Latest news
പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചെന്ന് സമരക്കാർ,താൻ അറിഞ്ഞിട്ടില്ലന്ന് കെഎച്ച്ടിസി ഡയറക്ടർ; മൂന്നാറിലെ സിഐടിയു സമരത്തെചൊല്ലി വാദപ്രതിവാദം ശക്തം
![](https://m4malayalam.in/wp-content/uploads/2022/08/citu.jpg)
മൂന്നാർ;കേരള ഹൈഡൽ ടൂറിസം മൂന്നാർ സർക്യൂട്ടിന്റെ കീഴിലുള്ള പാർക്കിൽ സിഐടിയു ഇന്നലെ രാവിലെ ആരംഭിച്ച അനിശ്ചിതകാല സമരം മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ചു.സ്ഥലം മാറ്റിയവരെ തിരിച്ചടുക്കാതെ സമരം അവസാനിപ്പിക്കില്ല എന്നാണ് നേതൃത്വം പ്രഖ്യാപിച്ചിരുന്നത്.
ആവശ്യങ്ങൾ ഈ മാസം 20 നുള്ളിൽ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് ഹൈഡൽ ടൂറിസം ഡയറക്ടർ ഉറപ്പു നൽകിയതിതായിട്ടാണ് സിഐടിയു പ്രാദേശിക നേതാവ് കെ.കെ വിജയൻ ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചത്.എന്നാൽ സമരക്കാരുമായി താൻ ചർച്ചനടത്തിയിട്ടില്ലന്നും ഒരു ഉറപ്പും നൽകിയിട്ടില്ലന്നുമാണ് ഹൈഡൽ ടൂറിസം ഡയറക്ടർ നരേന്ദ്രനാഥ വെല്ലൂരിയുടെ നിലപാട്.
ഇതോടെ സമരം വെറും പ്രഹസനം മാത്രമായിരുന്നെന്നും തൊഴിലാളികളെ വഞ്ചിച്ചെന്നും ആരോപിച്ച് കോൺഗ്രസ് അനുകൂല യൂണിയൻ നേതൃത്വം സംഭവം ചർച്ചയാക്കിയിരിക്കുകയാണ്.
സമരത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് ടൂറിസം ഡയറക്ടർ പങ്കുവയ്ക്കുന്ന വിവരങ്ങൾ ചുവടെ
ഹൈഡൽ ടൂറിസം ജീവനക്കാരായ 53 പേരെ സ്ഥലം മാറ്റിയിരുന്നു.ഇതിൽ വയനാട് നിന്നും മൂന്നാറിലേക്ക് 10 പേർക്ക് സ്ഥലം മാറ്റം നൽകിയിരുന്നു.മൂന്നാറിൽ നിന്നും 10 പേരെ വയനാടിനും മാറ്റിയിരുന്നു.ഇത് സ്വാഭാവിക നടപടി മാത്രമാണ്.
അന്വേഷണത്തിൽ ക്രമേക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വയനാട് കേന്ദ്രത്തിൽ നിന്നും ഒരു ജീവനക്കാരനെ പുറത്താക്കാനും മറ്റുള്ളവരെ സ്ഥലം മാറ്റാനും വിജിലൻസ് ശുപാർശ ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും അധികം ജീവനക്കാരെ ഒറ്റയടിക്ക് സ്ഥലം മാറ്റം നൽകേണ്ടിവന്നത്.കൂടുതൽപേരെ ഉൾക്കൊള്ളാൻ സാധിക്കുന്നത് മൂന്നാർ ആണെന്ന് വ്യക്തമായതിനാലാണ് 10 പേരെ അവിടേയ്ക്ക് മാറ്റിയത്.
സ്ഥലം മാറ്റപ്പെട്ടവർക്ക് ആക്ഷേപം ബോധിപ്പിക്കാൻ 7 ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു.29 പേർ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.ഇവർ ഉന്നയിച്ച ആക്ഷേപങ്ങളുടെ നിജസ്ഥിതി പഠിക്കാൻ കൂടുതൽ സമയം ആവശ്യമാണ്.അതുകൊണ്ട് ഇതുവരെ തീരുമാനം എടുത്തിട്ടില്ല.സിഐടിയു യൂണിയൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം പ്രഖ്യാപിക്കുന്നതായി കാണിച്ച് നോട്ടീസ് നൽകിയിരുന്നു.
യൂണിയന്റെ ആരോപണം വാസ്തവിരുദ്ധമാണെന്നും ഇത് തെളിയിക്കുന്ന രേഖകൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഈ മാസം 16-ന് ഒരു മണിക്ക് മുമ്പായി തിരുവനന്തപുരം റീജിയണൽ മാനേജർക്ക് നൽകേണ്ടതാണെന്നും അറയിച്ചിരുന്നു.
ആക്ഷേപങ്ങൾ സംംബന്ധിച്ച് ഈ മാസം 20-ന് ചർച്ച നടത്താമെന്ന് നേരത്തെ ധാരണയായിരുന്നു.എന്നാൽ 20-ാം തീയതി വരെ സ്ഥലം മാറ്റം സംബന്ധിച്ച തീരുമാനം മരവിപ്പിക്കണമെന്നായിരുന്നു യൂണിയന്റെ ആവശ്യം.
ഇത് അംഗികരിക്കാൻ കഴിയില്ലന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.ഇന്നലെ രാവിലെ സമരം ആരംഭിച്ചെന്നും ഉച്ചകഴിഞ്ഞ് അവസാനിപ്പിച്ചെന്നും അറിഞ്ഞു.സമരം അവസാനിപ്പിക്കാൻ ആരുമായും ചർച്ച നടത്തിയിട്ടില്ല.ഒരു ഉറപ്പും നൽകിയിട്ടില്ല.ഈ ആവശ്യവുമായി ആരും തന്നെ സന്ദർശിച്ചിട്ടും ഇല്ല.ഡയറക്ടർ വിശദമാക്കി.
ഇപ്പോഴത്തെ ഹൈഡൽ ടൂറിസം ഡയറക്ടർ നരേന്ദ്രനാഥ വെല്ലൂരി ചുമതലയേറ്റതുമുതൽ കുത്തഴിഞ്ഞുകിടന്ന ഹൈഡൽ ടൂറിസം സെന്ററുകളിലെ പ്രശ്‌നങ്ങളിൽ ഇടപെടുകയും ആവശ്യമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുകയും ചെയ്തിരുന്നു.
ഇത് ഇടത് യൂണിയൻ നേതൃത്തെ ചൊടിപ്പിച്ചിട്ടുണ്ടെന്നും ഇന്നലത്തെ സമരത്തിന് കാരണം ഇതുതന്നെ ആയിരിക്കാമെന്നുമാണ് കോൺഗ്രസ് അനുകൂല യൂണിയൻ നേതാക്കളുടെ ആരോപണം.
മൂന്നാറിലെ പ്രധാന ആകർഷക കേന്ദ്രങ്ങളിലൊന്നാണ് ഹൈഡൽ പാർക്ക്.ഇവിടെ എത്തുന്ന വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും പാർക്ക് സന്ദർശിക്കാതെ മടങ്ങാറില്ല.പഴയ മൂന്നാർ ഹൈഡൽ പാർക്ക് അടക്കമുള്ള ഹൈഡൽ ടൂറിസം സെന്ററുകളെ സമ്പൂർണ്ണമായി സ്തംഭിപ്പിച്ചും കോൺഗ്രസ് അനുകൂല സംഘടനകളിലെ ജീവനക്കാരെയടക്കം ജോലിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാതെയുമായിരുന്നു ഇന്നലെ രാവിലെ സമരം ആരംഭിച്ചത്.
ഹൈഡൽ ടൂറിസത്തിൽ മതിയായ യോഗ്യതയില്ലാത്തവരും അച്ചടക്ക നടപടി നേരിട്ട് ജോലിയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ഭരപക്ഷ യൂണിയനിലെ പ്രാദേശിക നേതാവ് അടക്കമുള്ളവർ ജോലിചെയ്യുന്നതായും വലിയ തോതിലുളള അഴിമതി നടക്കുന്നതായും കാണിച്ച് നിരവധി പരാതികൾ ഹൈഡൽ ടൂറിസം ഡയറക്ടർക്കും കെഎസ് ഇബി വിജിലൻസ് വിഭാഗത്തിനും നേരത്തെ ലഭിച്ചിരുന്നു.ഇതേ തുടർന്നുള്ള അന്വേഷണം ഇനിയും പൂർത്തിയായിട്ടില്ല.
വയനാട്ടിൽ മൂന്നാറിലേയ്ക്ക് സ്ഥലം മാറ്റം കിട്ടിയവർ ഏത് സമയവും ജോലിയിൽ പ്രവേശിക്കാൻ തയ്യാറാണ് എന്ന ഡയറക്ടറെ അറയിച്ചിട്ടുണ്ട്.എന്നാൽ മൂന്നാറിൽ നിന്നും വയനാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചവർ ഇനിയും ജോലിയിൽ പ്രവേശിക്കാൻ സന്നദ്ധത അറയിച്ചിട്ടില്ലന്നാണ് ഡയറക്ടറുടെ ഭാഗത്തുനിന്നുള്ള വിശദീകരണം.
സംഭവം ഇടത് -വലത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചൂടേറിയ ചർച്ചയായി മാറിക്കഴിഞ്ഞു.കീറാമുട്ടിയായി മാറിയ ഈ വിഷയത്തിൽ വൈദ്യുതവകുപ്പ് മന്ത്രിയുൾപ്പെടെയുള്ള ഉന്നതരുടെ ഇടപെടലിന് സാധ്യതയുണ്ടെന്നാണ് സൂചന.
![](https://i0.wp.com/m4malayalam.in/wp-content/uploads/2024/05/m4.jpg?resize=740%2C964&ssl=1)
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
![](https://i0.wp.com/m4malayalam.in/wp-content/uploads/2024/07/m4.jpg?resize=740%2C1047&ssl=1)
Latest news
സ്റ്റഡി ഇൻ കേരള പദ്ധതിക്ക് സർക്കാര്‍ അംഗീകാരം
![](https://m4malayalam.in/wp-content/uploads/2024/07/IMG_20240727_132214_1200_x_628_pixel.jpg)
തിരുവനന്തപുരം ; വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടയാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍. സ്റ്റഡി ഇൻ കേരള പദ്ധതിക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമ൪പ്പിച്ച പദ്ധതി നി൪ദേശം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
കേരളത്തിലെ വിദ്യാ൪ത്ഥികളെ ഇവിടെ തന്നെ പിടിച്ചുനിര്‍ത്തുക, പുറമെ നിന്നുള്ള വിദ്യാ൪ത്ഥികളെ ആക൪ഷിക്കുക, വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുക, ഡിമാന്‍റുള്ള കോഴ്സുകള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കുക, ഹ്രസ്വകാല കോഴ്സുകള്‍ കൂടുതല്‍ വ്യാപിപ്പിക്കുക, മൂന്നാം ലോക രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാൻ പ്രത്യേക പദ്ധതി തുടങ്ങിയ വിവിധ കാര്യങ്ങളായിരിക്കും സ്റ്റഡി ഇനി കേരളയിലൂടെ നടപ്പാക്കുക.
കേരളത്തില്‍ നിന്ന് ഓരോ വര്‍ഷവും ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പഠനത്തിനായി പോകുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുന്നത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ വിശദമായ വാര്‍ത്താപരമ്പര നല്‍കിയിരുന്നു.
![](https://i0.wp.com/m4malayalam.in/wp-content/uploads/2024/05/m4.jpg?resize=740%2C964&ssl=1)
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
![](https://i0.wp.com/m4malayalam.in/wp-content/uploads/2024/07/m4.jpg?resize=740%2C1047&ssl=1)
Latest news
പാരീസ് ഒളിമ്ബിക്സ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യൻ പതാകയേന്തി പി.വി. സിന്ധു
![](https://m4malayalam.in/wp-content/uploads/2024/07/IMG_20240727_125207_1200_x_628_pixel.jpg)
പാരിസ് ; പാരീസില്‍ ഒളിമ്ബിക്സ് 2024 ന് വർണാഭമായ തുടക്കം. ഒരു മിനിറ്റിലധികം നീണ്ടുനിന്ന ആമുഖ വീഡിയോ പ്രദർശനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. ആമുഖ വീഡിയോയ്ക്ക് ശേഷം ഓരോ രാജ്യങ്ങളുടെയും താരങ്ങളുമായി മാർച്ച് പാസ്റ്റ് ആരംഭിച്ചു. ഗ്രീസ് താരങ്ങളുടെ വരവോടെയാണ് മാർച്ച് പാസ്റ്റിന് തുടക്കമിട്ടത്.
പിന്നാലെ ദക്ഷിണാഫ്രിക്ക, അങ്കോള, അർജന്‍റീന, ബഹ്റൈൻ എന്നീ രാജ്യങ്ങളുടെ താരങ്ങളും എത്തി. ഹോണ്ടുറാസിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളെയും വഹിച്ച് കൊണ്ടുള്ള ബോട്ട് സെയ്ന്‍ നദിയിലൂടെ കടന്നുപോയി. പി.വി. സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത്. 12 വിഭാഗങ്ങളില്‍ നിന്നായി 78 പേരാണ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്.
ഐഫല്‍ ടവറിനു മുന്നില്‍ സെൻ നദിക്കരയിലുള്ള ട്രൊക്കാദിറോ ഗാർഡനില്‍ മാർച്ച് പാസ്റ്റ് അവസാനിക്കും. തുടർന്ന് ഒളിന്പിക് ദീപം തെളിക്കും. ആകെ 117 താരങ്ങളാണ് ഇന്ത്യയ്ക്കായി ഒളിന്പിക്സില്‍ പങ്കെടുക്കുന്നത്. ഇന്നത്തെ മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തില്ല.
![](https://i0.wp.com/m4malayalam.in/wp-content/uploads/2024/05/m4.jpg?resize=740%2C964&ssl=1)
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
![](https://i0.wp.com/m4malayalam.in/wp-content/uploads/2024/07/m4.jpg?resize=740%2C1047&ssl=1)
Latest news
സിനിമ ചിത്രീകരണത്തിനിടെ വാഹനാപകടം: അർജ്ജുൻ അശോകനും സംഗിതിനും പരുക്ക്, കാർ പൂർണമായും തകർന്നു
![](https://m4malayalam.in/wp-content/uploads/2024/07/IMG-20240727-WA0004.jpg)
കൊച്ചി: എം. ജി റോഡിൽ സിനിമ ചിത്രികാരണത്തിനിടെ കാർ തലകിഴായി മറിഞ്ഞ് അപകടം. നടൻ അർജ്ജുൻ അശോകൻ അടക്കമുള്ളവർക്ക് പരുക്കേറ്റു.
കൊച്ചി എംജി റോഡിൽ വച്ച് ഇന്ന് പുലർച്ചെ 1:45നായിരുന്നു അപകടം ഉണ്ടായത്.നടൻമാർ സഞ്ചരിച്ച കാർ സമീപം നിന്ന ഡെലിവറി ബോയിയെയും, ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ച് തലകീഴായി മറിയുകയായിരുന്നു.
അപകടത്തിൽപ്പെട്ട കാർ ബൈക്കുകളിലും തട്ടി.അപകടത്തിൽ നടൻ അർജ്ജുൻ അശോകനും സംഗീതിനും പരുക്കേറ്റു. സംഗീതിന്റെ കഴുത്തിന് പൊട്ടലുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം.
അപകടസാമയം കാർ ഓടിച്ചത് നടന്മാരല്ലന്നും സ്റ്റണ്ട് മാസ്റ്ററുടെ ടീമിൽ പെട്ടയാളാണെന്നുമാണ് പുറത്തുവരുന്ന വിവരം. കാർ ചെയ്സിങ് സീനിന്റെ ഡ്രോൺ ഷോട്ട് ചിത്രീകരിക്കുന്നതിനിടെയാണ് സംഭവമെന്നും സിനിമയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. പരുക്കേറ്റാവരെ ആശുപത്രയിൽ പ്രേവേശിപ്പിച്ച് പ്രാഥമിക ചികിത്സനൽകി.
ഇവർക്കൊപ്പം നടൻ മാത്യു തോമസ് ഉണ്ടായിരുന്നു എന്ന വാർത്ത തെറ്റാണെന്നും, ബ്രോമൻസ് എന്ന സിനിമയുടെ ചിത്രീകരത്തിനിടെ നായിക മഹിമ നമ്പ്യാരുടെ അമിതവേഗതയിൽ കാർ ഓടിക്കുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു എന്നുമാണ് കാർ ഓടിച്ച സമയം ഒപ്പമുണ്ടായിരുന്നവർ നൽകുന്ന വിശദീകരണം.
“പല പരാവശ്യമായി രംഗം ഷൂട്ട് ചെയ്തു തീർത്തിരുന്നു. ഇതേ രംഗത്തിന്റെ ഡ്രോൺ ഷോട്ട് എടുക്കുന്ന വേളയിലായിരുന്നു അപകടം സംഭവിച്ചത്. ഡ്രോൺ ഷോട്ട് ചിത്രീകരിക്കാനായി മഹിമയ്ക്ക് പകരം കാർ ഓടിച്ചത് പരിചയസമ്പന്നനായ സ്റ്റണ്ട് ടീമിലെ ഡ്രൈവർ ആയിരുന്നു.
ഡ്രൈവർക്കൊപ്പം മുൻ സീറ്റിൽ അർജുനും പിന്നിൽ സംഗീതയുമാണ് ഉണ്ടായിരുന്നത്. ഈ സമായാണ് കാർ അപകടത്തിൽ പെടുന്നത്.”
നിലവിൽ അർജ്ജുനും വാഹനമോടിച്ചയാൾക്കും നിസാര പരുക്കുകളെ ഉള്ളൂ എന്നാണ് ലഭ്യമാകുന്ന പ്രഥാമിക വിവരം. ഇടിയുടെ ആഗതത്തിൽ കാർ പൂർണമായും തകർന്നു.
കാർ അപകടത്തിന് പിന്നലെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട് .കാറിൽ ക്യാമറയും മറ്റ് സജ്ജീകരണങ്ങളും ഉണ്ടായിരുന്നതായും, ഓവർ ടേക് ചെയ്യുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ഇരുവാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു എന്നുമാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ദൃക്‌സാക്ഷികൾ പറയുന്നത്.
രംഗങ്ങൾ ചിത്രിക്കുന്ന കാര്യം വിളിച്ച് പറഞ്ഞിരുനെന്നും എന്നാൽ നേരിട്ട് അനുമതി വാങ്ങിയിട്ടുണ്ടായിരുന്നില്ലെന്നും പോലീസും വക്തമാക്കി.നിലവിൽ അമിത വേഗത്തിൽ വാഹനം ഓടിച്ചതിന് സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
അപകടസമയം കാർ ഓടിച്ചിരുന്നത് ആരാണ് എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ ഒന്നുകൂടി പരിശോധിച്ച ശേഷമേ ഈ കാര്യാങ്ങൾ വ്യക്തമാകൂ എന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
![](https://i0.wp.com/m4malayalam.in/wp-content/uploads/2024/05/m4.jpg?resize=740%2C964&ssl=1)
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
![](https://i0.wp.com/m4malayalam.in/wp-content/uploads/2024/07/m4.jpg?resize=740%2C1047&ssl=1)
Latest news
നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് സംസ്ഥാനങ്ങള്‍ നിരക്ക് നിശ്ചയിച്ചാല്‍ വാറ്റിന് പകരം ജി എസ് റ്റി പരിഗണക്കാമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍
![](https://m4malayalam.in/wp-content/uploads/2024/07/IMG_20240727_110841_1200_x_628_pixel.jpg)
ന്യൂഡൽഹി ; സംസ്ഥാന സർക്കാരുകള്‍ നിർദ്ദേശം അംഗീകരിച്ച് അനുയോജ്യമായ നിരക്ക് നിശ്ചയിച്ചാല്‍ പെട്രോളിനും ഡീസലിനും വാറ്റ് എന്നതിന് പകരം ജിഎസ്ടി പ്രകാരം നികുതി ചുമത്താമെന്ന് വ്യക്തമാക്കി ധനമന്ത്രി നിർമ്മല സീതാരാമൻ .
സംസ്ഥാനങ്ങള്‍ നിരക്ക് നിശ്ചയിച്ച് എല്ലാവരും ഒത്തുചേരുകയും ജിഎസ്ടിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് തീരുമാനിക്കുകയും ചെയ്താല്‍, ഞങ്ങള്‍ക്ക് അത് ഉടനടി നടപ്പിലാക്കാൻ കഴിയും,’ ധനമന്ത്രി വെളിപ്പെടുത്തി.
നിലവില്‍ പെട്രോളിനും ഡീസലിനും ഓരോ സംസ്ഥാനങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത വിലയാണുള്ളത് , കാരണം ഓരോ സംസ്ഥാനവും ചുമത്തുന്നത് വ്യത്യസ്ത നികുതിയാണ്, ഇതിനു ശേഷം കേന്ദ്രത്തിൻ്റെ എക്സൈസ് ഡ്യൂട്ടി ഇതിന് മുകളില്‍ ഈടാക്കുന്നു, അതായത് അന്തിമ ഉപഭോക്താവ് രണ്ട് തവണ നികുതി അടയ്ക്കുന്നു – ഒരിക്കല്‍ സംസ്ഥാന സർക്കാരിനും പിന്നെ വീണ്ടും കേന്ദ്രത്തിനും.
രണ്ടും ജിഎസ്ടി ലിസ്റ്റിലേക്ക് മാറ്റിയാല്‍ പിന്നെ ഉപഭോക്താവ് ഒരു തവണ മാത്രമേ നികുതി അടക്കേണ്ടി വരുകയുള്ളൂ, ഇത് പെട്രോള്‍ വില ഗണ്യമായി കുറയുന്നതിന് കാരണമാകും
![](https://i0.wp.com/m4malayalam.in/wp-content/uploads/2024/05/m4.jpg?resize=740%2C964&ssl=1)
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
![](https://i0.wp.com/m4malayalam.in/wp-content/uploads/2024/07/m4.jpg?resize=740%2C1047&ssl=1)
Latest news
സ്ത്രീകളുടെ നഗ്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തു ; വോളഗറെ നടുറോഡിൽ കെട്ടിയിട്ട് തല്ലി സ്ത്രീകൾ
![](https://m4malayalam.in/wp-content/uploads/2024/07/IMG_20240726_194337_1200_x_628_pixel.jpg)
പാലക്കാട് ; സ്ത്രീകളുടെ നഗ്ന വീഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് അട്ടപ്പാടി കോട്ടത്തറ ചന്തക്കാട് സ്വദേശിയായ വോളഗര്‍ മുഹമ്മദലി ജിന്നയെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ വനിതകള്‍ കെട്ടിയിട്ട് തല്ലി. അഗളി പൊലീസ് എത്തിയാണ് യുവാവിന്റെ കെട്ടഴിച്ചുവിട്ടത്. സംഭവത്തില്‍ യുവാവിനെതിരെയും അടിച്ചവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തു.
അടിയേറ്റ ജിന്നയെ പൊലീസ് കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. അട്ടപ്പാടി കോട്ടത്തറയില്‍ തുണിക്കട നടത്തുകയാണ് മുഹമ്മദില ജിന്നയെന്ന് പൊലീസ് പറഞ്ഞു. രാവിലെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീകള്‍ ജിന്നയുടെ തുണിക്കടയുടെ മുന്നില്‍ എത്തി. കടയില്‍ നിന്ന് ജിന്നയെ വിളിച്ചിറക്കി പുറത്തേക്ക് കൊണ്ടുവന്നു.
അതിനുശേഷം കെട്ടിയിട്ട് നടുറോഡിലിട്ട് പൊതിരെ തല്ലുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ഇയാളെ മോചിപ്പിച്ചത്. യുവാവിനെ അടിക്കാനുള്ള കാരണം നാട്ടുകാര്‍ ചോദിച്ചപ്പോള്‍ സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ എടുത്ത് സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിച്ചാതാണ് കാരണമെന്നാണ് ഇവര്‍ പറയുന്നത്.
കൂടാതെ സ്ത്രീകളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ഫോട്ടോയ്ക്ക് താഴെ വൃത്തിക്കെട്ട കമന്റുകള്‍ ഇടുന്നതും അതിന് താഴെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ ഇടുന്നതും പതിവാണെന്നും ഇവര്‍ ആരോപിച്ചു. സ്ത്രീകളുടെ പരാതിയില്‍ ജിന്നയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
സ്ത്രീകളെ അപമാനിച്ചതുള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്. ജിന്നയുടെ പരാതിയില്‍ സ്ത്രീകള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. നടുറോഡില്‍ മര്‍ദിച്ചുവെന്ന പരാതിയിലാണ് അഗളി പൊലീസ് തമിഴ്‌നാട് സ്വദേശികളായ സ്ത്രീകള്‍ക്കെതിരെ കേസ് എടുത്തത്.
![](https://i0.wp.com/m4malayalam.in/wp-content/uploads/2024/05/m4.jpg?resize=740%2C964&ssl=1)
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
![](https://i0.wp.com/m4malayalam.in/wp-content/uploads/2024/07/m4.jpg?resize=740%2C1047&ssl=1)
-
Latest news3 weeks ago
കോതമംഗലം കുളങ്ങാട്ടുകുഴി ആലുംചോട് പൈനാപ്പിൾ തോട്ടത്തിൽ കാട്ടുകൊമ്പന്റെ ജഡം കണ്ടെത്തി; ഷോക്കേറ്റ് ചരിഞ്ഞതെന്ന് പ്രാഥമീക നിഗമനം
-
Latest news4 weeks ago
അഴിമതി കുരുക്കിൽ പുരസ്കാര ജേതാവും ;മുൻ മൂന്നാർ പഞ്ചായത്ത് സെക്രട്ടറി കെ.എൻ സഹജനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി
-
Latest news3 weeks ago
വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 17കാരി ഗർഭിണി:സമപ്രായക്കാരനെതിരെ പോക്സോ ചുമത്തി കേസെടുത്തു
-
News4 weeks ago
വിവാഹം കഴിഞ്ഞ് രണ്ടാഴ്ച, 22 കാരൻ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
-
Latest news2 weeks ago
കോതമംഗലം ചേലാട് ഏഴാംക്ലാസ് വിദ്യാർത്ഥിയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
-
Latest news4 weeks ago
എംഡിഎംഎ കടത്ത് ടൂറിസ്റ്റ് ബസിൽ,പണം മുടക്കുന്നത് ആർഭാട ജീവിതത്തിനും ലഹരിയ്ക്കും;ത24 കാരി ജൂമി പിടയിൽ
-
Latest news3 weeks ago
പാമ്പ് കടിച്ചാൽ എന്ത് ചെയ്യും?: തിരിച്ചു കടിച്ച യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു
-
Latest news4 weeks ago
മുട്ടയുണ്ടോ എന്നുനോക്കാൻ കോഴിക്കൂട്ടിൽ കൈയ്യിട്ട വീട്ടമ്മ പാമ്പുകടിയേറ്റു മരിച്ചു.