Latest news
സാരി വാങ്ങാനെത്തി പോലീസ് ആളെ ഉറപ്പിച്ചു,പിറ്റേന്ന് റെജി എന്ന് വിളിച്ച്,കൂടെ പോരാൻ നിർദ്ദേശം;മിനിയുടെ അറസ്റ്റിൽ ഞെട്ടി അടിവാട് നിവാസികൾ
കോതമംഗലം;അടിവാട് വസ്ത്രവ്യാപാര സ്ഥാപനത്തിൽ സെയിൽസ് ഗേളായി ജോലി ചെയ്തിരുന്ന മിനി രാജു എന്ന ആച്ചാമ്മയെ കുടുക്കിയത് സാരി വാങ്ങാനെന്ന വ്യാജേന എത്തിയ പോലീസ് സംഘം.
മാവേലിക്കര മാങ്കാംകുഴി മറിയാമ്മ കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട അച്ചാമ്മയെന്ന റെജി 27 വർഷമായി ആർക്കും സംശയം തോന്നിപ്പിക്കാത്ത വിധത്തിൽ അടിവാട് ഒളിവിൽ കഴിയുകയായിരുന്നു.
വസ്ത്രങ്ങൾ വാങ്ങാനെന്ന വ്യാജേന സാധാരണ വേഷത്തിൽ മാവേലിക്കര സ്‌റ്റേഷനിലെ പോലീസുകാർ തലേന്ന് അടിവാട്ടെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെത്തിയിരുന്നു.തുണികൾ പലതും പരിശോധിച്ച് സഘം കുറച്ചുസമയം പോലീസ് സംഘം സ്ഥാപനത്തിൽ ചിലവഴിച്ചു.ഒടുവിൽ സാരി വേണമെന്ന് ആവശ്യപ്പെട്ടു.മിനി സാരികൾ പലതും കാണിച്ചെങ്കിലും ഇഷ്ടപ്പെട്ടില്ലന്നും അടുത്ത കടയിൽ നോക്കട്ടെ എന്നും പറഞ്ഞ് സംഘം മടങ്ങി.
മിനിയുടെ പെരുമാറ്റം അടുത്തറിയുന്നതിനും ആളെ ഉറപ്പിയ്ക്കുന്നതിനും സാഹചര്യങ്ങൾ വിലയിരുത്തതിനും ലക്ഷ്യമിട്ടുള്ള ട്രയൽ ആയിരുന്നു ഇതെന്ന് പിന്നീട് വ്യക്തമായി.പിറ്റേന്ന് പോലീസ് സംഘം രാവിലെ സ്ഥാപനത്തി റെജി എന്ന് വിളിച്ച് അടുത്തെത്തുകയും പോലീസ് എന്ന് വെളിപ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
റെജി എന്ന് പോലീസുകാരിൽ ഒരാൾ അടുത്തുചെന്ന് വിളിച്ചപ്പോൾ മിനിയുടെ മുഖത്തെ ചിരി അമ്പരപ്പിന് വഴിമാറിയിരുന്നു.ഇത് മറച്ചുവച്ച് താൻ മിനിയാണെന്ന് പറഞ്ഞൊപ്പിയ്ക്കുന്നതിനും ഇവരുടെ ഭാഗത്തുനിന്നും നീക്കമുണ്ടായി.പോലീസ് ആണെന്നും ഒപ്പം വരണമെന്നും നിർദ്ദേശിച്ചപ്പോൾ യാതൊരുമടിയും പ്രകടിപ്പിയ്ക്കാതെ മിനി അനുസരിയ്ക്കുകയായിരുന്നു.
അരും കൊലയ്ക്ക് ശേഷം തഴക്കര അറുനൂറ്റിമംഗലം പുത്തൻവേലിൽ ബിജുഭവനത്തിൽ അച്ചാമ്മ (റെജി 51) തുടർന്നുവന്നിരുന്ന 27 വർഷത്തെ ഒളിവുജീവിതം ഇതോടെ അവസാനിക്കുകയായിരുന്നു.റെജി എന്ന മിനിയുടെ അകന്ന ബന്ധുവാണ് കൊല്ലപ്പെട്ട മറിയാമ്മ.ഇവരുടെ യുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു റെജി എന്ന മിനി രാജു.1990ലാണ് കൊലനടത്തി സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്.
1993ൽ വിചാരണക്കോടതി വിട്ടയച്ചെങ്കിലും പ്രോസിക്യൂഷൻ സമർപ്പിച്ച അപ്പീൽ ഹർജിയിൽ ഹൈക്കോടതി 1996 ൽ ജീവപര്യന്തം തടവു വിധിച്ചു.പോലീസ് കസ്റ്റഡിയിൽ എടുക്കാൻ നീക്കം നടത്തവെ റെജി രക്ഷപെട്ടു.അന്ന് ഇവർക്ക്് 24 വയസ്സ് ആയിരുന്നു പ്രായം.പിന്നീട് പല പേരുകളിൽ പല സ്ഥലത്ത് ജോലി ചെയ്തു.
ഇതിനിടയിൽ തമിഴ്‌നാട് തക്കല സ്വദേശി രാജുവുമായി പ്രണയത്തിലാവുകയും താമസിയാതെ ഇവർ തമ്മിൽ വിവാഹിതരാവുകയുമായിരുന്നു.തുടർന്നാണ് ദമ്പതികൾ അടിവാട് തെക്കെ കവലയിൽ താമസത്തിനെത്തുന്നത്.
നാട്ടുകാർക്ക് പ്രിയപ്പെട്ടവൾ
കറതീർന്ന നാട്ടുമ്പുറത്തുകാരിയായ വീട്ടമ്മയായിട്ടാണ് അടിവാട് മിനിയായി റെജി കഴിഞ്ഞിരുന്നത്.ആയൽവാസികലും അടുത്തറിയുന്നവരുമെല്ലാം ഒരു തരം ആരാധനയോടെയാണ് ഇവരെ കണ്ടിരുന്നത് എന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.
കുടുംബത്തിന്റെ സാമ്പത്തീക സ്ഥിതി മെച്ചപ്പെടുത്താൻ നേരായ വഴിക്ക് ഇവർ നടത്തിവന്നിരുന്ന പരിശ്രമം അടുത്തറിയുന്നവരിൽ അത്ഭുതം ഉളവാക്കിയിരുന്നു.ഓണ ഫണ്ട് ,ചിട്ടി എന്നിവയും നടത്തിയിരുന്നു.ഇടപാടുകൾ കൃത്യമായിരുന്നതിനാൽ ഇതുമായി ബന്ധപ്പെട്ടിരുന്നവർക്കും റെജി പ്രയപ്പെട്ടവളായി.
അടിവാട് നിരവധി സ്ഥാപനങ്ങളിൽ മിനി ജോലി ചെയ്തിട്ടുണ്ട്.തുണിക്കടയിൽ ജോലിയ്ക്ക് എത്തിയിട്ട് 5 വർഷത്തോളമായിരുന്നു.ഭർത്താവ് രാജു കെട്ടിട നിർമ്മാണത്തൊഴിലാളിയായിരുന്നു.മക്കളെ രണ്ട് പേർക്കും ഉന്നത വിദ്യാഭ്യാസം നൽകി.മൂത്തമകൻ ലക്ഷങ്ങൽ ശബളം ലഭിയ്ക്കുന്ന ജോലിയിൽ പ്രവേശിച്ചു.ഇളയ മകൻ പഠനത്തിനായി കാനഡയിലാണ്.
റെജി റിമാന്റിൽ
കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശേഷം 27 വർഷം ഒളിവിൽക്കഴിഞ്ഞിരുന്ന റെജി എന്ന അച്ചാമ്മ അഴിയ്ക്കുള്ളിൽ.പോലീസ് മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി(രണ്ട്)യിലാണ് ഇവരെ ഹാജരാക്കി.തുടർന്ന് അട്ടക്കുളങ്ങര വനിത ജയിലിൽ റിമാന്റിൽ പാർപ്പിയ്ക്കാൻ ജഡ്ജി കെ.എൻ. അജിത് കുമാർ ഉത്തരവായി.
ശനിയാഴ്ച വൈകിട്ടാണ് അടിവാട് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും മാവേലിക്കര പൊലീസ് റെജിയെ അറസ്റ്റ് ചെയ്തത്.1990 ഫെബ്രുവരി 21 ന് ആയിരുന്നു നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം.
മാങ്കാംകുഴി കുഴിപ്പറമ്പിൽ തെക്കേതിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ (61) യെ വീട്ടിൽ സഹായിയായി നിന്നിരുന്ന അകന്ന ബന്ധു കൂടിയായ റെജി കഴുത്തു മുറിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
കോടതി പരിസരത്ത് നാടകീയ രംഗങ്ങൾ
രാവിലെ 11.30 ന് റെജിയെ മാവേലിക്കര സെഷൻസ് കോടതിയിലെത്തിച്ചു. വൈകാരിക രംഗങ്ങൾക്കാണ് കോടതി പരിസരം സാക്ഷിയായത്.കൊല്ലപ്പെട്ട മറിയാമ്മയുടെ മക്കളായ യോഹന്നാനും സൂസമ്മയും ഉൾപ്പെടെ അടുത്ത ബന്ധുക്കൾ രാവിലെ തന്നെ എത്തിയിരുന്നു.
ഷാൾ കൊണ്ടു മുഖം മറച്ചാണ് പൊലീസിനൊപ്പം റെജി എത്തിയത്. അവരെ കണ്ടപ്പോൾ എന്തിനാണ് നീ ഇതു ചെയ്തത്, മകളെപ്പോലെയല്ലേ അമ്മ സ്‌നേഹിച്ചത് എന്ന് ചോദിച്ച് സൂസമ്മ വാവിട്ട് കരഞ്ഞത് കാഴ്ചക്കാരിലും നൊമ്പരമുണർത്തി.പിന്നീട് പൊലീസിന്റെ നിർദേശപ്രകാരം സൂസമ്മയെ ബന്ധുക്കൾ അവിടെ നിന്നു മാറ്റി.
സൂസമ്മ നിന്നിരുന്ന ഭാഗത്തേയ്ക്ക് നോക്കാതെ സാവാധാനം റെജി കോടതിയ്ക്ക് അകത്തേയ്ക്ക് പ്രവേശിയ്ക്കുകയായിരുന്നു.ജീവപര്യന്തം തടവിനു ശിക്ഷിച്ച ഹൈക്കോടതി വിധി നടപ്പാക്കാനുള്ള ഉത്തരവ് ലഭിച്ചതോടെ വൈകിട്ട് തിരുവനന്തപുരത്തേക്കു കൊണ്ടുപോയി.
കേസെടുക്കാൻ നിയമോപദേശം തേടും
പ്രതി ഒളിവിൽ പോയതുമായി ബന്ധപ്പെട്ട് കേസെടുക്കുന്നതിനെപ്പറ്റി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം നിയമോപദേശം തേടുമെന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനുകുമാർ.ഇതിനു പ്രത്യേക കേസെടുക്കണോ എന്നും ആലോചിക്കും. പ്രതിയെ 27 വർഷത്തിനു ശേഷം അറസ്റ്റ് ചെയ്യാൻ സാധിച്ചതു തന്നെ വലിയ കാര്യമാണ്. കൂട്ടായ പ്രവർത്തനമാണു പ്രതിയിലേക്ക് എത്താൻ സഹായകമായത്. അദ്ദേഹം വിശദമാക്കി.
ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Latest news
ഏഴ് വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു: സ്കൂളിന് തീയിട്ട് നാട്ടുകാർ
പാട്‌ന: ബീഹാറിലെ ദിഘ സ്‌കൂളിൽ ഓടയിൽ ഏഴ് വയസ്സുകാരന്റെ മൃതദ്ദേഹം കണ്ടെത്തി.ടൈനി ടോട്ട് അക്കാദമി സ്‌കൂളിലെ ആയിഷ് കുമാർ ആണ് മരണപ്പെട്ടത്.
ട്യൂഷന് പോയ കുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഇതിന് പിന്നാലെ വീട്ടുകാർ നടത്തിയ തിരച്ചിലാണ് പുലർച്ചെ മൂന്നുമണിയോടെ സ്‌കൂളിലെ ഓടയിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
തൊട്ട് പിന്നാലെ രോക്ഷാരായ നാട്ടുകാർ സ്‌കൂൾ അടിച്ച് തകർക്കുകയും തീവയ്ക്കുകയുമായിരുന്നു.സ്‌കൂളിലെ ക്ലാസ്സ് കഴിയുമ്പോൾ കുട്ടി അവിടെത്തന്നെ ട്യൂഷന് പോകാറുണ്ടെന്നാണ് പിതാവ് ശൈലേന്ദ്ര റായ് പറയുന്നത്.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Latest news
ഗാർഹിക പീഡനം:രാഹുൽ വിദേശത്ത്, നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായി പെൺകുട്ടി
കോഴിക്കോട്: പന്തീരാങ്കാവിൽ നടന്ന ഗാർഹിക പീഡനക്കേസിലെ പ്രതിയായ രാഹുൽ പി.ഗോപാൽ രാജ്യം വിട്ടതായി സൂചന. രാഹുൽ ബാംഗ്ലൂർ വഴി സിംഗപ്പൂരിൽ നിന്ന് ജർമ്മനിയിൽ കടന്നതായാണ് പോലീസിൻറെ നിഗമനം.
രാഹുലിനെ വിദേശത്ത് എത്തിക്കാൻ സഹായിച്ച സുഹൃത്ത് രാജേഷിനെ പോലീസ് പിടികൂടി. കൂടാതെ രാഹുലിനെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി ഇന്റർപോളിന്റെ സഹായം തേടാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
ഇതിനായി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കും.
സംഭവത്തിന് പിന്നാലെ രാഹുലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള നടപടികളും പൂർത്തിയായി.
വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടരുകയാണ്.വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും പിന്നാലെ ഛർദിച്ചതായും പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വീട്ടിൽ രാഹുലിന്റെ സുഹൃത്തും അമ്മ ഉഷ കുമാരിയും ഒപ്പം മദ്യപിക്കാനുണ്ടായിരുന്നു എന്നാണ് പെൺകുട്ടി മൊഴിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
പെൺകുട്ടിയുടെ മൊഴി പ്രകാരം രാഹുലിന്റെ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും സാധ്യതയുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി .
പെൺകുട്ടിയുടെ അച്ഛൻറെ പരാതി പ്രകാരം കഴിഞ്ഞദിവസം പോലീസ് ചോദ്യം ചെയ്യാൻ രാഹുലിന്റെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു.നിലവിൽ ഫാറോക്ക് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർക്കാണ്അന്വേഷണ ചുമതല.
രാഹുലിന്റെ ജർമ്മനിയിലെ ജോലി സംബന്ധിച്ചുള്ള കാര്യങ്ങളിലും ദുരൂഹത തുടരുന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി വിദേശ ഏജൻസികളുടെ സഹായം തേടാനും പോലീസ് ശ്രമിക്കുന്നുണ്ട്.വിവാഹശേഷം ജർമ്മനിയിലേക്ക് കൊണ്ടുപോകുമെന്ന് രാഹുൽ പറഞ്ഞതും കളവാണെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിൻ്റെ ആരോപണം.
ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Latest news
അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി
ന്യൂഡൽഹി ; ഇന്നലെ രാവിലെയോടെയാണ് ഭാരതത്തിന്റെ ഇതിഹാസ ഫുട്‌ബോളര്‍ സുനില്‍ ഛേത്രി വിരമിക്കുന്ന കാര്യം എക്‌സിലൂടെ ലോകത്തെ അറിയിച്ചത്. മിനിറ്റുകള്‍ക്കകം വിവരം ലോകവ്യാപകമായി. പിന്നാലെ ഭാരതത്തിലെ പല കായിക താരങ്ങളും ഇത് ഏറ്റെടുത്തു.
മുന്‍ ഭാരത ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി അഭിമാനം എന്നാണ് എക്‌സില്‍ കുറിച്ചത്.ഭാരതത്തിന്റെ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര കുറിച്ചതിങ്ങനെ- താങ്കളൊരു പ്രചോദനമാണ്, കൂടാതെ ഭാരത കായിക രംഗത്ത് നിങ്ങള്‍ ഉണ്ടാക്കിയ പ്രതിഫലനം ഒരുകാലത്തും മായ്ച്ചുകളയാനാവാത്തതാണ്.
ഇത്തരത്തിലൊന്ന് എന്നെങ്കിലും കാണേണ്ടിവരണമെന്ന് ആഗ്രഹിച്ചിരുന്നില്ല, പക്ഷെ എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നുവെന്ന് ഞാനറിയുന്നു, ആറിന് രാജ്യമൊന്നാകെ നിങ്ങളുടെ അന്താരാഷ്‌ട്ര കരിയറിനെ ആഘോഷിക്കും എന്ന് ഭാരത ഫുട്‌ബോള്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് കുറിച്ചു. ആശംസാ കുറിപ്പിട്ടുകൊണ്ടാണ് ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു വരവേറ്റത്.
ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Latest news
ട്രെയ്നിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തു ; ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു
ബാംഗ്ലൂർ ; ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു. ട്രെയിനിലുണ്ടായിരുന്ന കോച്ച് അറ്റന്‍ഡന്റാണ് കൊല്ലപ്പെട്ടത്. മുംബൈ-ബംഗളൂരു ചാലൂക്യ എക്‌സ്പ്രസിലാണ് ദാരുണമായ സംഭവമുണ്ടായത്. ടിടിഇ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
സംഭവസ്ഥലത്തു വച്ചുതന്നെ കോച്ച് അറ്റന്‍ഡന്റ് മരിച്ചു. ടിടിഇയ്ക്കും രണ്ട് യാത്രക്കാര്‍ക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. അക്രമണത്തിനു ശേഷം ഖാനപുര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഇയാള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. അക്രമിയെ തിരിച്ചറിയാനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.
കര്‍ണാടക ബെല്‍ഗവിയിലെ ലോന്‍ഡ സ്‌റ്റേഷന് സമീപത്തുവച്ച് ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. ടിടിഇ ടിക്കറ്റ് ചോദിച്ചതോടെ യാത്രക്കാരന്‍ അക്രമാസക്തനായി. ടിടിഇയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച കോച്ച് അറ്റന്‍ഡന്റിനെ കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് ബെലഗവി പൊലീസ് കമ്മീഷണര്‍ പറയുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Latest news
വ്യാപാര സ്ഥാപനത്തിന് മുകളിൽ മരം വീണ് അപകടം: അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ
പാലക്കാട്: മലമ്പുഴ ഡാമിന് കവാടത്തിന് കുറുകെ മരം കടപുഴകി സമീപത്തെ കടയുടെ മുകളിൽ പതിച്ച് അപകടം. ആളുകൾ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായെന്ന് നാട്ടുകാർ.
അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ച് നീക്കിയാണ് പ്രദേശം വീണ്ടും പഴയപടിയാക്കിയത്.
ഇതുപോലെ ഭീഷണി ഉയർത്തുന്ന നിരവധി മരങ്ങൾ സമീപത്തുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. സ്കൂൾ തുറക്കുന്ന അവസ്ഥ മുന്നിൽകണ്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യം ഉന്നയിച്ചു.
ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
-
Latest news2 weeks ago
വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍
-
Latest news3 weeks ago
മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍
-
Latest news4 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
Latest news1 week ago
പെറ്റമ്മയെ കൊന്നിട്ടും ജിജോയ്ക്ക് കുലുക്കമില്ല, ശാപവാക്കുകള്‍ കൊണ്ട് എതിരേറ്റ് നാട്ടുകാരും;കൗസല്യ കൊലക്കേസ് തെളിവെടുപ്പ് അവസാനഘട്ടത്തില്‍
-
Latest news3 weeks ago
ജോലിസ്ഥലത്തേയ്ക്ക് പുറപ്പെട്ട എസ് ഐയെ കാണാനില്ല; പോത്താനിക്കാട് പോലീസ് കേസെടുത്തു,തിരച്ചില്‍ ഊര്‍ജ്ജിതം
-
Latest news2 weeks ago
3 പവൻ്റെ സ്വർണ്ണമാലക്കുവേണ്ടി അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ
-
Latest news4 weeks ago
സി കെ വിദ്യാസാഗറിന്റെ മകള്‍ ഡോ.ധന്യാ സാഗര്‍ അന്തരിച്ചു
-
Latest news2 weeks ago
കൊച്ചിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തി വലിച്ചെറിഞ്ഞത് മാതാവ്; ഉടൻ അറസ്റ്റെന്ന് പോലീസ്