Connect with us

News

അതിഥിത്തൊഴിലാളി ആക്രമണം ; കരുതലില്ലങ്കില്‍ കാര്യങ്ങള്‍ കൈവിടുമെന്ന് പരക്കെ ആശങ്ക

Published

on

പ്രത്യേക ലേഖകന്‍

കൊച്ചി; കിഴക്കമ്പലത്ത് ഉണ്ടായത് ഒരിയ്ക്കലും ഉണ്ടാകാന്‍ പാടില്ലാത്ത് അനിഷ്ടസംഭവം തന്നെ.ഇക്കാര്യത്തില്‍ നിയമവ്യവസ്ഥയെ അനുകൂലിയ്ക്കുന്ന ആര്‍ക്കും തര്‍ക്കമുണ്ടാവുമെന്ന് തോന്നുന്നില്ല.

പോലീസിനെപ്പോലും അക്രമിക്കാന്‍ ധൈര്യം കാണിച്ച അതിഥിത്തൊഴിലാളികള്‍ ആരുടെയെങ്കിലും ചട്ടുകങ്ങളാണോ എന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

എന്നാല്‍ ഇതൊന്നുമല്ല ചര്‍ച്ചചെയ്യണ്ടതെന്നും അന്യസംസ്ഥാനത്തൊഴിലാളികള്‍ അക്രമകാരികളായി മാറിയതിന്റെ പശ്ചാത്തലത്തെക്കുറിച്ച് പഠിയ്ക്കണമെന്നുമാണ് മറുവിഭാഗത്തിന്റെ അഭിപ്രായം.

പോലീസിനോട് എതിരിടാനും അവരെ തീയിട്ടുകൊല്ലാനും തൊഴിലാളികള്‍ക്ക് മനോധൈര്യം ലഭിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്തി, ഇത്തരം നീക്കങ്ങള്‍ ആവര്‍ത്തിയ്ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലങ്കില്‍ ഇവരുടെ കടന്നുകയറ്റം പൊതുസമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

കൂട്ടത്തിലുള്ളവരെ പോലും മൃഗീയമായി കൊലപ്പെടുത്താന്‍ ഒരു മടിയുമില്ലാത്തവരാണ് തങ്ങളെന്ന് അതിഥിത്തൊഴിലാളികള്‍ ഇതിനകം തെളിയിച്ചുകഴിഞ്ഞു.സമീപകാലത്ത് കൊലപാത കേസുകളിലും അക്രസംഭവങ്ങളിലുമായി ഇവിരില്‍ പലരും ഇരുമ്പഴിയ്ക്കുള്ളിലായിട്ടുണ്ട്.

ഇന്നലെ പുലര്‍ച്ചെയുണ്ടായ അക്രമസംഭവത്തില്‍ ഉള്‍പ്പെട്ട അന്യസംസ്ഥാനത്തൊഴിലാളികള്‍ ലഹരിയ്ക്കടിമളായിരുന്നെന്നാണ് പോലീസ് വാദം.അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമായ ഹരി ഉപയോഗം നടക്കുന്നുണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്.

ലഹരിവസ്തുക്കളുടെ ലഭ്യതയാണ് ഇതിന് പ്രാധന അനുകൂല ഘടകം.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അന്യസംസ്ഥാനത്തൊഴിലാളികളുള്ള പ്രദേശങ്ങളിലൊന്നാണ് പെരുമ്പാവൂര്‍.

ഇവിടെ പരസ്യമായിപ്പോലും ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന കേന്ദ്രങ്ങളുണ്ടെന്ന വിവരമാണ് കിഴക്കമ്പലത്തെ അക്രസംഭവങ്ങള്‍ക്ക് പിന്നാലെ പുറത്തുവന്നിട്ടുള്ള വിവരം.ഇത് ശരിയാണെങ്കില്‍ ഇത്തരം ഒരു സാഹചര്യം സംജാതമായതിന്റെ കാരണവും കണ്ടെത്തെണ്ടതുണ്ട്.

പോലീസിന്റെയും എക്‌സൈസിന്റെയും വേണ്ടെത്ര ഇടപെടലുകള്‍ ഇല്ലാതിരുന്നതാണ് ഇതിനുകാരണമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.പ്രദേശീകമായി രൂപംകൊണ്ടിട്ടുള്ള ലഹരിമാഫിയയുടെ ഇടപെടലും ഇക്കാര്യത്തില്‍ നിര്‍ണ്ണായക ഘടകമാണ്.

അന്യസംസ്ഥാനത്തൊഴിലാളികളികളെ ഉപയോഗപ്പെടുത്തി ഇക്കൂട്ടര്‍ സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളും ലഹരിവസ്തുക്കളുടെ വിതരണവും കടത്തലും നടത്തുന്നുണ്ടെന്നുള്ള സൂചനകളും പുറത്തുവന്നിരുന്നു.

ദിവസം ലക്ഷങ്ങള്‍ മറിയുന്ന ഇവിടുത്തെ കഞ്ചാവ് വില്‍പ്പനയെക്കുറിച്ചോ ഇതിന് നേതൃത്വം നല്‍കുന്ന കണ്ണികളെക്കുറിച്ചോ ഇതുവരെ കാര്യമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

കഞ്ചാവ് എത്തിയ്ക്കുന്നതില്‍ പ്രാധന പങ്കുവഹിയ്ക്കുന്നത് അന്യസംസ്ഥാനത്തൊഴിലാളികളാണെന്നത് പരക്കെ അംഗീകരിയ്ക്കപ്പെടുന്ന വസ്തുതയായി മാറിക്കഴിഞ്ഞു.

തൊഴിലാളി ക്യാമ്പുകളിലെ ദുരിതപൂര്‍ണ്ണമായ ജീവിതത്തെത്തുടര്‍ന്നുള്ള പ്രതിഷേധമാണ് അവര്‍ പോലീസിനെതിരെ തിരിഞ്ഞതിന് കാരണമെന്ന അഭിപ്രായവും ഇന്നലെ ചില കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.അക്രമിത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതാണെങ്കില്‍ തൊഴില്‍ വകുപ്പും ഇക്കാര്യത്തില്‍ പ്രിതിക്കൂട്ടിലാവും.

 

Latest news

നവീകരിച്ച സിപിഐ എം കോതമംഗലം മുനിസിപ്പല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉല്‍ഘാടനം ഇന്ന്

Published

on

By

കോതമംഗലം :നവീകരിച്ച സിപിഐ എം കോതമംഗലം മുനിസിപ്പല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസായ അഴിക്കോടന്‍ രാഘവന്‍ സ്മാരക മന്ദിരം അഴീക്കോടന്‍ അനുസ്മരണദിനമായ ഇന്ന് രാവിലെ 10 ന് ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ലോക്കല്‍ സെക്രട്ടറി ഇ വി രാധാകൃഷ്ണന്‍ അറിയിച്ചു.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം ആര്‍ അനില്‍കുമാര്‍, എരിയ സെക്രട്ടറി കെ എ ജോയി, ആന്റണി ജോണ്‍ എംഎല്‍എ, നഗരസഭ ചെയര്‍മാര്‍ കെ കെ ടോമി എന്നിവര്‍ പങ്കെടുക്കും.

 

Continue Reading

Latest news

ഗുരുദേവ മഹാസമാധി ദിനാചരണം;ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തില്‍ വിശേഷാല്‍ പൂജയും ചടങ്ങുകളും നടത്തി

Published

on

By

കോതമംഗലം:ശ്രീനാരായണ ഗുരുദേവന്റെ 96 -ാ മത് മഹാസമാധി ദിനം ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തില്‍ വിവിധ ചടങ്ങുകളോടെ ആചരിച്ചു.

രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം യൂണിയന്‍ സെക്രട്ടറി പി.എ. സോമന്‍ ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.

തുടര്‍ന്ന് 10.30 ന് ഡോ. സായ്കുമാര്‍ (കോട്ടയം)പ്രഭാഷണം നടത്തി. സമൂഹപ്രാര്‍ത്ഥനയോടെ വൈകിട്ട് 3.30 ന് ചടങ്ങുകള്‍ സമാപിച്ചു.

യുണിയന്‍ പ്രസിഡന്റ് അജി നാരായണന്‍, സെക്രട്ടറി പി.എ.സോമന്‍, വൈസ് പ്രസിഡന്റ് കെ എസ് ഷിനില്‍കുമാര്‍, ബോര്‍ഡ് അംഗം സജീവ് പാറയ്ക്കല്‍, ക്ഷേത്രം കണ്‍വീനര്‍ പി.വി. വാസു, എം.വി.രാജീവ്, റ്റി.ജി. അനി, ബിനു കെ.വി, എം ബി തിലകന്‍, സജി കെ.ജെ,അജി കൊള്ളിപ്പറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

യൂണിയന് കീഴിലുള്ള 26 ശാഖകളിലും സമാധി ദിനാചരണത്തിന്റെ ബാഗമായി പ്രാര്‍ത്ഥനയും ഉപവാസവും നടന്നു.

 

Continue Reading

Latest news

കവര്‍ച്ചയ്ക്കുള്ള സ്ഥലം പകല്‍ കണ്ടുവയ്ക്കും, രാത്രിയില്‍ ഷട്ടര്‍ തകര്‍ത്ത് മോഷണം;മുപ്പതിലേറെ മോഷണ കേസില്‍ പ്രതിയായ സിദ്ദിഖ് പിടിയില്‍

Published

on

By

മൂവാറ്റുപുഴ;മുപ്പതിലേറെ മോഷണ കേസിലെ പ്രതിയായ മോഷ്ടാവ് പോലീസ് പിടിയില്‍.ആലുവ തോട്ടുമുഖം പള്ളിക്കുന്നത്ത് സിദിഖ് (54) നെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്.

മൂവാറ്റുപുഴയിലെ ഒരു തുണിക്കടയിലും, അരമനപ്പടിയിലെ മെഡിക്കല്‍ ഷോപ്പിലും കഴിഞ്ഞ രാത്രി ഇയാള്‍ മോഷണം നടത്തിയിരുന്നു. ചാലക്കുടിയിലെ ഒരു മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ 8 ന് ആണ് സിദ്ദിഖ് ജയില്‍ മോചിതനായത്.മെഡിക്കല്‍ ഷോപ്പുകള്‍, തുണിക്കടകള്‍ , ബേക്കറികള്‍ തുടങ്ങിയ പകല്‍ കണ്ടു വയ്ക്കുകയും രാത്രി ഷട്ടര്‍ പൊളിച്ച് അകത്തുകയറി മോഷണം നടത്തുകയുമാണ് രീതി.ഒരു സ്ഥലത്തും സ്ഥിരമായി തങ്ങുന്ന സ്വഭാവമില്ല.

രാത്രിയില്‍ പട്രോളിംഗ് നടത്തുന്ന പോലീസ് സംഘം പിന്തുടര്‍ന്നാണ് മോഷ്ടാവിനെ പിടികൂടിയത്.ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് പറവൂരിലെ ഒരു മോഷണ കേസ് തെളിഞ്ഞു. മൂവാറ്റുപുഴയിലെ രണ്ടിടങ്ങളില്‍ നിന്നും മോഷ്ടിച്ച ഫോണ്‍, പണം , മോഷണത്തിനുപയോഗിക്കുന്ന കമ്പി, ടോര്‍ച്ച് തുടങ്ങിയ സിദ്ദീഖിന്റെ പക്കല്‍ നിന്നും കണ്ടെടുത്തു.

ഇന്‍സ്‌പെക്ടര്‍ പി.എം.ബൈജു , എസ്.എ എം .വി .റെജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ആര്‍ ശശികുമാര്‍ ,വി കെ സുഭാഷ് കുമാര്‍ , എ ജെ. ജിസ്‌മോന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

English description – The thief, accused in more than 30 theft cases, has been arrested by the police

Continue Reading

Latest news

കാണാതായ വയനാട് സ്വദേശിയായ യുവതിയും 5 മക്കളും സുരക്ഷിതര്‍; ആശ്വാസത്തിന്റെ നിറവില്‍ ഉറ്റവര്‍, പോലീസിന് പരക്കെ കയ്യടി

Published

on

By

പനമരം;വയനാട്ടില്‍നിന്നും 3 ദിവസം മുന്‍പ് കാണാതായ യുവതിയെയും 5 മക്കളെയും പോലീസ് ഗുരുവായൂരില്‍ നിന്നും കണ്ടെത്തി.

പനമരം കൂടോത്തുമ്മലില്‍ നിന്നും കാണാതായ വമിജ (45), മക്കളായ വൈഷ്ണവ് (12) വൈശാഖ് (10), സ്‌നേഹ (9),അഭിജിത് (6), ശ്രീലക്ഷ്മി (4) എന്നിവരെയാണ് പോലീസ് സംഘം ഗുരുവായൂരില്‍ നിന്നും കണ്ടെത്തിയത്.

സെപ്റ്റംബര്‍ 18-ന് ഇവരെ കാണാതായതായി കാണിച്ച് ബന്ധുക്കള്‍ പോലീസിനെ സമീപിയ്ക്കുന്നത്.ഇവര്‍ ആദ്യം കണ്ണൂരില്‍ എത്തിയെന്നും ഇവിടെ നിന്ന് രാമനാട്ടുകരയിലെ ബന്ധുവീട്ടിലും ഷൊര്‍ണൂരിലും എത്തിയതായും പൊലീസിന് വിവരം ലഭിച്ചു.

തുടര്‍ന്ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി.ഇവിടെ നിന്നും ഇന്നലെ ഉച്ചയോടെ ഗുരുവായൂരിലെത്തിയ ഇവരെ രാത്രി ഏഴു മണിയോടെ പൊലീസ് സംഘം കണ്ടെത്തുകയായിരുന്നു.

സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് പോയ വിമിജയും കുട്ടികളെയും പിന്നീട് കാണാതാവുകയായിരുന്നു.ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല.

ഇതോടെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഷൊര്‍ണൂരിലെ ബന്ധുവിന്റെ കടയിലെത്തി ഇവര്‍ പണം വാങ്ങിയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് മാതാവിനെയും മക്കളെയും കണ്ടെത്തിയത്.

ഇവര്‍ ഇത്തരത്തില്‍ വീട്ടില്‍ നിന്നും മാറി നില്‍ക്കാനുള്ള സാഹചര്യത്തെക്കുറിച്ച് വിശദമായി അന്വേഷിയ്ക്കുന്നുണ്ടെന്നും ഇത് പൂര്‍ത്തിയയാലെ കൂടുതല്‍ എന്തെങ്കിലും വിവരം വെളിപ്പെടുത്താന്‍ കഴിയു എന്നുമാണ് പോലീസ് നിലപാട്.

English Description -Police found missing woman and 5 children from Wayanad in Guruvayur

Continue Reading

Latest news

മഴ കനത്തു,മലയോരങ്ങള്‍ ഭീതിയില്‍;കോട്ടയം ജില്ലയില്‍ പരക്കെ നാശ നഷ്ടം

Published

on

By

കോട്ടയം;ഇന്നലെ പെയ്്ത കനത്ത മഴ കോട്ടയം ജില്ലയുടെ വിവിധ പ്രദേശിങ്ങളില്‍ ജന ജീവിതം ദുസഹമാക്കി.മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും മൂലം ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ മണിക്കൂറികളോളം ഗതാഗതം തടസപ്പെട്ടു.

രാത്രി വൈകിയാണ് കല്ലും മണ്ണും നീക്കി കുടുങ്ങിക്കിടന്ന വാഹനങ്ങള്‍ കടത്തി വിട്ടത്.ഇന്നലെ വൈകിട്ട്,മഴ ആരംഭിച്ച് താമസിയാതെ റോഡിലേയ്ക്ക് മലവെള്ളം എത്തുകയായിരുന്നു.

നിമിഷ നേരം കൊണ്ട് റോഡ് തകര്‍ന്നു,പിന്നാലെ ജില്ല കളക്ടര്‍ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചിരുന്നു. കനത്ത മഴയേത്തുടര്‍ന്ന് തീക്കോയി ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഇഞ്ചിപ്പാറ, ആനിപ്ലാവ് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി.രാത്രിയോടെ പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞു. വെള്ളികുളം സ്‌കൂളില്‍ ക്യാംപ് ആരംഭിച്ചു.

 

 

Continue Reading

Trending

error: