M4 Malayalam
Connect with us

Latest news

15 വേദികള്‍,305 ഇനങ്ങളിലായി 8000 ത്തോളം മത്സരാര്‍ത്ഥികളും; റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് പിറവത്ത് തിരിതെളിയും

Published

on

പിറവം ;റവന്യു ജില്ലാ കലോത്സവത്തിന് ഇന്ന് പിറവത്ത് തിരിതെളിയും.കാല്‍ നൂറ്റാണ്ടിന് ശേഷമാണ് ജില്ലാ തല കലോത്സവത്തിന് പിറവം വേദിയാകുന്നത്.

14 വിദ്യാഭ്യസ ഉപ ജില്ലകളില്‍ നിന്നായി എത്തുന്ന 8000 കലപ്രതിഭകള്‍ 15 വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കും.305 ഇനങ്ങളിലാണ് മത്സരം നടക്കുക.ജനറല്‍ കലോത്സവത്തിന് പുറമെ അറബിക് സാഹിത്യോത്സവം,സംസ്‌കൃത സാഹിത്യോത്സവം എന്നിവയും നടക്കും.

ഇന്ന് രാവിലെ ഒമ്പതിന് പിറവം വലിയ പള്ളി പാരിഷ് ഹാളില്‍ മന്ത്രി പി. രാജീവ് കലോത്സവം ഉദ്ഘാടനം ചെയ്യും. അനുപ് ജേക്കബ് എംഎല്‍എ അധ്യക്ഷത വഹിക്കും.

ഊട്ടുപുര ഉണര്‍ന്നു

പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഊട്ടുപുര പ്രവര്‍ത്തിക്കുന്നത്.പാലുകാച്ചല്‍ ചടങ്ങോടെയാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

അനൂപ് ജേക്കബ് എംഎല്‍എ, നഗരസഭ ചെയര്‍ പേഴ്‌സണ്‍ ഏലിയാമ്മ ഫിലിപ്പ്, വൈസ് ചെയര്‍ പേഴ്‌സണ്‍ കെ. പി. സലിം തുടങ്ങിയവര്‍ പങ്കെടുത്തു.പദേശത്തെ കൃഷിയിടങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ് പ്രധാനമായും ഭക്ഷ്യവിഭങ്ങളില്‍ ഉപയോഗിയ്ക്കുന്നത്.

ഊട്ടുപുരയിലെ ആവശ്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളുടെ നേൃത്വത്തില്‍ വിഭവസാമാഹരണവും നടന്നു.മത്തങ്ങയും, ചേനയും, ചേമ്പും,വാഴക്കുലകള്‍ക്കും പുറമെ രണ്ടായിരത്തോളം ഇവരുടെ ശ്രമഫലമായി കലവറയിലെത്തി.

നാട്ടിലെ കൃഷിയിടങ്ങളില്‍ നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങളാണ് സബ് ജില്ലയിലെ 42 സ്‌കൂളുകളില്‍ നിന്നായി ശേഖരിച്ചത്.

ഇന്നലെ വൈകിയും പിറവത്തെ വാര്‍ഡുകളില്‍ നിന്നും കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പച്ചക്കറികള്‍ ഊട്ടുപുര സ്ഥിതി ചെയ്യുന്ന എം കെ എം സ്‌കൂളിലേക്ക് എത്തിച്ചിരുന്നു.

ഒരേ സമയം അഞ്ഞൂറ് പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ഇവിടെ സജ്ജീകരണം. ആറായിരം സ്‌ക്വയര്‍ ഫീറ്റ് പന്തലാണ് ഒരുക്കിയിരിക്കുന്നത്. മത്സരാര്‍ത്ഥികള്‍, അനുഗമിക്കുന്ന നിശ്ചിത എണ്ണം അധ്യാപകര്‍, സംഘാടകര്‍ ,വോളന്റിയേഴ്‌സ്, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് സൗജന്യ ഭക്ഷണ സൗകര്യം
ഒരുക്കിയിട്ടുള്ളത്.

ഇന്നു മുതല്‍ വെള്ളി വരെ 2500 മുതല്‍ 3500 പേര്‍ക്ക് ദിനവും പായസം ഉള്‍പ്പെടെയുള്ള ഉച്ചഭക്ഷണവും, രാവിലെ ചായ, വൈകിട്ട് ചായ, സ്‌നാക്‌സ്, രാത്രി ഭക്ഷണം എന്നിവ ഒരുക്കുന്നുണ്ട്.

പിറവം ടൗണില്‍
ഗതാഗത നിയന്ത്രണം

ജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്ന ഇന്നു മുതല്‍ വെള്ളി വരെ ദിവസങ്ങളില്‍ പിറവം ടൗണില്‍ ഗതാഗത നിയന്ത്രണവും പാര്‍ക്കിംഗ് ക്രമീകരണവും നടപ്പാക്കുന്നു.

ടൗണിലെ റോഡുകളുടെ വശങ്ങളില്‍ പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്. വലിയ വാഹനങ്ങള്‍ കൊച്ചുപള്ളി ഗ്രൗണ്ട്. കെഎസ്ആര്‍ടിസി പാര്‍ക്കിംഗ് ഏരിയ എന്നിവിടങ്ങളിലും, ചെറുവാഹനങ്ങള്‍ പിഷാരു കോവില്‍ മൈതാനം ,കൊച്ചുപള്ളി ഗ്രൗണ്ട്, ഗവ.സ്‌കൂള്‍ ഗ്രൗണ്ട്, കൊള്ളിക്കല്‍ ഗസ്റ്റ് ഹൗസ് ഏരിയ, എന്നിവിടങ്ങളിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.

വാട്ടര്‍ അതോറിറ്റി – എംകെഎം സ്‌കൂള്‍ – കൊച്ചുപള്ളി റോഡില്‍ വാട്ടര്‍ അതോറിറ്റി ഓഫിസ് മുതല്‍ കൊച്ചുപള്ളി ഗ്രൗണ്ടിലേക്കുള്ള ദിശയിലേക്ക് വണ്‍വേ പ്രവേശനം മാത്രമേ ഉണ്ടാകു.എംകെഎം സ്‌കൂളിലേക്ക് ഈ റോഡില്‍ നിന്ന് മാത്രമേ പ്രവേശനം ഉണ്ടാകു. എംകെ എം സ്‌കൂള്‍ പള്ളിക്കവല റോഡില്‍ സ്‌കൂളില്‍ നിന്നും പള്ളിക്കവല യിലേക്ക് വണ്‍വേ ആയിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കലോല്‍സവ ബുക്ക് ലെറ്റ് പ്രകാശനം ചെയ്തു

റവന്യൂ ജില്ല കലോല്‍സവത്തിന്റെ പ്രോഗ്രാം റിപ്പോര്‍ട്ട് അടങ്ങിയ ബുക്ക് ലെറ്റ് അനുപ് ജേക്കബ് എംഎല്‍ എ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഏലിയാമ്മ ഫിലിപ്പിന് നല്‍കി പ്രകാശനം ചെയ്തു.

പ്രോഗ്രാo കമ്മിറ്റി ചെയര്‍മാന്‍ രാജു പാണാലിക്കല്‍ അധ്യക്ഷനായിരുന്നു.മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ.പി. സലീം ,ഡിഡിഇ ഹണി ജെ അലക്‌സാണ്ടര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ജൂബി പൗലോസ്, ഷൈനി ഏലിയാസ്, അഡ്വ: ബിമല്‍ ചന്ദ്രന്‍ ,വത്സല വര്‍ഗീസ്, കൗണ്‍സിലര്‍മാരായ പ്ര ശാന്ത് ആര്‍, ഷെബി ബിജു, സിനി ജോയി, രാജു പാണാലിക്കല്‍, രമാ വിജയന്‍ , ഗിരീഷ് കുമാര്‍ ,ബാബു പാറയില്‍, ജോജി മോന്‍ സി ജെ ,അജയ് മനോഹര്‍, തോമസ് മല്ലിപ്പുറം, മോളി വലിയ കട്ടയില്‍, അന്നമ്മ ഡോമി, പ്രശാന്ത് മമ്പുറത്ത്, അഡ്വ: ജൂലി സാബു, മോളി ബെന്നി, ഡോ: സന്ജിനി പ്രതീഷ്,പി റ്റി എ, പ്രസിഡന്റ് പി.എസ് ജോബ്, പ്രിന്‍സിപ്പല്‍ എ ഓനാന്‍ കുഞ്ഞ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബിജു കെ ജോണ്‍, പബ്ലിസിറ്റി ജോ: കണ്‍വീനര്‍ കെ.എ നൗഷാദ്, പ്രോഗ്രാം കമ്മിറ്റി ജോ: കണ്‍വീനര്‍മാരായ സൈബി സി കുര്യന്‍, ബിജു എം പോള്‍, അനുപ് ജോണ്‍, ജൂണോ, ജോബി കുര്യാക്കോസ് പങ്കെടുത്തു.

 

1 / 1

Latest news

മൂന്ന് ജില്ലകളില്‍ താപനില കൂടുതൽ ; സുരക്ഷിതരായിരിക്കണമെന്ന് ആരോഗ്യമന്ത്രി

Published

on

By

തിരുവനന്തപുരം: ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും സുരക്ഷിതമായിരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

അന്തരീക്ഷ താപനില തുടര്‍ച്ചയായി സാധാരണയില്‍ കൂടുതല്‍ ഉയര്‍ന്ന് നില്‍ക്കുന്ന അവസ്ഥയാണ് ഉഷ്ണതരംഗം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാല്‍ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

1 / 1

Continue Reading

Latest news

വേണാട് എക്സ്പ്രസ് പുതിയ സമയക്രമത്തിലേയ്ക്ക്: പുതുക്കിയ സമയങ്ങൾ പ്രകാരം മാത്രം സർവീസുകൾ

Published

on

By

തിരുവനതപുരം: മേയ് 1 മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്‌റ്റേഷൻ ഒഴിവാക്കി യാത്ര തുടരാൻ തീരുമാനം. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത്സ്റ്റേഷൻ ഒഴിവാക്കുമെന്നാണ് സൂചന.

റെയിൽവേ അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച് എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടാനാണ് സാധ്യത.

തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തിച്ചേരും.ഷൊർണൂരിലേക്കുള്ള പുതിയ സമയം

എറണാകുളം നോർത്ത്: 9.50 എഎം
ആലുവ: 10.15 എഎം
അങ്കമാലി: 10.28 എഎം
ചാലക്കുടി: 10.43 എ.എം
ഇരിങ്ങാലക്കുട: 10.53 എഎം
തൃശൂർ : 1 1.18 AM
വടക്കാഞ്ചേരി: 11.40 എഎം
ഷൊർണൂർ ജം.: 12.25 പിഎം

തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതിയ സമയക്രമം

എറണാകുളം നോർത്ത്: 05.15 പിഎം
തൃപ്പൂണിത്തുറ: 05.37 പിഎം
പിറവം റോഡ്: 05.57 പിഎം
ഏറ്റുമാനൂർ: 06.18 പിഎം
കോട്ടയം: 06.30 പിഎം
ചങ്ങാശ്ശേരി: O6.50 പിഎം
​തിരുവല്ല: 07.00 പിഎം
ചെങ്ങന്നൂർ: 07.11 പിഎം
ചെറിയനാട്: 07.19 പിഎം
മാവേലിക്കര: 07.28 പിഎം
കായംകുളം: 07.40 പിഎം
കരുനാഗപ്പള്ളി: 07.55 പിഎം
ശാസ്താംകോട്ട: 08.06 പിഎം
കൊല്ലം ജം: 08:27 പിഎം
മയ്യനാട്: 08.39 പിഎം
പരവൂർ: 08.44 പിഎം
വർക്കല ശിവഗിരി: 08.55 പിഎം
കടയ്ക്കാവൂർ: 09.06 പിഎം
ചിറയിൻകീഴ്: 09.11 പിഎം
തിരുവനന്തപുരം പേട്ട: 09.33 പിഎം
തിരുവനന്തപുരം സെൻട്രൽ: 10.00 പിഎം

1 / 1

Continue Reading

Latest news

വാഹനാപകടം: 3 ഇന്ത്യൻ സ്ത്രീകൾക്ക് ദാരുണാന്ത്യം

Published

on

By

ഡൽഹി:യുഎസിലെ സൗത്ത് കരോലിനയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. ഇന്ത്യൻ വംശജരായ ഗുജറാത്തിലെ ആനന്ദ് സ്വദേശികളായ രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനീഷബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.

സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രക്ഷപെട്ട ഒരാളെ പരിക്കുകളോടെ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.

1 / 1

Continue Reading

Latest news

എറ്റവും വലിയ ഡിജിറ്റൽ ക്യാമറയുമായി ശാശ്ത്രജ്ഞർ: ലക്ഷ്യം ആകാശത്തിലെ വിസ്മയ കാഴ്ചകൾ

Published

on

By

അമേരിക്ക: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ വികസിപ്പിച്ചെടുത്ത നേട്ടവുമായി വാഷിംഗ്‌ടൺ സർവകാല ശാലയിലെ ശാസ്ത്രജ്ഞന്മാർ.ലോ ലെഗസി സർവേ ഓഫ് സ്‌പേസ് ആൻഡ് ടൈം (എൽഎസ്എസ്ടി) എന്നാണ് ഈ വമ്പൻ ക്യാമറയുടെ പേര്.

3200 മെഗാപിക്‌സലുകളാണ് ക്യാമറയിൽ ഉൾപെടുത്തിയിരിക്കുന്നത്. ബഹിരാകാശ പ്രതിഭാസങ്ങൾ പകർത്താനുപയോഗിക്കുന്ന ക്യാമറ അതികം വൈകാതെ ചിലെയിൽ സ്ഥിതി ചെയ്യുന്ന വെറ.സി.റൂബിൻ നിരീകഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നാണ് കരുതുന്നത്.

ആകാശങ്ങളിൽ നടക്കുന്ന പ്രതിഭാസങ്ങൾ അപ്പാടെ ഇമ ചിമ്മാതെ പകർത്തുന്ന ക്യാമറയുടെ ചിത്രങ്ങൾ പ്രേദർശിപ്പിക്കാൻ 378 ഫോർകെ സ്‌ക്രീനുകൾ ആവശ്യമാണ്.

ഈ ക്യാമറയുടെ പൂർത്തീകരണവും ചിലെയിലെ നിരീക്ഷണ കേന്ദ്രങ്ങളിലെ പുതിയ കണ്ടെത്തലുകളും ആകാശ കാഴ്ചകളുടെ പുതിയ ഒരു ലോകം കാഴ്ചക്കാരന് സമ്മാനിക്കുമെന്നാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച വാഷിങ്ടൻ സർവകലാശാല പ്രഫസർ സെൽജിക്കോ ഇവേസികിന്റെയും പ്രതീക്ഷ

1 / 1

Continue Reading

Latest news

ചാലക്കുടയിൽ തീ പിടുത്തം: അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

Published

on

By

തൃശൂർ: ചാലക്കുടയിൽ ഹരിത കർമസേന ശേഖരിച്ച മാലിന്യ കുമ്പാരത്തിന് തീ പിടിച്ചു. ഉച്ചക്ക് ഒന്നരയോടുകൂടിയാണ് സംഭവം.

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവക്ക് തീ പിടിച്ചതുമൂലം പരിസരത്ത് വലിയ രീതിയിൽ തീ പടർന്നിട്ടുണ്ട്. സ്ഥലത്ത് തീ അണക്കുന്നതുമായി ബന്ധപെട്ട് അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തുടരുകയാണ്. എന്നാൽ തീ പടരാനുണ്ടായ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.

 

1 / 1

Continue Reading

Trending

error: