Connect with us

Local News

കുട്ടിസഖാവ് കാണാമറയത്ത് ; കണ്ടെത്തി ശിക്ഷിക്കണമെന്ന് പരക്കെ ആവശ്യം

Published

on

കൊച്ചി:’മുന്നോട്ടുപോകില്ലെന്ന് ഉറപ്പായപ്പോഴാണ് മകൾ പരാതി നൽകിയത് പരാതി ഒതുക്കിതീർക്കാനുള്ള ശ്രമമാണ് സി ഐയുടെ ഓഫീസിൽ നടന്നത്.അന്ന് മറ്റൊരാൾക്കൂടി അവിടെ ഉണ്ടായിരുന്നു,കുട്ടിസഖാവ് അയാളുടെ പേരറിയില്ല.’മകൾ മോഫിയ ആത്മഹത്യചെയ്തതിന് പിന്നാലെ പിതാവ് ദിൽഷാദ് മാധ്യമങ്ങളുമായി പങ്കിട്ടതാണ് ഈ വാക്കുകൾ.

ഇതിനുപിന്നാലെ മാധ്യമങ്ങൾ ഈ കുട്ടിസഖാവിനെ തിരിച്ചറിയാൻ പലവഴിക്കും നീങ്ങൾ നടത്തിയെങ്കിലും വിജയിച്ചതായി റിപ്പോർട്ടില്ല.ഇയാൾ ഇപ്പോഴും പുകമറയ്ക്കുള്ളിൽ തന്നെയാണെന്നാണ് സൂചന.

സി ഐയുടെ മുന്നിൽ താൻ നേരിട്ട പീഡനങ്ങൾ ഒന്നൊന്നായി എണ്ണിപ്പറഞ്ഞ് മകൾ അലമുറയിട്ടുകരഞ്ഞപ്പോഴും ഇയാൾ, ഭർത്താവ് സുഹൈലിനും കുടുംബത്തിനും വേണ്ടി ശക്തിയുക്തം വാദിയ്ക്കുകയും തങ്ങളെ മോശക്കാരാക്കാൻ ശ്രമിച്ചെന്നും ദിൽഷാദ് വെളിപ്പെടുത്തിയിരുന്നു.

ഇത് സത്യമെങ്കിൽ കുട്ടിസഖാവ് മാപ്പർഹിയ്ക്കാത്ത കുറ്റത്തിന് കൂട്ടുനിൽക്കുകയായിരുന്നെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.ഇതുകൊണ്ടുതന്നെ പാർട്ടി നേതാക്കൾ ഇടപെട്ട് ഇയാൾക്കെതിരെ അന്വേഷണം നടത്തണമെന്നും മാതൃകാപരമായ നടപടികൾ സ്വീകരിയ്ക്കണമെന്നുമുള്ള ആവശ്യവും ശക്തമായിട്ടുണ്ട്.

അറസ്റ്റിലായ മോഫിയയുടെ ഭർത്താവ് സുഹൈലിന്റെ ബന്ധുവാണ് കുട്ടിസഖാവ് എന്നുള്ള വിവരം പല കോണുകളിലും പറഞ്ഞുകേട്ടിരുന്നു.ഈ വഴിക്കും അന്വേഷണം നടന്നെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല.

എന്തായാലും മോഫിയയുടെ മരണത്തിൽ ആലുവ സിഐയുടെ ഭാഗത്തുനിന്നും ഉണ്ടായതായിപ്പറയപ്പെടുന്ന ക്രൂരകൃത്യത്തിന് കുട്ടിസഖാവും കുടപിടിച്ചെന്ന കാര്യം വ്യക്തം.ഇത്തരക്കാരെ വച്ചുവാഴിയ്ക്കുന്ന രാഷ്ട്രീയ സംസ്‌കാരം ഇനിയും ഇതുപോലുള്ള മരണങ്ങൾക്ക് വഴിതെളിക്കുമെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.

Latest news

അന്താരാഷ്ട്ര പുസ്തകോത്സവം വ്യത്യസ്ഥതകള്‍ കൊണ്ട് ശ്രദ്ധേയം

Published

on

By

കണ്ണന്‍ എം

കൊച്ചി : 26-ാമത് അന്താരാഷ്ട്ര പുസ്തകോത്സവം വ്യത്യസ്ഥതകള്‍ കൊണ്ട് ശ്രദ്ധേയം.

എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലാണ് പുസ്തകമേള സംഘടിപ്പിച്ചിട്ടുള്ളത്. ഡിസംബര്‍ ഒന്നു മുതല്‍ 10 വരെ മേള നടക്കുക.

ഓരോ ദിവസവും വ്യത്യസ്തമായ കലാപരിപാടികളും മേളയോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഏതുപ്രായത്തില്‍പ്പെട്ടവര്‍ക്കും അഭിരുചിയ്ക്കനുസരിച്ചുള്ള പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറയിച്ചു.

ഓലയെഴുത്ത്, എഴുത്താണി എന്നിവയും ഇവിടെ പ്രദേശത്തിന് വച്ചിട്ടുണ്ട്.എഴുത്താണിയും ഓലയും പുതിയ തലമുറയ്ക്കും ഉപയോഗപ്രദമാകും എന്ന് വ്യക്തമാക്കുന്ന പ്രദര്‍ശനും മേള നഗരിയല്‍ ഒരുക്കിയിട്ടുണ്ട്.

പുതിയ ടെക്‌നോളജി ഉപയോഗിച്ച് പ്രിന്റ് ചെയ്ത്, ഉപയോഗിക്കുന്ന ഓലകളും ഇവിടെ കാണാം.പുസ്തകോത്സവത്തില്‍ പുസ്തകങ്ങള്‍ മാത്രമല്ല വസ്ത്രങ്ങള്‍, വിവിധതരം അച്ചാറുകള്‍, എന്നിവയും ലഭിക്കും.

പുസ്തക പ്രേമികള്‍ക്ക് ചായ കുടിക്കാന്‍ ടീസ്റ്റാളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

പുസ്തകങ്ങളെ സ്‌നേഹിക്കുന്ന, വായന ഇഷ്ടപ്പെടുന്ന സ്‌നേഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ മേളയിലെ സ്ഥിരം സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു.

പുതുതലമുറയില്‍പ്പെട്ട ചുരുക്കം ചിലര്‍ മാത്രമാണ് മേള നഗരിയില്‍ എത്തുന്നുള്ളു എന്നും ഇവരില്‍ ഭൂരി പക്ഷവും വായനയോട് വിമുഖത പ്രകടിപ്പിയ്ക്കുന്നവരായി മാറിക്കഴിഞ്ഞെന്ന് വ്യക്തമാക്കുന്നതാണ് ഇതില്‍ നിന്നും വ്യക്തമാവുന്നതെന്നും സ്റ്റാള്‍ ഉടമകള്‍ പറഞ്ഞു.

ഇന്നലെ മേള നഗരിയില്‍ നടന്ന ചടങ്ങില്‍ ധനികരില്‍ ധനികന്‍ എന്ന പുസ്തകം കൊച്ചി മേയര്‍ അഡ്വ. അനില്‍കുമാര്‍ പ്രകാശനം ചെയ്തു.സാമ്പത്തീക മേഖലയെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനായി റിസര്‍വ്വ് ബാങ്കും മേളയില്‍ സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്.

വായന സ്‌നേഹിക്കുന്ന ആളുകള്‍ക്ക് ആവശ്യമായ ഒരു വിഭവസദ്യ തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

 

Continue Reading

Latest news

മിഷോങ് ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ആശങ്കയുടെ മുള്‍മുനില്‍ ആന്ധ്രയും തമിഴ്‌നാടും

Published

on

By

ചെന്നൈ;മിഷോങ് ചുഴലിക്കാറ്റ് ഇന്ന് കരതൊടും.ആശങ്കയുടെ മുള്‍മുനില്‍ ആന്ധ്രയും തമിഴ്‌നാടും.

ഇന്ന് പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് ആന്ധ്രയിലെ നെല്ലൂരിനും മച്‌ലിപട്ടണത്തിനും ഇടയിലെത്തിയേക്കുമെന്നും താമസിയാതെ കരതൊടുമെന്നുമാണ് വിലയിരുത്തല്‍.

മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗമുണ്ടാവുമെന്നാണ് മുന്നറിയിപ്പ്.തിരുപ്പതി, നെല്ലൂര്‍, പ്രകാശം, ബപട്ല, കൃഷ്ണ, ഗോദാവരി, കൊനസീമ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ചെന്നൈയില്‍ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വെള്ളക്കെട്ടും ദുരിതത്തിനും നേരിയ ശമനം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍ ജില്ലകള്‍ക്ക് ഇന്നും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ട്രെയിന്‍ സര്‍വീസുകള്‍ പലതും റദ്ദാക്കിയിരുന്നു. റണ്‍വേ വെള്ളക്കെട്ടില്‍ മുങ്ങിയതിനാല്‍ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്ന് രാവിലെ 9 വരെ നിര്‍ത്തിവച്ചിട്ടുണ്ട്.

5 പതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും വലിയ പേമാരിയില്‍ ചെന്നൈ നഗരം വന്‍ ജലാശയമായി മാറിയിരുന്നു. കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍ തുടങ്ങിയ സമീപ ജില്ലകളിലും ജനജീവിതം താറുമാറായി.

വൈദ്യുതാഘാതമേറ്റ് രണ്ടു പേരും മരം വീണ് ഒരാളുമുള്‍പ്പെടെ ഇതുവരെ വെള്ളപ്പൊക്കകെടുതികളില്‍ 5 പേര്‍ മരിച്ചു.

ആയിരത്തിലേറെ പേരെ ക്യാംപുകളിലേക്കു മാറ്റിയിട്ടുണ്ട്. ഇന്നലെ ഉച്ചവരെ 34 സെന്റിമീറ്റര്‍ മഴയാണ് ചെന്നൈ നഗരത്തില്‍ പെയ്തത്. 33 സെന്റിമീറ്റര്‍ മഴപെയ്തപ്പോള്‍ 2015 ല്‍ നഗരത്തില്‍ പ്രളയത്തിന് സമാനമായ അവസ്ഥ രൂപപ്പെട്ടിരുന്നു.

 

Continue Reading

Latest news

കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത് മരിച്ചനിലയില്‍, മരണകാരണം തലയിലെ പരിക്ക്;മാതാവും ആണ്‍സുഹൃത്തും പിടിയില്‍

Published

on

By

കൊച്ചി;ഒന്നരമാസം പ്രായമായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത് മരിച്ച നിലയില്‍.കൊലപാതകമെന്ന് സംശയം.മാതാവിനെയും ആണ്‍സുഹൃത്തിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

കറുകപ്പള്ളിയിലെ ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍
ആലപ്പുഴ സ്വദേശിയായ അമ്മയെയും ഇവരുടെ സുഹൃത്തായ കണ്ണൂര്‍ സ്വദേശിയെയുമാണ് എളമക്കര പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

ഈ മാസം 1 നാണ് ഒന്നരമാസം പ്രായമുള്ള ആണ്‍കുട്ടിയോടൊപ്പം എത്തി,ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്.

ഞായറാഴ്ച പുലര്‍ച്ചെ അനക്കമറ്റനിലയില്‍ കുഞ്ഞിനെ ഇവര്‍ എറണആകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.ഇവിടുത്തെ ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം പോലീസില്‍ അറയിച്ചു..

രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോള്‍ കുട്ടിക്ക് അനക്കമുണ്ടായിരുന്നില്ലെന്നാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡോക്ടറോടും മറ്റും പറഞ്ഞത്.ഇത്തരത്തിലാണ് പാലീസ് വിവരങ്ങള്‍ തിരക്കിയപ്പോഴും ഇവര്‍ പ്രതികരിച്ചത്.

പിന്നാലെ നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ് മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.തലയോട്ടിക്കേറ്റ ക്ഷതമാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന.ഇതെത്തുടര്‍ന്നാണ് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.

കസ്റ്റഡിയില്‍ എടുത്തവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ഇതിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവു എന്നും പോലീസ് പറഞ്ഞു.

 

Continue Reading

Latest news

ദിവ്യ കാരുണ്യ കണ്‍വെന്‍ഷന്‍ ഡിസംബര്‍ എഴിന് ആരംഭിക്കും

Published

on

By

കോതമംഗലം;പതിനെട്ടാമത് കോതമംഗലം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈ വര്‍ഷം ദിവ്യ കാരുണ്യ കണ്‍വെന്‍ഷന്‍ ആയിട്ടാണ് നടത്തുന്നതെന്ന് പള്ളി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറയിച്ചു.ഡിസംബര്‍ 7 വ്യാഴം മുതല്‍ 10 ഞായര്‍ വരെയാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിട്ടുള്ളത്.

കേരള സഭ നവീകരണത്തിന്റെ ഭാഗമായി കോതമംഗലം രൂപതയിലെ എല്ലാ ഇടവകകളിലും ദിവ്യ കാരുണ്യ ദിനം ആചരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ദിവ്യകാരുണ്യ കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്.

കോതമംഗലം കത്തിഡ്രലില്‍ എല്ലാ ദിവസവും വൈകുന്നേരം 3.30 മുതല്‍ രാത്രി 8.30 മണി വരെയാണ് കണ്‍വെന്‍ഷന്‍. ജപമാല, വി. കുര്‍ബാന, വചന പ്രഘോഷണം, ദിവ്യ കാരുണ്യ ആരാധന എന്നിവയാണ് മുഖ്യ ശുശ്രൂഷകള്‍.

കോതമംഗലം, ഊന്നുകല്‍, വെളിയേല്‍ച്ചാല്‍, കുറുപ്പംപടി എന്നീ ഫൊറോ നകളുടെയും പ്രാര്‍ത്ഥന കൂട്ടായ്മകളുടെയും ആഭിമുഖ്യത്തിലാണ് കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്.

കോതമംഗലം രൂപത മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ പിതാവ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ മെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പിതാവ് സമാപന സന്ദേശം നല്‍കും.

ദിവ്യ കാരുണ്യ മിഷനറി സഭ (MOBS) വൈദികരാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. കണ്‍വെന്‍ഷന്റെ വിജയത്തിനായി 33 ദിവസത്തെ മാധ്യസ്ഥ പ്രാര്‍ത്ഥന നടന്നുവരുന്നു. കണ്‍വെന്‍ഷന്‍ നടത്തിപ്പിനായി രൂപത വികാര് ജനറല്‍മാരായ മോണ്‍.

ഫ്രാന്‍സിസ് കീരമ്പാറ, മോണ്‍. പയസ് മലേകണ്ട എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളും 101 പേരടങ്ങുന്ന വോളന്റീര്‍സ് ടീമും സജ്ജമായിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ ഡോ. തോമസ് ചെറുപറമ്പില്‍ കത്തീഡ്രല്‍ വികാരി, റവ. ഡോ. തോമസ് ജെ പറയിടം (ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ ), റവ. ഫാ. മാത്യു അത്തിക്കല്‍ (വികാരി ഊന്നുകല്‍ ഫൊറോന), റവ. ഫാ. ജേക്കബ് തലാപ്പിള്ളില്‍ (വികാരി കുറുപ്പംപടി ഫൊറോന ), ജിമ്മിച്ചന്‍ പുതിയാത്ത്, കെ കെ കര്യാക്കോസ്, ഷാജി ജോസ്, സനില്‍ ജോസഫ്, എം പി ജോസഫ്, ജോജി സ്മറിയ, രാജേഷ് പിട്ടാപ്പിള്ളില്‍ കത്തീഡ്രല്‍ കൈക്കാരന്മാരായ റോയ് സേവ്യര്‍ പുളിക്കല്‍, മേജോ മാത്യൂ വേങ്ങൂരാന്‍, ജോസഫ് ഉണിച്ചന്‍തറയില്‍ എന്നിവര്‍ പങ്കെടുത്തു.

 

 

Continue Reading

Latest news

വൈല്‍ഡ് ലൈഫ് സര്‍വ്വീസ് അവാര്‍ഡ് സുധാമ്മയ്ക്കും; അര്‍ഹതയ്ക്കുള്ള അംഗീകാരമെന്ന് പ്രമുഖര്‍

Published

on

By

കോതമംഗലം;അഭിമാന നേട്ടം സ്വന്തമാക്കി തട്ടേക്കാടിന്റെ സ്വന്തം സുധാമ്മ.

ഇക്കൊല്ലത്തെ സാംങ്ച്വറി ഏഷ്യ മാഗസിന്റെ വൈല്‍ഡ് ലൈഫ് സര്‍വ്വീസ് അവാര്‍ഡ് നേടിയവരില്‍ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ഗൈഡ് സുധാമ്മയും.തെക്കെ ഇന്ത്യയില്‍ നിന്നും ഈ അവാര്‍ഡിനായി തിരഞ്ഞെടുത്തിട്ടുള്ള ഏക വ്യക്തിയാണ് സുധാമ്മ

മുംബൈയില്‍ നിന്നാണ് സാംങ്ച്വറി ഏഷ്യ മാഗസിന്‍ പ്രസിദ്ധികരിയ്ക്കുന്നത്.മികച്ച വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരെക്കുറിച്ചും പക്ഷിനിരീക്ഷരെക്കുറിച്ചും പ്രകൃതി സ്‌നേഹികളളെകുറിച്ചുമെല്ലാം വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ലേഖനങ്ങളാണ് പ്രസിദ്ധീകരണത്തിന്റെ ഹൈലൈറ്റ്.

വൈല്‍ഡ് ലൈഫ് സാംങ്ച്വറികളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ലേഖനങ്ങളും ഇവിടെ കാണപ്പെടുന്ന മൃഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മറ്റും ഉള്‍ക്കൊള്ളിച്ചുള്ള ലേഖനങ്ങളും കുറിപ്പുകളും ഈ മാഗസിനില്‍ ഉള്‍ക്കൊള്ളിക്കുക പതിവാണ്.

മുബൈയില്‍ സിനിമ അവാര്‍ഡ് നിശകളെ വെല്ലുന്ന തരത്തില്‍ ഒരുക്കിയ ചടങ്ങില്‍ സുധാമ്മ അവാര്‍ഡ് ഏറ്റുവാങ്ങി.വര്‍ഷങ്ങളായി വനത്തോട് ഇഴുകിച്ചേര്‍ന്നുള്ള ജീവിതവും പക്ഷിനീരക്ഷത്തിലുള്ള പാഠവവും ഗൈഡ് എന്ന നിലയിലുള്ള പ്രവര്‍ത്തനവും പരിഗണിച്ചാണ് മാഗസിന്റെ അണിയറ പ്രവര്‍ത്തകര്‍ സുധാമ്മയെ അവാഡിനായി പരിഗണിച്ചത്.

തന്നിലെ പക്ഷിനീരീക്ഷയെ തിരച്ചറിഞ്ഞത് പ്രശസ്ത പക്ഷിനിരീക്ഷകനായ ഡോ.ആര്‍ സുഗതന്‍ ആണെന്നും അവാര്‍ഡ് സ്വന്തമാക്കാനായതില്‍ അദ്ദേഹത്തിന്റെ പങ്ക് നിര്‍ണ്ണായകമാണെന്നും സുധാമ്മ പ്രതികരിച്ചു.

സുധാമ്മയ്ക്ക് ലോക വ്യാപകമായുള്ള സൗഹൃദവലയമുണ്ട്.ഇതില്‍ പ്രമുഖ പക്ഷിനീരീക്ഷകരും ഗവേഷകരും ഉള്‍പ്പെടുന്നു.അവാര്‍ഡ് വിവരം അറിഞ്ഞവര്‍ സുധാമ്മയെ നേരില്‍ വിളിച്ചും സന്ദേശങ്ങളിലിലൂടെയും മറ്റും അഭിനന്ദനം അറയിക്കുന്നുണ്ട്.

കോതമംഗലം തട്ടേക്കാട് കുമ്പളക്കുടി പരേതനായ ചന്ദ്രന്റെ ഭാര്യയാണ് സുധാമ്മ.സുജാത എന്നാണ് യാഥാര്‍ത്ഥ പേരെങ്കിലും നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്നത്.സുധാമ്മയെന്നാണ്.ഈ വിളിയാണ് സുജാതയ്ക്കും ഇഷ്ടം.

Continue Reading

Trending

error: