Film News
ഓടിയത് ആസ്വാദകരുടെ വലയത്തിൽ കുടുങ്ങുമോ എന്ന ഭീതിയിൽ, ആരും ഉപദ്രവിച്ചില്ല, വിളിച്ചാൽ ഇനിയും വരും; വിനീത് ശ്രീനിവാസൻ

കൊച്ചി ;ആലപ്പുഴ വാരനാട് ദേവീക്ഷേത്രത്തിലെ ഗാനമേളയ്ക്ക് ശേഷം നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ ഒരുകൂട്ടം ആളുകൾക്കൊപ്പം ഓടുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
ആൾക്കൂട്ട ആക്രമണത്തിൽ നിന്നും രക്ഷപെടുന്നതിനാണ് താരം ഓടിയതെന്നായിരുന്നു സംഭവം സംബന്ധിച്ച് ഒരു വിഭാഗത്തിന്റെ പ്രചാരണം.പരിപാടി പൊളിഞ്ഞതിനെത്തുടർന്ന് അടുപ്പക്കാരുടെ സഹായത്തോടെ താരം ഓടി രക്ഷപെടുകയായിരുന്നു എന്ന രീതിയിലും പ്രചാരണം ശക്തിപ്പെട്ടിരുന്നു.
സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി വിനീത് ശ്രീനിവാസൻ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചതോടെയാണ് വാദപ്രതിവാദങ്ങൾക്ക് അറുതിയായത്.
ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവവും ഉണ്ടാക്കിയിട്ടില്ലെന്നും ഓരോ പാട്ടും ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സു മുഴുവനെന്നും വിനീത് സമൂഹമാധ്യമത്തിൽ കുറിച്ചു.
വിനീത് ശ്രീനിവാസന്റെ കുറിപ്പ്
വാരനാട് ക്ഷേത്രത്തിൽ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാർത്തകളും വിഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തിൽ അനിയന്ത്രിതമായ ജനത്തിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട സാഹചര്യം ഉണ്ടായി.
ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാൻ നിർവാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവവും ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവൻ.
ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്? സിനിമാ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വർഷമാണ്. രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാൽ, ഇനിയും വരും.
Film News
കരാറിൽ “കുടുക്കി”അശ്ലില ചിത്രത്തിൽ അഭിനയിപ്പിച്ചു; വീട്ടുകാർ കയ്യൊഴിഞ്ഞു, നായകനും നായികയും പോലീസിൽ പരാതി നൽകി

കൊച്ചി;ഭീഷിണിപ്പെടുത്തി അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചെന്ന് നായികയും നായകനും.വിവരം പുറത്തായതിനെത്തുടർന്ന് താനും കുഞ്ഞും വീട്ടിൽ നിന്ന് പുറത്തായെന്നും റെയിൽവെ പ്ലാറ്റ് ഫോമിലാണ് ഉറങ്ങുന്നതെന്നുമാണ് മലപ്പുറം സ്വദേശിനിയുടെ വെളിപ്പെടുത്തൽ.
സിനിമയിൽ അഭിനയിച്ചതോടെ വീട്ടുകാർ കയ്യൊഴിഞ്ഞെന്നും സുഹൃത്തിന്റെ വീട്ടിലാണ് ഇപ്പോൾ കഴിയുന്നതെന്നും ആത്മഹത്യയുടെ വക്കിലെന്നുമാണ് തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ 26 കാരൻ പറയുന്നത്.ഇരുവരും പോലീസിൽ പരാതി നൽകി,നീതിയ്ക്കായി കാത്തിരിയ്ക്കുകയാണ്.
എറണാകുളം സ്വദേശിനിയായ സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്‌ഫോമിനുമെതിരെയാണ് ഇരുവരും പരാതി നൽകിയിട്ടുള്ളത്.എറണാകുളം സ്വദേശിയായ ഒരാൾ സീരിയലിൽ നായികയായി അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിളിച്ചതിനെ തുടർന്നാണ് തിരുവനന്തപുരത്ത് ഇവരുടെ ഷൂട്ടിങ് സൈറ്റിലെത്തുന്നതെന്നാണ് യുവതി പറയുന്നത്.
ആദ്യ ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞ ശേഷമാണ് ഇത് സീരിയൽ അല്ലെന്നും വെബ്സീരീസ് ആണെന്നും അറിയുന്നത്. ഇതിനകം അവർ സിനിമയുടേതെന്ന പേരിൽ ഒരു കരാറിൽ ഒപ്പുവപ്പിച്ചിരുന്നു.
എഴുതാനും വായിക്കാനും അറിയാത്തതിനാൽ പേപ്പറിൽ എഴുതിയിരുന്നത് എന്താണെന്ന് അപ്പോൾ മനസ്സിലായില്ല.തന്നെ കൊണ്ടുപോയ എറണാകുളം സ്വദേശി വായിച്ചെങ്കിലും കുഴപ്പമൊന്നും ഇല്ലെന്നാണ് പറഞ്ഞത്.അങ്ങനെയാണ് ഒപ്പിട്ടു കൊടുത്തത്.
മോശം സിനിമയിലാണ് അഭിനയിക്കേണ്ടത് എന്നു മനസ്സിലായതോടെ പറ്റില്ലെന്നു പറഞ്ഞപ്പോൾ തിരികെ പോകണമെങ്കിൽ ഏഴര ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നുമായിരുന്നു അണിയറപ്രവർത്തകരുടെ ഭീഷിണി.
ഞാനും ഒരു സ്ത്രീയല്ലേ.മുഖം കാണില്ല,സ്വകാര്യ ഭാഗങ്ങളും മറച്ചായിരിയ്ക്കും റിലീസ് ചെയ്യൂക എന്നൊക്കെ സംവിധായിക ഉറപ്പ് നൽകിയിരുന്നു.ആദ്യ രണ്ടു ദിവസം അഭിനയിച്ചതിന് 20,000 രൂപ വീതം നൽകിയിരുന്നു.
മൂന്നാം ദിവസം പോകാതിരുന്നപ്പോൾ ഒരു ലക്ഷം രൂപ തരാമെന്ന് വാഗ്ദാനം ചെയ്തു. ഒരു കോടി തന്നാലും അഭിനയിക്കില്ലെന്നു പറഞ്ഞതോടെ ഭീഷണിയായി.സിനിമ പുറത്തിറങ്ങിയപ്പോഴാണ് വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായത്.
ഇതോടെ പൊലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞു.പൊലീസുമായും മന്ത്രിമാരും എംഎൽഎമാരുമായും ബന്ധമുണ്ട്,നീ ഒന്നും ചെയ്യില്ലന്നായിരുന്നു സംവിധായികയുടെ വെല്ലുവിളി.
സ്‌കൂളിൽ പോയിട്ടില്ലാത്തതിനാൽ പേരെഴുതി ഒപ്പിടാൻ മാത്രമാണ് ആകെ അറിയുന്നത്. മേൽവിലാസം പോലും ഐഡി കാർഡ് നോക്കിയാണ് എഴുതുന്നത്.സിനിമ പുറത്തുവന്നതോടെ എല്ലാവരും എന്നോട് പോയി ചാവാനാണ് പറയുന്നത്.
എന്റെ മാതാപിതാക്കൾ നേരത്തേ മരിച്ചതാണ്.ഭർത്താവിന്റെ വീട്ടുകാരാണ് ആകെ ഉള്ളത്.അദ്ദേഹത്തിന് സ്വന്തം നാട്ടിലേയ്ക്ക് പോകാനാവാത്ത സാഹചര്യമായി.വീട് കിട്ടാതെ അലഞ്ഞ് ജീവിതം മടുത്തു.
ഓരോ റെയിൽവെ സ്‌റ്റേഷനുകൾ മാറിമാറിയാണ്് ഇപ്പോൾ കുഞ്ഞിനോടൊപ്പം രാത്രി കഴിച്ചുകൂട്ടുന്നത്.സുഹൃത്തുക്കൾ ആരെങ്കിലും 200 രൂപയോ മുന്നൂറു രൂപയോ അയയ്ക്കും.അതുകൊണ്ടാണ് ജീവിക്കുന്നത്.യുവതി വിശദമാക്കി.
കരാറിന്റെ പേരിൽ ഭീഷിണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്നാണാണ് തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ 26 കാരൻ വെളിപ്പെടുത്തുന്നത്.ഇത് സംബന്ധിച്ച് ഇയാൾ മുഖ്യമന്ത്രിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് തന്നെ അണിയറ പ്രവർത്തകർ സമീപിച്ചതെന്നും ഉടൻ ചിത്രം ഒടിടി പ്ലാറ്റ് ഫോമിൽ എത്തുമെന്നാണ് മനസ്സിലായിട്ടുള്ളതെന്നും മാനസിക സംഘർഷം മൂലം ആത്മഹത്യയുടെ വക്കിലെന്നും യുവാവ് പറയുന്നു.
അരുവിക്കരയിൽ ആളൊഴിഞ്ഞ പ്രദേശത്തെ കെട്ടിടത്തിലായിരുന്നു ഷൂട്ടിംങ്.അവിടുന്ന് പുറത്ത് പോകണമെങ്കിൽ ഒരുകിലോമീറ്റകൾ നടക്കണം.ഏതാനും ഭാഗങ്ങൾ ചിത്രീകരിച്ച് കഴിഞ്ഞപ്പോൾ കരാറിൽ ഒപ്പിടണമെന്ന് അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടു.
തിരക്കിൽ കരാർ മുഴുവൻ വായിച്ച് നോക്കിയിരുന്നില്ല.ഒപ്പിട്ട് നൽകുകയും ചെയ്തു.പിന്നീട് ഇതെ കരാർ ചൂണ്ടികാട്ടി സംവിധായകയും കൂട്ടരും ഭീഷിണിപ്പെടുത്തി.ഇതെത്തുടർന്ന് തുടർന്ന് അഭിനയിക്കാൻ നിർബന്ധിതനാവുകയായിരുന്നു.ഇപ്പോൾ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്.ഇതിനിടയിൽ ആത്മഹത്യക്കും ശ്രമിച്ചു.പൊലീസാണ് പിന്തിരിപ്പിച്ചത്.യുവാവ് വിശദമാക്കി.
Film News
അജയന്റെ രണ്ടാം മോഷണം,ടൊവിനോ ട്രിപ്പിൾ റോളിൽ; കാരക്കുടിയിൽ ചിത്രീകരണം ആരംഭിച്ചു

കൊച്ചി;യുവതാരം ടോവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കാരക്കുടിയിൽ നടന്നു.
കാരക്കുടി, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.കാരക്കൂടിയിൽ ചിത്രീകരണം അരംഭിച്ചു.
യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.എന്ന് നിന്റെ മൊയ്തീൻ, കുഞ്ഞിരാമായണം, ഗോദ, കൽക്കി എന്നി ചിത്രങ്ങളുടെ മുഖ്യ സഹ സംവിധായകനായിരുന്ന ജിതിൻ ലാൽ ‘അജയന്റെ രണ്ടാം മോഷണം’ സംവിധാനം ചെയ്യുന്നത്.
നാല് ഭാഷകളിലായി ഒരു പാൻ ഇന്ത്യൻ തലത്തിൽ ത്രിഡിയിലാണ് ചിത്രം ഒരുക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പിരിയോഡിക്കൽ എന്റർടെയ്‌നറായ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സുജിത് നമ്പ്യാർ എഴുതുന്നു.
കൃതി ഷെട്ടി,ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. കൃതി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ടൊവിനോയെ കൂടാതെ ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
കളരിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
അഡിഷനൽ സ്‌ക്രീൻപ്ലേ: ദീപു പ്രദീപ്, ജോമോൻ ടി ജോൺ ആണ് ഛായാഗ്രാഹണം. ഇന്ത്യയിൽ ആദ്യമായി ആരി അലക്‌സ സൂപ്പർ35 ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്. എഡിറ്റർ: ഷമീർ മുഹമ്മദ്, പ്രോജക്ട് ഡിസൈൻ: എൻ.എം ബാദുഷ.
ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ എന്നിവരാണ് സഹനിർമാതാക്കൾ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഡോ.വിനീത് എം.ബി, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ലിജു നാടേരി, ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്, കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്, കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്നസ്വാമി,സ്റ്റണ്ട്: വിക്രം മോർ, സ്റ്റണ്ണർ സാം ,ലിറിക്‌സ്: മനു മൻജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ, അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ, സൗണ്ട് ഡിസൈൻ: സിംഗ് സിനിമ, ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ബിജിത്ത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Film News
പ്രതാപ് പോത്തൻ അന്തരിച്ചു; വിടപടഞ്ഞത് 80-കളിലെ നടന വിസ്മയം, സംവിധായകൻ ,തിരക്കഥകൃത്ത് എന്നീനിലകളിലും തിളങ്ങി

ചെന്നൈ ;നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. ചെന്നൈയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അഭിനയകമ്പം തുടങ്ങിയത് കോളേജ് വിദ്യാഭ്യസ കാലത്ത്
1952 ൽ തിരുവനന്തപുരത്തായിരുന്നു ജനനം.ഊട്ടിയിലായിരുന്നു സ്‌കൂൾ വിദ്യാഭ്യസം.മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബിരുദത്തിന് പഠിക്കുന്ന കാലത്താണ് അഭനയ മോഹം മനസ്സിൽക്കയറിക്കൂടിയത്.മുബൈയിൽ പരസ്യ ഏജൻസിയിൽ ജോലി ചെയ്തിട്ടുണ്ട്.
ആരവത്തിലൂടെ തുടക്കം
1978 ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രം ആരവ ത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്.എൺപതുകളിൽ മലയാളം, തമിഴ് സിനിമകളിൽ മിന്നും താരമായിരുന്നു.ഭരതന്റെ തകരയിലെ പ്രകടനം മലയാളത്തിൽ ബിഗ്ഗ് ബ്രേക്കായി.പിന്നീട് മലയാള ചിത്രങ്ങളിലെ അഭിഭാജ്യഘടകമായി.
ചാമരം, അഴിയാത്ത കോലങ്ങൾ, നെഞ്ചത്തെ കിള്ളാതെ, വരുമയിൽ നിറം ചുവപ്പ്, മധുമലർ, കാതൽ കഥൈ, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതൽ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങിയവയടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ വേഷമിട്ടു.
കെ. ബാലചന്ദർ, ബാലു മഹേന്ദ്ര, മഹേന്ദ്രൻ, ഭരതൻ, പത്മരാജൻ തുടങ്ങിയവരുടെ ചിത്രങ്ങളിൽ പ്രതാപ് പോത്തൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റി.
12 സിനിമകളുടെ സംവിധായകൻ
ഒരു യാത്രാമൊഴി, ഡെയ്‌സി, ഋതുഭേദം തുടങ്ങിയവ അടക്കം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 സിനിമകൾ സംവിധാനം ചെയ്തു. സൊല്ല തുടിക്കിത് മനസ്സ് എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി.പ്രശസ്ത നിർമാതാവ് ഹരി പോത്തൻ സഹോദരനാണ്.
1985 ൽ ചലച്ചിത്രതാരം രാധികയെ വിവാഹം ചെയ്‌തെങ്കിലും അടുത്ത വർഷം വിവാഹമോചിതനായി. പിന്നീട് 1990 ൽ അമല സത്യനാഥിനെ വിവാഹം ചെയ്തു. 2012 ൽ പിരിഞ്ഞു.ഈ ബന്ധത്തിൽ ഒരു മകളുണ്ട് , പേര് കേയ
Film News
മകള്‍ “ഇര”യെ വീഴ്ത്തും , അമ്മ ഭീഷിണിപ്പെടുത്തി പണം വാങ്ങും ; യുവാവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി

ഇടുക്കി;പീഡനക്കേസില്‍ കുടുക്കി നാണംകെടുത്തും എന്ന് ഭീഷിണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതായി സൂചിപ്പിച്ച് അമ്മയ്ക്കും ഇവരുടെ പ്രായപൂര്‍ത്തിയാവാത്ത മകള്‍ക്കും എതിരെ പോലീസില്‍ പരാതി.
ഇടുക്കി എസ് പിക്കാണ് യുവാവ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.വിശദമായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എസ് പി പരാതി ബന്ധപ്പെട്ട സ്റ്റേഷനിലേക്ക് അയച്ചിട്ടുണ്ട്.യുവാവ് അടിമാലി സ്വദേശിയാണ്.
10 ലക്ഷം രൂപ നല്‍കിയില്ലങ്കില്‍ മകളെ ലൈംഗീകമായി പീഡിപ്പിച്ചെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കുമെന്ന് 17 കാരിയുടെ മാതാവ് ഭീഷിണിപ്പെടുത്തിയതായിട്ടാണ് യുവാവ് പരാതിയില്‍ വെളിപ്പെടുത്തിയിട്ടുള്ളത്.
വീട്ടിലെ കഷ്ടപ്പാടുകള്‍ പറഞ്ഞ് പെണ്‍കുട്ടി സങ്കടപ്പെട്ടെന്നും ഈ അവസരത്തില്‍ കുറച്ച് പണം നല്‍കി സഹായിച്ചെന്നും ഇത് പതിവാക്കാനുള്ള ശ്രമത്തെ എതിര്‍ത്തപ്പോള്‍ പെണ്‍കുട്ടിയുടെ മാതാവ് വാട്‌സാപ്പ് വഴി പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷിണിപ്പെടുത്തുകയായിരുന്നെന്നുമാണ് യുവാവിന്റെ പരാതിയുടെ ചുരുക്കം.
പെണ്‍കുട്ടിയെ കരുവാക്കി മാതാവ് ഇതിനകം പലരില്‍ നിന്നായി വന്‍തുകകള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് വിവരം ലഭിച്ചതായും യുവാവ് പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
വാഹന ഇടപാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന യുവാവ് ഇവരുടെ ഏറ്റവും ഒടുവിലത്തെ ഇരയാണെന്നാണ് സൂചന.തട്ടിപ്പിലൂടെ ഭേതപ്പെട്ട സാമ്പത്തീക ചുറ്റുപാടില്‍ക്കഴിയുന്ന അമ്മയും മകളും ഇപ്പോള്‍ ആഡംമ്പര ജീവിതമാണ് നയ്ക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.
ശരീരവടിവ് കാണത്തക്ക വിധം വസ്ത്രം ധരിച്ചാണ് മകളുടെ നടപ്പ്.രാവിലെ 6 മുതല്‍ ടൗണിന്റെ പലഭാഗത്തായി പെണ്‍കുട്ടി ചുറ്റിക്കറങ്ങുക പതിവാണ്.
‘ഇര’യെ കണ്ടെത്തുകയാണ്് ഈ യാത്രയുടെ ലക്ഷ്യമെന്നും കുടുങ്ങിയെന്ന് ഉറപ്പായാല്‍ തന്ത്രത്തില്‍ അടുപ്പമുണ്ടാക്കുകയും അതും ഇതുമൊക്കെ പറഞ്ഞ് പണം പിടുങ്ങലുമാണ് അമ്മയുടെയും മകളുടെയും പതിവ് രീതിയെന്നും അനുഭവസ്ഥര്‍ പറയുന്നു.ഇവരുടെ വലയില്‍ കുടുങ്ങിയ വിദേശമലയാളിക്ക് 3 ലക്ഷത്തിലേറെ രൂപ നഷ്ടമായി.
കേസില്‍ കുടുങ്ങിയ ഇയാള്‍ സത്യവസ്ഥ പോലീസിനെ ബോദ്ധ്യപ്പെടുത്തിയതായിട്ടാണ് സൂചന.സാമൂഹിക മാധ്യമം വഴി കഷ്ടപ്പാടുകള്‍ നിരത്തി പെണ്‍കുട്ടി നല്‍കിയ പോസ്റ്റുകണ്ട് സഹായിക്കാന്‍ ഒരുമ്പെട്ടതാണ് ഇയാള്‍ക്ക് കുരുക്കായത്.
വീടിന്റെ വാടക കൊടുത്തിട്ടില്ല,അരി വാങ്ങാന്‍ പണമില്ല, രോഗിയായ പിതാവിന്റെ ചികത്സ മുടങ്ങി എന്നിവയാണ് പെണ്‍കുട്ടി മിക്കപ്പോഴും ഇരകളുമായി പങ്കിടുന്ന’ ദുരിതം’.ഇത് കേള്‍ക്കുന്നവരില്‍ ഒട്ടുമിക്കവരും ആദ്യം ചെറിയ തുകകള്‍ നല്‍കും
പണം നല്‍കുന്ന ആളുടെ മൊബൈല്‍ നമ്പറും വാങ്ങിയാവും പെണ്‍കുട്ടിയുടെ മടക്കം.തുടര്‍ന്ന് വാടാസാപ്പ് ചാറ്റുവഴി ഇവരുമായി പെണ്‍കുട്ടി കൂടുതല്‍ അടുപ്പം സ്ഥാപിയ്ക്കുകയും കഷ്ടപ്പാടുകള്‍ നിരത്തി ചെറിയതുകള്‍ ആവശ്യപ്പെടുകയുമാണ് പതിവ് രീതി.
ഇര സാമ്പത്തീക ശേഷിയുള്ള ആളെന്ന് ബോദ്ധ്യപ്പെട്ടാല്‍ ആവശ്യപ്പെടുക ലക്ഷങ്ങളായിക്കും.ഇത് നല്‍കാന്‍ തയ്യാറാവാത്തവത്തവര്‍ക്കെതിരെയാണ് അമ്മ പീഡന കേസ് ഭീഷിണി ആയുധമാക്കുക.മാനം പോകുമെന്ന തിരിച്ചറിവില്‍ ഇവര്‍ തുക നല്‍കാന്‍ നിര്‍ബന്ധിതരാവും.
ഇതെ തന്ത്രം പയറ്റിയാണ് വാഹന ഇടപാടുകാരനുമായി ഇവര്‍ അടുത്തത്.അപകടം തിരിച്ചറിഞ്ഞ യുവാവ് ഇവരുടെ വാടാസാപ്പ് ചാറ്റുകള്‍ അടക്കമുള്ള തെളിവുകളുമായി പോലീസിനെ സമീപിയ്ക്കുകയായിരുന്നു.
Film News
മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ വി തോമസിന് കുത്തേറ്റ സംഭവം;സിസിടിവി ദൃശ്യം പുറത്ത് ,ഒരാള്‍ അറസ്റ്റില്‍

(വീഡിയോ കാണാം)
മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ വി തോമസിന് കുത്തേറ്റ സംഭവം;സിസിടിവി ദൃശ്യം പുറത്ത് ,ഒരാള്‍ അറസ്റ്റില്‍
ഏലൂര്‍ മഞ്ഞുമ്മല്‍. ടി.കെ റോഡില്‍ മറ്റത്തില്‍തറ വീട്ടില്‍ ജെയിംസ് (ഡാനി 42) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.പ്രതികളെ കാറില്‍ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടാന്‍ സഹായിച്ചത് ഇപ്പോള്‍ അറസ്റ്റിലായ ജെയിംസാണ്.
സംഘം എത്തിയ കാറും കോതമംഗലം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇന്നലെ വൈകിട്ട് 5.15-ഓടെ വീട്ടില്‍ വച്ചാണ് സഹോദരന്‍ ജോര്‍ജ്ജിന്റെ മകന്‍ ടിനോ (30) തോമസിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കിയത്.
ആക്രണം നടക്കുമ്പോള്‍ വീടിന് പുറത്ത് കാവല്‍ നിന്നിരുന്ന ആളാണ് ജെയിംസ്.ടിനോയും സുഹൃത്ത് സ്റ്റിജോയും വീടിനുള്ളിലേയ്ക്ക് പോകുന്നതും കൃത്യത്തിന് ശേഷം ഓടി പുറത്തിറങ്ങുന്നതും പരിക്കേറ്റ തോമസിനെ മകന്‍ താങ്ങിപ്പിടിച്ച് കാറില്‍ക്കയറ്റുന്നതും സിസി ടിവി ദൃശ്യത്തിലുണ്ട്.
വീടിന് പുറത്ത് പാതയോരത്ത് വാഹനം ഒതുക്കിയിട്ട ശേഷമാണ് ടിനോയും സുഹൃത്തും ഗെയിറ്റ് കടന്ന് ടിനോയും സുഹൃത്തും വീട്ടിലേയ്ക്ക് പ്രവേശിയ്ക്കുന്നത്.
രക്ഷപെട്ട മുഖ്യപ്രതി ടിനോയെയും കൂട്ടുപ്രതി സ്റ്റിജോയെയും കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.കുടുബ പ്രശ്‌നമാണ് ആക്രണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.
എറകുളത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേഷിപ്പിയ്ക്കപ്പെട്ട തോമസിനെ ഇന്ന് പുലര്‍ച്ചെ ശസ്ത്രക്രീയയ്ക്ക് വിധേയനാക്കി.
-
News1 year ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News1 year ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
News1 year ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
Latest news12 months ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
Latest news12 months ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
Latest news10 months ago
കഞ്ചാവ് വലിക്കാൻ പ്ലസ്ടൂക്കാരിയെ കൂട്ടിന് വിളിച്ചത് ചാറ്റിൽ, ചാറ്റ് വാർത്തയായത് “പണി”യായി; മട്ടാഞ്ചേരി മാർട്ടിൻ അറസ്റ്റിൽ
-
News2 years ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
News2 years ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി