Latest news
വേള്‍ഡ് പീസ് ഓഫ് യുണൈറ്റഡ് നേഷന്‍സ് സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ച ബിജുലോട്ടസിന് അടിമാലി പ്രസ്‌ക്ലബിന്റെ ആദരം
അടിമാലി;ഹോണററി ഡോക്ടറേറ്റ് ലഭിച്ച മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ബിജു ലോട്ടസിനെ അടിമാലി പ്രസ് ക്ലബ് ആദരിച്ചു.
പ്രസ് ക്ലബ് പ്രസിഡന്റ് സിജോ പുല്ലന്‍ അധ്യക്ഷത വഹിച്ചു. വേള്‍ഡ് പീസ് ഓഫ് യുണൈറ്റഡ് നേഷന്‍സ് സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ച ഡോ. ബിജു മാത്യുവിന് പ്രസ് ക്ലബിന്റെ മൊമെന്റോ സമ്മാനിച്ചു.
പ്രസ് ക്ലബ് സെക്രട്ടറി വി.ആര്‍ സത്യന്‍, ട്രഷറാര്‍ അഖില്‍ രാമചന്ദ്രന്‍, കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം സലിം കുളത്തായി, ബ്ലോക്ക് പഞ്ചായത്ത് മെമ്പറും മാധ്യമ പ്രവര്‍ത്തകനുമായ കെ. കൃഷ്ണമൂര്‍ത്തി, അബ്ദുള്‍ വാഹിദ്, കെ.എസ് അനുമോദ്, സി.ഡി. ഗോപകുമാര്‍, കെ.എം സജീവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സോഷ്യല്‍ വര്‍ക്ക് ആന്‍ഡ് ജേര്‍ണലിസം മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് സര്‍വ്വകലാശാല ബിജുവിന് ഡോക്ടറേറ്റ് നല്‍കിയിട്ടുള്ളത്.
അടുത്തിടെ ന്യൂഡല്‍ഹി ചാണക്യപുരി അശോക ഹോട്ടലില്‍ ഈ മാസം 9ന് നടന്ന സമ്മേളനത്തില്‍ പ്രശസ്ത ബോളിവുഡ് സിനിമാ താരം കാജല്‍ അഗര്‍വാള്‍ ആണ് ബിജു ലോട്ടസിന് ഡോക്ടറേറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചിരുന്നു.
യൂണിവേഴ്‌സിറ്റി മാനേജിംങ് ഡയറക്ടര്‍ അഞ്ജനി കുമാര്‍ മൊമെന്റോ നല്‍കി.വേള്‍ഡ് ഹ്യുമന്‍ റൈറ്റ്‌സ് പ്രാെട്ടക്ഷന്‍ കമ്മീഷന്‍ ദേശീയ അംഗത്വ സര്‍ട്ടിഫിക്കറ്റും ഐ.ഡി കാര്‍ഡും ഡബ്യൂ.പി.യു.എന്‍.യു ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കവിത ബജാജ് ബിജുവിന് കൈമാറി.
ചെയര്‍മാന്‍ ഡോ. ടപന്‍ കുമാര്‍ റൗട്രറി, മുന്‍ ലോകസഭ അംഗം ജയ് പ്രകാശ് നിഷാദ്, ബി.ജെ.പി മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജാജു, കപില്‍ മോറേശ്വര്‍ പാട്ടില്‍,
നര്‍സിംഹ് യാദവ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വിവിധ സാമൂഹ്യ – സാംസ്‌കാരിക മേഖലകളിലും മാധ്യമ മേഖലകളിലും നല്‍കി വരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഡോക്ടറേറ്റ് നല്‍കി ആദരിച്ചതെന്ന് യൂണിവേഴ്‌സിറ്റി പബ്ലിക് റിലേഷന്‍സ് വിഭാഗം മേധാവി റിഥു വര്‍മ്മ പറഞ്ഞു.
വൈ.എം.സി.എ പൂനെ നാഷണല്‍ സ്‌കൂള്‍ മാനേജിംങ് കമ്മിറ്റി അംഗം,വൈ.എം.സി.എ കേരള യുവത എഡിറ്റര്‍,
വൈസ് മെന്‍ ഇന്റര്‍നാഷണല്‍ മിഡ് വെസ്റ്റ് ഇന്‍ഡ്യാ റീജിയന്‍ പി.ആര്‍.ഒ, വൈസ്‌മെന്‍ ഡപ്യൂട്ടി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍, കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് , ഇടുക്കി മീഡിയാ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
കഴിഞ്ഞ 23 വര്‍ഷമായി മാധ്യമ പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചുവരുന്ന ഡോ. ബിജു മാത്യു ,കഴിഞ്ഞ 25 വര്‍ഷമായി സണ്‍ഡേ സ്‌കൂള്‍ അധ്യാപകനായും സേവനം അനുഷ്ടിച്ചുവരികയാണ്.
അടിമാലി വൈ.എം.സി.എ പ്രസിഡന്റ്, സെക്രട്ടറി, ഇടുക്കി സബ് റീജിയണ്‍ ജനറല്‍ കണ്‍വീനര്‍, വൈസ് മെന്‍ ക്ലബ് പ്രസിഡന്റ്, സെക്രട്ടറി, ഡിസ്ട്രിക്റ്റ് സെക്രട്ടറി,മലങ്കര ജേക്കബൈറ്റ് സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ ഡിസ്ട്രിക്റ്റ് ഇന്‍സ്‌പെക്ടര്‍, കേന്ദ്ര കമ്മിറ്റിയംഗം, വിശ്വദീപ്തി പബ്ലിക് സ്‌കൂള്‍ പി.റ്റി.എ പ്രസിഡന്റ് തുടങ്ങി വിവിധ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ അബാക്കസ് അധ്യാപകനും മൈന്‍ഡ് ടൂണിങ് ആര്‍ട്ട് കൗണ്‍സിലറുമാണ്.
2007 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ വകുപ്പില്‍ നിന്നുമുള്ള ജില്ലയിലെ മികച്ച ചെറുകിട വ്യവസായ അവാര്‍ഡ്,2017 ല്‍ ഇന്‍ഡ്യന്‍ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്റെ മാധ്യമ അവാര്‍ഡ് അടക്കം ഒട്ടനവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇസ്രയേല്‍, ഈജിപ്ത്, ശ്രീലങ്ക, മലേഷ്യ, സിങ്കപ്പൂര്‍ അടക്കം എട്ടു രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
ഇടുക്കി കമ്പിളികണ്ടം മാന്തറക്കല്‍ മാത്യു – സാറാമ്മ ദമ്പതികളുടെ ഇളയ മകനാണ്. അടിമാലി അര്‍ബന്‍ സഹകരണ സംഘം ജീവനക്കാരി കുടിയിരിക്കല്‍ ദീപ്തി ജോര്‍ജ് ആണ് ഭാര്യ.
കൂമ്പന്‍പാറ ഫാത്തിമ മാതാ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആന്‍ മരിയ,അടിമാലി വിശുദ്ധി പബ്ലിക് സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ആന്‍മി സാറ എന്നിവര്‍ മക്കളാണ്.
Latest news
മൂന്ന് ജില്ലകളില്‍ താപനില കൂടുതൽ ; സുരക്ഷിതരായിരിക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും സുരക്ഷിതമായിരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
അന്തരീക്ഷ താപനില തുടര്‍ച്ചയായി സാധാരണയില്‍ കൂടുതല്‍ ഉയര്‍ന്ന് നില്‍ക്കുന്ന അവസ്ഥയാണ് ഉഷ്ണതരംഗം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മന്ത്രി വ്യക്തമാക്കി.
രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാല്‍ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അറിയിച്ചു.
Latest news
വേണാട് എക്സ്പ്രസ് പുതിയ സമയക്രമത്തിലേയ്ക്ക്: പുതുക്കിയ സമയങ്ങൾ പ്രകാരം മാത്രം സർവീസുകൾ
തിരുവനതപുരം: മേയ് 1 മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്‌റ്റേഷൻ ഒഴിവാക്കി യാത്ര തുടരാൻ തീരുമാനം. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത്സ്റ്റേഷൻ ഒഴിവാക്കുമെന്നാണ് സൂചന.
റെയിൽവേ അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച് എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടാനാണ് സാധ്യത.
തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തിച്ചേരും.ഷൊർണൂരിലേക്കുള്ള പുതിയ സമയം
എറണാകുളം നോർത്ത്: 9.50 എഎം
ആലുവ: 10.15 എഎം
അങ്കമാലി: 10.28 എഎം
ചാലക്കുടി: 10.43 എ.എം
ഇരിങ്ങാലക്കുട: 10.53 എഎം
തൃശൂർ : 1 1.18 AM
വടക്കാഞ്ചേരി: 11.40 എഎം
ഷൊർണൂർ ജം.: 12.25 പിഎം
തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതിയ സമയക്രമം
എറണാകുളം നോർത്ത്: 05.15 പിഎം
തൃപ്പൂണിത്തുറ: 05.37 പിഎം
പിറവം റോഡ്: 05.57 പിഎം
ഏറ്റുമാനൂർ: 06.18 പിഎം
കോട്ടയം: 06.30 പിഎം
ചങ്ങാശ്ശേരി: O6.50 പിഎം
തിരുവല്ല: 07.00 പിഎം
ചെങ്ങന്നൂർ: 07.11 പിഎം
ചെറിയനാട്: 07.19 പിഎം
മാവേലിക്കര: 07.28 പിഎം
കായംകുളം: 07.40 പിഎം
കരുനാഗപ്പള്ളി: 07.55 പിഎം
ശാസ്താംകോട്ട: 08.06 പിഎം
കൊല്ലം ജം: 08:27 പിഎം
മയ്യനാട്: 08.39 പിഎം
പരവൂർ: 08.44 പിഎം
വർക്കല ശിവഗിരി: 08.55 പിഎം
കടയ്ക്കാവൂർ: 09.06 പിഎം
ചിറയിൻകീഴ്: 09.11 പിഎം
തിരുവനന്തപുരം പേട്ട: 09.33 പിഎം
തിരുവനന്തപുരം സെൻട്രൽ: 10.00 പിഎം
Latest news
വാഹനാപകടം: 3 ഇന്ത്യൻ സ്ത്രീകൾക്ക് ദാരുണാന്ത്യം
ഡൽഹി:യുഎസിലെ സൗത്ത് കരോലിനയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. ഇന്ത്യൻ വംശജരായ ഗുജറാത്തിലെ ആനന്ദ് സ്വദേശികളായ രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനീഷബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.
സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രക്ഷപെട്ട ഒരാളെ പരിക്കുകളോടെ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.
Latest news
എറ്റവും വലിയ ഡിജിറ്റൽ ക്യാമറയുമായി ശാശ്ത്രജ്ഞർ: ലക്ഷ്യം ആകാശത്തിലെ വിസ്മയ കാഴ്ചകൾ
അമേരിക്ക: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ വികസിപ്പിച്ചെടുത്ത നേട്ടവുമായി വാഷിംഗ്‌ടൺ സർവകാല ശാലയിലെ ശാസ്ത്രജ്ഞന്മാർ.ലോ ലെഗസി സർവേ ഓഫ് സ്‌പേസ് ആൻഡ് ടൈം (എൽഎസ്എസ്ടി) എന്നാണ് ഈ വമ്പൻ ക്യാമറയുടെ പേര്.
3200 മെഗാപിക്‌സലുകളാണ് ക്യാമറയിൽ ഉൾപെടുത്തിയിരിക്കുന്നത്. ബഹിരാകാശ പ്രതിഭാസങ്ങൾ പകർത്താനുപയോഗിക്കുന്ന ക്യാമറ അതികം വൈകാതെ ചിലെയിൽ സ്ഥിതി ചെയ്യുന്ന വെറ.സി.റൂബിൻ നിരീകഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നാണ് കരുതുന്നത്.
ആകാശങ്ങളിൽ നടക്കുന്ന പ്രതിഭാസങ്ങൾ അപ്പാടെ ഇമ ചിമ്മാതെ പകർത്തുന്ന ക്യാമറയുടെ ചിത്രങ്ങൾ പ്രേദർശിപ്പിക്കാൻ 378 ഫോർകെ സ്‌ക്രീനുകൾ ആവശ്യമാണ്.
ഈ ക്യാമറയുടെ പൂർത്തീകരണവും ചിലെയിലെ നിരീക്ഷണ കേന്ദ്രങ്ങളിലെ പുതിയ കണ്ടെത്തലുകളും ആകാശ കാഴ്ചകളുടെ പുതിയ ഒരു ലോകം കാഴ്ചക്കാരന് സമ്മാനിക്കുമെന്നാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച വാഷിങ്ടൻ സർവകലാശാല പ്രഫസർ സെൽജിക്കോ ഇവേസികിന്റെയും പ്രതീക്ഷ
Latest news
ചാലക്കുടയിൽ തീ പിടുത്തം: അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു
തൃശൂർ: ചാലക്കുടയിൽ ഹരിത കർമസേന ശേഖരിച്ച മാലിന്യ കുമ്പാരത്തിന് തീ പിടിച്ചു. ഉച്ചക്ക് ഒന്നരയോടുകൂടിയാണ് സംഭവം.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവക്ക് തീ പിടിച്ചതുമൂലം പരിസരത്ത് വലിയ രീതിയിൽ തീ പടർന്നിട്ടുണ്ട്. സ്ഥലത്ത് തീ അണക്കുന്നതുമായി ബന്ധപെട്ട് അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തുടരുകയാണ്. എന്നാൽ തീ പടരാനുണ്ടായ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.
-
Latest news4 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news3 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news4 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news3 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news1 week ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized3 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news4 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ
-
Latest news3 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്