതിനാലാണ്.അതിനാല്‍ കേസ് അവിടേക്കു കൈമാറുകയായിരുന്നു.

പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.സിറ്റി പൊലീസ് അസി. കമ്മിഷണര്‍ ജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിയ്ക്കുന്നത്.

 

 

Continue Reading

Latest news

എംഡിഎംഎ പിടികൂടിയ ടീം അംഗങ്ങള്‍ക്ക് എസ് പി അഭിനന്ദന കത്ത് നല്‍കി അനുമോദിച്ചു

Published

on

By

ആലുവ;പറവൂരില്‍ രാസലഹരി വേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്‌സേന അഭിനന്ദനക്കത്ത് നല്‍കി അനുമോദിച്ചു.

ടീമിന് ക്യാഷ് അവാര്‍ഡും പ്രഖ്യാപിച്ചു. ഡി.വൈ.എസ്.പിമാരായ പി.പി ഷംസ് , എം.കെ.മുരളി, വി.എസ് നവാസ്, ഇന്‍സ്‌പെക്ടര്‍ ഷോജോ വര്‍ഗീസ്, എസ്.ഐമാരായ പ്രശാന്ത് കെ. നായര്‍ ഷാഹുല്‍ ഹമീദ്, സി.ആര്‍ ബിജു, എ.എസ്.ഐ കെ. കെ.അജീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.പി. നോബി, എന്‍.വി.രാജേഷ്, കെ.എസ് സരിന്‍ കുമാര്‍ , ബിനു വര്‍ഗിസ്, വി.എസ്. വിജിന്‍, സി.എ അന്‍സാര്‍, ഏ.എ ആദര്‍ശ് , കെ.വി പ്രമോദ് കുമാര്‍, ഇ. ഇ റിയാസ്, കെ. റോജിന്‍ ജിംസന്‍ , കെ.ടി മൃദുല്‍ , കെ.വി ശ്രീരാജ് , കെ.എ ജസീന, ഡാന്‍സാഫ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ക്കാണ് അഭിനനന്ദനക്കത്ത് നല്‍കിയത്.

ഒരു കിലോ എണ്ണൂറ്റി എമ്പത്തിനാല് ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. സമീപകാലത്തായി ജില്ലയില്‍ നടന്ന ഏറ്റവും വലിയ രാസലഹരി വേട്ടയായിരുന്നു പറവൂരിലേത്.

 

Continue Reading

Latest news

“പ്രേമം” ത്തിന് ശേഷം നിവിന്‍ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു

Published

on

By

കൊച്ചി;” പ്രേമം” ത്തിന് ശേഷം നിവിന്‍ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു. പ്രേക്ഷകരെ ആകാംക്ഷഭരിതവും ആവേശത്തിലാഴ്ത്തുന്നതുമായ ഈ വാര്‍ത്ത വന്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.

2015 മെയ് 29നാണ് “പ്രേമം” തിയറ്റര്‍ റിലീസ് ചെയ്തത്. 8 വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയോടൊപ്പം സായ് പല്ലവി ഒരിക്കല്‍കൂടി പ്രത്യക്ഷപ്പെടുന്നു എന്നത് പ്രേക്ഷകര്‍ക്ക് വലിയ സന്തോഷമാണ് പകരുന്നത്.

ഇന്ത്യന്‍ അഭിനയേത്രിയും നര്‍ത്തകിയുമായ സായ് പല്ലവി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. 2008-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ധാം ധൂം’ലൂടെയാണ് സായി പല്ലവി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച “പ്രേമം”ത്തിലൂടെ മലയാള സിനിമയിലേക്കും ചുവടുവെച്ചു. തന്റെ ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം ഹൃദയത്തില്‍ തന്റെതായ സ്ഥാനം കരസ്ഥമാക്കിയ വ്യക്തിയാണ് സായ് പല്ലവി.

ഡിജോ ജോസ് ആന്റണിയുടെ ചിത്രത്തിലാണ് നിവിന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

 

 

Continue Reading

Latest news

ആന ശല്യം;12 അടി ഉയരത്തില്‍ 3 ലയറായി റെയില്‍ ഫെന്‍സിങ് സ്ഥാപിക്കണമെന്ന് മലയോര ജനസംരക്ഷണ സമിതി

Published

on

By

പെരുമ്പാവൂര്‍;മലയോര ജന സംരക്ഷണ സമിതി ജനകീയ കൂട്ടായ്മ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ ഉല്‍ഘാടനം ചെയ്തു.

സമിതി പ്രസിഡന്റ് ഗോപകുമാര്‍ നടുക്കുടി അധ്യക്ഷത വഹിച്ചു. അനൂബ് കരാട്ടുകുടി ശിവന്‍ നങ്ങേലില്‍,ആന്റണി കളമ്പാടന്‍,ഫാദര്‍ ഏബിള്‍ ജോര്‍ജ് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍ ,വേങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ്,പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പിആര്‍ .നാരായണന്‍ നായര്‍, വേങ്ങൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി കൃഷ്ണന്‍കുട്ടി,ബിജെപി കുറുപ്പംപടി മണ്ഡലം പ്രസിഡന്റ് രാകേഷ് പി ആര്‍ , വേങ്ങൂര്‍ പഞ്ചായത്ത് മെമ്പര്‍ മാരായ ശ്രീജ ഷിജോ ശോഭന വിജയന്‍ ബേസില്‍ കോര ബിജു ,പിണ്ടിമന പഞ്ചായത്ത് മെമ്പര്‍ ഷിജി ആന്റണി തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പൊതുപ്രവര്‍ത്തകരും അടക്കം വലിയ ജനക്കൂട്ടം പരിപാടിയില്‍ പങ്കെടുത്തു.

കാട്ടാന ശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിയ്ക്കായി 12 അടി ഉയരത്തില്‍ 3 ലയറായി റെയില്‍ ഫെന്‍സിങ് സ്ഥാപിക്കുക,
ആര്‍ക്കെങ്കിലും ജീവഹാനി ഉണ്ടായാല്‍ ആ കുടുംബത്തിന് 50 ലക്ഷത്തില്‍ കുറയാതെയുള്ള നഷ്ടപരിഹാരം നല്‍കുക,കര്‍ഷക സമിതികളും, കൃഷി ഓഫീസറും, ഫോറസ്റ്റ് ഓഫീസറും ചേര്‍ന്നുള്ള സമിതി കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം നിശ്ചയിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളും സമതി മുന്നോട്ടുവച്ചിട്ടുണ്ട്.

 

Continue Reading

Latest news

ഇടുക്കി പീരുമേട്ടിൽ ചായ കുടിക്കാൻ എത്തിയ 9 വയസുകാരിയെ ഉപദ്രവിച്ചു; ചായക്കട ജീവനക്കാരൻ അറസ്റ്റിൽ

Published

on

By

 

ഇടുക്കി :പീരുമേട്ടിൽ കടയിൽ ചായ കുടിക്കാൻ എത്തിയ 9 വയസുകാരിയെ ഉപദ്രവിച്ച കേസിൽ കടയിലെ ജീവനക്കാരൻ പിടിയിൽ.

അബലംകുന്ന് സ്വദേശി ചീരനെയാണ് പീരുമേട് പൊലീസ് അറസ്‌റ്റ് ചെയ്തത്. ഇയാളുടെ പേരിൽ പോക്സോ നിയമ പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

പീരുമേട് താലൂക്ക് ആശുപത്രിയിൽ പോയ മുത്തശ്ശിയോടൊപ്പം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒൻപത് വയസുകാരി ടൗണിലെ കടയിൽ ചായ കുടിക്കാൻ എത്തിയപ്പോളാണ് കടയിലെ ജീവനക്കാരായ ചീരൻ കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത്.

കുട്ടി വിവരം പുറത്തു പറഞ്ഞതോടെ മാതാപിതാക്കൾ പീരുമേട് ‌സ്റ്റേഷനിൽ പരാതി നൽകി. പീരുമേട് സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ തന്നെ പ്രതിയ കസ്‌റ്റഡിയിലെടുത്തു

ചീരൻ ഒന്നിലധികം തവണ ശരീരികമായി ഉപദ്രവിച്ചുവെന്നാണ് കുട്ടിയുടെ മൊഴി.

 

Continue Reading

Trending

error: