M4 Malayalam
Connect with us

Latest news

പ്രവർത്തനങ്ങൾ അവതാളത്തിൽ,പദ്ധതി നടത്തിപ്പിൽ വീഴ്ച ; അടിമാലി പഞ്ചായത്തിൽ അവിശ്വാസത്തിന് നോട്ടീസ്

Published

on

അടിമാലി;അടിമാലി ഗ്രാമപഞ്ചായത്ത് പസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കെതിരെ പ്രതിപക്ഷം അവിശ്വാസത്തിന് നോട്ടീസ് നൽകി.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രവീൺ വാസുവിനാണ് യൂഡിഎഫ് മെമ്പർമാർ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരിക്കുന്നത്.

യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ബാബു പി കുര്യക്കോസും യുഡിഎഫ് ചെയർമാൻ എംഎം നവാസും ,കെ എസ് സിയാദ്,ഉൾപ്പെടെ 9 മെമ്പർമാരും ചേർന്നാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അവിശ്വാസ പ്രമേയനോട്ടീസ് കൈമാറിയത്.

ഭരണസമിതിക്കും പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ളത്.

ഗ്രാമപഞ്ചായത്ത് ഓഫീസ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല ,പ്രസിഡന്റും വൈസ് പ്രസിഡന്റും ഓഫീസിൽ ഹാജരാകാതെ കൃത്യവിലോപം നടത്തുന്നു തുടങ്ങി ഗൗരവമേറിയ നിരവധി ആരോപണങ്ങളാണ് അവിശ്വാസ പ്രമേയ നോട്ടീസിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

മുൻ ഭരണസമിതിയുടെ കാലത്ത് അനുവദിച്ച ടെണ്ടർ ചെയ്ത കല്യാണമണ്ഡപം ഉൾപ്പെടെ പല പദ്ധതികളും തുടർ നടപടി സ്വീകരിക്കാതെ അട്ടിമറിക്കപ്പെട്ടു,സംസ്ഥാന ശ്രദ്ധ നേടിയ ഗ്രീൻ അടിമാലി ക്ലീൻ ദേവിയാർ പദ്ധതി നടത്തിപ്പ് അവതാളത്തിൽ,വികസന പ്രവർത്തനങ്ങൾക്കായി എസ് സി-എസ് ടി മേഖലകൾക്കും വാർഡ് തലങ്ങളിലേക്കും അനുവദിച്ച ഫണ്ടുകൾ നേരാംവണ്ണം വിനയോഗിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.

ലൈഫ് മിഷൻ പദ്ധതിപ്രകാരം പുതിയ വീടുകൾക്കുള്ള അനുമതിയും ലിസ്റ്റും പ്രസിദ്ധീകരിക്കുന്നില്ലന്നും സമയബന്ധിതമായി പണം നൽകാത്തതും മൂലം വീടുകളുടെ പണി പൂർത്തീകരിക്കാനാവാതെ നിരവധി പേർ ദുരിത ജീവിതം നയിക്കുന്നുണ്ടെന്നും മച്ചിപ്ലാവിലെ ഫ്‌ലാറ്റ് സമുച്ചയം ചോർന്നൊലിച്ച് അപകടാവസ്ഥയിൽ ആയിട്ടും നവീകരണ പ്രവർത്തനങ്ങൾ യഥാസമയം നടത്തിയില്ലന്നും ഇതുമൂലം ഫ്‌ലാറ്റ് നാശത്തിലേയ്ക്ക് നീങ്ങുകയാണെന്നും മറ്റുമനുള്ള ആരോപണങ്ങളും യൂഡിഎഫ് മെമ്പർമാർ ഉന്നയിച്ചിട്ടുണ്ട്.

ആദിവാസി കുട്ടികളുടെ പഠനത്തിനായി ഏർപ്പെടുത്തിയ ഗോത്രസാരഥി പദ്ധതി നടത്തിപ്പിൽ വേണ്ടത്ര ഇടപെടൽ ഉണ്ടായില്ലന്നും ഇതുമൂലം മൂലം കുട്ടികളുടെ പഠനം മുടങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കപ്പെടുന്നെന്നും ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും മാന്യമായി പരിഹരിക്കാതെ നിഷേധാത്മകമായ നിലപാടാണ് ഭരണസമതി സ്വീകരിക്കുന്നതെന്നും മറ്റമുള്ള ആരോപണങ്ങളും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.

പഞ്ചായത്തിൽ 21 വാർഡുകളാണുള്ളത്.എൽഡിഎഫ് 11 ,യൂഡിഎഫ് 9 ,സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷിനില.നാടകീയ രാഷ്ട്രീയ നീക്കങ്ങളിലൂടെ ഭരണസമതികൾ മാറിമാറി അധികാരത്തിലേറിയ ചരിത്രമുള്ള പഞ്ചായത്തിൽ ഒരു അട്ടിമറി നീക്കമാണ് പ്രതിപക്ഷം ലക്ഷ്യമിട്ടിട്ടുള്ളതെന്നാണ് സൂചന.

 

 

 

1 / 1

Advertisement

Latest news

ഇടുക്കി മാമലക്കണ്ടത്ത് വോട്ടിംഗ് മുടങ്ങി

Published

on

By

കോതമംഗലം,: ഇടുക്കി മാമലക്കണ്ടത്ത് വോട്ടിംഗ് മുടങ്ങി.

എസ് എം എൽ പി സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ള 41-ാം നമ്പർ ബൂത്തിലെ വോട്ടിംഗ് രാവിലെ 8 മണിക്ക് ശേഷവും ആരംഭിച്ചിട്ടില്ല.
വോട്ടിംഗ് യന്ത്രം തകരാറിൽ ആയതാണ് വോട്ടിംഗ് മുടങ്ങാൻ കാരണം. വേറെ വോട്ടിംഗ് യന്ത്രം സ്ഥലത്തെത്തിച്ചിട്ടുണ്ട്. താമസിയാതെ പോളിംഗ് ആരംഭിയ്ക്കു
മെന്നാണ് സൂചന.
1 / 1

Continue Reading

Latest news

ലോക്സഭ തിരഞ്ഞെടുപ്പ് ; വിധിയെഴുത്തിന് തുടക്കമായി, എവിടെയും വോട്ടർമാരുടെ നീണ്ടനിര

Published

on

By

തിരുവനന്തപുരം ; ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഇലക്ടറല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ സജ്ജീകരണങ്ങള്‍ രാവിലെ 7 മണിയോടെ പൂര്‍ത്തിയാക്കിയിരുന്നു.

ജില്ലകളിലെ മുഴുവന്‍ പോളിംഗ് സ്‌റ്റേഷനിലും വെബ്കാസ്റ്റിംഗ് സജ്ജീകരിച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി മെഡിക്കല്‍ കിറ്റുകള്‍ നല്‍കിയിട്ടുണ്ട്.ഇതോടൊപ്പം പ്രാദേശികമായ ആരോഗ്യ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യും.

പോളിംഗ് കേന്ദ്രങ്ങളില്‍ ചൂട് പ്രതിരോധിക്കാന്‍ പന്തലുകള്‍ കെട്ടും. രണ്ടിടങ്ങളില്‍ വോട്ടുകള്‍ ഉള്ളവരുടെ  കൃത്യമായ കണക്കെടുത്ത് വിവരങ്ങള്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഒരാള്‍ക്ക് ഒരിടത്ത് മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂ എന്നും അധികൃതർ വ്യക്തമാക്കി.

1 / 1

Continue Reading

Latest news

തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം:ദുരനുഭവം വിവരിച്ച് വിദേശി ദമ്പതികൾ

Published

on

By

തൃശൂർ: യുഎസിൽ നിന്നെത്തിയ വ്ലോഗര്‍ ദമ്പതിമാർക്ക് നേരെ തൃശ്ശൂർ പൂരത്തിനിടെ ലൈംഗിക അതിക്രമം നടത്തിയതായി ആരോപണം.

ലോകമാകെ യാത്ര വിവരണം ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന മക്കൻസി, കിനൻ എന്നിവർക്കാണ് ദുരനുഭവം ഉണ്ടായത്.

സംഭവത്തിന് പിന്നാലെ യുഎസ‍ുകാരികാരിയായ മക്കൻസിയും ബ്രിട്ടിഷുകാരനായ കിനിനും വീഡിയോ ദൃശ്യങ്ങൾ സഹിതം നേരിട്ട ദുരവസ്ഥ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചു.

പൂരനഗരിയിൽ കണ്ടുമുട്ടിയ ഒരാളോട് വിശേഷങ്ങൾ ചോദിച്ചറിയുമ്പോഴാണ് മക്കൻസിയെ അയാൾ ബലമായി ചുംബിക്കാൻ ശ്രമിച്ചത്. മക്കൻസി എതിർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

മക്കസി കുതറി മാറിയപ്പോൾ കിനാനും തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുന്നുണ്ട്. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ തന്റെ ജനനേന്ദ്രിയത്തിൽ സ്പർശിച്ചതായാണ് കീനൻ പറയുന്നത്.
ദൃശ്യങ്ങൾ പുറത്ത് വന്നെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
.

1 / 1

Continue Reading

Latest news

പണിയെടുക്കാൻ വാണിജ്യ റോബോട്ടുകൾ: വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ, ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല

Published

on

By

കൊച്ചി:മനുഷ്യനെപ്പോലെ സൂക്ഷ്മമായി പെരുമാറുന്ന റോബട്ടിനെ (ഹ്യൂമനോയ്ഡ് റോബട്ട്) അടുത്ത വർഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിൽ വിൽപനയ്ക്കെത്തിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക്.

ഇത്തരം റോബട്ടുകളെ വിപണയിൽ അവതരിപ്പിച്ച് വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നാണ് ടെസ്ല പ്രതിക്ഷിക്കുന്നത്.പുതിയ റോബോട്ടുകളെ പരീക്ഷണാടിസ്ഥാനത്തിൽ വിവിധ കമ്പനികൾ വികസിപ്പിച്ചുകൊണ്ടിരിക്കേയാണ് ടെസ്‌ലയുടെ പ്രഖ്യാപനം പുറത്തുവന്നിട്ടുള്ളത്.

ഫാക്ടറികളിലെ ജോലിക്ക് ഉപയോഗിക്കാവുന്ന യന്ത്രത്തിന് ഒപ്റ്റിമസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ വർഷം പരീക്ഷണ പ്രവർത്തനം തുടങ്ങുമെന്നും മസ്ക് നിക്ഷേപക യോഗത്തിൽ പറഞ്ഞു.

ഇതിനിടയിൽ ജപ്പാനിൽ ഹോണ്ട, ഹ്യുണ്ടായ് തുടങ്ങി കമ്പനികളും ഹ്യൂമനോയ്ഡുകളെ വികസിപ്പിക്കുന്നുണ്ടെന്നുമുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

1 / 1

Continue Reading

Latest news

ഉള്ള്യേരിയിൽ “ബോംബ്” പരിഭ്രാന്തി പരത്തി

Published

on

By

കോഴിക്കോട്: ഉള്ള്യേരിയിൽ ബോംബ് കണ്ടെത്തിയെന്ന് വ്യാജ വാർത്ത. നാളുകളായി പ്രവർത്തിക്കുന്ന ഹോട്ടലിന് സമീപത്തായി ബോംബ് കണ്ടെത്തിയെന്നാണ് വാർത്ത പരന്നത്. തെങ്ങുകയറ്റ തൊഴിലാളിയാണ് ഉപേക്ഷിച്ച നിലയിൽ ബോബെന്ന് സംശയിക്കുന്ന തരത്തിലുള്ള ടിന്നുകൾ കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ പൊലീസ് എത്തി പരിശോധന നടത്തിയശേഷം പയ്യോളി ബോംബ് സ്ക്വാഡിനെയും ബാലുശ്ശേരി ഡോഗ് സ്ക്വാഡിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവർ സ്ഥലത്തെത്തി കണ്ടെടുത്ത ടിന്നുകൾ സ്ക്വാഡ് എക്സ്പ്ലോസീവ് റിങ്ങിലേക്കിറക്കി പരിശോധന നടത്തിയതിലൂടെയാണ് ഇത് ബോംബല്ലെന്നും ഉപേക്ഷിച്ച പ്രോട്ടീൻ പൗഡറുകളുടെ ടിന്നാണെന്നും സ്ഥിരീകരിച്ചത്.

1 / 1

Continue Reading

Trending

error: