M4 Malayalam
Connect with us

Latest news

കന്നി 20 പെരുന്നാള്‍; നഗരസഭ ഹരിത പ്രൊട്ടോക്കോള്‍ കര്‍ശനമായി നടപ്പിലാക്കും, വിപുലമായ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍

Published

on

കോതമംഗലം;മാര്‍തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് നഗരസഭ വിപുലമായ കര്‍മ്മ പദ്ധതികല്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണെന്ന് ചെയര്‍മാന്‍ കെ കെ ടോമി.

ഗതാഗത നിയന്ത്രണത്തിനും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുമാണ് മുന്തിയ പരിഗണന നല്‍കുന്നത്.പെരുന്നാള്‍ ദിവസങ്ങളില്‍ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്തിട്ടുപോകുന്ന രീതിയാണ് കണ്ടുവരുന്നത്.ഇത് ഗതാഗത തടസത്തിന് കാരണമാവുന്നു.

ഇക്കുറി നഗരസഭ വാഹന പാര്‍ക്കിംഗിന് സ്ഥലങ്ങള്‍ നിര്‍ണ്ണയിച്ചിട്ടുണ്ട്. ക്രമീകരണങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിന് ആവശ്യമായ പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്തുണ്ട്.

ബൈപാസില്‍ പാതയുടെ ഒരുവശത്ത് മാത്രമണ് പാര്‍ക്കിംഗിന് അനുമതി നല്‍കുക.ഇത് ലംഘിക്കുന്ന വാഹന ഉടമകളില്‍ നിന്നും പിഴ ഈടാക്കും.നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ആവശ്യമായ പരസ്യപ്രചാരണം നടത്തും.പദ്ധതി നടത്തിപ്പിന്റെ ഏകോപനത്തിനായി കണ്‍ട്രോള്‍ റൂം തുറക്കും.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍, ഡിസ്‌പോസിബിള്‍ ഗ്ലാസ്,പ്ലേറ്റ് എന്നിവയുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കും.

പെരുന്നാളിന് ഭക്ഷ്യവസ്തുക്കല്‍ സ്റ്റീല്‍ പ്ലേറ്റ് ,ഗ്ലാസ് എന്നിവയില്‍ വിതരണം നടത്താനാണ് തീരുമാനം.ഉണ്ടാവുന്ന ജൈവമാലിന്യങ്ങള്‍ പൂര്‍ണമായും വളം ആക്കി മാറ്റും. അജൈവ പാഴ് വസ്തുക്കള്‍ കള്‍ തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും.മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട എക്‌സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്.

ഇതിനായി വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെ കര്‍മ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്.ഇക്കാര്യത്തില്‍ വ്യാപക പ്രചാരണ പരിപാടികളും ബോധവല്‍ക്കരണ ക്യാമ്പുകളും സംഘടിപ്പിച്ചുവരുന്നു.വിവിധ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ക്കും ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്കും എന്‍എസ്എസ് വാളണ്ടിയേഴ്‌സിനും പരിശീലനവും നല്‍കിയിട്ടുണ്ട്.

സാരി തരു ,സഞ്ചി തരാം,വലിച്ചെറിയേണ്ട..തിരികെ നല്‍കു…സമ്മാനങ്ങള്‍ നേടാം.. എന്നി പേരുകളില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ ഏകോപനത്തിനായി കൗണ്ടറുകള്‍ തുറക്കും.ഹരിത കേരള മിഷനും ശുചിത്വമിഷനും ചേര്‍ന്ന് ഹരിത ചട്ടം പാലിയ്ക്കാം എന്ന സന്ദേശം ഉള്‍ക്കൊള്ളിച്ച് ബാനറുകളും പോസ്റ്ററുകളും പുറത്തിറക്കും.

പെരുന്നാള്‍ ദിവസങ്ങളില്‍ നഗരത്തിലെത്തുന്ന വിശ്വാസികള്‍ക്ക് ലഘുഭക്ഷണവും പാനിയങ്ങളും പല സ്ഥലത്തും നല്‍കുന്നുണ്ട്.ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇത് നല്‍കുന്നതെന്ന് നഗരസഭ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പുവരുത്തും.ചെയര്‍മാന്‍ വിശദമാക്കി.

സംസ്ഥാനത്തിന് തന്നെ അഭിമാനിയ്ക്കാവുന്നതരത്തിലേയ്ക്ക് പദ്ധതി വിജയിപ്പിയ്ക്കണമെന്നാണ് നഗഗസഭ ആഗ്രഹിയ്ക്കുന്നത്.ഈ ബൃഹത്ത് പദ്ധതി പൂര്‍ണ്ണതോതില്‍ വിജയിക്കണമെങ്കില്‍ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണ്.അതുകൊണ്ട് എല്ലാവരും ഇതിന് പിന്‍തുണ നല്‍കുകയും സഹകരിയ്ക്കുകയും വേണം.ചെയര്‍മാന്‍ വിശദമാക്കി.

പത്രസമ്മേളനത്തില്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ വി തോമസ്,കൗണ്‍സിലര്‍മാരായ ഏ ജി ജോര്‍ജ്ജ് കെ എ നൗഷാദ്,എല്‍ദോസ് പോള്‍,പി ആര്‍ ഉണ്ണികൃഷ്ണന്‍,ക്ലീന്‍സിറ്റി മാനേജര്‍ വില്‍സണണ്‍ എം എക്‌സ് എന്നിവരും പങ്കെടുത്തു.

 

1 / 1

Latest news

വേണാട് എക്സ്പ്രസ് പുതിയ സമയക്രമത്തിലേയ്ക്ക്: പുതുക്കിയ സമയങ്ങൾ പ്രകാരം മാത്രം സർവീസുകൾ

Published

on

By

തിരുവനതപുരം: മേയ് 1 മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്‌റ്റേഷൻ ഒഴിവാക്കി യാത്ര തുടരാൻ തീരുമാനം. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത്സ്റ്റേഷൻ ഒഴിവാക്കുമെന്നാണ് സൂചന.

റെയിൽവേ അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച് എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടാനാണ് സാധ്യത.

തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തിച്ചേരും.ഷൊർണൂരിലേക്കുള്ള പുതിയ സമയം

എറണാകുളം നോർത്ത്: 9.50 എഎം
ആലുവ: 10.15 എഎം
അങ്കമാലി: 10.28 എഎം
ചാലക്കുടി: 10.43 എ.എം
ഇരിങ്ങാലക്കുട: 10.53 എഎം
തൃശൂർ : 1 1.18 AM
വടക്കാഞ്ചേരി: 11.40 എഎം
ഷൊർണൂർ ജം.: 12.25 പിഎം

തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതിയ സമയക്രമം

എറണാകുളം നോർത്ത്: 05.15 പിഎം
തൃപ്പൂണിത്തുറ: 05.37 പിഎം
പിറവം റോഡ്: 05.57 പിഎം
ഏറ്റുമാനൂർ: 06.18 പിഎം
കോട്ടയം: 06.30 പിഎം
ചങ്ങാശ്ശേരി: O6.50 പിഎം
​തിരുവല്ല: 07.00 പിഎം
ചെങ്ങന്നൂർ: 07.11 പിഎം
ചെറിയനാട്: 07.19 പിഎം
മാവേലിക്കര: 07.28 പിഎം
കായംകുളം: 07.40 പിഎം
കരുനാഗപ്പള്ളി: 07.55 പിഎം
ശാസ്താംകോട്ട: 08.06 പിഎം
കൊല്ലം ജം: 08:27 പിഎം
മയ്യനാട്: 08.39 പിഎം
പരവൂർ: 08.44 പിഎം
വർക്കല ശിവഗിരി: 08.55 പിഎം
കടയ്ക്കാവൂർ: 09.06 പിഎം
ചിറയിൻകീഴ്: 09.11 പിഎം
തിരുവനന്തപുരം പേട്ട: 09.33 പിഎം
തിരുവനന്തപുരം സെൻട്രൽ: 10.00 പിഎം

1 / 1

Continue Reading

Latest news

വാഹനാപകടം: 3 ഇന്ത്യൻ സ്ത്രീകൾക്ക് ദാരുണാന്ത്യം

Published

on

By

ഡൽഹി:യുഎസിലെ സൗത്ത് കരോലിനയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. ഇന്ത്യൻ വംശജരായ ഗുജറാത്തിലെ ആനന്ദ് സ്വദേശികളായ രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനീഷബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.

സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രക്ഷപെട്ട ഒരാളെ പരിക്കുകളോടെ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.

1 / 1

Continue Reading

Latest news

എറ്റവും വലിയ ഡിജിറ്റൽ ക്യാമറയുമായി ശാശ്ത്രജ്ഞർ: ലക്ഷ്യം ആകാശത്തിലെ വിസ്മയ കാഴ്ചകൾ

Published

on

By

അമേരിക്ക: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ വികസിപ്പിച്ചെടുത്ത നേട്ടവുമായി വാഷിംഗ്‌ടൺ സർവകാല ശാലയിലെ ശാസ്ത്രജ്ഞന്മാർ.ലോ ലെഗസി സർവേ ഓഫ് സ്‌പേസ് ആൻഡ് ടൈം (എൽഎസ്എസ്ടി) എന്നാണ് ഈ വമ്പൻ ക്യാമറയുടെ പേര്.

3200 മെഗാപിക്‌സലുകളാണ് ക്യാമറയിൽ ഉൾപെടുത്തിയിരിക്കുന്നത്. ബഹിരാകാശ പ്രതിഭാസങ്ങൾ പകർത്താനുപയോഗിക്കുന്ന ക്യാമറ അതികം വൈകാതെ ചിലെയിൽ സ്ഥിതി ചെയ്യുന്ന വെറ.സി.റൂബിൻ നിരീകഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നാണ് കരുതുന്നത്.

ആകാശങ്ങളിൽ നടക്കുന്ന പ്രതിഭാസങ്ങൾ അപ്പാടെ ഇമ ചിമ്മാതെ പകർത്തുന്ന ക്യാമറയുടെ ചിത്രങ്ങൾ പ്രേദർശിപ്പിക്കാൻ 378 ഫോർകെ സ്‌ക്രീനുകൾ ആവശ്യമാണ്.

ഈ ക്യാമറയുടെ പൂർത്തീകരണവും ചിലെയിലെ നിരീക്ഷണ കേന്ദ്രങ്ങളിലെ പുതിയ കണ്ടെത്തലുകളും ആകാശ കാഴ്ചകളുടെ പുതിയ ഒരു ലോകം കാഴ്ചക്കാരന് സമ്മാനിക്കുമെന്നാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച വാഷിങ്ടൻ സർവകലാശാല പ്രഫസർ സെൽജിക്കോ ഇവേസികിന്റെയും പ്രതീക്ഷ

1 / 1

Continue Reading

Latest news

ചാലക്കുടയിൽ തീ പിടുത്തം: അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

Published

on

By

തൃശൂർ: ചാലക്കുടയിൽ ഹരിത കർമസേന ശേഖരിച്ച മാലിന്യ കുമ്പാരത്തിന് തീ പിടിച്ചു. ഉച്ചക്ക് ഒന്നരയോടുകൂടിയാണ് സംഭവം.

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവക്ക് തീ പിടിച്ചതുമൂലം പരിസരത്ത് വലിയ രീതിയിൽ തീ പടർന്നിട്ടുണ്ട്. സ്ഥലത്ത് തീ അണക്കുന്നതുമായി ബന്ധപെട്ട് അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തുടരുകയാണ്. എന്നാൽ തീ പടരാനുണ്ടായ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.

 

1 / 1

Continue Reading

Latest news

കൽത്തൂൺ ദേഹത്ത് വീണതിനെ തുടർന്ന് 14 വയസ്സുകാരന് ദാരുണാന്ത്യം

Published

on

By

കണ്ണൂർ: തലശേരി മാടപ്പീടികയിൽ കളിക്കുന്നതിനിടയിൽ കൽത്തൂൺ ദേഹത്ത് വീണതിനെ തുടർന്ന് 14 വയസ്സുകാരന് ദാരുണാന്ത്യം. പാറാൽ ആച്ചുകുളങ്ങര ചൈത്രത്തിൽ മഹേഷിന്റെയും സുനിലയുടെയും മകൻ കെ. പി. ശ്രീനികേത് ആണ് മരിച്ചത്.

അധ്യാപകരായ മാതാപിതാക്കൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയിരുന്നതിനാൽ കുട്ടി പറമ്പിൽ കളിയ്ക്കാൻ പോകുകയും ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്തേയ്ക്ക് വീഴുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1 / 1

Continue Reading

Trending

error: