Latest news
പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചെന്ന് സമരക്കാർ,താൻ അറിഞ്ഞിട്ടില്ലന്ന് കെഎച്ച്ടിസി ഡയറക്ടർ; മൂന്നാറിലെ സിഐടിയു സമരത്തെചൊല്ലി വാദപ്രതിവാദം ശക്തം

മൂന്നാർ;കേരള ഹൈഡൽ ടൂറിസം മൂന്നാർ സർക്യൂട്ടിന്റെ കീഴിലുള്ള പാർക്കിൽ സിഐടിയു ഇന്നലെ രാവിലെ ആരംഭിച്ച അനിശ്ചിതകാല സമരം മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ചു.സ്ഥലം മാറ്റിയവരെ തിരിച്ചടുക്കാതെ സമരം അവസാനിപ്പിക്കില്ല എന്നാണ് നേതൃത്വം പ്രഖ്യാപിച്ചിരുന്നത്.
ആവശ്യങ്ങൾ ഈ മാസം 20 നുള്ളിൽ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് ഹൈഡൽ ടൂറിസം ഡയറക്ടർ ഉറപ്പു നൽകിയതിതായിട്ടാണ് സിഐടിയു പ്രാദേശിക നേതാവ് കെ.കെ വിജയൻ ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചത്.എന്നാൽ സമരക്കാരുമായി താൻ ചർച്ചനടത്തിയിട്ടില്ലന്നും ഒരു ഉറപ്പും നൽകിയിട്ടില്ലന്നുമാണ് ഹൈഡൽ ടൂറിസം ഡയറക്ടർ നരേന്ദ്രനാഥ വെല്ലൂരിയുടെ നിലപാട്.
ഇതോടെ സമരം വെറും പ്രഹസനം മാത്രമായിരുന്നെന്നും തൊഴിലാളികളെ വഞ്ചിച്ചെന്നും ആരോപിച്ച് കോൺഗ്രസ് അനുകൂല യൂണിയൻ നേതൃത്വം സംഭവം ചർച്ചയാക്കിയിരിക്കുകയാണ്.
സമരത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് ടൂറിസം ഡയറക്ടർ പങ്കുവയ്ക്കുന്ന വിവരങ്ങൾ ചുവടെ

ഹൈഡൽ ടൂറിസം ജീവനക്കാരായ 53 പേരെ സ്ഥലം മാറ്റിയിരുന്നു.ഇതിൽ വയനാട് നിന്നും മൂന്നാറിലേക്ക് 10 പേർക്ക് സ്ഥലം മാറ്റം നൽകിയിരുന്നു.മൂന്നാറിൽ നിന്നും 10 പേരെ വയനാടിനും മാറ്റിയിരുന്നു.ഇത് സ്വാഭാവിക നടപടി മാത്രമാണ്.
അന്വേഷണത്തിൽ ക്രമേക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വയനാട് കേന്ദ്രത്തിൽ നിന്നും ഒരു ജീവനക്കാരനെ പുറത്താക്കാനും മറ്റുള്ളവരെ സ്ഥലം മാറ്റാനും വിജിലൻസ് ശുപാർശ ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും അധികം ജീവനക്കാരെ ഒറ്റയടിക്ക് സ്ഥലം മാറ്റം നൽകേണ്ടിവന്നത്.കൂടുതൽപേരെ ഉൾക്കൊള്ളാൻ സാധിക്കുന്നത് മൂന്നാർ ആണെന്ന് വ്യക്തമായതിനാലാണ് 10 പേരെ അവിടേയ്ക്ക് മാറ്റിയത്.
സ്ഥലം മാറ്റപ്പെട്ടവർക്ക് ആക്ഷേപം ബോധിപ്പിക്കാൻ 7 ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു.29 പേർ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.ഇവർ ഉന്നയിച്ച ആക്ഷേപങ്ങളുടെ നിജസ്ഥിതി പഠിക്കാൻ കൂടുതൽ സമയം ആവശ്യമാണ്.അതുകൊണ്ട് ഇതുവരെ തീരുമാനം എടുത്തിട്ടില്ല.സിഐടിയു യൂണിയൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം പ്രഖ്യാപിക്കുന്നതായി കാണിച്ച് നോട്ടീസ് നൽകിയിരുന്നു.
യൂണിയന്റെ ആരോപണം വാസ്തവിരുദ്ധമാണെന്നും ഇത് തെളിയിക്കുന്ന രേഖകൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഈ മാസം 16-ന് ഒരു മണിക്ക് മുമ്പായി തിരുവനന്തപുരം റീജിയണൽ മാനേജർക്ക് നൽകേണ്ടതാണെന്നും അറയിച്ചിരുന്നു.
ആക്ഷേപങ്ങൾ സംംബന്ധിച്ച് ഈ മാസം 20-ന് ചർച്ച നടത്താമെന്ന് നേരത്തെ ധാരണയായിരുന്നു.എന്നാൽ 20-ാം തീയതി വരെ സ്ഥലം മാറ്റം സംബന്ധിച്ച തീരുമാനം മരവിപ്പിക്കണമെന്നായിരുന്നു യൂണിയന്റെ ആവശ്യം.
ഇത് അംഗികരിക്കാൻ കഴിയില്ലന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.ഇന്നലെ രാവിലെ സമരം ആരംഭിച്ചെന്നും ഉച്ചകഴിഞ്ഞ് അവസാനിപ്പിച്ചെന്നും അറിഞ്ഞു.സമരം അവസാനിപ്പിക്കാൻ ആരുമായും ചർച്ച നടത്തിയിട്ടില്ല.ഒരു ഉറപ്പും നൽകിയിട്ടില്ല.ഈ ആവശ്യവുമായി ആരും തന്നെ സന്ദർശിച്ചിട്ടും ഇല്ല.ഡയറക്ടർ വിശദമാക്കി.
ഇപ്പോഴത്തെ ഹൈഡൽ ടൂറിസം ഡയറക്ടർ നരേന്ദ്രനാഥ വെല്ലൂരി ചുമതലയേറ്റതുമുതൽ കുത്തഴിഞ്ഞുകിടന്ന ഹൈഡൽ ടൂറിസം സെന്ററുകളിലെ പ്രശ്നങ്ങളിൽ ഇടപെടുകയും ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുകയും ചെയ്തിരുന്നു.
ഇത് ഇടത് യൂണിയൻ നേതൃത്തെ ചൊടിപ്പിച്ചിട്ടുണ്ടെന്നും ഇന്നലത്തെ സമരത്തിന് കാരണം ഇതുതന്നെ ആയിരിക്കാമെന്നുമാണ് കോൺഗ്രസ് അനുകൂല യൂണിയൻ നേതാക്കളുടെ ആരോപണം.
മൂന്നാറിലെ പ്രധാന ആകർഷക കേന്ദ്രങ്ങളിലൊന്നാണ് ഹൈഡൽ പാർക്ക്.ഇവിടെ എത്തുന്ന വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും പാർക്ക് സന്ദർശിക്കാതെ മടങ്ങാറില്ല.പഴയ മൂന്നാർ ഹൈഡൽ പാർക്ക് അടക്കമുള്ള ഹൈഡൽ ടൂറിസം സെന്ററുകളെ സമ്പൂർണ്ണമായി സ്തംഭിപ്പിച്ചും കോൺഗ്രസ് അനുകൂല സംഘടനകളിലെ ജീവനക്കാരെയടക്കം ജോലിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാതെയുമായിരുന്നു ഇന്നലെ രാവിലെ സമരം ആരംഭിച്ചത്.
ഹൈഡൽ ടൂറിസത്തിൽ മതിയായ യോഗ്യതയില്ലാത്തവരും അച്ചടക്ക നടപടി നേരിട്ട് ജോലിയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ഭരപക്ഷ യൂണിയനിലെ പ്രാദേശിക നേതാവ് അടക്കമുള്ളവർ ജോലിചെയ്യുന്നതായും വലിയ തോതിലുളള അഴിമതി നടക്കുന്നതായും കാണിച്ച് നിരവധി പരാതികൾ ഹൈഡൽ ടൂറിസം ഡയറക്ടർക്കും കെഎസ് ഇബി വിജിലൻസ് വിഭാഗത്തിനും നേരത്തെ ലഭിച്ചിരുന്നു.ഇതേ തുടർന്നുള്ള അന്വേഷണം ഇനിയും പൂർത്തിയായിട്ടില്ല.
വയനാട്ടിൽ മൂന്നാറിലേയ്ക്ക് സ്ഥലം മാറ്റം കിട്ടിയവർ ഏത് സമയവും ജോലിയിൽ പ്രവേശിക്കാൻ തയ്യാറാണ് എന്ന ഡയറക്ടറെ അറയിച്ചിട്ടുണ്ട്.എന്നാൽ മൂന്നാറിൽ നിന്നും വയനാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചവർ ഇനിയും ജോലിയിൽ പ്രവേശിക്കാൻ സന്നദ്ധത അറയിച്ചിട്ടില്ലന്നാണ് ഡയറക്ടറുടെ ഭാഗത്തുനിന്നുള്ള വിശദീകരണം.
സംഭവം ഇടത് -വലത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചൂടേറിയ ചർച്ചയായി മാറിക്കഴിഞ്ഞു.കീറാമുട്ടിയായി മാറിയ ഈ വിഷയത്തിൽ വൈദ്യുതവകുപ്പ് മന്ത്രിയുൾപ്പെടെയുള്ള ഉന്നതരുടെ ഇടപെടലിന് സാധ്യതയുണ്ടെന്നാണ് സൂചന.
Latest news
ബീഎൽറാം സാധരണ നിലയിലേയ്ക്ക് ;അരിക്കൊമ്പൻ കാടുകയറി, വനത്തിലേയ്ക്ക് നീങ്ങാൻ മടിച്ച് ആനക്കൂട്ടം, ഭീതിവേണ്ടെന്ന് വനംവകുപ്പും

മൂന്നാർ;അരിക്കൊമ്പൻ കാടുകയറി.കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന കൂട്ടത്തിന്റെ നീക്കം മന്ദഗതിയിൽ.ബിഎൽറാമിൽ ജനജീവിതം സാധാരണ നിലയിലെന്നും ജാഗ്രത തുടരുന്നുണ്ടെന്നും വനംവകുപ്പ് അധികൃതർ.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആനക്കൂട്ടത്തെ തുരത്താൻ ആർ ആർ ടി സംഘം പരിശ്രമിച്ചുവരികയായിരുന്നു.പ്രദേശത്ത് നാശനഷ്ടങ്ങൾ വിതച്ചിരുന്ന അരികൊമ്പനെ ഇന്നലെ വൈകുന്നേരത്തോടെയാണ് ദൗത്യസംഘം കാടുകയറ്റിയത്.കുഞ്ഞുങ്ങളും പിടകളും ഉൾപ്പെടെ 10 എണ്ണം വരുന്ന കൂട്ടത്തെ കാടുകയറ്റുന്നതിനുള്ള നീക്കം ഇനിയും വിജയിച്ചിട്ടില്ല.
പന്നിയാർ എസ്റ്റേറ്റിൽ നിലയുറപ്പിരുന്ന ആനക്കൂട്ടം പത്തേക്കർ ഭാഗത്തേയ്ക്ക് മാറിയതായിട്ടാണ് വനംവകുപ്പ് അധികൃതരിൽ നിന്നും ലഭിയ്ക്കുന്ന വിവരം.കുഞ്ഞുങ്ങൾ കൂടെയുള്ളതിനാലാണ് ആനക്കൂട്ടം വേഗത്തിൽ കാട്ടിലേയ്ക്ക് മടങ്ങാൻ കൂട്ടാക്കാത്തത് എന്നാണ് ആർ ആർ ടി സംഘത്തിന്റെ നിഗമനം.
ഒരാഴ്ചയോളമായി പന്നിയാർ എസ്റ്റേറ്റിലും പരിസരപ്രദേശങ്ങളിലും ആനക്കൂട്ടം എത്തിയിരുന്നു.പന്നിയാർ എസ്റ്റേറ്റിൽ വച്ച് ഫോറസ്റ്റ് വാച്ചർ ശക്തിവേലൽ ആന ആക്രണത്തിൽ കൊല്ലപ്പെട്ടിരുന്നു.കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇവിടുത്തെ റേഷൻകട രണ്ട് തവണ ആന തകർത്തിരുന്നു.

നാട്ടുകാർ അരിക്കൊമ്പൻ എന്ന് പേരിട്ടിട്ടുള്ള കാട്ടുകൊമ്പനാണ് റേഷൻകട തകർത്തതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.വീടും കടകളുമെല്ലാം തകർത്ത് അരിതിന്നുന്ന രീതി തുടർന്നുവരുന്നതിനാലാണ് ഈ ആനയെ നാട്ടുകാർ അരിക്കൊമ്പൻ എന്ന് വിളിച്ച് തുടങ്ങിയതെന്നാണ് പ്രദേശവാസികളിൽ നിന്നും ലഭിയ്ക്കുന്ന വിവരം.
രണ്ടുദിവസത്തിനുള്ളിൽ ബിഎൽറാം പ്രദേശത്ത് അരിക്കൊമ്പൻ രണ്ട് വീടുകൾ തകർത്തിരുന്നു.പ്രദേശവാസികളായ ബെന്നി,ഷൺമുഖവേൽ എന്നിവരുടെ വീടുകൾക്കാണ് ആനആക്രണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്.
വീടുകളുടെ കേടുപാടുകൾ പരിഹരിയ്ക്കുന്നതിന് വനംവകുപ്പധികൃതർ ആരംഭിച്ചിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിയ്ക്കുകയാണ്.
Latest news
കാട്ടുകൊമ്പനെ ശകാരിച്ച് കാടുകയറ്റി താരമായി, ജീവന്‍പൊലിഞ്ഞത് ആന ആക്രമണത്തില്‍; ഫോറസ്റ്റ് വാച്ചര്‍ ശക്തിവേലിന് ദാരുണാന്ത്യം

മൂന്നാര്‍;സാമൂഹിക മാധ്യമങ്ങളിലെ വൈറല്‍താരം ,ഫോര്‍സ്റ്റ് വാച്ചര്‍ ആനയിറങ്ങല്‍ അയ്യപ്പന്മുടി സ്വദേശി ശക്തിവേല്‍ ആന ആക്രമണത്തില്‍ കൊല്ലപ്പെട്ടു.ഞെട്ടല്‍ വിട്ടൊഴിയാതെ ഉറ്റവരും നാട്ടുകാരും.
ഇന്ന് ഉച്ചയോടെ പന്നിയാര്‍ എസ്റ്റേറ്റിലാണ് മൃതദ്ദേഹം കാണപ്പെട്ടത്.രാവിലെ പാതയോരത്ത് ശക്തിവേലിന്റെ സ്കൂട്ടര്‍ ഇരിയ്ക്കുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു.ഏറെ നേരമായിട്ടും സ്കൂട്ടര്‍ എടുക്കാന്‍ ആള് തിരകെ എത്താതിരുന്നതിനെത്തിടര്‍ന്ന് ഇവരില്‍ ചിലര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദ്ദേഹം കണ്ടെത്തിയത്.
ആനയുടെ കുത്തും ചവിട്ടും ഏറ്റാണ് മരണം സംഭവിച്ചിട്ടുള്ളതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇനയും വ്യക്തത വരുത്താനായിട്ടില്ലന്നാണ് വനംവകുപ്പ് അധികൃതര്‍ പങ്കുവയ്ക്കുന്ന വിവരം.
ഇന്നലെ രാത്രി ഈ മേഖലയില്‍ ആനക്കൂട്ടം ഇറങ്ങിയിരുന്നെന്നും ഇത് മനസ്സിലാക്കി,ആനക്കൂട്ടിന്റെ സഞ്ചാരപദം തേടിയായിരിക്കാം ശക്തിവേല്‍ ഈ ഭാഗത്തെത്തിയതെന്നും തിരച്ചിലിനടയില്‍ ആനക്കൂട്ടത്തിന് മുന്നില്‍ അകപ്പെട്ടിരിയ്ക്കാമെന്നുമാണ് നാട്ടുകാരുടെ കണക്കുകൂട്ടല്‍.

മേഖലയില്‍ ആനകളുമായി ഏറ്റവും കൂടുതല്‍ അടുത്ത് ഇടപഴകിയിരുന്ന വാച്ചര്‍മാരില്‍ ഒരാളായിരുന്നു ശക്തിവേല്‍.ശാന്തന്‍പാറ -പൂപ്പാറ റോഡില്‍ ഇറങ്ങിയ കാട്ടുകൊമ്പനെ ശക്തിവേല്‍ ശക്തിവേല്‍ ശകാരിച്ച് കാട്ടിലേയ്ക്ക് കയറ്റിവിടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായരുന്നു.
Latest news
പൂജയുടെഭാഗമെന്ന് പറഞ്ഞ് പെൺകുട്ടിയ്ക്ക് നേരെ ലൈംഗീക അതിക്രമം; മാറാടിയിലെ “സിദ്ധൻ” അമീർ പിടിയിൽ

കോലഞ്ചേരി:മന്ത്രവാദ പൂജയെന്ന പേരിൽ പെൺകുട്ടിയെ പീഢിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.സൗത്ത് മാറാടി പാറയിൽ അമീർ (38) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്.
ദോഷം മാറ്റാനുള്ള പൂജയ്ക്കാണെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.പെൺകുട്ടി കരഞ്ഞ് കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ ഇയാളെ വാഴക്കുളത്തുനിന്നും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അമീറിന് രാത്രി തട്ടുകടയിൽ ഭക്ഷണം പാകം ചെയ്യലായിരുന്നു ജോലി. പിന്നീട് സ്വന്തമായി തട്ടുകട നടത്തിയെങ്കിലും നഷ്ടമാണെന്ന് പറഞ്ഞ് നിർത്തി.തുടർന്ന് ജോത്സ്യവും മന്ത്രവാദവുമായി ചുറ്റിക്കറങ്ങുകയായിരുന്നു.

നാല് വർഷമായി കടമറ്റം നമ്പ്യാരുപടിയിൽ ജോതിഷാലയം നടത്തുകയായിരുന്നു. പോലീസ് ഇടപെട്ട് ഒരു പ്രാവശ്യം ഇയാളുടെ കേന്ദ്രം അടപ്പിച്ചതാണ്. നിരവധി പേരെ ഇയാൾ കബളിപ്പിച്ചതായാണ് സൂചന.
ഇൻസ്പെക്ടർ ടി.ദിലീഷ്, എസ്.ഐമാരായ കെ.സജീവ്, സി. ഒ സജീവ്, എ.എസ്.ഐമാരായ മനോജ് കുമാർ, മുരളീധരൻ , ജിഷ മാധവൻ, എസ്.സി.പി.ഒ മാരായ ബി. ചന്ദ്രബോസ്, ഡിനിൽ ദാമോധരൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Latest news
മാധ്യമ പ്രവർത്തന രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിട്ടു; ജോഷി അറയ്ക്കലിന് ആദരം

കോതമംഗലം: മാധ്യമ പ്രവർത്തന രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിട്ട ജോഷി അറയ്ക്കലിന് വ്യാപാരി വ്യവസായി സമിതിയുടെ ആദരം.
വ്യാപാരി വ്യവസായി സമിതി കോതമംഗലം ഏരിയ കമ്മിറ്റി യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽകുമർ ഉപഹാരം സമർപ്പിച്ചു.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ് മുഖ്യപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് എം യു അഷറഫ് അധ്യക്ഷനായി.
ആന്റണി ജോൺ എംഎൽഎ ,സമിതി ജില്ലാ സെക്രട്ടറി സി കെ ജലീൽ, പ്രസിഡന്റ് റോബിൻ വൻനിലം ജില്ലാ ട്രഷറർ അബ്ദുൽ വാഹിദ്, സിപിഐ എം ഏരിയ സെക്രട്ടറി കെ എ ജോയി , കെ എം പരീത് ,കെ എ നൗഷാദ് , സി ഇ
നാസർ ,കെ എം ബഷീർ, കെ എ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.

Latest news
അലിയും അബിലിയും മുങ്ങിമരിച്ചത് ബന്ധുക്കളുടെ കണ്മുന്നില്;ദുരന്തം കുളിയ്ക്കാന്‍ ഇറങ്ങിയപ്പോള്‍, സങ്കടക്കടലായി കുട്ടമ്പുഴ

കോതമംഗലം:കുട്ടമ്പുഴ പുഴയിൽ ബന്ധുക്കളായ കുട്ടികൾ മുങ്ങി മരിച്ചു.ഇന്നലെ വൈകിട്ട് പൂയംകുട്ടിക്ക് സമീപം കണ്ടൻപാറ ഭാഗത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്.
കുട്ടമ്പുഴ കൂവപ്പാറ തട്ടായത്ത് വീട്ടിൽ അഷറഫിന്റെ മകൻ അലി (17), വണ്ണപ്പുറം കലയത്തിങ്കൽ വീട്ടിൽ ഷംസുദീന്റെ മകൻ ആബിലി (14) എന്നിവരാണ് മരണപ്പെട്ടത്.
ഇരുവരും അപകടത്തിൽപ്പെട്ട ഉടൻ കൂടെയുണ്ടായിരുന്നവർ രക്ഷിയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
പൂയംകുട്ടി, കണ്ടൻപാറ ഭാഗത്ത് ബന്ധുക്കളടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും.മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ.കുട്ടമ്പുഴ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചുവരുന്നു.

-
News12 months ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News11 months ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
News11 months ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
Latest news8 months ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
Latest news7 months ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
News1 year ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
News1 year ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
Film News1 year ago
തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ