M4 Malayalam
Connect with us

News

കണ്ടുരസിക്കാന്‍ ഒരുകൂട്ടര്‍,ഭീതിയെന്ന് മറ്റൊരുകൂട്ടര്‍ ; കാട്ടുപോത്തിന്റെ വരവില്‍ ചര്‍ച്ചകള്‍ സജീവം

Published

on

ജോണ്‍ കാലടി

കാലടി ; കാഴ്ചക്കമ്പക്കാര്‍ പ്രതീക്ഷയില്‍,ഒരു വിഭാഗം ഭീതിയിലും.കാട്ടുപോത്തിന്റെ തിരിച്ചുവരവ് സാധ്യത നിലനില്‍ക്കുമ്പോള്‍ കാലടിയില്‍ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നത് പലവഴിക്ക്.

തിങ്കളാഴ്ച രാവിലെയാണ് ഭീമന്‍ കാട്ടുപോത്ത് കാലടി അമലപുരത്ത് എത്തിയതായി വാര്‍ത്തപരന്നത്.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവം സ്ഥിരീകരിയ്ക്കുകയും ചെയ്തു.പിന്നീട് മഞ്ഞപ്ര പുതുമനയില്‍ പോത്ത് എത്തിയതായും വാര്‍ത്തകള്‍ പരന്നിരുന്നു.

ഇതെത്തുടര്‍ന്ന് പോത്തിനെ കാണാന്‍ പലഭാഗത്തുനിന്നായി നിരവധിപേര്‍ എത്തി.താമസിയാതെ കാരക്കോട് ഭാഗത്തേക്കും ജനവാസ മേഖലയിലേക്കും പോത്ത് എത്തുകയായിരുന്നു.

നാട്ടിലാണെങ്കിലും അപരിചിത്വം തെല്ലുമില്ലാതെ, തോന്നിയപോലെ ചുറ്റിക്കറങ്ങിയിയ പോത്ത് ആരെയെങ്കിലും ആക്രമിയ്ക്കുകയോ കാര്യമായ നാശനഷ്ടം സൃഷിടിയ്ക്കുകയോ ചെയ്തതായി വിവരമില്ല.
കാട്ടുപന്നിയുടെയും ആനകളുടെയും ആക്രമണ ഭീഷണി നിലനില്‍ക്കുമ്പോഴാണ് കാട്ട് പോത്തിന്റെ രംഗപ്രവേശം എന്നതും ശ്രദ്ധേയമാണ്.കാഴ്ചയില്‍ ഭീമനെങ്കിലും കക്ഷി പ്രശ്‌നക്കാരനല്ലന്ന് കുറച്ചുസമയം കൊണ്ട് തന്നെ നാട്ടുകാര്‍ക്ക് ബോദ്ധ്യപ്പെട്ടിരുന്നു.

ഫോട്ടോയും വീഡിയോയും എടുക്കാന്‍ ആളുകള്‍ മല്‍സരിച്ച് അടുത്തെത്തിയെങ്കിലും പോത്ത് കണ്ടഭാവം നടിച്ചില്ലഎന്നാണ് ദൃസാക്ഷി വിവരണങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മലയാറ്റൂര്‍ – അയ്യമ്പുഴ റേഞ്ചില്‍ നിന്നും വനപാലകരെത്തി കാട്ട് പോത്തിനെ കണ്ണിമംഗലം വനത്തിയിലേക്ക് ഓടിച്ചുവിട്ടു.

ഡെപ്യൂട്ടി റെയിഞ്ച് ഓഫിസര്‍മാരായ സൈനുദ്ദീന്‍, മസ്ജൂദ്, എന്നിവരുടെ നേതൃത്വത്തില്‍ ജെ.ബി.സാബു, ഡ്രൈവര്‍മാരായ കബീര്‍, ലാലു തുടങ്ങി പതിനാറോളം പേര്‍ അടങ്ങുന്ന വനപാലകസംഘമാണ് പോത്തിനെ തുരത്തിയത്.

പോത്ത് വീണ്ടും ജനവാസ മേഖലകളില്‍ എത്തിയേക്കാമെന്ന് ഭീതി വ്യാപകമായി നിലനില്‍ക്കുകയാണ്. തല്‍ക്കാലം കാട്ടിലേയ്ക്ക് കയറിയിയെങ്കിലും പോത്ത് തിരിച്ച് ജനവാസമേഖകളിലേയ്ക്ക് ഇറങ്ങുന്നതിനുള്ള സാധ്യത ഉദ്യോഗസഥരും തള്ളിക്കളയുന്നില്ല.

കാട്ട് നീതിയും രീതിയും നോക്കിയാല്‍ ഒരിക്കല്‍ കൂട്ടം തെറ്റി തിരിച്ചെത്തുന്ന മൃഗങ്ങളെ പുതിയ സംഘങ്ങള്‍ സ്വീകരിക്കാറില്ലെന്ന പഴമക്കാരുടെ വാദവും ഈ സാധ്യതിയലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.

1 / 1

Advertisement

Latest news

മുപ്ലിവണ്ടിന്റെ ശല്യം വ്യാപകം: ഉറങ്ങാനും ഭക്ഷണം കഴിക്കാനും കഴിയാത്ത അവസ്ഥ, ആരോഗ്യവകുപ്പ് അധികൃതർ ഇടപെടെണമെന്ന് നാട്ടുകാർ

Published

on

By

കോട്ടയം: പാറത്തോട് പഞ്ചായത്തിലെ 1,2,3 വാർഡുകളിൽ മുപ്ലിവണ്ടിൻ്റെ ശല്യം വ്യാപകമാകുന്നു. പാലപ്ര മേഖലയിലാണ് മുപ്ലി വണ്ടിന്റെ ശല്യം കൂടുതലായി കാണപ്പെടുന്നത്.

വീടുകൾക്കുള്ളിൽ താമസിക്കാൻ കഴിയാത്ത വിധം വണ്ട് കയറികുടിയിരിക്കുന്ന സ്ഥിതിയാണെന്നും ഇരുപതോളം വീടുകളിൽ കിടന്നുറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും നാട്ടുകാർ പറഞ്ഞു.

രാത്രി തെളിക്കുന്ന വെളിച്ചത്തിൽ ഇവ കൂടുതലായി എത്താറുണ്ടെന്നും കഴിഞ്ഞ മാസം മുതൽ തുടങ്ങിയ ശല്യം മൂലം പ്രദേശത്ത് ജീവിക്കാൻ കഴിയാത്ത രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നത് എന്നുമാണ് നാട്ടുകാരുടെ പരാതി. വീടിന്റെ ഭിത്തികളിലും തറയിലും ഫാനിലും ഗൃഹോപകരണങ്ങളിലും എല്ലാം ഇവ കയറുന്നു.

കൂടാതെ ദേഹത്ത് വീണാൽ നീറ്റൽ അനുഭവപ്പെടുകയും കിടന്നുറങ്ങുമ്പോൾ ചെവിയിലും മറ്റും കയറുന്നത് മൂലം ഉറക്കം നഷ്ട്ടപെടുകയാണെന്നും ശല്യം കൂടുതലായ വീട്ടുകാർ മാറ്റ് വീടുകളിൽ പോയതയുമാണ് നാട്ടുകാർ പറയുന്നത്. മുപ്ലി വണ്ടിന്റെ ശല്യം പരിഹരിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ ഉടൻ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

1 / 1

Continue Reading

Latest news

ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണമാല കവർന്ന കേസിൽ 2 പേർ പിടിയിൽ

Published

on

By

മൂവാറ്റുപുഴ:ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണമാല കവർന്ന കേസിൽ 2 പേർ പിടിയിൽ.

മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ ഷാഹുൽ ഹമീദ് (24), കണ്ണന്തറയിൽ താമസിക്കുന്ന മൂവാറ്റുപുഴ പഴയിടത്ത് വീട്ടിൽ ആഷിക് (18) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്.

ഇരുപതാം തീയതി പകൽ 11ന് പട്ടിമറ്റം കൈതക്കാട് ഭാഗത്തുള്ള വീടിനു മുന്നിൽ നിൽക്കുകയായിരുന്ന 76 വയസുള്ള വൃദ്ധയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ തിങ്കളാഴ്ച മൂവാറ്റുപുഴ ഭാഗത്ത് നിന്ന് പ്രതികളെ പിടികൂടി.

മോഷണം ചെയ്ത മാല മൂവാറ്റുപുഴയിലെ ഒരു ജ്വല്ലറിയിൽ നിന്നും കണ്ടെടുത്തു. അന്നേദിവസം അമ്പലമേട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വീട് കുത്തിത്തറന്ന് മോഷണം നടത്തിയതായി പ്രതികൾ പോലീസിനോട് പറഞ്ഞു.

മോഷണസംഘം സഞ്ചരിച്ച ബൈക്ക് പള്ളുരുത്തി ‘പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി. ഷാഹുൽ ഹമിദ് നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്.

ഇയാൾക്ക് കോതമംഗലം പോത്താനിക്കാട് മൂവാറ്റുപുഴ പെരുമ്പാവൂർ കുന്നത്തുനാട് കാസർഗോഡ് തൃശ്ശൂർ തൃക്കാക്കര എന്നിവിടങ്ങളിലായി 13 മോഷണ കേസുകൾ ഉണ്ട്. ആഷിക്കിന് പെരുമ്പാവൂർ , കുറുപ്പുംപടി സ്റ്റേഷനുകളിൽ ബൈക്ക് മോഷണ കേസുകൾ ഉണ്ട്. പിടകൂടിയ സമയം പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് അറസ്റ്റ് ചെയ്തത്.

എ എസ് പിമോഹിത് രാവത്ത്, ഇൻസ്പെക്ടർ വി.പി സുധീഷ്, എസ്.ഐമാരായ കെ.ആർ അജേഷ്,കെ.വി
നിസാർ, എ.എസ്.ഐ മാരായ പി.എ അബ്ദുൽ മനാഫ്, വി.എസ് അബൂബക്കർ ,സീനിയർ സി പി ഒ മാരായ ടി.എൻ മനോജ് കുമാർ, ടി.എ അഫ്സൽ, വർഗീസ് ടി വേണാട്ട്, ബെന്നി ഐസക്ക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

1 / 1

Continue Reading

Latest news

വിവിപാറ്റ് മെഷീനുകളുടെ കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് സുപ്രീം കോടതി : ഉദ്യോഗസ്ഥരോട് ഉടൻ ഹാജരാകാൻ നിർദ്ദേശം

Published

on

By

ന്യൂഡൽഹി: വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഹാജരാകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി സുപ്രീംകോടതി.

മൈക്രോ കൺട്രോളർ കൺട്രോളിങ് യൂണിറ്റിലാണോ വിവി പാറ്റിലാണോ ഉള്ളത്, മൈക്രോ കൺട്രോളർ ഒറ്റത്തവണയാണോ പ്രോഗ്രാം ചെയിതിരിക്കുന്നത്. ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റുകൾ എത്ര,

വോട്ടിങ് മെഷീൻ സീൽ ചെയ്ത് സൂക്ഷിക്കുമ്പോൾ കൺട്രോൾ യൂണിറ്റും വിവി പാറ്റും സീൽ ചെയ്യുന്നുണ്ടോ, ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വിവരങ്ങൾ 45 ദിവസത്തിൽ കൂടുതൽ സൂക്ഷിക്കേണ്ടതുണ്ടോ, തുടങ്ങിയ വിഷയങ്ങളിലാണ് കോടതി ഉദ്യോഗസ്ഥരോട് വ്യക്തത ആവശ്യപ്പട്ടിട്ടുള്ളത്.

അതേസമയം, ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ സോഴ്സ് കോഡ് പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സോഴ്സ് കോഡ് പരസ്യപ്പെടുത്തിയാൽ അത് ദുരുപയോഗം ചെയ്യാനുള്ള സത്യതകൾ കൂടുതലാണെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

എന്നാൽ മുഴുവൻ വിവിപാറ്റുകളും എണ്ണുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയെ അറിയിച്ചത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ ഒരു കൃത്രിമവും കാണിക്കാൻ സാധിക്കില്ലെന്നും കമ്മിഷൻ കോടതിയെ അറിയിച്ചു.

നിലവിൽ ഓരോ അസംബ്ലി മണ്ഡലങ്ങളിലെയും 5 ബൂത്തുകളിൽ നിന്നുള്ള വിവിപാറ്റുകളാണ് എണ്ണാൻ തീരുമാനിച്ചിരിക്കുന്നത്.

1 / 1

Continue Reading

Latest news

വടകരയിൽ സ്ഥാനാർത്ഥികൾ തമ്മിൽ നിയമപോരാട്ടം:വക്കീൽ നോട്ടിസ് അയച്ച് ഷാഫിയും ശൈലജയും

Published

on

By

വടകര: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിക്കുന്ന സാഹചര്യത്തിലും വടകര മണ്ഡലത്തിലെ സ്ഥാനാർഥികളുടെ പരസ്യയുദ്ധം തുടരുന്നു.തനിക്കെതിരെ ഉന്നയിച്ച വ്യാജ ആരോപണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ കെ.കെ.ശൈലജയ്ക്ക് വക്കീൽ നോട്ടിസ് അയച്ചിരുന്നു.

പിന്നാലെ നവമാധ്യമങ്ങളിൽ വ്യാജപ്രചാരണവും അധിക്ഷേപങ്ങളും നടത്തിയെന്ന് ആരോപണമുന്നയിച്ച് ഷാഫി പറമ്പിലിനെതിരെ ശൈലജയും വക്കീൽ നോട്ടിസ് അയച്ചു.

അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കെ.കെ.ശൈലജ എന്നിവർ നടത്തിയ വ്യാജപ്രചാരണവും ഗൂഢാലോചനയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ ഡിജിപിക്ക് പരാതി നൽകിട്ടുണ്ട്.

അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോയും വ്യാജ പോസ്റ്ററുകളും നിർമിച്ചതായി പത്രസമ്മേളനത്തിലാണ് ശൈലജ വെളിപ്പെടുത്തിയത്. എതിർസ്ഥാനാർഥിക്കെതിരെ തെറ്റായ ആരോപണങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചത് വഴി ശൈലജ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് നടത്തിയതെന്നും ഷാഫിയുടെ പരാതിയിൽ പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന് വ്യാജപരാതി നൽകിയെന്നാരോപിച്ച് ശൈലജയ്ക്കെതിരെ ഷാഫിയുടെ ചീഫ് ഏജന്റ് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാറും പരാതി നൽകിയിട്ടുണ്ട്.

 

 

 

1 / 1

Continue Reading

Latest news

ഇന്റർവ്യൂ കാർഡ് സമയത്തിന് നൽകുന്നതിൽ പോസ്റ്റോഫീസിന് വീഴ്ച്ച: ഭിക്ഷയാചിച്ച് സമരവുമായി യുവാവ്

Published

on

By

കട്ടപ്പന: ‍ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറുന്നതിൽ പോസ്റ്റ് ഓഫിസിന്റെ ഗുരുതര വീഴ്ച ആരോപിച്ച് സർക്കാർ ജോലി നഷ്ടമായ യുവാവ് പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ച് സമരം നടത്തി.

കാഴ്ച വെല്ലുവിളി നേരിടുന്ന, കട്ടപ്പന വെള്ളയാംകുടി വട്ടക്കാട്ട് ലിന്റോ തോമസ് (30)ആണ് വെള്ളയാംകുടി പോസ്റ്റ് ഓഫിസ് പടിക്കൽ സമരം നടത്തിയത്.

സർക്കാർ സ്‌കൂളിലെ അനധ്യാപക തസ്തികയിലേക്കുള്ള നിയമനത്തിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നുമാണ് ലിന്റോയ്ക്ക് ഇന്റർവ്യൂ കാർഡ് തപാലിൽ അയച്ചത്. മാർച്ച് 18ന് കത്ത് പോസ്റ്റ് ഓഫിസിൽ എത്തി.

എന്നാൽ 23ന് ആയിരുന്ന ഇന്റർവ്യൂ കാർഡ് 10 ദിവസത്തിന് ശേഷം 28നാണ് തനിക്ക് ലഭിച്ച്ത് എന്നാണ് ലിന്റോയുടെ പരാതി. ഈ സമയം മറ്റൊരാൾക്ക് സ്‌കൂളിൽ നിയമനവും ലഭിച്ചു.

മുഖ്യമന്ത്രി, കലക്ടർ, തപാൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം പരാതി നൽകിയിട്ടും നടപടി ഉണ്ടാകാതെ വന്ന സാഹചര്യത്തിലാണ് ലിന്റോ സമരത്തിനിറങ്ങിയത്. നിയമനടപടിയുമായി മുന്നോട്ടുപോകാൻ അഭിഭാഷകന്റെ സഹായം ലഭ്യമാക്കാം എന്ന് പൊലീസ് ഉറപ്പുനല്കിയതോടെ ഇയാൾ സമരം അവസാനിപ്പിച്ചു.

 

1 / 1

Continue Reading

Trending

error: