Latest news
ഡാമിന്റെ മധ്യത്തിൽ മീൻപിടുത്തക്കാർ തമ്മിൽ അടിപിടി;വള്ളം മുക്കി,ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്,3 പേർ അറസ്റ്റിൽ
ഇടുക്കി;മലങ്കര ഡാമിന്റെ ശങ്കരപ്പള്ളി ഭാഗത്ത് രാത്രി മീൻ പിടിക്കാൻ എത്തിയവർ തമ്മിൽ സംഘർഷം.ഫൈബർ വള്ളത്തിലെത്തിയ എത്തിയ സഹോദരങ്ങളെയും 17 വയസ്സുകാരനായ മകനെയും കുട്ടവഞ്ചിക്കാർ ആക്രമിച്ചു.ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. വള്ളം മുക്കി കൊല്ലാൻ ശ്രമിച്ചെന്നും ആരോപണം.മൂന്നുപേർ അറസ്റ്റിൽ.
കുമാരമംഗലം വില്ലേജ് ഏഴല്ലൂർ കരയിൽ പ്ലാന്റേഷൻ ഭാഗത്ത് കുന്നേൽ വീട്ടിൽ ശശി മകൻ പ്രശാന്ത്(36 ),കോട്ടയം മീനച്ചിൽ ഭരണങ്ങാനം വില്ലേജിൽ ചൂണ്ടശ്ശേരി കരയിൽ കൊണ്ടനാനിക്കൽ വീട്ടിൽ ശിവരാമൻ നായർ മകൻ രാജേഷ് (53),മുട്ടം ശങ്കരപ്പിള്ളി കോളനി ഭാഗത്ത് മഠത്തിപറമ്പിൽ രാഹുൽ(29)എന്നിവരെയാണ് മുട്ടം പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.
മീൻപിടിയ്ക്കുന്നതിനെചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.മുട്ടം പനയ്ക്കൽ ധനേഷ് (38) സഹോദരൻ ദിനേശ് (35) ധനേഷിന്റെ മകൻ അശ്വിൻ(17)എന്നിവരെയാണ് വള്ളം മറിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്.ധനേഷിന്റെ തലയ്ക്കും മകന്റെ കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.
നിങ്ങൾക്ക് ഇവിടെ മീൻ പിടിയ്ക്കാൻ അവകാശമില്ലന്നും കൊല്ലും എന്നും മറ്റും അലറിവിളിച്ച് കുട്ടവഞ്ചിൽ എത്തിയവർ തങ്ങളെ ക്രൂരമായി ആക്രമിയ്ക്കുകയും വള്ളം ചവിട്ടി മറിച്ചെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് ജീവൻ രക്ഷപെട്ടതെന്നും പരിക്കേറ്റ ദിനേശ് വെളിപ്പെടുത്തി.
വള്ളം തുഴഞ്ഞിരുന്നത് അശ്വൻ ആയിരുന്നു.കൊട്ടവഞ്ചി വള്ളത്തിൽ ഇടിപ്പിച്ചതിനെത്തുടർന്ന് ആശ്വിന്റെ കൈയ്യിൽ തുഴ തെറിച്ചുപോയിരുന്നു.പിന്നെ കുട്ടവഞ്ചിക്കാർ അശ്വിനെ ആക്രമിയ്ക്കാൻ തുടങ്ങി.ഇതുകണ്ട് പിതാവ് ധനേഷ് രക്ഷിയ്ക്കാനെത്തിയ തലയ്ക്ക് അടിയേറ്റു.
ഈ അവസരത്തിൽ രാഹുലും കൂട്ടാളികളും ചേർന്ന് വള്ളം ചവിട്ടി മറിയ്്.ക്കുകയായിരുന്നെന്നും തലയിൽ നിന്നും രക്തം വാർന്നൊഴുകുന്ന അവസ്ഥയിലായിരുന്ന സഹോദരനെയും മകനെയും ഒരു വിധത്തിൽ കരയ്ക്കെത്തിയ്ക്കുകയായിരുന്നെന്നും ദിനേശ് വെളിപ്പെടുത്തി.
മീൻ പിടിയ്ക്കുന്ന പ്രദേശത്തെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.ഭാഗ്യം കൊണ്ട് മാത്രമാണ് ദുരന്തം ഒഴിവായതെന്നാണ് സൂചന.
പരിക്കേറ്റിട്ടും അവശതകൾ വകവയ്ക്കാതെ നീന്തി ,കരയ്ക്കെത്തിയതുമൂലമാണ് 3 പേരുടെയും ജീവൻ രക്ഷപെട്ടത് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.റിമാന്റുചെയ്തു.
Latest news
ഒറ്റപ്പാലത്ത് വോട്ട് ചെയ്ത് മടങ്ങവേ കുഴഞ്ഞ് വീണ് വോട്ടേർക്ക് ദാരുണാന്ത്യം
ഒറ്റപ്പാലം: ചുനങ്ങാട് വാണിവിലാസത്തിൽ വോട്ട് ചെയ്യാൻ എത്തിയ വോട്ടർ കുഴഞ്ഞ് വീണ് തൽക്ഷണം മരിച്ചു. വാണി വിലാസിനി മോഡേൺ കാട്ടിൽ ചന്ദ്രൻ (68)ആണ് മരിച്ചത്.
വോട്ട് ചെയ്ത് മടങ്ങവേ കുഴഞ്ഞ് വീണതിനെ തുടർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Latest news
ഇടുക്കി മാമലക്കണ്ടത്ത് വോട്ടിംഗ് മുടങ്ങി
Latest news
ലോക്സഭ തിരഞ്ഞെടുപ്പ് ; വിധിയെഴുത്തിന് തുടക്കമായി, എവിടെയും വോട്ടർമാരുടെ നീണ്ടനിര
തിരുവനന്തപുരം ; ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഇലക്ടറല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ സജ്ജീകരണങ്ങള്‍ രാവിലെ 7 മണിയോടെ പൂര്‍ത്തിയാക്കിയിരുന്നു.
ജില്ലകളിലെ മുഴുവന്‍ പോളിംഗ് സ്‌റ്റേഷനിലും വെബ്കാസ്റ്റിംഗ് സജ്ജീകരിച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി മെഡിക്കല്‍ കിറ്റുകള്‍ നല്‍കിയിട്ടുണ്ട്.ഇതോടൊപ്പം പ്രാദേശികമായ ആരോഗ്യ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യും.
പോളിംഗ് കേന്ദ്രങ്ങളില്‍ ചൂട് പ്രതിരോധിക്കാന്‍ പന്തലുകള്‍ കെട്ടും. രണ്ടിടങ്ങളില്‍ വോട്ടുകള്‍ ഉള്ളവരുടെ കൃത്യമായ കണക്കെടുത്ത് വിവരങ്ങള്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഒരാള്‍ക്ക് ഒരിടത്ത് മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂ എന്നും അധികൃതർ വ്യക്തമാക്കി.
Latest news
തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം:ദുരനുഭവം വിവരിച്ച് വിദേശി ദമ്പതികൾ
തൃശൂർ: യുഎസിൽ നിന്നെത്തിയ വ്ലോഗര്‍ ദമ്പതിമാർക്ക് നേരെ തൃശ്ശൂർ പൂരത്തിനിടെ ലൈംഗിക അതിക്രമം നടത്തിയതായി ആരോപണം.
ലോകമാകെ യാത്ര വിവരണം ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന മക്കൻസി, കിനൻ എന്നിവർക്കാണ് ദുരനുഭവം ഉണ്ടായത്.
സംഭവത്തിന് പിന്നാലെ യുഎസുകാരികാരിയായ മക്കൻസിയും ബ്രിട്ടിഷുകാരനായ കിനിനും വീഡിയോ ദൃശ്യങ്ങൾ സഹിതം നേരിട്ട ദുരവസ്ഥ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചു.
പൂരനഗരിയിൽ കണ്ടുമുട്ടിയ ഒരാളോട് വിശേഷങ്ങൾ ചോദിച്ചറിയുമ്പോഴാണ് മക്കൻസിയെ അയാൾ ബലമായി ചുംബിക്കാൻ ശ്രമിച്ചത്. മക്കൻസി എതിർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
മക്കസി കുതറി മാറിയപ്പോൾ കിനാനും തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുന്നുണ്ട്. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ തന്റെ ജനനേന്ദ്രിയത്തിൽ സ്പർശിച്ചതായാണ് കീനൻ പറയുന്നത്.
ദൃശ്യങ്ങൾ പുറത്ത് വന്നെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
.
Latest news
പണിയെടുക്കാൻ വാണിജ്യ റോബോട്ടുകൾ: വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ, ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല
കൊച്ചി:മനുഷ്യനെപ്പോലെ സൂക്ഷ്മമായി പെരുമാറുന്ന റോബട്ടിനെ (ഹ്യൂമനോയ്ഡ് റോബട്ട്) അടുത്ത വർഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിൽ വിൽപനയ്ക്കെത്തിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക്.
ഇത്തരം റോബട്ടുകളെ വിപണയിൽ അവതരിപ്പിച്ച് വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നാണ് ടെസ്ല പ്രതിക്ഷിക്കുന്നത്.പുതിയ റോബോട്ടുകളെ പരീക്ഷണാടിസ്ഥാനത്തിൽ വിവിധ കമ്പനികൾ വികസിപ്പിച്ചുകൊണ്ടിരിക്കേയാണ് ടെസ്‌ലയുടെ പ്രഖ്യാപനം പുറത്തുവന്നിട്ടുള്ളത്.
ഫാക്ടറികളിലെ ജോലിക്ക് ഉപയോഗിക്കാവുന്ന യന്ത്രത്തിന് ഒപ്റ്റിമസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ വർഷം പരീക്ഷണ പ്രവർത്തനം തുടങ്ങുമെന്നും മസ്ക് നിക്ഷേപക യോഗത്തിൽ പറഞ്ഞു.
ഇതിനിടയിൽ ജപ്പാനിൽ ഹോണ്ട, ഹ്യുണ്ടായ് തുടങ്ങി കമ്പനികളും ഹ്യൂമനോയ്ഡുകളെ വികസിപ്പിക്കുന്നുണ്ടെന്നുമുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.
-
Latest news4 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news3 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news3 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news3 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news1 week ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized3 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news4 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ
-
Latest news4 weeks ago
കള്ളാട് കൊലപാതകം; തെളിവുകളുടെ അഭാവം വെല്ലുവിളി, പ്രതിയെക്കുറിച്ച് സൂചനയില്ല, അന്വേഷണം ഊർജിതമെന്നും പോലീസ്