News
വേനൽമഴയിൽ കോതമംഗലത്ത് കനത്ത നഷ്ടം,നിരവധി കുടുംബങ്ങൾക്ക് വീട് നഷ്ടമായി;വൈദ്യുതിവിതരണവും തകരാറിൽ
കോതമംഗലം; ഇന്നലെ വൈകിട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും താലൂക്കിൽ വ്യാപക നാശനഷ്ടം.കാറ്റിൽ നിരവധി വീടുകളുടെ മേൽക്കുര പറന്നുപോയി. റോഡിന് കുറുകെ മരങ്ങൾ ഒടിഞ്ഞ് വീണ് പല സ്ഥലങ്ങളിലും റോഡ് ഗതാഗതം മുടങ്ങി.ലൈനുകളിലേയ്ക്ക് മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുത വിതരണവും തടസ്സപ്പെട്ടു.
കുട്ടമ്പുഴ പഞ്ചായത്തിലാണ് കൂടുതൽ വീടുകൾ നശിച്ചിട്ടുള്ളത്.പതിനാലാം വാർഡിൽ മരങ്ങൾ ഒടിഞ്ഞുവീണ് വ്യാപകമായി വീടുകൾ തകർന്നിട്ടുണ്ട്.പലവീടുകളുടെയും മേൽക്കുര അപ്പാടെയാണ് നഷ്ടപ്പെട്ടിരിയ്ക്കുന്നത്.മഴിയിൽ പാഠപുസ്തകങ്ങളും വസ്ത്രങ്ങളും എന്നുവേണ്ട വീടിനുള്ളിലുണ്ടായിരുന്നതെല്ലാം നനഞ്ഞ് കുതിർന്നു.
തട്ടേക്കാട് കുട്ടമ്പുഴ റോഡിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. ഇലക്ട്രിക് പോസ്റ്റുകൾക്ക് മുകളിലേക്ക് മരങ്ങൾ വീണത് മൂലം താലൂക്കിന്റെ ഒട്ടുമിക്ക മേഖലകളിലും വൈദ്യുതിവിതരണം തടസ്സപ്പെട്ടിട്ടുണ്ട്. കോതമംഗലം ഫയർ ഫോഴ്‌സ് സംഘം നാട്ടുകാരുടെ സഹായത്തോടെ മരങ്ങൾ മുറിച്ചുമാറ്റിയാണ് പലയിടങ്ങളിലും ഗതാഗതം പുനസ്ഥാപിച്ചത്.
കുട്ടമ്പുഴ പഞ്ചായത്ത് മൂന്നാം വാർഡിൽ തട്ടായത്ത് ഷെഫീക്കിന്റെ വീടിനു മുകളിലേക്ക് മരം വീണു വീട് പൂർണമായും തകർന്നു.കുറ്റിയാംചാൽ കൈപനാൽ മഹേഷ്, കുട്ടമ്പുഴ പാലക്കമണ്ണിൽ സുബൈദ ഹംസ എന്നിവരുടെ വീടുകൾക്ക് സാരമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.
ഉരുളൻതണ്ണി മണാലി പാറുക്കുട്ടി നാരായണൻ , ഉരുളൻ തള്ളി ചാക്കും പൊട്ടിയിൽ ഷിബു , അട്ടിക്കളം പാലമല ലില്ലി, മണലിൽ പാറുക്കുട്ടി, ചക്കുംപൊട്ടയിൽ സി എ ഷിജു,സഹോദരൻ ഷിബു ,ചോലാട്ട് കുഞ്ഞുമോൻ,പേണാട്ട് സംഗീത്,വിശാലാക്ഷി എന്നിവരുടെ വീടുകൾക്കും കാറ്റിൽ നാശനഷ്ടമുണ്ടിയിട്ടുണ്ട്.
നെല്ലിക്കുഴി പഞ്ചായത്തിലെ 314 മേഖലയിൽ പീസ്വാലിയ്ക്ക് സമീപം ആനാംകുഴി രമണന്റെ വീട് ഏറെക്കുറെ പൂർണ്ണമായും നശിച്ചു.കാറ്റിൽ തർന്ന മേൽക്കൂരയുടെ ഭാഗങ്ങൾ വീടിന്റെ ഉള്ളിലേയ്ക്കാണ് വീണത്.ഭാഗ്യം കൊണ്ടാണ് മകൾ ആദിത്യ അപകടത്തിൽ നിന്നും രക്ഷപെട്ടത്.
രമണനും ഭാര്യ ഓമനയും ജോലി കഴിഞ്ഞ് വീട്ടിലെത്തിയിരുന്നില്ല.കാ്റ്റ് തുടങ്ങുന്നതിന് തൊട്ടുമുമ്പുവരെ ആദിത്യ വീട്ടിലുണ്ടായിരുന്നു.അമ്മയും അച്ഛനും വീട്ടിൽ ഇല്ലാത്ത സാഹചര്യത്തിൽ കുട്ടി അടുത്ത വീട്ടിലേയ്ക്ക് പോകുകയായിരുന്നു.
നാശനഷ്ടം നേരിട്ട പ്രദേശങ്ങൾ യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കൈയ്യൻ, പഞ്ചായത്ത് അംഗങ്ങളായ കെ.എ.സിബി, ജോഷി പൊട്ടയ്ക്കൽ,മേരി പയ്യാല എന്നിവർ സന്ദർശിച്ചു.
Latest news
തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം:ദുരനുഭവം വിവരിച്ച് വിദേശി ദമ്പതികൾ
തൃശൂർ: യുഎസിൽ നിന്നെത്തിയ വ്ലോഗര്‍ ദമ്പതിമാർക്ക് നേരെ തൃശ്ശൂർ പൂരത്തിനിടെ ലൈംഗിക അതിക്രമം നടത്തിയതായി ആരോപണം.
ലോകമാകെ യാത്ര വിവരണം ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന മക്കൻസി, കിനൻ എന്നിവർക്കാണ് ദുരനുഭവം ഉണ്ടായത്.
സംഭവത്തിന് പിന്നാലെ യുഎസുകാരികാരിയായ മക്കൻസിയും ബ്രിട്ടിഷുകാരനായ കിനിനും വീഡിയോ ദൃശ്യങ്ങൾ സഹിതം നേരിട്ട ദുരവസ്ഥ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചു.
പൂരനഗരിയിൽ കണ്ടുമുട്ടിയ ഒരാളോട് വിശേഷങ്ങൾ ചോദിച്ചറിയുമ്പോഴാണ് മക്കൻസിയെ അയാൾ ബലമായി ചുംബിക്കാൻ ശ്രമിച്ചത്. മക്കൻസി എതിർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
മക്കസി കുതറി മാറിയപ്പോൾ കിനാനും തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുന്നുണ്ട്. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ തന്റെ ജനനേന്ദ്രിയത്തിൽ സ്പർശിച്ചതായാണ് കീനൻ പറയുന്നത്.
ദൃശ്യങ്ങൾ പുറത്ത് വന്നെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
.
Latest news
പണിയെടുക്കാൻ വാണിജ്യ റോബോട്ടുകൾ: വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ, ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല
കൊച്ചി:മനുഷ്യനെപ്പോലെ സൂക്ഷ്മമായി പെരുമാറുന്ന റോബട്ടിനെ (ഹ്യൂമനോയ്ഡ് റോബട്ട്) അടുത്ത വർഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിൽ വിൽപനയ്ക്കെത്തിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക്.
ഇത്തരം റോബട്ടുകളെ വിപണയിൽ അവതരിപ്പിച്ച് വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നാണ് ടെസ്ല പ്രതിക്ഷിക്കുന്നത്.പുതിയ റോബോട്ടുകളെ പരീക്ഷണാടിസ്ഥാനത്തിൽ വിവിധ കമ്പനികൾ വികസിപ്പിച്ചുകൊണ്ടിരിക്കേയാണ് ടെസ്‌ലയുടെ പ്രഖ്യാപനം പുറത്തുവന്നിട്ടുള്ളത്.
ഫാക്ടറികളിലെ ജോലിക്ക് ഉപയോഗിക്കാവുന്ന യന്ത്രത്തിന് ഒപ്റ്റിമസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ വർഷം പരീക്ഷണ പ്രവർത്തനം തുടങ്ങുമെന്നും മസ്ക് നിക്ഷേപക യോഗത്തിൽ പറഞ്ഞു.
ഇതിനിടയിൽ ജപ്പാനിൽ ഹോണ്ട, ഹ്യുണ്ടായ് തുടങ്ങി കമ്പനികളും ഹ്യൂമനോയ്ഡുകളെ വികസിപ്പിക്കുന്നുണ്ടെന്നുമുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.
Latest news
ഉള്ള്യേരിയിൽ “ബോംബ്” പരിഭ്രാന്തി പരത്തി
കോഴിക്കോട്: ഉള്ള്യേരിയിൽ ബോംബ് കണ്ടെത്തിയെന്ന് വ്യാജ വാർത്ത. നാളുകളായി പ്രവർത്തിക്കുന്ന ഹോട്ടലിന് സമീപത്തായി ബോംബ് കണ്ടെത്തിയെന്നാണ് വാർത്ത പരന്നത്. തെങ്ങുകയറ്റ തൊഴിലാളിയാണ് ഉപേക്ഷിച്ച നിലയിൽ ബോബെന്ന് സംശയിക്കുന്ന തരത്തിലുള്ള ടിന്നുകൾ കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ പൊലീസ് എത്തി പരിശോധന നടത്തിയശേഷം പയ്യോളി ബോംബ് സ്ക്വാഡിനെയും ബാലുശ്ശേരി ഡോഗ് സ്ക്വാഡിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവർ സ്ഥലത്തെത്തി കണ്ടെടുത്ത ടിന്നുകൾ സ്ക്വാഡ് എക്സ്പ്ലോസീവ് റിങ്ങിലേക്കിറക്കി പരിശോധന നടത്തിയതിലൂടെയാണ് ഇത് ബോംബല്ലെന്നും ഉപേക്ഷിച്ച പ്രോട്ടീൻ പൗഡറുകളുടെ ടിന്നാണെന്നും സ്ഥിരീകരിച്ചത്.
Film News
ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി സാനിയ ഇയ്യപ്പൻ: ചിത്രങ്ങൾ വൈറൽ, പിന്നാലെ വ്യാപക വിമർശനവും
ഗോവ: ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി നടി സാനിയ ഇയ്യപ്പൻ്റെ പോസ്റ്റിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നു.
അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗോവയിലായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം. ജന്മദിന ചിത്രങ്ങളും നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.
പോസ്റ്റിന് പിന്നാലെ താരങ്ങൾ ഉൾപ്പെടെ നിരവധി ആളുകളാണ് നടിക്ക് ആശംസകളുമായി എത്തിയത്.
ചിലർ വസ്ത്രധാരണം മോശമാണെന്ന് എഴുതിയപ്പോൾ മറ്റ് ചിലർ അത്തരം വിമർശകർക്കുള്ള മറുപടിയാണ് താരത്തിന്റെ പുതിയ വസ്ത്രം എന്നും കമന്റിൽ കുറിച്ചു.
Latest news
പാറമ്പുഴ കൂട്ടകൊലപാതകം: പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി, 20 വർഷം ഇളവില്ലാതെ തടവ് അനുഭവിക്കാനും വിധി
കൊച്ചി: പാറമ്പുഴ കൂട്ടക്കൊല കേസിൽ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഹൈകോടതി ഉത്തരവ്. പ്രതി നരേന്ദ്ര കുമറിന് 20 വർഷം ഇളവില്ലാതെ തടവുശിക്ഷ വിധിച്ചു.
2015 മേയ് 16ന് പാറമ്പുഴയിൽ ഡ്രൈക്ലീനിങ് സ്ഥാപനം നടത്തിയിരുന്ന ലാലസൻ, ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറായ ഭാര്യ പ്രസന്ന, മൂത്ത മകൻ പ്രവീൺ ലാൽ എന്നിവരെ കൊലപ്പെടുത്തിയതായാണ് കേസ്.
സംഭവവുമായി ബന്ധപെട്ട് വീട്ടിലെ ഡ്രൈ ക്ലീനിങ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഉത്തർ പ്രദേശിലെ ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാർ (26)നെ പോലീസ് അറസ്റ്റ് ചെയ്യ്തിരുന്നു.വിചാരണാവേളയിൽ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുകയും പിന്നാലെ ശിക്ഷയ്ക്കെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അതിക്രൂരമായ കൊലപാതകമാണ് നടന്നത് എന്നതിൽ യാതൊരു സംശയവുമില്ലെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാരും വി.എം.ശ്യാം കുമാറും ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും ശിക്ഷിച്ചതുമായ വിചാരണ ഹൈക്കോടതിയുടെ ഉത്തരവും ശരിവച്ചു. എന്നാൽ ഒരു മനുഷ്യനാണ് എന്നതും സാഹചര്യത്തെളിവുകളാണ് പ്രതിക്കെതിരെ ഉള്ളത് എന്നതും ചൂണ്ടിക്കാട്ടിയാണ് വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുന്നുവെന്ന് കോടതി വ്യക്തമാക്കിയത്.
-
Latest news4 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news3 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news3 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news3 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news1 week ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized3 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news4 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ
-
Latest news4 weeks ago
കള്ളാട് കൊലപാതകം; തെളിവുകളുടെ അഭാവം വെല്ലുവിളി, പ്രതിയെക്കുറിച്ച് സൂചനയില്ല, അന്വേഷണം ഊർജിതമെന്നും പോലീസ്