News
മലമുകളിൽ അവശനിലയിൽ കാണപ്പെട്ട യുവാവ് മരിച്ചു ; ദുരൂഹതയെന്ന് ബന്ധുക്കൾ , പോലീസ് അന്വേഷണം ഊർജ്ജിതം

അടിമാലി;മലമുകളിൽ അവശനിലയിൽ കാണപ്പെടുകയും ഏറെ സാഹസപ്പെട്ട് പോലീസ് ആശുപത്രിയിൽ എത്തിയ്ക്കുകയും ചെയ്ത യുവാവ് മരണപ്പെട്ടു.സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും.
നേര്യമംഗലം നീണ്ടപാറ ഡബിൾകുരിശ് മീമ്പാട്ട് റെന്നി-ജയ ദമ്പതികളുടെ മകൻ ജെറിനാണ്(21)മരണപ്പെട്ടത്.ശനിയാഴ്ച രാത്രി 10 മണിയോടെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം കവളങ്ങാട് കൊട്ടാരമുടി(പീച്ചാട്ട് മലയിൽ) എത്തിയ റെജിന്‍ രാത്രി വൈകി അസ്വസ്തത അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് ഒപ്പമുണ്ടായിരുന്നവർ പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് സഹായം തേടി.വിവരം ലഭിച്ച കോതമംഗംലം സ്റ്റേഷനിലെ കൺട്രോൾ റൂം വെഹിക്കിൾ ടീം വാഹനവുമായി പുലർച്ചെ 4 മണിയോടടുത്ത് കവളങ്ങാട് എത്തി.
ഇവിടെ നിന്നും അരമണിക്കൂറിലേറെ നടന്ന്,മലമുകളിലെത്തിയാണ് റെജിൻ ഉൾപ്പെട്ട സംഘത്തെ പോലീസുകാർ കണ്ടെത്തുന്നത്.ഇവിടെ നിന്നും ജെറിനെ താങ്ങിയെടുത്ത് താഴെ എത്തിയ്ക്കുക എന്നത് ശ്രമകരമായി ദൗത്യമായിരുന്നു.
മദ്യലഹരിയിലായിരുന്ന ജെറിന്റെ കൂട്ടുകാരുടെ സുരക്ഷിതമായി താഴെ എത്തിച്ചതും പോലീസ് സംഘമാണ്.
ഏറെ കഷ്ടപ്പെട്ട് പുലർച്ചെ 4.50 -തോടെ പോലീസ് ജെറിനെ കോതമംഗലത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.ഇന്നലെ പോസ്റ്റുമോർട്ടം നടത്തി മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ജെറിനെ നേരത്തെ ആശുപത്രിയിൽ എത്തിയ്ക്കാൻ സാധിച്ചിരുന്നെങ്കിൽ രക്ഷിയ്ക്കാൻ കഴിയുമായിരുന്നെന്ന വിലയിരുത്തലുകൾ പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്.
കൂടെയുണ്ടായിരുന്നവർ മദ്യലഹരിയിൽ ആയിരുന്നതിനാൽ ജെറിന്റെ അസ്വസ്തത അറിയാൻ വൈകിയെന്നും അറിഞ്ഞപ്പോൾ തന്നെ ആശുപത്രിയിൽ എത്തിയ്ക്കാൻ മാർഗ്ഗമില്ലാതെ പോയത് മരണത്തിന് കാരണമായെന്നുമാണ് നാട്ടുകാരിൽ ഒരു വിഭാഗത്തിന്റെ വാദം.
നേര്യമംഗലത്ത് പെട്രോൾ പമ്പിലെ ജീവനക്കരനാണ് മരണമടഞ്ഞ ജെറിൻ.ശനിയാഴ്ച രാത്രി 9 മണിയോടെ ജോലി അവസാനിപ്പിച്ച് ജെറിൻ പമ്പിൽ നിന്നും ഇറങ്ങിയിരുന്നു.തുടർന്ന് വീട്ടുകാരെ വിളിച്ച് സുഹൃത്തുക്കൾക്കൊപ്പം മൂന്നാറിന് പോകുകയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.ഇതിനുശേഷമായിരിയ്ക്കാം മലകയറിയതെന്നാണ് പോലീസ് അനുമാനം.
സംഭവത്തിനുപിന്നിൽ ദുരൂഹതയില്ലന്നാണ് പോലീസിൽ നിന്നും ലഭിയ്ക്കുന്ന സൂചന.ഹൃദയവാൽവിന്റെ തകരാറാണ് ജെറിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചനയെന്നും സംഭവത്തിന്റെ എല്ലാവശങ്ങളും വിശദമായി അന്വേഷിയ്ക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
Latest news
വൈദ്യൂത നിരക്ക് വർദ്ധന പ്രാബല്യത്തിൽ; പെട്ടിക്കടകൾ , ബങ്കുകൾ , തട്ടുകടകൾ തുടങ്ങിയവയ്ക്ക് കൂടുതൽ ആനൂകൂല്യം

തിരുവനന്തപുരം;സംസ്ഥാനത്തെ വൈദ്യൂതി നിരക്ക് വർദ്ധനപ്രാബല്യത്തിൽ. 6.6% വർധന വരുത്തിയിട്ടുള്ള 2022-23 വർഷത്തെ വൈദ്യുതി നിരക്കുകൾക്ക് റഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകി.
നിരക്കുവർധനയിലൂടെ കെഎസ്ഇബിക്ക് 1000 കോടിയോളം രൂപയുടെ വരുമാനം ലഭിക്കും.
പ്രതിമാസം 50 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കു വർധനയില്ല. 25 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. പ്രതിമാസം 150 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പരമാവധി വർധനവ് 25 പൈസ. 88 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും.
അനാഥാലയങ്ങൾ, അങ്കണവാടികൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവയെ നിരക്കു വർധനയിൽനിന്ന് ഒഴിവാക്കി. എൻഡോസൾഫാൻ ബാധിതർക്കുള്ള സൗജന്യ നിരക്ക് നിലനിർത്തി. കാർഷിക ഉപഭോക്താക്കൾക്ക് എനർജി ചാർജ് വർധിപ്പിച്ചില്ല. 4.76 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. കാർഷിക ഉപഭോക്താക്കളുടെ ഫിക്സഡ് ചാർജ് 5രൂപ കൂട്ടി.
ചെറിയ പെട്ടിക്കടകൾ, ബങ്കുകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗങ്ങൾക്കുള്ള കുറഞ്ഞ നിരക്കിന്റെ താരിഫ് ആനുകൂല്യം 1000 വാൾട്ടിൽനിന്ന് 2000 വാൾട്ടായി വർധിപ്പിച്ചിട്ടുണ്ട്.
Latest news
ശുചിമുറിയിലും വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗീക അതിക്രമം;യുവാവ് അറസ്റ്റിൽ

കൊച്ചി;ശുചിമുറയിൽക്കയറി ഒളിച്ചിരുന്ന് വിദ്യാർത്ഥികൾക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.പള്ളുരുത്തി എംഎൽഎ റോഡിൽ മംഗലത്ത് ഗഫൂർ(35) ആണ് അറസ്റ്റിലായത്.
ചെങ്ങമനാട് കഴിഞ്ഞ 20-നാണ് സംഭവം.ആരും കാണാതെ കുട്ടികൾ ഉപയോഗിക്കുന്ന ശുചിമുറിയിൽ കയറി ഒളിച്ചിരുന്നാണ് ഇയാൾ കുട്ടികളെ ഉപദ്രവിച്ചത്.
കുട്ടികൾ ബഹളം വച്ചതോടെ ബൈക്കിൽ കയറി രക്ഷപ്പെട്ട ഇയാൾ മുങ്ങി നടക്കുകയായിരുന്നു.സ്കൂൾ അധികൃതരുടെ പരാതിയിൽ ചെങ്ങമനാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
പള്ളുരുത്തിയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. എഴുവയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ അരൂർ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്.
ചെങ്ങമനാട് എസ്എച്ച്ഒ എസ്.എം.പ്രദീപ് കുമാർ, എസ്ഐമാരായ പി.ജെ.കുര്യാക്കോസ്, എസ്.ഷെഫിൻ, വി.എൽ.ആനന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
Latest news
ഓട്ടോ തട്ടി ,തെന്നിമാറി ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം ;ദശീയപാത 1830-ൽ മുണ്ടക്കയത്തിന് സമീപം വാഹനാപകടം.ബസ്സിനടയിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ദാദാരുണാന്ത്യം.
പെരുവന്താനം ചുഴുപ്പ് ഇരവുകൂന്നേൽ ആക്സൺ (24) ആണ് മരിച്ചത്. മരുതുംമൂടിനും മെഡിക്കൽ ട്രസ്റ്റ് കവലയ്ക്കും ഇടയിലാണ് അപകടം.
ഓട്ടോ മറ്റൊരുവാഹനത്തെ മറികടക്കുമ്പോൾ ബൈക്കിൽ തട്ടുകയും തെന്നി മാറി ബസിനടിയിൽപ്പെടുകയുമായിരുന്നു. ആക്സണിന്റെ മൃതദേഹം മുണ്ടക്കയം ഈസ്റ്റിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോലീസ് മേൽ നടപടി സ്വീകരിച്ചുവരുന്നു.
-
News5 months ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News4 months ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
News7 months ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
Latest news3 weeks ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
News7 months ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
News3 months ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
Latest news5 days ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
Film News8 months ago
തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ