News
മുല്ലപ്പെരിയാർ കേസ്;കോടതി ഉത്തരവ് വഴികാട്ടി,ഇനി മുഖ്യം സർക്കാർ താൽപര്യമെന്ന് ഡോ .ജോ ജോസഫ്

കോതമംഗലം;ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതൽ.നല്ലവരായ നിമയ വിദഗ്ധരുടെയും സാങ്കേതിക വിദഗ്ധരുടെയും സഹായം നിർണ്ണായകമായി.ഈ വിജയം അവരുടേതും കൂടിയാണ്.ഇനി എല്ലാം കേരള സർക്കാരിന്റെ താൽപര്യം പോലെ നടക്കും.ഇത് സുവർണ്ണാവസരമാണ്.ഇനി ഇങ്ങിനെ ഒരു സാധ്യത ഒരു പക്ഷെ നമുക്ക് ലഭിക്കാൻ സാധ്യതയില്ല.കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ് പറഞ്ഞു.
മുല്ലപ്പെരിയാർ ഡാം കേസിൽ തമിഴ്‌നാടിനെ അടിയറവ് പറയിച്ച് ,സുപ്രീം കോടതിയിൽ നിന്നും കേരളത്തിന് അനുകൂലമായ വിധി സ്വന്തമാക്കിയതിനെക്കുറിച്ച് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.
ഡാമിന്റെ മേൽനോട്ടവും നടത്തിപ്പും സൂപ്പർവൈസറി കമ്മിറ്റിയുടെ നിയന്ത്രണത്തിലാക്കാണമെന്നാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിട്ടുള്ളത്.ഡാമിൽ സമഗ്രമായ സുരക്ഷാ പരിശോധന നടത്തണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.ഡോ.ജോ ജോസഫ് നൽകിയ ഹർജ്ജിയിലാണ് ഇപ്പോൾ ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടൽ ഉണ്ടായിട്ടുള്ളത്.
കോടതി നിർദ്ദേശ പ്രകാരം കാര്യങ്ങൾ മുന്നോട്ടുപോയാൽ ഡാം സെയിഫ്റ്റി ആക്ട് പ്രകാരം സ്വതന്ത്ര സുരക്ഷാ വിദഗ്ധരക്കൊണ്ടാവും ഡാമിൽ പരിശോധന നടത്തുക.ഈ അവസരത്തിൽ എന്തൊക്കെ പരിശോധിക്കണം എന്നതിനെപ്പറ്റി അഭിപ്രായം പറയാൻ ഈ വിധിയിലൂടെ കേരളത്തിനും അവസരം ലഭിയ്ക്കും.ഇതുതന്നെയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ള സുപ്രീംകോടതി വിധിയുടെ സുപ്രധാന നേട്ടം.ഡോ .ജോ ജോസഫ് പറഞ്ഞു.
പരിശോധനയിൽ സുരക്ഷാ പ്രശ്‌നങ്ങൾ കണ്ടെത്തിയാൽ പുതിയ ഡാം ഉൾപ്പെടെയുള്ള പരിഹാര മാർഗ്ഗങ്ങളിലേയ്ക്ക് പോകേണ്ടിവരും.പുതിയ ഡാം നിർമ്മാണം, ജലനിരപ്പിന്റെ ക്രമീകരണം ഉൾപ്പെടെയുള്ള ഡാമിന്റെ എല്ലാകാര്യങ്ങളും തീരുമാനിക്കാനുള്ള അധികാരമാണ് സുപ്രീം കോടതി സൂപ്പർവൈസറി കമ്മിറ്റിക്കാണ് നൽകിയിരിക്കുന്നത്.
ഡാമിന്റെ കാര്യത്തിൽ ഇതുവരെ തമിഴ്‌നാട് പറയുന്നത് കേൾക്കേണ്ട സ്ഥിതിയായിരുന്നു കേരളത്തിനുണ്ടായിരുന്നത്.ഇതുഈ വിധിയോടെ ആ സാഹചര്യം മാറും.ലീക്ക്, ലീച്ചിംഗ്, പ്രഷറർ തുടങ്ങിയ ഡാമിന്റെ ഡാറ്റ എല്ലാവിധ കാര്യങ്ങളും കേരളത്തിന്റെകൂടി പ്രതിനിധി ഉൾപ്പെടുന്ന സമതിയ്ക്ക് പരിശോധിക്കാനുള്ള അവസരമാണ് വിധിയിലൂടെ ലഭിയ്ക്കുന്നത്.
ഡാമിൽ റൂൾക്കർവും, ഇൻസ്ട്രമെന്റേഷനും, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂളും നടപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.ഡോ. ജോ ജോസഫ് കൂട്ടിച്ചേർത്തു.
2020 സെപ്റ്റംമ്പറിൽ ഡോ.ജോ ജോസഫിന്റെ നേതൃത്വത്തിൽ നൽകിയ കേസിലാണ് മുല്ലപ്പെരിയാർ പ്രശ്‌നത്തിൽ ഇപ്പോൾ സുപ്രീം കോടതിയുടെ ഭാഗത്തുനിന്നും സുപ്രധാന ഇടപെടൽ ഉണ്ടായിട്ടുള്ളത്.
ഡാമിന്റെ സുരക്ഷ കാര്യങ്ങളിലെ വീഴ്ച , സുരക്ഷാ ഉപകരണങ്ങളുടെ അഭാവം, റൂൾക്കർവ് നടപ്പാക്കുന്നതിലെ വിമുഖത എന്നിവ ചൂണ്ടിക്കാട്ടിയും സൂപ്പർവൈസറി കമ്മിറ്റി ശക്തമാക്കണം,ഡാം സൂപ്പർവൈസറുടെ കീഴിൽ കൊണ്ടുവരണം എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ടുമാണ് ജോ ജോസഫ് സുപ്രീം കോടതിയെ സമീപിച്ചത്.
2021 ൽ ഈ ഹർജ്ജിയിൽ ഒരു ഇന്ററിം ഓർഡർ കോടതി നൽകിയിരുന്നു.ഇതിന്റെ തുടർച്ചയായി ഈ മാസം 8-ന് പുറപ്പെടുവിച്ച ഉത്തരവിലാണ് ഡാം നടത്തിപ്പിന് കോടതി പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഭൂകമ്പങ്ങൾ അളക്കാനും അത് ഡാമിനെ എങ്ങനെ ബാധിക്കും എന്നു പഠിക്കാനുമുള്ള രണ്ട് ഉപകരണങ്ങളാണ് സേസ്‌മോഗ്രാഫും, ആക്‌സ്‌ലോഗ്രാഫും.1991 ൽ ഇവ ഡാമിൽ സ്ഥാപിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും നടപ്പിലായില്ല.കഴിഞ്ഞ 30 വർഷമായി തമിഴ്‌നാട് ഇക്കാര്യത്തിൽ ചെറുവിരൽ അനക്കാൻ തയ്യാറായില്ല.
പല കാരണങ്ങളും പറഞ്ഞ് അത് മാറ്റിവച്ചു. പക്ഷെ ഈ കേസിലെ ആദ്യ കോടതി ഉത്തരവ് എത്തിയതിന് പിന്നാലെ തമിഴ്‌നാട് ഈ ഉപകരണങ്ങൾ സ്ഥാപയ്ക്കാൻ നിർബന്ധിതരായി.
തമിഴ്‌നാടിന്റെ തടസ്സവാദങ്ങളെ പൊളിച്ചടുക്കി,കേരളത്തിലെ ജനങ്ങളുടെ ആശങ്കയും ആവലാതിയും കോടതിയെ ബോദ്ധ്യപ്പെടുത്താൻ കഴഞ്ഞതാണ് സംസ്ഥാനത്തിന് അഭിമാനിയ്ക്കാവുന്ന തരത്തിലേയ്ക്ക് മുല്ലപ്പെരിയാർ കേസിൽ സുപ്രീംകോടതി ഇടപെലുണ്ടായിട്ടുള്ളത്.
ഇനി സംസ്ഥാന ഗവൺമെന്റിന്റെ താൽപര്യമാണ് ഇക്കാര്യത്തിൽ പ്രധാനം.സുപ്രീംകോടതി വിധി നടപ്പിലായാൽ ഡാമിന്റെ കാര്യത്തിൽ നമുക്കും നിർണ്ണായക ഇടപെടലുകൾക്ക് അവസരം ലഭിയ്ക്കും.ഡോ.ജോ ജോസഫ് വിശദമാക്കി.
എറണാകുളം മെഡിയ്ക്കൽ കോളേജിലെ ജോലി രാജിവച്ചാണ് ഡോ.ജോ ജോസഫ് പൊതുപ്രവർത്തനിറങ്ങിയത്.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ട്വൻന്റി ട്വൻന്റി സ്ഥാനാർത്ഥിയായി ഡോ. ജോ ജോസഫ് കോതമംഗലത്ത് മത്സരിച്ചിരുന്നു.
കേരള-തമിഴ്‌നാട് സർക്കാരുകളെയും മേൽനോട്ടസമതിയെയും സെന്ററൽ വാട്ടർ കമ്മിഷനെയും എതിർകക്ഷികളാക്കിയാണ് ഡോ.ജോ ജോസഫ് കോടതിയിൽ ഹർജ്ജി നൽകിയിരുന്നത്.കോതമംഗലം സ്വദേശി കൂടിയായ അഡ്വ. സൂരജ് ടി ഇലഞ്ഞിക്കൽ ആയിരുന്നു മുഖ്യനിയമോപദേശകൻ.
ഡോ.ജോ ജോസഫിന്റെ ഹർജ്ജിയിൽ ഇപ്പോൾ ഇടക്കാല ഉത്തരവാണ് ഉണ്ടായിട്ടുള്ളതെന്നും ഹർജ്ജി സുപ്രീംകോടതി ഇപ്പോഴും നിലനിർത്തിയിരിയ്ക്കുകയാണെന്നും ഏത് ആശങ്കാജനകമായ സ്ഥിതിവിശേഷം ഉണ്ടായാലും വീണ്ടും ഇതെ കോടതിയെ തന്നെ സമീപിയ്ക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും കോതമംഗലം അഡ്വ. സൂരജ് അറിയിച്ചു.
Latest news
മൺതിട്ടകൾ അടിക്കടി ഇടിയുന്നു; മൂന്നാർ-മറയൂർ യാത്ര ദുരിത പൂർണ്ണം, കടന്നുപോകുന്നത് ഭീതിയുടെ നിറവിലെന്ന് വിനോദ സഞ്ചാരികളും

മറയൂർ:വിനോദ സഞ്ചാരകേന്ദ്രമായ മൂന്നാറിൽ പാതയോരങ്ങളിൽ മണ്ണിടിച്ചിൽ തുടർക്കഥ.ആശങ്ക വ്യാപകം.
ഇന്നലെ രാവിലെ രാവിലെ മണിക്കൂറിക്കൂറികളുടെ വ്യത്യസത്തിൽ മൂന്നാർ-മറയൂർ റോഡിൽ രണ്ടിടത്ത് മണ്ണിടിഞ്ഞു.മൂന്നാർ എഞ്ചിനിയറിങ് കോളേജ് സ്ഥാപിച്ചിരുന്ന സ്ഥലത്താണ് ആദ്യം മണ്ണിടിഞ്ഞത്.
രാവിലെ 10 മണിയോടെ അടുത്താണ് വൻതോതിൽ മണ്ണും കല്ലും റോജിൽ പതിച്ചത്.ഇത് മാറ്റി ഗതാഗതം ഏറെക്കുറെ പുനസ്ഥാപിക്കാൻ കഴിയുമെന്ന അവസ്ഥ എത്തിയതോടെ തൊട്ടടുത്ത് ആദ്യത്തിനേക്കാൾ കൂടുതൽ മണ്ണും കല്ലും റോഡിലേക്ക് അടർന്നുവീണു.
11.30 തോടെയായിരുന്നു രണ്ടാമത്തെ മണ്ണിടിച്ചിൽ.മണ്ണുമാറ്റി ഗതാഗതം പുനസ്ഥാപിക്കാൻ വീണ്ടും മണിക്കുകളുടെ താമസവും നേരിട്ടു.ഇനിയും ഈ ഭാഗത്ത് മണ്ണിടിച്ചിൽ സാധ്യത നിലനിൽകുന്നതായിട്ടാണ് ചൂണ്ടികാണിക്കപ്പെടുന്നത്
ഒരു വർഷം മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്ന കോളേജ് കെട്ടിടത്തിന്റെ ഒരു ഭാഗം മണ്ണിടിച്ചിലിനൊപ്പം നിലം പതിച്ച് നശിച്ചിരുന്നു.ഇതോടെ അപകട സ്ഥിതി കണകക്കിലെടുത്ത് ഈ കെട്ടിടത്തിൽ കോളേജ് പ്രവർത്തനം നിർത്തിയിരുന്നു.
നേരത്തെ ഈ ഭാഗത്ത് റോഡ് തകർന്നിരുന്നു,റോഡ് വീതികൂട്ടി ടാറിംഗ് കഴിഞ്ഞതിന് പിന്നാലെയാണ് ഈ ഭാഗത്ത് തുടർച്ചയായി ഏകദേശം 50-60 അടി ഉയരത്തിൽ നിന്നുവരെ മണ്ണിടിയുന്നത്.
തമിഴ് നാട്ടിലേയ്ക്കുള്ള പ്രധാന പാതയായതിനാൽ ഇതു വഴി ഒട്ടുമിക്ക സമയങ്ങളിലും വാഹനത്തിരക്കുണ്ട്. ഇരവികുളം നാഷണൽ പാർക്കിന്റെ ഭാഗമായ രാജമലയിലേയ്ക്കുള്ള സഞ്ചാരികളും ഈ പാത വഴിയാണ് എത്തുന്നത്.
Latest news
നാടിന്റെ നൊമ്പരമായി അഖിൽ;മൃതദ്ദേഹം കണ്ടെത്തിയത് ചെറായി പാലത്തിന് സമീപം,വേർപാട് താങ്ങാനാവാതെ ഉറ്റവരും സുഹൃത്തുക്കളും

അടിമാലി:മീൻപിടിക്കുന്നതിനിടെ കാൽവഴുതി പഴയിൽ അകപ്പെട്ട് കാണാതായ ഇരുമ്പുപാലം ഒഴുവത്തടം കളത്തിപ്പറമ്പിൽ തങ്കന്റെ മകൻ അഖിലിന്റെ
(22) മൃതദേഹം കണ്ടെത്തി.
ഇന്ന് രാവിലെ ഇരമ്പുപാലം ചെറായി പാലത്തിന് സമീപം പുഴയുടെ തീരത്ത് നാട്ടുകാരണ്് ജഡം കണ്ടെത്തിയത്.മൃതദ്ദേഹം കരയ്ക്കെടുത്തു.അടിമാലി പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു ദുരന്തം.തുടർച്ചയായി 3 ദിവസം പോലീസും കോതമംഗലത്ത് നിന്ന് എത്തിയ ഫയർഫോഴ്സിന്റെ സ്കൂബ ടീമും പുഴയിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
പുഴയിലെ ശക്തമായ കുത്തൊഴുക്ക് വകവയ്ക്കാതെയാണ് പി. എം. റഷീദിന്റെ നേതൃത്വത്തിലുള്ള 5 അംഗ സ്കൂബ ടീം തിരച്ചിൽ നടത്തിയിരുന്നത്.സുഹൃത്തുക്കൾ
ക്കൊപ്പം മീൻപിടിക്കാൻ പുറപ്പെട്ട അഖിൽ കാൽവഴുതി പുഴയിലെ കുത്തൊഴുക്കിൽ അകപ്പെടുകയായിരുന്നു.
Latest news
തന്ത്രപരമായ രാഷ്ട്രീയ നീക്കം വിജയം;അടിമാലി പഞ്ചായത്ത് ഭരണം വീണ്ടും യൂഡിഎഫിന്

അടിമാലി;തന്ത്രപരമായ രാഷ്ട്രീയ നീക്കത്തിലൂടെ അടിമാലി ഗ്രാമപഞ്ചായത്ത് ഭരണം യൂഡിഎഫ് സ്വന്തമാക്കി.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സനിത സജിയും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ എസ് സിയാദും ഇന്നലെ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു.ദേവികുളം ഭൂരേഖ തഹസീൽദാർ റ്റി നൗഷാദ് വരണാധികാരിയായിരുന്നു.
ഇരുവർക്കും 11 വോട്ടുകൾ വീതം ലഭിച്ചു.എതിർ സ്ഥാനാർത്ഥികൾക്ക് 10 വോട്ടുകൾ വീതം ലഭിച്ചു.പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങളിൽ സമഗ്രമായ ഇടപെടൽ നടത്തി മുമ്പോട്ട് പോകുമെന്ന് സ്ഥാനമേറ്റശേഷം ഇരുവരും പറഞ്ഞു.
പഞ്ചായത്ത് ഭരണം ലഭിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രവർത്തകർ അടിമാലിയിൽ പ്രകടനം നടത്തി.മുൻ പ്രസിഡന്റ് ഷേർളി മാത്യുവിനും വൈസ് പ്രസിഡന്റ് മേരി തോമസിനുമെതിരായി യുഡിഎഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസം പ്രമേയം പാസായതോടെയാണ് പ്രിസിഡന്റ് ,വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.
എൽഎഡിഎഫിന് ഒപ്പമായിരുന്ന പതിനാലാം വാർഡ് അംഗം സനിത സജിയെയും സ്വതന്ത്ര അംഗത്തെയും കൂടെ നിർത്തിയാണ് യൂഡിഎഫ് ഭരണം പിടിച്ചെടുത്തത്.
-
News5 months ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News4 months ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
News4 months ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
Latest news4 weeks ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
Latest news2 weeks ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
News7 months ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
News8 months ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
Film News8 months ago
തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ